വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേഖനം

യേശു യാതനകൾ സഹിച്ച് മരിച്ചത്‌ എന്തുകൊണ്ട്?

യേശു യാതനകൾ സഹിച്ച് മരിച്ചത്‌ എന്തുകൊണ്ട്?

“ഏകമനുഷ്യനിലൂടെ (ആദാമിലൂടെ) പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു.”—റോമർ 5:12.

“നിങ്ങൾക്ക് എന്നേക്കും ജീവിക്കാൻ ആഗ്രഹമുണ്ടോ” എന്ന് ആരെങ്കിലും ചോദിച്ചാൽ നിങ്ങൾ എന്ത് പറയും? ‘ആഗ്രഹമുണ്ട്’ എന്ന് മിക്കവരും പറയുമെങ്കിലും അത്‌ നടപ്പുള്ള കാര്യമായി കരുതണമെന്നില്ല. ‘ജനിച്ചാൽ ഒരിക്കൽ മരിക്കണം, അത്‌ ജീവിതത്തിന്‍റെ ഭാഗമാണ്‌’ എന്ന് അവർ പറഞ്ഞേക്കാം.

അതേ ചോദ്യംതന്നെ നേരെതിരിച്ച്, “നിങ്ങൾ മരിക്കാൻ തയാറാണോ” എന്ന് ചോദിച്ചാൽ സാധാരണഗതിയിൽ ‘അല്ല’ എന്നേ ആളുകൾ പറയൂ. എന്താണ്‌ അതിന്‍റെ അർഥം? ജീവിതത്തിൽ എന്തെല്ലാം കഷ്ടപ്പാടുകളും ദുരിതങ്ങളും ഉണ്ടായാലും എല്ലാവരുടെയും ഉള്ളിന്‍റെ ഉള്ളിലെ ആഗ്രഹം ജീവിക്കണം എന്നുതന്നെയാണ്‌. ബൈബിൾ പറയുന്നത്‌, ജീവിക്കാനുള്ള അഭിലാഷത്തോടെ ദൈവം മനുഷ്യരെ സൃഷ്ടിച്ചു എന്നാണ്‌. “നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു” എന്ന് അത്‌ വ്യക്തമായി പറയുന്നു.—സഭാപ്രസംഗി 3:11.

എന്നാൽ, മനുഷ്യർ എന്നേക്കും ജീവിക്കുന്നില്ല എന്നതാണ്‌ വസ്‌തുത. അങ്ങനെയെങ്കിൽ, എന്ത് കുഴപ്പമാണ്‌ സംഭവിച്ചത്‌? ഇത്‌ പരിഹരിക്കാൻ ദൈവം എന്തെങ്കിലും ചെയ്‌തിട്ടുണ്ടോ? അതെക്കുറിച്ചുള്ള ബൈബിളിന്‍റെ ഉത്തരങ്ങൾ ആശ്വാസദായകമാണെന്ന് മാത്രമല്ല യേശു യാതനകൾ സഹിച്ച് മരിച്ചത്‌ എന്തിനാണ്‌ എന്നതുമായി അതിന്‌ നേരിട്ട് ബന്ധവുമുണ്ട്.

കുഴപ്പങ്ങളുടെ തുടക്കം എങ്ങനെ?

ബൈബിളിന്‍റെ ആദ്യപുസ്‌തകമായ ഉൽപത്തിയുടെ തുടക്കത്തിലെ മൂന്നു അധ്യായങ്ങളിൽ കാണുന്നത്‌, ആദ്യ മനുഷ്യ ജോഡികളായ ആദാമിനും ഹവ്വായ്‌ക്കും എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ ദൈവം വെച്ചുനീട്ടിയെന്നും അത്‌ നേടാൻ എന്ത് ചെയ്യണമെന്ന് അവരോട്‌ പറഞ്ഞിരുന്നെന്നും ആണ്‌. ദൈവത്തെ അനുസരിക്കുന്നതിൽ അവർ പരാജയപ്പെട്ടതും അങ്ങനെ ജീവിക്കാനുള്ള പ്രത്യാശ നഷ്ടപ്പെടുത്തിയതും എങ്ങനെയാണെന്ന് വിവരണം തുടർന്നുപറയുന്നു. ലളിതമായിട്ടാണ്‌ ഈ സംഭവങ്ങൾ വിവരിച്ചിരിക്കുന്നത്‌; അത്ര ലളിതമായതുകൊണ്ട് ചിലർ ഇത്‌ ഒരു കെട്ടുകഥയാണെന്ന് പറഞ്ഞ് തള്ളിക്കളയുന്നു. പക്ഷെ, ഉൽപത്തിവിവരണം സുവിശേഷവിവരണങ്ങൾ പോലെതന്നെ വസ്‌തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ള ചരിത്രരേഖയാണെന്നതിന്‌ എല്ലാ തെളിവുകളുമുണ്ട്. *

ആദാം അനുസരണക്കേട്‌ കാണിച്ചതിന്‍റെ ഫലം എന്തായിരുന്നു? ബൈബിൾ ഇങ്ങനെ പറയുന്നു: “ഏകമനുഷ്യനിലൂടെ (ആദാമിലൂടെ) പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ, എല്ലാവരും പാപം ചെയ്‌തതിനാൽ മരണം സകലമനുഷ്യരിലേക്കും വ്യാപിച്ചു.” (റോമർ 5:12) അതെ, ആദാം ദൈവത്തോട്‌ അനുസരണക്കേട്‌ കാണിച്ചുകൊണ്ട് പാപം ചെയ്‌തു. അങ്ങനെ, എന്നേക്കും ജീവിക്കാനുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തുകയും കാലക്രമേണ മരിക്കുകയും ചെയ്‌തു. ആദാമിന്‍റെ പിൻതലമുറക്കാരെന്ന നിലയിൽ നമ്മൾ പാപം അവകാശപ്പെടുത്തി. അതിന്‍റെ ഫലമായി രോഗവും വാർധക്യവും മരണവും അനുഭവിക്കേണ്ടിവരുന്നു. മനുഷ്യൻ മരിക്കുന്നതിന്‍റെ കാരണം സംബന്ധിച്ച ഈ വിശദീകരണം, പാരമ്പര്യത്തെക്കുറിച്ച്—കുട്ടികൾ മാതാപിതാക്കളുടെ സ്വഭാവത്തിലെ ചില ഘടകങ്ങൾ അവകാശമാക്കുന്നുണ്ട് എന്നത്‌—നമ്മുടെ ഇന്നത്തെ അറിവുമായി പൂർണയോജിപ്പിലാണ്‌. എന്നാൽ, ഈ പ്രശ്‌നം പരിഹരിക്കാൻ ദൈവം എന്തെങ്കിലും ചെയ്‌തിട്ടുണ്ടോ?

ദൈവം ചെയ്‌തിരിക്കുന്നത്‌ എന്ത്?

ഉണ്ട്. ആദാം തന്‍റെ പിൻഗാമികൾക്ക് നഷ്ടപ്പെടുത്തിയത്‌ അതായത്‌, നിത്യമായി ജീവിക്കാനുള്ള പ്രത്യാശ തിരിച്ചുനൽകാൻ ദൈവം ക്രമീകരണങ്ങൾ ചെയ്‌തിട്ടുണ്ട്. ദൈവം അത്‌ എങ്ങനെ സാധ്യമാക്കും?

“പാപത്തിന്‍റെ ശമ്പളം മരണം” ആണെന്ന് റോമർ 6:23-ൽ കാണാം. ഇതിന്‍റെ അർഥം പാപത്തിന്‍റെ ഫലമാണ്‌ മരണം എന്നാണ്‌. ആദാം മരിച്ചത്‌ പാപം ചെയ്‌തതുകൊണ്ടാണ്‌. നമ്മളും പാപം ചെയ്യുന്നു. അതുകൊണ്ട്, പാപത്തിന്‍റെ ശമ്പളമായ മരണത്തിന്‌ അർഹരാണ്‌. എന്നാൽ, നമ്മൾ പാപാവസ്ഥയിൽ ജനിച്ചത്‌ നമ്മുടെതന്നെ കുറ്റം കൊണ്ടല്ല. അതിനാൽ, നമുക്കുവേണ്ടി പാപത്തിന്‍റെ ശമ്പളം കൈപ്പറ്റാൻ ദൈവം സ്‌നേഹപൂർവം തന്‍റെ മകനായ യേശുവിനെ അയച്ചു. ഇത്‌, എങ്ങനെയാണ്‌ നമ്മുടെ പാപത്തെ നീക്കിക്കളയുന്നത്‌?

യേശുവിന്‍റെ മരണം ഒരിക്കലും അവസാനിക്കാത്ത, സന്തോഷമുള്ള ജീവിതത്തിലേക്കു വഴിതുറക്കുന്നു

ഒരു മനുഷ്യൻ അതായത്‌, പൂർണമനുഷ്യനായ ആദാം അനുസരണക്കേടിലൂടെ പാപവും മരണവും ലോകത്തിലേക്ക് കടത്തിവിട്ടതുകൊണ്ട് നമ്മളെ പാപഭാരത്തിൽനിന്ന് വിടുവിക്കാൻ മരണത്തോളം അനുസരണം പാലിക്കുന്ന ഒരു പൂർണമനുഷ്യൻ ആവശ്യമായിവന്നു. ഇക്കാര്യം ബൈബിൾ ഇങ്ങനെ വിശദീകരിക്കുന്നു: “ഏകമനുഷ്യന്‍റെ അനുസരണക്കേടിലൂടെ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്‍റെ അനുസരണത്തിലൂടെ അനേകർ നീതിമാന്മാരായിത്തീരും.” (റോമർ 5:19) യേശുവായിരുന്നു ആ ‘ഏകൻ.’ യേശു സ്വർഗം വിട്ട് ഭൂമിയിലേക്ക് വന്ന് ഒരു പൂർണമനുഷ്യനായി * ജീവിക്കുകയും നമുക്കുവേണ്ടി മരിക്കുകയും ചെയ്‌തു. അതിന്‍റെ ഫലമായി, മനുഷ്യർക്ക് ദൈവത്തിന്‍റെ മുമ്പാകെ നീതിനിഷ്‌ഠമായ ഒരു നില ഉണ്ടായിരിക്കാനും അനന്തമായ ജീവന്‍റെ പ്രത്യാശ നേടാനും സാധിച്ചു.

യേശു യാതനകൾ സഹിച്ച് മരിച്ചത്‌ എന്തുകൊണ്ട്?

എന്നിരുന്നാലും, മനുഷ്യരെ പാപത്തിൽനിന്ന് വിടുവിക്കാൻ യേശു മരിക്കേണ്ടതുണ്ടായിരുന്നോ? ആദാമിന്‍റെ പിൻമുറക്കാരെ എന്നേക്കും ജീവിക്കാൻ അനുവദിച്ചുകൊണ്ട് സർവശക്തനായ ദൈവത്തിന്‌ വെറും ഒരു ഉത്തരവിട്ടാൽ മതിയായിരുന്നില്ലേ? മതിയായിരുന്നു. ദൈവത്തിന്‌ അതിനുള്ള അധികാരവുമുണ്ട്. എന്നാൽ അങ്ങനെ ചെയ്യുന്നത്‌ പാപത്തിന്‍റെ ശമ്പളം മരണം എന്ന ദൈവത്തിന്‍റെ പ്രഖ്യാപിത നിയമത്തെ അവഗണിക്കുന്നതാകുമായിരുന്നു. അവരവരുടെ സൗകര്യത്തിനുവേണ്ടി റദ്ദ് ചെയ്യാവുന്നതോ മാറ്റം വരുത്താവുന്നതോ ആയ ഒരു ലഘുനിയമം ആയിരുന്നില്ല അത്‌. അത്‌ യഥാർഥനീതിയുടെ അടിസ്ഥാനശിലയാണ്‌.—സങ്കീർത്തനങ്ങൾ 37:28.

ഈ ഒരു വിഷയത്തിൽ ദൈവം തന്‍റെ നീതിയുടെ മാനദണ്ഡം മാറ്റിയിരുന്നെങ്കിൽ മറ്റു കാര്യങ്ങളിലും ദൈവം ഇതുപോലെ വിട്ടുവീഴ്‌ച ചെയ്യുമെന്ന് ആളുകൾ ചിന്തിക്കില്ലേ? ഉദാഹരണത്തിന്‌, ആദാമിന്‍റെ സന്തതികളിൽ നിത്യം ജീവിക്കാൻ യോഗ്യതയുള്ളത്‌ ആർക്കൊക്കെയാണ്‌ എന്ന കാര്യത്തിൽ ന്യായപൂർവം തീരുമാനമെടുക്കാൻ ദൈവത്തിന്‌ കഴിയുമോ? താൻ നൽകിയിരിക്കുന്ന വാഗ്‌ദാനങ്ങൾ പാലിക്കുമെന്ന കാര്യത്തിൽ ദൈവത്തെ വിശ്വസിക്കാനാകുമോ? നമ്മുടെ രക്ഷ സാധ്യമാക്കുന്നതിനായി ദൈവം നീതിയോട്‌ പറ്റിനിന്നത്‌, താൻ എല്ലായ്‌പോഴും ശരിയായതു മാത്രമേ ചെയ്യുകയുള്ളൂ എന്ന കാര്യത്തിന്‌ നമുക്കുള്ള ഉറപ്പാണ്‌.

യേശുവിന്‍റെ ബലിമരണത്തിലൂടെ ദൈവം പറുദീസാഭൂമിയിലെ അനന്തമായ ജീവിതത്തിന്‌ വഴിതുറന്നു. യോഹന്നാൻ 3:16-ലെ യേശുവിന്‍റെ വാക്കുകൾ ശ്രദ്ധിക്കുക: “തന്‍റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്‌ അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമേൽ സ്‌നേഹിച്ചു.” അങ്ങനെ, യേശുവിന്‍റെ മരണം ദൈവത്തിന്‍റെ പിഴവില്ലാത്ത നീതിയുടെ മാത്രമല്ല, അതിലേറെ മനുഷ്യരോടുള്ള ദൈവത്തിന്‍റെ മഹത്തായ സ്‌നേഹത്തിന്‍റെയും തെളിവാണ്‌.

എന്നിരുന്നാലും, സുവിശേഷങ്ങളിൽ വിവരിച്ചിരിക്കുന്നതുപോലെ യേശു യാതനകളും വേദനകളും സഹിച്ച് മരിക്കേണ്ടതുണ്ടായിരുന്നോ? അങ്ങേയറ്റം കടുത്ത പരിശോധനയ്‌ക്ക് വിധേയനാകുകയും വിശ്വസ്‌തനായി നിൽക്കുകയും ചെയ്‌തതിലൂടെ, പരിശോധനയിൻകീഴിൽ മനുഷ്യൻ ദൈവത്തോട്‌ വിശ്വസ്‌തനായി നിൽക്കുകയില്ല എന്ന സാത്താന്‍റെ വാദം യേശു എന്നേക്കുമായി ഖണ്ഡിച്ചു. (ഇയ്യോബ്‌ 2:4, 5) പൂർണനായിരുന്ന ആദാമിനെ പാപം ചെയ്യിച്ചതിലൂടെ സാത്താന്‍റെ ആ വാദം ശരിയാണെന്ന് കാണപ്പെട്ടു. എന്നാൽ ആദാമിനോട്‌ എല്ലാവിധത്തിലും തുല്യനായിരുന്ന യേശു കടുത്ത പരിശോധനയിലായപ്പോൾപോലും അനുസരണം പാലിച്ചു. (1 കൊരിന്ത്യർ 15:45) മനസ്സുവെച്ചിരുന്നെങ്കിൽ ആദാമിനും ദൈവത്തെ അനുസരിക്കാമായിരുന്നെന്ന് യേശു അങ്ങനെ തെളിയിച്ചു. പരിശോധനകൾ സഹിച്ചുനിന്നുകൊണ്ട് യേശു നമുക്ക് പിന്തുടരാൻ ഒരു മാതൃക വെച്ചു. (1 പത്രോസ്‌ 2:21) സ്വർഗത്തിലെ അമർത്യജീവൻ സമ്മാനിച്ചുകൊണ്ട് ദൈവം തന്‍റെ പുത്രന്‍റെ പരിപൂർണമായ അനുസരണത്തിന്‌ പ്രതിഫലം നൽകുകയും ചെയ്‌തു.

നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാം

യേശുവിന്‍റെ മരണം യഥാർഥത്തിൽ സംഭവിച്ച ഒന്നാണ്‌. അവസാനിക്കാത്ത ജീവിതത്തിലേക്കുള്ള പാത തുറന്നുകിടക്കുന്നു. എന്നേക്കും ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നമ്മൾ ചെയ്യേണ്ടത്‌ എന്താണെന്ന് സൂചിപ്പിച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്‌തുവിനെയും അവർ അറിയുന്നതല്ലോ നിത്യജീവൻ.”—യോഹന്നാൻ 17:3.

ഈ മാസികയുടെ പ്രസാധകർ സത്യദൈവമായ യഹോവയെക്കുറിച്ചും പുത്രനായ യേശുവിനെക്കുറിച്ചും കൂടുതൽ കാര്യങ്ങൾ അറിയാൻ നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികൾക്ക് നിങ്ങളെ സഹായിക്കാൻ സന്തോഷമേയുള്ളൂ. ഞങ്ങളുടെ വെബ്‌സൈറ്റായ www.pr418.com സന്ദർശിച്ചുകൊണ്ടും നിങ്ങൾക്കു മുഴുവൻ വിവരങ്ങൾ അറിയാൻ കഴിയും.▪(w16-E No.2)

^ ഖ. 8 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിന്‍റെ പേജ്‌ 922-ലെ “ഉൽപത്തിയുടെ ചരിത്രപരമായ കൃത്യത” എന്ന ഭാഗം കാണുക.

^ ഖ. 13 ദൈവം തന്‍റെ പുത്രന്‍റെ ജീവൻ സ്വർഗത്തിൽനിന്ന് മറിയയുടെ ഗർഭപാത്രത്തിലേക്ക് മാറ്റിയതിലൂടെ യേശു ഉരുവായി. കൂടാതെ, മറിയയുടെ അപൂർണത യേശുവിനെ ബാധിക്കാതിരിക്കാൻ ദൈവം പരിശുദ്ധാത്മാവിനെ ഉപയോഗിച്ചുകൊണ്ട് വേണ്ട നടപടികൾ സ്വീകരിച്ചു.—ലൂക്കോസ്‌ 1:31, 35.