വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആ സവിശേഷദിനത്തിനായി നിങ്ങൾ ഒരുങ്ങിയോ?

ആ സവിശേഷദിനത്തിനായി നിങ്ങൾ ഒരുങ്ങിയോ?

ആ സവിശേഷദിനത്തിനായി നിങ്ങൾ ഒരുങ്ങിയോ?

മരിക്കുന്നതിന്‌ ഏതാനും മണിക്കൂറുകൾക്കുമുമ്പ്‌ യേശു ഒരു പ്രത്യേക ആചരണം ഏർപ്പെടുത്തുകയുണ്ടായി. തന്റെ മരണം എങ്ങനെ അനുസ്‌മരിക്കണം എന്ന്‌ അവൻ അതിലൂടെ വ്യക്തമാക്കി. “കർത്താവിന്റെ അത്താഴം” അല്ലെങ്കിൽ കർത്താവിന്റെ സന്ധ്യാഭക്ഷണം എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. (1 കൊരിന്ത്യർ 11:20) ഈ ആചരണം വളരെ പ്രധാനപ്പെട്ടതായതുകൊണ്ട്‌ യേശു ഇങ്ങനെ കൽപ്പിച്ചു: “എന്റെ ഓർമയ്‌ക്കായി ഇതു ചെയ്‌വിൻ.” (ലൂക്കോസ്‌ 22:19, സത്യവേദപുസ്‌തകം) ഈ കൽപ്പന നിങ്ങൾ അനുസരിക്കുമോ? എങ്കിൽ, യേശുവിന്റെ മരണത്തിന്റെ സ്‌മാരകം ആയിരിക്കും നിങ്ങളെ സംബന്ധിച്ചിടത്തോളം വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചരണം.

അങ്ങനെയെങ്കിൽ, ഈ ആചരണം എപ്പോൾ നടത്തണം? ഈ വിശേഷാവസരത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അതിനുവേണ്ടി നിങ്ങൾക്ക്‌ എങ്ങനെ ഒരുങ്ങാനാകും? ക്രിസ്‌ത്യാനികളായ ഓരോരുത്തരും ശ്രദ്ധാപൂർവം പരിഗണിക്കേണ്ട ചോദ്യങ്ങളാണ്‌ ഇവ.

എത്ര കൂടെക്കൂടെ ആചരിക്കണം?

വർഷന്തോറുമാണ്‌ സുപ്രധാന സംഭവങ്ങളുടെയെല്ലാം ഓർമ നാം ആചരിക്കാറുള്ളത്‌. ഉദാഹരണത്തിന്‌ 2001-ൽ ന്യൂയോർക്കിലെ വേൾഡ്‌ ട്രേഡ്‌ സെന്ററിൽ നടന്ന ആക്രമണത്തിന്റെ കാര്യമെടുക്കുക. അതിൽ തങ്ങളുടെ ഉറ്റവരെ നഷ്ടപ്പെട്ടവർ ആ ദാരുണ സംഭവം എല്ലായ്‌പോഴും ഓർക്കുമെങ്കിലും ഓരോ വർഷവും സെപ്‌റ്റംബർ 11 എന്ന ദിനം വന്നെത്തുമ്പോൾ അവർ അതിന്‌ ഏറെ പ്രാധാന്യം നൽകും.

ബൈബിൾക്കാലങ്ങളിലും ഇതുപോലെ വിശേഷദിനങ്ങളെല്ലാം വാർഷികമായാണ്‌ ആചരിച്ചിരുന്നത്‌. (എസ്ഥേർ 9:20, 27) ഇസ്രായേല്യർ ഈജിപ്‌തിന്റെ അടിമത്തത്തിൽനിന്ന്‌ അത്ഭുതകരമായി വിടുവിക്കപ്പെട്ടത്‌ വർഷന്തോറും അനുസ്‌മരിക്കാൻ യഹോവയാംദൈവം അവരോട്‌ കൽപ്പിക്കുകയുണ്ടായി. പെസഹാ എന്നാണ്‌ ആ ആഘോഷത്തെ ബൈബിൾ വിശേഷിപ്പിക്കുന്നത്‌. ഇസ്രായേല്യർ അത്‌ ആചരിച്ചിരുന്നത്‌ വർഷത്തിൽ ഒരിക്കൽ ആയിരുന്നു; അതായത്‌ അവർ വിടുവിക്കപ്പെട്ട ആ ദിവസം.—പുറപ്പാടു 12:24-27; 13:10.

അപ്പൊസ്‌തലന്മാരുമായി പെസഹാ ആചരിച്ചതിനു തൊട്ടുപിന്നാലെയാണ്‌ തന്റെ മരണത്തിന്റെ ഓർമ ആചരിക്കാനുള്ള പ്രത്യേക ക്രമീകരണം യേശു ഏർപ്പെടുത്തിയത്‌. (ലൂക്കോസ്‌ 22:7-20) പെസഹാ ഒരു വാർഷികാചരണമായിരുന്നതുകൊണ്ട്‌ അതിനു പകരമായി യേശു ഏർപ്പെടുത്തിയ ഈ പുതിയ ആചരണവും വർഷത്തിൽ ഒരിക്കൽ ആണ്‌ കൊണ്ടാടേണ്ടത്‌. എന്നാൽ ഏതു ദിവസം?

എപ്പോൾ ആചരിക്കണം?

ഈ ചോദ്യത്തിന്‌ ഉത്തരം അറിയാൻ രണ്ടുകാര്യങ്ങൾ നാം മനസ്സിലാക്കണം. ഒന്ന്‌, ബൈബിൾക്കാലങ്ങളിൽ, സായാഹ്നത്തിൽ സൂര്യാസ്‌തമയത്തോടെ ആയിരുന്നു ദിവസം ആരംഭിച്ചിരുന്നത്‌. അതായത്‌, സൂര്യാസ്‌തമയംമുതൽ സൂര്യാസ്‌തമയംവരെ ആയിരുന്നു ഒരു ദിവസം.—ലേവ്യപുസ്‌തകം 23:33.

അടുത്തതായി, അന്ന്‌ ഉപയോഗിച്ചിരുന്ന കലണ്ടർ ഇന്നുള്ളവയിൽനിന്ന്‌ വ്യത്യസ്‌തമായിരുന്നു. അതിൽ മാസങ്ങൾ അറിയപ്പെട്ടിരുന്നത്‌ മാർച്ച്‌, ഏപ്രിൽ എന്നിങ്ങനെയല്ല മറിച്ച്‌ ആദാർ, നീസാൻ തുടങ്ങിയ പേരുകളിലായിരുന്നു. (എസ്ഥേർ 3:7) അമാവാസിമുതൽ അമാവാസിവരെ ആയിരുന്നു യഹൂദന്മാരുടെ ഒരു മാസം. ആദ്യ മാസമായ നീസാനിലെ 14-ാം തീയതിയായിരുന്നു അവർ പെസഹാ ആചരിച്ചിരുന്നത്‌. (ലേവ്യപുസ്‌തകം 23:5; സംഖ്യാപുസ്‌തകം 28:16) അന്നേദിവസം, അതായത്‌ നീസാൻ 14-ന്‌ തന്നെയായിരുന്നു റോമാക്കാർ കർത്താവായ യേശുക്രിസ്‌തുവിനെ സ്‌തംഭത്തിലേറ്റിയതും. അങ്ങനെ, ആദ്യത്തെ പെസഹാ ആചരണം നടന്ന്‌ 1,545 വർഷം കഴിഞ്ഞപ്പോൾ യേശു മരിച്ചു. അതെ, നീസാൻ 14 ഒരു സവിശേഷദിനംതന്നെ!

ഇന്നത്തെ കലണ്ടർ അനുസരിച്ച്‌ നീസാൻ 14 ഏതു ദിവസമായിരിക്കും? കൃത്യമായ തീയതി കണ്ടുപിടിക്കാൻ പ്രയാസമില്ല. വസന്തവിഷുവത്തോട്‌ (ഉത്തരാർധഗോളത്തിലെ വസന്താരംഭം) ഏറ്റവും അടുത്തായി പുതുചന്ദ്രൻ സൂര്യാസ്‌തമയത്തിങ്കൽ യെരുശലേമിൽ ദൃശ്യമാകുന്ന ദിവസമാണ്‌ നീസാൻ മാസം ആരംഭിക്കുന്നത്‌. അതിനെ അടിസ്ഥാനമാക്കിയാണ്‌ നീസാൻ 14 കണക്കാക്കുന്നത്‌. സാധാരണഗതിയിൽ അന്ന്‌ പൗർണമി ആയിരിക്കും. ഈ രീതി ഉപയോഗിച്ച്‌ കണക്കാക്കുമ്പോൾ 2012-ൽ നീസാൻ 14 തുടങ്ങുന്നത്‌ ഏപ്രിൽ 5 വ്യാഴാഴ്‌ച സൂര്യാസ്‌തമയത്തോടെ ആണ്‌. a

യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാൻ ആഗ്രഹിക്കുന്ന ഏവരോടുമൊപ്പം കൂടിവരാനുള്ള തയ്യാറെടുപ്പുകൾ യഹോവയുടെ സാക്ഷികൾ തുടങ്ങിക്കഴിഞ്ഞു. ഈ വർഷത്തെ സ്‌മാരകാചരണത്തിൽ പങ്കുചേരാൻ നിങ്ങളെയും അവർ ഹാർദമായി ക്ഷണിക്കുന്നു. സമയവും സ്ഥലവും ദയവായി നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികളോടു ചോദിച്ചു മനസ്സിലാക്കുക. ബൈബിൾ ഈ ആചരണത്തെ “അത്താഴം” അഥവാ സന്ധ്യാഭക്ഷണം എന്നു പറയുന്നതിനാൽ അവർ ഇത്‌ ആചരിക്കുന്നത്‌ രാവിലെയോ ഉച്ചസമയത്തോ അല്ല മറിച്ച്‌ വൈകിട്ട്‌ സൂര്യാസ്‌തമയശേഷമാണ്‌. (1 കൊരിന്ത്യർ 11:25) 1,979 വർഷങ്ങൾക്കുമുമ്പ്‌ നീസാൻ 14-ന്റെ തുടക്കത്തിൽ യേശു തുടങ്ങിവെച്ച ഈ പ്രത്യേക ആചരണത്തിന്റെ വാർഷികം, ഈ വർഷം 2012 ഏപ്രിൽ 5 വ്യാഴാഴ്‌ച വൈകിട്ടായിരിക്കും. അന്നേദിവസത്തിന്റെ അവസാനത്തിങ്കലായിരുന്നു യേശുവിന്റെ മരണവും. അവന്റെ മരണത്തിന്റെ ഓർമ ആചരിക്കാൻ ഏറ്റവും അനുയോജ്യമായ ദിവസം ഇതുതന്നെയല്ലേ?

എങ്ങനെ തയ്യാറാകാം?

വർഷത്തിൽ ഒരിക്കൽ ആചരിക്കുന്ന ഈ സവിശേഷദിനത്തിനുവേണ്ടി ഒരുങ്ങാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും? യേശു നമുക്കുവേണ്ടി ചെയ്‌ത കാര്യങ്ങളെക്കുറിച്ച്‌ ധ്യാനിക്കുക എന്നതാണ്‌ ഒരുവിധം. യേശുവിന്റെ മരണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്‌ അതിനെ വിലമതിക്കാൻ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? b എന്ന പുസ്‌തകം ദശലക്ഷങ്ങളെ സഹായിച്ചിരിക്കുന്നു.—മത്തായി 20:28.

യേശുവിന്റെ ഭൗമിക ജീവിതത്തിന്റെ അവസാന ദിനങ്ങളിൽനടന്ന സംഭവങ്ങളെക്കുറിച്ച്‌ വായിക്കുന്നതാണ്‌ ഈ വിശിഷ്ടാവസരത്തിനായി തയ്യാറെടുക്കാനുള്ള മറ്റൊരുവിധം. തുടർന്നുള്ള പേജുകളിൽ ഒരു ചാർട്ട്‌ കാണാവുന്നതാണ്‌. യേശുവിന്റെ മരണത്തിന്‌ തൊട്ടുമുമ്പ്‌ നടന്ന സംഭവങ്ങൾ വിവരിക്കുന്ന ബൈബിൾ ഭാഗങ്ങളും കൂടുതലായ വിവരണങ്ങൾ അടങ്ങിയിരിക്കുന്ന ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ c എന്ന പുസ്‌തകത്തിലെ അധ്യായങ്ങളും അതിലെ വലതുവശത്തെ കോളത്തിൽ നൽകിയിട്ടുണ്ട്‌.

ഈ സംഭവങ്ങൾ നടന്ന ദിവസവും അതിന്‌ തത്തുല്യമായ ഈ വർഷത്തെ തീയതിയും ആണ്‌ ചാർട്ടിന്റെ ഇടതുവശത്തുള്ളത്‌. കർത്താവിന്റെ സന്ധ്യാഭക്ഷണംവരെയുള്ള സംഭവങ്ങൾ വിവരിക്കുന്ന തിരുവെഴുത്തു ഭാഗങ്ങൾ വായിക്കാൻ ഓരോ ദിവസവും അൽപ്പസമയം നീക്കിവെച്ചുകൂടേ? വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിനായി ഒരുങ്ങാൻ അത്‌ നിങ്ങളെ സഹായിക്കും. തീർച്ച! (w11-E 02/01)

[അടിക്കുറിപ്പുകൾ]

a ഈ തീയതിയും ഇന്നത്തെ യഹൂദന്മാർ പെസഹാ ആഘോഷിക്കുന്ന തീയതിയും തമ്മിൽ വ്യത്യാസമുണ്ടായിരിക്കാം. കാരണം, പുറപ്പാടു 12:6-ലെ കൽപ്പന നീസാൻ 15-ലേക്ക്‌ വിരൽചൂണ്ടുന്നു എന്ന ധാരണമൂലം മിക്ക യഹൂദന്മാരും പെസഹാ ആഘോഷിക്കുന്നത്‌ അന്നാണ്‌. (1991 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 24-ാം പേജ്‌ കാണുക.) എന്നാൽ മോശൈക ന്യായപ്രമാണമനുസരിച്ച്‌ യേശു അത്‌ ആചരിച്ചത്‌ നീസാൻ 14-ന്‌ ആയിരുന്നു. ഈ തീയതി എങ്ങനെ കണക്കാക്കാൻ കഴിയും എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ 1977 ജൂൺ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 383-384 പേജുകളിലുണ്ട്‌.

b യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌. അതിലെ 47-56, 206-208 പേജുകൾ കാണുക. www.watchtower.org എന്ന വെബ്‌സൈറ്റിലും ഈ പ്രസിദ്ധീകരണം ലഭ്യമാണ്‌.

c യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

[20-ാം പേജിലെ ആകർഷക വാക്യം]

യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുന്നത്‌ 2012 ഏപ്രിൽ 5 വ്യാഴാഴ്‌ചയാണ്‌

[21-ാം പേജിലെ ചാർട്ട്‌/ചിത്രങ്ങൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

അവസാന ആഴ്‌ചയിലെ സംഭവങ്ങൾ

2012 മാർച്ച്‌ 31 ശനി

ശബത്ത്‌

യോഹന്നാൻ 11:55-12:1

gt 101 ഖ. 2-4 d

നീസാൻ 9 (സൂര്യാസ്‌തമയത്തോടെ ആരംഭിക്കുന്നു)

ബൈബിൾക്കാലങ്ങളിൽ, സായാഹ്നത്തിൽ സൂര്യാസ്‌തമയത്തോടെ തുടങ്ങുന്ന ഒരു ദിവസം പിറ്റേദിവസം സൂര്യാസ്‌തമയംവരെ ആയിരുന്നു

കുഷ്‌ഠരോഗിയായ ശിമോന്റെ വീട്ടിൽനടന്ന വിരുന്നിൽ

മറിയ സുഗന്ധതൈലംകൊണ്ട്‌ അഭിഷേകം ചെയ്യുന്നു

യഹൂദന്മാർ യേശുവിനെയും ലാസറിനെയും സന്ദർശിക്കുന്നു

മത്തായി 26:6-13

മർക്കോസ്‌ 14:3-9

യോഹന്നാൻ 12:2-11

gt 101 ഖ. 5-9

2012 ഏപ്രിൽ 1 ഞായർ

▪ യെരുശലേമിലേക്കുള്ള ജയോത്സവ പ്രവേശം

ആലയത്തിൽ പഠിപ്പിക്കുന്നു

മത്തായി 21:1-11, 14-17

മർക്കോസ്‌ 11:1-11

ലൂക്കോസ്‌ 19:29-44

യോഹന്നാൻ 12:12-19

gt 102

നീസാൻ 10 (സൂര്യാസ്‌തമയത്തോടെ ആരംഭിക്കുന്നു)

രാത്രി ബെഥാന്യയിൽ ചെലവഴിക്കുന്നു

2012 ഏപ്രിൽ 2 തിങ്കൾ

▪ അതിരാവിലെ യെരുശലേമിലേക്ക്‌ യാത്രതിരിക്കുന്നു

▪ ആലയം ശുദ്ധീകരിക്കുന്നു

▪ യഹോവ സ്വർഗത്തിൽനിന്ന്‌ സംസാരിക്കുന്നു

മത്തായി 21:12, 13, 18, 19

മർക്കോസ്‌ 11:12-19

ലൂക്കോസ്‌ 19:45-48

യോഹന്നാൻ 12:20-50

gt 103, 104

നീസാൻ 11 (സൂര്യാസ്‌തമയത്തോടെ ആരംഭിക്കുന്നു)

2012 ഏപ്രിൽ 3 ചൊവ്വ

▪ ആലയത്തിൽ ദൃഷ്ടാന്തങ്ങളിലൂടെ പഠിപ്പിക്കുന്നു

▪ പരീശന്മാരെ കുറ്റംവിധിക്കുന്നു

▪ വിധവയുടെ സംഭാവനയെ പ്രശംസിക്കുന്നു

▪ യെരുശലേമിന്റെ നാശത്തെക്കുറിച്ച്‌ പ്രവചിക്കുന്നു

▪ സാന്നിധ്യത്തിന്റെ അടയാളം നൽകുന്നു

മത്തായി 21:19-25:46

മർക്കോസ്‌ 11:20-13:37

ലൂക്കോസ്‌ 20:1-21:38

gt 105 മുതൽ 112 ഖ. 1 വരെ

നീസാൻ 12 (സൂര്യാസ്‌തമയത്തോടെ ആരംഭിക്കുന്നു)

2012 ഏപ്രിൽ 4 ബുധൻ

▪ ബെഥാന്യയിൽ ശിഷ്യന്മാരോടൊപ്പം ഒരു സ്വസ്ഥദിനം

▪ ഒറ്റിക്കൊടുക്കാനുള്ള പദ്ധതി യൂദാ ആവിഷ്‌കരിക്കുന്നു

മത്തായി 26:1-5, 14-16

മർക്കോസ്‌ 14:1, 2, 10, 11

ലൂക്കോസ്‌ 22:1-6

gt 112 ഖ. 2-4

നീസാൻ 13 (സൂര്യാസ്‌തമയത്തോടെ ആരംഭിക്കുന്നു)

2012 ഏപ്രിൽ 5 വ്യാഴം

▪ പത്രോസും യോഹന്നാനും പെസഹാ ഒരുക്കങ്ങൾ ചെയ്യുന്നു

▪ യേശുവും മറ്റു പത്ത്‌ അപ്പൊസ്‌തലന്മാരും വൈകുന്നേരത്തോടെ അങ്ങോട്ടുപോകുന്നു

മത്തായി 26:17-19

മർക്കോസ്‌ 14:12-16

ലൂക്കോസ്‌ 22:7-13

gt 112 ഖ. 5 മുതൽ 113 ഖ. 1 വരെ

നീസാൻ 14 (സൂര്യാസ്‌തമയത്തോടെ ആരംഭിക്കുന്നു)

▪ പെസഹാ ആഘോഷിക്കുന്നു

▪ അപ്പൊസ്‌തലന്മാരുടെ പാദങ്ങൾ കഴുകുന്നു

▪ യൂദായെ പറഞ്ഞുവിടുന്നു

▪ തന്റെ മരണത്തിന്റെ സ്‌മാരകം ഏർപ്പെടുത്തുന്നു

മത്തായി 26:20-35

മർക്കോസ്‌ 14:17-31

ലൂക്കോസ്‌ 22:14-38

യോഹന്നാൻ 13:1-17:26

gt 113 ഖ. 2 മുതൽ 116 വരെ

അർധരാത്രി

2012 ഏപ്രിൽ 6 വെള്ളി

▪ ഒറ്റിക്കൊടുക്കലും അറസ്റ്റും, ഗെത്ത്‌ശെമന തോട്ടത്തിൽവെച്ച്‌

▪ അപ്പൊസ്‌തലന്മാർ ഓടിപ്പോകുന്നു

▪ ന്യായാധിപസഭയുടെ മുമ്പാകെ വിചാരണ

▪ പത്രോസ്‌ യേശുവിനെ തള്ളിപ്പറയുന്നു

മത്തായി 26:36-75

മർക്കോസ്‌ 14:32-72

ലൂക്കോസ്‌ 22:39-62

യോഹന്നാൻ 18:1-27

gt 117 മുതൽ 120 വരെ

▪ വീണ്ടും ന്യായാധിപസഭയുടെ മുമ്പാകെ വീണ്ടും

▪ പീലാത്തൊസിന്റെ അടുത്തേക്ക്‌ അവിടെനിന്ന്‌ ഹെരോദാവിന്റെ അടുത്തേക്ക്‌ തിരിച്ച്‌ വീണ്ടും പീലാത്തൊസിന്റെ അടുത്തേക്ക്‌

▪ മരണത്തിന്‌ വിധിക്കുന്നു, സ്‌തംഭത്തിൽ തറയ്‌ക്കുന്നു

▪ ഉച്ചതിരിഞ്ഞ്‌ ഏകദേശം മൂന്നുമണിയോടെ മരിക്കുന്നു

▪ ശരീരം എടുത്ത്‌ മറവുചെയ്യുന്നു

മത്തായി 27:1-61

മർക്കോസ്‌ 15:1-47

ലൂക്കോസ്‌ 22:63-23:56

യോഹന്നാൻ 18:28-40

gt 121 മുതൽ 127 ഖ. 7 വരെ

നീസാൻ 15 (സൂര്യാസ്‌തമയത്തോടെ ആരംഭിക്കുന്നു)

▪ ശബത്ത്‌

2012 ഏപ്രിൽ 7 ശനി

▪ യേശുവിന്റെ കല്ലറയ്‌ക്കൽ കാവൽ ഏർപ്പെടുത്താൻ പീലാത്തൊസ്‌ അനുവദിക്കുന്നു

മത്തായി 27:62-66

gt 127 ഖ. 8-9

നീസാൻ 16 (സൂര്യാസ്‌തമയത്തോടെ ആരംഭിക്കുന്നു)

മർക്കോസ്‌ 16:1

2012 ഏപ്രിൽ 8 ഞായർ

▪ ഉയിർപ്പിക്കപ്പെടുന്നു

▪ ശിഷ്യന്മാർക്ക്‌ പ്രത്യക്ഷനാകുന്നു

മത്തായി 28:1-15

മർക്കോസ്‌ 16:1-8

ലൂക്കോസ്‌ 24:1-49

യോഹന്നാൻ 20:1-25

gt 127 ഖ. 10 മുതൽ 129 ഖ. 10 വരെ

[അടിക്കുറിപ്പ്‌]

d gt എന്നത്‌ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകത്തെയും കൊടുത്തിരിക്കുന്ന സംഖ്യകൾ ആ പുസ്‌തകത്തിലെ അധ്യായങ്ങളെയും സൂചിപ്പിക്കുന്നു. യേശുവിന്റെ അന്തിമ ശുശ്രൂഷയുടെ വിശദമായ തിരുവെഴുത്തു പരാമർശങ്ങൾ ഉൾക്കൊള്ളുന്ന ഒരു ചാർട്ട്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’ എന്ന പുസ്‌തകത്തിന്റെ 290-ാം പേജിൽ കാണാവുന്നതാണ്‌.