വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 9

“അധാർമിപ്രവൃത്തിളിൽനിന്ന് ഓടികലൂ!”

“അധാർമിപ്രവൃത്തിളിൽനിന്ന് ഓടികലൂ!”

“ലൈംഗിക അധാർമികത, അശുദ്ധി, അനിയന്ത്രിമായ കാമാവേശം, ദുഷിച്ച മോഹങ്ങൾ, അത്യാഗ്രമെന്ന വിഗ്രഹാരാധന എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നിങ്ങളുടെ ഭൗമികാങ്ങളെ കൊന്നുയുക.”—കൊലോസ്യർ 3:5.

1, 2. യഹോയുടെ ജനത്തെ കുരുക്കാൻ ബിലെയാം പദ്ധതി ഒരുക്കിയത്‌ എങ്ങനെ?

ചൂണ്ടയുമായി തന്‍റെ പതിവ്‌ സ്ഥലത്തേക്കു പോകുയാണ്‌ ഒരു മീൻപിടിത്തക്കാരൻ. ഒരു പ്രത്യേയിനം മത്സ്യമാണ്‌ അദ്ദേഹത്തിന്‍റെ മനസ്സിലുള്ളത്‌. പറ്റിയ ഇര കോർത്ത്‌ അദ്ദേഹം ചൂണ്ട വെള്ളത്തിലേക്ക് ഇടുന്നു. അൽപ്പസത്തിനുള്ളിൽ മീൻ ചൂണ്ടയിൽ കൊത്തിലിക്കുന്നു; ചൂണ്ടക്കണ വളയുന്നു. ഇര ഫലിച്ചെന്നു കണ്ട അദ്ദേഹം സന്തോത്തോടെ മത്സ്യത്തെ വലിച്ച് കരയ്‌ക്കിടുന്നു.

2 ഇതു പുരാകാലത്തെ ഒരു സംഭവം നമ്മുടെ മനസ്സിലേക്കു കൊണ്ടുരുന്നു. ബി.സി. 1473. ബിലെയാം എന്നൊരാൾ ദൈവനത്തെ കുടുക്കാൻ പദ്ധതിയിട്ടു; പറ്റിയ ഒരു ഇരയെ കണ്ടെത്തുയും ചെയ്‌തു. ദൈവജനം അപ്പോൾ വാഗ്‌ദത്തദേത്തിന്‍റെ അതിർത്തിയിലുള്ള മോവാബ്‌ സമഭൂമിയിൽ പാളയടിച്ചിരിക്കുയായിരുന്നു. യഹോയുടെ പ്രവാനാണെന്ന് അവകാപ്പെട്ടെങ്കിലും ഇസ്രായേലിനെ ശപിക്കാൻ ശത്രുക്കൾ കൂലിക്കെടുത്ത ഒരു അത്യാഗ്രഹിയായിരുന്നു ബിലെയാം. പക്ഷേ യഹോവ ഇടപെട്ടതുകൊണ്ട് അവന്‌ അനുഗ്രഹിക്കാനേ കഴിഞ്ഞുള്ളൂ. ഏതു വിധേയും തനിക്കുള്ള പ്രതിഫലം സ്വന്തമാക്കാൻ ആഗ്രഹിച്ച ബിലെയാം, ഇസ്രായേല്യരെക്കൊണ്ട് കടുത്ത പാപം ചെയ്യിക്കാൻ പദ്ധതിയിട്ടു. അങ്ങനെ സംഭവിച്ചാൽ ദൈവംതന്നെ സ്വന്തജനത്തെ ശപിച്ചുകൊള്ളുമെന്നായിരുന്നു ബിലെയാമിന്‍റെ കണക്കുകൂട്ടൽ. ആ ലക്ഷ്യത്തിൽ അയാൾ തന്‍റെ ഇര എറിഞ്ഞു—സുന്ദരിളായ മോവാബ്യയുതികൾ.—സംഖ്യ 22:1-7; 31:15, 16; വെളിപാട്‌ 2:14.

3. ബിലെയാമിന്‍റെ പദ്ധതി എത്രത്തോളം വിജയിച്ചു?

3 ആ തന്ത്രം ഫലിച്ചോ? ഉവ്വ്, ഒരു പരിധിവരെ. “മോവാബിലെ സ്‌ത്രീളുമായി അധാർമിപ്രവൃത്തികൾ” ചെയ്‌തുകൊണ്ട് ആയിരക്കക്കിന്‌ ഇസ്രായേല്യപുരുന്മാർ ആ ഇരയിൽ കൊത്തി. എന്തിനധികം, ഫലപുഷ്ടിയുടെ അഥവാ ലൈംഗിയുടെ ദേവനായ പെയോരിലെ ബാൽ ഉൾപ്പെടെയുള്ള മോവാബ്യദൈങ്ങളെ അവർ ആരാധിക്കുപോലും ചെയ്‌തു. ഫലമോ? വാഗ്‌ദത്തദേത്തിന്‍റെ കവാടത്തിൽ എത്തിനിൽക്കെ 24,000 ഇസ്രായേല്യർ മരിച്ചുവീണു. എത്ര ഭീകരമായ ദുരന്തം!—സംഖ്യ 25:1-9.

4. ആയിരക്കക്കിന്‌ ഇസ്രായേല്യർക്ക് അധാർമികത ഒരു കെണിയായിത്തീർന്നത്‌ എന്തുകൊണ്ട്?

4 എന്താണ്‌ ഈ ദുരന്തത്തിനു കളമൊരുക്കിയത്‌? ഈജിപ്‌തിൽനിന്ന് തങ്ങളെ വിടുവിച്ചുകൊണ്ടുവന്ന്, മരുഭൂമിയിലുനീളം പോറ്റിപ്പുലർത്തി, യാതൊരു ഹാനിയും തട്ടാതെ വാഗ്‌ദത്തദേത്തിന്‍റെ കവാടത്തോളം എത്തിച്ച യഹോയിൽനിന്ന് അകന്നുമാറിയ അവരിനേരും ഒരു ദുഷ്ടഹൃദയം വളർത്തിയെടുത്തിരുന്നു. (എബ്രായർ 3:12) അക്കാര്യം സൂചിപ്പിച്ചുകൊണ്ട് പൗലോസ്‌ അപ്പോസ്‌തലൻ എഴുതി: “അവരിൽ ചിലരെപ്പോലെ നമ്മൾ അധാർമിപ്രവൃത്തികൾ ചെയ്യരുത്‌. അധാർമിപ്രവൃത്തി കാരണം ഒറ്റ ദിവസംകൊണ്ട് അവരിൽ 23,000 പേരാണു മരിച്ചുവീണത്‌.” *1 കൊരിന്ത്യർ 10:8.

5, 6. മോവാബ്‌ സമഭൂമിയിൽവെച്ച് ഇസ്രായേല്യർ പാപം ചെയ്‌തതു സംബന്ധിച്ച വിവരണം ഇന്നു നമുക്കു പ്രസക്തമായിരിക്കുന്നത്‌ എന്തുകൊണ്ട്?

5 പുരാകാത്തേതിനെക്കാൾ ശ്രേഷ്‌ഠമായ ഒരു വാഗ്‌ദത്തദേത്തിന്‍റെ കവാടത്തിൽ എത്തിനിൽക്കുന്ന ദൈവത്തിനു സംഖ്യാപുസ്‌തത്തിലെ ആ വിവരത്തിൽനിന്ന് സുപ്രധാമായ നിരവധി പാഠങ്ങൾ പഠിക്കാനുണ്ട്. (1 കൊരിന്ത്യർ 10:11) ഉദാഹത്തിന്‌, ലൈംഗിയോടുള്ള അഭിനിവേത്തിന്‍റെ കാര്യത്തിൽ പുരാമോവാബിലെ സ്ഥിതിവിശേമാണ്‌ ഇന്നു ലോകത്തിലുള്ളത്‌, വാസ്‌തത്തിൽ അന്നത്തെക്കാൾ അധഃപതിച്ച അവസ്ഥ. ഓരോ വർഷവും ആയിരക്കക്കിനു ക്രിസ്‌ത്യാനിളാണ്‌ ഇസ്രായേല്യർ കുടുങ്ങിയ അതേ കെണിയിൽ വീണുപോകുന്നത്‌. (2 കൊരിന്ത്യർ 2:11) യാതൊരു കൂസലുമില്ലാതെ ഒരു മിദ്യാന്യസ്‌ത്രീയെ ഇസ്രായേല്യപാത്തിലുള്ള തന്‍റെ കൂടാത്തിലേക്കു കൊണ്ടുവന്ന സിമ്രിയെപ്പോലെ, ഇന്നു ദൈവവുമായി സഹവസിക്കുന്ന ചിലർ ക്രിസ്‌തീയിൽ ഒരു ദുസ്സ്വാധീമായിത്തീർന്നിരിക്കുന്നു.—സംഖ്യ 25:6, 14; യൂദ 4.

6 നിങ്ങൾ ഇന്ന് എത്തിനിൽക്കുന്നത്‌ ആധുനികാലത്തെ മോവാബ്‌ സമഭൂമിയിലാണെന്നു നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? നിങ്ങളുടെ പ്രതിഫലം—ഇന്നോളം കാത്തുകാത്തിരുന്ന ആ പുതിലോകം—കൺമുമ്പിൽ കാണാൻ നിങ്ങൾക്കാകുന്നുണ്ടോ? ഉണ്ടെങ്കിൽ, “അധാർമിപ്രവൃത്തിളിൽനിന്ന് ഓടികലൂ!” എന്ന കല്‌പന അനുസരിച്ചുകൊണ്ട് ദൈവസ്‌നേത്തിൽ നിലനിൽക്കാൻ സാധിക്കുന്നതെല്ലാം ചെയ്യുക.—1 കൊരിന്ത്യർ 6:18.

മോവാബ്‌ സമഭൂമി—ഒരു ദൃശ്യം

എന്താണു ലൈംഗിക അധാർമികത?

7, 8. എന്താണു ലൈംഗിക അധാർമികത, അധാർമിപ്രവൃത്തികൾ ചെയ്യുന്നവർ വിതയ്‌ക്കുന്നതുതന്നെ കൊയ്യുമെന്നു പറയുന്നത്‌ എന്തുകൊണ്ട്?

7 ബൈബിളിൽ “ലൈംഗിക അധാർമികത” (ഗ്രീക്ക്, പോർണിയ) എന്ന പദം അവിഹിമായ ലൈംഗിന്ധങ്ങളെയാണു കുറിക്കുന്നത്‌. അതായത്‌, തിരുവെഴുത്തധിഷ്‌ഠിമായ വിവാത്തിനു പുറത്തുള്ള ലൈംഗിന്ധങ്ങൾ. വ്യഭിചാരം, വേശ്യാവൃത്തി, അവിവാഹിതർ തമ്മിലുള്ള ലൈംഗിബന്ധം (അധരസംഭോഗം, ഗുദസംഭോഗം എന്നിവ ഉൾപ്പെടെ), വിവായില്ലാത്ത ഒരാളുടെ ലൈംഗികായവം ഉത്തേജിപ്പിക്കൽ എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. സ്വവർഗസംഭോഗം, മൃഗസംഭോഗം എന്നിവയും ഇതിൽപ്പെടുന്നു. *

8 തിരുവെഴുത്തുവീക്ഷണം വളരെ വ്യക്തമാണ്‌: അധാർമിപ്രവൃത്തികൾ ചെയ്യുന്നവർക്കു ക്രിസ്‌തീയുടെ ഭാഗമായിരിക്കാനോ നിത്യജീവൻ നേടാനോ കഴിയില്ല. (1 കൊരിന്ത്യർ 6:9; വെളിപാട്‌ 22:15) ഇപ്പോൾപ്പോലും അത്‌ അവർക്കു വലിയ ദോഷം വരുത്തിവെക്കുന്നു. മറ്റുള്ളവർക്ക് അവരിലുള്ള വിശ്വാസം, അവരുടെതന്നെ ആത്മാഭിമാനം എന്നിവ നഷ്ടമാകുമെന്നു മാത്രമല്ല, ദാമ്പത്യത്തിലെ അസ്വാസ്യങ്ങൾ, കുറ്റഭാരം പേറുന്ന മനസ്സാക്ഷി, ആഗ്രഹിക്കാത്ത ഗർഭധാരണം, രോഗങ്ങൾ, മരണം തുടങ്ങിയ്‌ക്കും അതു വഴിവെക്കുന്നു. (ഗലാത്യർ 6:7, 8 വായിക്കുക.) ഇത്രയേറെ ദുരന്തങ്ങൾ നിറഞ്ഞ ഒരു പാതയിലേക്ക് എന്തിനു കാലെടുത്തുവെക്കണം? അതിലേക്കുള്ള ആദ്യചുവടു വെക്കുമ്പോൾ പലരും അത്ര കടന്നുചിന്തിക്കാറില്ല എന്നതാണു ദുഃഖമായ സത്യം. പലപ്പോഴും അശ്ലീലത്തിന്‍റെ രൂപത്തിൽ തുടങ്ങുന്ന ആ ആദ്യചുടിനെക്കുറിച്ച് നമുക്ക് ഇപ്പോൾ ചിന്തിക്കാം.

അശ്ലീലം—ആദ്യചുവട്‌

9. ചിലർ പറയുന്നതുപോലെ, അശ്ലീലം നിരുദ്രമാണോ? വിശദമാക്കുക.

9 സംഗീതം, ടെലിവിഷൻ, ഇന്‍റർനെറ്റ്‌, കടകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന പത്രമാസികകൾ എന്നിവയിലെല്ലാം അശ്ലീലം സർവസാധാമാണ്‌. * ചിലർ പറയുന്നതുപോലെ അതു നിരുദ്രമാണോ? ഒരിക്കലുമല്ല! അശ്ലീലം കാണുന്നവർ സ്വയംഭോഗം ഒരു ശീലമാക്കുയും “കടിഞ്ഞാണില്ലാത്ത കാമവികാരങ്ങൾ” മനസ്സിലിട്ട് താലോലിക്കുയും ചെയ്‌തേക്കാം. * ഫലമോ? ലൈംഗികാസക്തി, വഴിപിഴച്ച മോഹങ്ങൾ, ഗുരുമായ ദാമ്പത്യപ്രശ്‌നങ്ങൾ, വിവാമോചനം എന്നിവതന്നെ. (റോമർ 1:24-27; എഫെസ്യർ 4:19) ലൈംഗികാക്തിയെ ഒരു ഗവേഷകൻ കാൻസറിനോടാണ്‌ ഉപമിച്ചത്‌. “അതു വളർന്നുവ്യാപിച്ചുകൊണ്ടിരിക്കും. തനിയെ മാറാൻ സാധ്യയില്ലെന്നു മാത്രമല്ല, ചികിത്സിച്ച് ഭേദമാക്കാൻ വളരെ പ്രയാവുമാണ്‌,” അദ്ദേഹം പറയുന്നു.

വീട്ടിൽ മറ്റുള്ളവർക്കു കാണാവുന്ന ഒരിടത്തുവെച്ച് ഇന്‍റർനെറ്റ്‌ ഉപയോഗിക്കുന്നതാണു നല്ലത്‌

10. യാക്കോബ്‌ 1:14, 15-ലെ തത്ത്വം നമുക്ക് എങ്ങനെ പ്രാവർത്തിമാക്കാം? (“ ധാർമികശുദ്ധി പാലിക്കാനുള്ള ശക്തി” എന്ന ചതുരവും കാണുക.)

10 യാക്കോബ്‌ 1:14, 15-ലെ വാക്കുകൾ ശ്രദ്ധിക്കുക: “സ്വന്തം മോഹങ്ങളാണ്‌ ഓരോരുത്തരെയും ആകർഷിച്ച് മയക്കി പരീക്ഷങ്ങളിൽ അകപ്പെടുത്തുന്നത്‌. പിന്നെ മോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു. അങ്ങനെ പാപം ചെയ്യുമ്പോൾ മരണം ജനിക്കുന്നു.” അതുകൊണ്ട് തെറ്റായ ഒരു മോഹം നിങ്ങളുടെ മനസ്സിൽ കയറിക്കൂടുന്നപക്ഷം എത്രയും പെട്ടെന്ന് അതു പിഴുതുയുക! ഉദാഹത്തിന്‌, യാദൃച്ഛിമായി നഗ്നചിത്രങ്ങൾ നിങ്ങളുടെ കൺമുമ്പിൽ പ്രത്യക്ഷപ്പെട്ടാൽ പെട്ടെന്നുതന്നെ നോട്ടം മാറ്റുയോ കമ്പ്യൂട്ടർ ഓഫ്‌ ചെയ്യുയോ ടിവി ചാനൽ മാറ്റുയോ ചെയ്യുക. അധാർമിമോങ്ങൾക്കു കീഴടങ്ങാതിരിക്കാൻ കഴിയുന്നതെല്ലാം ചെയ്യുക. അങ്ങനെ അവ നിയന്ത്രണാതീമായിത്തീർന്ന് നിങ്ങളെ കീഴ്‌പെടുത്തുന്നത്‌ ഒഴിവാക്കുക.മത്തായി 5:29, 30 വായിക്കുക.

11. തെറ്റായ മോഹങ്ങളോടു പോരാടുമ്പോൾ യഹോയിൽ ആശ്രയിക്കുന്നെന്നു നമുക്ക് എങ്ങനെ തെളിയിക്കാം?

11 നമ്മളെക്കുറിച്ച് നമ്മളെക്കാളും അറിയാവുന്ന ദൈവം, ഇങ്ങനെ ഉപദേശിക്കുന്നതിനു തക്ക കാരണമുണ്ട്: “അതുകൊണ്ട് ലൈംഗിക അധാർമികത, അശുദ്ധി, അനിയന്ത്രിമായ കാമാവേശം, ദുഷിച്ച മോഹങ്ങൾ, അത്യാഗ്രമെന്ന വിഗ്രഹാരാധന എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നിങ്ങളുടെ ഭൗമികാങ്ങളെ കൊന്നുയുക.” (കൊലോസ്യർ 3:5) അങ്ങനെ ചെയ്യാൻ എളുപ്പമല്ല എന്നതു ശരിതന്നെ. എന്നാൽ നമുക്കു വിളിച്ചപേക്ഷിക്കാൻ, സ്‌നേവും ക്ഷമയും ഉള്ള ഒരു സ്വർഗീപിതാവ്‌ ഉണ്ടെന്ന് ഓർക്കുക. (സങ്കീർത്തനം 68:19) അതുകൊണ്ട് തെറ്റായ ചിന്തകൾ മനസ്സിലേക്കു വരുമ്പോൾത്തന്നെ ദൈവത്തിലേക്കു തിരിയുക. “അസാധാശക്തി”ക്കായി പ്രാർഥിക്കുയും മനസ്സിനെ മറ്റു കാര്യങ്ങളിലേക്കു തിരിച്ചുവിടുയും ചെയ്യുക.—2 കൊരിന്ത്യർ 4:7; 1 കൊരിന്ത്യർ 9:27; “ എനിക്ക് എങ്ങനെ ഒരു ദുശ്ശീലം നിറുത്താനാകും?” എന്ന ചതുരം കാണുക.

12. എന്താണു നമ്മുടെ “ഹൃദയം,” അതു കാത്തുസൂക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്?

12 ജ്ഞാനിയായ ശലോമോൻ എഴുതി: “മറ്റ്‌ എന്തിനെക്കാളും പ്രധാനം നിന്‍റെ ഹൃദയം കാത്തുസൂക്ഷിക്കുന്നതാണ്‌; അതിൽനിന്നാണു ജീവന്‍റെ ഉറവുകൾ ആരംഭിക്കുന്നത്‌.” (സുഭാഷിതങ്ങൾ 4:23) നമ്മുടെ ആന്തരിവ്യക്തിത്വത്തെ, അതായത്‌ ദൈവദൃഷ്ടിയിൽ നമ്മൾ എങ്ങനെയുള്ള വ്യക്തിളാണ്‌ എന്നതിനെയാണു “ഹൃദയം” എന്ന പ്രയോഗം അർഥമാക്കുന്നത്‌. മറ്റുള്ളവർ നമ്മളെ എങ്ങനെ കാണുന്നു എന്നതല്ല, നമ്മുടെ ‘ഹൃദയത്തെ’ ദൈവം എങ്ങനെ കാണുന്നു എന്നതാണു നമുക്കു നിത്യജീവൻ കിട്ടുമോ ഇല്ലയോ എന്നു നിശ്ചയിക്കുന്നത്‌. അത്ര ലളിതമാണ്‌ അത്‌, അത്രതന്നെ ഗൗരവമുള്ളതും. മോശമായ രീതിയിൽ ഒരു സ്‌ത്രീയെ നോക്കാതിരിക്കേണ്ടതിനു വിശ്വസ്‌തനായ ഇയ്യോബ്‌ തന്‍റെ കണ്ണുമായി ഒരു ഉടമ്പടി ചെയ്‌തു. (ഇയ്യോബ്‌ 31:1) എത്ര നല്ല മാതൃക! അതേ മനോഭാത്തോടെ ഒരു സങ്കീർത്തക്കാരൻ ഇങ്ങനെ പ്രാർഥിച്ചു: “ഒരു ഗുണവുമില്ലാത്ത കാര്യങ്ങൾ കാണാതിരിക്കാൻ എന്‍റെ നോട്ടം തിരിച്ചുവിടേണമേ.”—സങ്കീർത്തനം 119:37.

ദീനയുടെ ബുദ്ധിമോശം

13. ദീന ആരായിരുന്നു, സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ അവൾ ബുദ്ധിമോശം കാണിച്ചത്‌ എങ്ങനെ?

13 മൂന്നാം അധ്യാത്തിൽ കണ്ടതുപോലെ, സുഹൃത്തുക്കൾക്കു നമ്മളെ ശക്തമായി സ്വാധീനിക്കാനാകും. അതിന്‍റെ ഫലം നല്ലതോ മോശമോ ആകാം. (സുഭാഷിതങ്ങൾ 13:20; 1 കൊരിന്ത്യർ 15:33 വായിക്കുക.) ഗോത്രപിതാവായ യാക്കോബിന്‍റെ മകൾ ദീനയുടെ കാര്യമെടുക്കുക. മാതാപിതാക്കളുടെ നല്ല പരിശീലനം കിട്ടിയിരുന്നെങ്കിലും അവൾ കനാന്യപെൺകുട്ടിളുമായി ചങ്ങാത്തത്തിലായി. അതു ബുദ്ധിമോമായിരുന്നു; കാരണം മോവാബ്യരെപ്പോലെ കനാന്യരും അധാർമിയ്‌ക്കു പേര്‌ കേട്ടവരായിരുന്നു. (ലേവ്യ 18:6-25) മറ്റു കനാന്യസ്‌ത്രീളെപ്പോലെ ദീനയും തങ്ങളുടെ ആഗ്രഹങ്ങൾക്കു വഴങ്ങിത്തരുമെന്ന്, ശെഖേം (പിതൃത്തിലെ “ഏറ്റവും ആദരണീനായിരുന്നു” ശെഖേം) ഉൾപ്പെടെയുള്ള കനാന്യപുരുന്മാർ ചിന്തിച്ചിരിക്കണം.—ഉൽപത്തി 34:18, 19.

14. ദീനയുടെ കൂട്ടുകെട്ടു ദുരന്തത്തിലേക്കു നയിച്ചത്‌ എങ്ങനെ?

14 ശെഖേമുമായി ലൈംഗിന്ധത്തിൽ ഏർപ്പെമെന്നു ദീന ആഗ്രഹിച്ചിരിക്കാനിയില്ല. ലൈംഗിമോഹം തോന്നുമ്പോൾ മിക്ക കനാന്യരും ചെയ്യുമായിരുന്നതു പക്ഷേ ശെഖേമും ചെയ്‌തു. ചെറുത്തുനിൽക്കാൻ അവൾ ശ്രമിച്ചെങ്കിൽത്തന്നെ അതു പരാജപ്പെട്ടു. കാരണം, അവൻ അവളെ “പിടിച്ചുകൊണ്ടുപോയി” എന്നും “മാനഭംപ്പെടുത്തി” എന്നും ബൈബിൾ പറയുന്നു. പിന്നീട്‌ ശെഖേം ദീനയെ ‘പ്രണയിക്കാൻതുങ്ങിയെങ്കിലും’ അവന്‍റെ തെറ്റിന്‌ അതു പരിഹാമാകുമായിരുന്നില്ല. (ഉൽപത്തി 34:1-4 വായിക്കുക.) ദീന മാത്രമല്ല അതിന്‍റെ ഭവിഷ്യത്ത്‌ അനുഭവിക്കേണ്ടിന്നത്‌. അവളുടെ മോശമായ കൂട്ടുകെട്ട്, കുടുംത്തിനു മൊത്തം അപമാവും പേരുദോവും വരുത്തിവെച്ച സംഭവമ്പകൾക്കു തുടക്കംകുറിച്ചു.—ഉൽപത്തി 34:7, 25-31; ഗലാത്യർ 6:7, 8.

15, 16. യഥാർഥജ്ഞാനം നമുക്ക് എങ്ങനെ നേടാം? (“ ധ്യാനിക്കാനുള്ള തിരുവെഴുത്തുകൾ” എന്ന ചതുരവും കാണുക.)

15 ദീന ഒരു പാഠം പഠിച്ചെങ്കിൽത്തന്നെ അതു കയ്‌പേറിയ അനുഭത്തിലൂടെയായിരുന്നു. യഹോവയെ സ്‌നേഹിക്കുയും അനുസരിക്കുയും ചെയ്യുന്നവർ ഈ വിധത്തിൽ പാഠങ്ങൾ പഠിക്കേണ്ടതില്ല. ദൈവത്തെ അനുസരിക്കുന്ന അവർ ‘ജ്ഞാനിളുടെകൂടെ നടക്കാനായിരിക്കും’ തീരുമാനിക്കുക. (സുഭാഷിതങ്ങൾ 13:20എ) അങ്ങനെ അവർ “സകല സന്മാർഗ്ഗവും” തിരിച്ചറിയുയും അനാവശ്യപ്രശ്‌നങ്ങളും വേദനളും ഒഴിവാക്കുയും ചെയ്യും.—സുഭാഷിതങ്ങൾ 2:6-9; സങ്കീർത്തനം 1:1-3.

16 ദൈവിജ്ഞാത്തിനുവേണ്ടി തീവ്രമായി ആഗ്രഹിക്കുന്ന എല്ലാവർക്കും അതു ലഭ്യമാണ്‌. ദൈവവും വിശ്വസ്‌തനും വിവേകിയും ആയ അടിമ തരുന്ന പ്രസിദ്ധീങ്ങളും ക്രമമായി പഠിക്കുയും പ്രാർഥയിൽ ഉറ്റിരിക്കുയും ചെയ്‌തുകൊണ്ട് ആ ആഗ്രഹം തൃപ്‌തിപ്പെടുത്തമെന്നുമാത്രം. (മത്തായി 24:45; യാക്കോബ്‌ 1:5) അതുപോലെതന്നെ പ്രധാമാണു താഴ്‌മയും. അതുണ്ടെങ്കിലേ തിരുവെഴുത്തുബുദ്ധിയുദേശം അനുസരിക്കാനുള്ള മനസ്സുണ്ടാകൂ. (2 രാജാക്കന്മാർ 22:18, 19) ഉദാഹത്തിന്‌, തന്‍റെ ഹൃദയം വഞ്ചകവും സാഹസത്തിനു തുനിയുന്നതും ആണെന്ന വസ്‌തുത ഒരു ക്രിസ്‌ത്യാനി അംഗീരിച്ചേക്കാം. (യിരെമ്യ 17:9) എന്നാൽ സ്‌നേത്തോടെ തരുന്ന ബുദ്ധിയുദേവും സഹായവും സ്വീകരിക്കേണ്ട ഒരു സാഹചര്യത്തിൽ അദ്ദേഹം അതിനുള്ള താഴ്‌മ കാണിക്കുമോ?

17. കുടുംത്തിൽ ഉണ്ടായേക്കാവുന്ന ഒരു സാഹചര്യം വിവരിക്കുക, തത്ത്വങ്ങളുടെ അടിസ്ഥാത്തിൽ ചിന്തിക്കാൻ ഒരു അപ്പനു മകളെ എങ്ങനെ സഹായിക്കാമെന്നു വിശദീരിക്കുക.

17 ഒരു കുടുംത്തിലെ പിൻവരുന്ന സാഹചര്യം മനസ്സിൽ കാണുക. ഒരു യുവസഹോനോടൊപ്പം തനിച്ചു പുറത്ത്‌ പോകാൻ ഒരു അപ്പൻ തന്‍റെ മകളെ അനുവദിക്കുന്നില്ല. “ഡാഡിക്ക് എന്താ എന്നെ വിശ്വാമില്ലേ? ഞങ്ങൾ അരുതാത്തത്‌ എന്തെങ്കിലും ചെയ്യുമെന്നു ഡാഡിക്കു തോന്നുന്നുണ്ടോ?” പെൺകുട്ടി ചോദിക്കുന്നു. അവൾക്കു തെറ്റായ ഉദ്ദേശ്യമൊന്നുമില്ല, യഹോയോടു സ്‌നേമുണ്ടുതാനും. എങ്കിലും അവൾ ദൈവിക“ജ്ഞാനത്തോടെ നടക്കു”കയാണെന്നു പറയാനാകുമോ? അവൾ ‘അധാർമിപ്രവൃത്തിളിൽനിന്ന് ഓടിലുയാണോ,’ അതോ “സ്വന്തഹൃയത്തെ ആശ്രയി”ച്ചുകൊണ്ട് ബുദ്ധിമോശം കാണിക്കുയാണോ? (സുഭാഷിതങ്ങൾ 28:26) ഈ സാഹചര്യത്തിലായിരിക്കുന്ന ഒരു അപ്പനെയും മകളെയും, നല്ല തീരുമാമെടുക്കാൻ സഹായിക്കുന്ന മറ്റു തത്ത്വങ്ങളെക്കുറിച്ച് ഒരുപക്ഷേ നിങ്ങൾക്കു ചിന്തിക്കാനാകും.—സുഭാഷിതങ്ങൾ 22:3; മത്തായി 6:13; 26:41 എന്നിവ കാണുക.

ലൈംഗിക അധാർമിയിൽനിന്ന് ഓടിയകന്ന യോസേഫ്‌

18, 19. യോസേഫിന്‌ ഏതു പ്രലോഭനം നേരിട്ടു, യോസേഫ്‌ അതു കൈകാര്യം ചെയ്‌തത്‌ എങ്ങനെ?

18 ദൈവത്തോടു സ്‌നേമുണ്ടായിരുന്ന, ലൈംഗിക അധാർമിയിൽനിന്ന് ഓടിയകന്ന ഒരു നല്ല യുവാവായിരുന്നു ദീനയുടെ അർധസഹോനായ യോസേഫ്‌. (ഉൽപത്തി 30:20-24) തന്‍റെ സഹോദരി കാണിച്ച ബുദ്ധിമോത്തിന്‍റെ ഭവിഷ്യത്തുകൾ കുട്ടിക്കാലത്ത്‌ നേരിൽ കണ്ടിരുന്നു യോസേഫ്‌. ആ ഓർമളും ദൈവസ്‌നേത്തിൽ നിലനിൽക്കാനുള്ള ആഗ്രഹവും ആണ്‌, വർഷങ്ങൾക്കു ശേഷം ഈജിപ്‌തിൽവെച്ച് തന്നെ വശീകരിക്കാൻ യജമാനന്‍റെ ഭാര്യ “എല്ലാ ദിവസവും” ശ്രമിച്ചപ്പോൾ യോസേഫിനു സംരക്ഷമായത്‌ എന്നതിനു സംശയമില്ല. അടിമയാതുകൊണ്ട് ജോലി ഉപേക്ഷിച്ചുപോകാൻ യോസേഫിനു കഴിയില്ലായിരുന്നു; ജ്ഞാനത്തോടെയും ധൈര്യത്തോടെയും കൈകാര്യം ചെയ്യേണ്ട സാഹചര്യമായിരുന്നു അത്‌. പോത്തിറിന്‍റെ ഭാര്യയുടെ ആഗ്രഹം ആവർത്തിച്ച് നിരാരിച്ചുകൊണ്ടും ഒടുവിൽ അവളിൽനിന്ന് ഓടിന്നുകൊണ്ടും അവൻ അതു ചെയ്‌തു.ഉൽപത്തി 39:7-12 വായിക്കുക.

19 ഒന്ന് ആലോചിച്ചുനോക്കൂ: പോത്തിറിന്‍റെ ഭാര്യയെയും ലൈംഗികാര്യങ്ങളെയും കുറിച്ച് ദിവാസ്വപ്‌നം കണ്ടുകൊണ്ടിരുന്നെങ്കിൽ നിഷ്‌കളങ്കത കൈവിടാതിരിക്കാൻ യോസേഫിനു കഴിയുമായിരുന്നോ? സാധ്യനുരിച്ച് ഇല്ല. തെറ്റായ ചിന്തകളെ താലോലിക്കുന്നതിനു പകരം യഹോയുമായുള്ള ബന്ധത്തിനു യോസേഫ്‌ വിലകല്‌പിച്ചു. പോത്തിറിന്‍റെ ഭാര്യയോടുള്ള അവന്‍റെ വാക്കുളിൽനിന്ന് അതു വ്യക്തമാണ്‌: “നിങ്ങൾ യജമാനന്‍റെ ഭാര്യയാതിനാൽ നിങ്ങളെല്ലാതെ മറ്റൊന്നും (യജമാനൻ) എനിക്കു വിലക്കിയിട്ടുമില്ല. ആ സ്ഥിതിക്ക്, ഇത്ര വലിയൊരു തെറ്റു ചെയ്‌ത്‌ ഞാൻ ദൈവത്തോടു പാപം ചെയ്യുന്നത്‌ എങ്ങനെ?”—ഉൽപത്തി 39:8, 9.

20. യോസേഫിന്‍റെ കാര്യത്തിൽ യഹോവ കാര്യങ്ങളെ നയിച്ചത്‌ എങ്ങനെ?

20 കുടുംബാംങ്ങളിൽനിന്ന് അകലെ കഴിയുന്ന യുവാവായ യോസേഫ്‌ ഓരോ ദിവസവും നിഷ്‌കളങ്കത കൈവിടാതെ ജീവിക്കുന്നതു കണ്ടപ്പോൾ യഹോയ്‌ക്ക് എന്തുമാത്രം സന്തോഷം തോന്നിക്കാണുമെന്നു ചിന്തിച്ചുനോക്കൂ. (സുഭാഷിതങ്ങൾ 27:11) തുടർന്ന് യഹോവ കാര്യങ്ങളെ നയിച്ചു. അതിന്‍റെ ഫലമായി, യോസേഫ്‌ തടവറയിൽനിന്ന് മോചിനായെന്നു മാത്രമല്ല ഈജിപ്‌തിന്‍റെ പ്രധാന്ത്രിയും ഭക്ഷ്യമേൽവിചാനും ആയിത്തീരുയും ചെയ്‌തു! (ഉൽപത്തി 41:39-49) “യഹോവയെ സ്‌നേഹിക്കുന്നവരേ, മോശമാതെല്ലാം വെറുക്കൂ! തന്‍റെ വിശ്വസ്‌തരുടെ ജീവനെ ദൈവം കാത്തുക്ഷിക്കുന്നു; ദുഷ്ടന്‍റെ കൈയിൽനിന്ന് അവരെ മോചിപ്പിക്കുന്നു” എന്ന സങ്കീർത്തനം 97:10-ലെ വാക്കുകൾ എത്ര സത്യമാണ്‌!

21. ആഫ്രിക്കയിലുള്ള ഒരു യുവസഹോദരൻ നിഷ്‌കളങ്കത കൈവിടാതിരുന്നത്‌ എങ്ങനെ?

21 യോസേഫിനെപ്പോലെ “മോശമായതു വെറുത്ത്‌ നല്ലതിനെ സ്‌നേഹിക്കു”ന്ന അനേകം ദൈവദാന്മാർ ഇന്നുമുണ്ട്. (ആമോസ്‌ 5:15) ഒരു ആഫ്രിക്കൻരാജ്യത്തുള്ള ഒരു യുവസഹോരന്‍റെ കാര്യമെടുക്കുക. കണക്കുരീക്ഷയ്‌ക്കു സഹായിച്ചാൽ താനുമായി ലൈംഗിന്ധത്തിൽ ഏർപ്പെടാൻ അനുവദിക്കാമെന്നു ക്ലാസ്സിലെ ഒരു പെൺകുട്ടി പറഞ്ഞതായി അദ്ദേഹം ഓർക്കുന്നു. ആ സഹോദരൻ പറയുന്നു: “ഞാൻ അപ്പോൾത്തന്നെ അതു നിരാരിച്ചു. നിഷ്‌കളങ്കത കൈവിടാതിരുന്നതുകൊണ്ട് സ്വർണത്തെക്കാളും വെള്ളിയെക്കാളും വിലയേറിയ എന്‍റെ അന്തസ്സും ആത്മാഭിമാവും കാത്തുസൂക്ഷിക്കാൻ എനിക്കായി.” പാപം ‘താത്‌കാലിമായ സുഖം’ തന്നേക്കാമെങ്കിലും അതു പലപ്പോഴും വലിയ ദുഃഖത്തിനു കാരണമാകും. (എബ്രായർ 11:25) മാത്രമല്ല, യഹോവയെ അനുസരിക്കുന്നതിലൂടെ ലഭിക്കുന്ന ശാശ്വന്തോത്തോടുള്ള താരതമ്യത്തിൽ അത്‌ ഒന്നുമല്ല!—സുഭാഷിതങ്ങൾ 10:22.

കരുണാനായ ദൈവത്തിന്‍റെ സഹായം സ്വീകരിക്കു

22, 23. (എ) ഗുരുമായ പാപം ചെയ്‌തുപോയ ഒരു ക്രിസ്‌ത്യാനിയുടെ സാഹചര്യം ആശയറ്റല്ലാത്തത്‌ എന്തുകൊണ്ട്? (ബി) തെറ്റു ചെയ്‌ത വ്യക്തിക്ക് എന്തു സഹായം ലഭ്യമാണ്‌?

22 അപൂർണരാതുകൊണ്ട് ജഡികമായ ആഗ്രഹങ്ങളെ കീഴടക്കാനും ദൈവമുമ്പാകെ ശരിയായതു ചെയ്യാനും നമുക്കു തീവ്രശ്രമം ചെയ്യേണ്ടിരുന്നു. (റോമർ 7:21-25) യഹോയ്‌ക്ക് അത്‌ അറിയാം; “നാം പൊടിയെന്നു ദൈവം ഓർക്കുന്നു.” (സങ്കീർത്തനം 103:14) ചിലപ്പോൾ ഒരു ക്രിസ്‌ത്യാനി ഗുരുമായ പാപം ചെയ്‌തെന്നുരാം. അയാളുടെ സാഹചര്യം ആശയറ്റതാണോ? ഒരിക്കലുമല്ല! ദാവീദിന്‍റെ കാര്യത്തിൽ സംഭവിച്ചതുപോലെ, പാപത്തിന്‍റെ ഭവിഷ്യത്തുകൾ അദ്ദേഹം അനുഭവിക്കേണ്ടിരും. എന്നാൽ ആത്മാർഥമായ പശ്‌ചാത്താത്തോടെ പാപങ്ങൾ ‘ഏറ്റുപയുന്നരോടു’ “ക്ഷമിക്കാൻ” സദാ സന്നദ്ധനാണു ദൈവം.—യാക്കോബ്‌ 5:16; സങ്കീർത്തനം 86:5; സുഭാഷിതങ്ങൾ 28:13 വായിക്കുക.

23 കൂടാതെ, നമ്മളെ സഹായിക്കാൻ യോഗ്യരും സന്നദ്ധരും ആയ ‘സമ്മാനങ്ങളായ മനുഷ്യരെ,’ അതായത്‌ പക്വതയുള്ള ആത്മീയയിന്മാരെ, ദൈവം കരുണാപൂർവം ക്രിസ്‌തീയിൽ നിയമിച്ചിരിക്കുന്നു. (എഫെസ്യർ 4:8, 12; യാക്കോബ്‌ 5:14, 15) തെറ്റു ചെയ്‌ത വ്യക്തിയെ ദൈവവുമായുള്ള ബന്ധത്തിലേക്കു തിരിച്ചുരാൻ സഹായിക്കുക എന്നതാണ്‌ അവരുടെ ലക്ഷ്യം. ജ്ഞാനിയായ ശലോമോന്‍റെ വാക്കുളിൽ പറഞ്ഞാൽ, തെറ്റ്‌ ആവർത്തിക്കാതിരിക്കേണ്ടതിന്‌ “വകതിരിവ്‌” നേടാൻ അദ്ദേഹത്തെ സഹായിക്കാനാണ്‌ അവർ ശ്രമിക്കുന്നത്‌.—സുഭാഷിതങ്ങൾ 15:32.

‘വകതിരിവ്‌ നേടുക’

24, 25. (എ) സുഭാഷിതങ്ങൾ 7:6-23-ൽ പരാമർശിച്ചിരിക്കുന്ന യുവാവ്‌ ‘സാമാന്യബോമില്ലാത്തനാണെന്ന്’ തെളിയിച്ചത്‌ എങ്ങനെ? (ബി) നമുക്ക് എങ്ങനെ ‘വകതിരിവ്‌ നേടാം?’

24 ‘സാമാന്യബോമില്ലാത്തവരെ’ക്കുറിച്ചും ‘വകതിരിവ്‌ നേടുന്നവരെ’ക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. (സുഭാഷിതങ്ങൾ 7:7) ആത്മീയക്വയോ ദൈവസേത്തിലെ അനുഭരിമോ ഇല്ലാത്തതുകൊണ്ട്, ‘സാമാന്യബോമില്ലാത്ത’ ഒരു വ്യക്തിക്കു ശരിയായ തീരുമാമെടുക്കാൻ കഴിയാതെപോയേക്കാം. സുഭാഷിതങ്ങൾ 7:6-23-ൽ വിവരിച്ചിരിക്കുന്ന ചെറുപ്പക്കാനെപ്പോലെ അയാൾ ഗുരുമായ പാപത്തിൽ എളുപ്പം വീണുപോകാനിയുണ്ട്. എന്നാൽ ‘വകതിരിവ്‌ നേടുന്ന’ ഒരു വ്യക്തി പ്രാർഥനാപൂർവം, നിരന്തരം ദൈവചനം പഠിച്ചുകൊണ്ട് തന്‍റെ ആന്തരിവ്യക്തിത്വത്തിനു നല്ല ശ്രദ്ധ കൊടുക്കുന്നു. അപൂർണനെങ്കിലും തന്‍റെ ചിന്തകളും ആഗ്രഹങ്ങളും വികാങ്ങളും ലക്ഷ്യങ്ങളും ദൈവത്തെ പ്രസാദിപ്പിക്കുന്ന വിധത്തിലാക്കാൻ അദ്ദേഹം പരമാവധി ശ്രമിക്കും. അതിലൂടെ ആ വ്യക്തി “സ്വന്തം ജീവനെ സ്‌നേഹിക്കു”കയായിരിക്കും ചെയ്യുക; അദ്ദേഹം “വിജയിക്കു”കയും ചെയ്യും.—സുഭാഷിതങ്ങൾ 19:8.

25 നിങ്ങളോടുതന്നെ ചോദിക്കുക: ‘ദൈവത്തിന്‍റെ നിലവാരങ്ങൾ ശരിയാണെന്ന് എനിക്കു പൂർണബോധ്യമുണ്ടോ? അവയോടു പറ്റിനിൽക്കുന്നതിലും വലിയ സന്തോഷം കിട്ടാനില്ലെന്നു ഞാൻ ഉറച്ചുവിശ്വസിക്കുന്നുണ്ടോ?’ (സങ്കീർത്തനം 19:7-10; യശയ്യ 48:17, 18) ഇക്കാര്യത്തിൽ അൽപ്പം സംശയമുണ്ടെങ്കിൽപ്പോലും വേണ്ട നടപടികൾ സ്വീകരിക്കുക. ദൈവനിമങ്ങൾ അവഗണിക്കുന്നതിന്‍റെ പരിണങ്ങളെക്കുറിച്ച് ചിന്തിക്കുക. കൂടാതെ, ദിവ്യത്യങ്ങൾക്കു ചേർച്ചയിൽ ജീവിക്കുയും, സത്യമാതും നീതിനിഷ്‌ഠമാതും നിർമമാതും സ്‌നേഹം ജനിപ്പിക്കുന്നതും അത്യുത്തമാതും ആയ കാര്യങ്ങളാൽ മനസ്സു നിറയ്‌ക്കുയും ചെയ്‌തുകൊണ്ട് ‘യഹോവ നല്ലവനെന്നു രുചിച്ചറിയുക.’ (സങ്കീർത്തനം 34:8; ഫിലിപ്പിയർ 4:8, 9) അങ്ങനെ ചെയ്യുമ്പോൾ, ദൈവത്തോടും ദൈവം പ്രിയപ്പെടുന്ന കാര്യങ്ങളോടും ഉള്ള നിങ്ങളുടെ സ്‌നേവും ദൈവം വെറുക്കുന്ന കാര്യങ്ങളോടുള്ള നിങ്ങളുടെ വെറുപ്പും വർധിച്ചുരും എന്നതു തീർച്ച. യോസേഫ്‌ അമാനുല്ലായിരുന്നു. എന്നിട്ടും, ‘അധാർമിപ്രവൃത്തിളിൽനിന്ന് ഓടിലാൻ’ യോസേഫിനു സാധിച്ചു. കാരണം, വർഷങ്ങളിലൂടെ തന്നെ രൂപപ്പെടുത്താൻ യോസേഫ്‌ യഹോവയെ അനുവദിച്ചിരുന്നു. അതുകൊണ്ട് യോസേഫ്‌ വകതിരിവ്‌ നേടി. നിങ്ങളുടെ കാര്യത്തിലും അതു സത്യമായിത്തീരട്ടെ.—യശയ്യ 64:8.

26. അടുത്തതായി നമ്മൾ ഏതു സുപ്രധാവിഷയം പഠിക്കും?

26 സ്രഷ്ടാവ്‌ പുനരുത്‌പാത്തിനുള്ള അവയവങ്ങൾ തന്നതു വെറും ഭോഗാസക്തി തൃപ്‌തിപ്പെടുത്താനുള്ള ഒരു ഉപാധിയെന്ന നിലയിലല്ല, മറിച്ച് മക്കളെ ജനിപ്പിക്കാനും ദാമ്പത്യത്തിൽ ആസ്വാദനം കണ്ടെത്താനും ആണ്‌. (സുഭാഷിതങ്ങൾ 5:18) വിവാഹം സംബന്ധിച്ച ദൈവത്തിന്‍റെ വീക്ഷണം എന്താണെന്നു തുടർന്ന് വരുന്ന രണ്ട് അധ്യായങ്ങൾ ചർച്ച ചെയ്യും.

^ ഖ. 4 സംഖ്യാപുസ്‌തകത്തിൽ കാണുന്ന എണ്ണത്തിൽ തെളിനുരിച്ച്, യഹോവ ന്യായാധിന്മാർ മുഖാന്തരം കൊന്നുകളഞ്ഞ ‘ജനത്തിന്‍റെ നേതാക്കന്മാരും’ (ഇവർ 1,000-ത്തോളം പേർ ഉണ്ടായിരുന്നിരിക്കാം) യഹോവ നേരിട്ട് നശിപ്പിച്ചുഞ്ഞരും ഉൾപ്പെടുന്നു.—സംഖ്യ 25:4, 5.

^ ഖ. 7 അശുദ്ധനടപടികൾ, ധിക്കാത്തോടെയുള്ള പെരുമാറ്റം എന്നീ പദപ്രയോങ്ങളുടെ അർഥം സംബന്ധിച്ച വിവരങ്ങൾക്ക് യഹോയുടെ സാക്ഷികൾ പ്രസിദ്ധീരിക്കുന്ന വീക്ഷാഗോപുത്തിന്‍റെ 2006 ജൂലൈ 15 ലക്കം “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.

^ ഖ. 9 ലൈംഗികമോഹങ്ങൾ ഉണർത്താൻ ഉദ്ദേശിച്ചുള്ള ചിത്രങ്ങളോ രതിവർണളോ റെക്കോർഡുചെയ്‌തതോ നേരിട്ടുള്ളതോ ആയ ടെലിഫോൺ സംഭാങ്ങളോ ആണ്‌ ഇവിടെ “അശ്ലീലം” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്‌. ഒരു വ്യക്തിയുടെ കാമോദ്ദീമായ ചിത്രംമുതൽ രണ്ടോ അതിലധിമോ ആളുകൾ ഉൾപ്പെട്ട ഹീനമായ കാമചേഷ്ടളുടെ ചിത്രീങ്ങൾവരെ ഇതിൽപ്പെടാം.

^ ഖ. 9സ്വയംഭോഗം എന്ന ദുശ്ശീലത്തെ കീഴടക്കു” എന്ന ഭാഗം അനുബന്ധത്തിൽ കാണുക.