വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 8

അബ്രാഹാമും സാറയും ദൈവത്തെ അനുസരിച്ചു

അബ്രാഹാമും സാറയും ദൈവത്തെ അനുസരിച്ചു

ബാബേലിന്‌ അടുത്തുതന്നെയുള്ള ഒരു നഗരമായിരുന്നു ഊർ. അവിടെയുള്ള ആളുകൾ യഹോവയെ ആരാധിച്ചിരുന്നില്ല. പകരം മറ്റു പല ദൈവങ്ങളെയുമാണ്‌ ആരാധിച്ചിരുന്നത്‌. പക്ഷേ യഹോവയെ മാത്രം ആരാധിച്ചിരുന്ന ഒരാൾ അവിടെയുണ്ടായിരുന്നു. പേര്‌ അബ്രാഹാം.

യഹോവ അബ്രാഹാമിനോടു പറഞ്ഞു: ‘നീ നിന്റെ വീടു വിട്ട്‌, ബന്ധുക്കളിൽനിന്ന്‌ അകലെ, ഞാൻ നിന്നെ കാണിക്കാനിരിക്കുന്ന ദേശത്തേക്കു പോകുക.’ എന്നിട്ട്‌ ദൈവം ഇങ്ങനെ വാഗ്‌ദാനം ചെയ്‌തു: ‘നീ ഒരു വലിയ ജനതയാകും. ഭൂമിയിലെല്ലാമുള്ള അനേകം ആളുകൾക്കു ഞാൻ നിന്നിലൂടെ നല്ല കാര്യങ്ങൾ ചെയ്യും.’

യഹോവ എങ്ങോട്ടാണു തന്നെ അയയ്‌ക്കുന്നതെന്ന്‌ അബ്രാഹാമിന്‌ അറിയില്ലായിരുന്നു. പക്ഷേ അബ്രാഹാമിനു യഹോവയിൽ പൂർണവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട്‌ അബ്രാഹാം, ഭാര്യ സാറയെയും അപ്പനായ തേരഹിനെയും സഹോദരപുത്രനായ ലോത്തിനെയും കൂട്ടി, സാധനങ്ങളും എടുത്ത്‌ അനുസരണയോടെ ആ നീണ്ട യാത്ര തുടങ്ങി.

അവരെ കാണിക്കാമെന്ന്‌ യഹോവ പറഞ്ഞ ദേശത്ത്‌ അവസാനം അവർ എത്തി. അത്‌ അറിയപ്പെട്ടത്‌ കനാൻ ദേശം എന്നായിരുന്നു. അബ്രാഹാമിന്‌ അപ്പോൾ 75 വയസ്സായിരുന്നു. അവിടെവെച്ച്‌ ദൈവം അബ്രാഹാമിനോടു സംസാരിച്ച്‌ ഈ വാഗ്‌ദാനം നൽകി: ‘നീ ഈ കാണുന്ന ദേശം മുഴുവൻ ഞാൻ നിന്റെ മക്കൾക്കു കൊടുക്കും.’ പക്ഷേ അബ്രാഹാമിനും സാറയ്‌ക്കും വയസ്സുചെന്നിരുന്നു. മക്കളും ഉണ്ടായിരുന്നില്ല. അപ്പോൾപ്പിന്നെ യഹോവ എങ്ങനെ തന്റെ വാഗ്‌ദാനം നിറവേറ്റും?

“വിശ്വാസത്താൽ അബ്രാഹാം, തനിക്ക്‌ അവകാശമായി കിട്ടാനിരുന്ന ദേശത്തേക്കു . . . എവിടേക്കാണു പോകുന്നതെന്ന്‌ അറിയില്ലായിരുന്നിട്ടും ഇറങ്ങിപ്പുറപ്പെട്ടു. അങ്ങനെ അനുസരണം കാണിച്ചു.”—എബ്രായർ 11:8