“സൗമ്യതയുള്ളവർ ഭൂമി കൈവശമാക്കും”
എവിടെയും അനീതി. നല്ലവരും നിഷ്കളങ്കരും ആയ ആളുകളെ ദുഷ്ടന്മാർ അടിച്ചമർത്തുന്നു. ഇതൊക്കെയാണ് നമുക്കു ചുറ്റും കാണുന്നത്. അനീതിയും ദുഷ്ടതയും ഇല്ലാത്ത ഒരു കാലം എന്നെങ്കിലും വരുമോ?
അതിനുള്ള ഉത്തരം ബൈബിളിലെ 37-ാം സങ്കീർത്തനത്തിൽ കാണാം. ഇക്കാലത്ത് നമുക്ക് ആവശ്യമായ മാർഗനിർദേശവും ഈ സങ്കീർത്തനത്തിലുണ്ട്. പിൻവരുന്ന പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് ഈ ബൈബിൾപുസ്തകം തരുന്ന ഉത്തരം എന്താണെന്നു നോക്കുക.
നമ്മളെ അടിച്ചമർത്തുന്നവരോടു നമ്മൾ എങ്ങനെ പ്രതികരിക്കണം?—1, 2 വാക്യങ്ങൾ.
ദുഷ്ടന്മാർക്ക് എന്തു സംഭവിക്കും?—10-ാം വാക്യം.
ശരിയായ കാര്യങ്ങൾ ചെയ്യുന്നവർക്കു ഭാവിയിൽ എന്തു പ്രതീക്ഷിക്കാം?—11, 29 വാക്യങ്ങൾ.
നമ്മൾ ഇപ്പോൾ എന്തു ചെയ്യണം?—34-ാം വാക്യം.
‘യഹോവയിൽ പ്രത്യാശവെച്ച് ദൈവത്തിന്റെ വഴിയേ നടക്കുന്നവർക്കു’ ശോഭനമായ ഭാവിയാണുള്ളത്. ദൈവപ്രചോദിതമായി എഴുതിയ 37-ാം സങ്കീർത്തനത്തിൽ അത് വ്യക്തമാണ്. നിങ്ങൾക്കും പ്രിയപ്പെട്ടവർക്കും ആ ശോഭനമായ ഭാവി ബൈബിൾ പഠിക്കുന്നതിലൂടെ സ്വന്തമാക്കാം. അതിനു നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേ ഉള്ളൂ.