ഗീതം 100
അവരെ സ്വീകരിച്ച് ആതിഥ്യമരുളുക
-
1. ആതിഥ്യമരുളി ആർദ്രസ്നേഹത്തിൽ
അത്യുന്നതൻ നമ്മെ കരുതിടുന്നു.
മഴയും വെയിലും
എന്നും ആഹാരവും
നൽകുന്നു ദൈവം ദാനങ്ങളായ്.
ദുഃഖിതർക്കായ് നമ്മൾ കരുതീടുമ്പോൾ
അനുകരിക്കയാം ദൈവത്തെ നമ്മൾ.
നാം കാണിക്കുന്നതാം
കാരുണ്യങ്ങൾക്കെല്ലാം
നൽകും യഹോവ തൻ കൃപകൾ.
-
2. ആലംബഹീനരാം പ്രിയർക്കായ് നമ്മൾ
താങ്ങും തണലുമായ് വർത്തിക്കാം എന്നും.
അർഹരാം അന്യർക്കും
ആതിഥ്യമരുളാം;
ലുദിയയെപ്പോൽ നാം കരുതാം.
സ്വഭവനത്തിൽ നാം അതിഥികൾക്കായ്
സാന്ത്വനം പകരാം, ശാന്തി ഏകിടാം.
ദൈവത്തിൻ കാരുണ്യം
അനുകരിപ്പോരെ
കൈക്കൊള്ളും ദൈവം തൻ പ്രിയരായ്.
(പ്രവൃ. 16:14, 15; റോമ. 12:13; 1 തിമൊ. 3:2; എബ്രാ. 13:2; 1 പത്രോ. 4:9 കൂടെ കാണുക.)