പഠനലേഖനം 7
ശിരഃസ്ഥാനക്രമീകരണം—സഭയിൽ
‘സഭയെന്ന ശരീരത്തിന്റെ രക്ഷകനായ ക്രിസ്തുവാണ് സഭയുടെ തല.’—എഫെ. 5:23.
ഗീതം 137 വിശ്വസ്തസ്ത്രീകൾ, ക്രിസ്തീയസഹോദരിമാർ
പൂർവാവലോകനം *
1. യഹോവയുടെ കുടുംബത്തിൽ ഐക്യമുള്ളതിന്റെ ഒരു കാരണം എന്താണ്?
യഹോവയുടെ കുടുംബത്തിന്റെ ഭാഗമായിരിക്കാൻ കഴിയുന്നതിൽ നമ്മളെല്ലാം വളരെയധികം സന്തോഷിക്കുന്നു. അവിടെ നമുക്കു സമാധാനവും ഐക്യവും ഉള്ളത് എന്തുകൊണ്ടാണ്? യഹോവ വെച്ചിരിക്കുന്ന ശിരഃസ്ഥാനക്രമീകരണം അനുസരിക്കുന്നതാണ് അതിന്റെ ഒരു കാരണം. ആ ശിരഃസ്ഥാനക്രമീകരണത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുമ്പോൾ നമുക്കിടയിലെ ഐക്യവും വർധിക്കും.
2. ഈ ലേഖനത്തിൽ നമ്മൾ ഏതു ചോദ്യങ്ങൾ ചർച്ച ചെയ്യും?
2 സഭയിലെ ശിരഃസ്ഥാനക്രമീകരണത്തെക്കുറിച്ച് നമ്മൾ ഈ ലേഖനത്തിൽ പഠിക്കും. കൂടാതെ, ഈ ചോദ്യങ്ങൾക്കുള്ള ഉത്തരവും നമ്മൾ ചർച്ച ചെയ്യും: സഭയിൽ സഹോദരിമാർക്ക് എന്തു സ്ഥാനമാണുള്ളത്? ഓരോ സഹോദരനും എല്ലാ സഹോദരിമാരുടെയും മേൽ അധികാരമുണ്ടോ? ഒരു കുടുംബനാഥന് കുടുംബാംഗങ്ങളുടെ മേലുള്ള അതേ അധികാരംതന്നെയാണോ ഒരു മൂപ്പനു സഹോദരങ്ങളുടെ മേലുള്ളത്? നമ്മൾ നമ്മുടെ സഹോദരിമാരെ എങ്ങനെ കാണണമെന്ന് ആദ്യം നോക്കാം.
നമ്മൾ സഹോദരിമാരെ എങ്ങനെ വീക്ഷിക്കണം?
3. സഹോദരിമാർ ചെയ്യുന്ന കാര്യങ്ങളെ കൂടുതൽ വിലമതിക്കാൻ നമ്മളെ എന്തു സഹായിക്കും?
3 നമ്മുടെ സഹോദരിമാർ നല്ല കഠിനാധ്വാനികളാണ്. അവർ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കുന്നു, സന്തോഷവാർത്ത പ്രസംഗിക്കുന്നു, സഭയിലുള്ളവരെ സഹായിക്കുന്നു. അവർ നമുക്ക് എത്ര വിലപ്പെട്ടവരാണ്, അല്ലേ? യഹോവയും യേശുവും അവരെ എങ്ങനെയാണ് വീക്ഷിക്കുന്നതെന്നു പഠിക്കുമ്പോൾ നമുക്ക് ആ വിലമതിപ്പ് കൂടും. അപ്പോസ്തലനായ പൗലോസ് സ്ത്രീകളോട് ഇടപെട്ട വിധത്തെക്കുറിച്ച് ചിന്തിക്കുന്നതും നമുക്ക് പ്രയോജനം ചെയ്യും.
4. യഹോവ പുരുഷന്മാരെപ്പോലെതന്നെ സ്ത്രീകളെയും വിലയുള്ളവരായി കാണുന്നു എന്നതിന് ബൈബിൾ എന്തു തെളിവാണു നൽകുന്നത്?
4 യഹോവ പുരുഷന്മാരെപ്പോലെതന്നെ സ്ത്രീകളെയും വിലയുള്ളവരായി കാണുന്നു എന്ന് ബൈബിൾ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, ഒന്നാം നൂറ്റാണ്ടിൽ യഹോവ സ്ത്രീകളുടെ മേലും പരിശുദ്ധാത്മാവിനെ പ്രവൃ. 2:1-4, 15-18) പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്ത് ക്രിസ്തുവിനോടൊപ്പം ഭരിക്കാൻ യഹോവ തിരഞ്ഞെടുത്തവരുടെ കൂട്ടത്തിൽ പുരുഷന്മാരോടൊപ്പം സ്ത്രീകളുമുണ്ട്. (ഗലാ. 3:26-29) ഇനി, ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവരുടെ കാര്യത്തിലും യഹോവ സ്ത്രീകളെ ഒഴിവാക്കിയിട്ടില്ല. (വെളി. 7:9, 10, 13-15) സന്തോഷവാർത്തയെക്കുറിച്ച് പ്രസംഗിക്കാനും പഠിപ്പിക്കാനും ഉള്ള നിയമനം പുരുഷന്മാർക്കും സ്ത്രീകൾക്കും ഉണ്ട്. (മത്താ. 28:19, 20) ഉദാഹരണത്തിന്, പ്രവൃത്തികളുടെ പുസ്തകത്തിൽ നമ്മൾ പ്രിസ്കില്ല എന്ന സഹോദരിയെക്കുറിച്ച് വായിക്കുന്നുണ്ട്. വിദ്യാസമ്പന്നനായ അപ്പൊല്ലോസിന് സത്യം കൂടുതൽ കൃത്യമായി വിവരിച്ചുകൊടുത്ത സമയത്ത് ഭർത്താവായ അക്വിലയോടൊപ്പം പ്രിസ്കില്ലയും ഉണ്ടായിരുന്നു.—പ്രവൃ. 18:24-26.
പകർന്നു. വ്യത്യസ്ത ഭാഷകളിൽ സംസാരിക്കുന്നതുപോലുള്ള അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാൻ അവരെയും പ്രാപ്തരാക്കി. (5. യേശു സ്ത്രീകളെ ബഹുമാനിച്ചു എന്ന് ലൂക്കോസ് 10:38, 39, 42 വാക്യങ്ങൾ സൂചിപ്പിക്കുന്നത് എങ്ങനെ?
5 യേശു സ്ത്രീകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. അക്കാലത്തെ പരീശന്മാരെപ്പോലെയല്ലായിരുന്നു യേശു. പരീശന്മാർ സ്ത്രീകളെ തരംതാഴ്ന്നവരായിട്ടാണ് കണ്ടിരുന്നത്, സ്ത്രീകളോടു തിരുവെഴുത്തുകൾ ചർച്ച ചെയ്യുന്നതുപോയിട്ട് പൊതുസ്ഥലങ്ങളിൽവെച്ച് അവരോടു സംസാരിക്കുകപോലും ഇല്ലായിരുന്നു. എന്നാൽ യേശു പ്രധാനപ്പെട്ട ആത്മീയസത്യങ്ങളെക്കുറിച്ച് പുരുഷന്മാരോടു മാത്രമല്ല സ്ത്രീകളോടും സംസാരിച്ചു. * (ലൂക്കോസ് 10:38, 39, 42 വായിക്കുക.) തന്റെ പ്രസംഗപര്യടനങ്ങളിൽ യേശു സ്ത്രീകളെയും ഉൾപ്പെടുത്തി. (ലൂക്കോ. 8:1-3) താൻ ഉയിർത്തെഴുന്നേറ്റു എന്ന കാര്യം അപ്പോസ്തലന്മാരെ അറിയിക്കാനുള്ള അവസരം യേശു സ്ത്രീകൾക്കാണ് നൽകിയത്.—യോഹ. 20:16-18.
6. സ്ത്രീകളെ ബഹുമാനിക്കുന്നു എന്ന് പൗലോസ് കാണിച്ചത് എങ്ങനെ?
6 അപ്പോസ്തലനായ പൗലോസ് സ്ത്രീകളെ ബഹുമാനിച്ചു. സ്ത്രീകളെ ആദരിക്കാൻ പൗലോസ് തിമൊഥെയൊസിനെ പ്രത്യേകം ഓർമിപ്പിച്ചു. “പ്രായമുള്ള സ്ത്രീകളെ അമ്മമാരെപ്പോലെയും” ‘ഇളയ സ്ത്രീകളെ പെങ്ങന്മാരെപ്പോലെയും’ കാണാൻ അദ്ദേഹം തിമൊഥെയൊസിനോടു പറഞ്ഞു. (1 തിമൊ. 5:1, 2) പക്വതയുള്ള ഒരു ക്രിസ്ത്യാനിയായിത്തീരാൻ പൗലോസ് തിമൊഥെയൊസിനെ വളരെയധികം സഹായിച്ചു. എങ്കിലും തിരുവെഴുത്തുകളെക്കുറിച്ച് തിമൊഥെയൊസിനെ ആദ്യം പഠിപ്പിച്ചത് അമ്മയും മുത്തശ്ശിയും ആണെന്ന് പൗലോസ് എഴുതി. (2 തിമൊ. 1:5; 3:14, 15) പൗലോസ് റോമിലുള്ളവർക്ക് എഴുതിയ കത്തിൽ പല സഹോദരിമാരുടെയും പേരെടുത്ത് പറയുകയും അവരെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുകയും ചെയ്തു. ക്രിസ്തീയശുശ്രൂഷകർ എന്ന നിലയിൽ സഹോദരിമാർ ചെയ്ത കാര്യങ്ങൾ പൗലോസ് ശ്രദ്ധിക്കുകയും അവരെ പ്രശംസിച്ച് സംസാരിക്കുകയും ചെയ്തു.—റോമ. 16:1-4, 6, 12; ഫിലി. 4:3.
7. ഏതു ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ ഇപ്പോൾ കണ്ടെത്തും?
7 ഇതുവരെ പഠിച്ചതിൽനിന്ന് നമുക്ക് എന്തു മനസ്സിലാക്കാം? സഹോദരിമാർ സഹോദരന്മാരെക്കാൾ താഴ്ന്നവരാണെന്ന് ചിന്തിക്കാൻ ബൈബിൾ യാതൊരു കാരണവും നൽകുന്നില്ല. സ്നേഹമുള്ള, ഉദാരമതികളായ നമ്മുടെ സഹോദരിമാർ സഭയ്ക്ക് ശരിക്കും ഒരു മുതൽക്കൂട്ടാണ്. സഭയുടെ സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കുന്നതിൽ സഹോദരിമാർ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട് എന്ന് മൂപ്പന്മാർക്ക് അറിയാം. എന്നാൽ മറ്റു ചില ചോദ്യങ്ങൾക്ക് നമുക്ക് ഉത്തരം കണ്ടുപിടിക്കണം: എന്തുകൊണ്ടാണ് ചില സാഹചര്യങ്ങളിൽ സ്ത്രീകൾ ശിരോവസ്ത്രം ധരിക്കണം എന്ന് യഹോവ ആവശ്യപ്പെട്ടിരിക്കുന്നത്? സഹോദരന്മാരെ മാത്രമാണ് സഭയിൽ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ആയി നിയമിക്കുന്നത് എന്നതുകൊണ്ട് സഭയിലെ ഓരോ സഹോദരനും എല്ലാ സഹോദരിമാരുടെയും തലയാണെന്ന് അത് അർഥമാക്കുന്നുണ്ടോ?
ഓരോ സഹോദരനും എല്ലാ സഹോദരിമാരുടെയും തലയാണോ?
8. എഫെസ്യർ 5:23 അനുസരിച്ച് ഓരോ സഹോദരനും എല്ലാ സഹോദരിമാരുടെയും തലയാണോ? വിശദീകരിക്കുക.
8 പുരുഷനാണെന്ന കാരണത്താൽ ഓരോ സഹോദരനും എല്ലാ സഹോദരിമാരുടെയും തലയാകുമോ? ഒറ്റ വാക്കിൽ പറഞ്ഞാൽ ഇല്ല. സഭയിലെ സഹോദരിമാരുടെയെല്ലാം തല ഏതെങ്കിലുമൊരു സഹോദരനല്ല, ക്രിസ്തുവാണ്. (എഫെസ്യർ 5:23 വായിക്കുക.) ഒരു കുടുംബത്തിൽ ഭാര്യയുടെ തല ഭർത്താവാണ്. എങ്കിലും ഒരു സ്നാനമേറ്റ മകന് അമ്മയുടെ കാര്യത്തിൽ ആ സ്ഥാനമില്ല. (എഫെ. 6:1, 2) ഇനി, സഭയിൽ മൂപ്പന്മാർക്ക് സഹോദരന്മാരുടെയും സഹോദരിമാരുടെയും മേൽ ഒരു പരിധിവരെയേ അധികാരമുള്ളൂ. (1 തെസ്സ. 5:12; എബ്രാ. 13:17) മുതിർന്നശേഷം മാതാപിതാക്കളുടെ അടുത്തുനിന്ന് മാറിത്താമസിക്കുന്ന ഏകാകികളായ സഹോദരിമാരുടെ കാര്യമോ? അവർ തുടർന്നും മാതാപിതാക്കളെ ബഹുമാനിക്കും. എന്നാൽ അവർ പിതാവിന്റെ അധികാരത്തിൻകീഴിൽ അല്ല. സഭയിലെ മൂപ്പന്മാരെയും അവർ ബഹുമാനിക്കും. എങ്കിലും സഭയിലെ സഹോദരന്മാരുടെ കാര്യത്തിലെന്നപോലെ ഏകാകികളായ സഹോദരിമാരുടെയും തല ക്രിസ്തു മാത്രമാണ്.
9. ചില അവസരങ്ങളിൽ ഒരു സഹോദരി തല മൂടുന്നത് എന്തുകൊണ്ട്?
9 സഭയിൽ ക്രമവും ചിട്ടയും ഉണ്ടായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. അതിനുവേണ്ടി യേശുവിനെ പുരുഷന്റെ തലയായി നിയമിച്ചിരിക്കുന്നു. സഭയിലെ ആരാധനയോടു ബന്ധപ്പെട്ട കാര്യങ്ങളിൽ നേതൃത്വമെടുക്കാൻ യഹോവ പുരുഷന്മാരെ നിയമിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് യഹോവ ആ അധികാരം നൽകിയിട്ടില്ല. (1 തിമൊ. 2:12) എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഒരു സഹോദരൻ ചെയ്യേണ്ട നിയമനം ഒരു സഹോദരിക്ക് ചെയ്യേണ്ടിവന്നാൽ, ആ സമയത്ത് സഹോദരി തല മൂടാൻ യഹോവ ആവശ്യപ്പെടുന്നു. * (1 കൊരി. 11:4-7) അത് സഹോദരിമാരെ താഴ്ത്തിക്കെട്ടാനല്ല, മറിച്ച് യഹോവ അധികാരസ്ഥാനങ്ങളിലാക്കി വെച്ചിരിക്കുന്നവരോടുള്ള ആദരവ് കാണിക്കുന്നതിനുവേണ്ടിയാണ്. ഇനി നമുക്ക് ഈ ചോദ്യത്തിന്റെ ഉത്തരം ചർച്ച ചെയ്യാം: കുടുംബനാഥന്മാർക്കും മൂപ്പന്മാർക്കും എത്രത്തോളം അധികാരമുണ്ട്?
കുടുംബനാഥന്മാർക്കും മൂപ്പന്മാർക്കും ഉള്ള അധികാരം
10. സഭയ്ക്കുവേണ്ടി നിയമങ്ങൾ വെക്കാൻ ഒരു മൂപ്പനു തോന്നിയേക്കാവുന്നത് എന്തുകൊണ്ട്?
10 മൂപ്പന്മാർ ക്രിസ്തുവിനെ സ്നേഹിക്കുന്നു. യഹോവയും യേശുവും തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ‘ആടുകളെയും’ അവർ സ്നേഹിക്കുന്നു. (യോഹ. 21:15-17) അതുകൊണ്ടുതന്നെ കുടുംബത്തിൽ പിതാവിനുള്ള അതേ സ്ഥാനമാണ് സഭയിൽ തനിക്കുള്ളതെന്ന് ഒരു മൂപ്പൻ ചിന്തിച്ചേക്കാം. കുടുംബത്തെ സംരക്ഷിക്കാൻ ഒരു കുടുംബനാഥൻ നിയമങ്ങൾ വെക്കുന്നതുപോലെ സഭയിൽ ചില നിയമങ്ങൾ വെക്കാൻ ഒരു മൂപ്പനു തോന്നിയേക്കാം. അത് സഭയെ സംരക്ഷിക്കും എന്നായിരിക്കാം അദ്ദേഹം കരുതുന്നത്. ഇനി, തങ്ങൾക്കുവേണ്ടി തീരുമാനമെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് തങ്ങളുടെ തലയായി പ്രവർത്തിക്കാൻ ചില സഹോദരങ്ങളും മൂപ്പന്മാരെ പ്രോത്സാഹിപ്പിച്ചേക്കാം. എന്നാൽ സഭയിലെ മൂപ്പന്മാർക്കും കുടുംബനാഥന്മാർക്കും ഒരേ അധികാരമാണോ ഉള്ളത്?
11. അധികാരത്തിന്റെ കാര്യത്തിൽ മൂപ്പന്മാരും കുടുംബനാഥന്മാരും തമ്മിൽ എന്തെല്ലാം സമാനതകളാണ് ഉള്ളത്?
11 മൂപ്പന്മാർക്കും കുടുംബനാഥന്മാർക്കും ഉള്ള അധികാരങ്ങൾ തമ്മിൽ ചില സമാനതകളുണ്ടെന്ന് പൗലോസ് അപ്പോസ്തലൻ സൂചിപ്പിച്ചു. (1 തിമൊ. 3:4, 5) ഉദാഹരണത്തിന്, കുടുംബത്തിലെ എല്ലാവരും കുടുംബനാഥനെ അനുസരിക്കണമെന്ന് യഹോവ ആവശ്യപ്പെടുന്നു. (കൊലോ. 3:20) അതുപോലെതന്നെ സഭയിലെ എല്ലാവരും മൂപ്പന്മാരെ അനുസരിക്കാനും യഹോവ പ്രതീക്ഷിക്കുന്നു. കൂടാതെ, കുടുംബനാഥന്മാരും മൂപ്പന്മാരും തങ്ങളുടെ പരിപാലനത്തിലുള്ളവരുടെ ആത്മീയാരോഗ്യം ശ്രദ്ധിക്കണമെന്ന് യഹോവ ആഗ്രഹിക്കുന്നു. ഈ രണ്ടു കൂട്ടരും തങ്ങളുടെ അധികാരത്തിൻകീഴിലുള്ളവരുടെ സന്തോഷത്തിന് പ്രാധാന്യം കൊടുക്കും. നല്ല കുടുംബനാഥന്മാരെപ്പോലെ മൂപ്പന്മാരും സഭയിലെ സഹോദരങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ അവർക്കു വേണ്ട സഹായം നൽകും. (യാക്കോ. 2:15-17) കൂടാതെ, മൂപ്പന്മാരും കുടുംബനാഥന്മാരും തന്റെ നിയമങ്ങൾ അനുസരിക്കുന്നതിന് മറ്റുള്ളവരെ സഹായിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. ബൈബിളിൽ “എഴുതിയിരിക്കുന്നതിന് അപ്പുറം പോകരുത്” എന്ന് അവർക്ക് മുന്നറിയിപ്പും കൊടുത്തിരിക്കുന്നു.—1 കൊരി. 4:6.
12-13. റോമർ 7:2 സൂചിപ്പിക്കുന്നതുപോലെ കുടുംബനാഥന്മാരുടെയും മൂപ്പന്മാരുടെയും അധികാരങ്ങൾ തമ്മിൽ എന്തു വ്യത്യാസമുണ്ട്?
12 എന്നാൽ ഒരു മൂപ്പന്റെയും കുടുംബനാഥന്റെയും അധികാരങ്ങൾ തമ്മിൽ വലിയ വ്യത്യാസങ്ങളുമുണ്ട്. ഉദാഹരണത്തിന്, ന്യായാധിപന്മാരായി പ്രവർത്തിക്കാനുള്ള അധികാരം യഹോവ മൂപ്പന്മാർക്ക് നൽകിയിട്ടുണ്ട്. മാനസാന്തരമില്ലാത്ത 1 കൊരി. 5:11-13.
പാപികളെ സഭയിൽനിന്ന് പുറത്താക്കാനുള്ള ഉത്തരവാദിത്വവും അവർക്ക് കൊടുത്തിട്ടുണ്ട്.—13 എന്നാൽ മൂപ്പന്മാർക്കില്ലാത്ത ചില അധികാരങ്ങൾ യഹോവ കുടുംബനാഥന്മാർക്ക് കൊടുത്തിട്ടുണ്ട്. വീട്ടിൽ നിയമങ്ങൾ വെക്കാനും കുടുംബാംഗങ്ങൾ അത് അനുസരിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും ഉള്ള അധികാരം അദ്ദേഹത്തിനാണ്. (റോമർ 7:2 വായിക്കുക.) ഉദാഹരണത്തിന്, കുട്ടികൾ എത്ര മണിക്കുള്ളിൽ വീട്ടിൽ എത്തണം എന്ന് നിയമം വെക്കാനുള്ള അവകാശം കുടുംബനാഥനുണ്ട്. ആ നിയമം തെറ്റിച്ചാൽ കുട്ടികൾക്ക് ശിക്ഷണം കൊടുക്കാനുള്ള അധികാരവും അദ്ദേഹത്തിനുണ്ട്. (എഫെ. 6:1) ഭാര്യയുടെ അഭിപ്രായംകൂടെ കേട്ടശേഷം മാത്രമേ സ്നേഹമുള്ള ഒരു കുടുംബനാഥൻ ഇത്തരം നിയമങ്ങൾ വെക്കുകയുള്ളൂ. കാരണം അവർ ‘ഒരു ശരീരമാണല്ലോ.’ *—മത്താ. 19:6.
സഭയുടെ തലയായ ക്രിസ്തുവിനെ ബഹുമാനിക്കുക
14. (എ) മർക്കോസ് 10:45 അനുസരിച്ച് യേശു സഭയുടെ തലയാകാൻ ഏറ്റവും യോജിച്ച ആളായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ഭരണസംഘത്തിന്റെ ഉത്തരവാദിത്വം എന്താണ്? (“ ഭരണസംഘത്തിന്റെ ഉത്തരവാദിത്വം” എന്ന ചതുരം കാണുക.)
14 മോചനവിലയിലൂടെ യഹോവ സഭയിലെ ഓരോരുത്തരെയും വിലയ്ക്കു വാങ്ങി. (മർക്കോസ് 10:45 വായിക്കുക; പ്രവൃ. 20:28; 1 കൊരി. 15:21, 22) സ്വന്തം ജീവൻ മോചനവിലയായി നൽകിയ യേശുവാണ് സഭയുടെ തലയായിരിക്കാൻ ഏറ്റവും യോജിച്ച ആൾ. അതുകൊണ്ട്, യഹോവ യേശുവിനെ ആ സ്ഥാനത്ത് ആക്കിവെച്ചു. നമ്മുടെ തലയായ യേശുവിന് ഓരോ വ്യക്തികൾക്കും കുടുംബങ്ങൾക്കും സഭയ്ക്കും വേണ്ട നിയമങ്ങൾ വെക്കാനും അവർ അത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും ഉള്ള അധികാരമുണ്ട്. (ഗലാ. 6:2) പക്ഷേ യേശു വെറുതെ നിയമങ്ങൾ വെക്കുക മാത്രമല്ല ചെയ്യുന്നത്, നമ്മൾ ഓരോരുത്തരെയും സ്നേഹിക്കുകയും നമുക്കായി കരുതുകയും ചെയ്യുന്നു.—എഫെ. 5:29.
15-16. മാർലി സഹോദരിയുടെയും ബെഞ്ചമിൻ സഹോദരന്റെയും വാക്കുകളിൽനിന്ന് നിങ്ങൾ എന്തു പഠിച്ചു?
15 നമ്മളെ പരിപാലിക്കുന്നതിനുവേണ്ടി ക്രിസ്തു ആക്കിവെച്ചിരിക്കുന്നവരാണ് സഭയിലെ നിയമിതപുരുഷന്മാർ. അതുകൊണ്ട് അവർ നൽകുന്ന നിർദേശങ്ങൾ
അനുസരിക്കുമ്പോൾ സഹോദരിമാർ ക്രിസ്തുവിനെ ബഹുമാനിക്കുകയാണ്. ഐക്യനാടുകളിൽ താമസിക്കുന്ന മാർലി സഹോദരിയുടെ അതേ അഭിപ്രായംതന്നെയാണ് മിക്ക സഹോദരിമാർക്കും ഉള്ളത്. സഹോദരി പറയുന്നു: “ഒരു ഭാര്യ എന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്വങ്ങൾ ഞാൻ അതിയായി വിലമതിക്കുന്നു. അതുപോലെ, സഭയിലെ ഒരു സഹോദരി എന്ന സ്ഥാനവും എനിക്കു വിലപ്പെട്ടതാണ്. യഹോവ ഭർത്താവിനും സഭയിലെ മൂപ്പന്മാർക്കും നൽകിയിരിക്കുന്ന അധികാരത്തെ ഞാൻ എപ്പോഴും ആദരിക്കണമെന്നും അതിന് എന്റെ ഭാഗത്തുനിന്ന് നല്ല ശ്രമം വേണമെന്നും എനിക്ക് അറിയാം. എന്റെ ഭർത്താവും സഭയിലെ സഹോദരന്മാരും എന്നെ ബഹുമാനിക്കുന്നു, ഞാൻ ചെയ്യുന്ന കാര്യങ്ങളെ വിലമതിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അവർക്ക് കീഴ്പെട്ടിരിക്കാൻ എനിക്ക് എളുപ്പമാണ്.”16 ശിരഃസ്ഥാനക്രമീകരണത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാടുള്ള സഹോദരന്മാർ സഹോദരിമാരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും. ഇംഗ്ലണ്ടിലുള്ള ബെഞ്ചമിൻ എന്ന സഹോദരൻ പറയുന്നു: “സഹോദരിമാർ മീറ്റിങ്ങുകളിൽ പറയുന്ന അഭിപ്രായങ്ങളിൽനിന്ന് എനിക്ക് പലതും പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. വ്യക്തിപരമായ പഠനത്തിന്റെ കാര്യത്തിലും ശുശ്രൂഷയുടെ കാര്യത്തിലും മെച്ചപ്പെടാൻ അവർ പറഞ്ഞുതന്ന പല നുറുങ്ങുകളും എനിക്കു പ്രയോജനം ചെയ്തിട്ടുണ്ട്. അവരുടെ സേവനം വളരെ വിലപ്പെട്ടതാണ്.”
17. ശിരഃസ്ഥാനക്രമീകരണത്തിനു പിന്നിലെ തത്ത്വത്തെ നമ്മൾ ആദരിക്കേണ്ടത് എന്തുകൊണ്ട്?
17 പുരുഷന്മാരും സ്ത്രീകളും കുടുംബനാഥന്മാരും മൂപ്പന്മാരും ഉൾപ്പെടെ സഭയിലെ എല്ലാവരും ശിരഃസ്ഥാനക്രമീകരണത്തിനു പിന്നിലെ തത്ത്വം നന്നായി മനസ്സിലാക്കുകയും ആദരിക്കുകയും ചെയ്യുകയാണെങ്കിൽ സഭയിൽ സമാധാനം കളിയാടും. അതിലെല്ലാമുപരി, സ്നേഹമുള്ള നമ്മുടെ സ്വർഗീയപിതാവായ യഹോവയ്ക്ക് അത് സ്തുതി കരേറ്റും.—സങ്കീ. 150:6.
ഗീതം 123 ദൈവത്തിന്റെ ക്രമീകരണത്തിനു മനസ്സോടെ കീഴ്പെടാം
^ ഖ. 5 സഭയിൽ സഹോദരിമാർക്കുള്ള സ്ഥാനം എന്താണ്? ഓരോ സഹോദരനും എല്ലാ സഹോദരിമാരുടെയും മേൽ അധികാരമുണ്ടോ? മൂപ്പന്മാർക്കും കുടുംബനാഥന്മാർക്കും ഒരേ തരത്തിലുള്ള അധികാരംതന്നെയാണോ ഉള്ളത്? ഈ ചോദ്യങ്ങൾക്ക് ബൈബിൾ നൽകുന്ന ഉത്തരം ഈ ലേഖനത്തിൽ ചർച്ച ചെയ്യും.
^ ഖ. 5 2020 സെപ്റ്റംബർ ലക്കം വീക്ഷാഗോപുരത്തിന്റെ “ക്രിസ്തീയസഹോദരിമാരുടെ കൂടെനിൽക്കുക” എന്ന ലേഖനത്തിലെ 6-ാം ഖണ്ഡിക കാണുക.
^ ഖ. 9 “ ഏതെല്ലാം സാഹചര്യങ്ങളിൽ ഒരു സഹോദരി തല മൂടണം?” എന്ന ചതുരം കാണുക.
^ ഖ. 13 ഒരു കുടുംബം ഏത് സഭയോടൊത്ത് സേവിക്കണമെന്ന് തീരുമാനിക്കേണ്ടത് ആരാണെന്ന് മനസ്സിലാക്കാൻ 2020 ആഗസ്റ്റ് ലക്കം വീക്ഷാഗോപുരത്തിന്റെ “സഭയിൽ മറ്റുള്ളവർക്കുള്ള സ്ഥാനത്തെ ബഹുമാനിക്കുക” എന്ന ലേഖനത്തിലെ 17-19 ഖണ്ഡികകൾ കാണുക.
^ ഖ. 59 ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതലായ വിവരങ്ങൾക്ക്, “എന്നും ദൈവസ്നേഹത്തിൽ നിലനിൽക്കുക” എന്ന പുസ്തകത്തിന്റെ 239-242 പേജുകൾ കാണുക.
^ ഖ. 64 ഭരണസംഘത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ അറിയാൻ 2013 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 20-25 പേജുകൾ കാണുക.