ഗീതം 75
“ഇതാ ഞാൻ, എന്നെ അയച്ചാലും!”
-
1. വിദ്വേഷികൾ യഹോവ തൻ
വിശുദ്ധനാമം നിന്ദിപ്പൂ.
അശക്തൻ, ദുഷ്ടൻ എന്നെല്ലാം
ആക്ഷേപിപ്പെന്നും ദൈവത്തെ.
ആർ പോകും നിന്ദ നീക്കുവാൻ,
യാഹിൻ മഹത്ത്വം ഘോഷിക്കാൻ?
(കോറസ് 1)
‘എന്നെ അയയ്‌ക്ക, ഞാൻ ഇതാ.
ഞാൻ പാടും സ്‌തുതി യാഹിന്നായ്.
ഈ ദൗത്യമോ എത്ര ധന്യമാം.
ഞാൻ ഇതാ, അയയ്‌ക്കെന്നെ!’
-
2. “ഈ ദൈവമെന്തേ വൈകുന്നൂ?”
എന്നും ചിലർ ആക്ഷേപിപ്പൂ.
അവർക്കു സീസർ ദൈവമാം.
വാഴ്‌ത്തും ചിലർ ബിംബങ്ങളെ.
ആർ പോകും യാഹിൻ നാളിലെ
നീതിയുദ്ധം പ്രഘോഷിക്കാൻ?
(കോറസ് 2)
‘എന്നെ അയയ്‌ക്ക, ഞാൻ ഇതാ.
ഞാൻ യാഹിൻ നാൾ പോയ് ഘോഷിക്കും.
ഈ ദൗത്യമോ എത്ര ധന്യമാം.
ഞാൻ ഇതാ, അയയ്‌ക്കെന്നെ!’
-
3. ദുഷ്ചെയ്തി ഭൂവിൽ ഏറുമ്പോൾ,
ദുഃഖാർത്തരായ് നിർദോഷികൾ
ആത്മാർഥമായ് അന്വേഷിപ്പൂ,
ആശ്വാസത്തിൻ സത്യത്തിന്നായ്.
ആർ പോകും രാജ്യദൂതുമായ്,
ആശ്വാസമെങ്ങും ഘോഷിക്കാൻ?
(കോറസ് 3)
‘എന്നെ അയയ്‌ക്ക, ഞാൻ ഇതാ.
ഞാൻ സൗമ്യർക്കേകും സാന്ത്വനം.
ഈ ദൗത്യമോ എത്ര ധന്യമാം.
ഞാൻ ഇതാ, അയയ്‌ക്കെന്നെ!’
(സങ്കീ. 10:4; യഹ. 9:4 കൂടെ കാണുക.)