വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ലോകത്തുനിന്ന് അക്രമം ഇല്ലാതാകുമോ?

ഈ ലോകത്തുനിന്ന് അക്രമം ഇല്ലാതാകുമോ?

നിങ്ങളോ നിങ്ങളുടെ ഒരു കുടുംബാംഗമോ എന്നെങ്കിലും അക്രമത്തിന്‌ ഇരയായിട്ടുണ്ടോ? അങ്ങനെ സംഭവിക്കുമെന്ന പേടി നിങ്ങൾക്കുണ്ടോ? “ലോകമെങ്ങും വർധിച്ചുവരുന്ന ഒരു പൊതുജനാരോഗ്യപ്രശ്‌നം” എന്നാണ്‌ അക്രമത്തെ വിളിച്ചിരിക്കുന്നത്‌. ചില ഉദാഹരണങ്ങൾ നോക്കാം.

ഗാർഹികവും ലൈംഗികവും ആയ പീഡനം: “മൂന്നു പേരിൽ ഒരാൾ എന്ന നിരക്കിൽ സ്‌ത്രീകൾ അവരുടെ പങ്കാളിയിൽനിന്ന് ശാരീരികമോ ലൈംഗികമോ ആയ പീഡനം ജീവിതത്തിൽ എപ്പോഴെങ്കിലും നേരിടേണ്ടിവരുന്നുണ്ട്” എന്ന് ഐക്യരാഷ്‌ട്ര സംഘടന റിപ്പോർട്ടു ചെയ്യുന്നു. സങ്കടകരമെന്നു പറയട്ടെ, “ലോകവ്യാപകമായി അഞ്ചു സ്‌ത്രീകളിൽ ഒരാൾ ബലാത്സംഗത്തിനോ ബലാത്സംഗശ്രമത്തിനോ ഇരയായിത്തീരുന്നു എന്നു കണക്കാക്കപ്പെടുന്നു.”

തെരുവിലെ കുറ്റകൃത്യം: ഐക്യനാടുകളിൽ 30,000-ത്തിലധികം ഗുണ്ടാസംഘങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണു കണക്ക്. ലാറ്റിൻ അമേരിക്കയിൽ ഏതാണ്ടു മൂന്നിൽ ഒരാൾ കുറ്റകൃത്യത്തിന്‌ ഇരയാകുന്നു.

കൊലപാതകങ്ങൾ: ഈ അടുത്ത കാലത്ത്‌, ഒരു വർഷംകൊണ്ട് ഏതാണ്ട് അഞ്ചു ലക്ഷം ആളുകൾ കൊല ചെയ്യപ്പെട്ടു. അതു യുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കാൾ കൂടുതലാണ്‌. കൊലപാതകനിരക്കിന്‍റെ ശരാശരിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതു മധ്യ അമേരിക്കയും തെക്കൻ ആഫ്രിക്കയും ആണ്‌. ലോകം മുഴുവനും നടക്കുന്ന കൊലപാതകങ്ങളുടെ ശരാശരിയെക്കാൾ നാല്‌ ഇരട്ടിയിൽ അധികമാണ്‌ ഇത്‌. ഒരു വർഷംകൊണ്ട് 1,00,000-ത്തിലധികം ആളുകൾ ലാറ്റിൻ അമേരിക്കയിൽ കൊല്ലപ്പെട്ടു. ബ്രസീലിൽ മാത്രം ഏതാണ്ട് 50,000 ആളുകളാണു കൊല്ലപ്പെട്ടത്‌. അക്രമത്തിനു ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകുമോ?

അക്രമം ഇല്ലാതാക്കാൻ കഴിയുമോ?

എന്തുകൊണ്ടാണ്‌ അക്രമം ഇത്ര വ്യാപകമായിരിക്കുന്നത്‌? കാരണങ്ങൾ പലതാണ്‌. സാമൂഹികവും സാമ്പത്തികവും ആയ അസമത്വങ്ങളിൽനിന്ന് ഉടലെടുക്കുന്ന അമർഷം, മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ദുരുപയോഗം, ശിക്ഷിക്കപ്പെടുകയില്ലെന്ന അക്രമികളുടെ ധാരണ എന്നിവയാണു ചിലത്‌. മുതിർന്നവരുടെ അക്രമാസക്തമായ പെരുമാറ്റം കുട്ടികൾ കണ്ടുവളരുന്നതും ആളുകൾ മറ്റുള്ളവരുടെ ജീവനു യാതൊരു വിലയും കല്‌പിക്കാത്തതും അക്രമം വർധിക്കുന്നതിനു കാരണമാകുന്നു.

ലോകത്തിലെ ചില സ്ഥലങ്ങൾ അക്രമത്തിന്‍റെ തോതു കുറയ്‌ക്കുന്നതിൽ പുരോഗതി നേടിയിട്ടുണ്ട് എന്നതു സത്യംതന്നെ. ബ്രസീലിലെ, ആളുകൾ തിങ്ങിപ്പാർക്കുന്ന നഗരമായ സാവോ പൗലോയിൽ കഴിഞ്ഞ പത്തു വർഷംകൊണ്ട് കൊലപാതകങ്ങളുടെ എണ്ണം 80 ശതമാനം കുറഞ്ഞതായി റിപ്പോർട്ടു ചെയ്യുന്നു. എങ്കിലും അക്രമപ്രവർത്തനങ്ങൾക്കു കാര്യമായ കുറവൊന്നുമുണ്ടായിട്ടില്ല. 1,00,000-ത്തിൽ 10 എന്ന നിരക്കിൽ കൊലപാതകങ്ങളും നടക്കുന്നുണ്ട്. അക്രമത്തെ എന്നെന്നേക്കുമായി തുടച്ചുമാറ്റാൻ പിന്നെ എന്താണു മാർഗം?

അക്രമം പൂർണമായും ഇല്ലാതാകണമെങ്കിൽ ആളുകളുടെ മനോഭാവത്തിനും പെരുമാറ്റത്തിനും മാറ്റം വരണം. അക്രമാസക്തരായ ആളുകൾക്കു മാറ്റം വരണമെങ്കിൽ അഹങ്കാരം, അത്യാഗ്രഹം, സ്വാർഥത എന്നീ ദുർഗുണങ്ങൾക്കു പകരം അവർ സ്‌നേഹം, ബഹുമാനം എന്നീ സദ്‌ഗുണങ്ങളും മറ്റുള്ളവരോടുള്ള പരിഗണനയും വളർത്തേണ്ടതുണ്ട്.

ഇത്ര വലിയ മാറ്റങ്ങൾ വരുത്താൻ ഒരു വ്യക്തിയെ എന്തു പ്രേരിപ്പിക്കും? ബൈബിൾ എന്താണു പഠിപ്പിക്കുന്നതെന്നു ചിന്തിക്കുക:

  • “ദൈവത്തോടുള്ള സ്‌നേഹമോ, അവന്‍റെ കൽപ്പനകൾ അനുസരിക്കുന്നതാകുന്നു.”— 1 യോഹന്നാൻ 5:3.

  • “യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു.”—സദൃശവാക്യങ്ങൾ 8:13.

ദൈവത്തോടു സ്‌നേഹവും ദൈവത്തെ അപ്രീതിപ്പെടുത്തുന്നതിലുള്ള ഭയവും വളർത്തിയെടുത്താൽ അക്രമാസക്തരായ ആളുകൾക്കുപോലും അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താനാകും. മാറ്റം എന്നു പറഞ്ഞാൽ പുറമെയുള്ള മാറ്റമല്ല, അയാളുടെ വ്യക്തിത്വംതന്നെ മാറിമറിയും. അതിനു സാധിക്കുമോ?

നിരവധി അക്രമപ്രവർത്തനങ്ങളുടെ പേരിൽ 19 വർഷം ബ്രസീലിലെ ജയിലിൽ കഴിഞ്ഞ അലക്‌സിന്‍റെ * കാര്യം നോക്കുക. യഹോവയുടെ സാക്ഷികളുടെകൂടെ ബൈബിൾ പഠിച്ചതിനു ശേഷം 2000-ത്തിൽ അദ്ദേഹം യഹോവയുടെ സാക്ഷികളിൽ ഒരാളായി. അദ്ദേഹത്തിന്‍റെ അക്രമസ്വഭാവത്തിനു മാറ്റം വന്നോ? ചെയ്‌തുപോയ തെറ്റുകളെക്കുറിച്ച് ഓർത്ത്‌ അലക്‌സിന്‌ ഇപ്പോൾ അതിയായ ദുഃഖമുണ്ട്. അലക്‌സ്‌ പറയുന്നു: “എന്നോട്‌ ആത്മാർഥമായി ക്ഷമിച്ച ദൈവത്തെ ഞാൻ സ്‌നേഹിക്കാൻ തുടങ്ങി. യഹോവയോടുള്ള നന്ദിയും സ്‌നേഹവും ജീവിതത്തിൽ മാറ്റം വരുത്താൻ എന്നെ സഹായിച്ചു.”

ബ്രസീലിലുള്ള സീസർ, വീടു കുത്തിത്തുറന്നും ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയും മോഷണം നടത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു. 15 വർഷത്തോളം സീസർ ആ രീതിയിൽ ജീവിച്ചു. എങ്ങനെയാണ്‌ അദ്ദേഹത്തിനു മാറ്റം വന്നത്‌? ജയിലിലായിരുന്നപ്പോൾ സീസറിനെ യഹോവയുടെ സാക്ഷികൾ ചെന്നുകണ്ടു. അദ്ദേഹവും ബൈബിൾ പഠിക്കാൻതുടങ്ങി. സീസർ പറയുന്നു: “ഒരു ഉദ്ദേശ്യപൂർണമായ ജീവിതം സാധ്യമാണെന്ന് അപ്പോഴാണ്‌ എനിക്കു മനസ്സിലായത്‌. ദൈവത്തെ സ്‌നേഹിക്കാനും ദൈവഭയത്തോടെ ജീവിക്കാനും ഞാൻ പഠിച്ചു. തെറ്റായ കാര്യങ്ങളിലേക്കു തിരിച്ചുപോയി ദൈവത്തെ ദുഃഖിപ്പിക്കാതിരിക്കാൻ ദൈവഭയം എനിക്കു പ്രചോദനമായി. ദൈവം കാണിച്ച ദയയോടു നന്ദികേടു കാണിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. ദൈവത്തോടുള്ള സ്‌നേഹവും ഭയവും നല്ല ഒരു വ്യക്തിയായിത്തീരാൻ എന്നെ പ്രേരിപ്പിച്ചു.”

അക്രമമില്ലാത്ത ഒരു ലോകത്ത്‌ ജീവിക്കാൻ എന്തു ചെയ്യണമെന്നു പഠിക്കുക

എന്താണ്‌ ഈ അനുഭവങ്ങൾ നമുക്കു കാണിച്ചുതരുന്നത്‌? ആളുകൾ ചിന്തിക്കുന്ന രീതിക്കു മാറ്റം വരുത്തിക്കൊണ്ട് അവരുടെ ജീവിതത്തിൽ പരിവർത്തനം വരുത്താനുള്ള ശക്തി ബൈബിളിനുണ്ട്. (എഫെസ്യർ 4:23) നേരത്തെ പരാമർശിച്ച അലക്‌സ്‌ ഇങ്ങനെ പറയുന്നു: “ബൈബിളിൽനിന്ന് പഠിച്ച കാര്യങ്ങൾ പതിയെപ്പതിയെ എന്‍റെ തെറ്റായ ചിന്തകൾ കഴുകിക്കളഞ്ഞു. അത്‌ എന്നെ ശുദ്ധീകരിച്ചു. എന്‍റെ സ്വഭാവത്തിനു മാറ്റം വരുത്താൻ കഴിയുമെന്നു ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.” ശരിയാണ്‌, ബൈബിളിലെ നിർമലമായ കാര്യങ്ങൾകൊണ്ട് നമ്മുടെ മനസ്സു നിറയ്‌ക്കുന്നെങ്കിൽ തിന്മകൾ കഴുകിക്കളയാനും ഇല്ലാതാക്കാനും കഴിയും. ദൈവവചനത്തിന്‌ ആളുകളെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. (എഫെസ്യർ 5:26) ക്രൂരരും സ്വാർഥരും ആയവർക്കുപോലും ദയയും സമാധാനവും ഉള്ള ആളുകളായി മാറാൻ കഴിയും. (റോമർ 12:18) ബൈബിൾതത്ത്വങ്ങൾ അനുസരിക്കുമ്പോൾ അവർക്കു മനഃസമാധാനത്തോടെ ജീവിക്കാൻ കഴിയുന്നു.—യശയ്യ 48:18.

240 ദേശങ്ങളിലായി 80 ലക്ഷത്തിലധികം യഹോവയുടെ സാക്ഷികൾ അക്രമം ഇല്ലായ്‌മ ചെയ്യാനുള്ള സൂത്രവാക്യം കണ്ടെത്തിയിരിക്കുന്നു. എല്ലാ വംശങ്ങളിലും സാമൂഹികതട്ടുകളിലും പശ്ചാത്തലങ്ങളിലും ഉള്ള ആളുകൾ ദൈവത്തെ സ്‌നേഹിക്കാനും ഭയപ്പെടാനും അതുപോലെ പരസ്‌പരം സ്‌നേഹിക്കാനും പഠിച്ചിരിക്കുന്നു. അവർ ഒരു ലോകവ്യാപകകുടുംബമായി സമാധാനത്തിൽ ജീവിക്കുന്നു. (1 പത്രോസ്‌ 4:8) അക്രമമില്ലാത്ത ഒരു ലോകം സാധ്യമാണ്‌ എന്നതിന്‍റെ ജീവിക്കുന്ന തെളിവുകളാണ്‌ അവർ.

അക്രമമില്ലാത്ത ഒരു ലോകം തൊട്ടുമുന്നിൽ!

ഈ ഭൂമിയിൽനിന്ന് ദൈവം അക്രമം തുടച്ചുമാറ്റുമെന്നു ബൈബിൾ വാഗ്‌ദാനം ചെയ്യുന്നു. ഇന്നത്തെ അക്രമാസക്തലോകത്തെ കാത്തിരിക്കുന്നത്‌, ദൈവത്തിന്‍റെ ‘ന്യായവിധിയുടെയും ഭക്തികെട്ട മനുഷ്യരുടെ നാശത്തിന്‍റെയും ദിവസമാണ്‌.’ (2 പത്രോസ്‌ 3:5-7) മറ്റുള്ളവരെ ഉപദ്രവിക്കുന്നവർ പിന്നീട്‌ ഒരിക്കലുമുണ്ടായിരിക്കില്ല. അക്രമത്തെ ഇല്ലായ്‌മ ചെയ്യാൻ ദൈവത്തിന്‌ ആഗ്രഹമുണ്ടെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്?

“അക്രമം ഇഷ്ടപ്പെടുന്നവനെ അവിടുന്നു വെറുക്കുന്നു” എന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 11:5, പി.ഒ.സി.) സ്രഷ്ടാവ്‌ ഇഷ്ടപ്പെടുന്നതു സമാധാനവും നീതിയും ആണ്‌. (സങ്കീർത്തനം 33:5; 37:28) അതുകൊണ്ട് അക്രമികളെ ദൈവം എന്നെന്നേക്കും വെച്ചുപൊറുപ്പിക്കുകയില്ല.

സമാധാനം പൂത്തുലയുന്ന ഒരു പുതിയ ലോകം വൈകാതെ വന്നെത്തും. (സങ്കീർത്തനം 37:11; 72:14) അക്രമങ്ങളില്ലാത്ത ആ ലോകത്ത്‌ ജീവിക്കാൻ എങ്ങനെ യോഗ്യത നേടാം എന്നതിനെക്കുറിച്ച് പഠിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? ▪ (w16-E No. 4)

^ ഖ. 14 പേരുകൾ മാറ്റിയിട്ടുണ്ട്.