വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ലാക്ടോസ്‌ അസഹനീയത’ അതേക്കുറിച്ചു മനസ്സിലാക്കിയിരിക്കുക

‘ലാക്ടോസ്‌ അസഹനീയത’ അതേക്കുറിച്ചു മനസ്സിലാക്കിയിരിക്കുക

‘ലാക്ടോസ്‌ അസഹനീയത’ അതേക്കുറിച്ചു മനസ്സിലാക്കിയിരിക്കുക

നിങ്ങൾക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ഐസ്‌ക്രീമോ പാൽക്കട്ടിയോ നിങ്ങൾ നുണഞ്ഞിറക്കിയിട്ട്‌ ഏതാണ്ട്‌ ഒരു മണിക്കൂർ ആയിരിക്കുന്നു. ഇപ്പോൾ നിങ്ങളുടെ വയറ്‌ കമ്പിക്കുകയും അസ്വസ്ഥമാകുകയും ചെയ്യുന്നു. ഒപ്പം ഗ്യാസ്‌ട്രബിളും അനുഭവപ്പെടുന്നു. ഈയിടെയായി ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകാറുള്ളതിനാൽ പെട്ടെന്ന്‌ എടുത്തു കഴിക്കാൻ പാകത്തിൽ വെച്ചിരുന്ന മരുന്നു കഴിച്ച്‌ നിങ്ങൾ ആശ്വാസംകൊള്ളുന്നു. ഇപ്പോൾ നിങ്ങൾ ആലോചിക്കുകയാണ്‌, ‘എന്റെ വയറ്റിൽ എപ്പോഴും ഇങ്ങനെ അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നത്‌ എന്തുകൊണ്ടായിരിക്കും?’

പാൽ കുടിക്കുകയോ പാൽ ഉത്‌പന്നങ്ങൾ കഴിക്കുകയോ ചെയ്‌തു കഴിഞ്ഞ്‌ നിങ്ങൾക്ക്‌ മനംപിരട്ടൽ, വയറ്റിൽ കൊളുത്തിപ്പിടിക്കുന്ന വേദന, വയറുകമ്പിക്കൽ, ഗ്യാസ്‌, വയറിളക്കം തുടങ്ങിയ ഏതെങ്കിലും അസ്വാസ്ഥ്യം ഉണ്ടാകുന്നെങ്കിൽ അതു ‘ലാക്ടോസ്‌ അസഹനീയത’ ആയിരിക്കാൻ ഇടയുണ്ട്‌. പാൽ ഉത്‌പന്നങ്ങളോട്‌ സാധാരണ ഉണ്ടായിക്കാണാറുള്ള ഒരു പ്രതികരണമാണ്‌ ‘ലാക്ടോസ്‌ അസഹനീയത.’ പ്രമേഹത്തിനും ദഹന-വൃക്ക സംബന്ധ രോഗങ്ങൾക്കുമായുള്ള ദേശീയ ഇൻസ്റ്റിറ്റ്യൂട്ട്‌ റിപ്പോർട്ടു ചെയ്യുന്നത്‌, “മൂന്നു മുതൽ അഞ്ചു വരെ കോടി അമേരിക്കക്കാർ ‘ലാക്ടോസ്‌ അസഹനീയത’ ഉള്ളവരാണ്‌” എന്നാണ്‌. “ലോക ജനസംഖ്യയിൽ 70 ശതമാനത്തോളം ആളുകളിൽ ലാക്ടോസ്‌ എന്തെങ്കിലും തരം പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായി” കണക്കാക്കപ്പെട്ടിരിക്കുന്നതായി ഹാർവാർഡ്‌ മെഡിക്കൽ സ്‌കൂൾ പ്രസിദ്ധീകരിച്ച ലോലമായ കുടൽ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. അങ്ങനെയെങ്കിൽ, എന്താണ്‌ ‘ലാക്ടോസ്‌ അസഹനീയത?’

പാലിൽ കാണപ്പെടുന്ന പഞ്ചസാരയാണ്‌ ലാക്ടോസ്‌. ചെറുകുടൽ, ലാക്ടേസ്‌ എന്നു പേരുള്ള ഒരു എൻസൈം ഉത്‌പാദിപ്പിക്കുന്നു. ഇതിന്റെ ധർമം, ലാക്ടോസിനെ വിഘടിപ്പിച്ച്‌ ഗ്ലൂക്കോസ്‌, ഗാലക്ടോസ്‌ എന്നീ ലളിത പഞ്ചസാരരൂപങ്ങളാക്കി മാറ്റുക എന്നതാണ്‌. ഇത്‌ രക്തത്തിലേക്കു ഗ്ലൂക്കോസ്‌ ആഗിരണം ചെയ്യപ്പെടാൻ ഇടയാക്കുന്നു. എന്നാൽ ഈ പ്രക്രിയ നിർവഹിക്കുന്നതിനു വേണ്ടത്ര ലാക്ടേസ്‌ ലഭ്യമല്ലെങ്കിൽ ഘടനാമാറ്റം സംഭവിക്കാത്ത ലാക്ടോസ്‌ വൻകുടലിലേക്കു കടന്ന്‌ അമ്ലങ്ങളും വാതകങ്ങളും ഉത്‌പാദിപ്പിച്ചുകൊണ്ടു പുളിച്ചു തുടങ്ങുന്നു.

ഈ അവസ്ഥയെ ‘ലാക്ടോസ്‌ അസഹനീയത’ എന്നു വിളിക്കുന്നു. ഫലമോ? മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ ചിലതോ എല്ലാംതന്നെയോ ഉണ്ടാകുന്നു. ജീവിതത്തിന്റെ ആദ്യ രണ്ടു വർഷങ്ങളിൽ ലാക്ടേസ്‌ വലിയ അളവിൽ ഉത്‌പാദിപ്പിക്കപ്പെടുന്നു. എന്നാൽ അതിനു ശേഷം ക്രമേണ അതിന്റെ ഉത്‌പാദനം കുറഞ്ഞുവരുന്നു. അതുകൊണ്ട്‌, അനേകരിലും ഈ അവസ്ഥ സാവധാനം വികാസം പ്രാപിക്കുകയും അവർ അതു തിരിച്ചറിയാതിരിക്കുകയും ചെയ്‌തേക്കാം.

ഇത്‌ ഒരുതരം അലർജിയാണോ?

പാൽ ഉത്‌പന്നങ്ങൾ കഴിച്ചശേഷം ഉണ്ടാകുന്ന പ്രശ്‌നങ്ങൾ നിമിത്തം തങ്ങൾക്കു പാലിനോട്‌ അലർജിയാണെന്നു ചിലർ നിഗമനം ചെയ്യുന്നു. അതുകൊണ്ട്‌, ഇത്‌ ഒരുതരം അലർജിയാണോ a അതോ ‘അസഹനീയത’യാണോ? യഥാർഥത്തിൽ, വളരെ വിരളമായേ ഭക്ഷണപദാർഥങ്ങളോട്‌ അലർജി ഉണ്ടാകാറുള്ളു എന്നാണ്‌ ചില അലർജി വിദഗ്‌ധരുടെ അഭിപ്രായം. അതു ബാധിക്കുന്നത്‌ ജനസംഖ്യയുടെ 1 മുതൽ 2 വരെ ശതമാനം ആളുകളെ മാത്രമാണത്രേ. കുട്ടികളിൽ ഈ സംഖ്യ കൂടുതലാണെങ്കിലും അവരിൽ 8 ശതമാനത്തിൽ കുറവുപേരിലേ ഇതു കണ്ടുവരുന്നുള്ളൂ. അലർജിയുടെയും ‘ലാക്ടോസ്‌ അസഹനീയത’യുടെയും ലക്ഷണങ്ങൾ തമ്മിൽ സമാനത തോന്നിയേക്കാമെങ്കിലും വ്യത്യാസങ്ങളുണ്ട്‌.

നിങ്ങൾ കഴിക്കുന്നതോ കുടിക്കുന്നതോ ആയ എന്തിനോടെങ്കിലും പ്രതിരോധവ്യവസ്ഥ ഹിസ്റ്റമിൻ ഉത്‌പാദിപ്പിച്ചുകൊണ്ട്‌ ഏറ്റുമുട്ടുന്നതിന്റെ ഫലമായി ഉണ്ടാകുന്നവയാണ്‌ ഭക്ഷണ അലർജിയുടെ ലക്ഷണങ്ങൾ. ഇതിന്റെ ചില ലക്ഷണങ്ങളിൽ ചുണ്ട്‌, നാവ്‌ എന്നിവ വീർക്കുന്നതും ചൊറിഞ്ഞു തടിപ്പ്‌, ആസ്‌ത്‌മ എന്നിവ ഉണ്ടാകുന്നതും ഉൾപ്പെടുന്നു. എന്നാൽ ‘ലാക്ടോസ്‌ അസഹനീയത’യിൽ ഈ ലക്ഷണങ്ങൾ ഒന്നും ഉണ്ടാകുകയില്ല, കാരണം ഈ പ്രശ്‌നത്തിൽ പ്രതിരോധവ്യവസ്ഥ ഉൾപ്പെടുന്നില്ല. ഒരു ആഹാര പദാർഥം വേണ്ടവിധം ദഹിപ്പിക്കാൻ ശരീരത്തിനു കഴിയാതെ വരികയും തത്‌ഫലമായി അത്‌ പ്രതിപ്രവർത്തനത്തിൽ കലാശിക്കുകയും ചെയ്യുന്നതാണ്‌ ‘ലാക്ടോസ്‌ അസഹനീയത’യിൽ ഉൾപ്പെടുന്ന സംഗതി.

എന്നാൽ ഈ വ്യത്യാസം തിരിച്ചറിയാൻ നിങ്ങളെ എന്തു സഹായിച്ചേക്കാം? ലോലമായ കുടൽ എന്ന പുസ്‌തകം ഇപ്രകാരം പറയുന്നു: “യഥാർഥത്തിലുള്ള അലർജി പ്രതിപ്രവർത്തനം . . . ശരീരത്തിന്‌ അസ്വസ്ഥത ഉളവാക്കുന്ന ഭക്ഷണം കഴിച്ച്‌ ഏതാനും മിനിട്ടുകൾക്കുള്ളിൽത്തന്നെ സംഭവിക്കും. എന്നാൽ ഭക്ഷണം കഴിച്ച്‌ ഒരു മണിക്കൂർ കഴിഞ്ഞുണ്ടാകുന്ന ലക്ഷണങ്ങൾ ഏറിയകൂറും ‘അസഹനീയത’യെയാണു സൂചിപ്പിക്കുന്നത്‌.”

ശിശുക്കളിൽ ഉളവാക്കുന്ന ഫലം

ഒരു ശിശുവിനോ കൊച്ചുകുട്ടിക്കോ പാൽ വയറ്റിൽ പിടിക്കാതെ വരുമ്പോൾ കുട്ടിക്കും മാതാപിതാക്കൾക്കും അതു വിഷമമുണ്ടാക്കുന്നു. കുട്ടിക്ക്‌ വയറിളക്കം ഉണ്ടാകുകയാണെങ്കിൽ അത്‌ നിർജലീകരണത്തിൽ കലാശിച്ചേക്കാം. അതുകൊണ്ട്‌, ഇത്തരം സന്ദർഭങ്ങളിൽ മാതാപിതാക്കൾ ഒരു ശിശുരോഗവിദഗ്‌ധന്റെ ഉപദേശം തേടുന്നതാണ്‌ ബുദ്ധിപൂർവകമായ സംഗതി. പ്രശ്‌നം ‘അസഹനീയത’ ആണെന്നു കണ്ടുപിടിക്കപ്പെടുമ്പോൾ പാൽ കൊടുക്കാതെ അതിനു പകരമുള്ള എന്തെങ്കിലും നൽകാൻ ചില ഡോക്ടർമാർ ശുപാർശ ചെയ്‌തിട്ടുണ്ട്‌. ഫലമോ? അസഹ്യപ്പെടുത്തുന്ന ലക്ഷണങ്ങളിൽനിന്ന്‌ പല കുട്ടികൾക്കും ആശ്വാസം ലഭിച്ചിരിക്കുന്നു.

എന്നാൽ അലർജി കൂടുതൽ ആശങ്കാജനകമാണ്‌. ചില ഡോക്ടർമാർ ആന്റിഹിസ്റ്റമിൻ നൽകുന്നു. എന്നിരുന്നാലും, ശ്വാസതടസ്സം ഉണ്ടെങ്കിൽ ഡോക്ടർ കൂടുതലായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്‌. അപൂർവം ചില കേസുകളിൽ, ഏറിയ അപകട സാധ്യതയുള്ള അനാഫിലാക്‌സിസ്‌ എന്ന അവസ്ഥ സംജാതമായേക്കാം.

ഛർദി തുടങ്ങുന്ന ഒരു ശിശുവിന്റെ കാര്യത്തിൽ മറ്റൊരു ഭയാശങ്കയ്‌ക്കു കൂടി വകയുണ്ട്‌. കാരണം അത്‌ വിരളമായി ഉണ്ടാകാവുന്ന ഗാലക്ടോസീമിയയിൽ കലാശിച്ചേക്കാം. മുമ്പു പരാമർശിച്ചതുപോലെ, ഗാലക്ടോസിനെ ലാക്ടോസ്‌ വേർതിരിക്കുമെങ്കിലും ഗാലക്ടോസ്‌ ഗ്ലൂക്കോസ്‌ ആയി പരിണമിക്കേണ്ട ആവശ്യമുണ്ട്‌. ഗാലക്ടോസ്‌ സംഭരിക്കപ്പെടുന്നെങ്കിൽ അത്‌ ഗുരുതരമായ കരൾത്തകരാറ്‌, വൃക്കത്തകരാറ്‌, മാനസികവൈകല്യം, ഹൈപ്പോഗ്ലൈസീമിയ, എന്തിന്‌ തിമിരം പോലും സംഭവിക്കാൻ ഇടയാക്കിയേക്കാം. അതുകൊണ്ട്‌, കുഞ്ഞിന്റെ ആഹാര ക്രമത്തിൽനിന്നു പാൽ ഉത്‌പന്നങ്ങൾ എത്രയും നേരത്തേതന്നെ പൂർണമായി ഒഴിവാക്കുന്നതു പ്രധാനമാണ്‌.

‘ലാക്ടോസ്‌ അസഹനീയത’ എത്ര ഗുരുതരമാണ്‌?

ഒരു യുവതിക്ക്‌ കുറെ നാളുകളായി ഗുരുതരമായ ഗ്യാസ്‌ട്രബിളിന്റെ ലക്ഷണങ്ങളും വയറ്റിൽ കൊളുത്തിപ്പിടിക്കുന്ന വേദനയും ഉണ്ടായിരുന്നു. അവസ്ഥ കൂടുതൽ മോശമായപ്പോൾ അവൾ ഒരു ഡോക്ടറെ സമീപിച്ചു. കുറെയേറെ പരിശോധനകൾക്കു ശേഷം അവൾക്ക്‌ കുടൽവീക്കം (inflammatory bowel disease [IBD]) ആണെന്നു കണ്ടെത്തി. b രോഗത്തെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ മരുന്നുകൾ നിർദേശിക്കപ്പെട്ടു. എന്നിരുന്നാലും, ദിവസേന പാൽ ഉത്‌പന്നങ്ങൾ കഴിക്കുന്നത്‌ അവൾ നിറുത്താതിരുന്നതിനാൽ രോഗലക്ഷണങ്ങൾ അങ്ങനെതന്നെ തുടർന്നു. എന്നാൽ, വ്യക്തിപരമായ ഗവേഷണം നടത്തിയപ്പോൾ തന്റെ ആഹാരക്രമമായിരിക്കണം ഇവിടത്തെ വില്ലൻ എന്ന്‌ അവൾ തിരിച്ചറിയുകയും ക്രമീകൃതമായ രീതിയിൽ ചില ഭക്ഷണസാധനങ്ങൾ ഒഴിവാക്കാൻ തുടങ്ങുകയും ചെയ്‌തു. ഒടുവിൽ, അവൾ പാൽ ഉത്‌പന്നങ്ങൾ കഴിക്കുന്നതു നിറുത്തി. ഫലം എന്തായിരുന്നു? അവളുടെ രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാകാൻ തുടങ്ങി! ഒരു വർഷത്തിനുള്ളിൽത്തന്നെ, കൂടുതൽ പരിശോധനകൾ നടത്തിയ ശേഷം അവൾക്ക്‌ ഇപ്പോൾ കുടൽവീക്കം ഇല്ലെന്നു ഡോക്ടർ പറഞ്ഞു. അവൾക്ക്‌ ‘ലാക്ടോസ്‌ അസഹനീയത’ ആയിരുന്നു. അവൾക്ക്‌ എത്ര ആശ്വാസം തോന്നിയിരിക്കുമെന്ന്‌ നിങ്ങൾക്ക്‌ ഊഹിക്കാമല്ലോ!

മനുഷ്യശരീരത്തിൽ ലാക്ടേസിന്റെ ഉത്‌പാദനം വർധിപ്പിക്കാനുള്ള യാതൊരു ചികിത്സയും ഇന്നില്ല. എന്നിരുന്നാലും, ‘ലാക്ടോസ്‌ അസഹനീയത’ ജീവനു ഭീഷണിയാണെന്ന്‌ ഇതുവരെ തെളിഞ്ഞിട്ടില്ല. അതുകൊണ്ട്‌, ‘ലാക്ടോസ്‌ അസഹനീയത’യുടെ ലക്ഷണങ്ങൾ സംബന്ധിച്ച്‌ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ചിലർ, തങ്ങളുടെ ശരീരത്തിനു ദഹിപ്പിക്കാൻ കഴിയുന്ന പാൽ ഉത്‌പന്നങ്ങളുടെ അളവ്‌ എത്രയാണെന്നു കണ്ടുപിടിച്ചിട്ടുണ്ട്‌. നിങ്ങൾ കഴിക്കുന്ന പാൽ ഉത്‌പന്നങ്ങളുടെ അളവും അതിനോടു നിങ്ങളുടെ ശരീരം പ്രതികരിക്കുന്ന വിധവും നിരീക്ഷിക്കുകവഴി ഇത്തരം വസ്‌തുക്കൾ നിങ്ങൾക്ക്‌ എത്രത്തോളം ദഹിപ്പിക്കാൻ കഴിയുമെന്ന്‌ കണ്ടെത്താനാകും.

ചിലർ പാൽ ഉത്‌പന്നങ്ങൾ അപ്പാടെ വർജിക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. സ്വന്തം ഗവേഷണത്തിൽനിന്നോ ഒരു ആഹാരക്രമവിദഗ്‌ധനെ സമീപിച്ചുകൊണ്ടോ കാൽസ്യം തുടർന്നും ശരീരത്തിനു ലഭിക്കുന്ന തരത്തിലുള്ള ആഹാരരീതികൾ ചിലർ കണ്ടെത്തിയിരിക്കുന്നു. പച്ചനിറമുള്ള ചില പച്ചക്കറികൾ, ചിലതരം മത്സ്യം, നട്ട്‌സ്‌ എന്നിവ കാൽസ്യത്തിന്റെ കലവറയാണ്‌.

എന്നാൽ പാൽ ഉത്‌പന്നങ്ങൾ ഉപേക്ഷിക്കാൻ മനസ്സുവരാത്തവർക്ക്‌ വിപണിയിൽ ലഭിക്കുന്ന ഗുളികരൂപത്തിലോ ദ്രവരൂപത്തിലോ ഉള്ള ചില വസ്‌തുക്കൾ സഹായകമാണ്‌. ഈ ഉത്‌പന്നങ്ങളിൽ ലാക്ടോസിനെ വിഘടിപ്പിക്കാൻ കുടലിനെ സഹായിക്കുന്ന ലാക്ടേസ്‌ അടങ്ങിയിട്ടുണ്ട്‌. ഇവ കഴിക്കുന്നത്‌ ‘ലാക്ടോസ്‌ അസഹനീയത’യുടെ ഫലമായി ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഒരുവനെ സഹായിക്കും.

ഇന്നത്തെ ലോകത്തിൽ, ആരോഗ്യം പരിപാലിക്കുക എന്നത്‌ വലിയ വെല്ലുവിളിതന്നെയാണ്‌. എന്നാൽ, ‘എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ലാത്ത’ കാലം യാഥാർഥ്യമാകുന്നതുവരെ ഈ ആരോഗ്യ പ്രശ്‌നങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ വൈദ്യശാസ്‌ത്ര ഗവേഷണവും നമ്മുടെ ശരീരത്തിന്റെ പുനരുദ്ധാരണ പ്രാപ്‌തിയും നമ്മെ സഹായിക്കുന്നു. ഇതിനു നമുക്ക്‌ നന്ദിയുള്ളവരായിരിക്കാം.—യെശയ്യാവു 33:24; സങ്കീർത്തനം 139:14. (g04 3/22)

[അടിക്കുറിപ്പുകൾ]

a അതിസംവേദനശീലം (hypersensitivity) എന്നും വിളിക്കാറുണ്ട്‌.

b രണ്ടു തരത്തിലുള്ള കുടൽവീക്കം ഉണ്ട്‌, ക്രോൺസ്‌ രോഗവും അൾസറേറ്റീവ്‌ കോളൈറ്റീസും. ഈ ഗുരുതരമായ രോഗാവസ്ഥകൾമൂലം ചിലപ്പോൾ കുടലിന്റെ ഒരു ഭാഗം നീക്കം ചെയ്യേണ്ടിവന്നേക്കാം. കുടൽവീക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിമിത്തം മരണംപോലും സംഭവിച്ചേക്കാം.

[28-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

ഇവയിലും ലാക്ടോസ്‌ ഉണ്ടായിരുന്നേക്കാം:

◼ റൊട്ടിയും റൊട്ടി ഉത്‌പന്നങ്ങളും

◼ കേക്കുകൾ, ബിസ്‌കറ്റുകൾ എന്നിവ

◼ മിഠായികൾ

◼ ഇൻസ്റ്റന്റ്‌ പൊട്ടറ്റോസ്‌

◼ മാർജരിൻ

◼ വൈദ്യനിർദേശ പ്രകാരമുള്ള പല ഔഷധങ്ങൾ

◼ ഡോക്ടറുടെ കുറിപ്പടി കൂടാതെ നേരിട്ടു വാങ്ങാൻ കഴിയുന്ന മരുന്നുകൾ

◼ കടകളിൽ വാങ്ങാൻ കിട്ടുന്ന മധുരപലഹാരങ്ങൾ, ബിസ്‌കറ്റു കൾ തുടങ്ങിയവ ഉണ്ടാക്കാനുള്ള ചേരുവകൾ അടങ്ങിയ പൊടികൾ

◼ പ്രൊസസ്‌ ചെയ്‌ത സീറിയലുകൾ

◼ സാലഡിൽ ഉപയോഗിക്കുന്ന സോസ്‌

◼ പ്രൊസസ്‌ ചെയ്‌ത ഇറച്ചി

◼ സൂപ്പുകൾ