വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തെറ്റായ മോഹങ്ങളെ നിങ്ങൾക്ക്‌ എങ്ങനെ ചെറുത്തു നിൽക്കാനാകും?

തെറ്റായ മോഹങ്ങളെ നിങ്ങൾക്ക്‌ എങ്ങനെ ചെറുത്തു നിൽക്കാനാകും?

ബൈബിളിന്റെ വീക്ഷണം

തെറ്റായ മോഹങ്ങളെ നിങ്ങൾക്ക്‌ എങ്ങനെ ചെറുത്തു നിൽക്കാനാകും?

“നന്മ ചെയ്‌വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു.”റോമർ 7:21.

അപ്പൊസ്‌തലനായ പൗലൊസ്‌ ഒരുപക്ഷേ മറ്റെല്ലാ അപ്പൊസ്‌തലന്മാരെക്കാളും അധികമായി, ക്രിസ്‌ത്യാനിത്വത്തിന്റെ ഉദാത്തമായ തത്ത്വങ്ങൾ ഉന്നമിപ്പിക്കാൻ കഠിനമായി പരിശ്രമിച്ചു. (1 കൊരിന്ത്യർ 15:9, 10) എന്നിട്ടും, അവൻ മേലുദ്ധരിച്ച വസ്‌തുത സത്യസന്ധമായി സമ്മതിച്ചു. തന്റെ മനസ്സും തെറ്റായ മോഹങ്ങളും തമ്മിൽ നടക്കുന്ന തുടർച്ചയായ ഒരു ഏറ്റുമുട്ടൽ അവൻ അനുഭവിച്ചറിഞ്ഞു. അപ്പൊസ്‌തലനായ പൗലൊസിന്‌ അനുഭവപ്പെട്ടതുപോലെ നിങ്ങൾക്ക്‌ എന്നെങ്കിലും തോന്നിയിട്ടുണ്ടോ? തീർച്ചയായും, അപൂർണ മനുഷ്യരെന്ന നിലയിൽ ആ ആന്തരിക പോരാട്ടം അനുഭവിക്കാത്തതായി നമ്മിൽ ആരാണുള്ളത്‌?

അനേകരെ സംബന്ധിച്ചും, തെറ്റായ മോഹങ്ങളെ തരണം ചെയ്യാനുള്ള പോരാട്ടം വളരെ ദുഷ്‌കരമായ ഒന്നാണ്‌. അധാർമിക ലൈംഗിക തൃപ്‌തിക്കുള്ള വാഞ്‌ഛയോടാണ്‌ ചിലർക്ക്‌ ഏറ്റുമുട്ടേണ്ടിവരുന്നത്‌. വേറെ ചിലരാകട്ടെ, ചൂതാട്ടം, പുകയില, മയക്കുമരുന്ന്‌, മദ്യം എന്നിവയ്‌ക്ക്‌ അടിമകളാണ്‌. ദ്രോഹകരവും മലിനവുമായ ആഗ്രഹങ്ങൾ നമ്മെ വരിഞ്ഞുമുറുക്കുമ്പോൾ അവയെ ചെറുത്തുനിൽക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? എന്തു സഹായം ലഭ്യമാണ്‌? തെറ്റായ മോഹങ്ങളുമായുള്ള പോരാട്ടം എന്നെങ്കിലും അവസാനിക്കുമോ?

സ്‌നേഹം—തെറ്റായ മോഹങ്ങളെ ചെറുക്കുന്നതിനുള്ള താക്കോൽ

മോശൈക ന്യായപ്രമാണത്തിലെ ഏറ്റവും വലിയ രണ്ടു കൽപ്പനകളെ കുറിച്ച്‌ യേശു സൂചിപ്പിക്കുകയുണ്ടായി. അതിൽ ഒന്നാമത്തേത്‌ ഇതായിരുന്നു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കേണം.” (മത്തായി 22:37) യേശു പറഞ്ഞതുപോലെ നാം ദൈവത്തെ സ്‌നേഹിക്കുന്നെങ്കിൽ അവനെ പ്രസാദിപ്പിക്കുക എന്നതായിരിക്കേണ്ടേ നമ്മുടെ ഏറ്റവും വലിയ ആഗ്രഹം? അത്‌ നമ്മുടെ കാര്യത്തിൽ സത്യമാണെങ്കിൽ ഏറ്റവും ദുഷ്‌കരമെന്നു തോന്നുന്ന തെറ്റായ മോഹങ്ങളോടുപോലും പോരാടാൻ നീതിപൂർവകമായ ആ ആഗ്രഹം നമ്മെ സഹായിക്കും. ഇത്‌ കേവലം ആദർശ സിദ്ധാന്തമല്ല. ദിവസേനയെന്നോണം ലക്ഷക്കണക്കിനു ക്രിസ്‌ത്യാനികൾ തെറ്റായ മോഹങ്ങൾക്കെതിരെ പോരാടുന്നതിൽ വിജയംവരിക്കുന്നു. ദൈവവുമായി അത്തരത്തിലൊരു ഉറ്റബന്ധം വളർത്തിയെടുക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും? സൃഷ്ടി, ബൈബിൾ, വ്യക്തിപരമായി നമ്മോടുള്ള ഇടപെടലുകൾ എന്നിവയിലൂടെ അവൻ പ്രകടമാക്കിയിരിക്കുന്ന നന്മയെക്കുറിച്ച്‌ വിലമതിപ്പോടെ ധ്യാനിച്ചുകൊണ്ട്‌ അതു ചെയ്യാൻ കഴിയും.—സങ്കീർത്തനം 116:12, 14; 119:7, 9; റോമർ 1:20.

യേശു എടുത്തു പറഞ്ഞ രണ്ടാമത്തെ വലിയ കൽപ്പന ഇതാണ്‌: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം.” (മത്തായി 22:39) സ്‌നേഹം “അയോഗ്യമായി നടക്കുന്നില്ല”, “സ്വാർത്ഥം അന്വേഷിക്കുന്നില്ല” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പറഞ്ഞു. മറ്റുള്ളവരെ വ്രണപ്പെടുത്തുന്ന ഏതുതരം പെരുമാറ്റവും ഒഴിവാക്കുന്നതിന്‌ അത്തരം നിസ്സ്വാർഥ സ്‌നേഹം നമ്മെ സഹായിക്കും. (1 കൊരിന്ത്യർ 13:4-8) അത്‌ നമുക്ക്‌ എങ്ങനെ വളർത്തിയെടുക്കാം? നമ്മെത്തന്നെ മറ്റുള്ളവരുടെ സ്ഥാനത്ത്‌ നിറുത്തി ചിന്തിച്ചുകൊണ്ടും അവരുടെ വികാരങ്ങളിലും സ്ഥായിയായ ക്ഷേമത്തിലും ആത്മാർഥമായ താത്‌പര്യമെടുത്തുകൊണ്ടും നമുക്കതു ചെയ്യാവുന്നതാണ്‌.—ഫിലിപ്പിയർ 2:4.

എന്തു സഹായം ലഭ്യമാണ്‌?

ശരിയായതു ചെയ്യാൻ നമുക്കു വളരെ പ്രയാസമാണെന്ന്‌ ദൈവത്തിനറിയാം. അതിനാൽ അവൻ പല വിധങ്ങളിൽ സഹായം പ്രദാനം ചെയ്‌തിട്ടുണ്ട്‌. ദോഷമായതിനെ വെറുക്കാനും അവനോട്‌ ആരോഗ്യാവഹമായ ബഹുമാനം വികസിപ്പിച്ചെടുക്കാനും തന്റെ ലിഖിത വചനമായ ബൈബിളിലൂടെ അവൻ നമ്മെ പഠിപ്പിക്കുന്നു. (സങ്കീർത്തനം 86:11; 97:10) തെറ്റായ മോഹങ്ങൾക്ക്‌ വഴിപ്പെടുന്നതിന്റെ കയ്‌പേറിയ അനന്തരഫലത്തെ വെളിവാക്കുന്ന യഥാർഥ ജീവിത വിവരണങ്ങൾ ബൈബിളിൽ അടങ്ങിയിരിക്കുന്നു. അതു മാത്രമല്ല, നാം അപേക്ഷിക്കുന്നെങ്കിൽ ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തിയായ പരിശുദ്ധാത്മാവിനെ ദൈവം നമുക്കു നൽകുമെന്ന്‌ യേശു പറയുകയുണ്ടായി. (ലൂക്കൊസ്‌ 11:13) ശരിയായതു ചെയ്യുന്നതിനുള്ള നമ്മുടെ തീരുമാനത്തെ ശക്തിപ്പെടുത്താൻ അതിനു കഴിയും. ഇനി, തെറ്റായ മോഹങ്ങളെ ചെറുത്തു നിൽക്കുന്ന മറ്റു ക്രിസ്‌ത്യാനികളിൽനിന്ന്‌ ലഭിക്കുന്ന പിന്തുണയും പ്രോത്സാഹനവുമാണ്‌ മറ്റൊരു സഹായം. (എബ്രായർ 10:24, 25) ക്രിയാത്മകമായ ഈ സ്വാധീനങ്ങൾ നിഷേധാത്മകമായവയ്‌ക്ക്‌ ഇടം കൊടുക്കാത്തപ്പോൾ ശരിയായതു ചെയ്യാനുള്ള നമ്മുടെ പോരാട്ടത്തിൽ നാം സഹായിക്കപ്പെടുകയാണു ചെയ്യുന്നത്‌. (ഫിലിപ്പിയർ 4:8) ഈ സമീപനം വാസ്‌തവത്തിൽ ഫലപ്രദമാണോ?

സമൂഹത്തിൽ ഒരു മദ്യപാനിയായി അറിയപ്പെട്ടിരുന്ന ഫിഡലിന്റെ കാര്യമെടുക്കുക. മദ്യലഹരിയിലായിരിക്കുമ്പോൾ അദ്ദേഹം പുകവലിക്കുകയും ചൂതാട്ടത്തിലേർപ്പെടുകയും മറ്റുള്ളവരോടു വഴക്കടിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ബൈബിൾ പഠിക്കുകയും യഹോവയുടെ സാക്ഷികളോടൊത്തു സഹവസിക്കുകയും ചെയ്‌തപ്പോൾ ഈ ദുശ്ശീലങ്ങളെ തരണം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇപ്പോൾ അദ്ദേഹം ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം വളരെ മെച്ചപ്പെട്ട ഒരു ജീവിതം നയിക്കുന്നു.

എന്നാൽ, ‘ഇതൊക്കെ വീണ്ടും തലപൊക്കിയാലോ?’ എന്നു ചിലർ ചോദിച്ചേക്കാം. അപ്പൊസ്‌തലനായ യോഹന്നാൻ ആ സാധ്യതയെ കുറിച്ചു സംസാരിക്കുകയുണ്ടായി. അവൻ ഇങ്ങനെ എഴുതി: “എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്‌തു എങ്കിലോ, നീതിമാനായ യേശുക്രിസ്‌തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു. അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.” (1 യോഹന്നാൻ 2:1, 2) അതേ, പശ്ചാത്തപിക്കുകയും ദൈവത്തെ പ്രസാദിപ്പിക്കാനായി ആത്മാർഥമായി കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ തെറ്റുകൾ മൂടിക്കളയാൻ യേശുവിന്റെ ബലിക്കു കഴിയും. ഇങ്ങനെയൊരു ക്രമീകരണം ഉള്ള സ്ഥിതിക്ക്‌ ശരിയായതു ചെയ്യാനുള്ള പോരാട്ടം നിറുത്തിക്കളയാൻ നമ്മിലാർക്കെങ്കിലും സാധുവായ കാരണമുണ്ടോ?

തെറ്റായ മോഹങ്ങൾ കീഴടക്കപ്പെടും

നാം ദൈവത്തോടും അയൽക്കാരനോടും സ്‌നേഹം വളർത്തിയെടുക്കുകയും ദൈവം പ്രദാനം ചെയ്‌തിരിക്കുന്ന സഹായത്തിൽനിന്നു പ്രയോജനം നേടുകയും ചെയ്യുകയാണെങ്കിൽ തെറ്റായ മോഹങ്ങളോടു പൊരുതുന്നതിൽ ഇപ്പോൾപ്പോലും നമുക്കു വിജയം വരിക്കാനാകും. കൂടാതെ, ഈ പോരാട്ടം എന്നേക്കും തുടരുകയില്ല എന്നും ദൈവവചനം നമുക്ക്‌ ഉറപ്പു നൽകുന്നു. സമീപഭാവിയിൽ, ദൈവത്തിന്റെ ആത്മീയ കരുതലുകളിൽനിന്നു പ്രയോജനം അനുഭവിക്കുന്നവർക്ക്‌ ശാരീരികമായും ആത്മീയമായും സമ്പൂർണ സൗഖ്യം ലഭിക്കും. (വെളിപ്പാടു 21:3-5; 22:1, 2) പാപഭാരത്തിൽനിന്നും പാപത്തിന്റെ ഫലമായുണ്ടാകുന്ന മരണത്തിൽനിന്നും അവർ മോചിതരാകും. (റോമർ 6:23) നേരെ മറിച്ച്‌, മനഃപൂർവം ദ്രോഹകരവും അശുദ്ധവുമായ മോഹങ്ങൾക്കനുസരിച്ച്‌ നടക്കുന്നവർ ഈ അനുഗ്രഹങ്ങളിൽനിന്നെല്ലാം ഒഴിവാക്കപ്പെടും.—വെളിപ്പാടു 22:15.

തെറ്റായ മോഹങ്ങളോട്‌ നാം എന്നേക്കും ഏറ്റുമുട്ടേണ്ടതില്ല എന്നറിയുന്നത്‌ എത്ര ആശ്വാസകരമാണ്‌. അവ സദാകാലത്തേക്കും സമ്പൂർണമായി നീക്കം ചെയ്യപ്പെടും. എന്തൊരു ആശ്വാസമായിരിക്കും അത്‌! (g03 12/08)