ഗീതം 24
യഹോവയുടെ പർവതത്തിലേക്കു വരൂ!
-
1. കാൺമിൻ കണ്ണുയർത്തി:
ഗിരികൾക്കും മീതെയായ്,
നിൽപ്പൂ യാഹിൻ വിശുദ്ധ
ശൈലം ഉന്നതമായ്.
സൗമ്യർ ചേരുന്നിതാ,
സർവഭൂവിൽ നിന്നുമായ്,
യാഹാം ദൈവത്തിൻ നാമം
വാഴ്‌ത്തി ആദരിപ്പാൻ.
കുറഞ്ഞോൻ ഇന്നിതാ
ജനസാഗരമായിടുന്നു.
ഇവരിൽ ദൈവം താൻ
ചൊരിയും കൃപകൾ വന്നു കാൺ!
യാഹിൻ ഭക്തഗണം
വളർന്നു വൻ കൂട്ടമായ്;
നിൽപ്പൂ അവർ വിശ്വസ്തം
യാഹിൻ സാക്ഷികളായ്.
-
2. രാജ്യം ഘോഷിക്കുവാൻ
കല്പിച്ചു ക്രിസ്‌തേശു താൻ.
എല്ലാ ദേശത്തും ആ നൽ-
വാർത്ത കീർത്തിപ്പൂ നാം.
യേശു വാഴുന്നിപ്പോൾ;
തിരുപക്ഷം ചേരുവാൻ
സൗമ്യർ വരുന്നിതാ,
നിത്യം വൻ സംഘങ്ങളായ്.
ദൈവത്തിൻ ഭരണം
പ്രസംഗിക്കുന്നോരാം നമുക്കോ,
ശിഷ്യർ വൻ ഗണമായ്
വളരുന്നതെന്താനന്ദമാം.
യാഹിൻ പർവതത്തിൽ
വന്നു നിത്യം പാർക്കുവാൻ
വീണ്ടും ക്ഷണം നൽകാം,
എല്ലാരും വന്നണയാൻ.
(സങ്കീ. 43:3; 99:9; യശ. 60:22; പ്രവൃ. 16:5 കൂടെ കാണുക.)