ഗീതം 111
സന്തോഷിക്കാനുള്ള കാരണങ്ങൾ
-
1. നാമെന്നും സന്തോഷിക്കുവാനായ്
കാരണങ്ങൾ എത്രയെല്ലാം!
ദൈവത്തിൻ പ്രിയരായോരെല്ലാം
ചേരുന്നിന്നു നമ്മോടൊത്തായ്.
സന്തോഷങ്ങൾക്കെല്ലാം ആധാരം
ദൈവത്തിൻ വചനമല്ലോ.
വചനം ധ്യാനിക്കുമ്പോഴെല്ലാം
വിശ്വാസവും വർധിക്കുന്നു.
സഹിപ്പാൻ ശക്തി തരും ദൈവം
ദുഃഖങ്ങൾ ഞെരുക്കീടുമ്പോൾ.
സന്തോഷത്തിൻ തീക്കനൽ നമ്മിൽ
ജ്വലിച്ചിടും എന്നെന്നുമായ്.
(കോറസ്)
യഹോവേ, നീയല്ലോ എന്നും
ഞങ്ങൾക്കു സന്തോഷം. നിന്റെ
പ്രവൃത്തിയെല്ലാം അതിശയവും,
നിനവുകളോ ആഴവും.
-
2. സൃഷ്ടിയിൻ വിസ്മയങ്ങൾ നോക്കി
ദൈവത്തെ വന്ദിപ്പൂ നമ്മൾ.
ഈ ഭൂമി, സമുദ്രങ്ങൾ, വാനം
സർവതും എന്താശ്ചര്യമാം!
ഘോഷിക്കും നാം ആനന്ദമോടെ
ദൈവത്തിൻ രാജ്യത്തെ എന്നും.
ആ രാജ്യം ജനിച്ച സന്തോഷം
പ്രസംഗിക്കുന്നാഗോളം നാം.
രാത്രി പോയ് പകൽ വരും പോലെ
പുതിയ ഭൂമിയെത്തുമ്പോൾ,
പുതിയ വാനം ഭൂവിലാകെ
നിത്യാനന്ദമാനയിക്കും.
(കോറസ്)
യഹോവേ, നീയല്ലോ എന്നും
ഞങ്ങൾക്കു സന്തോഷം. നിന്റെ
പ്രവൃത്തിയെല്ലാം അതിശയവും,
നിനവുകളോ ആഴവും.
(ആവ. 16:15; യശ. 12:6; യോഹ. 15:11 കൂടെ കാണുക.)