വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാനവ വംശങ്ങൾ

മാനവ വംശങ്ങൾ

നിർവ്വചനം: ഒരു വ്യത്യസ്‌ത വംശമായി ഒരു കൂട്ടം ആളുകളെ തിരിച്ചറിയാൻ കഴിയത്തക്കവണ്ണം പാരമ്പര്യമായി പകർന്നു കൊടുക്കാവുന്ന ചില ശാരീരിക പ്രത്യേകതകൾ ചില സവിശേഷ അളവിൽ സമ്മേളിച്ചിട്ടുളളവരായ ആളുകളെയാണ്‌ വംശം എന്നുളള വാക്കിനാൽ ഇവിടെ അർത്ഥമാക്കിയിരിക്കുന്നത്‌. എന്നിരുന്നാലും ഈ വംശങ്ങൾക്ക്‌ പരസ്‌പരം വിവാഹം കഴിക്കുന്നതിനും സന്താനങ്ങളെ ഉൽപ്പാദിപ്പിക്കുന്നതിനും കഴിയും എന്നുളളത്‌ അവരെല്ലാം വാസ്‌തവത്തിൽ ഒരൊററ “വർഗ്ഗം” ആണെന്ന്‌, എല്ലാവരും ഒരേ മാനുഷ കുടുംബത്തിലെ അംഗങ്ങളാണെന്ന്‌ പ്രകടമാക്കുന്നു. അതുകൊണ്ട്‌ വിവിധവർഗ്ഗങ്ങൾ മനുഷ്യവർഗ്ഗത്തിൽ സാദ്ധ്യമായ മൊത്തമായ വ്യതിയാനത്തിന്റെ മുഖങ്ങൾ മാത്രമാണ്‌.

വ്യത്യസ്‌ത വംശങ്ങൾ എവിടെ നിന്നാണ്‌ ഉണ്ടായത്‌?

ഉൽപ്പ. 5:1, 2; 1:28: “ആദാമിനെ സൃഷ്ടിച്ച നാളിൽ ദൈവം അവനെ ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിച്ചു അവൻ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു. അതിനുശേഷം അവരെ അവൻ അനുഗ്രഹിക്കുകയും അവരെ സൃഷ്ടിച്ച നാളിൽ അവരെ മനുഷ്യൻ [അല്ലെങ്കിൽ മനുഷ്യവർഗ്ഗം] എന്ന്‌ പേർ വിളിക്കുകയും ചെയ്‌തു.” “ദൈവം അവരെ അനുഗ്രഹിച്ച്‌ അവരോട്‌ ഇപ്രകാരം പറഞ്ഞു: ‘സന്താന പുഷ്ടിയുളളവരായി പെരുകി ഭൂമിയെ നിറക്കുക.’” (അപ്രകാരം സകല മനുഷ്യവർഗ്ഗവും ആ ആദ്യ മാനുഷ ജോടിയായ ആദാമിൽ നിന്നും ഹവ്വായിൽ നിന്നും ജനിച്ചവരാണ്‌.)

പ്രവൃ. 17:26: “ഭൂമിയുടെ ഉപരിതലത്തിൽ എല്ലാം വസിക്കാൻ [ദൈവം] ഏക മനുഷ്യനിൽ നിന്ന്‌ [ആദാം] മനുഷ്യരുടെ സകല ജനതകളെയും ഉളവാക്കി.” (അതുകൊണ്ട്‌ ഒരു ജനതയിൽ ഏതെല്ലാം വംശത്തിൽപ്പെട്ടവർ ഉണ്ടായിരുന്നാലും അവരെല്ലാം ആദാമിന്റെ സന്തതിവർഗ്ഗത്തിൽപ്പെട്ടവരാണ്‌.)

ഉൽപ്പ. 9:18, 19: “പെട്ടകത്തിൽ നിന്ന്‌ പുറത്തുവന്ന നോഹയുടെ പുത്രൻമാർ ശേം, ഹാം, യാഫെത്ത്‌ എന്നിവരായിരുന്നു. ഈ മൂന്നുപേർ നോഹയുടെ പുത്രൻമാരായിരുന്നു. ഇവരിൽ നിന്നായിരുന്നു മുഴുഭൂമിയിലെയും ജനതതി എങ്ങും പരന്നത്‌.” (നോഹയുടെ നാളിൽ ഒരു ആഗോള പ്രളയത്താൽ അന്നത്തെ ഭക്തികെട്ട ലോകത്തെ ദൈവം നശിപ്പിച്ച ശേഷം ഭൂമിയിലെ പുതിയ ജനം, ഇന്ന്‌ അറിയപ്പെടുന്ന എല്ലാ വംശങ്ങളും സഹിതം, വികാസം പ്രാപിച്ചത്‌ നോഹയുടെ മൂന്നു പുത്രൻമാരുടെയും അവരുടെ ഭാര്യമാരുടെയും സന്തതികളിൽ നിന്നായിരുന്നു.)

ആദാമും ഹവ്വായും വെറും രൂപക (സങ്കൽപ്പ) കഥാപാത്രങ്ങളായിരുന്നോ?

ബൈബിൾ ആ വീക്ഷണത്തെ പിന്താങ്ങുന്നില്ല; “ആദാമും ഹവ്വായും” എന്ന മുഖ്യ ശീർഷകം കാണുക.

ഒരു കുടുംബം മാത്രമാണ്‌ ഉണ്ടായിരുന്നതെങ്കിൽ കയീന്‌ എവിടെ നിന്നാണ്‌ ഭാര്യയെ ലഭിച്ചത്‌?

ഉൽപ്പ. 3:20: “ആദാം തന്റെ ഭാര്യക്ക്‌ ഹവ്വ എന്ന്‌ പേർ വിളിച്ചു, എന്തുകൊണ്ടെന്നാൽ അവൾ ജീവനുളളവർക്കെല്ലാം മാതാവാകേണ്ടിയിരുന്നു.” (അതുകൊണ്ട്‌ എല്ലാ മനുഷ്യരും ആദാമിന്റെയും ഹവ്വായുടെയും മക്കളായിരിക്കണമായിരുന്നു.)

ഉൽപ്പ. 5:3, 4: “ആദാം നൂററിമുപ്പതു വയസ്സുവരെ ജീവിച്ചശേഷം അവൻ തന്റെ സാദൃശ്യ പ്രകാരം, തന്റെ സ്വരൂപത്തിൽ ഒരു മകനെ ജനിപ്പിച്ചു, അവന്‌ ശേത്ത്‌ എന്ന്‌ പേരിട്ടു. ശേത്തിനെ ജനിപ്പിച്ചശേഷം ആദാമിന്റെ നാളുകൾ എണ്ണൂറ്‌ സംവൽസരം ആയി. അതിനിടെ അവൻ പുത്രൻമാരെയും പുത്രിമാരെയും ജനിപ്പിച്ചു. (ആദാമിന്റെ പുത്രൻമാരിൽ ഒരാളായിരുന്നു കയീൻ, ആദാമിന്റെ പുത്രിമാരിൽ ഒരാൾ അവന്റെ ഭാര്യയായിത്തീർന്നിരിക്കണം. മാനവ ചരിത്രത്തിന്റെ ആ ഘട്ടത്തിൽ അവരുടെ ദീർഘായുസ്സ്‌ സൂചിപ്പിക്കുന്നതുപോലെ മനുഷ്യർക്ക്‌ മികച്ച ശാരീരിക ആരോഗ്യവും ഊർജ്ജസ്വലതയും ഉണ്ടായിരുന്നതിനാൽ ഒരു അടുത്ത ബന്ധുവിനെ വിവാഹം കഴിക്കുന്നതിലൂടെ വൈകല്യങ്ങൾ സന്തതികൾക്ക്‌ കൈമാറുന്നതിന്റെ അപകടം അത്ര വലുതായിരുന്നില്ല. എന്നിരുന്നാലും മാനവ ചരിത്രത്തിന്റെ ഏതാണ്ട്‌ 2,500 വർഷങ്ങൾക്കു ശേഷം മനുഷ്യവർഗ്ഗത്തിന്റെ ശാരീരികാവസ്ഥ വളരെ മോശമായ ശേഷം അടുത്ത ബന്ധുക്കളെ വിവാഹം ചെയ്യുന്നതിനെതിരെ യഹോവ ഇസ്രായേലിന്‌ നിയമങ്ങൾ കൊടുത്തു.)

ഉൽപ്പ. 4:16, 17: “കയീൻ യഹോവയുടെ മുമ്പിൽ നിന്ന്‌ പുറപ്പെട്ടുപോയി ഏദെന്‌ കിഴക്ക്‌ അഭയാർത്ഥിത്വത്തിന്റെ [അല്ലെങ്കിൽ, നോദ്‌] ദേശത്തുപോയി പാർത്തു. പിന്നീട്‌ കയീൻ തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു. [“ഭാര്യയെ അറിഞ്ഞു,” അതായത്‌ അടുത്തറിഞ്ഞു, KJ, RS; “തന്റെ ഭാര്യയോടുകൂടെ ശയിച്ചു,” NE] അവൾ ഗർഭം ധരിച്ച്‌ ഹാനോക്കിനെ പ്രസവിച്ചു.” (താൻ പുറപ്പെട്ടു ചെന്ന ദേശത്ത്‌ മറെറാരു കുടുംബത്തിലെ അംഗമായിരുന്നാലെന്നപോലെ കയീൻ തന്റെ ഭാര്യയെ ആദ്യമായി കണ്ടുമുട്ടുകയല്ല ചെയ്‌തത്‌ എന്ന്‌ കുറിക്കൊളളുക. മറിച്ച്‌ അവിടെ വച്ചാണ്‌ ഒരു മകനെ ജനിപ്പിക്കാൻ തക്കവണ്ണം അവൻ അവളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്‌.)

വിവിധ വംശപരമായ സവിശേഷതകൾ വികാസം പ്രാപിച്ചതിനുളള വിശദീകരണം എന്താണ്‌?

“ഇന്ന്‌ ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യരും ഹോമോ സാപ്പിയെൻസ്‌ എന്ന ഏക ഗണത്തിൽപെട്ടവരും ഒരു പൊതു ഉത്ഭവമുളളവരുമാണ്‌. . . . മനുഷ്യർ തമ്മിലുളള ജീവശാസ്‌ത്രപരമായ വ്യത്യാസങ്ങൾ പാരമ്പര്യഘടനയിലെ വ്യത്യാസവും ജനിതക ഘടകങ്ങളുടെമേലുളള ചുററുപാടുകളുടെ സ്വാധീനവും മൂലം ഉണ്ടായിട്ടുളളവയാണ്‌. മിക്കപ്പോഴും ഈ രണ്ടു ഘടകങ്ങളുടെ പരസ്‌പര പ്രവർത്തനത്താലാണ്‌ വ്യത്യാസങ്ങൾ ഉളവാകുന്നത്‌. . . . ഒരു വംശത്തിലെ അല്ലെങ്കിൽ ഒരു ജനസമൂഹത്തിലെ വ്യക്തികൾക്കിടയിലുളള വ്യത്യാസം മിക്കപ്പോഴും വംശങ്ങളോ ജനസമൂഹങ്ങളൊ തമ്മിലുളള ശരാശരി വ്യത്യാസത്തെക്കാൾ കൂടുതലാണ്‌.”—യുനെസ്‌ക്കോ വിളിച്ചുകൂട്ടിയ ഒരു അന്താരാഷ്‌ട്ര ശാസ്‌ത്ര സംഘത്തിന്റെ അഭിപ്രായം സ്‌റെറയിററ്‌മെൻറ്‌ ഓൺ റെയിസ്‌ എന്ന പുസ്‌തകത്തിൽ ഉദ്ധരിക്കപ്പെട്ടിരിക്കുന്നത്‌ (ന്യൂയോർക്ക്‌, 1972, മൂന്നാം പതിപ്പ്‌.), ആഷ്‌ലി മോണ്ടേഗ്യൂ, പേ. 149, 150.

മനുഷ്യവർഗ്ഗം ആദ്യ കാലത്ത്‌ വിവിധ ഭൂവിഭാഗങ്ങളിലേക്ക്‌ മാറിപ്പാർത്തപ്പോൾ ഭാഗികമായി ഒററപ്പെട്ടു പോയ ഒരേ ജീൻ ശേഖരമുളള ഒരു കൂട്ടമാണ്‌ ഒരു വംശമായിത്തീർന്നത്‌. പൊതുവേ പറഞ്ഞാൽ ഭൂമിയിലെ അഞ്ചു വൻകരകളിൽ ഓരോന്നിലും ഓരോ പ്രത്യേക വംശം വികാസം പ്രാപിച്ചു. . . . ചരിത്രത്തിന്റെ ഈ കാലഘട്ടത്തിൽ മനുഷ്യർ ജനിതകമായി വ്യത്യസ്‌തരായിത്തീർന്നു. പുരാതന ഭൂമിശാസ്‌ത്ര വംശങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന്‌, ഈ വ്യത്യാസങ്ങളിൽ നിന്ന്‌ ഉളവായ ഫലങ്ങൾ നമുക്ക്‌ അളക്കുന്നതിനും പഠിക്കുന്നതിനും കഴിയുന്നു. നാം പ്രതീക്ഷിക്കുന്നതുപോലെ തന്നെ വ്യത്യാസങ്ങൾ ഒരു വംശം എത്രത്തോളം ഒററപ്പെട്ടുപോയി എന്നതിനെ ആശ്രയിച്ചിരിക്കുന്നതായി കാണുന്നു. . . . വൻകരകളിൽ വ്യത്യസ്‌ത വംശങ്ങളായി മനുഷ്യർ വികാസം പ്രാപിച്ചപ്പോൾ ഒററപ്പെട്ട കൂട്ടങ്ങളിൽ ഇന്നു നാം കാണുന്ന സവിശേഷതകൾ ഉളവായി. . . . ബാഹ്യമായി വളരെ വ്യത്യസ്‌തരായി കാണപ്പെടുന്ന ഈ മനുഷ്യർ തമ്മിൽ അടിസ്ഥാനപരമായ സാമ്യമുണ്ടെന്നുളളതാണ്‌ നാം അഭിമുഖീകരിക്കുന്ന വിരോധാഭാസം.” (ഹെരഡിററി ആൻഡ്‌ ഹ്യൂമൻ ലൈഫ്‌, ന്യൂയോർക്ക്‌, 1963, എച്ച്‌. എൽ. കാർസൺ, പേ. 151, 154, 162, 163) (അപ്രകാരം മാനവ ചരിത്രത്തിന്റെ ആരംഭകാലത്ത്‌ ഒരു കൂട്ടം ആളുകൾ മററുളളവരിൽ നിന്ന്‌ ഒററപ്പെട്ടു പോകയും ആ കൂട്ടത്തിനുളളിൽ നിന്ന്‌ തന്നെ വിവാഹം കഴിക്കുകയും ചെയ്‌തപ്പോൾ ചില ജനിതക സ്വഭാവവിശേഷങ്ങൾ സംയോജിച്ച്‌ അവരുടെ സന്തതികളിൽ കൂടുതൽ ശ്രദ്ധേയമായിത്തീർന്നു.)

കറുത്ത വർഗ്ഗക്കാർ ശപിക്കപ്പെട്ടവരാണെന്ന്‌ ബൈബിൾ പഠിപ്പിക്കുന്നുണ്ടോ?

ഈ ആശയം ഉൽപ്പത്തി 9:25-നെ സംബന്ധിച്ച ഒരു തെററിദ്ധാരണയിൽ നിന്ന്‌ ഉണ്ടായിട്ടുളളതാണ്‌. അവിടെ നോഹ ഇപ്രകാരം പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നു: “കനാൻ ശപിക്കപ്പെട്ടവനാകട്ടെ. അവൻ അവന്റെ സഹോദരൻമാർക്ക്‌ ഏററം അധമനായ ദാസനായിത്തീരട്ടെ.” അത്‌ ശ്രദ്ധാപൂർവ്വം വായിക്കുക; അത്‌ ത്വക്കിന്റെ നിറത്തെപ്പററി യാതൊന്നും പറയുന്നില്ല. ഹാമിന്റെ പുത്രനായ കനാൻ പ്രത്യക്ഷത്തിൽ അത്തരം ഒരു ശാപം അർഹിക്കത്തക്ക ഞെട്ടിക്കുന്ന എന്തോ ചെയ്‌തതിനാലാണ്‌ ആ ശാപം വന്നത്‌. എന്നാൽ കനാന്റെ വംശജർ ആരായിരുന്നു? കറുത്തവർഗ്ഗക്കാരല്ല; മറിച്ച്‌ മെഡിറററേനിയന്റെ കിഴക്ക്‌ താമസിച്ചിരുന്ന വെളുത്ത വർഗ്ഗക്കാരായിരുന്നു. അവരുടെ വഷളായ ആചാരങ്ങളും ഭൂതാരാധനയും വിഗ്രഹാരാധനയും ശിശുബലിയും നിമിത്തം അവർ ദിവ്യന്യായവിധിയിൻ കീഴിലാവുകയും കനാന്യർ അധിവസിച്ചിരുന്ന ദേശം ദൈവം ഇസ്രായേല്യർക്ക്‌ കൊടുക്കുകയും ചെയ്‌തു. (ഉൽപ്പ. 10:15-19) കനാന്യർ എല്ലാവരും നശിപ്പിക്കപ്പെട്ടില്ല; ഈ ശാപത്തിന്റെ നിവൃത്തിയായി ചിലർ നിർബന്ധിത അടിമവേല ചെയ്യാൻ നിയോഗിക്കപ്പെട്ടു.—യോശു. 17:13.

നോഹയുടെ പുത്രൻമാരിൽ ആരിൽ നിന്നാണ്‌ കറുത്തവർഗ്ഗക്കാർ ഉണ്ടായത്‌? “കൂശിന്റെ [ഹാമിന്റെ മറെറാരു പുത്രൻ] പുത്രൻമാർ സെബാ, ഹവീല, സബ്‌താ, രമാ, സബ്‌തെക്കാ എന്നിവർ ആയിരുന്നു.” (ഉൽപ്പ. 10: 6, 7) പിൽക്കാലത്ത്‌ ബൈബിൾ പരാമർശനങ്ങളിൽ കൂശ്‌ എന്നത്‌ എത്യോപ്യർക്കു പകരമായിട്ടാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. എത്യോപ്യക്ക്‌ സമീപം ആഫ്രിക്കയുടെ കിഴക്കു ഭാഗത്തുളള മറെറാരു ജനത്തെ പരാമർശിക്കാനാണ്‌ സെബാ പിൽക്കാലത്ത്‌ ഉപയോഗിക്കപ്പെട്ടിട്ടുളളത്‌.—യെശ. 43:3, NW റഫറൻസ്‌ ബൈബിളിന്റെ അടിക്കുറിപ്പ്‌ കാണുക.

എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണോ?

ദൈവമക്കളായിരിക്കുക എന്നത്‌ അപൂർണ്ണ മനുഷ്യരായ നമുക്ക്‌ ജൻമനാ അവകാശമായി കിട്ടുന്നില്ല. എന്നാൽ നാമെല്ലാം പൂർണ്ണനായി സൃഷ്ടിക്കപ്പെട്ടപ്പോൾ “ദൈവത്തിന്റെ പുത്ര”നായിരുന്ന ആദാമിന്റെ സന്തതികളാണ്‌.—ലൂക്കോ. 3:38.

പ്രവൃ. 10:34, 35: “ദൈവം പക്ഷപാതിത്വമുളളവനല്ല, മറിച്ച്‌ എല്ലാ ജനതയിൽ നിന്നും തന്നെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യൻ അവന്‌ സ്വീകാര്യനാണ്‌.”

യോഹ. 3:16: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന യാതൊരുവനും നശിപ്പിക്കപ്പെടാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്‌ അവനെ നൽകുവാൻതക്കവണ്ണം ദൈവം ലോകത്തെ അത്രയധികം സ്‌നേഹിച്ചു.” (നമ്മിൽ ഏതൊരാൾക്കും ആദാം നഷ്ടപ്പെടുത്തിയ തരം ദൈവവുമായുളള ബന്ധം സ്ഥാപിക്കുന്നതിന്‌ അവനിലുളള യഥാർത്ഥമായ വിശ്വാസം ആവശ്യമാണ്‌. ആ പദവി എല്ലാ വംശത്തിലുംപെട്ട ആളുകൾക്കായി തുറക്കപ്പെട്ടിരിക്കുന്നു.)

1 യോഹ. 3:10: “ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ വ്യക്തമാണ്‌; നീതി പ്രവർത്തിക്കാത്ത ആരും തന്റെ സഹോദരനെ സ്‌നേഹിക്കാത്തവനും ദൈവത്തിൽനിന്ന്‌ ഉത്ഭവിക്കുന്നില്ല.” (അതുകൊണ്ട്‌ എല്ലാ മനുഷ്യരെയും ദൈവം തന്റെ മക്കളായി വീക്ഷിക്കുന്നില്ല. ഒരു ആത്മീയ വീക്ഷണത്തിൽ, ദൈവം കുററം വിധിക്കുന്ന കാര്യങ്ങൾ മന:പൂർവ്വം ചെയ്‌തുകൊണ്ടിരിക്കുന്നവർക്ക്‌ പിതാവായി പിശാചാണ്‌ ഉളളത്‌. യോഹന്നാൻ 8:44 കാണുക. എന്നിരുന്നാലും യഥാർത്ഥ ക്രിസ്‌ത്യാനികൾ ദൈവിക ഗുണങ്ങൾ പ്രതിഫലിപ്പിക്കുന്നു. അവരിൽ നിന്ന്‌ സ്വർഗ്ഗത്തിൽ ക്രിസ്‌തുവിനോടുകൂടെ രാജാക്കൻമാരായി ഭരിക്കാൻ ഒരു പരിമിതമായ സംഖ്യയെ ദൈവം തെരഞ്ഞെടുത്തിരിക്കുന്നു. ഇവരെ ദൈവം തന്റെ “മക്കൾ” അല്ലെങ്കിൽ “പുത്രൻമാർ” എന്ന്‌ പരാമർശിക്കുന്നു. കൂടുതൽ വിശദാംശങ്ങൾക്ക്‌ “വീണ്ടും ജനിച്ചവർ” എന്ന ശീർഷകം കാണുക.)

റോമ. 8:19-21: “സൃഷ്ടിയുടെ ആകാംക്ഷാപൂർവകമായ പ്രതീക്ഷ ദൈവപുത്രൻമാരുടെ വെളിപ്പാടിനെ കാത്തിരിക്കുന്നു. . . . സൃഷ്ടിതന്നെ ദ്രവത്വത്തിന്റെ അടിമത്വത്തിൽ നിന്നുളള വിടുതലും ദൈവപുത്രൻമാരുടെ മഹത്തായ സ്വാതന്ത്ര്യവും പ്രാപിക്കും.” (“ദൈവപുത്രൻമാർ” സ്വർഗ്ഗീയ ജീവൻ പ്രാപിച്ച ശേഷം ക്രിസ്‌തുവിന്റെ മാർഗ്ഗനിർദ്ദേശത്തിൻകീഴിൽ മനുഷ്യവർഗ്ഗത്തിനുവേണ്ടി ക്രിയാത്മകമായ നടപടി സ്വീകരിച്ചിരിക്കുന്നതായി ‘വെളിപ്പെടുമ്പോൾ’ മനുഷ്യവർഗ്ഗത്തിന്‌ ആശ്വാസം കൈവരും. [ഈ തിരുവെഴുത്തിൽ “സൃഷ്ടി” എന്നു പരാമർശിക്കപ്പെട്ടിരിക്കുന്ന] ഭൂമിയിലെ വിശ്വസ്‌തർ മാനുഷ പൂർണ്ണത പ്രാപിക്കുകയും അഖിലാണ്ഡ പരമാധികാരി എന്ന നിലയിൽ യഹോവയോട്‌ അചഞ്ചലമായ വിശ്വസ്‌തത പ്രകടമാക്കുകയും ചെയ്‌തശേഷം അവരും ദൈവമക്കളുടെ നല്ല ബന്ധം ആസ്വദിക്കും. എല്ലാ വംശങ്ങളിൽ നിന്നുമുളള ആളുകൾ ഇതിൽ പങ്കുചേരും.)

എല്ലാ വംശത്തിലുംപെട്ട ആളുകൾ എന്നെങ്കിലും യഥാർത്ഥ സഹോദരീ സഹോദരൻമാരെപ്പോലെ ഐക്യത്തിൽ കഴിയുമോ?

തന്റെ യഥാർത്ഥ ശിഷ്യൻമാരായിരിക്കാൻ ആഗ്രഹിക്കുന്നവരോട്‌ യേശു പറഞ്ഞു: “നിങ്ങൾ എല്ലാവരും സഹോദരൻമാരാണ്‌.” (മത്താ. 23:8) പിന്നീട്‌ അവൻ ഇപ്രകാരം കൂട്ടിച്ചേർത്തു: “നിങ്ങളുടെ ഇടയിൽ സ്‌നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന്‌ എല്ലാവരും അറിയും.”—യോഹ. 13:35.

മാനുഷ അപൂർണ്ണതകളുണ്ടായിരുന്നെങ്കിലും ആ ഐക്യബോധം ആദിമ ക്രിസ്‌ത്യാനികൾക്കിടയിൽ ഒരു യാഥാർത്ഥ്യമായിരുന്നു. അപ്പോസ്‌തലനായ പൗലോസ്‌ ഇപ്രകാരം എഴുതി: “യഹൂദനെന്നോ യവനനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ ആണെന്നോ പെണ്ണെന്നോ ഇല്ല; എന്തെന്നാൽ ക്രിസ്‌തുയേശുവിനോടുളള ബന്ധത്തിൽ നിങ്ങൾ എല്ലാവരും ഒരു വ്യക്തിയാണ്‌.”—ഗലാ. 3:28.

വംശവ്യത്യാസങ്ങളാൽ കളങ്കപ്പെടാത്ത ക്രിസ്‌തീയ സാഹോദര്യം 20-ാം നൂററാണ്ടിൽ യഹോവയുടെ സാക്ഷികൾക്കിടയിൽ ഒരു യാഥാർത്ഥ്യമാണ്‌. എഴുത്തുകാരനായ വില്ല്യം വാലൻ യു. എസ്സ്‌. കാത്തലിക്‌ എന്ന പ്രസിദ്ധീകരണത്തിൽ ഇപ്രകാരം പറഞ്ഞു: “[യഹോവയുടെ സാക്ഷികളുടെ സ്ഥാപനത്തിന്റെ] ഏററം ആകർഷകമായ സവിശേഷതകളിൽ ഒന്ന്‌ അവർ പിന്തുടർന്നു പോരുന്ന വംശവ്യത്യാസമില്ലായ്‌മയുടെ പരമ്പരാഗത നയമാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു.” ആഫ്രിക്കയിലെ യഹോവയുടെ സാക്ഷികളെ സംബന്ധിച്ച്‌ വ്യാപകമായ ഒരു പഠനം നടത്തിയ ശേഷം ഓക്‌സ്‌ഫോർഡ്‌ യൂണിവേഴ്‌സിററിയിലെ സാമൂഹ്യ ശാസ്‌ത്രജ്ഞനായ ബ്രിയാൻ വിൽസൺ ഇപ്രകാരം പ്രസ്‌താവിച്ചു: “തങ്ങളുടെ സ്വന്തം അണികളിൽ ഗോത്രപരമായ തിരിച്ചു വ്യത്യാസങ്ങൾ ഒഴിവാക്കുന്നതിന്റെ വേഗതയുടെ കാര്യത്തിൽ മറെറല്ലാ ഗ്രൂപ്പുകളെയും അപേക്ഷിച്ച്‌ യഹോവയുടെ സാക്ഷികളാണ്‌ ഒരുപക്ഷേ കൂടുതൽ വിജയിച്ചിരിക്കുന്നത്‌.” നൂററിയിരുപത്തിമൂന്നു രാജ്യങ്ങളിൽ നിന്നായി കൂടിവന്ന യഹോവയുടെ സാക്ഷികളുടെ ഒരു അന്താരാഷ്‌ട്ര സമ്മേളനത്തെപ്പററി റിപ്പോർട്ടു ചെയ്യുകയിൽ ദി ന്യൂയോർക്ക്‌ ടൈംസ്‌ മാസിക ഇപ്രകാരം പറഞ്ഞു: “സാക്ഷികൾ അവരുടെ സംഖ്യയിൽ മാത്രമല്ല അവരുടെ വൈവിധ്യത്താലും (എല്ലാ ജീവിത തുറയിൽ നിന്നുമുളള ആളുകൾ അവരുടെ ഇടയിലുണ്ട്‌) അവരുടെ ഇടയിൽ വംശവ്യത്യാസമില്ലാത്തതിനാലും (അനേകം സാക്ഷികൾ നീഗ്രോകളാണ്‌) അവരുടെ ശാന്തവും ചിട്ടയുളളതുമായ പെരുമാററത്താലും ന്യൂയോർക്കു നിവാസികളിൽ വലിയ മതിപ്പുളവാക്കി.”

പെട്ടെന്നു തന്നെ ദൈവത്തിന്റെ രാജ്യം യഹോവയാം ദൈവത്തെയും തങ്ങളുടെ സഹമനുഷ്യരെയും യഥാർത്ഥത്തിൽ സ്‌നേഹിക്കാത്തവരുൾപ്പെടെയുളള ഇന്നത്തെ ഈ ദൈവവിരുദ്ധ വ്യവസ്ഥിതിയെ നശിപ്പിച്ചു കളയും. (ദാനി. 2:44; ലൂക്കോ. 10:25-28) അതിജീവകർ “എല്ലാ രാഷ്‌ട്രങ്ങളിൽ നിന്നും ഗോത്രങ്ങളിൽനിന്നും ജനങ്ങളിൽ നിന്നും ഭാഷകളിൽ നിന്നും” ഉളളവരായിരിക്കുമെന്ന്‌ ദൈവത്തിന്റെ വചനം വാഗ്‌ദാനം ചെയ്യുന്നു. (വെളി. 7:9) സത്യദൈവത്തിന്റെ ആരാധനയാലും യേശുക്രിസ്‌തുവിലുളള വിശ്വാസത്താലും പരസ്‌പര സ്‌നേഹത്താലും ഒന്നിച്ചുചേർക്കപ്പെടുന്ന അവർ വാസ്‌തവമായും ഒരു ഏകീകൃത മാനുഷ കുടുംബമായിത്തീരും.