ഭാഗം 4—ആമുഖം
യോസേഫിനെയും ഇയ്യോബിനെയും മോശയെയും ഇസ്രായേല്യരെയും കുറിച്ച് വിവരിക്കുന്നതാണ് ഈ ഭാഗം. അവർക്കെല്ലാം പിശാചിൽനിന്ന് പലതും സഹിക്കേണ്ടിവന്നു. ചിലർ അനീതിയും ജയിൽവാസവും അടിമത്തവും അനുഭവിച്ചു. ചിലർക്ക് പ്രിയപ്പെട്ടവരെ പെട്ടെന്ന് മരണത്തിൽ നഷ്ടപ്പെട്ടു. എങ്കിലും യഹോവ അവരെ പല വിധങ്ങളിൽ സംരക്ഷിച്ചു. നിങ്ങൾ ഒരു അച്ഛനോ അമ്മയോ ആണെങ്കിൽ, യഹോവയുടെ ആ ദാസർ വിശ്വാസത്തിൽ തളർന്നുപോകാതെ തിന്മ സഹിച്ചത് എങ്ങനെയെന്നു മനസ്സിലാക്കാൻ മക്കളെ സഹായിക്കുക.
യഹോവ പത്തു ബാധകൾ വരുത്തിക്കൊണ്ട് ഈജിപ്തിലെ എല്ലാ ദൈവങ്ങളെക്കാളും ശക്തനാണെന്നു തെളിയിച്ചു. യഹോവ തന്റെ ജനത്തെ പണ്ട് എങ്ങനെ സംരക്ഷിച്ചെന്നും ഇപ്പോൾ എങ്ങനെ സംരക്ഷിക്കുന്നെന്നും ഊന്നിപ്പറയുക.
ഈ വിഭാഗത്തിൽ
പാഠം 14
ദൈവത്തെ അനുസരിച്ച ഒരു അടിമ
യോസേഫ് ശരിയായതു ചെയ്തു. എന്നിട്ടും വല്ലാതെ കഷ്ടപ്പെട്ടു, എന്തുകൊണ്ട്?
പാഠം 15
യഹോവ യോസേഫിനെ ഒരിക്കലും മറന്നുകളഞ്ഞില്ല
യോസേഫ് വീട്ടുകാരിൽനിന്ന് വളരെ അകലെയായിരുന്നെങ്കിലും യോസേഫിന്റെകൂടെ താനുണ്ടെന്നു ദൈവം തെളിയിച്ചു.
പാഠം 16
ഇയ്യോബ് ആരായിരുന്നു?
യഹോവയെ അനുസരിക്കുന്നതു ബുദ്ധിമുട്ടായിരുന്നപ്പോഴും ഇയ്യോബ് അനുസരിച്ചു.
പാഠം 17
യഹോവയെ ആരാധിക്കാൻ മോശ തീരുമാനിച്ചു
അമ്മയുടെ സമർഥമായ പദ്ധതി, കുഞ്ഞായിരുന്ന മോശയുടെ ജീവൻ രക്ഷിച്ചു.
പാഠം 19
ആദ്യത്തെ മൂന്ന് ബാധകൾ
ദൈവം ആവശ്യപ്പെട്ട ഒരു ചെറിയകാര്യംപോലും സമ്മതിക്കാൻ ഫറവോൻ കൂട്ടാക്കിയില്ല. ഫറവോന്റെ അഹങ്കാരം മൂലം ജനം ദുരന്തം അനുഭവിച്ചു.
പാഠം 20
അടുത്ത ആറ് ബാധകൾ
ഈ ബാധകൾ ആദ്യത്തെ മൂന്ന് ബാധകളിൽനിന്ന് വ്യത്യാസപ്പെട്ടിരുന്നത് എങ്ങനെ?
പാഠം 21
പത്താമത്തെ ബാധ
ഈ ബാധ വരുത്തിയ നാശം അത്ര കഠിനമായിരുന്നതുകൊണ്ട് അഹങ്കാരിയായ ഫറവോൻപോലും അവസാനം അടിയറവ് പറഞ്ഞു.
പാഠം 22
ചെങ്കടലിലെ അത്ഭുതം
ഫറവോൻ പത്തു ബാധകളെ അതിജീവിച്ചു. പക്ഷേ ദൈവത്തിന്റെ ഈ അത്ഭുതത്തെ ഫറവോൻ അതിജീവിച്ചോ?