വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം ദുരിതങ്ങളെല്ലാം ഉടൻ അവസാനിപ്പിക്കും

ദൈവം ദുരിതങ്ങളെല്ലാം ഉടൻ അവസാനിപ്പിക്കും

“യഹോവേ, എത്ര കാലം ഞാൻ ഇങ്ങനെ സഹായത്തിനായി നിലവിളിക്കും, അങ്ങ്‌ എന്താണു കേൾക്കാത്തത്‌? അക്രമത്തിൽനിന്ന്‌ രക്ഷപ്പെടാനായി ഞാൻ എത്ര കാലം അങ്ങയെ വിളിച്ചപേക്ഷിക്കും, അങ്ങ്‌ എന്താണ്‌ ഇടപെടാത്തത്‌?” (ഹബക്കൂക്ക്‌ 1:2, 3) ദൈവത്തിന്റെ പ്രീതിയുണ്ടായിരുന്ന, നല്ലൊരാളായ ഹബക്കൂക്കിന്റെ വാക്കുകളാണ്‌ ഇത്‌. വിശ്വാസക്കുറവുകൊണ്ടായിരിക്കുമോ അദ്ദേഹം ഇങ്ങനെ ചോദിച്ചത്‌? ഒരിക്കലുമല്ല! ദുരിതങ്ങൾ അവസാനിപ്പിക്കാൻ ഒരു സമയം നിശ്ചയിച്ചിട്ടുണ്ടെന്നു ദൈവം ഹബക്കൂക്കിന്‌ ഉറപ്പു കൊടുത്തു.—ഹബക്കൂക്ക്‌ 2:2, 3.

നിങ്ങളോ നിങ്ങളുടെ അടുത്ത ആരെങ്കിലുമോ ദുരിതം അനുഭവിക്കുമ്പോൾ ‘ദൈവം എന്താണ്‌ ഇടപെടാത്തത്‌, എന്താണ്‌ താമസിക്കുന്നത്‌’ എന്നൊക്കെ ചിന്തിച്ചേക്കാം. എന്നാൽ ബൈബിൾ ഈ ഉറപ്പു തരുന്നു: “ചിലർ കരുതുന്നതുപോലെ യഹോവ തന്റെ വാഗ്‌ദാനം നിറവേറ്റാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടാൻ ആഗ്രഹിക്കുന്നതുകൊണ്ട്‌ ദൈവം നിങ്ങളോടു ക്ഷമ കാണിക്കുകയാണ്‌.”—2 പത്രോസ്‌ 3:9.

ദൈവം എപ്പോൾ ഇടപെടും?

ഉടൻതന്നെ! “വ്യവസ്ഥിതി”യുടെ അവസാനകാലത്തിന്റെ അടയാളമായ ചില കാര്യങ്ങൾ മുമ്പൊരിക്കലും നടക്കാത്ത രീതിയിൽ ഒന്നിച്ച്‌ സംഭവിക്കുന്നത്‌ ഒരു തലമുറ കാണുമെന്നു യേശു വെളിപ്പെടുത്തി. (മത്തായി 24:3-42) നമ്മുടെ കാലത്ത്‌ യേശുവിന്റെ ഈ പ്രവചനം നിവൃത്തിയേറുന്നു എന്നത്‌ ദൈവം ഉടൻതന്നെ മനുഷ്യരുടെ കാര്യത്തിൽ ഇടപെടും എന്നതിന്റെ സൂചനയാണ്‌. *

എന്നാൽ എങ്ങനെയായിരിക്കും ദൈവം ദുരിതങ്ങൾ അവസാനിപ്പിക്കുന്നത്‌? ദൈവം തന്റെ ശക്തി ഉപയോഗിച്ച്‌ ദുരിതങ്ങളെല്ലാം അവസാനിപ്പിക്കുമെന്നു യേശു ഭൂമിയിലായിരുന്നപ്പോൾ കാണിച്ചുകൊടുത്തു. ചില ഉദാഹരണങ്ങൾ നോക്കാം.

പ്രകൃതിദുരന്തങ്ങൾ: ഒരിക്കൽ യേശുവും അപ്പോസ്‌തലന്മാരും ഗലീലക്കടലിലൂടെ സഞ്ചരിക്കുമ്പോൾ ശക്തമായ ഒരു കൊടുങ്കാറ്റടിച്ച്‌ വള്ളം മുങ്ങാറായി. തനിക്കും പിതാവിനും പ്രകൃതിശക്തികളെ നിയന്ത്രിക്കാൻ കഴിയുമെന്നു യേശു അപ്പോൾ കാണിച്ചുകൊടുത്തു. (കൊലോസ്യർ 1:15, 16) യേശു “അടങ്ങൂ! ശാന്തമാകൂ!” എന്നു പറഞ്ഞതും “കാറ്റ്‌ അടങ്ങി. എല്ലാം ശാന്തമായി.”—മർക്കോസ്‌ 4:35-39.

രോഗങ്ങൾ: അന്ധരെയും മുടന്തരെയും അപസ്‌മാരരോഗികളെയും കുഷ്‌ഠരോഗികളെയും മറ്റു പല രോഗങ്ങളുള്ളവരെയും സുഖപ്പെടുത്താനുള്ള യേശുവിന്റെ കഴിവു പരക്കെ അറിയപ്പെട്ടിരുന്നു. ‘യേശു എല്ലാ രോഗികളെയും സുഖപ്പെടുത്തി.’—മത്തായി 4:23, 24; 8:16; 11:2-5.

ഭക്ഷ്യക്ഷാമം: പിതാവിൽനിന്ന്‌ ലഭിച്ച ശക്തി ഉപയോഗിച്ച്‌ യേശു കുറച്ച്‌ ഭക്ഷണംകൊണ്ട്‌ ധാരാളം പേരെ പോഷിപ്പിച്ചു. യേശു തന്റെ ശുശ്രൂഷക്കാലത്ത്‌ രണ്ടു തവണ ഇങ്ങനെ ചെയ്‌തുകൊണ്ട്‌ ആയിരക്കണക്കിന്‌ ആളുകളെ പോഷിപ്പിച്ചതായി ബൈബിൾരേഖയുണ്ട്‌.—മത്തായി 14:14-21; 15:32-38.

മരണം: യേശു ചെയ്‌തതായി രേഖപ്പെടുത്തിയിരിക്കുന്ന മൂന്നു പുനരുത്ഥാനങ്ങളും യഹോവയ്‌ക്കു മരിച്ചവരെ ജീവനിലേക്കു കൊണ്ടുവരാനുള്ള ശക്തിയുണ്ട്‌ എന്നതിന്റെ വ്യക്തമായ തെളിവാണ്‌. യേശു പുനരുത്ഥാനപ്പെടുത്തിയതിൽ ഒരാൾ മരിച്ചിട്ടു നാലു ദിവസമായിരുന്നു.—മർക്കോസ്‌ 5:35-42; ലൂക്കോസ്‌ 7:11-16; യോഹന്നാൻ 11:3-44.

^ ഖ. 5 അവസാനകാലത്തെക്കുറിച്ച്‌ കൂടുതൽ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ജീവിതം ആസ്വദിക്കാം പുസ്‌തകത്തിന്റെ 32-ാം പാഠം കാണുക. www.pr418.com/ml എന്ന വെബ്‌സൈറ്റിൽനിന്ന്‌ അതു സൗജന്യമായി ഡൗൺലോഡ്‌ ചെയ്യാം.