വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 6

നല്ല വിനോദങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം?

നല്ല വിനോദങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം?

“എല്ലാം ദൈവത്തിന്‍റെ മഹത്ത്വത്തിനുവേണ്ടി ചെയ്യുക.”—1 കൊരിന്ത്യർ 10:31.

1, 2. വിനോരിപാടിളുടെ കാര്യത്തിൽ നമ്മൾ എന്തു തിരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്?

സ്വാദിഷ്‌ഠമായ ഒരു ആപ്പിൾ കഴിക്കാനുള്ള തയ്യാറെടുപ്പിലാണു നിങ്ങൾ. അപ്പോഴാണ്‌ അതിന്‍റെ ഒരു ഭാഗം കേടാണെന്ന കാര്യം ശ്രദ്ധിക്കുന്നത്‌. നിങ്ങൾ എന്തു ചെയ്യും? ഒന്നുകിൽ കേടായ ഭാഗം ഉൾപ്പെടെ അത്‌ അപ്പാടെ തിന്നാം, അല്ലെങ്കിൽ ആ ആപ്പിൾ വേണ്ടെന്നുവെക്കാം, അതുമല്ലെങ്കിൽ കേടായ ഭാഗം മുറിച്ചുമാറ്റിയിട്ട് നല്ല ഭാഗം മാത്രം കഴിക്കാം. നിങ്ങൾ ഇതിൽ ഏതാകും ചെയ്യുക?

2 ഒരർഥത്തിൽ പറഞ്ഞാൽ, ആ ആപ്പിൾപോലെയാണ്‌ ഇന്നുള്ള വിനോദങ്ങൾ. ചിലപ്പോഴൊക്കെ അൽപ്പം വിനോദം വേണമെന്നു നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ ഇന്നത്തെ വിനോങ്ങളിൽ ഭൂരിഭാവും ധാർമിമായി അധഃപതിച്ചതാണെന്നു നിങ്ങൾ മനസ്സിലാക്കുന്നു. അപ്പോഴോ? ചിലർ അതു കണക്കിലെടുക്കാതെ, ലോകം വെച്ചുനീട്ടുന്ന ഏതു വിനോവും സ്വീകരിച്ചേക്കാം. മറ്റു ചിലരാകട്ടെ, വിനോദങ്ങൾ ദോഷം ചെയ്യുമെന്ന ഭയം കാരണം വിനോദമേ വേണ്ടെന്നുവെക്കുന്നു. ഇനിയും വേറെ ചിലർ, ദോഷമായ വിനോദങ്ങൾ ഒഴിവാക്കിക്കൊണ്ട് ഇടയ്‌ക്കൊക്കെ നല്ല വിനോദങ്ങൾ ആസ്വദിക്കുന്നു. ദൈവസ്‌നേത്തിൽ നിലനിൽക്കമെങ്കിൽ നിങ്ങൾ ഇതിൽ ഏതു തിരഞ്ഞെടുക്കണം?

3. അടുത്തതായി നമ്മൾ എന്തു പഠിക്കും?

3 മൂന്നാമതു പറഞ്ഞതു ചെയ്യാനായിരിക്കും നമ്മളിൽ മിക്കവരും താത്‌പര്യപ്പെടുക. കുറച്ചൊക്കെ വിനോദം വേണമെന്നു നമുക്കെല്ലാം അറിയാം. എന്നാൽ ധാർമിമായി നല്ല നിലവാരം പുലർത്തുന്ന വിനോദങ്ങൾ മാത്രം തിരഞ്ഞെടുക്കാനാണു നമ്മൾ ആഗ്രഹിക്കുന്നത്‌. ആ സ്ഥിതിക്ക്, വിനോരിപാടിളിൽ നല്ലതും മോശവും തമ്മിൽ എങ്ങനെ വേർതിരിച്ചറിയാൻ കഴിയുമെന്നു നമ്മൾ ചിന്തിക്കേണ്ടതുണ്ട്. അതിനു മുമ്പായി, നമ്മൾ തിരഞ്ഞെടുക്കുന്ന വിനോദം നമ്മുടെ ആരാധനയെ എങ്ങനെ ബാധിച്ചേക്കാമെന്നു നോക്കാം.

“എല്ലാം ദൈവത്തിന്‍റെ മഹത്ത്വത്തിനുവേണ്ടി ചെയ്യുക”

4. നമ്മൾ ഏതു തരം വിനോദം തിരഞ്ഞെടുക്കുന്നു എന്നതിനെ നമ്മുടെ സമർപ്പണം എങ്ങനെ സ്വാധീനിക്കണം?

4 “ഒരു സ്‌നാപ്രസംഗംപോലും നഷ്ടമാകാതിരിക്കാനും, അത്‌ ഓരോന്നും എന്‍റെ സ്‌നാമാണെന്നപോലെ നന്നായി ശ്രദ്ധിച്ചുകേൾക്കാനും ഞാൻ പ്രത്യേകം ശ്രമിക്കാറുണ്ട്” എന്ന് 1946-ൽ സ്‌നാമേറ്റ ഒരു സാക്ഷി കുറച്ച് നാൾ മുമ്പ് പറയുയുണ്ടായി. എന്തുകൊണ്ട്? അദ്ദേഹം തുടരുന്നു: “എന്‍റെ സമർപ്പണം വ്യക്തമായി മനസ്സിൽ അടുപ്പിച്ചുനിറുത്തുന്നതു വിശ്വസ്‌തനായി നിൽക്കാൻ എന്നെ വളരെധികം സഹായിക്കുന്നുണ്ട്.” നിങ്ങളും അദ്ദേഹത്തിന്‍റെ വാക്കുളോടു യോജിക്കുന്നില്ലേ? ജീവിതം മുഴുനും യഹോവയെ സേവിക്കാനായി വിനിയോഗിച്ചുകൊള്ളാമെന്നു നിങ്ങൾ ദൈവത്തിനു കൊടുത്ത വാക്ക് ഓർമിക്കുന്നതു വിശ്വസ്‌തരായി നിൽക്കാൻ നിങ്ങളെ സഹായിക്കും. (സഭാപ്രസംഗകൻ 5:4 വായിക്കുക; എബ്രായർ 10:7) നിങ്ങളുടെ സമർപ്പത്തെക്കുറിച്ച് ധ്യാനിക്കുന്നതു ക്രിസ്‌തീശുശ്രൂഷ, വിനോദം തുടങ്ങി ജീവിത്തിന്‍റെ എല്ലാ മേഖലളെയുംകുറിച്ചുള്ള നിങ്ങളുടെ കാഴ്‌ചപ്പാടിനെ സ്വാധീനിക്കും. “നിങ്ങൾ തിന്നാലും കുടിച്ചാലും മറ്റ്‌ എന്തു ചെയ്‌താലും എല്ലാം ദൈവത്തിന്‍റെ മഹത്ത്വത്തിനുവേണ്ടി ചെയ്യുക” എന്നു തന്‍റെ കാലത്തെ ക്രിസ്‌ത്യാനികൾക്ക് എഴുതിപ്പോൾ അപ്പോസ്‌തനായ പൗലോസ്‌ ഈ സത്യത്തിന്‌ അടിവയിടുയായിരുന്നു.—1 കൊരിന്ത്യർ 10:31.

5. റോമർ 12:1-ൽ അടങ്ങിയിരിക്കുന്ന മുന്നറിയിപ്പു മനസ്സിലാക്കാൻ ലേവ്യ 22:18-20 നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?

5 ജീവിത്തിൽ നിങ്ങൾ ചെയ്യുന്ന എന്തിനും നിങ്ങളുടെ ആരാധയുമായി ബന്ധമുണ്ട്. ഈ സത്യം സഹവിശ്വാസികളെ ബോധ്യപ്പെടുത്താൻ, റോമിലുള്ളവർക്ക് എഴുതിയ ലേഖനത്തിൽ പൗലോസ്‌ ശക്തമായൊരു പദം ഉപയോഗിക്കുയുണ്ടായി. പൗലോസ്‌ പറഞ്ഞു: “നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു സ്വീകാര്യവും ആയ ജീവനുള്ള ബലിയായി അർപ്പിച്ചുകൊണ്ട് ചിന്താപ്രാപ്‌തി ഉപയോഗിച്ചുള്ള വിശുദ്ധസേവനം ചെയ്യുക.” (റോമർ 12:1) ശരീരം എന്നു പറയുമ്പോൾ, മനസ്സും ഹൃദയവും കായിവുമെല്ലാം അതിൽ ഉൾപ്പെട്ടിരിക്കുന്നു. ദൈവസേത്തിൽ ഇതെല്ലാം നിങ്ങൾ ഉപയോഗിക്കുന്നുണ്ട്. (മർക്കോസ്‌ 12:30) മുഴുദേഹിയോടെയുള്ള അത്തരം സേവനത്തെ പൗലോസ്‌ ബലിയെന്നാണു വിശേഷിപ്പിച്ചത്‌. ആ പദപ്രയോത്തിൽ ഒരു മുന്നറിയിപ്പ് അടങ്ങിയിരിക്കുന്നതു ശ്രദ്ധിച്ചോ? മോശയിലൂടെ ദൈവം നൽകിയ നിയമനുരിച്ച്, ന്യൂനയുള്ള ബലിവസ്‌തു ദൈവത്തിനു സ്വീകാര്യല്ലായിരുന്നു. (ലേവ്യ 22:18-20) സമാനമായി, ആത്മീയമായ അർഥത്തിൽ ഒരു ക്രിസ്‌ത്യാനി അർപ്പിക്കുന്ന ബലി ഏതെങ്കിലും വിധത്തിൽ കളങ്കിമാങ്കിൽ ദൈവം അതു സ്വീകരിക്കുയില്ല. എന്നാൽ എങ്ങനെയാണ്‌ അതു കളങ്കപ്പെടുക?

6, 7. ഒരു ക്രിസ്‌ത്യാനിയുടെ ശരീരം എങ്ങനെ കളങ്കപ്പെട്ടേക്കാം, അതിന്‍റെ പരിണഫലം എന്തായിരിക്കും?

6 റോമിലെ ക്രിസ്‌ത്യാനികൾക്കു പൗലോസ്‌ ഈ ഉദ്‌ബോധനം നൽകി: ‘നിങ്ങളുടെ ശരീരങ്ങളെ (“അവയവങ്ങളെ,” അടിക്കുറിപ്പ്) . . . പാപത്തിനു സമർപ്പിക്കരുത്‌.’ (റോമർ 6:12-14) ‘ജഡത്തിന്‍റെ പ്രവൃത്തികളെ നിഗ്രഹിക്കാനും’ പൗലോസ്‌ അവരോടു പറയുയുണ്ടായി. (റോമർ 8:13) ആ കത്തിന്‍റെ ആദ്യഭാഗത്ത്‌ ‘ജഡത്തിന്‍റെ പ്രവൃത്തിളിൽ’ ചിലതിനെക്കുറിച്ച് പൗലോസ്‌ പറഞ്ഞിരുന്നു. പാപമുള്ള മനുഷ്യമൂത്തെപ്പറ്റി അവിടെ ഇങ്ങനെ പറയുന്നു: ‘അവരുടെ വായ നിറയെ ശാപം ആണ്‌.’ “അവരുടെ കാലുകൾ രക്തം ചൊരിയാൻ കുതിക്കുന്നു.” “അവരുടെ കൺമുന്നിൽ ഒട്ടും ദൈവമില്ല.” (റോമർ 3:13-18) അത്തരം പാപങ്ങൾ ചെയ്യാൻ തന്‍റെ ‘അവയവങ്ങൾ’ ഉപയോഗിക്കുന്ന ഒരു ക്രിസ്‌ത്യാനി, സ്വന്തം ശരീരത്തെ കളങ്കപ്പെടുത്തുയായിരിക്കും. ഉദാഹത്തിന്‌ അശ്ലീലം, അക്രമം തുടങ്ങിയ അധഃപതിച്ച കാര്യങ്ങൾ മനഃപൂർവം കാണുന്ന ഒരു ക്രിസ്‌ത്യാനി തന്‍റെ കണ്ണുകൾ ‘പാപത്തിനു സമർപ്പിച്ചുകൊണ്ട്’ ശരീരത്തെ മുഴുവൻ മലിനമാക്കുയാണ്‌. അയാളുടെ ആരാധന, ദൈവത്തിനു സ്വീകാര്യല്ലാത്ത അശുദ്ധമായ ഒരു ബലിപോലെയായിരിക്കും. (ആവർത്തനം 15:21; 1 പത്രോസ്‌ 1:14-16; 2 പത്രോസ്‌ 3:11, 12) മോശമായ വിനോത്തിന്‍റെ പിന്നാലെ പോകുന്ന അത്തരമൊരു വ്യക്തിക്ക് എത്ര കനത്ത വിലയാണ്‌ ഒടുക്കേണ്ടിരുന്നത്‌!

7 ഒരു ക്രിസ്‌ത്യാനി ഏതുതരം വിനോദം തിരഞ്ഞെടുക്കുന്നു എന്നതു ഗൗരവമുള്ള കാര്യമാണെന്നു വ്യക്തം. അതുകൊണ്ട്, ദൈവത്തിനുള്ള നമ്മുടെ ബലിയെ കളങ്കപ്പെടുത്തുന്ന തരം വിനോദമല്ല, മറിച്ച് അതിന്‍റെ ഗുണമേന്മ വർധിപ്പിക്കാൻ ഉതകുന്ന വിനോരിപാടികൾ തിരഞ്ഞെടുക്കാനാണു നമ്മൾ ആഗ്രഹിക്കുന്നത്‌. അടുത്തതായി, വിനോരിപാടിളിൽ നല്ലതും മോശവും തമ്മിൽ എങ്ങനെ വേർതിരിച്ചറിയാൻ കഴിയുമെന്നു നമുക്കു നോക്കാം.

“തിന്മയെ വെറുക്കുക”

8, 9. (എ) വിനോങ്ങളെ പൊതുവേ ഏതു രണ്ടു കൂട്ടത്തിൽപ്പെടുത്താം? (ബി) ഏതു വിനോദങ്ങൾ നമ്മൾ ഒഴിവാക്കുന്നു, എന്തുകൊണ്ട്?

8 വിനോങ്ങളെ പൊതുവേ രണ്ടായി തിരിക്കാം. ക്രിസ്‌ത്യാനികൾ നിശ്ചയമായും ഒഴിവാക്കുന്ന വിനോങ്ങളാണ്‌ ആദ്യത്തേത്‌. സ്വീകാര്യമാണോ അല്ലയോ എന്നു വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ലാത്ത വിനോങ്ങളാണു രണ്ടാമത്തേത്‌. ക്രിസ്‌ത്യാനികൾ ഒഴിവാക്കുന്ന വിനോങ്ങളെക്കുറിച്ച് നമുക്ക് ആദ്യം നോക്കാം.

9 ഒന്നാം അധ്യാത്തിൽ കണ്ടതുപോലെ, ബൈബിൾ വ്യക്തമായി കുറ്റം വിധിക്കുന്ന സംഗതികൾ ചിത്രീരിക്കുന്നതാണു ചില വിനോരിപാടികൾ. ചില തരം വെബ്‌സൈറ്റുകൾ, ചലച്ചിത്രങ്ങൾ, ടിവി പരിപാടികൾ, സംഗീതം എന്നിവ അക്കൂട്ടത്തിൽപ്പെടും. അവയിൽ ക്രൂരത, ഭൂതങ്ങളോടു ബന്ധപ്പെട്ട കാര്യങ്ങൾ, അശ്ലീലം എന്നിവ അടങ്ങിയിട്ടുണ്ടാകാം. അല്ലെങ്കിൽ അവ അധാർമിവും ഹീനവും ആയ ചില സംഗതികൾ പ്രോത്സാഹിപ്പിക്കുന്നുണ്ടാകാം. ബൈബിൾതത്ത്വങ്ങൾക്കോ നിയമങ്ങൾക്കോ വിരുദ്ധമായ കാര്യങ്ങളെ ഒരു സാധാസംതിയായി അവതരിപ്പിക്കുന്ന അത്തരം അധഃപതിച്ച വിനോരിപാടികൾ സത്യക്രിസ്‌ത്യാനികൾ തീർച്ചയായും ഒഴിവാക്കണം. (പ്രവൃത്തികൾ 15:28, 29; 1 കൊരിന്ത്യർ 6:9, 10; വെളിപാട്‌ 21:8) അങ്ങനെയുള്ള വിനോരിപാടികൾ ഒഴിവാക്കുമ്പോൾ നിങ്ങൾ, ‘തിന്മയെ വെറുക്കുന്നരാണെന്നും’ എല്ലായ്‌പോഴും ‘മോശമായ കാര്യങ്ങൾ വിട്ടകലുന്നരാണെന്നും’ യഹോയ്‌ക്കു തെളിയിച്ചുകൊടുക്കുയായിരിക്കും. അങ്ങനെ ചെയ്യുന്നെങ്കിൽ, ‘കാപട്യമില്ലാത്ത വിശ്വാമാണു’ നിങ്ങളുടേത്‌ എന്നു പറയാനാകും.—റോമർ 12:9; സങ്കീർത്തനം 34:14; 1 തിമൊഥെയൊസ്‌ 1:5.

10. വിനോത്തെക്കുറിച്ചുള്ള ഏതു ചിന്താഗതി അപകടമാണ്‌, എന്തുകൊണ്ട്?

10 എന്നാൽ, അധാർമികാര്യങ്ങൾ പച്ചയായി ചിത്രീരിക്കുന്ന വിനോരിപാടികൾ കാണുന്നതിൽ കുഴപ്പമൊന്നുമില്ലെന്നു ചിലർക്കു തോന്നിയേക്കാം. ‘ഞാൻ സിനിയിലോ ടിവിയിലോ ഒക്കെ അത്തരം പരിപാടികൾ കാണുമെന്നല്ലാതെ ഒരിക്കലും അതൊന്നും ചെയ്യാൻപോകുന്നില്ല’ എന്നായിരിക്കും അവർ ചിന്തിക്കുന്നത്‌. അത്തരം ചിന്താഗതി വഞ്ചകമാണ്‌, അപകടവും. (യിരെമ്യ 17:9 വായിക്കുക.) യഹോവ കുറ്റം വിധിക്കുന്ന കാര്യങ്ങൾ കണ്ട് ആസ്വദിക്കുന്നെങ്കിൽ നമ്മൾ ‘തിന്മയെ വെറുക്കുന്നെന്നു’ പറയാനാകുമോ? മോശമായ കാര്യങ്ങൾ പതിവായി കാണുയോ കേൾക്കുയോ വായിക്കുയോ ചെയ്‌താൽ, സാവധാനം നമ്മുടെ മനസ്സ് അതെല്ലാം അംഗീരിക്കാൻ തുടങ്ങും. (സങ്കീർത്തനം 119:70; 1 തിമൊഥെയൊസ്‌ 4:1, 2) അതു നമ്മുടെ പ്രവർത്തങ്ങളെ മാത്രമല്ല മറ്റുള്ളരുടെ പാപപ്രവൃത്തിളെക്കുറിച്ചുള്ള നമ്മുടെ കാഴ്‌ചപ്പാടിനെയും സ്വാധീനിച്ചേക്കാം.

11. വിനോത്തിന്‍റെ കാര്യത്തിൽ ഗലാത്യർ 6:7-ലെ വാക്കുകൾ സത്യമെന്നു തെളിഞ്ഞിരിക്കുന്നത്‌ എങ്ങനെ?

11 അങ്ങനെ സംഭവിച്ചിട്ടുണ്ട്. പതിവായി കണ്ടുകൊണ്ടിരുന്ന വിനോരിപാടിളാൽ വശീകരിക്കപ്പെട്ട് ചില ക്രിസ്‌ത്യാനികൾ അധാർമികാര്യങ്ങൾ ചെയ്‌തിരിക്കുന്നു. “ഒരാൾ വിതയ്‌ക്കുന്നതുതന്നെ കൊയ്യും” എന്ന സത്യം കയ്‌പേറിയ അനുഭങ്ങളിലൂടെ പഠിക്കേണ്ടിവന്നു അവർക്ക്. (ഗലാത്യർ 6:7) എന്നാൽ നിങ്ങൾക്ക് ആ ദുരന്തം ഒഴിവാക്കാനാകും. ശ്രദ്ധാപൂർവം മനസ്സിൽ നല്ല കാര്യങ്ങൾ വിതച്ചാൽ സത്‌ഫലങ്ങൾ കൊയ്യാൻ നിങ്ങൾക്കാകും.—“ ഞാൻ എങ്ങനെയുള്ള വിനോദം തിരഞ്ഞെടുക്കണം?” എന്ന ചതുരം കാണുക.

ബൈബിൾതത്ത്വങ്ങളുടെ അടിസ്ഥാത്തിലുള്ള വ്യക്തിമായ തീരുമാങ്ങൾ

12. ഗലാത്യർ 6:5 വിനോവുമായി ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെ, വ്യക്തിമായ തീരുമാങ്ങളെടുക്കാൻ സഹായമായ എന്തു മാർഗനിർദേമാണുള്ളത്‌?

12 രണ്ടാമത്തെ ഗണത്തിൽവരുന്ന വിനോരിപാടിളെക്കുറിച്ചാണു നമ്മൾ അടുത്തതായി ചർച്ച ചെയ്യുന്നത്‌. സ്വീകാര്യമാണോ അല്ലയോ എന്നു ദൈവചനം നേരിട്ട് പറഞ്ഞിട്ടില്ലാത്ത സംഗതികൾ ഉൾപ്പെട്ട വിനോരിപാടിളാണ്‌ അവ. അത്തരം വിനോദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഓരോ ക്രിസ്‌ത്യാനിയും സ്വന്തമായി തീരുമാമെടുക്കേണ്ടതാണ്‌. (ഗലാത്യർ 6:5 വായിക്കുക.) എന്നാൽ ഇക്കാര്യത്തിൽ നമുക്കു യാതൊരു മാർഗനിർദേവും ഇല്ലെന്നല്ല. യഹോയുടെ ചിന്താഗതി മനസ്സിലാക്കാൻ സഹായമായ തത്ത്വങ്ങൾ അഥവാ അടിസ്ഥാത്യങ്ങൾ ബൈബിളിലുണ്ട്. അവയ്‌ക്കു ശ്രദ്ധ കൊടുത്താൽ, വിനോരിപാടികൾ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും “യഹോയുടെ ഇഷ്ടം എന്താണെന്നു” ഗ്രഹിക്കാൻ നമുക്കു സാധിക്കും.—എഫെസ്യർ 5:17.

13. യഹോവയെ അപ്രീതിപ്പെടുത്തുന്ന തരം വിനോരിപാടികൾ ഒഴിവാക്കാൻ നമ്മളെ എന്തു പ്രചോദിപ്പിക്കും?

13 ധാർമിയുടെ കാര്യത്തിൽ എല്ലാ ക്രിസ്‌ത്യാനിളും ഒരേ അളവിൽ വിവേനാപ്രാപ്‌തി വളർത്തിയെടുത്തിട്ടുണ്ടെന്നു പ്രതീക്ഷിക്കാനാകില്ല. (ഫിലിപ്പിയർ 1:9) മാത്രമല്ല, വിനോകാര്യങ്ങളിൽ ഓരോരുത്തർക്കും വ്യത്യസ്‌ത അഭിരുചിളാണുള്ളതെന്നു ക്രിസ്‌ത്യാനികൾക്ക് അറിയാം. ആ സ്ഥിതിക്ക്, എല്ലാ ക്രിസ്‌ത്യാനിളും ഒരേ തീരുമാമെടുക്കുമെന്നു ചിന്തിക്കുന്നതിൽ അർഥമില്ല. എങ്കിലും, ദൈവിത്ത്വങ്ങൾ നമ്മുടെ ഹൃദയത്തെയും മനസ്സിനെയും സ്വാധീനിക്കാൻ നമ്മൾ എത്രത്തോളം അനുവദിക്കുന്നോ, യഹോവയെ അപ്രീതിപ്പെടുത്തുന്ന തരം വിനോദങ്ങൾ ഒഴിവാക്കാൻ നമ്മൾ അത്രത്തോളം ശ്രദ്ധിക്കും.—സങ്കീർത്തനം 119:11, 129; 1 പത്രോസ്‌ 2:16.

14. (എ) വിനോദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ എന്തു കണക്കിലെടുക്കണം? (ബി) ദൈവരാജ്യതാത്‌പര്യങ്ങൾ ജീവിത്തിൽ ഒന്നാമതു വെക്കാൻ എങ്ങനെ സാധിക്കും?

14 വിനോദം തിരഞ്ഞെടുക്കേണ്ടിരുമ്പോൾ കണക്കിലെടുക്കേണ്ട മറ്റ്‌ ഒരു സംഗതിയുണ്ട്: നിങ്ങളുടെ സമയം. നിങ്ങൾ ആസ്വദിക്കുന്ന വിനോത്തിന്‍റെ സ്വഭാവം നോക്കിയാൽ നിങ്ങൾ സ്വീകാര്യമായി കണക്കാക്കുന്നത്‌ എന്താണെന്നു മനസ്സിലാക്കാം. എന്നാൽ അതിനായി നിങ്ങൾ ചെലവഴിക്കുന്ന സമയം നോക്കിയാൽ നിങ്ങളുടെ മുൻഗനകൾ എന്താണെന്നു വ്യക്തമാകും. ക്രിസ്‌ത്യാനികളെ സംബന്ധിച്ചിത്തോളം ആത്മീയകാര്യങ്ങളാണു സർവപ്രധാനം. (മത്തായി 6:33 വായിക്കുക.) അങ്ങനെയെങ്കിൽ, ജീവിത്തിൽ ദൈവരാജ്യതാത്‌പര്യങ്ങൾ ഒന്നാമതു വെക്കുന്നുണ്ടെന്ന് ഉറപ്പുരുത്താൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും? അപ്പോസ്‌തനായ പൗലോസ്‌ പറഞ്ഞു: “നിങ്ങൾ എങ്ങനെ ജീവിക്കുന്നെന്നു പ്രത്യേകം ശ്രദ്ധിക്കുക; ബുദ്ധിഹീരായല്ല, ബുദ്ധിയോടെ നടന്ന് സമയം ഏറ്റവും നന്നായി ഉപയോഗിക്കുക.” (എഫെസ്യർ 5:15, 16) വിനോത്തിനായി നീക്കിവെക്കുന്ന സമയത്തിനു കൃത്യമായൊരു പരിധി നിശ്ചയിക്കുന്നെങ്കിൽ ആത്മീയക്ഷേത്തിന്‌ ഉതകുന്ന ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾക്കു’ വേണ്ട സമയം നിങ്ങൾക്കു കിട്ടും.—ഫിലിപ്പിയർ 1:10.

15. വിനോദം തിരഞ്ഞെടുക്കേണ്ടിരുമ്പോൾ അപകടമേയിൽനിന്ന് അകലം പാലിക്കുന്നതു ബുദ്ധിയായിരിക്കുന്നത്‌ എന്തുകൊണ്ട്?

15 വിനോദം തിരഞ്ഞെടുക്കേണ്ടിരുമ്പോൾ അപകടമേയിൽനിന്ന് കുറച്ച് അകലം പാലിക്കുന്നതല്ലേ ബുദ്ധി? എന്താണ്‌ അതിന്‍റെ അർഥം? അധ്യാത്തിന്‍റെ തുടക്കത്തിൽ പരാമർശിച്ച ആപ്പിളിന്‍റെ കാര്യംന്നെയെടുക്കുക. കേടായ ഭാഗം അറിയാതെയെങ്കിലും കഴിക്കാതിരിക്കാൻ കൃത്യമായി ആ ഭാഗം മാത്രമല്ല, അതിനു ചുറ്റുമുള്ള കുറച്ച് ഭാഗംകൂടെ നിങ്ങൾ മുറിച്ചുയില്ലേ? വിനോത്തിന്‍റെ കാര്യത്തിലും അതുതന്നെ ചെയ്യാനാകും. ജ്ഞാനിയായ ഒരു ക്രിസ്‌ത്യാനി, ബൈബിൾതത്ത്വങ്ങളുടെ നേരിട്ടുള്ള ലംഘനം ഉൾപ്പെട്ടിരിക്കുന്ന വിനോദങ്ങൾ മാത്രമല്ല, നല്ലതാണെന്ന് ഉറപ്പില്ലാത്തതും ആത്മീയതയെ അപകടത്തിലാക്കുന്ന കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നു സംശയമുള്ളതും ആയ വിനോരിപാടികൾപോലും ഒഴിവാക്കും. (സുഭാഷിതങ്ങൾ 4:25-27) ദൈവത്തോടു പറ്റിനിൽക്കുന്നത്‌ അങ്ങനെ ചെയ്യാൻ നിങ്ങളെ സഹായിക്കും.

‘നിർമമായത്‌’

ദൈവിത്ത്വങ്ങൾക്കു ചേർച്ചയിൽ വിനോരിപാടികൾ തിരഞ്ഞെടുക്കുന്നത്‌ ആത്മീയമായ അപകടത്തിൽനിന്ന് നമ്മളെ സംരക്ഷിക്കുന്നു

16. (എ) ധാർമികാര്യങ്ങളിൽ നമുക്കു യഹോയുടെ വീക്ഷണമാണുള്ളതെന്ന് എങ്ങനെ തെളിയിക്കാം? (ബി) ബൈബിൾതത്ത്വങ്ങൾ പ്രാവർത്തിമാക്കുന്നതു ജീവിരീതിയാക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?

16 വിനോദം തിരഞ്ഞെടുക്കേണ്ടിരുമ്പോൾ സത്യക്രിസ്‌ത്യാനികൾ ആദ്യംതന്നെ യഹോയുടെ വീക്ഷണം കണക്കിലെടുക്കുന്നു. യഹോയുടെ വികാങ്ങളും നിലവാങ്ങളും ബൈബിൾ വ്യക്തമാക്കുന്നുണ്ട്. ഉദാഹത്തിന്‌, “നുണ പറയുന്ന നാവ്‌, നിരപരാധിളുടെ രക്തം ചൊരിയുന്ന കൈകൾ, ദുഷ്ടമായ പദ്ധതികൾ ഉണ്ടാക്കുന്ന ഹൃദയം, ദ്രോഹം ചെയ്യാൻ ധൃതിയിൽ ഓടുന്ന കാൽ” തുടങ്ങിയവ പോലെ, യഹോവ വെറുക്കുന്ന അനേകം കാര്യങ്ങൾ ശലോമോൻ രാജാവ്‌ പറയുയുണ്ടായി. (സുഭാഷിതങ്ങൾ 6:16-19) യഹോയുടെ വീക്ഷണം നിങ്ങളുടെ ചിന്താതിയെ എങ്ങനെ സ്വാധീനിക്കണം? “യഹോവയെ സ്‌നേഹിക്കുന്നവരേ, മോശമാതെല്ലാം വെറുക്കൂ!” എന്നു സങ്കീർത്തക്കാരൻ ഉദ്‌ബോധിപ്പിക്കുന്നു. (സങ്കീർത്തനം 97:10) യഹോവ വെറുക്കുന്ന കാര്യങ്ങൾ നിങ്ങൾക്കും വെറുപ്പാണെന്നു നിങ്ങൾ തിരഞ്ഞെടുക്കുന്ന വിനോദങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. (ഗലാത്യർ 5:19-21) പരസ്യമായി ചെയ്യുന്ന കാര്യങ്ങളെക്കാൾ രഹസ്യമായി ചെയ്യുന്ന കാര്യങ്ങളാണു നിങ്ങൾ യഥാർഥത്തിൽ എങ്ങനെയുള്ള വ്യക്തിയാണെന്നു തെളിയിക്കുന്നതെന്നു മറക്കരുത്‌. (സങ്കീർത്തനം 11:4; 16:8) അതുകൊണ്ട്, ജീവിത്തിന്‍റെ എല്ലാ മേഖലളിലും ധാർമികത സംബന്ധിച്ച യഹോയുടെ ചിന്താഗതി പ്രതിലിപ്പിക്കമെന്ന ആത്മാർഥമായ ആഗ്രഹം നിങ്ങൾക്കുണ്ടെങ്കിൽ എല്ലായ്‌പോഴും ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിലായിരിക്കും നിങ്ങൾ തീരുമാങ്ങളെടുക്കുന്നത്‌. ക്രമേണ, അതു നിങ്ങളുടെ ജീവിരീതിയായി മാറും.—2 കൊരിന്ത്യർ 3:18.

17. വിനോദം തിരഞ്ഞെടുക്കുന്നതിനു മുമ്പ്, സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങൾ ഏതെല്ലാം?

17 വിനോദം തിരഞ്ഞെടുക്കുന്നത്‌ യഹോയുടെ വീക്ഷണത്തിനു ചേർച്ചയിലാണെന്ന് ഉറപ്പാക്കാൻ കൂടുലായി നിങ്ങൾക്ക് എന്തു ചെയ്യാനാകും? ‘ഇത്‌ എന്നെയും യഹോയുമായുള്ള എന്‍റെ ബന്ധത്തെയും എങ്ങനെ ബാധിക്കും’ എന്നു ചിന്തിക്കുക. ഉദാഹത്തിന്‌, ഒരു സിനിമ കാണുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ സ്വയം ഇങ്ങനെ ചോദിക്കുക: ‘ഈ സിനിയിൽ ഞാൻ കാണാൻപോകുന്ന കാര്യങ്ങൾ എന്‍റെ മനസ്സാക്ഷിയെ എങ്ങനെ ബാധിക്കും?’ ബാധകമാക്കാൻ കഴിയുന്ന ചില തത്ത്വങ്ങൾ നമുക്ക് ഇപ്പോൾ ശ്രദ്ധിക്കാം.

18, 19. (എ) നമ്മൾ തിരഞ്ഞെടുക്കുന്ന വിനോദം നല്ലതാണോ എന്നു നിർണയിക്കാൻ ഫിലിപ്പിയർ 4:8-ലെ തത്ത്വം സഹായിക്കുന്നത്‌ എങ്ങനെ? (ബി) നല്ല വിനോദം തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കുന്ന മറ്റു തത്ത്വങ്ങൾ ഏതെല്ലാം? (അടിക്കുറിപ്പു കാണുക.)

18 പ്രമുമായ ഒരു തത്ത്വം ഫിലിപ്പിയർ 4:8-ൽ കാണാം. അത്‌ ഇങ്ങനെ പറയുന്നു: “സത്യമാതും ഗൗരവം അർഹിക്കുന്നതും നീതിനിഷ്‌ഠമാതും നിർമമാതും സ്‌നേഹം ജനിപ്പിക്കുന്നതും സത്‌കീർത്തിയുള്ളതും അത്യുത്തമാതും പ്രശംനീമാതും ആയ കാര്യങ്ങൾ എന്തൊക്കെയാണോ അതെല്ലാം തുടർന്നും ചിന്തിച്ചുകൊണ്ടിരിക്കുക.” പൗലോസ്‌ ഇവിടെ വിനോത്തെക്കുറിച്ചല്ല, ദൈവത്തെ സന്തോഷിപ്പിക്കുന്ന തരം ചിന്തകളെക്കുറിച്ചാണു ചർച്ച ചെയ്യുന്നതെന്ന കാര്യം ശരിതന്നെ. (സങ്കീർത്തനം 19:14) എങ്കിലും പൗലോസിന്‍റെ വാക്കുളിലെ തത്ത്വം വിനോത്തിന്‍റെ കാര്യത്തിൽ ബാധകമാക്കാനാകും. അത്‌ എങ്ങനെ?

19 നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘“നിർമമായ” കാര്യങ്ങളാൽ മനസ്സിനെ നിറയ്‌ക്കുന്ന സിനിളും വീഡിയോ ഗെയിമുളും സംഗീവും മറ്റുമാണോ ഞാൻ തിരഞ്ഞെടുക്കുന്നത്‌?’ ഉദാഹത്തിന്‌, ഒരു സിനിമ കണ്ടശേഷം എന്തു ചിത്രങ്ങളാണു നിങ്ങളുടെ മനസ്സിൽ തങ്ങിനിൽക്കുന്നത്‌? അവ ഹൃദ്യവും ശുദ്ധവും ഉന്മേഷദാവും ആണെങ്കിൽ ആ വിനോരിപാടി നല്ലതായിരുന്നു എന്നാണ്‌ അർഥം. എന്നാൽ, നിർമല്ലാത്ത കാര്യങ്ങളാണു നിങ്ങളുടെ മനസ്സിലേക്കു വരുന്നതെങ്കിൽ, അതു നല്ലതല്ലായിരുന്നു എന്നു മാത്രമല്ല, ഹാനിവുമായിരുന്നു. (മത്തായി 12:33; മർക്കോസ്‌ 7:20-23) എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌? കാരണം, നിർമല്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതു നിങ്ങളുടെ മനസ്സമാധാനം കവർന്നെടുക്കുയും ബൈബിൾപരിശീലിസ്സാക്ഷിയെ വ്രണപ്പെടുത്തുയും ചെയ്യും. എന്തിന്‌, ദൈവവുമായുള്ള നിങ്ങളുടെ ബന്ധംപോലും തകരാറിലായേക്കാം. (എഫെസ്യർ 5:5; 1 തിമൊഥെയൊസ്‌ 1:5, 19) അത്തരം വിനോദങ്ങൾ നിങ്ങൾക്കു ഹാനിരുത്തുമെന്നതിനാൽ ഏതുവിധേയും അവ ഒഴിവാക്കുക. * (റോമർ 12:2) “ഒരു ഗുണവുമില്ലാത്ത കാര്യങ്ങൾ കാണാതിരിക്കാൻ എന്‍റെ നോട്ടം തിരിച്ചുവിടേണമേ” എന്നു പ്രാർഥിച്ച സങ്കീർത്തക്കാനെപ്പോലെയായിരിക്കുക.—സങ്കീർത്തനം 119:37.

മറ്റുള്ളവർക്ക് എന്തു നേട്ടമുണ്ടാകുമെന്നു ചിന്തിക്കു

20, 21. വിനോദം തിരഞ്ഞെടുക്കുന്നതുമായി 1 കൊരിന്ത്യർ 10:23, 24 ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

20 വ്യക്തിമായ കാര്യങ്ങളിൽ തീരുമാമെടുക്കുമ്പോൾ കണക്കിലെടുക്കേണ്ട ഒരു സുപ്രധാത്ത്വം പൗലോസ്‌ ചൂണ്ടിക്കാണിക്കുയുണ്ടായി: “എല്ലാം അനുവനീമാണ്‌; പക്ഷേ എല്ലാം ബലപ്പെടുത്തുന്നില്ല. തനിക്ക് എന്തു നേട്ടമുണ്ടെന്നല്ല, മറ്റുള്ളവർക്ക് എന്തു നേട്ടമുണ്ടാകുമെന്നാണ്‌ ഓരോരുത്തരും നോക്കേണ്ടത്‌.” (1 കൊരിന്ത്യർ 10:23, 24) നല്ല വിനോരിപാടികൾ തിരഞ്ഞെടുക്കുന്നതുമായി ഈ തത്ത്വം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? ‘ഞാൻ തിരഞ്ഞെടുക്കുന്ന വിനോദം മറ്റുള്ളവരെ എങ്ങനെ ബാധിക്കും’ എന്നു നിങ്ങളോടുതന്നെ ചോദിക്കുക.

21 “അനുവനീയ”മായി അഥവാ സ്വീകാര്യമായി നിങ്ങൾ കരുതുന്ന ചില വിനോങ്ങളിൽ ഏർപ്പെടുന്നതു നിങ്ങളുടെ മനസ്സാക്ഷിനുരിച്ച് തെറ്റല്ലായിരിക്കാം. എന്നാൽ സഹവിശ്വാസിളിൽ ചിലരുടെ മനസ്സാക്ഷി വ്രണപ്പെടുമെന്നു മനസ്സിലാക്കുന്നപക്ഷം, അത്‌ ഒഴിവാക്കാൻ നിങ്ങൾ തീരുമാനിച്ചേക്കാം. കാരണം? ദൈവത്തോടു വിശ്വസ്‌തത പാലിക്കുന്നത്‌ അവർക്കു ബുദ്ധിമുട്ടാക്കിക്കൊണ്ട് “സഹോങ്ങൾക്കെതിരെ പാപം” ചെയ്യാൻ—പൗലോസിന്‍റെ വാക്കുളിൽ പറഞ്ഞാൽ, ‘ക്രിസ്‌തുവിന്‌ എതിരെ പാപം’ ചെയ്യാൻ—നിങ്ങൾ ആഗ്രഹിക്കുന്നില്ല. ആരും “നിങ്ങൾ കാരണം . . . ഇടറിവീഴാൻ ഇടയാരുത്‌” എന്ന ഉദ്‌ബോധനം നിങ്ങൾ ഗൗരവമായെടുക്കുന്നു. (1 കൊരിന്ത്യർ 8:12; 10:32) “അനുവനീയ”മെങ്കിലും, ‘ബലപ്പെടുത്തുന്നില്ലാത്ത’ വിനോരിപാടികൾ തള്ളിക്കഞ്ഞുകൊണ്ട് ക്രിസ്‌ത്യാനികൾ ഇന്ന്, പരിഗയും ഉൾക്കാഴ്‌ചയും നിറഞ്ഞുനിൽക്കുന്ന പൗലോസിന്‍റെ ബുദ്ധിയുദേശം അനുസരിക്കുന്നു.—റോമർ 14:1; 15:1.

22. വ്യക്തിമായ കാര്യങ്ങളിൽ എല്ലാവർക്കും തങ്ങളുടെ വീക്ഷണം ഉണ്ടായിരിക്കമെന്നു ക്രിസ്‌ത്യാനികൾ ശഠിക്കുയില്ലാത്തത്‌ എന്തുകൊണ്ട്?

22 മറ്റുള്ളവർക്ക് എന്തു നേട്ടമുണ്ടാകുമെന്നു നോക്കുക എന്നു പറയുമ്പോൾ അതിനു മറ്റ്‌ ഒരു വശംകൂടിയുണ്ട്. നല്ല വിനോദം എന്താണെന്ന കാര്യത്തിൽ സഭയിലെ എല്ലാവർക്കും തന്‍റെ വീക്ഷണം ഉണ്ടായിരിക്കമെന്നു ലോലസ്സാക്ഷിയുള്ള ഒരു ക്രിസ്‌ത്യാനി ശഠിക്കരുത്‌. അങ്ങനെ ചെയ്‌താൽ, താൻ പോകുന്ന ഹൈവേയിലൂടെ സഞ്ചരിക്കുന്ന എല്ലാവരും താൻ പോകുന്ന വേഗത്തിൽത്തന്നെ വാഹനം ഓടിക്കമെന്ന് ഒരു ഡ്രൈവർ ശഠിക്കുന്നതുപോലെയായിരിക്കും. അത്‌ ഒരിക്കലും ന്യായമായിരിക്കില്ല. വിനോത്തിന്‍റെ കാര്യത്തിൽ സഹവിശ്വാസിളുടെ കാഴ്‌ചപ്പാടു തന്‍റേതിൽനിന്ന് കുറെയൊക്കെ വ്യത്യസ്‌തമാണെങ്കിലും ബൈബിൾതത്ത്വങ്ങളുടെ പരിധിക്കുള്ളിലായിരിക്കുന്നിത്തോളം, അതിനെ ആദരിക്കാൻ ക്രിസ്‌തീസ്‌നേഹം ലോലസ്സാക്ഷിയുള്ള ഒരാളെ പ്രചോദിപ്പിക്കണം. അങ്ങനെയാകുമ്പോൾ, അദ്ദേഹത്തിന്‍റെ “വിട്ടുവീഴ്‌ച കാണിക്കാനുള്ള . . . സന്നദ്ധത എല്ലാവരും” അറിയാൻ ഇടയാകും.—ഫിലിപ്പിയർ 4:5; സഭാപ്രസംഗകൻ 7:16.

23. നിങ്ങൾ തിരഞ്ഞെടുക്കുന്ന വിനോദം നല്ലതാണെന്ന് എങ്ങനെ ഉറപ്പുരുത്താം?

23 ഇതുവരെ പറഞ്ഞതിന്‍റെ അടിസ്ഥാത്തിൽ, നിങ്ങൾ തിരഞ്ഞെടുക്കുന്ന വിനോദം നല്ലതാണെന്ന് എങ്ങനെ ഉറപ്പുരുത്താം? ദൈവചനം വ്യക്തമായി കുറ്റം വിധിച്ചിട്ടുള്ള അധഃപതിച്ചതും അധാർമിവും ആയ കാര്യങ്ങൾ ചിത്രീരിക്കുന്ന ഏതൊരു വിനോവും ഒഴിവാക്കുക. സ്വീകാര്യമാണോ എന്നു ബൈബിൾ നേരിട്ട് പറഞ്ഞിട്ടില്ലാത്ത വിനോരിപാടിളുടെ കാര്യത്തിൽ, ബന്ധപ്പെട്ട തിരുവെഴുത്തുത്ത്വങ്ങൾ പിൻപറ്റുക. നിങ്ങളുടെ മനസ്സാക്ഷിയെ വ്രണപ്പെടുത്തുന്ന വിനോദങ്ങൾ ഒഴിവാക്കുക. മറ്റുള്ളരുടെ, പ്രത്യേകിച്ച് സഹവിശ്വാസിളുടെ മനസ്സാക്ഷിയെ അസ്വസ്ഥമാക്കിയേക്കാവുന്ന വിനോദങ്ങൾ വേണ്ടെന്നുവെക്കാൻ മനസ്സുകാണിക്കുക. അങ്ങനെ ചെയ്യാനുള്ള നിങ്ങളുടെ നിശ്ചയദാർഢ്യം ദൈവത്തെ മഹത്ത്വപ്പെടുത്തുയും നിങ്ങളെയും കുടുംത്തെയും ദൈവസ്‌നേത്തിൽ കാത്തുസൂക്ഷിക്കുയും ചെയ്യും.

^ ഖ. 19 വിനോദത്തിന്‍റെ കാര്യത്തിൽ സഹായമായ മറ്റു ചില തത്ത്വങ്ങൾക്കു സുഭാഷിതങ്ങൾ 3:31; 13:20; എഫെസ്യർ 5:3, 4; കൊലോസ്യർ 3:5, 8, 20 എന്നിവ കാണുക.