ഗീതം 66
സന്തോഷവാർത്ത ഘോഷിക്കാം!
-
1. നമ്മോടു ദൈവം ചെയ്തതാം തൻ വാഗ്ദാനം,
ഇതൾ വിരിഞ്ഞു കാൺമിതാ ഇന്നേറെയായ്.
നാം പാപത്തിൽ നശിച്ചുപോകവെ ദൈവം,
നമ്മെ രക്ഷിച്ചനുഗ്രഹം ചൊരിയാനായ്
തൻ ആദ്യജാതനേകി രാജത്വം ഭൂമേൽ;
തൻ വാഴ്ചയാൽ സന്തോഷം
നിറയുമീ പാരിൽ.
ക്രിസ്തേശുവിന്റെ കാന്തയായ് സ്വർഗെ വാഴാൻ
യഹോവ നൽകി രാജശ്രേഷ്ഠരെ സ്നേഹാൽ.
-
2. സന്തോഷത്തിൻ സുവാർത്തയെങ്ങുമായ് ഭൂവിൽ
സമ്മോദം നാം ഉദ്ഘോഷിച്ചീടുമീ നാളിൽ,
സ്വർഗീയദൂതർ വാനിൽനിന്നുമായ് നമ്മെ
സഹായിപ്പാൻ സന്നദ്ധരായ് വന്നീടുന്നു.
സ്തുതിക്കു യോഗ്യനാം പിതാവിന്നായ് എന്നും
മഹത്ത്വമേകി, വാഴ്ത്തിടാം
തിരുനാമം നാം.
അത്യുന്നതന്റെ സാക്ഷികൾ നമ്മൾ എന്നും
ഈ ദൗത്യമോ അതീവ ധന്യമായ് കാൺമൂ.
(മർക്കോ. 4:11; പ്രവൃ. 5:31; 1 കൊരി. 2:1, 7 കൂടെ കാണുക.)