വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേഖനം | പ്രിയപ്പെട്ട ഒരാൾ മരണമടയുമ്പോൾ. . .

മരിച്ചവർ വീണ്ടും ജീവിക്കും!

മരിച്ചവർ വീണ്ടും ജീവിക്കും!

ഭർത്താവായ റോബർട്ട് മരിച്ചതിന്‍റെ ദുഃഖം മറക്കാനാവില്ലെന്ന് ഈ ലേഖനപരമ്പരയിൽ മുമ്പ് പരാമർശിച്ച ഗെയ്‌ൽ കരുതുന്നു. എങ്കിലും ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയ ലോകത്തിൽ അദ്ദേഹത്തെ വീണ്ടും കാണാനായി ഗെയ്‌ൽ നോക്കിയിരിക്കുകയാണ്‌. ഗെയ്‌ൽ പറയുന്നു: “എനിക്ക് ഏറ്റവും ഇഷ്ടമുള്ള വാക്യമാണു വെളിപാട്‌ 21:3, 4.” അവിടെ ഇങ്ങനെ വായിക്കുന്നു: “ദൈവംതന്നെ അവരോടുകൂടെ ഉണ്ടായിരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.”

ഗെയ്‌ൽ പറയുന്നു: “ഈ വാഗ്‌ദാനത്തിൽ എല്ലാം അടങ്ങിയിട്ടുണ്ട്. മരിച്ചുപോയ പ്രിയപ്പെട്ടവരെ വീണ്ടും കാണാനാകുമെന്ന കാര്യം അറിയില്ലാത്തവരെക്കുറിച്ച് ഓർക്കുമ്പോൾ എനിക്കു ശരിക്കും സങ്കടം തോന്നുന്നു.” അതുകൊണ്ട്, “മേലാൽ മരണം ഉണ്ടായിരിക്കുകയില്ല” എന്ന ദൈവത്തിന്‍റെ വാഗ്‌ദാനം അയൽക്കാരെ അറിയിക്കുന്ന മുഴുസമയ സുവിശേഷപ്രവർത്തനത്തിൽ സ്വമനസ്സാലെ ഏർപ്പെട്ടുകൊണ്ട് ഗെയ്‌ൽ ഇപ്പോൾ തന്‍റെ വിശ്വാസങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നു.

മരിച്ചാൽ വീണ്ടും ജീവിക്കുമെന്ന് ഇയ്യോബിന്‌ ഉറപ്പായിരുന്നു

“ഇതൊന്നും നടക്കാൻപോകുന്ന കാര്യമല്ല” എന്നു നിങ്ങൾ പറഞ്ഞേക്കാം. പക്ഷേ ഇയ്യോബ്‌ എന്ന വ്യക്തിയുടെ കാര്യമെടുക്കുക. ഇയ്യോബിനു മാരകമായ ഒരു രോഗം വന്നു. (ഇയ്യോബ്‌ 2:7) മരിക്കാൻ ആഗ്രഹിച്ചെങ്കിലും, തനിക്കു വീണ്ടും ജീവൻ നൽകി ഭൂമിയിലേക്കു കൊണ്ടുവരാനുള്ള ദൈവത്തിന്‍റെ ശക്തിയിൽ ഇയ്യോബിനു വിശ്വാസമുണ്ടായിരുന്നു. ആത്മവിശ്വാസത്തോടെ ഇയ്യോബ്‌ ഇങ്ങനെ പറഞ്ഞു: ‘നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കും. നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും; നിന്‍റെ കൈവേലയോടു നിനക്കു താല്‌പര്യമുണ്ടാകും.’ (ഇയ്യോബ്‌ 14:13, 15) താൻ മരിച്ചാൽ ദൈവത്തിനു ദുഃഖം തോന്നുമെന്നും തന്നെ ജീവനിലേക്കു തിരികെ കൊണ്ടുവരാൻ ദൈവം ആഗ്രഹിക്കുമെന്നും ഇയ്യോബിന്‌ ഉറപ്പായിരുന്നു.

അധികം വൈകാതെ ഭൂമി ഒരു പറുദീസയായിത്തീരുമ്പോൾ ദൈവം ഇയ്യോബിനെയും എണ്ണമറ്റ മറ്റ്‌ അനേകരെയും പുനരുത്ഥാനപ്പെടുത്തും അഥവാ ജീവനിലേക്കു കൊണ്ടുവരും. (ലൂക്കോസ്‌ 23:42, 43) പ്രവൃത്തികൾ 24:15-ൽ ‘പുനരുത്ഥാനം ഉണ്ടാകും’ എന്ന ഉറപ്പു നമ്മൾ കാണുന്നു. യേശുവും ഇതേ ഉറപ്പു നൽകി: “ഇതിൽ ആശ്ചര്യപ്പെടരുത്‌: സ്‌മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്‍റെ ശബ്ദം കേട്ടു പുറത്തുവരുന്ന സമയം വരുന്നു.” (യോഹന്നാൻ 5:28, 29) ആ വാഗ്‌ദാനം നിവൃത്തിയേറുന്നത്‌ ഇയ്യോബ്‌ സ്വന്തം കണ്ണാൽ കാണും. ‘ബാല്യപ്രായത്തിന്‍റെ’ പ്രസരിപ്പു തിരികെ കിട്ടുമെന്നും ‘യൌവനചൈതന്യം’ നിലനിറുത്താമെന്നും ഉള്ള പ്രതീക്ഷയോടെയായിരിക്കും ഇയ്യോബ്‌ പുനരുത്ഥാനപ്പെടുക. (ഇയ്യോബ്‌ 33:24, 25) പുനരുത്ഥാനമെന്ന കരുണാപൂർവകമായ ക്രമീകരണത്തോടു വിലമതിപ്പുള്ള എല്ലാവർക്കും ഇതേ അനുഗ്രഹം ലഭിക്കും.

ഉറ്റവരുടെ വേർപാടിന്‍റെ വേദന അനുഭവിക്കുന്ന ഒരാളാണു നിങ്ങളെങ്കിൽ ഈ ലേഖനത്തിലെ വിവരങ്ങൾ നിങ്ങളുടെ ദുഃഖം പൂർണമായും ഇല്ലാതാക്കണമെന്നില്ല. എന്നാൽ ദൈവം ബൈബിളിലൂടെ തന്നിരിക്കുന്ന വാഗ്‌ദാനങ്ങളെക്കുറിച്ച് ആഴമായി ചിന്തിക്കുന്നെങ്കിൽ യഥാർഥപ്രത്യാശയും മുന്നോട്ടു പോകാനുള്ള ശക്തിയും നിങ്ങൾക്കു ലഭിക്കും.—1 തെസ്സലോനിക്യർ 4:13.

വേർപാടിന്‍റെ വേദനയുമായി പൊരുത്തപ്പെടാൻ എങ്ങനെ കഴിയും എന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ടോ? “ദൈവം തിന്മയും കഷ്ടപ്പാടും അനുവദിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്” എന്നതുപോലുള്ള ചോദ്യങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ, ബൈബിൾ തരുന്ന പ്രായോഗികവും ആശ്വാസദായകവും ആയ ഉത്തരങ്ങൾ കണ്ടെത്താൻ ഞങ്ങളുടെ വെബ്‌സൈറ്റായ jw.org സന്ദർശിക്കുക.▪ (w16-E No. 3)