വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 24

ലോകമെങ്ങും ഞങ്ങൾ ചെയ്യുന്ന പ്രവർത്തനത്തിനുള്ള സാമ്പത്തികപിന്തുണ എവിടെനിന്നാണു ലഭിക്കുന്നത്‌?

ലോകമെങ്ങും ഞങ്ങൾ ചെയ്യുന്ന പ്രവർത്തനത്തിനുള്ള സാമ്പത്തികപിന്തുണ എവിടെനിന്നാണു ലഭിക്കുന്നത്‌?

നേപ്പാൾ

ടോഗോ

ബ്രിട്ടൻ

ഞങ്ങളുടെ സംഘടന വർഷംതോറും കോടിക്കണക്കിനു ബൈബിളുകളും ബൈബിളിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രസിദ്ധീകരണങ്ങളും അച്ചടിച്ച് വിതരണം ചെയ്യുന്നുണ്ട്, അതും വില ഈടാക്കാതെ. ഞങ്ങൾ രാജ്യഹാളുകളും ബ്രാഞ്ചോഫീസുകളും പണിയുന്നു; അവ അറ്റകുറ്റപ്പണികൾ ചെയ്‌ത്‌ സൂക്ഷിക്കുന്നു. ആയിരക്കണക്കിനുവരുന്ന ബഥേൽ കുടുംബാംഗങ്ങളെയും മിഷനറിമാരെയും ഞങ്ങൾ സാമ്പത്തികമായി പിന്തുണയ്‌ക്കുന്നു. ഇതിനു പുറമേ, ദുരന്തങ്ങളുണ്ടാകുമ്പോൾ ദുരിതാശ്വാസസഹായവും എത്തിച്ചുകൊടുക്കാറുണ്ട്. ‘ഇതിനൊക്കെയുള്ള പണം എവിടെനിന്നാണു ലഭിക്കുന്നത്‌’ എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാകും.

ഞങ്ങൾ ദശാംശം വാങ്ങുകയോ സേവനങ്ങൾക്കു പണം ഈടാക്കുകയോ പണപ്പിരിവ്‌ നടത്തുകയോ ചെയ്യുന്നില്ല. ലോകവ്യാപകമായി പ്രസംഗപ്രവർത്തനം നടത്താൻ വലിയ പണച്ചെലവുണ്ട്. പക്ഷേ, ഞങ്ങൾ ആരോടും പണം ആവശ്യപ്പെടാറില്ല. ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പ് വീക്ഷാഗോപുരം മാസികയുടെ രണ്ടാമത്തെ ലക്കത്തിൽ, യഹോവ ഞങ്ങളെ പിന്തുണയ്‌ക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നെന്നും അതുകൊണ്ടുതന്നെ, പണത്തിനുവേണ്ടി ഞങ്ങൾ ആരോടും “യാചിക്കുകയോ അഭ്യർഥിക്കുകയോ ഇല്ല” എന്നും ഞങ്ങൾ പ്രസ്‌താവിച്ചിരുന്നു. സന്തോഷകരമെന്നു പറയട്ടെ, ഇതുവരെ ഞങ്ങൾക്ക് അങ്ങനെ ചെയ്യേണ്ടിവന്നിട്ടില്ല!—മത്തായി 10:8.

ഞങ്ങളുടെ പ്രവർത്തനം നടക്കുന്നതു മനസ്സോടെ കൊടുക്കുന്ന സംഭാവനകൊണ്ടാണ്‌. ഞങ്ങളുടെ ബൈബിൾ വിദ്യാഭ്യാസപ്രവർത്തനത്തെ വിലമതിക്കുന്ന പലരും അതിനുവേണ്ടി സംഭാവനകൾ തരാറുണ്ട്. ഭൂമിയിലെങ്ങും ദൈവേഷ്ടം ചെയ്യാൻ ഞങ്ങളും സന്തോഷത്തോടെ ഞങ്ങളുടെ സമയവും ഊർജവും പണവും മറ്റു വിഭവങ്ങളും ഉപയോഗിക്കുന്നു. (1 ദിനവൃത്താന്തം 29:9) സംഭാവനകൾ കൊടുക്കാൻ ആഗ്രഹിക്കുന്നവരുടെ സൗകര്യത്തിനുവേണ്ടി രാജ്യഹാളുകളിലും സമ്മേളനഹാളുകളിലും കൺവെൻഷൻസ്ഥലങ്ങളിലും സംഭാവനപ്പെട്ടികൾ വെച്ചിട്ടുണ്ട്. അതല്ലെങ്കിൽ jw.org എന്ന ഞങ്ങളുടെ വെബ്‌സൈറ്റ്‌ വഴിയും നിങ്ങൾക്കു സംഭാവനകൾ അയയ്‌ക്കാവുന്നതാണ്‌. സംഭാവനകളുടെ നല്ലൊരു പങ്കും കൊടുക്കുന്നതു വെറും സാധാരണക്കാരായ ആളുകളാണ്‌; ആലയത്തിലെ സംഭാവനപ്പെട്ടിയിൽ രണ്ടു ചെറുതുട്ടുകൾ ഇട്ട, ദരിദ്രയായ വിധവയെപ്പോലുള്ളവർ. (ലൂക്കോസ്‌ 21:1-4) യേശുവിന്‍റെ പ്രശംസ പിടിച്ചുപറ്റിയ ആ വിധവയെപ്പോലെ, “ഹൃദയത്തിൽ നിശ്ചയിച്ച” ഒരു തുക പ്രസംഗപ്രവർത്തനത്തിനുവേണ്ടി ‘നീക്കിവെക്കാൻ’ എല്ലാവർക്കും കഴിയും.—1 കൊരിന്ത്യർ 16:2; 2 കൊരിന്ത്യർ 9:7.

യഹോവയെ ‘വിലയേറിയ വസ്‌തുക്കൾകൊണ്ട് ബഹുമാനിക്കാൻ’ ആഗ്രഹിക്കുന്ന എല്ലാവരെയും ദൈവം തുടർന്നും പ്രചോദിപ്പിക്കുമെന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്. രാജ്യപ്രവർത്തനങ്ങൾക്കുവേണ്ടി അവർ കൊടുക്കുന്ന ആ സംഭാവനകൾ തീർച്ചയായും യഹോവയുടെ ഇഷ്ടം നിറവേറ്റാൻ ഉതകും.—സുഭാഷിതങ്ങൾ 3:9.

  • ഞങ്ങളുടെ സംഘടന മറ്റു മതങ്ങളിൽനിന്ന് വ്യത്യസ്‌തമായിരിക്കുന്നത്‌ എങ്ങനെ?

  • ആളുകൾ മനസ്സോടെ കൊടുക്കുന്ന സംഭാവനകൾ എങ്ങനെയാണ്‌ ഉപയോഗിക്കുന്നത്‌?