വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വസ്‌തുതകളെല്ലാം നിങ്ങൾക്ക് അറിയാമോ?

വസ്‌തുതകളെല്ലാം നിങ്ങൾക്ക് അറിയാമോ?

“വസ്‌തുതകളെല്ലാം കേൾക്കുംമുമ്പേ മറുപടി പറയുന്നതു വിഡ്‌ഢിത്തം; അതു മനുഷ്യന്‌ അപമാനകരം.”—സുഭാ. 18:13.

ഗീതങ്ങൾ: 126, 95

1, 2. (എ) ഏതു പ്രാപ്‌തിയാണു നമ്മൾ വളർത്തിയെടുക്കേണ്ടത്‌, അതിന്‍റെ പ്രാധാന്യം എന്താണ്‌? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തെല്ലാം കാര്യങ്ങൾ ചർച്ച ചെയ്യും?

ക്രിസ്‌ത്യാനികളായ നമ്മൾ നമുക്കു കിട്ടുന്ന വിവരങ്ങൾ വിലയിരുത്തി ശരിയായ നിഗമനങ്ങളിൽ എത്തിച്ചേരാനുള്ള പ്രാപ്‌തി വളർത്തിയെടുക്കണം. (സുഭാ. 3:21-23; 8:4, 5) ഇല്ലെങ്കിൽ നമ്മുടെ ചിന്തകളെ വഴിതെറ്റിക്കാനുള്ള സാത്താന്‍റെയും ലോകത്തിന്‍റെയും ശ്രമങ്ങളിൽ വീണുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്‌. (എഫെ. 5:6; കൊലോ. 2:8) ശരിയായ നിഗമനങ്ങളിൽ എത്തിച്ചേരണമെങ്കിൽ നമുക്കു കൃത്യമായ വസ്‌തുതകൾ കൂടിയേ തീരൂ. സുഭാഷിതങ്ങൾ 18:13 പറയുന്നതു ശ്രദ്ധിക്കുക: “വസ്‌തുതകളെല്ലാം കേൾക്കുംമുമ്പേ മറുപടി പറയുന്നതു വിഡ്‌ഢിത്തം; അതു മനുഷ്യന്‌ അപമാനകരം.”

2 ഈ ലേഖനത്തിൽ, കൃത്യമായ വസ്‌തുതകൾ അറിയാനും ശരിയായ നിഗമനത്തിൽ എത്തിച്ചേരാനും തടസ്സമായി നിൽക്കുന്ന ചില കാര്യങ്ങൾ ചർച്ച ചെയ്യും. കൂടാതെ, വസ്‌തുതകൾ കൃത്യമായി വിശകലനം ചെയ്യാനുള്ള നമ്മുടെ പ്രാപ്‌തി വർധിപ്പിക്കാൻ സഹായിക്കുന്ന ചില ബൈബിൾതത്ത്വങ്ങളും ഉദാഹരണങ്ങളും പരിശോധിക്കും.

“കേൾക്കുന്നതെല്ലാം” വിശ്വസിക്കരുത്‌

3. സുഭാഷിതങ്ങൾ 14:15-ലെ തത്ത്വം നമ്മൾ ബാധകമാക്കേണ്ടത്‌ എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

3 ഇന്നു നമുക്കു ചുറ്റും വിവരങ്ങളുടെ ഒരു പ്രളയമാണ്‌. വെബ്‌സൈറ്റ്‌, ടെലിവിഷൻ, മറ്റു മാധ്യമങ്ങൾ തുടങ്ങിയവയിലൂടെ വിവരങ്ങൾ ആളുകളിലേക്ക് ഒഴുകിയെത്തുകയാണ്‌. തീർന്നില്ല, നല്ല ലക്ഷ്യത്തിൽ സുഹൃത്തുക്കളും പരിചയക്കാരും അയയ്‌ക്കുന്ന ഇ-മെയിലുകളും മെസ്സേജുകളും റിപ്പോർട്ടുകളും വേറെയും. തെറ്റായ വിവരങ്ങൾ മനഃപൂർവം പറഞ്ഞുപരത്തുന്നതും വസ്‌തുതകൾ വളച്ചൊടിക്കുന്നതും സർവസാധാരണമായതുകൊണ്ട് നമ്മൾ ജാഗ്രതയുള്ളവരായിരിക്കണം, കേൾക്കുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തണം. ഈ കാര്യത്തിൽ ഏതു ബൈബിൾതത്ത്വം നമ്മളെ സഹായിക്കും? സുഭാഷിതങ്ങൾ 14:15 ഇങ്ങനെ പറയുന്നു: “അനുഭവജ്ഞാനമില്ലാത്തവൻ കേൾക്കുന്നതെല്ലാം വിശ്വസിക്കുന്നു; എന്നാൽ വിവേകമുള്ളവൻ ഓരോ കാലടിയും ശ്രദ്ധയോടെ വെക്കുന്നു.”

4. നമ്മൾ എന്തു വായിക്കണമെന്നു തീരുമാനിക്കാൻ ഫിലിപ്പിയർ 4:8, 9 എങ്ങനെ സഹായിക്കും, കൃത്യതയുള്ള വിവരങ്ങൾ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്? (“ ശരിയായ വസ്‌തുതകൾ ലഭിക്കുന്ന ആശ്രയയോഗ്യമായ ചില ഉറവിടങ്ങൾ” എന്ന ചതുരം കാണുക.)

4 കൃത്യതയുള്ള വസ്‌തുതകളുണ്ടെങ്കിലേ നല്ല തീരുമാനങ്ങളെടുക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ട് നമ്മൾ എന്തു വായിക്കുന്നെന്ന കാര്യത്തിൽ അതീവശ്രദ്ധയുള്ളവരായിരിക്കണം. (ഫിലിപ്പിയർ 4:8, 9 വായിക്കുക.) ആശ്രയയോഗ്യമല്ലാത്ത ഇന്‍റർനെറ്റ്‌ വാർത്താസൈറ്റുകളും ഇ-മെയിലിലൂടെ പരക്കുന്ന അടിസ്ഥാനമില്ലാത്ത റിപ്പോർട്ടുകളും വായിച്ച് നമ്മൾ സമയം പാഴാക്കരുത്‌. വിശ്വാസത്യാഗികളുടെ വെബ്‌സൈറ്റുകൾ ഒഴിവാക്കുകയും വേണം. ദൈവജനത്തെ ഇടിച്ചുകളയുകയും സത്യത്തിൽനിന്ന് വഴിതെറ്റിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ്‌ അവർ പ്രവർത്തിക്കുന്നത്‌. അപൂർണവും കൃത്യതയില്ലാത്തതും ആയ വിവരങ്ങൾ തെറ്റായ തീരുമാനങ്ങളിലേക്കു നയിക്കും. തെറ്റായ വിവരങ്ങൾക്കു നിങ്ങളുടെ മനസ്സിന്‍റെയും ഹൃദയത്തിന്‍റെയും മേൽ ചെലുത്താനാകുന്ന സ്വാധീനശക്തി ഒരിക്കലും നിസ്സാരമായി കാണരുത്‌.—1 തിമൊ. 6:20, 21.

5. തെറ്റായ ഏതു വാർത്തയാണ്‌ ഇസ്രായേല്യർ കേട്ടത്‌, അത്‌ അവരെ എങ്ങനെ ബാധിച്ചു?

5 തെറ്റായ വാർത്തകൾ വിശ്വസിക്കുന്നതു ദുരന്തത്തിലേക്കു നയിച്ചേക്കാം. മോശയുടെ കാലത്തെ ഒരു സംഭവം അതിന്‌ ഉദാഹരണമാണ്‌. വാഗ്‌ദത്തദേശം ഒറ്റുനോക്കാൻ അയച്ച 12 ചാരന്മാരിൽ 10 പേർ ആ ദേശത്തെക്കുറിച്ച് മോശമായ വാർത്തയാണു കൊണ്ടുവന്നത്‌. (സംഖ്യ 13:25-33) ഊതിപ്പെരുപ്പിച്ചതും ഭയപ്പെടുത്തുന്നതും ആയ അവരുടെ വാക്കുകൾ യഹോവയുടെ ജനത്തിന്‍റെ മനസ്സിടിച്ചുകളഞ്ഞു. (സംഖ്യ 14:1-4) എന്തുകൊണ്ടാണ്‌ ആളുകൾ ആകെ നിരുത്സാഹപ്പെട്ടുപോയത്‌? ചാരന്മാരിൽ ഭൂരിപക്ഷം പേർ മോശം വാർത്തയുമായി വന്നതുകൊണ്ട്, അതാണു ശരിയെന്നു ജനം ചിന്തിച്ചുകാണും. ആശ്രയയോഗ്യരായ യോശുവയും കാലേബും കൊണ്ടുവന്ന നല്ല വാർത്ത കേൾക്കാൻ അവർ കൂട്ടാക്കിയില്ല. (സംഖ്യ 14:6-10) ശരിയായ വസ്‌തുതകൾ കണ്ടെത്തുകയും യഹോവയിൽ ആശ്രയിക്കുകയും ചെയ്യുന്നതിനു പകരം തെറ്റായ വാർത്തകൾ വിശ്വസിക്കാനാണ്‌ അവർ തീരുമാനിച്ചത്‌. എത്ര വിഡ്‌ഢിത്തമായിരുന്നു അത്‌!

6. യഹോവയുടെ ജനത്തെക്കുറിച്ചുള്ള മോശമായ വാർത്തകൾ നമ്മളെ അതിശയിപ്പിക്കരുതാത്തത്‌ എന്തുകൊണ്ട്?

6 യഹോവയുടെ ജനത്തെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ നമ്മൾ വിശേഷിച്ചും ജാഗ്രതയുള്ളവരായിരിക്കണം. ദൈവത്തിന്‍റെ വിശ്വസ്‌തരായ ആരാധകരെ സാത്താൻ സ്ഥിരം കുറ്റപ്പെടുത്തുന്നു എന്ന കാര്യം മറക്കരുത്‌. (വെളി. 12:10) അതുകൊണ്ട്, എതിരാളികൾ നമ്മളെക്കുറിച്ച് ‘പല തരം അപവാദം പറയുമെന്ന്’ യേശു മുന്നറിയിപ്പു നൽകി. (മത്താ. 5:11) ആ മുന്നറിയിപ്പു ഗൗരവമായി എടുക്കുകയാണെങ്കിൽ യഹോവയുടെ ജനത്തെക്കുറിച്ച് മോശമായ വാർത്തകൾ കേൾക്കുമ്പോൾ നമ്മൾ അതിശയിക്കില്ല.

7. ഇ-മെയിലുകളും മെസ്സേജുകളും അയയ്‌ക്കുന്നതിനു മുമ്പ് ഏതു കാര്യം പരിഗണിക്കുന്നതു നന്നായിരിക്കും?

7 സുഹൃത്തുക്കൾക്കും പരിചയക്കാർക്കും ഇ-മെയിലുകളും മെസ്സേജുകളും അയയ്‌ക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണോ നിങ്ങൾ? ഒരു അനുഭവം കേൾക്കുകയോ വാർത്താമാധ്യമങ്ങളിൽ ഒരു പുതിയ കഥ പ്രത്യക്ഷപ്പെടുകയോ ചെയ്‌താൽ നിങ്ങൾ എന്തു ചെയ്യും? ചൂടുള്ള ഒരു വാർത്ത എങ്ങനെയും തന്‍റെ മാധ്യമത്തിൽ ആദ്യം ഇടാൻ വെമ്പുന്ന ഒരു ന്യൂസ്‌ റിപ്പോർട്ടറെപ്പോലെയായിരിക്കുമോ നിങ്ങൾ? അങ്ങനെയെങ്കിൽ നിങ്ങൾ മെസ്സേജോ ഇ-മെയിലോ അയയ്‌ക്കുന്നതിനു മുമ്പ് ഇങ്ങനെ ചോദിക്കുന്നതു നന്നായിരിക്കും: ‘ഞാൻ അയയ്‌ക്കാൻപോകുന്ന ഈ വിവരം ശരിയാണെന്ന് എനിക്ക് ഉറപ്പുണ്ടോ? കേട്ട കാര്യങ്ങൾ ശരിയായ വസ്‌തുതകളാണോ?’ നിങ്ങൾക്ക് ആ കാര്യം സംബന്ധിച്ച് അത്ര ഉറപ്പില്ലെങ്കിൽ അറിയാതെയാണെങ്കിലും നിങ്ങൾ സഹോദരങ്ങൾക്കിടയിൽ ഒരു വ്യാജവാർത്ത പരത്തുകയായിരിക്കും. സംശയം തോന്നുന്നെങ്കിൽ അത്‌ അയയ്‌ക്കുന്നതിനു പകരം ‘ഡിലീറ്റ്‌’ ചെയ്യുക.

8. ചില ദേശങ്ങളിൽ എതിരാളികൾ എന്തു ചെയ്‌തിരിക്കുന്നു, ചിലപ്പോൾ അറിയാതെ നമ്മൾ അവരുടെ കൈയിലെ ഉപകരണങ്ങളായി പ്രവർത്തിച്ചേക്കാവുന്നത്‌ എങ്ങനെ?

8 ഇ-മെയിലുകളും മെസ്സേജുകളും കിട്ടുന്നപാടേ മറ്റുള്ളവർക്ക് അയയ്‌ക്കുന്നതിൽ വേറൊരു അപകടം പതിയിരിപ്പുണ്ട്. ചില ദേശങ്ങളിൽ നമ്മുടെ പ്രവർത്തനത്തിനു നിയന്ത്രണമോ നിരോധനമോ ഉണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളിൽ, നമ്മുടെ ധൈര്യം കെടുത്താനും പരസ്‌പരവിശ്വാസം തകർക്കാനും വേണ്ടി എതിരാളികൾ കെട്ടിച്ചമച്ച വാർത്തകൾ പ്രചരിപ്പിച്ചെന്നുവരാം. പഴയ സോവിയറ്റ്‌ യൂണിയനിലെ ഒരു സംഭവം നോക്കാം. ഉത്തരവാദിത്വസ്ഥാനങ്ങളിലുള്ള ചില സഹോദരന്മാർ യഹോവയുടെ ജനത്തെ ഒറ്റിക്കൊടുത്തെന്നു കെജിബി എന്ന് അറിയപ്പെടുന്ന അവിടത്തെ രഹസ്യപ്പോലീസ്‌ പറഞ്ഞുപരത്തി. * പലരും ആ കുപ്രചരണങ്ങൾ വിശ്വസിക്കുകയും സംഘടനയിൽനിന്ന് വിട്ടുപോകുകയും ചെയ്‌തു. എത്ര സങ്കടകരം! കുറെ പേർ പിന്നീടു തിരിച്ചുവന്നതു സന്തോഷകരമാണെങ്കിലും ചിലർ വന്നില്ല. അവരുടെ വിശ്വാസക്കപ്പൽ തകർന്നുപോയി. (1 തിമൊ. 1:19) ഇങ്ങനെയൊരു ദുരന്തമുണ്ടാകുന്നത്‌ എങ്ങനെ ഒഴിവാക്കാം? ദോഷം ചെയ്യുന്നതോ സത്യമാണെന്ന് ഉറപ്പില്ലാത്തതോ ആയ വാർത്തകൾ പ്രചരിപ്പിക്കരുത്‌. അതുപോലെ, കേൾക്കുന്ന എല്ലാ കാര്യങ്ങളും കണ്ണുമടച്ച് വിശ്വസിക്കരുത്‌. ശരിയായ വസ്‌തുതകളാണു ലഭിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കുക.

ഭാഗികമായ വിവരങ്ങൾ

9. ശരിയായ നിഗമനങ്ങളിൽ എത്തിച്ചേരുന്നതിനുള്ള മറ്റൊരു തടസ്സം ഏതാണ്‌?

9 ശരിയായ നിഗമനങ്ങളിൽ എത്തിച്ചേരുന്നതിനുള്ള മറ്റൊരു തടസ്സം അർധസത്യങ്ങളോ ഭാഗികമായ വിവരങ്ങളോ അടങ്ങിയ വാർത്തകളാണ്‌. 10 ശതമാനം സത്യമുള്ള ഒരു കഥ 100 ശതമാനം വഴിതെറ്റിക്കുന്നതായിരിക്കും. സത്യത്തിന്‍റെ ചില കണികകൾ കണ്ടേക്കാവുന്ന വഞ്ചനാത്മകമായ കഥകൾ നമ്മളെ വഴിതെറ്റിക്കാതിരിക്കാൻ എന്തു ചെയ്യാനാകും?—എഫെ. 4:14.

10. ഇസ്രായേല്യർ തങ്ങളുടെ സഹോദരന്മാർക്കെതിരെ യുദ്ധത്തിന്‌ ഒരുങ്ങിയ സാഹചര്യം എന്തായിരുന്നു, യുദ്ധം എങ്ങനെ ഒഴിവാക്കാൻ കഴിഞ്ഞു?

10 ഭാഗികമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന്‍റെ അപകടം മനസ്സിലാക്കാൻ ഒരു സംഭവം നോക്കാം. യോശുവയുടെ കാലത്ത്‌, യോർദാൻ നദിയുടെ കിഴക്കുള്ള ഇസ്രായേല്യർ (രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും) നദിക്കു സമീപം വലുതും ഗംഭീരവും ആയ ഒരു യാഗപീഠം പണിതെന്ന വാർത്ത നദിയുടെ പടിഞ്ഞാറുള്ള ഇസ്രായേല്യർ കേട്ടു. (യോശു. 22:9-34) കേട്ടപാതി കേൾക്കാത്തപാതി, തങ്ങളുടെ സഹോദരന്മാർ യഹോവയ്‌ക്കെതിരെ ധിക്കാരം കാണിച്ചെന്നു നിഗമനം ചെയ്‌തുകൊണ്ട് പടിഞ്ഞാറുള്ള ഇസ്രായേല്യർ അവർക്കെതിരെ യുദ്ധം ചെയ്യാൻ ഒന്നിച്ചുകൂടി. (യോശുവ 22:9-12 വായിക്കുക.) എന്നാൽ, ആക്രമണം തുടങ്ങുന്നതിനു മുമ്പ് എല്ലാ വസ്‌തുതകളും ശേഖരിക്കാനായി അവർ വിശ്വാസയോഗ്യരായ ചില പുരുഷന്മാരെ അയച്ചു. അവർ എന്തു റിപ്പോർട്ടുമായിട്ടാണു തിരിച്ചുവന്നത്‌? രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും അടങ്ങിയ ഇസ്രായേല്യർ യാഗപീഠം പണിതു എന്നതു ശരിയാണ്‌. പക്ഷേ യാഗം അർപ്പിക്കുന്നതിനല്ല, മറിച്ച് ഒരു സ്‌മാരകമായിട്ടാണ്‌ അവർ അതു പണിതത്‌. അവരും യഹോവയുടെ വിശ്വസ്‌തദാസന്മാരാണെന്നു വരുംതലമുറകൾ അറിയാൻവേണ്ടിയാണ്‌ അവർ അങ്ങനെ ചെയ്‌തത്‌. തങ്ങളുടെ സഹോദരന്മാരെ കൂട്ടക്കൊല ചെയ്യാൻ ഒരുങ്ങി പുറപ്പെടുന്നതിനു മുമ്പ് പടിഞ്ഞാറുള്ള ഇസ്രായേല്യർ എല്ലാ വസ്‌തുതകളും ശേഖരിക്കാൻ സമയമെടുത്തത്‌ എത്ര നന്നായി!

11. (എ) മെഫിബോശെത്ത്‌ എങ്ങനെയാണ്‌ അനീതിക്ക് ഇരയായത്‌? (ബി) ദാവീദിന്‌ ഇത്‌ എങ്ങനെ ഒഴിവാക്കാമായിരുന്നു?

11 നമ്മളെക്കുറിച്ച് പ്രചരിക്കുന്ന അർധസത്യങ്ങളോ ഭാഗികമായ വിവരങ്ങളോ കാരണം നമ്മൾ ചിലപ്പോൾ അനീതിക്ക് ഇരകളായേക്കാം. ദാവീദ്‌ രാജാവും മെഫിബോശെത്തും ഉൾപ്പെട്ട ഒരു സംഭവം നോക്കാം. മെഫിബോശെത്തിനു മുത്തച്ഛനായ ശൗലിന്‍റെ നിലങ്ങൾ മുഴുവൻ മടക്കിക്കൊടുത്തുകൊണ്ട് ദാവീദ്‌ രാജാവ്‌ അദ്ദേഹത്തോട്‌ ഔദാര്യവും ദയയും കാണിച്ചു. (2 ശമു. 9:6, 7) കുറച്ച് നാൾ കഴിഞ്ഞ് ദാവീദിനു മെഫിബോശെത്തിനെക്കുറിച്ച് മോശമായ ഒരു വാർത്ത കിട്ടി. ആ വാർത്തയുടെ സത്യാവസ്ഥ പരിശോധിക്കുന്നതിനു പകരം ദാവീദ്‌ മെഫിബോശെത്തിന്‍റെ സ്വത്തെല്ലാം സീബയ്‌ക്കു കൊടുക്കാൻ തീരുമാനിച്ചു. (2 ശമു. 16:1-4) പിന്നീട്‌, ദാവീദ്‌ മെഫിബോശെത്തുമായി സംസാരിച്ചപ്പോൾ തനിക്കു സംഭവിച്ച പിഴവ്‌ മനസ്സിലാക്കുകയും മെഫിബോശെത്തിനു സ്വത്തിന്‍റെ ഒരു പങ്കു തിരികെ നൽകുകയും ചെയ്‌തു. (2 ശമു. 19:24-29) അപൂർണമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരക്കിട്ട് നടപടിയെടുക്കുന്നതിനു പകരം വസ്‌തുതകൾ ശേഖരിക്കാൻ സമയമെടുത്തിരുന്നെങ്കിൽ ഈ അനീതി ദാവീദിന്‌ ഒഴിവാക്കാമായിരുന്നു.

12, 13. (എ) യേശുവിനെക്കുറിച്ച് പരദൂഷണം പറഞ്ഞപ്പോൾ യേശു അത്‌ എങ്ങനെ കൈകാര്യം ചെയ്‌തു? (ബി) നമ്മളെക്കുറിച്ച് ആരെങ്കിലും പരദൂഷണം പറയുന്നെങ്കിലോ?

12 നിങ്ങളെക്കുറിച്ച് ആരെങ്കിലും പരദൂഷണം പറയുന്നെങ്കിലോ? യേശുവും സ്‌നാപകയോഹന്നാനും ഇത്തരത്തിലുള്ള പ്രതിസന്ധി നേരിട്ടവരാണ്‌. (മത്തായി 11:18, 19 വായിക്കുക.) യേശു എങ്ങനെയാണ്‌ ഈ സാഹചര്യം കൈകാര്യം ചെയ്‌തത്‌? തന്‍റെ മേൽ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നു തെളിയിക്കുന്നതിനായി സമയവും ഊർജവും ചെലവഴിക്കാൻ യേശു മിനക്കെട്ടില്ല. പകരം വസ്‌തുതകളിലേക്ക്, അതായത്‌ തന്‍റെ പഠിപ്പിക്കലുകളിലേക്കും പ്രവൃത്തികളിലേക്കും, നോക്കാൻ യേശു ആളുകളെ പ്രോത്സാഹിപ്പിച്ചു. ആ പഠിപ്പിക്കലുകളും പ്രവൃത്തികളും യേശുവിന്‌ എതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്നു തെളിയിക്കുമായിരുന്നു. യേശു പറഞ്ഞതുപോലെ, “ജ്ഞാനം അതിന്‍റെ പ്രവൃത്തികളാൽ നീതിയുള്ളതെന്നു തെളിയും.”

13 ഇവിടെ നമുക്കു പഠിക്കാനാകുന്ന വിലയേറിയ ഒരു പാഠമുണ്ട്. ചിലപ്പോഴൊക്കെ നമ്മുടെ വിലയിടിച്ചുകളയുന്ന, ശരിയല്ലാത്ത കാര്യങ്ങൾ ആളുകൾ പറഞ്ഞേക്കാം. അത്തരം സാഹചര്യങ്ങളിൽ സത്യം വെളിച്ചത്ത്‌ വന്നുകാണാനും സത്‌പേരിനു വന്ന കളങ്കം നീങ്ങിക്കിട്ടാനും നമ്മൾ ആഗ്രഹിച്ചേക്കാം. നിങ്ങൾക്ക് എന്തു ചെയ്യാനാകും? ഒരാൾ നമ്മളെക്കുറിച്ച് നുണകൾ പറഞ്ഞുപരത്തുകയാണെങ്കിൽ നമ്മുടെ ജീവിതരീതികൊണ്ട് ആ നുണകൾ തെറ്റാണെന്നു തെളിയിക്കാം. നമ്മുടെ നല്ല പെരുമാറ്റത്തിനു നമ്മളെക്കുറിച്ചുള്ള അർധസത്യങ്ങളെയും വ്യാജാരോപണങ്ങളെയും ഇല്ലാതാക്കാൻ കഴിയുമെന്നാണു യേശുവിന്‍റെ മാതൃക പഠിപ്പിക്കുന്നത്‌.

നിങ്ങളുടെ ആത്മവിശ്വാസം അതിരു കവിയുന്നതോ?

14, 15. സ്വന്തം വിവേകത്തിൽ ആശ്രയിക്കുന്നത്‌ ഒരു കെണിയായേക്കാവുന്നത്‌ എങ്ങനെ?

14 വിശ്വസിക്കാവുന്ന വസ്‌തുതകൾ ശേഖരിക്കുന്നത്‌, ശരിയായ നിഗമനങ്ങളിൽ എത്തിച്ചേരുന്നതിനുള്ള ഒരു തടസ്സം മാത്രമാണ്‌. മറ്റൊന്നു നമ്മുടെതന്നെ അപൂർണതയാണ്‌. പക്ഷേ നമ്മൾ പതിറ്റാണ്ടുകളായി യഹോവയെ വിശ്വസ്‌തമായി സേവിക്കുന്ന ഒരാളാണെന്നു കരുതുക. ഇക്കാലംകൊണ്ട് നമ്മൾ നല്ല ചിന്താശേഷിയും വിവേചനാപ്രാപ്‌തിയും വളർത്തിയെടുത്തിട്ടുണ്ടാകും. കാര്യങ്ങൾ നന്നായി ചിന്തിച്ച്, നല്ല തീരുമാനങ്ങളെടുക്കുന്ന ഒരു വ്യക്തി എന്ന പേരും നമുക്കുണ്ടായിരിക്കും. എന്നാൽ ഓർക്കുക, ഈ പ്രാപ്‌തികളൊക്കെ നിങ്ങൾക്ക് ഒരു വിനയായേക്കാം.

15 സ്വന്തം വിവേകത്തിൽ അമിതമായി ആശ്രയിച്ചാൽ ഇതൊക്കെ കെണിയാകും. നമ്മുടെ വികാരങ്ങളും വ്യക്തിപരമായ ആശയങ്ങളും നമ്മുടെ ചിന്തയെ ഭരിച്ചുതുടങ്ങിയേക്കാം. വസ്‌തുതകൾ മുഴുവൻ ഇല്ലെങ്കിലും ഒരു സാഹചര്യം മനസ്സിലാക്കാൻ കഴിയുമെന്നു നമുക്കു ചിലപ്പോൾ തോന്നാം. അത്‌ അപകടകരമാണ്‌. സ്വന്തം വിവേകത്തിൽ ആശ്രയം വെക്കരുതെന്നു ബൈബിൾ വ്യക്തമായി താക്കീതു തരുന്നു.—സുഭാ. 3:5, 6; 28:26.

16. ഈ സാങ്കൽപ്പികസാഹചര്യത്തിൽ ഒരു ഹോട്ടലിൽവെച്ച് എന്താണു സംഭവിച്ചത്‌, പെട്ടെന്നുതന്നെ റ്റോം ഏതു നിഗമനത്തിലെത്തി?

16 ഇങ്ങനെയൊരു രംഗം സങ്കൽപ്പിക്കുക. അനുഭവപരിചയമുള്ള ഒരു മൂപ്പനായ റ്റോം ഒരു വൈകുന്നേരം ഹോട്ടലിൽ ഇരിക്കുകയാണ്‌. അപ്പോഴാണു ഞെട്ടിക്കുന്ന ഒരു കാഴ്‌ച റ്റോം കാണുന്നത്‌. സഹമൂപ്പനായ ജോൺ ഒരു സ്‌ത്രീയോടൊപ്പം മറ്റൊരിടത്ത്‌ ഇരിക്കുന്നു. അത്‌ ജോണിന്‍റെ ഭാര്യയല്ല! അവർ അടുത്തടുത്താണ്‌ ഇരിക്കുന്നത്‌, എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നു, ഒടുവിൽ സ്‌നേഹത്തോടെ കെട്ടിപ്പിടിച്ച് പിരിയുന്നു! റ്റോം ആകെ അസ്വസ്ഥനായി. റ്റോമിന്‍റെ മനസ്സിലൂടെ പലപല ചിന്തകൾ കടന്നുപോയി. ജോണിന്‍റെ ഭാര്യ ഇത്‌ അറിഞ്ഞാൽ എന്താകും? ഇതു വിവാഹമോചനത്തിൽ ചെന്നെത്തുമോ? അവരുടെ കുട്ടികളുടെ കാര്യമോ? ഇത്തരത്തിലുള്ള പല ഹൃദയഭേദകമായ സംഭവങ്ങളെക്കുറിച്ചും റ്റോം മുമ്പ് കേട്ടിട്ടുണ്ട്. നിങ്ങളാണ്‌ ഇങ്ങനെയൊരു രംഗം കാണുന്നതെങ്കിൽ നിങ്ങൾക്ക് എന്തു തോന്നും?

17. റ്റോം പിന്നീട്‌ ഏതു കാര്യം തിരിച്ചറിഞ്ഞു, ഇതിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?

17 പക്ഷേ ഒരു നിമിഷം! ജോൺ ഭാര്യയോടു വിശ്വാസവഞ്ചന കാണിക്കുകയാണെന്നു റ്റോം പെട്ടെന്നു നിഗമനത്തിലെത്തിയെങ്കിലും അതായിരുന്നോ വസ്‌തുത? അന്നു രാത്രിതന്നെ റ്റോം ജോണിനെ ഫോൺ ചെയ്‌തു. ആ സ്‌ത്രീ ജോണിന്‍റെ പെങ്ങളാണെന്ന് അറിഞ്ഞപ്പോൾ റ്റോമിന്‌ എത്ര ആശ്വാസം തോന്നിക്കാണും! പെങ്ങൾ യാത്രയ്‌ക്കിടെ ജോണിനെ കാണാൻ ഇറങ്ങിയതായിരുന്നു. വർഷങ്ങളായി അവർ തമ്മിൽ കണ്ടിട്ട്. ജോണിന്‍റെകൂടെ ചെലവഴിക്കാൻ പെങ്ങൾക്കു കുറച്ച് സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അവർ ആ ഹോട്ടലിൽവെച്ച് കാണാൻ ഏർപ്പാടു ചെയ്‌തു. എന്നാൽ ജോണിന്‍റെ ഭാര്യക്ക് ആ സമയത്ത്‌ അവിടെ എത്താനായില്ല. എന്തായാലും ചിന്തിച്ചുകൂട്ടിയ വിവരങ്ങൾ റ്റോം പറഞ്ഞുപരത്താതിരുന്നത്‌ എത്ര നന്നായി! നമുക്കുള്ള പാഠം എന്താണ്‌? നമ്മൾ ക്രിസ്‌ത്യാനികളായിട്ട് എത്ര വർഷം കഴിഞ്ഞാലും കൃത്യതയുള്ള വസ്‌തുതകൾക്കു പകരം വെക്കാൻ ആ അനുഭവപരിചയത്തിനാവില്ല.

18. ശരിയായി ചിന്തിക്കുന്നതിനു വ്യക്തിത്വഭിന്നതകൾ എങ്ങനെ തടസ്സമായേക്കാം?

18 സഭയിലെ ഏതെങ്കിലും സഹോദരനുമായി വ്യക്തിത്വഭിന്നതയുണ്ടെങ്കിൽ അതും കാര്യങ്ങൾ കൃത്യമായി വിലയിരുത്താൻ നമുക്ക് ഒരു തടസ്സമായേക്കാം. സഹോദരനുമായുള്ള വിയോജിപ്പുകളെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടിരുന്നാൽ നമ്മൾ പിന്നെ ആ സഹോദരനെ സംശയദൃഷ്ടിയോടെയായിരിക്കും നോക്കുന്നത്‌. ആ സഹോദരനെപ്പറ്റി മോശമായ ഒരു വാർത്ത കേൾക്കാനിടയായാൽ നമ്മൾ അതു മുന്നും പിന്നും നോക്കാതെ വിശ്വസിക്കാനിടയുണ്ട്. എന്താണു നമുക്കുള്ള പാഠം? സഹോദരങ്ങളെക്കുറിച്ച് മോശമായ ചിന്തകൾ വെച്ചുകൊണ്ടിരുന്നാൽ, വസ്‌തുതകളുടെ പിൻബലമില്ലാത്ത തെറ്റായ നിഗമനത്തിൽ നമ്മൾ എത്തിച്ചേർന്നേക്കാം. (1 തിമൊ. 6:4, 5) കാര്യങ്ങൾ ശരിയായ രീതിയിൽ വിശകലനം ചെയ്‌ത്‌ നല്ല ഒരു നിഗമനത്തിലെത്താൻ നമുക്കു സാധിക്കണമെങ്കിൽ നമ്മുടെ ഹൃദയങ്ങളിൽ അസൂയയും വിദ്വേഷവും വളർന്നുവരാതെ സൂക്ഷിക്കണം. അത്തരം മോശമായ ഗുണങ്ങൾ വളർന്നുവരാൻ അനുവദിക്കുന്നതിനു പകരം, സഹോദരങ്ങളെ സ്‌നേഹിക്കാനുള്ള നമ്മുടെ കടമ തിരിച്ചറിയുകയും ഹൃദയത്തിൽനിന്ന് അവരോടു ക്ഷമിക്കുകയും ചെയ്യാം.—കൊലോസ്യർ 3:12-14 വായിക്കുക.

ബൈബിൾതത്ത്വങ്ങൾ നമ്മളെ സംരക്ഷിക്കും

19, 20. (എ) വിവരങ്ങൾ കൃത്യമായി വിശകലനം ചെയ്യാൻ ഏതു ബൈബിൾതത്ത്വങ്ങൾ നമ്മളെ സഹായിക്കും? (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പരിചിന്തിക്കും?

19 ശരിയായ വസ്‌തുതകൾ കണ്ടെത്താനും അതിനെ കൃത്യമായി വിശകലനം ചെയ്യാനും ബുദ്ധിമുട്ടാക്കുന്ന ചില കാര്യങ്ങൾ നമ്മൾ പഠിച്ചു—കൃത്യതയില്ലാത്ത വിവരങ്ങൾ, അർധസത്യങ്ങൾ നിറഞ്ഞ വാർത്തകൾ, നമ്മുടെതന്നെ അപൂർണതകൾ. വെല്ലുവിളി നിറഞ്ഞ ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ നമുക്കു സഹായമുണ്ടോ? നമ്മൾ അനുയോജ്യമായ ബൈബിൾതത്ത്വങ്ങൾ പഠിക്കുകയും ബാധകമാക്കുകയും വേണം. വസ്‌തുതകളെല്ലാം കേൾക്കുന്നതിനു മുമ്പേ മറുപടി പറയുന്നതു വിഡ്‌ഢിത്തവും അപമാനകരവും ആണെന്നതാണ്‌ ഒരു ബൈബിൾതത്ത്വം. (സുഭാ. 18:13) കേൾക്കുന്നതെല്ലാം അപ്പാടെ വിശ്വസിക്കരുതെന്നു മറ്റൊരു ബൈബിൾതത്ത്വം നമ്മളെ ഓർമിപ്പിക്കുന്നു. (സുഭാ. 14:15) ക്രിസ്‌ത്യാനികളായിട്ട് എത്ര കാലമായാലും, അനുഭവപരിചയം എത്രയേറെയുണ്ടെങ്കിലും, നമ്മൾ ഒരിക്കലും സ്വന്തം വിവേകത്തിൽ ആശ്രയിക്കാതിരിക്കാൻ ശ്രദ്ധയുള്ളവരായിരിക്കണം എന്നതാണു മറ്റൊന്ന്. (സുഭാ. 3:5, 6) നമ്മുടെ ഉത്തരവാദിത്വം വിശ്വാസയോഗ്യമായ വിവരങ്ങൾ കണ്ടെത്തുക എന്നതാണ്‌. എന്നിട്ട് ബൈബിൾതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ ശരിയായ നിഗമനങ്ങളിൽ എത്തുകയും നല്ല തീരുമാനങ്ങളെടുക്കുകയും ചെയ്‌താൽ അതു നമുക്കൊരു സംരക്ഷണമായിരിക്കും.

20 ഇനിയും മറ്റൊരു പ്രശ്‌നമുണ്ട്. പുറമേ കാണുന്നവയുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വിലയിരുത്താനുളള പ്രവണതയാണ്‌ അത്‌. അടുത്ത ലേഖനത്തിൽ, ഇങ്ങനെയുള്ള ചില ചതിക്കുഴികളെയും അവ ഒഴിവാക്കാൻ കഴിയുന്ന ചില വിധങ്ങളെയും കുറിച്ച് ചർച്ച ചെയ്യും.

^ ഖ. 8 യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2004-ന്‍റെ 111-112 പേജുകളും യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2008-ന്‍റെ 134-135 പേജുകളും കാണുക.