വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 9

സ്‌നേഹവും നീതിയും—പുരാതന ഇസ്രായേലിൽ

സ്‌നേഹവും നീതിയും—പുരാതന ഇസ്രായേലിൽ

“ദൈവം നീതിയെയും ന്യായത്തെയും സ്‌നേഹിക്കുന്നു. യഹോവയുടെ അചഞ്ചലമായ സ്‌നേഹം ഭൂമിയിൽ നിറഞ്ഞിരിക്കുന്നു.”—സങ്കീ. 33:5.

ഗീതം 3 ഞങ്ങളുടെ പ്രത്യാശ, ഞങ്ങളുടെ ആശ്രയം, ഞങ്ങളുടെ ധൈര്യം

പൂർവാവലോകനം *

1-2. (എ) നമ്മൾ എന്താണ്‌ ആഗ്രഹിക്കുന്നത്‌? (ബി) നമുക്ക്‌ ഏതു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാം?

നമ്മൾ എല്ലാവരും സ്‌നേഹം കൊതിക്കുന്നവരാണ്‌. അതുപോലെ, അനീതിക്ക്‌ ഇരയാകാൻ നമ്മളാരും ആഗ്രഹിക്കില്ല. കൂടെക്കൂടെ സ്‌നേഹവും നീതിയും നിഷേധിക്കപ്പെട്ടാൽ, ജീവിതത്തിന്‌ അർഥമില്ലെന്നും നമ്മൾ വിലകെട്ടവരാണെന്നും തോന്നാം.

2 നമ്മൾ സ്‌നേഹവും നീതിയും എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന്‌ യഹോവയ്‌ക്കു നന്നായി അറിയാം. (സങ്കീ. 33:5) നമ്മുടെ ദൈവത്തിനു നമ്മളോടു വളരെയധികം സ്‌നേഹമുണ്ടെന്നും നമുക്കു നീതി ലഭിക്കാൻ ആ ദൈവം ആഗ്രഹിക്കുന്നുണ്ടെന്നും നമുക്ക്‌ ഉറപ്പുണ്ടായിരിക്കാം. യഹോവ മോശയിലൂടെ ഇസ്രായേൽ ജനതയ്‌ക്കു കൊടുത്ത നിയമസംഹിത അടുത്ത്‌ പരിശോധിച്ചാൽ നമുക്ക്‌ ഇതു മനസ്സിലാക്കാം. സ്‌നേഹത്തിനായി കൊതിക്കുന്ന, നീതിക്കായി കേഴുന്ന ഒരു വ്യക്തിയാണോ നിങ്ങൾ? എങ്കിൽ മോശയുടെ നിയമം * യഹോവയ്‌ക്കു തന്റെ ജനത്തെക്കുറിച്ചുള്ള ചിന്ത വെളിപ്പെടുത്തുന്നത്‌ എങ്ങനെയാണെന്നു നോക്കുക.

3. (എ) റോമർ 13:8-10 പറയുന്നതനുസരിച്ച്‌, മോശയുടെ നിയമം പഠിക്കുന്നതിലൂടെ നമ്മൾ എന്തു മനസ്സിലാക്കും? (ബി) ഈ ലേഖനത്തിൽ നമ്മൾ ഏതെല്ലാം ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തും?

3 മോശയുടെ നിയമം പഠിക്കുമ്പോൾ, സ്‌നേഹം നിറഞ്ഞ നമ്മുടെ ദൈവമായ യഹോവയുടെ ആർദ്രവികാരങ്ങൾ നമ്മൾ മനസ്സിലാക്കും. (റോമർ 13:8-10 വായിക്കുക.) ഈ ലേഖനത്തിൽ, ഇസ്രായേല്യർക്കു കൊടുത്ത ചില നിയമങ്ങൾ നമ്മൾ പരിശോധിക്കുകയും പിൻവരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുകയും ചെയ്യും: മോശയുടെ നിയമത്തിന്റെ അടിസ്ഥാനം സ്‌നേഹമാണെന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌? അത്‌ ആളുകളെ നീതിയോടെ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചത്‌ എങ്ങനെ? അധികാരസ്ഥാനത്തുള്ളവർ ഏതു വിധത്തിൽ നിയമം നടപ്പാക്കണമായിരുന്നു? നിയമം ആർക്കെല്ലാം പ്രത്യേകപരിരക്ഷ നൽകി? ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുമ്പോൾ നമുക്ക്‌ ആശ്വാസവും പ്രത്യാശയും ലഭിക്കും, സ്‌നേഹവാനായ നമ്മുടെ പിതാവിനോടു നമ്മൾ കൂടുതൽ അടുക്കുകയും ചെയ്യും.—പ്രവൃ. 17:27; റോമ. 15:4.

സ്‌നേഹത്തിൽ പണിതുയർത്തിയ നിയമസംഹിത

4. (എ) മോശയുടെ നിയമത്തിന്റെ അടിത്തറ സ്‌നേഹമാണെന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌? (ബി) മത്തായി 22:36-40-ൽ കാണുന്നതുപോലെ, ഏതു കല്‌പനകളാണു യേശു എടുത്തുപറഞ്ഞത്‌?

4 മോശയുടെ നിയമം സ്‌നേഹത്തിന്റെ അടിത്തറയിലാണു പണിതുയർത്തിയിരിക്കുന്നതെന്നു പറയാം. കാരണം, എല്ലാ കാര്യവും ചെയ്യാൻ യഹോവയെ പ്രചോദിപ്പിക്കുന്നതു സ്‌നേഹമാണ്‌. (1 യോഹ. 4:8) കൂടാതെ, യഹോവ നൽകിയ ആ നിയമം രണ്ടു കല്‌പനകളിൽ അധിഷ്‌ഠിതമാണ്‌. ഏതൊക്കെ? ദൈവത്തെ സ്‌നേഹിക്കുക, അയൽക്കാരനെ സ്‌നേഹിക്കുക. (ലേവ്യ 19:18; ആവ. 6:5; മത്തായി 22:36-40 വായിക്കുക.) അതുകൊണ്ട്‌ 600-ലധികം കല്‌പനകൾ വരുന്ന ഈ നിയമത്തിലെ ഓരോ കല്‌പനയും യഹോവയുടെ സ്‌നേഹത്തെക്കുറിച്ച്‌ എന്തെങ്കിലും ഒരു കാര്യം നമ്മളെ പഠിപ്പിക്കുന്നുണ്ട്‌. ചില ഉദാഹരണങ്ങൾ നോക്കാം.

5-6. ദമ്പതികളിൽനിന്ന്‌ യഹോവ എന്താണു പ്രതീക്ഷിക്കുന്നത്‌, ഏതു കാര്യം യഹോവ ശ്രദ്ധിക്കുന്നുണ്ട്‌? ഒരു ഉദാഹരണം പറയുക.

5 നിങ്ങളുടെ ഇണയോടു വിശ്വസ്‌തത പാലിക്കുക, മക്കൾക്കുവേണ്ടി കരുതുക. ദമ്പതികൾ പരസ്‌പരം ആഴമായ സ്‌നേഹം വളർത്തിയെടുക്കാൻ യഹോവ പ്രതീക്ഷിക്കുന്നു, ജീവിതകാലം മുഴുവൻ നിലനിൽക്കുന്നത്ര ശക്തമായ സ്‌നേഹം. (ഉൽപ. 2:24; മത്താ. 19:3-6) സ്‌നേഹത്തിന്റെ അഭാവം വെളിപ്പെടുത്തുന്ന ഏറ്റവും വലിയ കുറ്റങ്ങളിലൊന്നാണു വ്യഭിചാരം. തക്കതായ കാരണത്തോടെയാണു പത്തു കല്‌പനകളിൽ ഏഴാമത്തേതു വ്യഭിചാരം വിലക്കുന്നത്‌. (ആവ. 5:18) അതു ‘ദൈവത്തോടുള്ള’ പാപവും ഇണയ്‌ക്കെതിരെയുള്ള ക്രൂരതയും ആണ്‌. (ഉൽപ. 39:7-9) നിരപരാധിയായ ഇണയ്‌ക്കു വഞ്ചനയ്‌ക്കിരയായതിന്റെ വേദനയുമായി പതിറ്റാണ്ടുകളോളം മല്ലിടേണ്ടിവന്നേക്കാം.

6 ഇണകൾ എങ്ങനെയാണു പരസ്‌പരം ഇടപെടുന്നതെന്ന്‌ യഹോവ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്‌. ഇസ്രായേല്യപുരുഷന്മാർ ഭാര്യമാരോടു നല്ല രീതിയിൽ ഇടപെടണമെന്ന്‌ യഹോവ ആവശ്യപ്പെട്ടു. നിയമം ആദരിക്കുന്ന ഒരു ഭർത്താവ്‌ ഭാര്യയെ സ്‌നേഹിക്കും. നിസ്സാരകാരണങ്ങളുടെ പേരിൽ അവളെ വിവാഹമോചനം ചെയ്യില്ലായിരുന്നു. (ആവ. 24:1-4; മത്താ. 19:3, 8) പക്ഷേ, ഗുരുതരമായ ഒരു പ്രശ്‌നമുണ്ടായി ഭർത്താവ്‌ ഭാര്യയെ വിവാഹമോചനം ചെയ്‌താൽ, അയാൾ അവൾക്ക്‌ ഒരു മോചനപത്രം നൽകണമായിരുന്നു. ഇത്‌ ആ സ്‌ത്രീയെ വ്യഭിചാരിണി എന്ന പേരു വരാതെ സംരക്ഷിക്കുമായിരുന്നു. അതു കൂടാതെ, മോചനപത്രം കൊടുക്കുന്നതിനു മുമ്പ്‌ ഭർത്താവ്‌ പട്ടണത്തിലെ മൂപ്പന്മാരുമായി ആലോചിക്കണമായിരുന്നു. അങ്ങനെ, വിവാഹബന്ധം തകരാതിരിക്കുന്നതിന്‌, മൂപ്പന്മാർക്ക്‌ ദമ്പതികളെ സഹായിക്കാൻ അവസരം ലഭിച്ചിരുന്നു. സ്വാർഥമായ ലക്ഷ്യത്തോടെ ഒരാൾ ഭാര്യയെ വിവാഹമോചനം ചെയ്യാൻ വന്നാൽ മൂപ്പന്മാർ അത്‌ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ യഹോവ ഇടപെട്ടിരുന്നില്ല. എങ്കിലും ഭാര്യയുടെ കണ്ണീര്‌ യഹോവ കാണുമായിരുന്നു, അവളുടെ ഹൃദയവേദന യഹോവ അറിയാതെപോകില്ലായിരുന്നു.—മലാ. 2:13-16.

മാതാപിതാക്കൾ മക്കളെ സ്‌നേഹത്തോടെ വളർത്തുകയും അവരെ പഠിപ്പിക്കുകയും ചെയ്യണമെന്നും കുട്ടികൾക്കു സുരക്ഷിതത്വം തോന്നാൻ ഇടയാക്കണമെന്നും യഹോവ ആഗ്രഹിച്ചു (7, 8 ഖണ്ഡികകൾ കാണുക) *

7-8. (എ) യഹോവ മാതാപിതാക്കളോട്‌ എന്ത്‌ കല്‌പിച്ചു? (പുറംതാളിലെ ചിത്രം കാണുക.) (ബി) നമ്മൾ എന്തെല്ലാം പാഠങ്ങളാണു പഠിക്കുന്നത്‌?

7 കുട്ടികളുടെ ക്ഷേമത്തിന്റെ കാര്യത്തിലും യഹോവയ്‌ക്കു വളരെയധികം ശ്രദ്ധയുണ്ടെന്ന്‌ ഈ നിയമം വെളിപ്പെടുത്തുന്നു. മാതാപിതാക്കൾ കുട്ടികളുടെ വളർച്ചയ്‌ക്ക്‌ ആവശ്യമായ കാര്യങ്ങൾ നൽകിയാൽ മാത്രം പോരായിരുന്നു. ദൈവവുമായി നല്ല ബന്ധത്തിലേക്കു വരാൻ അവരെ സഹായിക്കണമെന്നും യഹോവ മാതാപിതാക്കളോട്‌ കല്‌പിച്ചു. കിട്ടുന്ന എല്ലാ അവസരവും ഉപയോഗിച്ച്‌, യഹോവയുടെ നിയമം പഠിക്കാനും അതിന്റെ മൂല്യം തിരിച്ചറിയാനും യഹോവയെ സ്‌നേഹിക്കാനും മാതാപിതാക്കൾ കുട്ടികളെ സഹായിക്കണമായിരുന്നു. (ആവ. 6:6-9; 7:13) വാസ്‌തവത്തിൽ, യഹോവ ഇസ്രായേല്യരെ ശിക്ഷിച്ചതിന്റെ ഒരു കാരണം അവരിൽ ചിലർ മക്കളോടു ഹീനമായ വിധത്തിൽ ഇടപെട്ടതായിരുന്നു. (യിരെ. 7:31, 33) എങ്ങനെ വേണമെങ്കിലും കൈകാര്യം ചെയ്യാവുന്ന ഒരു വസ്‌തുപോലെ മാതാപിതാക്കൾ മക്കളെ കാണാൻ പാടില്ലായിരുന്നു. മറിച്ച്‌, യഹോവയിൽനിന്നുള്ള ഒരു സ്വത്തായി, ഒരു സമ്മാനമായി അവരെ കാണണമായിരുന്നു.—സങ്കീ. 127:3.

8 നമ്മൾ പഠിച്ചത്‌: ദമ്പതികൾ പരസ്‌പരം എങ്ങനെ ഇടപെടുന്നു എന്നത്‌ യഹോവ ശരിക്കും ശ്രദ്ധിക്കുന്നുണ്ട്‌. മാതാപിതാക്കൾ കുട്ടികളെ സ്‌നേഹിക്കണമെന്ന്‌ യഹോവ ആഗ്രഹിക്കുന്നു. അതുപോലെ കുട്ടികളോട്‌ ഇടപെടുന്ന വിധം സംബന്ധിച്ച്‌ അവർ യഹോവയോടു കണക്കു ബോധിപ്പിക്കേണ്ടിവരും.

9-11. മോഹിക്കരുത്‌ എന്ന കല്‌പന യഹോവ നൽകിയത്‌ എന്തുകൊണ്ട്‌?

9 മോഹിക്കരുത്‌. പത്തു കല്‌പനകളിൽ അവസാനത്തേത്‌ മോഹിക്കുന്നതിനെ വിലക്കി. മറ്റൊരാൾക്ക്‌ അവകാശപ്പെട്ട ഒന്നിനോട്‌ തെറ്റായ ആഗ്രഹം വളർന്നുവരാൻ ഇസ്രായേല്യർ അനുവദിക്കരുതായിരുന്നു. (ആവ. 5:21; റോമ. 7:7) തന്റെ ജനം ഹൃദയം കാത്തുസംരക്ഷിക്കണമെന്ന്‌, അതായത്‌ ഇത്തരത്തിലുള്ള ആഗ്രഹങ്ങളും ചിന്തകളും ഹൃദയത്തിലേക്കു കടന്നുവരാതെ സൂക്ഷിക്കണമെന്ന പ്രധാനപ്പെട്ട പാഠം പഠിപ്പിക്കാനാണ്‌ യഹോവ ഈ നിയമം നൽകിയത്‌. തെറ്റായ ഒരു പ്രവൃത്തിയുടെ തുടക്കം തെറ്റായ ചിന്തകളും ആഗ്രഹങ്ങളും ആണെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം. (സുഭാ. 4:23) ഒരു ഇസ്രായേല്യൻ തന്റെ ഉള്ളിൽ തെറ്റായ ആഗ്രഹങ്ങൾ വളരാൻ അനുവദിച്ചാൽ ആ വ്യക്തി മറ്റുള്ളവരോടു സ്‌നേഹമില്ലാതെ പെരുമാറിയേക്കാം. അങ്ങനെയുള്ള ഒരു കെണിയിൽ വീണയാളാണു ദാവീദ്‌. അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു. എന്നാൽ ഒരിക്കൽ അദ്ദേഹം മറ്റൊരാളുടെ ഭാര്യയെ മോഹിച്ചു. ആ മോഹം പാപത്തിലേക്കു നയിച്ചു. (യാക്കോ. 1:14, 15) ദാവീദ്‌ വ്യഭിചാരം ചെയ്‌തു, ആ സ്‌ത്രീയുടെ ഭർത്താവിനെ പറ്റിക്കാൻ ശ്രമിച്ചു. അവസാനം ആ മനുഷ്യനെ ക്രൂരമായി കൊലക്കളത്തിലേക്ക്‌ അയച്ചു.—2 ശമു. 11:2-4; 12:7-11.

10 യഹോവയ്‌ക്കു ഹൃദയം വായിക്കാനുള്ള കഴിവുണ്ട്‌. അതുകൊണ്ട്‌, മോഹിക്കരുത്‌ എന്ന കല്‌പന ഒരു ഇസ്രായേല്യൻ ലംഘിച്ചാൽ യഹോവയ്‌ക്ക്‌ അത്‌ അറിയാൻ പറ്റുമായിരുന്നു. (1 ദിന. 28:9) ഈ കല്‌പന, തെറ്റായ പ്രവൃത്തികളിലേക്കു നയിക്കുന്ന ചിന്തകൾ ഒഴിവാക്കണമെന്നു ദൈവജനത്തെ ഓർമപ്പെടുത്തി. എത്ര സ്‌നേഹവാനും ജ്ഞാനിയും ആയ പിതാവാണ്‌ യഹോവ!

11 നമ്മൾ പഠിച്ചത്‌: പുറമേ ഒരു വ്യക്തി എങ്ങനെയാണ്‌ എന്നതു മാത്രമല്ല, ഉള്ളിന്റെ ഉള്ളിൽ ആ വ്യക്തി എങ്ങനെയാണ്‌ എന്നതും യഹോവ കാണുന്നുണ്ട്‌. (1 ശമു. 16:7) ഒരു ചിന്തയും, ഒരു പ്രവൃത്തിയും യഹോവയിൽനിന്ന്‌ നമുക്ക്‌ മറച്ചുവെക്കാനാകില്ല. നമ്മുടെ ഉള്ളിലെ നന്മയാണ്‌ യഹോവ അന്വേഷിക്കുന്നത്‌, നമ്മൾ നല്ല ഗുണങ്ങൾ വളർത്തിയെടുക്കാൻ യഹോവ ആഗ്രഹിക്കുന്നു. എങ്കിലും തെറ്റായ ചിന്തകൾ തെറ്റായ പ്രവൃത്തിയിലേക്കു നയിക്കുന്നതിനു മുമ്പുതന്നെ നമ്മൾ അവ തിരിച്ചറിഞ്ഞ്‌ നിയന്ത്രിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു.—2 ദിന. 16:9; മത്താ. 5:27-30.

നീതി ഉയർത്തിപ്പിടിച്ച ഒരു നിയമസംഹിത

12. മോശയുടെ നിയമം നമ്മളെ എന്തു പഠിപ്പിക്കുന്നു?

12 യഹോവ നീതിയെ സ്‌നേഹിക്കുന്നെന്നും മോശയുടെ നിയമം നമ്മളെ പഠിപ്പിക്കുന്നു. (സങ്കീ. 37:28; യശ. 61:8) മറ്റുള്ളവരോടു നീതി കാണിക്കുന്നതിന്റെ തികവുറ്റ മാതൃക യഹോവ വെച്ചിട്ടുണ്ട്‌. ഇസ്രായേല്യർ യഹോവയുടെ നിയമങ്ങൾ അനുസരിച്ചപ്പോൾ യഹോവ അവരെ അനുഗ്രഹിച്ചു. എന്നാൽ യഹോവയുടെ നീതിയുള്ള നിലവാരങ്ങൾ അവഗണിച്ചപ്പോൾ അവർ ബുദ്ധിമുട്ടിലായി. നമുക്ക്‌ ഇപ്പോൾ പത്തു കല്‌പനകളിലെ രണ്ടു നിയമങ്ങൾകൂടി നോക്കാം.

13-14. പത്തു കല്‌പനകളിലെ ആദ്യത്തെ രണ്ടെണ്ണം ഇസ്രായേല്യരോട്‌ എന്തു ചെയ്യാനാണ്‌ ആവശ്യപ്പെട്ടത്‌, അവ അനുസരിക്കുന്നത്‌ അവർക്കു പ്രയോജനം ചെയ്യുമായിരുന്നത്‌ എങ്ങനെ?

13 യഹോവയെ മാത്രം ആരാധിക്കുക. പത്തു കല്‌പനകളിലെ ആദ്യത്തെ രണ്ടെണ്ണം യഹോവയെ മാത്രമേ ആരാധിക്കാവൂ എന്നും വിഗ്രഹങ്ങളെ ആരാധിക്കരുതെന്നും ഇസ്രായേല്യരോട്‌ ആവശ്യപ്പെട്ടു. (പുറ. 20:3-6) യഹോവയ്‌ക്ക്‌ എന്തെങ്കിലും നേട്ടത്തിനു വേണ്ടിയല്ല ആ കല്‌പനകൾ കൊടുത്തത്‌, മറിച്ച്‌ അവരുടെ പ്രയോജനത്തിനുവേണ്ടിയായിരുന്നു. യഹോവയോടു വിശ്വസ്‌തരായി നിന്നപ്പോഴെല്ലാം ഇസ്രായേല്യർക്കു സമൃദ്ധിയുണ്ടായി. മറ്റു ജനതകളുടെ ദൈവങ്ങളെ ആരാധിച്ചപ്പോൾ അവർ അതിന്റെ ഭവിഷ്യത്ത്‌ അനുഭവിച്ചു.

14 കനാന്യരെക്കുറിച്ച്‌ ചിന്തിക്കുക. ജീവനുള്ള സത്യദൈവത്തെ ആരാധിക്കുന്നതിനു പകരം ജീവനില്ലാത്ത വിഗ്രഹങ്ങളെ ആരാധിച്ചവരായിരുന്നു അവർ. അതിന്റെ ഫലമായി അവർ അധഃപതിച്ചു. (സങ്കീ. 115:4-8) ആരാധനയുടെ ഭാഗമായി, അവർ അറപ്പുളവാക്കുന്ന ലൈംഗികപ്രവൃത്തികളിൽ ഏർപ്പെട്ടു, സ്വന്തം മക്കളെ ബലി അർപ്പിക്കുകപോലും ചെയ്‌തു. സമാനമായി, ഇസ്രായേല്യർ യഹോവയെ അവഗണിക്കുകയും വിഗ്രഹാരാധനയിലേക്കു തിരിയുകയും ചെയ്‌തപ്പോൾ അവർ അധഃപതിക്കുകയും തങ്ങളുടെ കുടുംബാംഗങ്ങളെ വേദനിപ്പിക്കുകയും ചെയ്‌തു. (2 ദിന. 28:1-4) അധികാരസ്ഥാനത്തുള്ളവർ യഹോവയുടെ നീതിയുള്ള നിലവാരങ്ങൾ തള്ളിക്കളഞ്ഞു. അവർ നിസ്സഹായരെയും ദുർബലരെയും അടിച്ചമർത്തിക്കൊണ്ട്‌ അധികാരം ദുർവിനിയോഗം ചെയ്‌തു. (യഹ. 34:1-4) നിരാലംബരായ സ്‌ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നവരെ ന്യായം വിധിക്കുമെന്ന്‌ യഹോവ ഇസ്രായേല്യർക്കു മുന്നറിയിപ്പു കൊടുത്തിരുന്നു. (ആവ. 10:17, 18; 27:19) നേർവിപരീതമായി, തന്നോടു വിശ്വസ്‌തത പാലിക്കുകയും മറ്റുള്ളവരോടു ന്യായത്തോടെ ഇടപെടുകയും ചെയ്‌ത കാലത്തെല്ലാം യഹോവ അവരെ അനുഗ്രഹിച്ചു.—1 രാജാ. 10:4-9.

യഹോവ നമ്മളെ സ്‌നേഹിക്കുന്നു; നമ്മൾ അനീതി അനുഭവിക്കുമ്പോൾ അത്‌ അറിയുന്നു (15-ാം ഖണ്ഡിക കാണുക)

15. യഹോവയെക്കുറിച്ച്‌ നമ്മൾ എന്തെല്ലാം പാഠങ്ങൾ പഠിക്കുന്നു?

15 നമ്മൾ പഠിച്ചത്‌: ദൈവത്തെ സേവിക്കുന്നെന്ന്‌ അവകാശപ്പെടുന്നവർ ദൈവികനിലവാരങ്ങൾ അവഗണിക്കുകയും ദൈവജനത്തെ ദ്രോഹിക്കുകയും ചെയ്യുന്നെങ്കിൽ അതിന്‌ യഹോവയെ കുറ്റപ്പെടുത്താനാകില്ല. എങ്കിലും യഹോവ നമ്മളെ സ്‌നേഹിക്കുകയും നമ്മൾ അനീതി അനുഭവിക്കുമ്പോൾ നമ്മുടെ വേദന മനസ്സിലാക്കുകയും ചെയ്യുന്നു. ഒരു കുഞ്ഞിന്റെ അമ്മ അതിന്റെ വേദന മനസ്സിലാക്കുന്നതിനെക്കാൾ നന്നായി യഹോവ നമ്മുടെ വേദന അറിയുന്നു. (യശ. 49:15) എപ്പോഴും പെട്ടെന്നു ദൈവം ഇടപെട്ടെന്നുവരില്ല. എങ്കിലും ദൈവത്തിന്റെ സമയത്ത്‌ ദൈവം കാര്യങ്ങളിൽ ഇടപെടും, മറ്റുള്ളവരോടു മോശമായി പെരുമാറിയ വ്യക്തികൾ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.

നിയമം നടപ്പാക്കേണ്ടിയിരുന്നത്‌ എങ്ങനെയാണ്‌?

16-18. ജീവിതത്തിന്റെ ഏതെല്ലാം മേഖലകളെക്കുറിച്ചുള്ള നിയമങ്ങൾ മോശയുടെ നിയമത്തിലുണ്ടായിരുന്നു, നമുക്ക്‌ എന്തെല്ലാം പാഠങ്ങളുണ്ട്‌?

16 ഒരു ഇസ്രായേല്യന്റെ ജീവിതത്തിലെ മിക്ക കാര്യങ്ങളെക്കുറിച്ചും മോശയുടെ നിയമത്തിൽ കല്‌പനകളുണ്ടായിരുന്നു. അതുകൊണ്ട്‌ പ്രായമുള്ള നിയമിതപുരുഷന്മാർ യഹോവയുടെ ജനത്തെ നീതിയോടെ വിധിച്ചില്ലെങ്കിൽ അതു ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമായിരുന്നു. ആരാധനയോടു ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമല്ല, കുറ്റകൃത്യങ്ങളും വ്യക്തികൾക്കിടയിലെ ഭിന്നതകളും അവർ കൈകാര്യം ചെയ്യണമായിരുന്നു. ചില ഉദാഹരണങ്ങൾ നോക്കാം.

17 ഒരു ഇസ്രായേല്യൻ ആരെയെങ്കിലും കൊന്നാൽ ഉടനെ അയാളെ വധിക്കുകയില്ലായിരുന്നു. ആദ്യം, അയാളുടെ നഗരത്തിലെ മൂപ്പന്മാർ കുറ്റകൃത്യം സംബന്ധിച്ച്‌ ഒരു അന്വേഷണം നടത്തി, വധശിക്ഷ അർഹിക്കുന്നുണ്ടോ എന്നു നിർണയിക്കും. (ആവ. 19:2-7, 11-13) ദൈനംദിനജീവിതത്തിലെ ഒട്ടനവധി കാര്യങ്ങളിലും മൂപ്പന്മാർ വിധി കല്‌പിച്ചിരുന്നു. വസ്‌തുതർക്കങ്ങൾ മുതൽ വൈവാഹികപ്രശ്‌നങ്ങൾ വരെ അവർ കൈകാര്യം ചെയ്‌തിരുന്നു. (പുറ. 21:35; ആവ. 22:13-19) മൂപ്പന്മാർ ന്യായത്തോടെ വിധി കല്‌പിക്കുകയും ഇസ്രായേല്യർ നിയമം അനുസരിക്കുകയും ചെയ്‌തപ്പോൾ എല്ലാവർക്കും അതിൽനിന്ന്‌ പ്രയോജനം കിട്ടി. ആ ജനത യഹോവയെ മഹത്ത്വപ്പെടുത്തുകയും ചെയ്‌തു.—ലേവ്യ 20:7, 8; യശ. 48:17, 18.

18 നമ്മൾ പഠിച്ചത്‌: ജീവിതത്തിന്റെ ഓരോ മേഖലയിലും നമ്മൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നത്‌ യഹോവ പ്രധാനമായി കാണുന്നു. നമ്മൾ മറ്റുള്ളവരോടു സ്‌നേഹത്തോടെയും നീതിയോടെയും ഇടപെടാൻ യഹോവ പ്രതീക്ഷിക്കുന്നു. നമ്മൾ ചെയ്യുന്നതും പറയുന്നതും എല്ലാം യഹോവ ശ്രദ്ധിക്കുന്നുണ്ട്‌, നമ്മൾ വീട്ടിൽ തനിച്ചായിരിക്കുമ്പോൾപോലും.—എബ്രാ. 4:13.

19-21. (എ) മൂപ്പന്മാരും ന്യായാധിപന്മാരും ദൈവജനത്തോട്‌ എങ്ങനെ ഇടപെടണമായിരുന്നു? (ബി) യഹോവ ഏതെല്ലാം നിയമങ്ങൾ വെച്ചു, നമുക്ക്‌ അതിൽനിന്ന്‌ എന്തെല്ലാം പഠിക്കാം?

19 ഇസ്രായേലിലെ ന്യായാധിപന്മാർ ചുറ്റുമുള്ള ജനതകളുടെ ന്യായാധിപന്മാരെപ്പോലെയാകാൻ യഹോവ ആഗ്രഹിച്ചില്ല. അതുകൊണ്ടാണ്‌ നിഷ്‌പക്ഷമായി നിയമം നടപ്പിലാക്കാൻ യഹോവ മൂപ്പന്മാരോടും ന്യായാധിപന്മാരോടും ആവശ്യപ്പെട്ടത്‌. അതേസമയം, ന്യായം വിധിക്കുന്നവർ ദൈവജനത്തോടു പരുഷമായി ഇടപെടാൻ പാടില്ലായിരുന്നു. പകരം, അവർ നീതിയെ സ്‌നേഹിക്കണമായിരുന്നു.—ആവ. 1:13-17; 16:18-20.

20 യഹോവയ്‌ക്കു തന്റെ ജനത്തോട്‌ അനുകമ്പയുണ്ട്‌. അതുകൊണ്ടാണ്‌ മറ്റുള്ളവരോട്‌ അന്യായമായി പ്രവർത്തിക്കുന്നതിനെ തടയുന്ന നിയമങ്ങൾ യഹോവ വെച്ചത്‌. ഉദാഹരണത്തിന്‌, മോശയുടെ നിയമത്തിൻകീഴിൽ ഒരാളുടെ മേൽ തെറ്റായ ഒരു ആരോപണം കൊണ്ടുവരാനുള്ള സാധ്യത കുറവായിരുന്നു. ആരാണു തനിക്ക്‌ എതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന്‌ അറിയാനുള്ള അവകാശം ഒരു വ്യക്തിക്കുണ്ടായിരുന്നു. (ആവ. 19:16-19; 25:1) അയാളെ ശിക്ഷിക്കുന്നതിനു മുമ്പ്‌ രണ്ടു സാക്ഷികളെങ്കിലും തെളിവ്‌ കൊടുക്കണം. (ആവ. 17:6; 19:15) എന്നാൽ ഒരു ഇസ്രായേല്യൻ ചെയ്‌ത കുറ്റത്തിന്‌ ഒരു സാക്ഷിയേ ഉള്ളൂ എങ്കിൽ എന്തു ചെയ്യും? താൻ രക്ഷപ്പെട്ടെന്ന്‌ അയാൾക്കു ചിന്തിക്കാൻ കഴിയുമായിരുന്നില്ല, കാരണം ആ വ്യക്തി ചെയ്‌ത തെറ്റ്‌ യഹോവ കണ്ടിട്ടുണ്ട്‌. കുടുംബത്തിൽ പിതാക്കന്മാർക്ക്‌ അധികാരമുണ്ടായിരുന്നു, പക്ഷേ ആ അധികാരത്തിനു പരിധികളുണ്ടായിരുന്നു. ചില കുടുംബപ്രശ്‌നങ്ങളിൽ പട്ടണത്തിലെ മൂപ്പന്മാരാണ്‌ ഒരു അന്തിമവിധി നടത്തിയിരുന്നത്‌.—ആവ. 21:18-21.

21 നമ്മൾ പഠിച്ചത്‌: ന്യായത്തോടെ പ്രവർത്തിക്കുന്നതിൽ യഹോവ തികവുറ്റ മാതൃക വെച്ചിരിക്കുന്നു. യഹോവ അന്യായമായി ഒന്നും ചെയ്യുകയില്ല. (സങ്കീ. 9:7) തന്റെ നിലവാരങ്ങൾ അനുസരിച്ച്‌ ജീവിക്കുന്നവർക്ക്‌ യഹോവ പ്രതിഫലം കൊടുക്കും, എന്നാൽ അധികാരം ദുർവിനിയോഗം ചെയ്യുന്നവരെ യഹോവ ശിക്ഷിക്കും. (2 ശമു. 22:21-23; യഹ. 9:9, 10) ചിലർ ദുഷ്ടത പ്രവർത്തിച്ചാലും ശിക്ഷയിൽനിന്ന്‌ രക്ഷപ്പെടുന്നതുപോലെ നമുക്കു തോന്നിയേക്കാം. എന്നാൽ ഉചിതമായ സമയത്ത്‌ യഹോവ അവരെ നീതിയോടെ ന്യായം വിധിക്കും. (സുഭാ. 28:13) പശ്ചാത്തപിക്കുന്നില്ലെങ്കിൽ, “ജീവനുള്ള ദൈവത്തിന്റെ കൈയിൽ അകപ്പെടുന്നത്‌ എത്ര ഭയങ്കരം” എന്ന്‌ അവർ വൈകാതെ മനസ്സിലാക്കും.—എബ്രാ. 10:30, 31.

നിയമം പ്രത്യേകപരിരക്ഷ നൽകിയത്‌ ആർക്ക്‌?

യഹോവയ്‌ക്കു തന്റെ ജനത്തോടും നീതിയോടും ഉള്ള സ്‌നേഹം അനുകരിച്ചുകൊണ്ട്‌ വേണമായിരുന്നു മൂപ്പന്മാർ ഭിന്നതകൾ പരിഹരിക്കാൻ (22-ാം ഖണ്ഡിക കാണുക) *

22-24. (എ) മോശയുടെ നിയമം ആർക്കാണു പ്രത്യേകപരിരക്ഷ നൽകിയത്‌, നമ്മൾ യഹോവയെക്കുറിച്ച്‌ എന്തു പഠിക്കുന്നു? (ബി) പുറപ്പാട്‌ 22:22-24-ൽ ഏതു മുന്നറിയിപ്പാണു കാണുന്നത്‌?

22 സ്വയം സംരക്ഷിക്കാൻ കഴിവില്ലാത്ത അനാഥർ, വിധവമാർ, വന്നുതാമസിക്കുന്ന വിദേശികൾ എന്നിവർക്കു നിയമം പ്രത്യേകപരിരക്ഷ നൽകി. ഇസ്രായേലിലെ ന്യായാധിപന്മാരോട്‌ ഇങ്ങനെ പറഞ്ഞിരുന്നു: “നീ നിങ്ങൾക്കിടയിൽ വന്നുതാമസിക്കുന്ന വിദേശിയുടെയും അനാഥന്റെയും നീതി നിഷേധിക്കരുത്‌; ഒരു വിധവയുടെ വസ്‌ത്രം പണയമായി വാങ്ങുകയുമരുത്‌.” (ആവ. 24:17) സമൂഹത്തിലെ ഏറ്റവും ദുർബലരുടെ കാര്യത്തിൽ യഹോവയ്‌ക്കു പ്രത്യേകതാത്‌പര്യം ഉണ്ടായിരുന്നു. അവരോടു മോശമായി പെരുമാറുന്നവർ യഹോവയോടു കണക്കു ബോധിപ്പിക്കേണ്ടിവരുമായിരുന്നു.—പുറപ്പാട്‌ 22:22-24 വായിക്കുക.

23 എല്ലാ തരം ബന്ധുവേഴ്‌ചയും വിലക്കിക്കൊണ്ട്‌ മോശയുടെ നിയമം കുടുംബാംഗങ്ങൾക്കു ലൈംഗിക ദുഷ്‌കൃത്യങ്ങളിൽനിന്ന്‌ സംരക്ഷണം നൽകി. (ലേവ്യ 18:6-30) ഇസ്രായേലിനു ചുറ്റുമുണ്ടായിരുന്ന ജനതകൾ ഈ ആചാരം വെച്ചുപൊറുപ്പിച്ചിരുന്നു, അതിനെ അംഗീകരിക്കുകപോലും ചെയ്‌തിരുന്നു. എന്നാൽ യഹോവയുടെ ജനത്തിന്‌ ഇക്കാര്യത്തിൽ യഹോവയ്‌ക്കുള്ള അതേ വീക്ഷണമാണു വേണ്ടിയിരുന്നത്‌, അതിനെ അറപ്പോടെ കാണണമായിരുന്നു.

24 നമ്മൾ പഠിച്ചത്‌: ഉത്തരവാദിത്വസ്ഥാനത്തുള്ളവർ തങ്ങളുടെ മേൽവിചാരണയിലുള്ളവരുടെ കാര്യത്തിൽ പ്രത്യേകതാത്‌പര്യം കാണിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. യഹോവ ലൈംഗിക ദുഷ്‌കൃത്യങ്ങൾ വെറുക്കുന്നു. എല്ലാവർക്കും, പ്രത്യേകിച്ച്‌ ഏറ്റവും ദുർബലരായവർക്ക്‌, നീതിയും സംരക്ഷണവും ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കാൻ യഹോവ ആഗ്രഹിക്കുന്നു.

നിയമം, ‘വരാനുള്ള നന്മകളുടെ നിഴൽ’

25-26. (എ) ജീവനും ശ്വാസവും പോലെയാണു സ്‌നേഹവും നീതിയും എന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌? (ബി) ഈ ലേഖനപരമ്പരയിലെ അടുത്ത ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കാൻപോകുന്നത്‌?

25 ജീവനും ശ്വാസവും പോലെയാണ്‌ സ്‌നേഹവും നീതിയും; ഭൂമിയിൽ ഒന്നിനെക്കൂടാതെ മറ്റൊന്നില്ല. യഹോവ നീതിയോടെയാണു നമ്മളോടു ഇടപെടുന്നതെന്നു ബോധ്യമാകുമ്പോൾ യഹോവയോടുള്ള നമ്മുടെ സ്‌നേഹം വർധിക്കും. ദൈവത്തെയും ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങളെയും സ്‌നേഹിക്കുമ്പോൾ മറ്റുള്ളവരെ സ്‌നേഹിക്കാനും അവരോടു നീതിയോടെ ഇടപെടാനും നമ്മൾ പ്രേരിതരാകും.

26 യഹോവയും ഇസ്രായേല്യരും തമ്മിലുള്ള ബന്ധത്തിനു ജീവൻ നൽകിയതു നിയമയുടമ്പടിയാണ്‌. എന്നാൽ യേശു മോശയുടെ നിയമം നിറവേറ്റിയതോടെ ദൈവജനം പിന്നെ ആ നിയമത്തിന്റെ കീഴിലല്ല. അതിന്റെ സ്ഥാനത്ത്‌ അതിനെക്കാൾ മെച്ചമായ ഒന്നു വന്നു. (റോമ. 10:4) മോശയുടെ നിയമത്തെ പൗലോസ്‌, ‘വരാനുള്ള നന്മകളുടെ നിഴൽ’ എന്നാണു വിശേഷിപ്പിച്ചത്‌. (എബ്രാ. 10:1) ഈ പരമ്പരയിലെ അടുത്ത ലേഖനം ആ നന്മകളിൽ ചിലതിനെയും ക്രിസ്‌തീയസഭയിൽ സ്‌നേഹത്തിനും നീതിക്കും ഉള്ള പ്രാധാന്യത്തെയും കുറിച്ച്‌ ചർച്ച ചെയ്യും.

ഗീതം 109 ഹൃദയപൂർവം ഉറ്റ്‌ സ്‌നേഹിക്കാം

^ ഖ. 5 നാലു ഭാഗങ്ങളുള്ള ഒരു പരമ്പരയിലെ ആദ്യത്തെ ലേഖനമാണ്‌ ഇത്‌. യഹോവയ്‌ക്കു നമ്മളെക്കുറിച്ച്‌ കരുതലുണ്ടെന്ന്‌ ഉറച്ചുവിശ്വസിക്കാവുന്നതിന്റെ കാരണങ്ങൾ ഈ ലേഖനങ്ങളിലൂടെ മനസ്സിലാക്കും. അടുത്ത മൂന്നു ലേഖനങ്ങൾ 2019 മെയ്‌ ലക്കം വീക്ഷാഗോപുരത്തിൽ വരുന്നതായിരിക്കും. “സ്‌നേഹവും നീതിയും—ക്രിസ്‌തീയസഭയിൽ,” “സ്‌നേഹവും നീതിയും—ദുഷ്ടതയുടെ ഭീഷണി നേരിടുന്നവർക്ക്‌,” “ദുഷ്‌പെരുമാറ്റത്തിന്‌ ഇരയായവർക്ക്‌ ആശ്വാസം” എന്നിവയാണ്‌ അവയുടെ വിഷയങ്ങൾ.

^ ഖ. 2 പദപ്രയോഗത്തിന്റെ വിശദീകരണം: യഹോവ മോശയിലൂടെ ഇസ്രായേല്യർക്കു നൽകിയ 600-ലധികം നിയമങ്ങളെ കുറിക്കാൻ “നിയമം,” “മോശയുടെ നിയമം,” “കല്‌പനകൾ” എന്നീ പദപ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്‌. കൂടാതെ, ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്‌തകങ്ങളെയും (ഉൽപത്തിമുതൽ ആവർത്തനംവരെ) മിക്കപ്പോഴും ‘നിയമം’ എന്നു വിളിച്ചിട്ടുണ്ട്‌. അതുപോലെ, എബ്രായ തിരുവെഴുത്തുകളെ മുഴുവൻ അർഥമാക്കാനും ഈ പ്രയോഗം ചിലപ്പോഴൊക്കെ ഉപയോഗിക്കാറുണ്ട്‌.

^ ഖ. 60 ചിത്രക്കുറിപ്പ്‌: ഭക്ഷണം തയ്യാറാക്കുന്നതിനിടെ, ഇസ്രായേല്യക്കാരിയായ ഒരു അമ്മ പെൺമക്കളോടു സംസാരിക്കുന്നു; ആടുകളെ പരിപാലിക്കാൻ പിതാവ്‌ മകനെ പഠിപ്പിക്കുന്നു

^ ഖ. 64 ചിത്രക്കുറിപ്പ്‌: ഒരു കച്ചവടക്കാരന്റെ അന്യായത്തിന്‌ ഇരയായ വിധവയെയും മകനെയും നഗരകവാടത്തിലെ മൂപ്പന്മാർ സ്‌നേഹത്തോടെ സഹായിക്കുന്നു.