വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 11

നിങ്ങൾ സ്‌നാനപ്പെടാറായോ?

നിങ്ങൾ സ്‌നാനപ്പെടാറായോ?

സ്‌നാനം . . . ഇപ്പോൾ നിങ്ങളെയും രക്ഷിക്കുന്നു.”—1 പത്രോ. 3:21.

ഗീതം 28 യഹോവയുടെ സൗഹൃദം നേടുക

പൂർവാവലോകനം *

1. വീടുപണി തുടങ്ങുന്നതിനു മുമ്പ്‌ ഒരാൾ എന്തു ചെയ്യണം?

ഒരാൾ ഒരു പുതിയ വീടു പണിയാൻപോകുന്നെന്നു സങ്കൽപ്പിക്കുക. പണിയാൻ ഉദ്ദേശിക്കുന്ന വീടിനെപ്പറ്റി അദ്ദേഹത്തിനു കൃത്യമായ ധാരണയുണ്ട്‌. എന്നുവെച്ച്‌, അദ്ദേഹം നേരെ കടയിൽ ചെന്ന്‌ സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്ന്‌ പണി തുടങ്ങുമോ? ഇല്ല. അതിനു മുമ്പ്‌ അദ്ദേഹം ഒരു പ്രധാനപ്പെട്ട കാര്യം ചെയ്യണം. എന്താണ്‌ അത്‌? വീടുപണിക്ക്‌ എന്തു ചെലവ്‌ വരുമെന്ന്‌ കണക്കുകൂട്ടിനോക്കണം. എന്തുകൊണ്ട്‌? വീടു പണിയാൻ ആവശ്യത്തിനു പണം കൈയിലുണ്ടോ എന്ന്‌ അദ്ദേഹം അറിഞ്ഞിരിക്കണം. ഇങ്ങനെ നേരത്തേതന്നെ ചെലവ്‌ കണക്കുകൂട്ടിനോക്കിയാൽ തുടങ്ങിവെച്ച പണി പൂർത്തിയാക്കാൻ അദ്ദേഹത്തിന്‌ എളുപ്പമായിരിക്കും.

2. ലൂക്കോസ്‌ 14:27-30 അനുസരിച്ച്‌, സ്‌നാനപ്പെടുന്നതിനു മുമ്പ്‌ നിങ്ങൾ എന്തിനെക്കുറിച്ച്‌ ശരിക്കു ചിന്തിച്ചിരിക്കണം?

2 യഹോവയോടുള്ള സ്‌നേഹവും നന്ദിയും കാരണം നിങ്ങൾ സ്‌നാനപ്പെടുന്നതിനെക്കുറിച്ച്‌ ചിന്തിച്ചുതുടങ്ങിയോ? അങ്ങനെയാണെങ്കിൽ, വീടു പണിയാൻ ആഗ്രഹിക്കുന്ന ആ ആളിന്റെ അതേ സാഹചര്യത്തിലാണു നിങ്ങൾ. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌? ലൂക്കോസ്‌ 14:27-30-ലെ (വായിക്കുക.) യേശുവിന്റെ വാക്കുകൾ നോക്കുക. ഇവിടെ, യേശുവിന്റെ ശിഷ്യനായിരിക്കുന്നതിൽ ഉൾപ്പെട്ടിട്ടുള്ള കാര്യങ്ങൾ യേശു പറയുകയായിരുന്നു. യേശുവിന്റെ ഒരു ശിഷ്യനാകണമെങ്കിൽ നമ്മൾ അതിന്റെ “ചെലവ്‌” വഹിക്കാൻ തയ്യാറാകണം, അതായത്‌, പ്രതിബന്ധങ്ങൾ നേരിടാനും ത്യാഗങ്ങൾ ചെയ്യാനും തയ്യാറാകണം. (ലൂക്കോ. 9:23-26; 12:51-53) അതുകൊണ്ട്‌, സ്‌നാനപ്പെടുന്നതിനു മുമ്പ്‌ ക്രിസ്‌തുവിന്റെ ശിഷ്യനാകുന്നതിൽ ഉൾപ്പെട്ടിട്ടുള്ള കാര്യങ്ങളെക്കുറിച്ച്‌ ശരിക്കു ചിന്തിക്കുക. അപ്പോൾ സ്‌നാനമേറ്റുകഴിഞ്ഞ്‌ ദൈവത്തെ വിശ്വസ്‌തമായി സേവിക്കാൻ നിങ്ങൾ തയ്യാറായിരിക്കും.

3. ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

3 ക്രിസ്‌തുവിന്റെ സ്‌നാനപ്പെട്ട ഒരു ശിഷ്യനാകുന്നതിന്റെ ചെലവ്‌ നമ്മൾ കണ്ടു. പക്ഷേ ആ ചെലവിനു തക്ക മൂല്യം അതിനുണ്ടോ? തീർച്ചയായും! സ്‌നാനപ്പെടുന്ന ഒരാൾക്ക്‌ ഇപ്പോഴും ഭാവിയിലും എണ്ണമറ്റ അനുഗ്രഹങ്ങൾ കിട്ടും. നമുക്ക്‌ ഇപ്പോൾ സ്‌നാനത്തെക്കുറിച്ചുള്ള ചില പ്രധാനപ്പെട്ട ചോദ്യങ്ങൾ ചർച്ച ചെയ്യാം. ‘ഞാൻ സ്‌നാനപ്പെടാറായോ’ എന്ന നിങ്ങളുടെ സംശയത്തിന്‌ ഉത്തരം കണ്ടെത്താൻ അതു നിങ്ങളെ സഹായിക്കും.

സമർപ്പണത്തെയും സ്‌നാനത്തെയും കുറിച്ച്‌ നിങ്ങൾ എന്ത്‌ അറിയണം?

4. (എ) എന്താണു സമർപ്പണം? (ബി) മത്തായി 16:24-ൽ പറഞ്ഞിരിക്കുന്നതുപോലെ, ‘സ്വയം ത്യജിക്കുക’ എന്നാൽ എന്താണ്‌ അർഥമാക്കുന്നത്‌?

4 എന്താണു സമർപ്പണം? സ്‌നാനപ്പെടുന്നതിനു മുമ്പ്‌ നിങ്ങൾ സമർപ്പണം നടത്തണം. സമർപ്പണം നടത്തുമ്പോൾ ആത്മാർഥമായ പ്രാർഥനയിൽ യഹോവയെ സമീപിച്ച്‌, ജീവിതം എന്നുമെന്നും യഹോവയെ സേവിക്കാൻ ഉപയോഗിച്ചുകൊള്ളാമെന്നു നിങ്ങൾ യഹോവയോടു പറയുകയാണ്‌. നിങ്ങൾ ദൈവത്തിനു സമർപ്പിക്കുമ്പോൾ, നിങ്ങൾ ‘സ്വയം ത്യജിക്കുകയാണ്‌.’ (മത്തായി 16:24 വായിക്കുക.) അതുകൊണ്ട്‌, ഇനി യഹോവയ്‌ക്കുള്ളതാണു നിങ്ങൾ. എത്ര വലിയൊരു പദവിയാണ്‌ അത്‌, അല്ലേ? (റോമ. 14:8) ഇനിയങ്ങോട്ടു നിങ്ങളുടെ ഇഷ്ടം ചെയ്യുന്നതിലല്ല, യഹോവയുടെ ഇഷ്ടം ചെയ്യുന്നതിലായിരിക്കും നിങ്ങളുടെ മുഴുവൻ ശ്രദ്ധയും എന്നാണു നിങ്ങൾ യഹോവയോടു പറയുന്നത്‌. സമർപ്പണം ഒരു പ്രതിജ്ഞയാണ്‌, ദൈവത്തോടു ചെയ്യുന്ന പവിത്രമായ ഒരു വാഗ്‌ദാനം. അങ്ങനെയൊരു പ്രതിജ്ഞ ചെയ്യാൻ യഹോവ നമ്മളെ നിർബന്ധിക്കുന്നില്ല. പക്ഷേ നമ്മൾ അങ്ങനെയൊരു പ്രതിജ്ഞ ചെയ്‌തുകഴിഞ്ഞാൽ, പിന്നെ നമ്മൾ അതു പാലിക്കാൻ ദൈവം പ്രതീക്ഷിക്കും.—സങ്കീ. 116:12, 14.

5. സമർപ്പണവും സ്‌നാനവും തമ്മിലുള്ള വ്യത്യാസം എന്താണ്‌?

5 സമർപ്പണവും സ്‌നാനവും തമ്മിലുള്ള വ്യത്യാസം എന്താണ്‌? സമർപ്പണം സ്വകാര്യമായി ചെയ്യുന്ന ഒരു കാര്യമാണ്‌, നിങ്ങളും യഹോവയും മാത്രമേ അത്‌ അറിയുന്നുള്ളൂ. എന്നാൽ സ്‌നാനപ്പെടുന്നതു മറ്റുള്ളവരുടെ മുന്നിൽവെച്ചാണ്‌. മിക്കപ്പോഴും ഒരു സമ്മേളനത്തിലോ കൺവെൻഷനിലോ ആയിരിക്കും അതു നടക്കുന്നത്‌. നിങ്ങൾ സ്‌നാനപ്പെടുമ്പോൾ, നിങ്ങൾ യഹോവയ്‌ക്കു നിങ്ങളെത്തന്നെ സമർപ്പിച്ചുകഴിഞ്ഞെന്നു മറ്റുള്ളവർക്കു മനസ്സിലാകും. * നിങ്ങൾ യഹോവയെ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടും മുഴുശക്തിയോടും കൂടെ സ്‌നേഹിക്കുന്നെന്നും എന്നെന്നും യഹോവയെ സേവിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മറ്റുള്ളവർ അറിയും.—മർക്കോ. 12:30.

6-7. സ്‌നാനപ്പെടേണ്ടതിന്റെ ഏതു രണ്ടു പ്രധാനപ്പെട്ട കാരണങ്ങളാണ്‌ 1 പത്രോസ്‌ 3:18-22 പറയുന്നത്‌?

6 ശരിക്കും ഒരാൾ സ്‌നാനപ്പെടേണ്ട ആവശ്യമുണ്ടോ? 1 പത്രോസ്‌ 3:18-22-ലെ (വായിക്കുക.) വാക്കുകൾ നോക്കുക. നോഹയ്‌ക്കു ദൈവത്തിൽ വിശ്വാസമുണ്ടെന്നു പെട്ടകം ആളുകൾക്കു കാണിച്ചുകൊടുത്തു. അതുപോലെ, നിങ്ങൾ യഹോവയ്‌ക്കു നിങ്ങളെത്തന്നെ സമർപ്പിച്ചെന്നു സ്‌നാനം മറ്റുള്ളവർക്കു കാണിച്ചുകൊടുക്കുന്നു. പക്ഷേ സ്‌നാനപ്പെടേണ്ടത്‌ അത്രയ്‌ക്കു പ്രധാനപ്പെട്ട ഒരു കാര്യമാണോ? അതെ. അതിന്റെ കാരണം പത്രോസ്‌ പറയുന്നു. ഒന്ന്‌, അതു ‘നിങ്ങളെ രക്ഷിക്കുന്നു.’ യേശു നമുക്കുവേണ്ടി മരിച്ചെന്നും സ്വർഗത്തിലേക്ക്‌ ഉയിർപ്പിക്കപ്പെട്ടെന്നും ഇപ്പോൾ ‘ദൈവത്തിന്റെ വലതുഭാഗത്ത്‌ ഇരിക്കുന്നെന്നും’ വിശ്വസിക്കുകയും ആ വിശ്വാസം പ്രവൃത്തികളിലൂടെ കാണിക്കുകയും ചെയ്യുന്നെങ്കിൽ സ്‌നാനത്തിനു നമ്മളെ രക്ഷിക്കാൻ കഴിയും.

7 രണ്ട്‌, സ്‌നാനം “ഒരു ശുദ്ധമനസ്സാക്ഷി” ലഭിക്കാൻ സഹായിക്കും. ദൈവത്തിനു നമ്മളെത്തന്നെ സമർപ്പിച്ച്‌ സ്‌നാനപ്പെടുമ്പോൾ നമ്മൾ ദൈവവുമായി ഒരു പ്രത്യേകബന്ധത്തിലേക്കു വരുകയാണ്‌. ആത്മാർഥമായി പശ്ചാത്തപിക്കുകയും മോചനവിലയിൽ വിശ്വസിക്കുകയും ചെയ്യുന്നതുകൊണ്ട്‌ ദൈവം നമ്മുടെ പാപങ്ങൾ ക്ഷമിച്ചുതരും. അങ്ങനെ ദൈവത്തിന്റെ മുമ്പിൽ ഒരു ശുദ്ധമനസ്സാക്ഷിയോടെ നിൽക്കാൻ നമുക്കു കഴിയും.

8. സ്‌നാനപ്പെടാൻ നിങ്ങൾ തീരുമാനിക്കുന്നതിന്റെ അടിസ്ഥാനകാരണം എന്തായിരിക്കണം?

8 നിങ്ങൾ സ്‌നാനപ്പെടാൻ തീരുമാനിക്കുന്നതിന്റെ അടിസ്ഥാനകാരണങ്ങൾ എന്തെല്ലാമായിരിക്കണം? ഇത്രയും നാളത്തെ ബൈബിൾപഠനംകൊണ്ട്‌ യഹോവയെക്കുറിച്ച്‌ നിങ്ങൾ കുറെ കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്‌. യഹോവ എങ്ങനെയുള്ള വ്യക്തിയാണെന്നും യഹോവ കാര്യങ്ങൾ ചെയ്യുന്ന രീതിയും നിങ്ങൾ പഠിച്ചു. പഠിച്ച കാര്യങ്ങൾ നിങ്ങളുടെ ഹൃദയത്തെ സ്‌പർശിച്ചു, നിങ്ങൾക്ക്‌ യഹോവയോട്‌ ഒരു അടുപ്പവും സ്‌നേഹവും തോന്നി. സ്‌നാനപ്പെടാൻ നിങ്ങൾ തീരുമാനിക്കുന്നതിന്റെ അടിസ്ഥാനകാരണം യഹോവയോടുള്ള ആ സ്‌നേഹമായിരിക്കണം.

9. മത്തായി 28:19, 20-ൽ പറയുന്നതുപോലെ, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനപ്പെടുക എന്നാൽ എന്താണ്‌ അർഥം?

9 ബൈബിളിൽനിന്ന്‌ പഠിച്ച കാര്യങ്ങൾ വിശ്വസിച്ചതാണു സ്‌നാനപ്പെടാൻ നിങ്ങൾ തീരുമാനിച്ചതിന്റെ മറ്റൊരു കാരണം. ശിഷ്യരാക്കാനുള്ള നിയമനം തന്നപ്പോൾ യേശു പറഞ്ഞത്‌ ഓർക്കുക. (മത്തായി 28:19, 20 വായിക്കുക.) സ്‌നാനപ്പെടുന്നവർ “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” അങ്ങനെ ചെയ്യണമെന്നാണു യേശു പറഞ്ഞത്‌. എന്താണ്‌ ആ വാക്കുകളുടെ അർഥം? യഹോവയെയും പുത്രനായ യേശുവിനെയും പരിശുദ്ധാത്മാവിനെയും കുറിച്ച്‌ നിങ്ങൾ പഠിച്ച ബൈബിൾസത്യങ്ങൾ നിങ്ങൾ ഉറച്ച്‌ വിശ്വസിക്കണം. ആ സത്യങ്ങൾക്കു വലിയ ശക്തിയുണ്ട്‌, നിങ്ങളുടെ ഹൃദയത്തിന്റെ ഉള്ളിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ അവയ്‌ക്കു കഴിയും. (എബ്രാ. 4:12) അവയിൽ ചിലതു നമുക്കു നോക്കാം.

10-11. പിതാവിനെക്കുറിച്ചുള്ള ഏതെല്ലാം സത്യങ്ങളാണു നിങ്ങൾ പഠിക്കുകയും വിശ്വസിക്കുകയും ചെയ്‌തത്‌?

10 പിതാവിനെക്കുറിച്ച്‌ നിങ്ങൾ പഠിച്ച സത്യങ്ങൾ ഒന്നുകൂടെ ഒന്ന്‌ ഓർത്തുനോക്കുക: പിതാവിന്റെ പേര്‌ ‘യഹോവ എന്നാണ്‌.’ പിതാവാണു “മുഴുഭൂമിക്കും മീതെ അത്യുന്നതൻ.” ‘സത്യദൈവവും’ പിതാവ്‌ മാത്രമാണ്‌. (സങ്കീ. 83:18; യിരെ. 10:10) ആ ദൈവമാണു നമ്മുടെ സ്രഷ്ടാവ്‌. ‘രക്ഷയും യഹോവയിൽനിന്നാണു വരുന്നത്‌.’ (സങ്കീ. 3:8; 36:9) നമ്മളെ പാപത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കാനുള്ള ക്രമീകരണം ദൈവം ചെയ്‌തു, എന്നെന്നും ജീവിക്കാനുള്ള പ്രത്യാശയും നൽകി. (യോഹ. 17:3) സമർപ്പിക്കുകയും സ്‌നാനപ്പെടുകയും ചെയ്യുന്നതോടെ നിങ്ങൾ യഹോവയുടെ സാക്ഷികളിൽ ഒരാളായി അറിയപ്പെടാൻ തുടങ്ങും. (യശ. 43:10-12) ദൈവത്തിന്റെ പേരിൽ അറിയപ്പെടുന്നതിൽ അഭിമാനിക്കുകയും അതു മറ്റുള്ളവരെ അറിയിക്കുകയും ചെയ്യുന്ന, ലോകമെങ്ങുമുള്ള സത്യാരാധകരുടെ കുടുംബത്തിന്റെ ഭാഗമാകുകയാണു നിങ്ങൾ.—സങ്കീ. 86:12.

11 പിതാവിനെക്കുറിച്ച്‌ ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞത്‌ ഒരു വലിയ പദവിയല്ലേ? ഈ വിലപ്പെട്ട സത്യങ്ങൾ വിശ്വസിക്കുമ്പോൾ, യഹോവയ്‌ക്കു നിങ്ങളെത്തന്നെ സമർപ്പിക്കാനും സ്‌നാനപ്പെടാനും സ്വാഭാവികമായും നിങ്ങൾക്കു തോന്നും.

12-13. പുത്രനെക്കുറിച്ചുള്ള ഏതെല്ലാം സത്യങ്ങളാണു നിങ്ങൾ പഠിക്കുകയും വിശ്വസിക്കുകയും ചെയ്‌തത്‌?

12 പുത്രനെക്കുറിച്ചുള്ള സത്യങ്ങൾ പഠിച്ചപ്പോൾ നിങ്ങൾക്ക്‌ എന്താണു തോന്നിയത്‌? അവയിൽ ചിലതു നമുക്കു നോക്കാം. ഈ പ്രപഞ്ചത്തിൽ യഹോവ കഴിഞ്ഞാൽ പിന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണു യേശു. യേശു പൂർണമനസ്സോടെ തന്റെ ജീവൻ നമുക്കുവേണ്ടി ഒരു മോചനവിലയായി തന്നു. മോചനവിലയിൽ വിശ്വാസമുണ്ടെന്നു പ്രവൃത്തികളിലൂടെ തെളിയിച്ചാൽ നമുക്കു നമ്മുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടും, ദൈവത്തിന്റെ ഒരു സുഹൃത്താകാനും നിത്യജീവൻ നേടാനും നമുക്കു കഴിയും. (യോഹ. 3:16) ഇനി, യേശു നമ്മുടെ മഹാപുരോഹിതനാണ്‌. നമ്മൾ മോചനവിലയുടെ പ്രയോജനം നേടാനും ദൈവവുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരാനും യേശു ആഗ്രഹിക്കുന്നു. (എബ്രാ. 4:15; 7:24, 25) കൂടാതെ, ദൈവരാജ്യത്തിന്റെ രാജാവുമാണു യേശു. യേശുവിന്റെ ഭരണത്തിലൂടെയാണ്‌ യഹോവ തന്റെ പേര്‌ പരിശുദ്ധമാക്കുന്നത്‌. ദുഷ്ടത അവസാനിപ്പിക്കുന്നതും ഭൂമി ഒരു പറുദീസയാക്കുന്നതും അവിടെ ആളുകൾക്ക്‌ എന്നേക്കുമുള്ള അനുഗ്രഹങ്ങൾ കൊടുക്കുന്നതും ഈ ഭരണത്തിലൂടെത്തന്നെയാണ്‌. (മത്താ. 6:9, 10; വെളി. 11:15) നമ്മൾ അനുകരിക്കേണ്ട വ്യക്തിയും യേശുവാണ്‌. (1 പത്രോ. 2:21) ദൈവേഷ്ടം ചെയ്യാൻ ജീവിതം അർപ്പിക്കുന്ന കാര്യത്തിൽ യേശു നമുക്ക്‌ ഒരു മാതൃക വെച്ചിട്ടുണ്ട്‌.—യോഹ. 4:34.

13 യേശുവിനെക്കുറിച്ച്‌ ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ വിശ്വസിക്കുമ്പോൾ, ദൈവത്തിന്റെ പ്രിയപുത്രനെ നിങ്ങൾ സ്‌നേഹിക്കാൻ തുടങ്ങും. യേശുവിനെപ്പോലെ, ദൈവേഷ്ടം ചെയ്യുന്നതിനായി ജീവിതം ഉപയോഗിക്കാൻ ആ സ്‌നേഹം നിങ്ങളെ പ്രേരിപ്പിക്കും. അപ്പോൾ നിങ്ങളെത്തന്നെ യഹോവയ്‌ക്കു സമർപ്പിക്കാനും സ്‌നാനപ്പെടാനും നിങ്ങൾക്കു ശക്തമായ പ്രചോദനം തോന്നും.

14-15. പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ഏതെല്ലാം സത്യങ്ങളാണു നിങ്ങൾ പഠിക്കുകയും വിശ്വസിക്കുകയും ചെയ്‌തത്‌?

14 പരിശുദ്ധാത്മാവിനെക്കുറിച്ച്‌ പിൻവരുന്ന സത്യങ്ങൾ പഠിച്ചപ്പോൾ നിങ്ങൾക്ക്‌ എന്താണു തോന്നിയത്‌? ഒന്നാമതായി, അത്‌ ഒരു വ്യക്തിയല്ല, പകരം ദൈവത്തിന്റെ ചലനാത്മകശക്തിയാണ്‌ എന്നു നിങ്ങൾ പഠിച്ചു. ഇനി, തന്റെ ചിന്തകൾ രേഖപ്പെടുത്താൻ ബൈബിളെഴുത്തുകാരെ പ്രചോദിപ്പിക്കുന്നതിന്‌ യഹോവ ഉപയോഗിച്ചതും പരിശുദ്ധാത്മാവിനെയാണെന്നു മനസ്സിലാക്കി. നമ്മൾ ബൈബിൾ വായിക്കുമ്പോൾ അതു മനസ്സിലാക്കാനും അതിലെ കാര്യങ്ങൾ ജീവിതത്തിലേക്കു പകർത്താനും പരിശുദ്ധാത്മാവ്‌ നമ്മളെ സഹായിക്കുന്നു. (യോഹ. 14:26; 2 പത്രോ. 1:21) തന്റെ ആത്മാവിലൂടെ യഹോവ നമുക്ക്‌ “അസാധാരണശക്തി” തരുന്നു. (2 കൊരി. 4:7) അങ്ങനെ സന്തോഷവാർത്ത അറിയിക്കാനും പ്രലോഭനങ്ങളോടു പോരാടാനും നിരുത്സാഹം തോന്നുമ്പോൾ തളർന്നുപോകാതിരിക്കാനും പരിശോധനകളിൽ പിടിച്ചുനിൽക്കാനും വേണ്ട ശക്തി നമുക്കു ലഭിക്കുന്നു. ‘ദൈവാത്മാവിന്റെ ഫലത്തിലെ’ മനോഹരമായ ഗുണങ്ങൾ ജീവിതത്തിൽ കാണിക്കാനും അതു നമ്മളെ സഹായിക്കുന്നു. (ഗലാ. 5:22) ദൈവത്തിൽ ആശ്രയിക്കുകയും പരിശുദ്ധാത്മാവിനുവേണ്ടി ആത്മാർഥമായി അപേക്ഷിക്കുകയും ചെയ്യുന്നവർക്കു ദൈവം ഉദാരമായി തന്റെ ആത്മാവിനെ കൊടുക്കും.—ലൂക്കോ. 11:13.

15 യഹോവയുടെ ആരാധകർക്കു ദൈവത്തെ സേവിക്കാനുള്ള സഹായത്തിനു പരിശുദ്ധാത്മാവ്‌ ലഭിക്കും എന്നറിയുന്നതു നിങ്ങൾക്കു ധൈര്യവും ആശ്വാസവും പകരുന്നില്ലേ? പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള സത്യങ്ങൾ പഠിക്കുമ്പോൾ നിങ്ങളെത്തന്നെ യഹോവയ്‌ക്കു സമർപ്പിക്കാനും സ്‌നാനപ്പെടാനും നിങ്ങൾക്കു തോന്നും.

16. നമ്മൾ ഇതുവരെ ചർച്ച ചെയ്‌തതിൽനിന്ന്‌ എന്താണു പഠിച്ചത്‌?

16 ദൈവത്തിനു നിങ്ങളെത്തന്നെ സമർപ്പിക്കാനും സ്‌നാനപ്പെടാനും ഉള്ള നിങ്ങളുടെ തീരുമാനം വളരെ പ്രധാനപ്പെട്ടതാണ്‌. നമ്മൾ പഠിച്ചതുപോലെ, നിങ്ങൾ അതിന്റെ “ചെലവ്‌” വഹിക്കാൻ, അതായത്‌, പ്രതിബന്ധങ്ങൾ നേരിടാനും ത്യാഗങ്ങൾ ചെയ്യാനും തയ്യാറാകണം. പക്ഷേ, അതിന്റെ അനുഗ്രഹങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ആ ‘ചെലവ്‌’ ഒന്നുമല്ല. സ്‌നാനത്തിനു നിങ്ങളെ രക്ഷിക്കാൻ കഴിയും, ദൈവമുമ്പാകെ ഒരു ശുദ്ധമനസ്സാക്ഷി നേടാനും അതു നിങ്ങളെ സഹായിക്കും. സ്‌നാനപ്പെടാൻ നിങ്ങൾ തീരുമാനിക്കുന്നതിന്റെ അടിസ്ഥാനകാരണം യഹോവയോടുള്ള സ്‌നേഹമായിരിക്കണം. പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും കുറിച്ച്‌ പഠിച്ച സത്യങ്ങൾ നിങ്ങൾ ഉറച്ച്‌ വിശ്വസിക്കുകയും വേണം. ഇത്രയും പഠിച്ചതിന്റെ അടിസ്ഥാനത്തിൽ, ‘ഞാൻ സ്‌നാനപ്പെടാറായോ’ എന്ന സംശയത്തിനു നിങ്ങൾക്ക്‌ ഉത്തരം കിട്ടിയോ?

സ്‌നാനപ്പെടുന്നതിനു മുമ്പ്‌ നിങ്ങൾ എന്തു ചെയ്യണം?

17. സ്‌നാനപ്പെടുന്നതിനു മുമ്പ്‌ ഒരാൾ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണ്‌?

17 ‘എനിക്കു സ്‌നാനപ്പെടാം’ എന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ അതിന്‌ അർഥം യഹോവയുമായി ഒരു നല്ല ബന്ധത്തിലേക്കു വരാൻ ഇതിനോടകം നിങ്ങൾ പല കാര്യങ്ങളും ചെയ്‌തു എന്നാണ്‌. * പതിവായി ബൈബിൾ പഠിച്ചതുകൊണ്ട്‌ യഹോവയെയും യേശുവിനെയും കുറിച്ച്‌ നിങ്ങൾ ധാരാളം കാര്യങ്ങൾ മനസ്സിലാക്കി. നിങ്ങൾ വിശ്വാസം വളർത്തിയെടുത്തു. (എബ്രാ. 11:6) ബൈബിളിൽ പറഞ്ഞിട്ടുള്ള യഹോവയുടെ വാഗ്‌ദാനങ്ങളിൽ നിങ്ങൾക്ക്‌ ഇപ്പോൾ പൂർണവിശ്വാസമുണ്ട്‌. യേശുവിന്റെ ബലിക്കു നിങ്ങളെ പാപത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കാൻ കഴിയുമെന്നും നിങ്ങൾ വിശ്വസിക്കുന്നു. ചെയ്‌തുപോയ പാപങ്ങളെക്കുറിച്ച്‌ നിങ്ങൾക്കു പശ്ചാത്താപം തോന്നി; മുമ്പ്‌ ചെയ്‌ത തെറ്റുകളെക്കുറിച്ച്‌ ഓർക്കുമ്പോൾ നിങ്ങൾക്ക്‌ അതിയായ വിഷമമുണ്ട്‌, അതെല്ലാം ക്ഷമിക്കേണമേ എന്നു നിങ്ങൾ യഹോവയോട്‌ അപേക്ഷിക്കുകയും ചെയ്‌തു. ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയ നിങ്ങൾ മുമ്പിലത്തെ മോശമായ ജീവിതം പാടേ ഉപേക്ഷിച്ചു, എന്നിട്ട്‌ ദൈവത്തിന്‌ ഇഷ്ടമുള്ള രീതിയിൽ ജീവിക്കാൻ തുടങ്ങി. (പ്രവൃ. 3:19) നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്‌ മറ്റുള്ളവരോടു പറയാൻ നിങ്ങൾക്ക്‌ അതിയായ ആഗ്രഹവുമുണ്ട്‌. അതുകൊണ്ട്‌ നിങ്ങൾ സ്‌നാനമേറ്റിട്ടില്ലാത്ത ഒരു പ്രചാരകനായി സഭയുടെകൂടെ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാൻ തുടങ്ങി. (മത്താ. 24:14) പ്രധാനപ്പെട്ട ഈ കാര്യങ്ങൾ നിങ്ങൾ ചെയ്യുന്നതു കാണുമ്പോൾ യഹോവയ്‌ക്കു നിങ്ങളെക്കുറിച്ച്‌ അഭിമാനം തോന്നുന്നു. അതെ, നിങ്ങൾ യഹോവയുടെ ഹൃദയത്തെ വളരെയധികം സന്തോഷിപ്പിക്കുകയാണ്‌.—സുഭാ. 27:11.

18. സ്‌നാനപ്പെടുന്നതിനു മുമ്പ്‌ മറ്റ്‌ എന്തുകൂടെ നിങ്ങൾ ചെയ്യണം?

18 സ്‌നാനപ്പെടുന്നതിനു മുമ്പ്‌ നിങ്ങൾ ചില കാര്യങ്ങൾകൂടി ചെയ്യണം. നേരത്തേ പഠിച്ചതുപോലെ നിങ്ങൾ ദൈവത്തിനു നിങ്ങളെത്തന്നെ സമർപ്പിക്കണം; അതിന്‌, ഒറ്റയ്‌ക്ക്‌ യഹോവയോട്‌ ആത്മാർഥമായി പ്രാർഥിക്കുക. ആ പ്രാർഥനയിൽ, ജീവിതം ദൈവേഷ്ടം ചെയ്യാൻ ഉപയോഗിച്ചുകൊള്ളാമെന്ന്‌ യഹോവയ്‌ക്കു വാക്കു കൊടുക്കുക. (1 പത്രോ. 4:2) പിന്നെ, സ്‌നാനപ്പെടാൻ ആഗ്രഹമുണ്ടെന്നു മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകനോടു പറയുക. നിങ്ങളോടു സംസാരിക്കാൻ അദ്ദേഹം ചില മൂപ്പന്മാരെ ഏർപ്പാടാക്കും. മൂപ്പന്മാരുമൊത്തുള്ള ചർച്ചയെക്കുറിച്ച്‌ ഉത്‌കണ്‌ഠപ്പെടുകയൊന്നും വേണ്ടാ. ദയയുള്ള ഈ സഹോദരന്മാർ നിങ്ങളെ അറിയുന്നവരാണ്‌, അവർ നിങ്ങളെ സ്‌നേഹിക്കുകയും ചെയ്യുന്നു. നിങ്ങൾ പഠിച്ച അടിസ്ഥാന ബൈബിൾസത്യങ്ങൾ അവർ നിങ്ങളുമൊത്ത്‌ ചർച്ച ചെയ്യും. നിങ്ങൾക്ക്‌ അവ നന്നായി മനസ്സിലായിട്ടുണ്ടെന്നും സമർപ്പണത്തിന്റെയും സ്‌നാനത്തിന്റെയും പ്രാധാന്യം നിങ്ങൾക്ക്‌ അറിയാമെന്നും ഉറപ്പു വരുത്താൻ അവർ ആഗ്രഹിക്കുന്നു. നിങ്ങൾക്കു സ്‌നാനപ്പെടാൻ യോഗ്യതയുണ്ടെന്ന്‌ അവർക്കു ബോധ്യമായാൽ, അടുത്ത സമ്മേളനത്തിലോ കൺവെൻഷനിലോ സ്‌നാനപ്പെടാമെന്ന്‌ അവർ നിങ്ങളെ അറിയിക്കും.

സ്‌നാനത്തിനു ശേഷം നിങ്ങൾ എന്തു ചെയ്യണം?

19-20. സ്‌നാനത്തിനു ശേഷം നിങ്ങൾ എന്തു ചെയ്യണം, നിങ്ങൾക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

19 സ്‌നാനപ്പെട്ടുകഴിഞ്ഞാൽ നിങ്ങൾ എന്തു ചെയ്യണം? * നമ്മൾ പഠിച്ചതുപോലെ, സമർപ്പണം ഒരു പ്രതിജ്ഞയാണ്‌, അതു നിങ്ങൾ പാലിക്കാൻ യഹോവ പ്രതീക്ഷിക്കുന്നുണ്ട്‌. അതുകൊണ്ട്‌ സ്‌നാനത്തിനു ശേഷം, നിങ്ങൾ സമർപ്പണത്തിന്റെ സമയത്ത്‌ യഹോവയ്‌ക്കു കൊടുത്ത വാക്കിനു ചേർച്ചയിൽ ജീവിക്കണം. നിങ്ങൾക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

20 സഭയോട്‌ അടുത്തുനിൽക്കുക. സ്‌നാനമേറ്റ ക്രിസ്‌ത്യാനിയായതുകൊണ്ട്‌ നിങ്ങൾ ഇപ്പോൾ ഒരു ‘സഹോദരസമൂഹത്തിന്റെ’ ഭാഗമാണ്‌. (1 പത്രോ. 2:17) സഭയിലെ സഹോദരന്മാരും സഹോദരിമാരും നിങ്ങളുടെ കുടുംബാംഗങ്ങൾപോലെയാണ്‌. മുടങ്ങാതെ മീറ്റിങ്ങിനു പോകുമ്പോൾ അവരുമായുള്ള നിങ്ങളുടെ അടുപ്പം കൂടും. ദിവസവും ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക. (സങ്കീ. 1:1, 2) ബൈബിളിന്റെ ഒരു ഭാഗം വായിച്ചതിനു ശേഷം അതെക്കുറിച്ച്‌ ആഴത്തിൽ ചിന്തിക്കാൻ കുറച്ച്‌ സമയമെടുക്കുക. അപ്പോൾ ആ വാക്കുകൾ നിങ്ങളുടെ ഉള്ളിലേക്ക്‌ ഇറങ്ങും. “എപ്പോഴും . . . പ്രാർഥിക്കണം.” (മത്താ. 26:41) ഹൃദയത്തിൽനിന്നുള്ള പ്രാർഥനകൾ നിങ്ങളെ യഹോവയോടു കൂടുതൽ അടുപ്പിക്കും. ‘ദൈവരാജ്യത്തിന്‌ എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കുക.’ (മത്താ. 6:33) മറ്റു കാര്യങ്ങളെക്കാൾ പ്രസംഗപ്രവർത്തനത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട്‌ നിങ്ങൾക്ക്‌ അതു ചെയ്യാം. പതിവായി പ്രസംഗപ്രവർത്തനത്തിനു പോകുന്നതു നിങ്ങളുടെ വിശ്വാസം ശക്തമാക്കും. നിത്യജീവന്റെ പ്രത്യാശ നേടാൻ മറ്റുള്ളവരെ സഹായിക്കുന്നതിനും നിങ്ങൾക്കു കഴിഞ്ഞേക്കും.—1 തിമൊ. 4:16.

21. സ്‌നാനം എന്തിലേക്കുള്ള വഴി തുറക്കും?

21 യഹോവയ്‌ക്കു നിങ്ങളെത്തന്നെ സമർപ്പിക്കാനും സ്‌നാനപ്പെടാനും ഉള്ള തീരുമാനമാണു നിങ്ങൾ ജീവിതത്തിൽ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. യഹോവയ്‌ക്കു സമർപ്പിച്ച ഒരാളായി ജീവിക്കുന്നതിനു ‘ചെലവുണ്ട്‌’ എന്നതു ശരിയാണ്‌. ആ ജീവിതം ചെലവിനു തക്ക മൂല്യമുള്ളതാണോ? അതെ! ഈ പഴയ വ്യവസ്ഥിതിയിൽ നമ്മൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളെല്ലാം ‘ക്ഷണികവും നിസ്സാരവും’ ആണ്‌. (2 കൊരി. 4:17) എന്നാൽ സ്‌നാനം ഇപ്പോൾത്തന്നെ സന്തോഷമുള്ള ഒരു ജീവിതത്തിലേക്കും ഭാവിയിലെ ‘യഥാർഥജീവനിലേക്കും’ ഉള്ള ഒരു ചവിട്ടുപടിയാണ്‌. (1 തിമൊ. 6:19) അതുകൊണ്ട്‌ ‘ഞാൻ സ്‌നാനപ്പെടാറായോ’ എന്ന ചോദ്യത്തിനു നിങ്ങളുടെ ഉത്തരം എന്താണ്‌? അതെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കുക, പ്രാർഥിക്കുക.

ഗീതം 50 എന്റെ സമർപ്പണപ്രാർഥന

^ ഖ. 5 സ്‌നാനമേൽക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ പ്രധാനമായും നിങ്ങളെ മനസ്സിൽക്കണ്ടാണ്‌ ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്‌. സ്‌നാനത്തെക്കുറിച്ചുള്ള ചില പ്രധാനപ്പെട്ട ചോദ്യങ്ങൾ ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും. ‘ഞാൻ സ്‌നാനപ്പെടാറായോ’ എന്നു നിങ്ങൾക്കു സംശയമുണ്ടെങ്കിൽ ഒരു തീരുമാനമെടുക്കാൻ ആ ചോദ്യങ്ങൾക്കുള്ള ഉത്തരം സഹായിക്കും.

^ ഖ. 19 ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?, ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം? എന്നീ പുസ്‌തകങ്ങൾ പഠിച്ചുതീർന്നിട്ടില്ലെങ്കിൽ, ഒരു ബൈബിൾ അധ്യാപകന്റെകൂടെ ഈ പുസ്‌തകങ്ങൾ പഠിച്ചുതീർക്കണം.