ഹബക്കൂക്ക്‌ 3:1-19

3  ഹബക്കൂക്ക്‌ പ്രവാചകന്റെ പ്രാർഥന, ഒരു വിലാപഗീതം:  2  യഹോവേ, അങ്ങയെക്കുറിച്ച്‌ ഒരു വാർത്ത ഞാൻ കേട്ടിരിക്കുന്നു. യഹോവേ, അങ്ങയുടെ പ്രവൃത്തികൾ എന്നിൽ ഭയാദരവ്‌ നിറയ്‌ക്കുന്നു. വർഷങ്ങളുടെ മധ്യത്തിൽ* അവയ്‌ക്കു വീണ്ടും ജീവൻ പകരേണമേ, വർഷങ്ങളുടെ മധ്യത്തിൽ* അവ വെളിപ്പെടുത്തേണമേ. പ്രക്ഷുബ്ധകാലത്ത്‌ കരുണ കാണിക്കാൻ അങ്ങ്‌ ഓർക്കേണമേ.+  3  ദൈവം തേമാനിൽനിന്ന്‌ വന്നു,പരിശുദ്ധനായവൻ പാരാൻ പർവതത്തിൽനിന്ന്‌ എത്തി.+ (സേലാ)* ദൈവത്തിന്റെ മഹത്ത്വം ആകാശത്തെ മൂടി,+അവിടുത്തെക്കുറിച്ചുള്ള സ്‌തുതികൾ ഭൂമിയിൽ നിറഞ്ഞു.  4  ദൈവത്തിന്റെ ശോഭ സൂര്യപ്രകാശംപോലെയായിരുന്നു.+ അങ്ങയുടെ ശക്തി കുടികൊള്ളുന്ന തൃക്കൈയിൽനിന്ന്‌രണ്ടു പ്രകാശകിരണങ്ങൾ പ്രസരിച്ചു.  5  പകർച്ചവ്യാധി ദൈവത്തിന്റെ മുന്നിലും+ചുട്ടുപൊള്ളുന്ന പനി ദൈവത്തിന്റെ തൊട്ടുപിന്നിലും നടന്നുനീങ്ങി.  6  ദൈവം നിന്നു, ഭൂമി കുലുങ്ങി.+ ഒരു നോട്ടംകൊണ്ട്‌ ദൈവം ജനതകളെ വിറപ്പിച്ചു.+ ശാശ്വതപർവതങ്ങൾ തകർന്നടിഞ്ഞു,പുരാതനകുന്നുകൾ തല കുനിച്ചു.+ പണ്ടുപണ്ടുള്ള വഴികൾ ദൈവത്തിന്റേതല്ലോ.  7  കൂശാന്റെ കൂടാരങ്ങളിൽ പരിഭ്രാന്തി പടർന്നിരിക്കുന്നതു ഞാൻ കണ്ടു, മിദ്യാന്റെ കൂടാരത്തുണികൾ വിറച്ചു.+  8  നദികൾക്കെതിരെയോ യഹോവേ,നദികൾക്കെതിരെയോ അങ്ങയുടെ കോപം ജ്വലിക്കുന്നത്‌? അതോ കടലിന്‌ നേരെയോ അങ്ങയുടെ ക്രോധം?+ അങ്ങ്‌ കുതിരപ്പുറത്തേറി പാഞ്ഞു,+അങ്ങയുടെ യുദ്ധരഥങ്ങൾ വിജയം വരിച്ചു.+  9  അങ്ങ്‌ വില്ല്‌ എടുത്ത്‌ ഒരുക്കിവെച്ചിരിക്കുന്നു, ആണയിട്ട്‌ ആയുധങ്ങൾക്കു* നിയോഗം നൽകിയിരിക്കുന്നു.* (സേലാ) അങ്ങ്‌ ഭൂമിയെ നദികൾകൊണ്ട്‌ വിഭജിക്കുന്നു. 10  അങ്ങയെ കണ്ടമാത്രയിൽ പർവതങ്ങൾ വേദനകൊണ്ട്‌ പുളഞ്ഞു.+ പെരുമഴ പെയ്‌തു, വെള്ളം കുത്തിയൊഴുകി. ആഴങ്ങളിൽനിന്ന്‌ വെള്ളം ഗർജിച്ചു.+ അത്‌ അതിന്റെ കൈകൾ ഉയർത്തി. 11  സൂര്യനും ചന്ദ്രനും ആകാശമേഘങ്ങളിൽ അനങ്ങാതെ നിന്നു.+ അങ്ങയുടെ അമ്പുകൾ പ്രകാശംപോലെ പുറപ്പെട്ടു.+ അങ്ങയുടെ കുന്തങ്ങൾ മിന്നൽപ്പിണർപോലെ തിളങ്ങി. 12  ക്രോധംപൂണ്ട്‌ അങ്ങ്‌ ഭൂമിയിലൂടെ നടന്നു. കോപത്തോടെ അങ്ങ്‌ ജനതകളെ ചവിട്ടിമെതിച്ചു. 13  അങ്ങയുടെ ജനത്തിന്റെ രക്ഷയ്‌ക്കായി, അങ്ങയുടെ അഭിഷിക്തനെ രക്ഷിക്കാൻ, അങ്ങ്‌ പുറപ്പെട്ടു. ദുഷ്ടന്മാരുടെ ഭവനത്തിന്റെ നേതാവിനെ അങ്ങ്‌ തകർത്തു. അതു മേൽക്കൂരയും* അടിത്തറയും ഉൾപ്പെടെ അപ്പാടേ തകർന്നടിഞ്ഞു. (സേലാ) 14  അവന്റെ യോദ്ധാക്കൾ എന്നെ ചിതറിക്കാൻ പാഞ്ഞടുത്തപ്പോൾഅവന്റെ ആയുധങ്ങൾകൊണ്ടുതന്നെ* അങ്ങ്‌ അവരുടെ തല കുത്തിത്തുളച്ചു. കഷ്ടപ്പെടുന്നവനെ ആരുമറിയാതെ വിഴുങ്ങാൻ അവർക്ക്‌ എത്ര സന്തോഷമായിരുന്നു! 15  ഇളകിമറിയുന്ന വിശാലമായ ജലാശയത്തിലൂടെ,കടലിനെ കീറിമുറിച്ച്‌ അങ്ങ്‌ അങ്ങയുടെ കുതിരകളുമായി പാഞ്ഞുപോയി. 16  ആ ശബ്ദം കേട്ട്‌ ഞാൻ ഭയന്നുപോയി;*എന്റെ ചുണ്ടുകൾ വിറച്ചു, അസ്ഥികൾ ക്ഷയിച്ചു,+എന്റെ മുട്ടുകൾ കൂട്ടിയിടിച്ചു. എങ്കിലും, നമ്മളെ ആക്രമിക്കുന്ന ആളുകളുടെ മേലാണല്ലോ അതു വരുന്നതെന്ന്‌ ഓർത്ത്‌കഷ്ടതയുടെ ദിവസത്തിനായി ഞാൻ ക്ഷമയോടെ കാത്തിരിക്കുകയാണ്‌.+ 17  അത്തി മരം പൂവിടുന്നില്ലെങ്കിലുംമുന്തിരിവള്ളികൾ കായ്‌ക്കുന്നില്ലെങ്കിലുംഒലിവ്‌ മരത്തിൽനിന്ന്‌ ഫലം കിട്ടുന്നില്ലെങ്കിലുംവയലിൽ* ആഹാരം വിളയുന്നില്ലെങ്കിലുംആട്ടിൻപറ്റം കൂട്ടിൽനിന്ന്‌ അപ്രത്യക്ഷമായാലുംതൊഴുത്തിൽ കന്നുകാലികൾ ഇല്ലാതായാലും 18  ഞാൻ യഹോവയിൽ ആഹ്ലാദിക്കും,എന്റെ രക്ഷയുടെ ദൈവത്തിൽ ആനന്ദിക്കും.+ 19  പരമാധികാരിയായ യഹോവയാണ്‌ എന്റെ ബലം.+ദൈവം എന്റെ കാലുകൾ മാനിന്റേതുപോലെയാക്കും.എന്നെ ഉയർന്ന സ്ഥലങ്ങളിലൂടെ നടത്തും.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “ഞങ്ങളുടെ കാലത്ത്‌.”
മറ്റൊരു സാധ്യത “ഞങ്ങളുടെ കാലത്ത്‌.”
പദാവലി കാണുക.
മറ്റൊരു സാധ്യത “അമ്പുകൾക്ക്‌.”
മറ്റൊരു സാധ്യത “ഗോത്രങ്ങൾ ആണയിട്ട്‌ പറഞ്ഞ കാര്യങ്ങൾ പ്രസ്‌താവിച്ചിരിക്കുന്നു.”
അക്ഷ. “കഴുത്തും.”
അക്ഷ. “വടികൾകൊണ്ടുതന്നെ.”
അക്ഷ. “എന്റെ വയറു വിറച്ചു.”
അഥവാ “തട്ടുതട്ടായി തിരിച്ച കൃഷിയിടത്തിൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം