വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 6—ആമുഖം

ഭാഗം 6—ആമുഖം

ഒടുവിൽ ഇസ്രായേല്യർ വാഗ്‌ദത്തദേശത്ത്‌ എത്തിയപ്പോൾ വിശുദ്ധകൂടാരം അവർക്കു സത്യാരാധനയുടെ കേന്ദ്രമായി. പുരോഹിതന്മാർ നിയമം പഠിപ്പിച്ചു, ന്യായാധിപന്മാർ ജനതയെ നയിച്ചു. ഒരു വ്യക്തിയുടെ തീരുമാനങ്ങൾക്കും പ്രവൃത്തികൾക്കും മറ്റുള്ളവരുടെ മേൽ ശക്തമായ സ്വാധീനം ചെലുത്താനാകും എന്ന്‌ ഈ ഭാഗത്ത്‌ വിശദീകരിക്കുന്നു. ഓരോ ഇസ്രായേല്യനും യഹോവയോടും സഹമനുഷ്യനോടും വ്യക്തിപരമായ ഒരു ഉത്തരവാദിത്വം ഉണ്ടായിരുന്നു. ദബോര, നൊവൊമി, യോശുവ, ഹന്ന, യിഫ്‌താഹിന്റെ മകൾ, ശമുവേൽ എന്നിവർ ഇസ്രായേൽ ജനത്തെ എങ്ങനെ സ്വാധീനിച്ചെന്ന്‌ എടുത്തുകാട്ടുക. രാഹാബ്‌, രൂത്ത്‌, യായേൽ, ഗിബെയോന്യർ എന്നിങ്ങനെ ഇസ്രായേല്യരല്ലാത്ത ചിലർപോലും ഇസ്രായേല്യരോടൊപ്പം നിൽക്കാൻ തീരുമാനിച്ചതിനെക്കുറിച്ച്‌ ഊന്നിപ്പറയുക. ദൈവം ഇസ്രായേല്യരുടെകൂടെയുണ്ടെന്ന്‌ അവർക്ക്‌ അറിയാമായിരുന്നു.

ഈ വിഭാഗത്തിൽ

പാഠം 29

യഹോവ യോശുവയെ തിരഞ്ഞെടുത്തു

ഇന്നു ജീവിക്കുന്ന നമുക്കും പ്രയോജനം ചെയ്യുന്ന നിർദേശങ്ങൾ ദൈവം യോശുവയ്‌ക്കു കൊടുത്തു.

പാഠം 30

ഒറ്റുനോക്കാൻ വന്നവരെ രാഹാബ്‌ ഒളിപ്പിച്ചു

യരീഹൊയുടെ മതിൽ തകർന്നടിഞ്ഞു. രാഹാബിന്റെ വീട്‌ മതിലിൽ ആയിരുന്നെങ്കിലും അതു തകർന്നില്ല.

പാഠം 31

യോശുവയും ഗിബെയോന്യരും

യോശുവ ദൈവത്തോടു പ്രാർഥിച്ചു: ‘സൂര്യാ, നിശ്ചലമായി നിൽക്കൂ!’ ദൈവം അതിന്‌ ഉത്തരം കൊടുത്തോ?

പാഠം 32

ഒരു പുതിയ നേതാവും രണ്ട്‌ ധീരവനിതകളും

യോശുവ മരിച്ചശേഷം ഇസ്രായേല്യർ വിഗ്രഹങ്ങളെ ആരാധിക്കാൻതുടങ്ങി. ജീവിതം ദുരിതപൂർണമായി. എന്നാൽ ന്യായാധിപനായ ബാരാക്കിൽനിന്നും പ്രവാചികയായ ദബോരയിൽനിന്നും കൂടാരക്കുറ്റി ഉപയോഗിച്ച യായേലിൽനിന്നും സഹായം കിട്ടി!

പാഠം 33

രൂത്തും നൊവൊമിയും

ഭർത്താവ്‌ മരിച്ച രണ്ടു സ്‌ത്രീകൾ ഇസ്രായേലിലേക്കു പോകുന്നു. അവരിൽ ഒരാളായ രൂത്ത്‌ പോയി വയലിൽ ജോലി ചെയ്യുമ്പോൾ ബോവസ്‌ ശ്രദ്ധിച്ചു.

പാഠം 34

ഗിദെയോൻ മിദ്യാന്യരെ തോൽപ്പിച്ചു

മിദ്യാന്യർ ഇസ്രായേല്യരുടെ ജീവിതം ദുരിതപൂർണമാക്കിയപ്പോൾ സഹായത്തിനായി അവർ യഹോവയോട്‌ അപേക്ഷിച്ചു. ഗിദെയോന്റെ ചെറിയ സൈന്യം 1,35,000 വരുന്ന ശത്രുസൈന്യത്തെ പരാജയപ്പെടുത്തിയത്‌ എങ്ങനെ?

പാഠം 35

ഹന്ന ഒരു മകനെ കിട്ടാൻ പ്രാർഥിക്കുന്നു

ഹന്നയെയും പെനിന്നയെയും കുടുംബത്തെയും കൂട്ടി എൽക്കാന ശീലോയിലെ വിശുദ്ധകൂടാരത്തിൽ ആരാധിക്കാൻ പോകുന്നു. അവിടെവെച്ച്‌, ഹന്ന ഒരു മകനെ കിട്ടാൻ പ്രാർഥിക്കുന്നു. ഒരു വർഷം കഴിയുമ്പോൾ ഹന്ന ശമുവേലിനു ജന്മം കൊടുക്കുന്നു!

പാഠം 36

യിഫ്‌താഹ്‌ കൊടുത്ത വാക്ക്‌

യിഫിതാഹ്‌ എന്തു വാക്കു കൊടുത്തു, എന്തുകൊണ്ട്‌? യിഫ്‌താഹ്‌ കൊടുത്ത വാക്കിനെക്കുറിച്ച്‌ അറിഞ്ഞ മകൾ എന്തു ചെയ്‌തു?

പാഠം 37

യഹോവ ശമുവേലിനോടു സംസാരിക്കുന്നു

മഹാപുരോഹിതനായ ഏലിയുടെ രണ്ട്‌ ആൺമക്കൾ വിശുദ്ധകൂടാരത്തിൽ സേവിച്ചിരുന്നു. പക്ഷേ അവർ ദൈവനിയമം അനുസരിച്ചില്ല. ബാലനായ ശമുവേൽ അങ്ങനെയായിരുന്നില്ല. ഒരു രാത്രി യഹോവ ശമുവേലിനോടു സംസാരിച്ചു.

പാഠം 38

യഹോവ ശിംശോനെ ശക്തനാക്കി

ഫെലിസ്‌ത്യരോടു പോരാടാൻ ദൈവം ശിംശോനെ ശക്തനാക്കി. എന്നാൽ ശിംശോൻ ഒരു തെറ്റായ തീരുമാനമെടുത്തപ്പോൾ ഫെലിസ്‌ത്യർ ശിംശോനെ പിടികൂടി.