അധ്യായം 114
ചെമ്മരിയാടുകളെയും കോലാടുകളെയും ന്യായം വിധിക്കുന്നു
-
യേശു ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചുള്ള ദൃഷ്ടാന്തം പറയുന്നു
യേശു ഇപ്പോൾ ഒലിവുമലയിലാണ്. തന്റെ സാന്നിധ്യത്തിന്റെയും ഈ വ്യവസ്ഥിതിയുടെ അവസാനത്തിന്റെയും അടയാളത്തെക്കുറിച്ചുള്ള അപ്പോസ്തലന്മാരുടെ ചോദ്യത്തിനു വിശദീകരണം നൽകുകയാണ്. പത്തു കന്യകമാരെക്കുറിച്ചും താലന്തുകളെക്കുറിച്ചും ഉള്ള ദൃഷ്ടാന്തം യേശു ഇപ്പോൾ പറഞ്ഞുകഴിഞ്ഞു. അവസാനമായി ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചുള്ള ഒരു ദൃഷ്ടാന്തവും പറയുന്നു.
ഈ ദൃഷ്ടാന്തത്തിനു മുന്നോടിയായി യേശു ഇങ്ങനെ പറയുന്നു: “മനുഷ്യപുത്രൻ സകല ദൂതന്മാരോടുമൊപ്പം മഹിമയോടെ വരുമ്പോൾ തന്റെ മഹത്ത്വമാർന്ന സിംഹാസനത്തിൽ ഇരിക്കും.” (മത്തായി 25:31) ഈ ദൃഷ്ടാന്തത്തിലെ പ്രധാനകഥാപാത്രം താൻതന്നെയാണെന്ന് ശിഷ്യന്മാർക്ക് ഉറപ്പേകുന്ന വിധത്തിലാണ് യേശു സംസാരിക്കുന്നത്. കാരണം യേശു തന്നെത്തന്നെ മിക്കപ്പോഴും “മനുഷ്യപുത്രൻ” എന്ന് പരാമർശിച്ചിട്ടുണ്ട്.—മത്തായി 8:20; 9:6; 20:18, 28.
ഈ ദൃഷ്ടാന്തം നിറവേറുന്നത് എന്നായിരിക്കും? യേശു തന്റെ ദൂതന്മാരോടൊപ്പം ‘മഹിമയോടെ വന്ന് തന്റെ മഹത്ത്വമാർന്ന സിംഹാസനത്തിൽ ഇരിക്കുമ്പോൾ ആയിരിക്കും’ അത് നിറവേറുന്നത്. തന്റെ ദൂതന്മാരോടൊപ്പം “മനുഷ്യപുത്രൻ ശക്തിയോടെയും വലിയ മഹത്ത്വത്തോടെയും ആകാശമേഘങ്ങളിൽ” വരുന്നതിനെക്കുറിച്ച് യേശു തൊട്ടുമുമ്പ് പറഞ്ഞു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അത് എപ്പോഴായിരിക്കും? “കഷ്ടത കഴിയുന്ന ഉടനെ.” (മത്തായി 24:29-31; മർക്കോസ് 13:26, 27; ലൂക്കോസ് 21:27) അതുകൊണ്ട് ഭാവിയിൽ യേശു മഹത്ത്വത്തോടെ വരുമ്പോഴായിരിക്കും ഈ ദൃഷ്ടാന്തം നിറവേറുന്നത്. അപ്പോൾ യേശു എന്തു ചെയ്യും?
യേശു വിശദീകരിക്കുന്നു: “മനുഷ്യപുത്രൻ . . . വരുമ്പോൾ . . . എല്ലാ ജനതകളെയും അവന്റെ മുന്നിൽ ഒരുമിച്ചുകൂട്ടും. ഇടയൻ കോലാടുകളിൽനിന്ന് ചെമ്മരിയാടുകളെ വേർതിരിക്കുന്നതുപോലെ അവൻ ആളുകളെ വേർതിരിക്കും. അവൻ ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.”—മത്തായി 25:31-33.
തന്റെ അംഗീകാരമുള്ള ചെമ്മരിയാടുകളെക്കുറിച്ച് യേശു പറയുന്നു: “പിന്നെ രാജാവ് വലത്തുള്ളവരോടു പറയും: ‘എന്റെ പിതാവിന്റെ അനുഗ്രഹം കിട്ടിയവരേ, വരൂ! ലോകാരംഭംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്ളൂ!’” (മത്തായി 25:34) ചെമ്മരിയാടുകൾക്ക് രാജാവിന്റെ പ്രീതി ലഭിച്ചത് എന്തുകൊണ്ടാണ്?
മത്തായി 25:35, 36, 40, 46) സ്വർഗത്തിൽ ഉള്ളവർക്കുവേണ്ടിയല്ല അവർ ഈ നല്ല കാര്യങ്ങൾ ചെയ്തത്. കാരണം സ്വർഗത്തിൽ രോഗികളോ വിശക്കുന്നവരോ ഇല്ല. എന്നാൽ ഭൂമിയിൽ ജീവിച്ചിരിക്കുന്ന, ക്രിസ്തുവിന്റെ സഹോദരന്മാർക്കാണ് അവർ ഈ നല്ല കാര്യങ്ങൾ ചെയ്തത്.
രാജാവ് വിശദീകരിക്കുന്നു: “എനിക്കു വിശന്നപ്പോൾ നിങ്ങൾ കഴിക്കാൻ തന്നു; ദാഹിച്ചപ്പോൾ കുടിക്കാൻ തന്നു. ഞാൻ അപരിചിതനായിരുന്നിട്ടും എന്നെ അതിഥിയായി സ്വീകരിച്ചു. ഞാൻ നഗ്നനായിരുന്നപ്പോൾ നിങ്ങൾ എന്നെ ഉടുപ്പിച്ചു. രോഗിയായിരുന്നപ്പോൾ നിങ്ങൾ എന്നെ ശുശ്രൂഷിച്ചു. ജയിലിലായിരുന്നപ്പോൾ നിങ്ങൾ എന്നെ കാണാൻ വന്നു.” ‘നീതിമാന്മാരായ’ ഈ ചെമ്മരിയാടുകൾ തങ്ങൾ ഈ നല്ല കാര്യങ്ങൾ ചെയ്തത് എപ്പോഴാണെന്നു ചോദിച്ചപ്പോൾ രാജാവ് പറയുന്നു: “എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരാൾക്കു ചെയ്തതെല്ലാം നിങ്ങൾ എനിക്കാണു ചെയ്തത്.” (എന്നാൽ ഇടതുവശത്തുള്ള കോലാടുകളുടെ കാര്യമോ? യേശു പറയുന്നു: “പിന്നെ രാജാവ് ഇടത്തുള്ളവരോടു പറയും: ‘ശപിക്കപ്പെട്ടവരേ, എന്റെ അടുത്തുനിന്ന് പോകൂ! പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന ഒരിക്കലും കെടാത്ത തീ നിങ്ങളെ കാത്തിരിക്കുന്നു. കാരണം എനിക്കു വിശന്നപ്പോൾ നിങ്ങൾ കഴിക്കാൻ തന്നില്ല; ദാഹിച്ചപ്പോൾ കുടിക്കാൻ തന്നില്ല. ഞാൻ അപരിചിതനായിരുന്നു; നിങ്ങൾ എന്നെ അതിഥിയായി സ്വീകരിച്ചില്ല. ഞാൻ നഗ്നനായിരുന്നു; നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല. ഞാൻ രോഗിയും തടവുകാരനും ആയിരുന്നു; നിങ്ങൾ എന്നെ ശുശ്രൂഷിച്ചില്ല.’” (മത്തായി 25:41-43) ഭൂമിയിൽ ജീവിച്ചിരിക്കുന്ന, ക്രിസ്തുവിന്റെ സഹോദരന്മാരോട് കോലാടുകൾ ദയയോടെ ഇടപെടേണ്ടതായിരുന്നു. അതിൽ പരാജയപ്പെട്ടതുകൊണ്ടാണ് അവരെ ഇങ്ങനെ ന്യായം വിധിച്ചത്.
ഭാവിയിൽ നടക്കാനിരിക്കുന്ന ഈ ന്യായവിധിക്ക് സ്ഥിരമായ, എന്നേക്കും നിലനിൽക്കുന്ന അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന് അപ്പോസ്തലന്മാർ മനസ്സിലാക്കുന്നു. യേശു കോലാടുകളോട് ഇങ്ങനെ പറയുന്നു: “അപ്പോൾ (രാജാവ്) അവരോടു പറയും: ‘സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരാൾക്കു ചെയ്യാതിരുന്നതെല്ലാം നിങ്ങൾ എനിക്കാണു ചെയ്യാതിരുന്നത്.’ ഇവരെ എന്നേക്കുമായി നിഗ്രഹിച്ചുകളയും; നീതിമാന്മാർ നിത്യജീവനിലേക്കും കടക്കും.”—മത്തായി 25:45, 46.
അപ്പോസ്തലന്മാരുടെ ചോദ്യത്തിനുള്ള ഈ മറുപടിയിൽനിന്ന് യേശുവിന്റെ അനുഗാമികൾക്ക് പല പ്രയോജനങ്ങളും ലഭിക്കുന്നു. തങ്ങളുടെ മനോഭാവങ്ങളും പ്രവർത്തനങ്ങളും വിലയിരുത്താൻ യേശുവിന്റെ മറുപടി അവരെ സഹായിക്കുന്നു.