ഗീതം 148
യഹോവ രക്ഷയേകുന്നു
-
1. യഹോവേ, ആർദ്രവാനാം നിത്യദൈവമേ,
ഭൂവാനമെല്ലാം നിൻ
കൈവേലയല്ലയോ.
അതുല്യനാം ദൈവം നീ
എൻ രക്ഷകൻ;
എന്നുമെൻ ആശ്രയം നീയല്ലോ.
(കോറസ്)
യഹോവേ, ഞങ്ങൾക്കു നീ രക്ഷാനാഥൻ.
നിൻ ദാസർ കാണും ശക്തനാം വൻശൈലം നീ.
നാഥാ, ഞങ്ങൾ സർവോന്നതനാം
നിൻ സത്‌കീർത്തി
പോയ് ഘോഷിക്കും, വാഴ്‌ത്തും തിരുനാമം
നാടെല്ലാം.
-
2. മൃത്യുവിൻ ഭീതിയിൽ ഞാൻ തളർന്നീടുമ്പോൾ
എൻ പ്രാണരക്ഷയ്ക്കായ്
വന്നിടണേ യാഹേ.
ശക്തനായ് മാറ്റിടണേ നാഥാ എന്നെ
കാക്കണേ,
എന്റെ സങ്കേതം നീ.
(കോറസ്)
യഹോവേ, ഞങ്ങൾക്കു നീ രക്ഷാനാഥൻ.
നിൻ ദാസർ കാണും ശക്തനാം വൻശൈലം നീ.
നാഥാ, ഞങ്ങൾ സർവോന്നതനാം
നിൻ സത്‌കീർത്തി
പോയ് ഘോഷിക്കും, വാഴ്‌ത്തും തിരുനാമം
നാടെല്ലാം.
-
3. നാഥാ, നിൻ ശബ്ദം
വാനിൽ നിന്നും കേൾക്കുമ്പോൾ,
ആഴ്ന്നിടും ഭീതിയിൽ
നിൻ വൈരി സംഘങ്ങൾ.
അന്നാളിൽ നിൻ ദാസൻമാർ
ഉദ്ഘോഷിക്കും:
“ദൈവമേ, രക്ഷകൻ നീയല്ലോ.”
(കോറസ്)
യഹോവേ, ഞങ്ങൾക്കു നീ രക്ഷാനാഥൻ.
നിൻ ദാസർ കാണും ശക്തനാം വൻശൈലം നീ.
നാഥാ, ഞങ്ങൾ സർവോന്നതനാം
നിൻ സത്‌കീർത്തി
പോയ് ഘോഷിക്കും, വാഴ്‌ത്തും തിരുനാമം
നാടെല്ലാം.
(സങ്കീ. 18:1, 2; 144:1, 2 കൂടെ കാണുക.)