വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിഷ്‌പക്ഷത

നിഷ്‌പക്ഷത

നിർവ്വചനം: പരസ്‌പരം പോരാടുന്ന രണ്ടോ അതിലധികമോ കക്ഷികളിൽ ആരുടെയും ഭാഗം ചേരാതെയും ആർക്കും പിന്തുണ കൊടുക്കാതെയുമിരിക്കുന്നവരുടെ നിലപാട്‌. എല്ലാ രാജ്യത്തും എല്ലാ സാഹചര്യങ്ങളിലും യഥാർത്ഥ ക്രിസ്‌ത്യാനികൾ ലോകത്തിലെ കക്ഷികൾ തമ്മിലുളള ഏററുമുട്ടലുകളിൽ പൂർണ്ണമായ നിഷ്‌പക്ഷത പാലിക്കാൻ ശ്രമിച്ചിട്ടുണ്ട്‌ എന്നുളളത്‌ പുരാതന ചരിത്രത്തിലെയും ആധുനിക ചരിത്രത്തിലെയും ഒരു വസ്‌തുതയാണ്‌. ദേശഭക്തിപരമായ ചടങ്ങുകളിലെ പങ്കു പററൽ, സായുധ സൈന്യസേവനം, രാഷ്‌ട്രീയ പാർട്ടിയിൽ ചേരൽ, രാഷ്‌ട്രീയ ഉദ്യോഗങ്ങൾക്കുവേണ്ടിയുളള മൽസരം, വോട്ടിംഗ്‌ എന്നിവ സംബന്ധിച്ച്‌ മററുളളവർ ചെയ്യുന്ന കാര്യങ്ങളിൽ അവർ ഇടപെടാറില്ല. എന്നാൽ അവർ ബൈബിളിലെ ദൈവമായ യഹോവയെ മാത്രമെ ആരാധിക്കുന്നുളളു; അവർ തങ്ങളുടെ ജീവിതം മുഴുവനായി അവന്‌ സമർപ്പിച്ചിരിക്കുന്നു; അവന്റെ രാജ്യത്തിന്‌ പൂർണ്ണപിന്തുണ കൊടുക്കുന്നു.

ലൗകിക ഗവൺമെൻറുകളുടെ അധികാരത്തോടുളള ക്രിസ്‌ത്യാനികളുടെ മനോഭാവത്തിൻമേൽ ഏതു തിരുവെഴുത്തുകൾക്ക്‌ ഒരു സ്വാധീനമുണ്ടായിരുന്നിട്ടുണ്ട്‌?

റോമ. 13:1, 5-7: “ഏതു ദേഹിയും ശ്രേഷ്‌ഠാധികാരികൾക്ക്‌ [ഗവൺമെൻറ്‌ ഭരണാധിപൻമാർക്ക്‌] കീഴ്‌പ്പെട്ടിരിക്കട്ടെ, എന്തുകൊണ്ടെന്നാൽ ദൈവത്താലല്ലാതെ ഒരധികാരവുമില്ല . . . അതുകൊണ്ട്‌ ആ കോപം നിമിത്തം മാത്രമല്ല മനസ്സാക്ഷിയെ കരുതിയും നിങ്ങൾ കീഴ്‌പ്പെട്ടിരിക്കാൻ ശക്തമായ കാരണമുണ്ട്‌. . . . എല്ലാവർക്കും കടപ്പെട്ടിരിക്കുന്നത്‌ കൊടുക്കുക, നികുതി ആവശ്യപ്പെടുന്നവന്‌ നികുതി; കപ്പം ആവശ്യപ്പെടുന്നവന്‌ കപ്പം; ഭയം ആവശ്യപ്പെടുന്നവന്‌ അത്തരം ഭയം; ബഹുമാനം ആവശ്യപ്പെടുന്നവന്‌ അത്തരം ബഹുമാനം.” (ദൈവം അനുവദിക്കാതെ ഒരു ഗവൺമെൻറിനും നിലനിൽക്കാൻ കഴിയുകയില്ല. വ്യക്തികളായ ഉദ്യോഗസ്ഥൻമാരുടെ പെരുമാററം കണക്കിലെടുക്കാതെ യഥാർത്ഥ ക്രിസ്‌ത്യാനികൾ അവരുടെ ഉദ്യോഗം നിമിത്തം അവരോട്‌ ആദരവ്‌ കാണിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌, നികുതിയായി പിരിക്കുന്ന പണം ഗവൺമെൻറുകൾ എങ്ങനെ ഉപയോഗിക്കുന്നു എന്നത്‌ പരിഗണിക്കാതെ യഹോവയുടെ ആരാധകർ എല്ലാവർക്കും പ്രയോജനകരമായ സേവനങ്ങൾക്ക്‌ ഒരു പ്രത്യുപകാരമെന്ന നിലയിൽ തങ്ങൾ നൽകേണ്ട നികുതി സത്യസന്ധമായി നൽകിയിട്ടുണ്ട്‌.)

മർക്കോ. 12:17: “യേശു അപ്പോൾ പറഞ്ഞു: ‘കൈസർക്കുളളത്‌ കൈസർക്കും ദൈവത്തിനുളളത്‌ ദൈവത്തിനും തിരികെ കൊടുക്കുക.’” (അതുകൊണ്ട്‌ ലൗകിക ഗവൺമെൻറുകൾക്ക്‌ നികുതിയുടെ രൂപത്തിൽ പണം കൊടുക്കുക മാത്രമല്ല അതിലും ഉപരിയായി ദൈവത്തോടുളള തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറേറണ്ടതുമുണ്ട്‌ എന്ന്‌ ക്രിസ്‌ത്യാനികൾ എല്ലായ്‌പ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്‌.)

പ്രവൃ. 5:28, 29: “[യഹൂദ്യ ഉന്നതകോടതിയുടെ ഒരു വക്താവ്‌] പറഞ്ഞു: ‘ഈ നാമത്തിന്റെ [യേശുക്രിസ്‌തുവിന്റെ] അടിസ്ഥാനത്തിൽ തുടർന്നു പഠിപ്പിക്കരുതെന്ന്‌ ഞങ്ങൾ നിങ്ങളോട്‌ [അപ്പോസ്‌തലൻമാരോട്‌] അമർച്ചയായി കൽപിച്ചിരുന്നുവല്ലോ, എന്നാൽ നോക്കൂ! നിങ്ങൾ നിങ്ങളുടെ ഉപദേശം കൊണ്ട്‌ യെരൂശലേമിനെ നിറച്ചിരിക്കുന്നു, ഈ മനുഷ്യന്റെ രക്തം ഞങ്ങളുടെമേൽ വരുത്തുവാൻ നിങ്ങൾ ദൃഢനിശ്ചയം ചെയ്‌തുമിരിക്കുന്നു.’ മറുപടിയായി പത്രോസും മററ്‌ അപ്പോസ്‌തലൻമാരും പറഞ്ഞു: ‘ഞങ്ങൾ മനുഷ്യരെക്കാൾ ദൈവത്തെ ഭരണാധിപതിയായി അനുസരിക്കേണ്ടതാകുന്നു.’” (മാനുഷ ഭരണാധിപൻമാരുടെ കൽപനകളും ദൈവത്തിന്റെ നിബന്ധനകളും തമ്മിൽ നേരിട്ട്‌ സംഘട്ടനമുണ്ടായിട്ടുളളപ്പോൾ യഥാർത്ഥ ക്രിസ്‌ത്യാനികൾ ദൈവത്തോടുളള അനുസരണം ഒന്നാമതുവച്ചുകൊണ്ട്‌ അപ്പോസ്‌തലൻമാരുടെ ദൃഷ്ടാന്തം അനുകരിച്ചിട്ടുണ്ട്‌.)

ജഡിക യുദ്ധങ്ങളിൽ പങ്കെടുക്കുന്നതിനോടുളള ക്രിസ്‌ത്യാനികളുടെ മനോഭാവത്തിൻമേൽ ഏതു തിരുവെഴുത്തുകൾക്ക്‌ എന്നും സ്വാധീനമുണ്ടായിരുന്നിട്ടുണ്ട്‌?

മത്താ. 26:52: “യേശു അവനോട്‌ പറഞ്ഞു: ‘നിന്റെ വാൾ അതിന്റെ സ്ഥാനത്ത്‌ തിരികെ വയ്‌ക്കുക, എന്തുകൊണ്ടെന്നാൽ വാളെടുക്കുന്നവരെല്ലാം വാളാൽ നശിക്കും.’” (ദൈവപുത്രനെ സംരക്ഷിക്കുക എന്നതിനേക്കാൾ ശ്രേഷ്‌ഠമായ ഒരു കാര്യത്തിനുവേണ്ടി പോരാടാനുണ്ടായിരിക്കുമായിരുന്നോ? എന്നിരുന്നാലും ആ ശിഷ്യൻമാർ ജഡിക യുദ്ധത്തിന്റെ ആയുധങ്ങൾ ഉപയോഗിക്കരുത്‌ എന്ന്‌ യേശു സൂചിപ്പിച്ചു.)

യെശ. 2:2-4: “നാളുകളുടെ അന്തിമ ഭാഗത്ത്‌ യഹോവയുടെ ആലയമുളള പർവ്വതം പർവ്വതശിഖരങ്ങളുടെ മുകളിൽ ഉറപ്പായി സ്ഥാപിക്കപ്പെടും . . . അവൻ ജനതകൾക്കിടയിൽ ന്യായം വിധിക്കുകയും അനേകം ജനതകളെ സംബന്ധിച്ച്‌ കാര്യങ്ങൾ നേരെയാക്കുകയും ചെയ്യും. അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ കോതുകത്രികകളായും അടിച്ചു തീർക്കേണ്ടിവരും. ജനത ജനതക്കുനേരെ വാളോങ്ങുകയില്ല, അവർ മേലാൽ യുദ്ധം അഭ്യസിക്കുകയുമില്ല.” (എല്ലാ രാഷ്‌ട്രങ്ങളിൽ നിന്നുമുളള വ്യക്തികൾ തങ്ങൾ എന്തുഗതി പിൻപററും എന്ന്‌ വ്യക്തിപരമായി തീരുമാനിക്കേണ്ടതുണ്ട്‌. യഹോവയുടെ ന്യായവിധിക്ക്‌ ശ്രദ്ധകൊടുത്തിട്ടുളളവർ അവൻ അവരുടെ ദൈവമാണ്‌ എന്നതിന്‌ തെളിവ്‌ നൽകിയിരിക്കുന്നു.)

2 കൊരി. 10:3, 4: “ഞങ്ങൾ ജഡത്തിൽ നടക്കുന്നുവെങ്കിലും ജഡത്തിലായിരിക്കുന്നതിനനുസരിച്ച്‌ ഞങ്ങൾ യുദ്ധം ചെയ്യുന്നില്ല. എന്തുകൊണ്ടെന്നാൽ ഞങ്ങളുടെ പോരിന്റെ ആയുധങ്ങൾ ജഡികങ്ങളല്ല, എന്നാൽ ഉറപ്പായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങളെ ഇടിച്ചു കളയാൻ തക്കവണ്ണം ദൈവത്താൽ ശക്തിയുളളവ തന്നെ.” (വ്യാജോപദേശങ്ങൾക്കെതിരെ സഭയെ സംരക്ഷിക്കുന്നതിന്‌ വഞ്ചന, വാഗ്‌വിലാസം അല്ലെങ്കിൽ യുദ്ധായുധങ്ങൾ എന്നിവപോലുളള ജഡികായുധങ്ങൾ താൻ ഒരിക്കലും ഉപയോഗിച്ചില്ല എന്നാണ്‌ പൗലോസ്‌ ഇവിടെ പ്രസ്‌താവിക്കുന്നത്‌.)

ലൂക്കോ. 6:27, 28: “എന്നാൽ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളോട്‌ ഞാൻ [യേശുക്രിസ്‌തു] പറയുന്നത്‌, നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുന്നതിൽ തുടരുക, നിങ്ങളെ ദ്വേഷിക്കുന്നവർക്ക്‌ നൻമ ചെയ്യുക, നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക, നിങ്ങളെ നിന്ദിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക.”

പുരാതന ഇസ്രായേല്യർ യുദ്ധം ചെയ്യാൻ യഹോവ അനുവദിച്ചു എന്നത്‌ വാസ്‌തവമല്ലേ?

യഹോവ തന്നെ ഇസ്രായേലിന്‌ അവകാശമായി കൊടുത്ത പ്രദേശം കൈവശപ്പെടുത്തുന്നതിനും മ്ലേച്ഛമായ ആചാരങ്ങളും സത്യദൈവത്തോടുളള വെല്ലുവിളിയും നിമിത്തം തുടർന്ന്‌ ജീവിച്ചിരിക്കാൻ അയോഗ്യരായി ദൈവം വീക്ഷിച്ച ജനത്തെ നശിപ്പിക്കുന്നതിനും വേണ്ടി യുദ്ധം ചെയ്യാൻ യഹോവ പുരാതന ഇസ്രായേലിനോട്‌ നിർദ്ദേശിച്ചു. (ആവ. 7:1, 2, 5; 9:5; ലേവ്യ.18:24, 25) എന്നിരുന്നാലും, യഹോവയിൽ വിശ്വാസം പ്രകടമാക്കിയതിനാൽ രാഹാബിനും ഗിബെയോന്യർക്കും കരുണ ലഭിച്ചു. (യോശു. 2:9-13; 9:24-27) താൻ അംഗീകരിക്കുന്ന യുദ്ധം സംബന്ധിച്ച നിയമങ്ങളും അവക്കുളള അപവാദങ്ങളും യുദ്ധം എങ്ങനെ നടത്തപ്പെടണമെന്നതും യഹോവ ന്യായപ്രമാണത്തിൽ ഉൾപ്പെടുത്തിയിരുന്നു. അവ വാസ്‌തവത്തിൽ യഹോവയുടെ വിശുദ്ധ യുദ്ധങ്ങളായിരുന്നു. ഇന്നത്തെ ഏതെങ്കിലും രാഷ്‌ട്രത്തിന്റെ ജഡിക യുദ്ധം സംബന്ധിച്ച്‌ അത്‌ വാസ്‌തവമല്ല.

കിസ്‌തീയ സഭയുടെ സ്ഥാപനത്തോടെ ഒരു പുതിയ സാഹചര്യം നിലവിൽ വന്നു. ക്രിസ്‌ത്യാനികൾ മോശൈക ന്യായപ്രമാണത്തിൻ കീഴിലല്ല. ക്രിസ്‌തുവിന്റെ അനുയായികൾ സകല രാഷ്‌ട്രങ്ങളിലെയും ജനങ്ങളെ ശിഷ്യരാക്കണമായിരുന്നു; അതുകൊണ്ട്‌ സത്യദൈവത്തിന്റെ ആരാധകർ കാലക്രമത്തിൽ ആ രാഷ്‌ട്രങ്ങളിലെല്ലാം കാണപ്പെടുമായിരുന്നു. എന്നിരുന്നാലും യുദ്ധത്തിൽ ഏർപ്പെടാനുളള ആ രാഷ്‌ട്രങ്ങളുടെ പ്രേരണ എന്താണ്‌? അത്‌ മുഴുഭൂമിയുടെയും സ്രഷ്ടാവിന്റെ ഇഷ്ടം നിറവേററുക എന്നതാണോ അതോ ഏതെങ്കിലും ദേശീയ താൽപ്പര്യത്തെ ഉന്നമിപ്പിക്കുക എന്നതാണോ? ഒരു രാഷ്‌ട്രത്തിലുളള സത്യ ക്രിസ്‌ത്യാനികൾ മറെറാരു രാഷ്‌ട്രവുമായി യുദ്ധം ചെയ്യുകയാണെങ്കിൽ അവർ സഹവിശ്വാസികൾക്കെതിരെ, തങ്ങൾ ആരോട്‌ പ്രാർത്ഥിക്കുന്നുവോ അതേ ദൈവത്തോട്‌ സഹായത്തിനുവേണ്ടി പ്രാർത്ഥിക്കുന്നവർക്കെതിരെയായിരിക്കും യുദ്ധം ചെയ്യുന്നത്‌. ഉചിതമായും വാൾ താഴെ വയ്‌ക്കാൻ ക്രിസ്‌തു തന്റെ അനുഗാമികളോട്‌ നിർദ്ദേശിച്ചു. (മത്താ. 26:52) സ്വർഗ്ഗത്തിൽ മഹത്വീകരിക്കപ്പെട്ടിരിക്കുന്ന അവൻ തന്നെ ഇനി സത്യദൈവത്തോടും അവന്റെ ഇഷ്ടത്തോടും മൽസരിക്കുന്നവരെ സംഹരിക്കും.—2 തെസ്സ. 1:6-8; വെളി. 19:11-21.

സായുധ സൈനിക സേവനത്തിൽ ഏർപ്പെടുന്ന കാര്യത്തിൽ ആദിമ ക്രിസ്‌ത്യാനികളുടെ മനോഭാവം സംബന്ധിച്ച്‌ ലൗകിക ചരിത്രം എന്തു വെളിപ്പെടുത്തുന്നു?

“മാർക്കസ്‌ ഔറേലിയസിന്റെ [റോമൻ ചക്രവർത്തി പൊ. യു. 161-180] കാലം വരെ യാതൊരു ക്രിസ്‌ത്യാനിയും ഒരു പടയാളിയായിത്തീർന്നിരുന്നില്ല എന്നും ക്രിസ്‌ത്യാനിയായി തീർന്നശേഷം ഒരു പടയാളി സൈനിക സേവനത്തിൽ തുടർന്നിരുന്നില്ല എന്നും ലഭ്യമായ എല്ലാ വിവരങ്ങളുടെയും ശ്രദ്ധാപൂർവ്വകമായ ഒരു പുനരവലോകനം കാണിച്ചുതരുന്നു.”—ദി റൈസ്‌ ഓഫ്‌ ക്രിസ്‌ററ്യാനിററി (ലണ്ടൻ, 1947), ഇ. ഡബ്‌ളിയു. ബാണസ്‌, പേ. 333.

“യുദ്ധത്താലും അന്യോന്യമുളള കൊലപാതകത്താലും എല്ലാ ദുഷ്ടതയാലും നിറഞ്ഞിരുന്നവരായ ഞങ്ങൾ ഓരോരുത്തരും ലോകത്തിലെല്ലായിടത്തും ഞങ്ങളുടെ യുദ്ധായുധങ്ങൾക്ക്‌ മാററം വരുത്തിയിരിക്കുന്നു—ഞങ്ങളുടെ വാളുകളെ കൊഴുക്കളായും ഞങ്ങളുടെ കുന്തങ്ങളെ കാർഷികോപകരണങ്ങളായും തന്നെ—പിതാവിൽ നിന്നു തന്നെയും ക്രൂശിക്കപ്പെട്ടവനിൽ നിന്നും ഞങ്ങൾക്ക്‌ ലഭിച്ചിരിക്കുന്ന ഭക്തി, നീതി, മനുഷ്യസ്‌നേഹം, വിശ്വാസം, പ്രത്യാശ എന്നിവ ഞങ്ങൾ നട്ടുവളർത്തുന്നു”—“ട്രൈഫോ എന്ന യഹൂദനുമായുളള സംവാദ”ത്തിൽ ജസ്‌ററിൻ മാർട്ടിയർ (പൊ. യു. രണ്ടാം നൂററാണ്ട്‌), നിഖ്യായ്‌ക്ക്‌ മുമ്പത്തെ പിതാക്കൻമാർ (ഗ്രാൻഡ്‌ റാപ്പിഡ്‌സ്‌, മിച്ചിഗൻ, 1885-ലെ എഡിൻബർഗ്‌ എഡിഷന്റെ പുനർമുദ്രണം), എ. റോബർട്ട്‌സ്‌ ആൻഡ്‌ ജെ. ഡോണാൾഡ്‌സൺ എഡിററ്‌ ചെയ്‌തത്‌, വാല്യം I, പേ. 254.

“സാമ്രാജ്യത്തിന്റെ ഭരണപരമായ കാര്യത്തിലോ സൈനിക പ്രതിരോധത്തിലോ എന്തെങ്കിലും പങ്കുവഹിക്കാൻ അവർ വിസമ്മതിച്ചു. . . . കൂടുതൽ പവിത്രമായ ഒരു ഉത്തരവാദിത്വം വച്ചൊഴിയാതെ പടയാളികളോ ന്യായാധിപൻമാരോ പ്രഭുക്കൻമാരോ ആയി സേവിക്കുക എന്നത്‌ ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം അസാദ്ധ്യമായിരുന്നു.”—ഹിസ്‌റററി ഓഫ്‌ ക്രിസ്‌ററ്യാനിററി (ന്യൂയോർക്ക്‌, 1891), എഡ്വേർഡ്‌ ഗിബൺ, പേ. 162, 163.

രാഷ്‌ട്രീയ പ്രശ്‌നങ്ങളിലും പ്രവർത്തനങ്ങളിലും ഉൾപ്പെടുന്നതിനോടുളള സത്യക്രിസ്‌ത്യാനികളുടെ മനോഭാവത്തെ ഏതു തിരുവെഴുത്തുകൾ എന്നും സ്വാധീനിച്ചിട്ടുണ്ട്‌?

യോഹ. 17:16: “ഞാൻ [യേശുക്രിസ്‌തു] ലോകത്തിന്റെ ഭാഗമല്ലാതിരിക്കുന്നതുപോലെ അവരും ലോകത്തിന്റെ ഭാഗമല്ല.”

യോഹ. 6:15: “അവർ [യഹൂദൻമാർ] വന്ന്‌ തന്നെ പിടിച്ച്‌ രാജാവാക്കാൻ ഭാവിക്കുന്നു എന്ന്‌ യേശു അറിഞ്ഞിട്ട്‌ പിന്നെയും തനിച്ച്‌ മലയിലേക്ക്‌ പിൻവാങ്ങി.” പിന്നീട്‌ അവൻ റോമൻ ഗവർണറോട്‌ പറഞ്ഞു: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല. എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ ഞാൻ യഹൂദൻമാരുടെ കയ്യിൽ ഏൽപിക്കപ്പെടാതിരിക്കാൻ എന്റെ കൂടെയുളളവർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഈ ഉറവിൽ നിന്നുളളതല്ല.”—യോഹ. 18:36.

യാക്കോ. 4:4: “വ്യഭിചാരിണികളെ, ഈ ലോകത്തോടുളള സൗഹൃദം ദൈവത്തോടുളള ശത്രുത്വമാകുന്നുവെന്ന്‌ നിങ്ങൾ അറിയുന്നില്ലയോ? അതുകൊണ്ട്‌ ആരെങ്കിലും ഈ ലോകത്തിന്റെ സുഹൃത്തായിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കിത്തീർക്കുന്നു.” (ഈ സംഗതി ഇത്ര ഗൗരവമുളളതായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? എന്തുകൊണ്ടെന്നാൽ 1 യോഹന്നാൻ 5:19 പറയുന്നതനുസരിച്ച്‌, “മുഴുലോകവും ദുഷ്ടന്റെ അധികാരത്തിൽ കിടക്കുന്നു.” യോഹന്നാൻ 14:30-ൽ സാത്താൻ “ഈ ലോകത്തിന്റെ ഭരണാധിപൻ” ആയിരിക്കുന്നതായി പരാമർശിച്ചു. അതുകൊണ്ട്‌ ഒരു വ്യക്തി ഈ ലോകത്തിലെ ഏതു പക്ഷത്തെ പിന്താങ്ങിയാലും അയാൾ വാസ്‌തവത്തിൽ ആരുടെ നിയന്ത്രണത്തിൻകീഴിലായിരിക്കും?)

രാഷ്‌ട്രീയ ഇടപെടൽ സംബന്ധിച്ച്‌ ആദിമ ക്രിസ്‌ത്യാനികൾ എന്നറിയപ്പെട്ടവരുടെ മനോഭാവം എന്തായിരുന്നതായിട്ടാണ്‌ ലൗകിക ചരിത്രകാരൻമാർ റിപ്പോർട്ടു ചെയ്യുന്നത്‌?

“ആദിമ ക്രിസ്‌ത്യാനിത്വം പുറജാതി ലോകത്തെ ഭരിച്ചവരാൽ മനസ്സിലാക്കപ്പെടുകയോ പ്രീതിയോടെ വീക്ഷിക്കപ്പെടുകയോ ചെയ്‌തില്ല. . . . റോമൻ പൗരൻമാരുടെ ചില ഉത്തരവാദിത്വങ്ങളിൽ പങ്കുപററാൻ ക്രിസ്‌ത്യാനികൾ വിസമ്മതിച്ചു. . . . അവർ രാഷ്‌ട്രീയമായ ഉദ്യോഗങ്ങളൊന്നും വഹിക്കുമായിരുന്നില്ല.”—ഓൺ ദി റോഡ്‌ ററു സിവിലൈസേഷൻ, എ വേൾഡ്‌ ഹിസ്‌റററി (ഫിലദെൽഫിയ, 1937), ഏ ഹെക്കെൽ ആൻഡ്‌ ജെ. സിഗ്മാൻ, പേ. 237, 238.

“ക്രിസ്‌ത്യാനികൾ ഒരു പുരോഹിത ആത്മീയ വർഗ്ഗമെന്ന നിലയിൽ സംസ്ഥാനത്തിൽ നിന്നു വേർപെട്ടും അകന്നും നിന്നു, സംസ്ഥാനത്തെ പൗരൻമാരിൽ കൂടുതൽ കൂടുതൽ പരിശുദ്ധി പകരാൻ ശ്രമിച്ചുകൊണ്ടിരുന്നതിനാൽ ക്രിസ്‌ത്യാനികൾക്ക്‌ ആ വിധത്തിലേ പൗരജീവിതത്തെ സ്വാധീനിക്കാൻ കഴിയുമായിരുന്നുളളു എന്ന്‌ സമ്മതിക്കേണ്ടിയിരിക്കുന്നു.”—ആദ്യത്തെ മൂന്നു നൂററാണ്ടിലെ ക്രിസ്‌തീയ മതത്തിന്റെയും സഭയുടെയും ചരിത്രം (ന്യൂയോർക്ക്‌, 1848), അഗസ്‌ററസ്‌ നിയാൻഡർ, എച്ച്‌. ജെ. റോസിനാൽ ജർമ്മൻ ഭാഷയിൽ നിന്ന്‌ വിവർത്തനം ചെയ്യപ്പെട്ടത്‌, പേ. 168.

പതാകകളും ദേശീയ ഗാനങ്ങളും ഉൾപ്പെട്ട ചടങ്ങുകളോടുളള സത്യക്രിസ്‌ത്യാനികളുടെ മനോഭാവത്തെ ഏതു തിരുവെഴുത്തുകൾ എന്നും സ്വാധീനിച്ചിട്ടുണ്ട്‌?

1 കൊരി. 10:14: “വിഗ്രഹാരാധന വിട്ടോടുക.” (കൂടാതെ പുറപ്പാട്‌ 20:4, 5)

1 യോഹ. 5:21: “കുഞ്ഞുങ്ങളെ വിഗ്രഹങ്ങളിൽ നിന്ന്‌ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊളളുക.”

ലൂക്കോ. 4:8: “മറുപടിയായി യേശു അവനോട്‌ പറഞ്ഞു: ‘“നിന്റെ ദൈവമായ യഹോവയെ മാത്രമെ നീ ആരാധിക്കാവു, അവനു മാത്രമെ നീ വിശുദ്ധ സേവനം അർപ്പിക്കാവു” എന്ന്‌ എഴുതിയിരിക്കുന്നല്ലോ.’”

ദാനിയേൽ 3:1-28 കൂടെ കാണുക.

അത്തരം ദേശഭക്തിപരമായ ചിഹ്നങ്ങൾക്കും ചടങ്ങുകൾക്കും മതപരമായ പ്രാധാന്യമുണ്ടോ?

“അമേരിക്കൻ സ്‌കൂളുകളിലെ പതാകാരാധനയുടെയും പ്രതിജ്ഞയുടെയും ചടങ്ങ്‌ മതപരമായ ഒരു ആചരണമാണെന്ന്‌ [ചരിത്രകാരനായ] കാൾട്ടൺ ഹെയിസ്‌ ദീർഘകാലം മുമ്പേ ചൂണ്ടിക്കാട്ടി. . . . ദിവസേനയുളള ഈ ചടങ്ങുകൾ മതപരമാണെന്ന്‌ അവസാനം സുപ്രീം കോടതി നിരവധി കേസുകളിൽ സ്ഥിരീകരിക്കുകയുണ്ടായി.”—ദി അമേരിക്കൻ ക്യാരക്‌ററർ (ന്യൂയോർക്ക്‌, 1956), ഡി. ഡബ്‌ളിയൂ. ബ്രോഗൻ, പേ. 163, 164.

“ആദ്യകാലത്തെ പതാകകൾ ഏതാണ്ട്‌ പൂർണ്ണമായും മതപരമായ സ്വഭാവമുളളവയായിരുന്നു. . . . നൂററാണ്ടുകളായി ഉപയോഗിക്കുന്ന ഇംഗ്ലണ്ടിന്റെ ദേശീയ പതാക—സെൻറ്‌ ജോർജിന്റെ ചെങ്കുരിശ്‌—മതപരമായ ഒന്നായിരുന്നു; യഥാർത്ഥത്തിൽ ദേശീയ പതാകകൾക്ക്‌ പവിത്രത നൽകാൻ എന്നും മതത്തിന്റെ സഹായം തേടിയിട്ടുളളതായി തോന്നുന്നു. പലതിന്റെയും ഉൽപത്തി മതപരമായ പതാകകളിൽ നിന്നാണ്‌ എന്നു കണ്ടെത്താൻ കഴിയും.”—എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക (1946), വാല്യം 9, പേ. 343.

“[മിലിട്ടറി സുപ്രീം] കോടതിയുടെ വൈസ്‌ പ്രസിഡൻറ്‌ അദ്ധ്യക്ഷത വഹിച്ച ഒരു പൊതു ചടങ്ങിൽ, നവംബർ 19-ാം തീയതി ബ്രസീലിയൻ പതാകക്ക്‌ ആദരാജ്ഞലികൾ അർപ്പിക്കപ്പെട്ടു. . . . പതാക ഉയർത്തിയ ശേഷം സൈന്യത്തിന്റെ മിനിസ്‌ററർ ജനറലായ ട്രിസ്‌ററവോ ഡെ അലെൻകാർ അറാറിപ്പേ ഇത്തരത്തിലുളള അനുസ്‌മരണം സംബന്ധിച്ച്‌ ഇപ്രകാരം പറഞ്ഞു: ‘. . . പതാകകൾ ദേശഭക്തി മതത്തിൽ ആരാധന നിഷ്‌കർഷിക്കുന്ന ഒരു ദൈവമായി മാറിയിരിക്കുന്നു . . . പതാക ആദരിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നു . . . മാതൃരാജ്യം ആരാധിക്കപ്പെടുന്നതുപോലെ പതാകയും ആരാധിക്കപ്പെടുന്നു.’”—ഡയാറിയോ ദാ ജസ്‌ററിക്കാ (ഫെഡറൽ കാപ്പിററൽ, ബ്രസ്സീൽ), ഫെബ്രുവരി 16, 1956, പേ. 1906.

ദേശഭക്തിപരമായ ചടങ്ങുകളോടുളള ആദിമ ക്രിസ്‌ത്യാനികൾ എന്ന്‌ അറിയപ്പെട്ടവരുടെ മനോഭാവത്തെപ്പററി എന്താണ്‌ ലൗകികചരിത്രം പറയുന്നത്‌?

“ക്രിസ്‌ത്യാനികൾ . . . ചക്രവർത്തിയുടെ അമാനുഷ ശക്തിക്ക്‌ ബലിയർപ്പിക്കാൻ വിസമ്മതിച്ചു—അത്‌ ഏതാണ്ട്‌ ഇന്ന്‌ പതാക വന്ദിക്കുന്നതിനോ കൂറുപ്രഖ്യാപിക്കുന്ന പ്രതിജ്ഞ ചൊല്ലുന്നതിനോ വിസമ്മതിക്കുന്നതുപോലെയായിരുന്നു. . . . സാധാരണയായി ക്രിസ്‌ത്യാനികളുടെ സൗകര്യാർത്ഥം അരീനയിൽ എരിയുന്ന തീയോടുകൂടിയ ഒരു ബലിപീഠം സജ്ജമാക്കിയിട്ടുണ്ടായിരുന്നെങ്കിലും മിക്ക ക്രിസ്‌ത്യാനികളും തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചു. ഒരു തടവുകാരൻ ആകെക്കൂടി ചെയ്യേണ്ടിയിരുന്നത്‌ ഒരു നുളള്‌ കുന്തിരിക്കം തീയിൽ ഇടുക മാത്രമായിരുന്നു. അയാൾക്ക്‌ ബലിയർപ്പിച്ചതായുളള ഒരു സർട്ടിഫിക്കററ്‌ ലഭിക്കുകയും അയാൾ സ്വതന്ത്രനാക്കപ്പെടുകയും ചെയ്യുമായിരുന്നു. അയാൾ ചക്രവർത്തിയെ ആരാധിക്കുന്നില്ലെന്നും റോമൻ സംസ്ഥാനത്തിന്റെ ശിരസ്സെന്ന നിലയിൽ ചക്രവർത്തിയുടെ ദിവ്യസ്വഭാവം അംഗീകരിക്കുക മാത്രമെ ചെയ്യുന്നുളളു എന്നും അയാളോട്‌ ശ്രദ്ധാപൂർവ്വം വിശദീകരിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും ക്രിസ്‌ത്യാനികളിൽ ആരും തന്നെ രക്ഷപെടാനുളള ആ മാർഗ്ഗം സ്വീകരിച്ചില്ല.”—ദോസ്‌ എബൗട്ട്‌ ററു ഡൈ (ന്യൂയോർക്ക്‌, 1958), ഡി. പി. മാനിക്‌സ്‌, പേ. 135, 137.

“ചക്രവർത്തിയുടെ പ്രതിമക്ക്‌ മുമ്പിലുണ്ടായിരുന്ന ബലിപീഠത്തിൽ ഏതാനും തരി കുന്തിരിക്കം വിതറുക അല്ലെങ്കിൽ ഏതാനും തുളളി വീഞ്ഞു പകരുക എന്നതായിരുന്നു ചക്രവർത്തിയെ ആരാധിക്കുന്നതിൽ ഉൾപ്പെട്ടിരുന്നത്‌. ആ സാഹചര്യത്തിൽ നിന്ന്‌ വളരെ വിദൂരത്തിലായിരിക്കുന്ന നമുക്ക്‌ അതിൽ . . . ആചാരമെന്നനിലയിലോ ആദരവിന്റെയോ ദേശഭക്തിയുടെയോ സൂചനയായിട്ടോ ഒരു പതാകയുടെ നേരെ അല്ലെങ്കിൽ ഒരു ഉന്നത ഭരണാധിപന്റെ നേരെ അഭിവാദനമർപ്പിക്കാൻ കൈ ഉയർത്തുന്നതിൽ നിന്ന്‌ വ്യത്യസ്‌തമായി എന്തെങ്കിലും കാണാൻ കഴിയില്ലായിരിക്കാം. സാദ്ധ്യതയനുസരിച്ച്‌ ഒന്നാം നൂററാണ്ടിലെ വളരെയധികം ആളുകൾ അതിനെപ്പററി അങ്ങനെതന്നെ കരുതി, എന്നാൽ ക്രിസ്‌ത്യാനികൾ അങ്ങനെയായിരുന്നില്ല. അവർ അതിനെ മതപരമായ ആരാധനയായി, ചക്രവർത്തിയെ ദൈവമായി അംഗീകരിക്കുന്നതായി, അതുവഴി ദൈവത്തോടും ക്രിസ്‌തുവിനോടും അവിശ്വസ്‌തത കാണിക്കുന്നതായി തന്നെ വീക്ഷിച്ചു, അവർ അങ്ങനെ ചെയ്യാൻ വിസമ്മതിച്ചു.”—ദി ബിഗിനിംഗ്‌സ്‌ ഓഫ്‌ ദി ക്രിസ്‌ത്യൻ റിലിജിയൻ (ന്യൂ ഹാവെൻ, കണെററിക്കട്ട്‌; 1958), എം. എഫ്‌. എല്ലർ, പേ. 208, 209.

ക്രിസ്‌ത്യാനികളുടെ നിഷ്‌പക്ഷത അവർ തങ്ങളുടെ അയൽക്കാരുടെ ക്ഷേമത്തിൽ താൽപര്യമില്ലാത്തവരാണ്‌ എന്ന്‌ അർത്ഥമാക്കുന്നുണ്ടോ?

തീർച്ചയായും ഇല്ല. “നീ നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെ സ്‌നേഹിക്കണം,” എന്ന്‌ യേശു ആവർത്തിച്ച കൽപന അവർക്ക്‌ നന്നായി അറിയാം, അത്‌ ബാധകമാക്കാൻ അവർ മനസ്സാക്ഷിപൂർവ്വം ശ്രമിക്കുകയും ചെയ്യുന്നു. (മത്താ. 22:39) “എല്ലാവർക്കും വിശേഷാൽ വിശ്വാസത്തിൽ നമ്മോട്‌ ബന്ധപ്പെട്ടിരിക്കുന്നവർക്ക്‌, നൻമ ചെയ്യുക,” എന്ന്‌ അപ്പോസ്‌തലനായ പൗലോസ്‌ രേഖപ്പെടുത്തിയിരിക്കുന്ന ബുദ്ധ്യുപദേശവും അവർക്കറിയാം. (ഗലാ. 6:10) തങ്ങളുടെ അയൽക്കാർക്കുവേണ്ടി ചെയ്യാൻ കഴിയുന്ന ഏററം വലിയ നൻമ, മനുഷ്യവർഗ്ഗം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ എന്നേക്കുമായി പരിഹരിക്കുന്നതും അത്‌ സ്വീകരിക്കുന്നവർക്ക്‌ നിത്യജീവന്റെ അത്ഭുതകരമായ ഭാവി പ്രത്യാശ വച്ചുനീട്ടുന്നതുമായ ദൈവരാജ്യത്തിന്റെ സുവാർത്ത അവരുമായി പങ്കുവയ്‌ക്കുന്നതാണെന്ന്‌ അവർക്ക്‌ ബോദ്ധ്യമായിരിക്കുന്നു.