വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്‍റെ അടുത്തകാലത്തെ ലക്കങ്ങൾ നിങ്ങൾ സശ്രദ്ധം വായിച്ചുകാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകുമോ എന്നു നോക്കുക:

മൃതദേഹം ദഹിപ്പിക്കുന്നത്‌ ക്രിസ്‌ത്യാനികൾക്ക് ഉചിതമാണോ?

മൃതദേഹം ദഹിപ്പിക്കണമോ വേണ്ടയോ എന്നത്‌ വ്യക്തിപരമായ തീരുമാനമാണ്‌. ഈ രീതിയെക്കുറിച്ച് ബൈബിൾ നേരിട്ട് അഭിപ്രായം ഒന്നും പറയുന്നില്ല. എന്നിരുന്നാലും ശൗൽ രാജാവിന്‍റെയും മകൻ യോനാഥാന്‍റെയും മൃതദേഹങ്ങൾ ദഹിപ്പിച്ചശേഷം മറവുചെയ്‌തു എന്നത്‌ ശ്രദ്ധേയമാണ്‌. (1 ശമൂ. 31:2, 8-13)—6/15, പേജ്‌ 7.

മോശം കാര്യങ്ങൾ വരുത്തുന്നത്‌ ദൈവല്ലെന്ന് നമുക്ക് ഉറപ്പുള്ളരായിരിക്കാനാകുന്നത്‌ എന്തുകൊണ്ട്?

ദൈവം എല്ലാ വഴികളിലും നീതിമാനാണ്‌. അവൻ ന്യായപ്രിയനും നേരുള്ളവനും വിശ്വസ്‌തനും ആണ്‌. മാത്രമല്ല, യഹോവ വാത്സല്യവും കരുണയും നിറഞ്ഞവനും ആണ്‌. (ആവ. 32:4; സങ്കീ. 145:17; യാക്കോ. 5:11)—7/1, പേജ്‌ 4.

ആവശ്യം അധികമുള്ള ഒരു വിദേശ രാജ്യത്തേക്ക് മാറിത്താസിക്കുമ്പോൾ നേരിട്ടേക്കാവുന്ന വെല്ലുവിളികൾ എന്തെല്ലാം?

(1) വ്യത്യസ്‌ത ജീവിതരീതിയുമായി പൊരുത്തപ്പെടണം, (2) ഗൃഹാതുരത്വം തരണം ചെയ്യണം, (3) തദ്ദേശീയ സഹോദരങ്ങളുമായി ഇണങ്ങിച്ചേരണം. ഈ വെല്ലുവിളികൾ ഏറ്റെടുത്ത അനവധി സഹോദരങ്ങൾക്ക് സമൃദ്ധമായ അനുഗ്രഹങ്ങൾ ആസ്വദിക്കാനായിരിക്കുന്നു.—7/15, പേജ്‌ 4-5.

പുകവലി എത്രത്തോളം മാരകമാണ്‌?

കഴിഞ്ഞ നൂറ്റാണ്ടിൽ പുകവലി പത്ത്‌ കോടി ആളുകളുടെ ജീവൻ അപഹരിച്ചു. ഓരോ വർഷവും ഇത്‌ ഏതാണ്ട് 60 ലക്ഷം പേരുടെ ജീവനെടുക്കുന്നു.—7/1, പേജ്‌ 3.

പുതിയ ലഘുലേകൾ ഉപയോഗിക്കാൻ എളുപ്പവും വളരെ ഫലപ്രവും ആയിരിക്കുന്നത്‌ എന്തുകൊണ്ട്?

ഈ പുതിയ ലഘുലേഖകൾക്കെല്ലാം ഒരേ രൂപഘടനയാണുള്ളത്‌. ഓരോ ലഘുലേഖയും തിരഞ്ഞെടുത്ത ഒരു തിരുവെഴുത്തു വായിക്കാനും വീട്ടുകാരനോട്‌ ഒരു ചോദ്യം ചോദിക്കാനും നമ്മെ പ്രചോദിപ്പിക്കുന്നു. വീട്ടുകാരൻ നൽകുന്ന ഉത്തരം എന്തുതന്നെയായാലും ലഘുലേഖ തുറന്ന് ബൈബിളിന്‍റെ ഉത്തരം നമുക്ക് കാണിച്ചുകൊടുക്കാൻ കഴിയും. കൂടാതെ, മടക്കസന്ദർശനത്തിന്‌ അടിത്തറയിട്ടുകൊണ്ട് മറ്റൊരു ചോദ്യം ചൂണ്ടിക്കാണിക്കാനും സാധിക്കും.—8/15, പേജ്‌ 13-14.

അശ്ലീലം കാണാനുള്ള പ്രലോനം എങ്ങനെ ചെറുത്തുനിൽക്കാനാകും?

ചെയ്യാനാകുന്ന മൂന്നുകാര്യങ്ങൾ ഇവയാണ്‌: (1) കാമാസക്തി ഉളവാക്കുന്ന ഒരു ദൃശ്യത്തിൽ യദൃച്ഛയാ കണ്ണുടക്കിയാൽ സത്വരം ദൃഷ്ടി മാറ്റുക. (2) നല്ല കാര്യങ്ങളിലേക്ക് ചിന്ത മാറ്റുകയും പ്രാർഥിക്കുകയും ചെയ്യുക. (3) അശ്ലീലം അടങ്ങുന്ന സിനിമകളോ വെബ്‌സൈറ്റുകളോ ഒഴിവാക്കുക.—7/1, പേജ്‌ 9-11.

കുഞ്ഞാടുളെപ്പോലെ മക്കളെ മേയ്‌ക്കാൻ ക്രിസ്‌തീമാതാപിതാക്കൾക്ക് എന്തു ചെയ്യാനാകും?

കുട്ടികളെ അടുത്തറിയാൻ കഴിയേണ്ടതിന്‌ അവർ സംസാരിക്കുമ്പോൾ ശ്രദ്ധിച്ചുകേൾക്കേണ്ടത്‌ മർമപ്രധാനമാണ്‌. ആത്മീയമായി പരിപോഷിപ്പിക്കാൻ നല്ല ശ്രമം ചെയ്യുക. സ്‌നേഹപൂർവം അവരെ വഴിനയിക്കുക. ദൃഷ്ടാന്തത്തിന്‌, ആത്മീയവിഷയങ്ങളിൽ സംശയങ്ങൾ ദൂരികരിക്കാൻ അവർ ബുദ്ധിമുട്ടുമ്പോൾ.—9/15, പേജ്‌ 18-21.

ദൈവരാജ്യത്തിൻകീഴിൽ എന്തെല്ലാം പ്രശ്‌നങ്ങൾ നീക്കം ചെയ്യപ്പെടും?

രോഗം, മരണം, തൊഴിലില്ലായ്‌മ, യുദ്ധം, ഭക്ഷ്യക്ഷാമം, ദാരിദ്ര്യം എന്നിവയെല്ലാം നിർമാർജനം ചെയ്യപ്പെടും.—10/1, പേജ്‌ 7.

ബൈബിളിലെ ഏത്‌ ഉടമ്പടിയാണ്‌ ക്രിസ്‌തുവിനോടൊപ്പം ഭരിക്കാൻ മറ്റുള്ളരെ അനുവദിക്കുന്നത്‌?

അപ്പൊസ്‌തലന്മാരോടൊത്തുള്ള അവസാന പെസഹാ ഭക്ഷിച്ചശേഷം വിശ്വസ്‌ത അപ്പൊസ്‌തലന്മാരുമായി യേശു, രാജ്യ ഉടമ്പടി എന്ന് അറിയപ്പെടുന്ന ഒരു ഉടമ്പടി ചെയ്‌തു. (ലൂക്കോ. 22:28-30) തങ്ങൾ യേശുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കുമെന്ന് അത്‌ അവർക്ക് ഉറപ്പുനൽകി.—10/15, പേജ്‌ 16-17.

എന്താണ്‌ മേൽവിചാവിക്കായി ‘യത്‌നിക്കുക’ എന്നു പറയുന്നതിന്‍റെ അർഥം?

ആത്മാർഥമായി ആഗ്രഹിക്കുക, എത്തിപ്പിടിക്കുക എന്നൊക്കെ അർഥവ്യാപ്‌തിയുള്ള ഒരു ഗ്രീക്ക് ക്രിയയാണ്‌ ബൈബിളിൽ ‘യത്‌നിക്കുക’ എന്ന് തർജമ ചെയ്‌തിട്ടുള്ളത്‌. മരക്കൊമ്പിൽ തൂങ്ങുന്ന ആകർഷകമായ ഒരു തേൻപഴം ഒരു വ്യക്തി കഠിനശ്രമം ചെയ്‌ത്‌ കൈയെത്തിച്ച് പറിച്ചെടുക്കുന്ന ഒരു ചിത്രം ഇത്‌ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. എന്നാൽ യത്‌നിക്കുക എന്നതിന്‌ ‘മേൽവിചാരകപദവി’ വ്യഗ്രതയോടെ പിടിച്ചുപറ്റുക എന്നല്ല അർഥം! മൂപ്പന്മാരായി സേവിക്കാൻ ഹൃദയപരമാർഥതയോടെ ആഗ്രഹിക്കുന്നവരുടെ ലക്ഷ്യം “നല്ല വേല” ചെയ്യുക എന്നതാണ്‌, സ്ഥാനമാനങ്ങൾ കൈക്കലാക്കുക എന്നതല്ല. (1 തിമൊ. 3:1)—9/15, പേജ്‌ 3-4.

പ്രവൃത്തികൾ 15:14-ൽ ‘തന്‍റെ നാമത്തിനായി ഒരു ജനം’ എന്ന് യാക്കോബ്‌ വിളിച്ചിരിക്കുന്നത്‌ ആരെയാണ്‌?

തങ്ങളെ “വിളിച്ചവന്‍റെ സദ്‌ഗുണങ്ങളെ ഘോഷിക്കേണ്ടതിന്‌” തിരഞ്ഞെടുക്കപ്പെട്ട ഒരു വർഗമായിത്തീരാൻ ദൈവം വേർതിരിച്ച, യഹൂദന്മാരും യഹൂദന്മാരല്ലാത്തവരും ഉൾപ്പെടുന്ന വിശ്വാസികളാണ്‌ ആ ജനം. (1 പത്രോ. 2:9, 10)—11/15, പേജ്‌ 24-25.

വെളിപാട്‌ 11-‍ാ‍ം അധ്യാത്തിൽ പരാമർശിച്ചിരിക്കുന്ന രണ്ടു സാക്ഷികൾ ആരാണ്‌?

വെളിപാട്‌ 11-‍ാ‍ം അധ്യായത്തിൽ, മൂന്നര വർഷം “രട്ടുടുത്ത്‌” പ്രസംഗിക്കുന്നതായി പരാമർശിച്ചിരിക്കുന്ന രണ്ടു സാക്ഷികൾ 1914-ൽ ദൈവരാജ്യം സ്വർഗത്തിൽ സ്ഥാപിതമായ സമയത്ത്‌ ഭൂമിയിൽ നേതൃത്വമെടുത്തിരുന്ന അഭിഷിക്ത സഹോദരന്മാരാണ്‌. (വെളി. 11:8-10)—11/15, പേജ്‌ 30.