ഗീതം 157
എന്നെന്നും സമാധാനം!
1. ഇരുളാർത്തിരമ്പും
ഒരുൾക്കടലിൽ
പ്രശാന്തമാം ദ്വീപതുപോൽ,
കാൺമു നാമിതാ
ദൈവത്തിൻ ജനത
പ്രശാന്തരായ്
പാർക്കുന്നിതാ.
(കോറസ്)
നമ്മൾ കാണുന്നിതാ
നന്മ വാഴും നാൾ
പ്രശാന്തമായൊരു നാൾ.
കണ്ണുനീർ കാലം പോയ്
എങ്ങുമാനന്ദം
പൂക്കളായ് വിരിയും,
ആ നാളിൽ.
2. പുതുലോകമിതാ
പൂവണിഞ്ഞു,
പുൽമേടുകൾ പൂത്തുലഞ്ഞു.
ദൈവസ്നേഹവും
നീതിയുമൊഴുകും—
ഭൂവാനമന്നാനന്ദിക്കും.
(കോറസ്)
നമ്മൾ കാണുന്നിതാ,
നന്മ വാഴും നാൾ
പ്രശാന്തമായൊരു നാൾ.
കണ്ണുനീർ കാലം പോയ്
എങ്ങുമാനന്ദം
പൂക്കളായ് വിരിയും,
ആ നാളിൽ.
(കോറസ്)
നമ്മൾ കാണുന്നിതാ,
നന്മ വാഴും നാൾ
പ്രശാന്തമായൊരു നാൾ.
കണ്ണുനീർ കാലം പോയ്
എങ്ങുമാനന്ദം
പൂക്കളായ് വിരിയും.
(കോറസ്)
നമ്മൾ കാണുന്നിതാ,
നന്മ വാഴും നാൾ
പ്രശാന്തമായൊരു നാൾ.
കണ്ണുനീർ കാലം പോയ്
എങ്ങുമാനന്ദം
പൂക്കളായ് വിരിയും,
ആ നാളിൽ,
ആ നാളിൽ!
(സങ്കീ. 72:1-7; യശ. 2:4; റോമ. 16:20 കൂടെ കാണുക.)