ഭാഗം 5—ആമുഖം
ചെങ്കടൽ കടന്ന് രണ്ടു മാസം കഴിഞ്ഞപ്പോൾ ഇസ്രായേല്യർ സീനായ് പർവതത്തിൽ എത്തി. ഇസ്രായേൽ തന്റെ പ്രത്യേകജനതയായിരിക്കുമെന്ന് അവിടെവെച്ച് യഹോവ അവരുമായി ഉടമ്പടി ചെയ്‌തു. ദൈവം അവരെ സംരക്ഷിച്ചു; അവരുടെ എല്ലാ ആവശ്യങ്ങൾക്കുംവേണ്ടി കരുതി—കഴിക്കാൻ മന്ന കൊടുത്തു, അവരുടെ വസ്‌ത്രങ്ങൾ പഴകിപ്പോയില്ല, കൂടാരം അടിക്കാൻ സുരക്ഷിതമായ സ്ഥലങ്ങൾ നൽകി. നിങ്ങൾ ഒരു അച്ഛനോ അമ്മയോ ആണെങ്കിൽ, യഹോവ ഇസ്രായേല്യർക്കു നിയമവും സമാഗമനകൂടാരവും പൗരോഹിത്യവും കൊടുത്തത് എന്തിനാണെന്നു മനസ്സിലാക്കാൻ മക്കളെ സഹായിക്കുക. വാക്കുപാലിക്കുകയും താഴ്‌മ കാണിക്കുകയും യഹോവയോട് എല്ലായ്പോഴും വിശ്വസ്തരായിരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുക.
ഈ വിഭാഗത്തിൽ
പാഠം 23
യഹോവയ്ക്കു കൊടുത്ത വാക്ക്
സീനായ് പർവതത്തിന്റെ അടുത്ത് കൂടാരം അടിച്ച സമയത്ത് ഇസ്രായേല്യർ ദൈവത്തിനു പ്രത്യേകമായ ഒരു വാക്കു കൊടുത്തു.
പാഠം 24
അവർ വാക്കു തെറ്റിച്ചു
മോശയ്ക്കു പത്തു കല്‌പന കിട്ടുന്ന സമയത്ത് ജനം ഗുരുതരമായ പാപം ചെയ്‌തു.
പാഠം 26
ഒറ്റുനോക്കിയ പന്ത്രണ്ടു പേർ
കനാൻ ദേശം ഒറ്റുനോക്കാൻ പോയ ബാക്കി പത്തു പേരെപ്പോലെയായിരുന്നില്ല യോശുവയും കാലേബും.
പാഠം 27
അവർ യഹോവയെ ധിക്കരിച്ചു
കോരഹ്, ദാഥാൻ, അബീരാം എന്നിവരും 250 പേരും യഹോവയെക്കുറിച്ച് പ്രധാനപ്പെട്ട ഒരു കാര്യം തിരിച്ചറിയാൻ പരാജയപ്പെടുന്നു.
പാഠം 28
ബിലെയാമിന്റെ കഴുത സംസാരിക്കുന്നു
ബിലെയാമിനു കാണാൻ പറ്റാതിരുന്ന ഒരാളെ കഴുത കാണുന്നു.