വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 17

അമ്മമാരേ, യൂനീക്കയിൽനിന്ന്‌ പഠിക്കുക

അമ്മമാരേ, യൂനീക്കയിൽനിന്ന്‌ പഠിക്കുക

“അമ്മയുടെ ഉപദേശം തള്ളിക്കളയരുത്‌. അതു നിന്റെ തലയിൽ മനോഹരമായ ഒരു പുഷ്‌പകിരീടംപോലെയും കഴുത്തിൽ ഭംഗിയുള്ള ഒരു ആഭരണംപോലെയും ആണ്‌.”—സുഭാ. 1:8, 9.

ഗീതം 137 വിശ്വസ്‌തസ്‌ത്രീകൾ, ക്രിസ്‌തീയസഹോദരിമാർ

ചുരുക്കം a

തിമൊഥെയൊസ്‌ ഒരു ക്രിസ്‌ത്യാനിയായി സ്‌നാനമേൽക്കുന്നതു അമ്മ യൂനീക്കയും മുത്തശ്ശി ലോവീസും അഭിമാനത്തോടെയും സന്തോഷത്തോടെയും നോക്കിനിൽക്കുന്നു (1-ാം ഖണ്ഡിക കാണുക)

1-2. (എ) ആരായിരുന്നു യൂനീക്ക, മകനെ പഠിപ്പിക്കുന്നതിൽ ആ അമ്മയ്‌ക്ക്‌ എന്തെല്ലാം പ്രതിസന്ധികൾ നേരിട്ടു? (ബി) പുറംതാളിലെ ചിത്രം വിവരിക്കുക.

 തിമൊഥെയൊസ്‌ സ്‌നാനപ്പെട്ടതിനെക്കുറിച്ച്‌ ബൈബിൾ ഒന്നും പറയുന്നില്ല എന്നതു ശരിയാണ്‌. എങ്കിലും അവൻ സ്‌നാനമേറ്റ ദിവസം അവന്റെ അമ്മയായ യൂനീക്കയ്‌ക്ക്‌ എത്ര സന്തോഷമായിക്കാണും! (സുഭാ. 23:25) അരയൊപ്പം വെള്ളത്തിൽ ഇറങ്ങിനിൽക്കുന്ന മകനെ കണ്ടപ്പോൾ അഭിമാനംകൊണ്ട്‌ ആ അമ്മയുടെ കണ്ണുകൾ തിളങ്ങുന്നതു നിങ്ങൾക്കു ഭാവനയിൽ കാണാനാകുന്നുണ്ടോ? തിമൊഥെയൊസിന്റെ മുത്തശ്ശിയായ ലോവീസ്‌, തന്റെ അടുത്ത്‌ നിൽക്കുന്ന യൂനീക്കയെ സ്‌നേഹത്തോടെ ചേർത്തുപിടിക്കുമ്പോൾ യൂനീക്കയുടെ മുഖത്ത്‌ ഒരു പുഞ്ചിരി വിടരുന്നുണ്ട്‌. തിമൊഥെയൊസ്‌ വെള്ളത്തിലേക്കു താഴുമ്പോൾ ആ അമ്മ ശ്വാസമടക്കി നിൽക്കുകയാണ്‌. ഒരു വിടർന്ന ചിരിയോടെ വെള്ളത്തിൽനിന്നും കയറിവരുന്ന മകനെ കണ്ടപ്പോൾ സന്തോഷംകൊണ്ട്‌ യൂനീക്കയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പലപല പ്രതിസന്ധികളുണ്ടായിരുന്നിട്ടും യഹോവയെയും പുത്രനായ യേശുക്രിസ്‌തുവിനെയും സ്‌നേഹിക്കാൻ യൂനീക്ക തന്റെ മകനെ പഠിപ്പിച്ചു. എന്തൊക്കെ ബുദ്ധിമുട്ടുകളാണ്‌ ആ അമ്മയ്‌ക്കു നേരിടേണ്ടിവന്നത്‌?

2 തിമൊഥെയൊസിന്റെ അപ്പനും അമ്മയും രണ്ടു മതവിശ്വാസത്തിലായിരുന്നു. അപ്പൻ ഒരു ഗ്രീക്കുകാരനും അമ്മയും മുത്തശ്ശിയും ജൂതമതം പിൻപറ്റുന്നവരും. (പ്രവൃ. 16:1) പിന്നീടു യൂനീക്കയും ലോവീസും മറ്റൊരു മതവിശ്വാസം സ്വീകരിച്ചു—ക്രിസ്‌ത്യാനികളായി. പക്ഷേ അപ്പൻ ക്രിസ്‌ത്യാനിയായില്ല. ആ സമയത്ത്‌ തിമൊഥെയൊസ്‌ സാധ്യതയനുസരിച്ച്‌ കൗമാരപ്രായത്തിലായിരുന്നു. അപ്പോഴേക്കും സ്വന്തമായി തീരുമാനമെടുക്കാനുള്ള പ്രായവും പക്വതയും ഒക്കെ തിമൊഥെയൊസിനുണ്ടായിരുന്നിരിക്കാം. അവൻ ഇപ്പോൾ ഏതു വഴി തിരഞ്ഞെടുക്കും: തന്റെ അപ്പന്റെ മതവിശ്വാസം പിൻപറ്റുമോ? അതോ ചെറുപ്പംമുതൽ പഠിച്ചുവന്ന ജൂതപാരമ്പര്യം അനുസരിക്കുമോ? അതുമല്ലെങ്കിൽ യേശുക്രിസ്‌തുവിന്റെ ഒരു ശിഷ്യനാകാൻ തയ്യാറാകുമോ?

3. സുഭാഷിതങ്ങൾ 1:8, 9 അനുസരിച്ച്‌ തന്റെ സുഹൃത്തുക്കളായിത്തീരാൻ മക്കളെ സഹായിക്കുന്നതിന്‌ അമ്മമാർ ചെയ്യുന്ന ശ്രമത്തെ യഹോവ എങ്ങനെയാണു കാണുന്നത്‌?

3 ഇന്നത്തെ ക്രിസ്‌ത്യാനികളായ അമ്മമാരും തങ്ങളുടെ കുടുംബങ്ങളെ ഒരുപാടു സ്‌നേഹിക്കുന്നു. യഹോവയുമായി വളരെ അടുത്ത ഒരു സ്‌നേഹബന്ധത്തിലേക്കു വരാൻ തങ്ങളുടെ മക്കളെ സഹായിക്കാനാണ്‌ അവർ ഏറ്റവും ആഗ്രഹിക്കുന്നത്‌. അവർ ചെയ്യുന്ന ശ്രമങ്ങളെ നമ്മുടെ ദൈവം വളരെ മൂല്യമുള്ളതായി കാണുന്നു. (സുഭാഷിതങ്ങൾ 1:8, 9 വായിക്കുക.) യഹോവയെ സ്‌നേഹിക്കാനും സേവിക്കാനും തങ്ങളുടെ മക്കളെ പഠിപ്പിക്കാൻ ഒത്തിരി അമ്മമാരെ യഹോവ സഹായിച്ചിട്ടുണ്ട്‌.

4. അമ്മമാർ ഇന്ന്‌ എന്തെല്ലാം പ്രതിസന്ധികൾ നേരിടുന്നു?

4 തിമൊഥെയൊസിനെപ്പോലെ യഹോവയെ സേവിക്കാൻ തന്റെ മക്കൾ തയ്യാറാകുമോ എന്ന്‌ ഒരു അമ്മ ചിലപ്പോൾ ചിന്തിച്ചേക്കാം. അതു സ്വാഭാവികമാണ്‌. കാരണം, സാത്താന്റെ ഈ ലോകത്തിൽ കുട്ടികൾക്കു പലപല സമ്മർദങ്ങളും നേരിടുന്നുണ്ട്‌. (1 പത്രോ. 5:8) ഇനി, ചില അമ്മമാർക്ക്‌ ഒറ്റയ്‌ക്കു മക്കളെ വളർത്തേണ്ടതുണ്ടായിരിക്കാം. അല്ലെങ്കിൽ ഭർത്താവ്‌ യഹോവയുടെ ആരാധകനല്ലായിരിക്കാം. ഉദാഹരണത്തിന്‌, ക്രിസ്റ്റീൻ b സഹോദരി പറയുന്നു: “എന്റെ ഭർത്താവ്‌ നല്ലൊരു മനുഷ്യനാണ്‌. കുടുംബത്തോടു സ്‌നേഹവുമുണ്ട്‌. പക്ഷേ മക്കളെ സാക്ഷികളായി വളർത്തിക്കൊണ്ടുവരുന്നതിനെ അദ്ദേഹം ശക്തമായി എതിർത്തു. എന്റെ മക്കൾ എന്നെങ്കിലും യഹോവയെ ആരാധിക്കുന്നവരാകുമോ എന്നോർത്ത്‌ ഞാൻ പലപ്പോഴും കരഞ്ഞിട്ടുണ്ട്‌.”

5. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കുന്നത്‌?

5 നിങ്ങൾ ഒരു അമ്മയാണോ? എങ്കിൽ യൂനീക്കയെപ്പോലെ യഹോവയെ സ്‌നേഹിക്കാനും സേവിക്കാനും മക്കളെ പഠിപ്പിക്കാൻ നിങ്ങൾക്കാകും. യൂനീക്കയുടെ മാതൃക നിങ്ങളെ എങ്ങനെ സഹായിക്കുമെന്നും നിങ്ങളുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും മക്കളെ എങ്ങനെ പഠിപ്പിക്കാമെന്നും ഈ ലേഖനത്തിൽ നമ്മൾ കാണും. ഇക്കാര്യത്തിൽ യഹോവ നിങ്ങളെ എങ്ങനെ സഹായിക്കുമെന്നും നമ്മൾ പഠിക്കും.

നിങ്ങളുടെ വാക്കുകളിലൂടെ മക്കളെ പഠിപ്പിക്കുക

6. 2 തിമൊഥെയൊസ്‌ 3:14, 15 സൂചിപ്പിക്കുന്നതുപോലെ തിമൊഥെയൊസ്‌ എങ്ങനെയാണ്‌ ഒരു ക്രിസ്‌ത്യാനിയായിത്തീർന്നത്‌?

6 തിമൊഥെയൊസ്‌ ഒരു കുട്ടിയായിരുന്നപ്പോൾ അവന്റെ അമ്മ “വിശുദ്ധലിഖിതങ്ങൾ” അവനെ പഠിപ്പിച്ചു. ജൂതവിശ്വാസം അനുസരിച്ചാണ്‌ അന്ന്‌ അതു പഠിപ്പിച്ചത്‌. ആ സമയത്ത്‌ യേശുക്രിസ്‌തുവിനെക്കുറിച്ച്‌ ഒന്നും അറിയില്ലായിരുന്നതുകൊണ്ട്‌ യൂനീക്കയുടെ അറിവ്‌ പരിമിതമായിരുന്നു. എങ്കിലും തനിക്ക്‌ അറിയാവുന്നതെല്ലാം യൂനീക്ക തിമൊഥെയൊസിനെ പഠിപ്പിച്ചു. അങ്ങനെ പഠിപ്പിച്ച കാര്യങ്ങളുടെയും തനിക്കുതന്നെ ‘ബോധ്യംവന്ന’ കാര്യങ്ങളുടെയും അടിസ്ഥാനത്തിൽ യേശുവാണു മിശിഹ എന്നു തിമൊഥെയൊസിനു മനസ്സിലായി. അങ്ങനെ ഒരു ക്രിസ്‌ത്യാനിയായിത്തീരാൻ അദ്ദേഹം തീരുമാനിച്ചു. (2 തിമൊഥെയൊസ്‌ 3:14, 15 വായിക്കുക.) പല പ്രതിസന്ധികളൊക്കെ ഉണ്ടായിട്ടും യഹോവയെയും യേശുവിനെയും കുറിച്ച്‌ തന്റെ മകനെ പഠിപ്പിക്കാൻ കഴിഞ്ഞതിൽ ആ അമ്മയ്‌ക്ക്‌ എത്ര സന്തോഷം തോന്നിക്കാണും! യൂനീക്ക തന്റെ പേരിന്റെ അർഥത്തിനു ചേർച്ചയിൽ ജീവിച്ചു എന്നു പറയാം. കാരണം “ജയിച്ചടക്കുക” എന്ന്‌ അർഥമുള്ള ഒരു പദത്തിൽനിന്നാണ്‌ ആ പേരു വന്നിരിക്കുന്നത്‌.

7. സ്‌നാനമേറ്റശേഷവും പുരോഗമിക്കാൻ യൂനീക്ക എങ്ങനെയാണു തന്റെ മകനെ സഹായിച്ചത്‌?

7 സ്‌നാനമേറ്റതോടെ തിമൊഥെയൊസ്‌ തന്റെ ജീവിതത്തിലെ ഒരു പ്രധാനലക്ഷ്യത്തിൽ എത്തിച്ചേർന്നു. പക്ഷേ യൂനീക്കയുടെ മനസ്സിലെ ആശങ്കകൾ അവിടംകൊണ്ട്‌ അവസാനിച്ചില്ല. ആ അമ്മ ചിന്തിച്ചിരിക്കണം: ‘മകന്റെ തുടർന്നുള്ള ജീവിതം എങ്ങനെയായിരിക്കും? അവൻ ചീത്ത കൂട്ടുകെട്ടിൽ പെട്ടുപോകുമോ? അവൻ ആതൻസിൽ പഠിക്കാൻപോയിട്ട്‌ അവിടെയുള്ള തത്ത്വചിന്തകരുടെ ഉപദേശങ്ങൾ സ്വീകരിക്കാൻ ഇടയാകുമോ? കുറെ പണം വാരിക്കൂട്ടാനുള്ള ശ്രമത്തിൽ അവൻ തന്റെ സമയവും ഊർജവും യൗവനവും ഒക്കെ പാഴാക്കിക്കളയുമോ?’ തിമൊഥെയൊസിനുവേണ്ടി തീരുമാനമെടുക്കാൻ യൂനീക്കയ്‌ക്കു കഴിയില്ലായിരുന്നു, പക്ഷേ ശരിയായ തീരുമാനമെടുക്കാൻ സഹായിക്കാനാകുമായിരുന്നു. അത്‌ എങ്ങനെ? യഹോവയെ സ്‌നേഹിക്കാനും യേശുവിനോടു നന്ദിയുള്ളവനായിരിക്കാനും അവനെ തുടർന്നും പഠിപ്പിക്കുന്നതിലൂടെ. ഇന്നും അതുപോലെ മാതാപിതാക്കളിൽ ഒരാൾ മാത്രം വിശ്വാസത്തിലായിരിക്കുന്ന കുടുംബങ്ങളിൽ മക്കളെ യഹോവയെക്കുറിച്ച്‌ പഠിപ്പിക്കുന്നതു ബുദ്ധിമുട്ടായിരുന്നേക്കാം. എന്നാൽ അമ്മ മാത്രമല്ല മാതാപിതാക്കൾ രണ്ടുപേരും സാക്ഷികളാണെങ്കിൽപ്പോലും മക്കളുടെ ഹൃദയത്തിൽ യഹോവയോടുള്ള സ്‌നേഹം വളർത്തുന്നത്‌ ഒട്ടും എളുപ്പമല്ല. ഇക്കാര്യത്തിൽ മാതാപിതാക്കൾക്ക്‌ യൂനീക്കയുടെ മാതൃകയിൽനിന്ന്‌ എന്തു പഠിക്കാം?

8. യഹോവയെക്കുറിച്ച്‌ മക്കളെ പഠിപ്പിക്കുന്നതിൽ ഒരു അമ്മയ്‌ക്ക്‌ സാക്ഷിയായ തന്റെ ഭർത്താവിനെ എങ്ങനെ സഹായിക്കാം?

8 മക്കളെ ബൈബിൾ പഠിപ്പിക്കുക. സഹോദരിമാരേ, നിങ്ങളുടെ ഭർത്താവ്‌ വിശ്വാസത്തിലാണെങ്കിൽ മക്കളെ ബൈബിൾവിഷയങ്ങൾ പഠിപ്പിക്കുന്നതിൽ നിങ്ങൾ ഭർത്താവിനെ സഹായിക്കാൻ യഹോവ ആഗ്രഹിക്കുന്നുണ്ട്‌. അതിനുള്ള ഒരു വിധം, പതിവായി കുടുംബാരാധന നടത്താൻ ഭർത്താവിനു പൂർണപിന്തുണ കൊടുക്കുക എന്നതാണ്‌. കുടുംബാരാധനയെക്കുറിച്ച്‌ എപ്പോഴും നല്ലതു മാത്രം പറയുക, അതു രസകരമാക്കാൻ എന്തു ചെയ്യാമെന്നു ചിന്തിക്കുക. ഭർത്താവിനോടൊപ്പം ബൈബിൾപഠനത്തിനുള്ള ഏതെങ്കിലും പ്രോജക്ട്‌ ചെയ്യുന്നതിനെക്കുറിച്ചും നിങ്ങൾക്കു ചിന്തിക്കാവുന്നതാണ്‌. കൂടാതെ, മക്കളിൽ ചിലർക്കു ജീവിതം ആസ്വദിക്കാം പുസ്‌തകം ഉപയോഗിച്ച്‌ ബൈബിൾ പഠിക്കാനുള്ള പ്രായമായിട്ടുണ്ടെങ്കിൽ അതിന്‌ അവരെ സഹായിക്കാനും നിങ്ങൾക്കു ഭർത്താവിന്റെകൂടെ പ്രവർത്തിക്കാം.

9. യഹോവയെക്കുറിച്ച്‌ ഒറ്റയ്‌ക്കു മക്കളെ പഠിപ്പിക്കേണ്ടിവരുന്ന സഹോദരിമാർക്ക്‌ സഹായത്തിനായി ആരിലേക്കു നോക്കാം?

9 ചില കുടുംബങ്ങളിൽ അമ്മമാർ ഒറ്റയ്‌ക്കായിരിക്കാം മക്കളെ വളർത്തുന്നത്‌. അല്ലെങ്കിൽ ഭർത്താവ്‌ വിശ്വാസത്തിലായിരിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ മക്കളെ ബൈബിൾ പഠിപ്പിക്കുന്നതിന്‌ അവർ നേതൃത്വമെടുക്കേണ്ടതുണ്ട്‌. നിങ്ങളുടെ സ്ഥിതി അതാണെങ്കിൽ അതോർത്ത്‌ അധികം വിഷമിക്കേണ്ടാ. യഹോവ നിങ്ങളെ സഹായിക്കും. മക്കളെ നന്നായി പഠിപ്പിക്കാൻ ഉപയോഗിക്കാവുന്ന ധാരാളം പ്രസിദ്ധീകരണങ്ങളും വീഡിയോകളും യഹോവ തന്റെ സംഘടനയിലൂടെ തന്നിട്ടുണ്ട്‌. കുടുംബാരാധനയിൽ അതൊക്കെ എങ്ങനെ നന്നായി ഉപയോഗിക്കാമെന്ന്‌ അനുഭവപരിചയമുള്ള മാതാപിതാക്കളോടു നിങ്ങൾക്കു ചോദിക്കാവുന്നതാണ്‌. c (സുഭാ. 11:14) ഇനി, നിങ്ങൾക്കു മക്കളോടു മനസ്സുതുറന്ന്‌ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഇക്കാര്യത്തിലും യഹോവയ്‌ക്കു നിങ്ങളെ സഹായിക്കാനാകും. അവരുടെ മനസ്സിലും ഹൃദയത്തിലും എന്താണെന്നു കണ്ടെത്താൻ സഹായിക്കണേ എന്ന്‌ യഹോവയോടു പ്രാർഥിക്കുക. (സുഭാ. 20:5) ‘സ്‌കൂളിൽ നിങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം എന്താണ്‌’ എന്നതുപോലുള്ള ചോദ്യങ്ങൾ നിങ്ങൾക്ക്‌ അവരോടു ചോദിക്കാം. ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നത്‌ അവരുമായി ഒരു തുറന്ന സംസാരത്തിനു സഹായിച്ചേക്കും.

10. യഹോവയെക്കുറിച്ച്‌ പഠിക്കാൻ മക്കളെ സഹായിക്കുന്നതിനു നിങ്ങൾക്ക്‌ മറ്റ്‌ എന്തുകൂടി ചെയ്യാം?

10 യഹോവയെക്കുറിച്ച്‌ മക്കളെ പഠിപ്പിക്കാനുള്ള മറ്റു വിധങ്ങളെക്കുറിച്ചും ചിന്തിക്കുക. യഹോവയെക്കുറിച്ചും യഹോവ നിങ്ങൾക്കുവേണ്ടി ചെയ്‌തിട്ടുള്ള കാര്യങ്ങളെക്കുറിച്ചും അവരോടു പറയുക. (ആവ. 6:6, 7; യശ. 63:7) പതിവായി വീട്ടിൽവെച്ച്‌ മക്കളെ ബൈബിൾ പഠിപ്പിക്കാൻ പറ്റാത്ത ഒരു സാഹചര്യമാണു നിങ്ങളുടേതെങ്കിൽ ഇതു കൂടുതൽ പ്രധാനമാണ്‌. നേരത്തേ കണ്ട ക്രിസ്റ്റീൻ പറയുന്നു: “മക്കളോട്‌ യഹോവയെക്കുറിച്ച്‌ പറയാനുള്ള അവസരങ്ങൾ തീരെ കുറവായിരുന്നു. അതുകൊണ്ട്‌ കിട്ടുന്ന എല്ലാ അവസരവും ഞാൻ നന്നായി ഉപയോഗിച്ചു. മക്കളെയുംകൂട്ടി ഞാൻ ഇടയ്‌ക്കൊക്കെ നടക്കാൻപോകും. വള്ളത്തിൽ കയറി ഒന്നു തുഴഞ്ഞുപോകും. ആ സമയത്തൊക്കെ യഹോവയുടെ മനോഹരമായ സൃഷ്ടികളെക്കുറിച്ചും യഹോവയുടെ സുഹൃത്തുക്കളായിത്തീരാൻ അവരെ സഹായിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചും ഞാൻ അവർക്കു പറഞ്ഞുകൊടുക്കുമായിരുന്നു. കുറച്ച്‌ പ്രായമായപ്പോൾത്തന്നെ സ്വന്തമായി ബൈബിൾ പഠിക്കാൻ ഞാൻ അവരെ പ്രോത്സാഹിപ്പിച്ചു.” അമ്മമാരേ, മറ്റ്‌ എന്തുകൂടി നിങ്ങൾക്കു ചെയ്യാം? യഹോവയുടെ സംഘടനയെക്കുറിച്ചും സഹോദരങ്ങളെക്കുറിച്ചും എപ്പോഴും നല്ലതു പറയുക. ഒരിക്കലും മൂപ്പന്മാരുടെ കുറ്റം പറയരുത്‌. കാരണം മൂപ്പന്മാരെക്കുറിച്ച്‌ നിങ്ങൾ എപ്പോഴും മോശമായി സംസാരിച്ചാൽ സഹായം ആവശ്യമുള്ളപ്പോൾ മക്കൾ അവരുടെ അടുത്ത്‌ ചെല്ലില്ല.

11. യാക്കോബ്‌ 3:18 അനുസരിച്ച്‌ വീട്ടിൽ സമാധാനമുണ്ടാക്കാൻ ശ്രമിക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

11 വീട്ടിൽ സമാധാനമുണ്ടാക്കാൻ ശ്രമിക്കുക. ഭർത്താവിനെയും മക്കളെയും എത്രമാത്രം സ്‌നേഹിക്കുന്നെന്ന്‌ കൂടെക്കൂടെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും തെളിയിക്കുക. ഭർത്താവിനെക്കുറിച്ച്‌ എപ്പോഴും ദയയോടെയും ആദരവോടെയും സംസാരിക്കുക. അങ്ങനെതന്നെ ചെയ്യാൻ മക്കളെയും പരിശീലിപ്പിക്കുക. നിങ്ങൾ അങ്ങനെ ചെയ്യുന്നെങ്കിൽ വീട്ടിൽ സമാധാനമുണ്ടായിരിക്കും. മക്കൾക്ക്‌ യഹോവയെക്കുറിച്ച്‌ പഠിക്കാൻ എളുപ്പവുമായിരിക്കും. (യാക്കോബ്‌ 3:18 വായിക്കുക.) റൊമാനിയയിൽ ഒരു പ്രത്യേക മുൻനിരസേവകനായി പ്രവർത്തിക്കുന്ന യോസെഫിന്റെ കാര്യം നോക്കുക. അദ്ദേഹവും അമ്മയും ചേച്ചിയും അനിയന്മാരും യഹോവയെ ആരാധിച്ചിരുന്നവരായിരുന്നെങ്കിലും അപ്പൻ കടുത്ത എതിർപ്പായിരുന്നു. തന്റെ കുട്ടിക്കാലത്തെക്കുറിച്ച്‌ യോസെഫ്‌ പറയുന്നു: “വീട്ടിൽ സമാധാനമുണ്ടാക്കാൻ അമ്മ നല്ല ശ്രമം ചെയ്‌തു. അപ്പൻ എത്രത്തോളം ദേഷ്യപ്പെട്ടോ അത്രത്തോളം അമ്മ അദ്ദേഹത്തോടു സ്‌നേഹം കാണിച്ചു. അപ്പനെ ആദരിക്കാനും അനുസരിക്കാനും ഞങ്ങൾക്കു ബുദ്ധിമുട്ടുള്ളതായി കണ്ടാൽ അമ്മ എഫെസ്യർ 6:1-3 ഞങ്ങളുമായി ചർച്ച ചെയ്യും. എന്നിട്ട്‌ അപ്പന്റെ നല്ല ഗുണങ്ങളെക്കുറിച്ചും ഞങ്ങൾ അദ്ദേഹത്തെ സ്‌നേഹിക്കേണ്ടതിന്റെ കാരണത്തെക്കുറിച്ചും അമ്മ പറഞ്ഞുതരും. അങ്ങനെ വീട്ടിൽ സമാധാനം നിലനിറുത്താൻ അമ്മയ്‌ക്കു കഴിഞ്ഞു.”

നിങ്ങളുടെ പ്രവൃത്തിയിലൂടെ മക്കളെ പഠിപ്പിക്കുക

12. 2 തിമൊഥെയൊസ്‌ 1:5 അനുസരിച്ച്‌ യൂനീക്കയുടെ മാതൃക തിമൊഥെയൊസിനെ സഹായിച്ചത്‌ എങ്ങനെ?

12 2 തിമൊഥെയൊസ്‌ 1:5 വായിക്കുക. യൂനീക്ക തിമൊഥെയൊസിനു നല്ലൊരു മാതൃക വെച്ചു. നമുക്കു ശരിക്കുള്ള വിശ്വാസമുണ്ടെങ്കിൽ അതു പ്രവൃത്തിയിലൂടെ തെളിയിക്കണമെന്ന്‌ ആ അമ്മ മകനെ പഠിപ്പിച്ചിരിക്കണം. (യാക്കോ. 2:26) അമ്മയ്‌ക്ക്‌ യഹോവയോട്‌ എത്രമാത്രം സ്‌നേഹമുണ്ടെന്ന്‌ അമ്മ ചെയ്യുന്ന ഓരോ കാര്യവും കണ്ടപ്പോൾ തിമൊഥെയൊസിനു മനസ്സിലായിട്ടുണ്ട്‌. യഹോവയെ സേവിക്കുന്നതാണ്‌ അമ്മയെ ഏറ്റവും സന്തോഷിപ്പിക്കുന്നതെന്നും തിമൊഥെയൊസ്‌ കണ്ടു. യൂനീക്കയുടെ ഈ മാതൃക തിമൊഥെയൊസിനെ എങ്ങനെ സഹായിച്ചു? അപ്പോസ്‌തലനായ പൗലോസ്‌ പറഞ്ഞത്‌, അമ്മയുടേതുപോലുള്ള ശക്തമായ വിശ്വാസം തിമൊഥെയൊസിനുമുണ്ട്‌ എന്നാണ്‌. അതു തനിയെ സംഭവിച്ചതല്ല. അമ്മയുടെ നല്ല മാതൃകയാണ്‌ അതിനു തിമൊഥെയൊസിനെ സഹായിച്ചത്‌. അതുപോലെ ഇന്നും പല അമ്മമാരും യഹോവയെ സേവിക്കാൻ “ഒരു വാക്കും കൂടാതെ” തങ്ങളുടെ കുടുംബാംഗങ്ങളെ സഹായിച്ചിട്ടുണ്ട്‌. (1 പത്രോ. 3:1, 2) നിങ്ങൾക്കും അതിനു കഴിയും. എങ്ങനെ?

13. ഒരു അമ്മ യഹോവയുമായുള്ള തന്റെ ബന്ധത്തിന്‌ ഒന്നാം സ്ഥാനം കൊടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

13 നിങ്ങളുടെ ജീവിതത്തിൽ യഹോവയ്‌ക്ക്‌ ഒന്നാം സ്ഥാനം നൽകുക. (ആവ. 6:5, 6) മിക്ക അമ്മമാരെയുംപോലെ നിങ്ങളും പല ത്യാഗങ്ങളും ചെയ്യുന്നു. മക്കളെ പരിപാലിക്കാൻവേണ്ടി നിങ്ങൾക്കു പലപ്പോഴും നിങ്ങളുടെ സമയവും പണവും ഉറക്കവും മറ്റു പലതും ഉപേക്ഷിക്കേണ്ടിവരാറുണ്ട്‌. എന്നാൽ യഹോവയുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാക്കാൻ ഒട്ടും സമയമില്ലാത്ത വിധം നിങ്ങൾ അത്തരം കാര്യങ്ങളിൽ തിരക്കുള്ളവരാകരുത്‌. ഒറ്റയ്‌ക്ക്‌ യഹോവയോടു പ്രാർഥിക്കാനും സ്വന്തമായി ബൈബിൾ പഠിക്കാനും അതുപോലെ എല്ലാ മീറ്റിങ്ങുകളും കൂടാനും വേണ്ടി പതിവായി സമയം മാറ്റിവെക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ യഹോവയുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും. കൂടാതെ, നിങ്ങളുടെ കുടുംബത്തിനും മറ്റുള്ളവർക്കും നിങ്ങൾ നല്ലൊരു മാതൃകയുമായിരിക്കും.

14-15. ലീൻ, മരിയ, ജിയാവോ എന്നിവരുടെ മാതൃകയിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌?

14 അമ്മയുടെ നല്ല മാതൃക കണ്ട്‌ യഹോവയെ സ്‌നേഹിക്കാനും യഹോവയിൽ ആശ്രയിക്കാനും പഠിച്ച ചില ചെറുപ്പക്കാരുടെ കാര്യം നമുക്കു നോക്കാം. ക്രിസ്റ്റീന്റെ മകൾ ലീൻ പറയുന്നു: “ഡാഡി വീട്ടിലുള്ളപ്പോൾ ഞങ്ങൾക്കു ബൈബിൾ പഠിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ അമ്മ ഒരു മീറ്റിങ്ങുപോലും മുടക്കില്ലായിരുന്നു. ബൈബിളിനെക്കുറിച്ച്‌ ഞങ്ങൾക്കു കാര്യമായി ഒന്നും അറിയില്ലായിരുന്നെങ്കിലും അമ്മയുടെ ആ മാതൃക ശക്തമായ വിശ്വാസം വളർത്താൻ ഞങ്ങളെ സഹായിച്ചു. മീറ്റിങ്ങിനൊക്കെ പോയിത്തുടങ്ങുന്നതിന്‌ ഏറെ മുമ്പുതന്നെ ഇതാണു സത്യമെന്നു ഞങ്ങൾക്കു ബോധ്യമായി.”

15 മരിയയുടെ കാര്യം നോക്കാം. മീറ്റിങ്ങിനു പോകുന്നതിന്റെ പേരിൽ അവരുടെ അപ്പൻ പലപ്പോഴും അവരെ ചീത്ത വിളിക്കുകയും ഉപദ്രവിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. മരിയ പറയുന്നു: “എന്റെ അമ്മയെപ്പോലെ ഇത്ര ധൈര്യമുള്ള ഒരു സഹോദരിയെ ഞാൻ കണ്ടിട്ടില്ലെന്നുതന്നെ പറയാം. ഒരു കുട്ടിയായിരുന്നപ്പോൾ മറ്റുള്ളവർ എന്തു പറയുമെന്നു പേടിച്ച്‌ ഞാൻ പലപ്പോഴും ചിലതൊക്കെ ചെയ്യാതിരുന്നിട്ടുണ്ട്‌. എന്നാൽ ആ പേടിയെ മറികടക്കാൻ എന്നെ സഹായിച്ചത്‌ അമ്മയുടെ മാതൃകയാണ്‌. അമ്മയുടെ ആ ധൈര്യവും അമ്മ യഹോവയ്‌ക്കു തന്റെ ജീവിതത്തിൽ എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കുന്നതും കണ്ടത്‌ എന്നെ ശരിക്കും സ്വാധീനിച്ചു.” ഇനി ജിയാവോ സഹോദരൻ പറയുന്നത്‌, അവരുടെ വീട്ടിൽ യഹോവയെക്കുറിച്ചും ബൈബിളിനെക്കുറിച്ചും സംസാരിക്കാൻ ഡാഡി അനുവദിച്ചിരുന്നില്ല എന്നാണ്‌. “ഡാഡിയെ സന്തോഷിപ്പിക്കാനായി അമ്മ എന്തും വേണ്ടെന്നുവെക്കുമായിരുന്നു. എന്നാൽ യഹോവയെ മാത്രം ഒരിക്കലും ഉപേക്ഷിക്കില്ലായിരുന്നു. അമ്മയുടെ ആ മാതൃക എന്നെ ശരിക്കും സഹായിച്ചു” എന്ന്‌ അദ്ദേഹം പറയുന്നു.

16. ഒരു അമ്മയുടെ നല്ല മാതൃകയ്‌ക്കു സഭയിലെ മറ്റുള്ളവരെ എങ്ങനെ സ്വാധീനിക്കാനാകും?

16 അമ്മമാരേ, നിങ്ങളുടെ നല്ല മാതൃക സഭയിലെ മറ്റു സഹോദരങ്ങളെയും സ്വാധീനിക്കുന്നുണ്ട്‌. അതു മനസ്സിലാക്കാൻ നമുക്കു വീണ്ടും യൂനീക്കയുടെ കാര്യം നോക്കാം. യൂനീക്കയുടെ നല്ല മാതൃക അപ്പോസ്‌തലനായ പൗലോസിനെ നന്നായി സ്വാധീനിച്ചു. സാധ്യതയനുസരിച്ച്‌ പൗലോസ്‌ തന്റെ ഒന്നാം മിഷനറി യാത്രയ്‌ക്കിടയിൽ ലുസ്‌ത്രയിൽ വരുമ്പോഴാണു യൂനീക്കയെയും അമ്മയായ ലോവീസിനെയും കാണുന്നത്‌. ക്രിസ്‌ത്യാനികളായിത്തീരാൻ അദ്ദേഹം അവരെ സഹായിച്ചിരിക്കണം. (പ്രവൃ. 14:4-18) ആ സമയത്ത്‌ യൂനീക്കയുടെ ശക്തമായ വിശ്വാസം പൗലോസ്‌ ശ്രദ്ധിച്ചുകാണും. ഏതാണ്ട്‌ 15 വർഷം കഴിഞ്ഞ്‌, തിമൊഥെയൊസിന്റെ കാപട്യമില്ലാത്ത വിശ്വാസത്തെപ്പറ്റി പറഞ്ഞപ്പോൾ ‘അതേ വിശ്വാസം അമ്മയായ യൂനീക്കയിലും കണ്ടതായി’ അദ്ദേഹം എഴുതി. (2 തിമൊ. 1:5) ഒന്ന്‌ ഓർത്തുനോക്കൂ: ഇത്രയേറെ വർഷത്തിനു ശേഷവും അദ്ദേഹം യൂനീക്കയുടെ ആ വിശ്വാസം മറന്നില്ല. അതെക്കുറിച്ച്‌ തന്റെ കത്തിൽ എഴുതുകയും ചെയ്‌തു. യൂനീക്കയുടെ ആ നല്ല മാതൃക പൗലോസ്‌ അപ്പോസ്‌തലനെ മാത്രമല്ല, സാധ്യതയനുസരിച്ച്‌ ഒന്നാം നൂറ്റാണ്ടിലെ പല ക്രിസ്‌ത്യാനികളെയും സ്വാധീനിച്ചു. അതുകൊണ്ട്‌ സഹോദരിമാരേ, നിങ്ങൾ ഒറ്റയ്‌ക്കാണു മക്കളെ വളർത്തുന്നതെങ്കിലോ നിങ്ങളുടെ ഭർത്താവ്‌ സാക്ഷിയല്ലെങ്കിലോ ഇതോർക്കുക: നിങ്ങളുടെ നല്ല മാതൃക സഭയിലെ സഹോദരങ്ങളെ ബലപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യും.

മക്കളുടെ ഹൃദയത്തിൽ യഹോവയോടുള്ള സ്‌നേഹം വളരാൻ സമയമെടുക്കും. മടുത്ത്‌ പിന്മാറരുത്‌! (17-ാം ഖണ്ഡിക കാണുക)

17. എത്രയൊക്കെ ശ്രമിച്ചിട്ടും കുട്ടി യഹോവയെ സേവിക്കാൻ താത്‌പര്യം കാണിക്കാത്തതായി തോന്നിയാൽ നിങ്ങൾ എന്തു ചെയ്യണം?

17 എത്രയൊക്കെ ശ്രമിച്ചിട്ടും നിങ്ങളുടെ കുട്ടി യഹോവയെ സേവിക്കാൻ താത്‌പര്യം കാണിക്കാത്തതായി നിങ്ങൾക്കു ചിലപ്പോൾ തോന്നിയേക്കാം. ഒരു കാര്യം മനസ്സിൽപ്പിടിക്കുക, ഒരു കുട്ടിയെ പഠിപ്പിക്കാൻ കുറെ സമയം വേണ്ടിവരും. ചിത്രത്തിൽ കാണുന്നതുപോലെ, ഒരു വിത്ത്‌ നടുമ്പോൾ എന്നെങ്കിലും അതു കായ്‌ക്കുന്ന ഒരു മരമായിത്തീരുമോ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. അതു കായ്‌ക്കുമോ ഇല്ലയോ എന്നതു നമ്മുടെ കൈയിലിരിക്കുന്ന കാര്യമല്ല. നമുക്കു ചെയ്യാനാകുന്നതു തുടർന്നും വെള്ളം ഒഴിച്ചുകൊടുത്തുകൊണ്ട്‌ വളരാൻ സഹായിക്കുക എന്നതാണ്‌. (മർക്കോ. 4:26-29) മക്കളുടെ കാര്യത്തിലും ഏതാണ്ട്‌ ഇങ്ങനെതന്നെയാണ്‌. അവർ യഹോവയെ സേവിക്കുമോ ഇല്ലയോ എന്നത്‌ അവരുടെ തീരുമാനമാണ്‌. നമുക്കു ചെയ്യാനാകുന്നത്‌ യഹോവയോടുള്ള അവരുടെ സ്‌നേഹം വളർത്താൻ സഹായിക്കുക എന്നതാണ്‌. അതുകൊണ്ട്‌ അവരെ പഠിപ്പിക്കാനായി നിങ്ങൾക്കു ചെയ്യാനാകുന്നതെല്ലാം തുടർന്നും ചെയ്യുക.—സുഭാ. 22:6.

യഹോവയുടെ സഹായത്തിൽ ആശ്രയിക്കുക

18. തന്റെ സുഹൃത്തുക്കളായിത്തീരാൻ നിങ്ങളുടെ മക്കളെ യഹോവയ്‌ക്ക്‌ എങ്ങനെ സഹായിക്കാനാകും?

18 ബൈബിൾക്കാലങ്ങൾ മുതൽതന്നെ യഹോവ ധാരാളം ചെറുപ്പക്കാരെ തന്റെ സുഹൃത്തുക്കളാകാൻ സഹായിച്ചിട്ടുണ്ട്‌. (സങ്കീ. 22:9, 10) നിങ്ങളുടെ മക്കൾ യഹോവയുടെ സ്‌നേഹിതരാകാൻ ആഗ്രഹിക്കുന്നെങ്കിൽ യഹോവ അവരെയും സഹായിക്കും. (1 കൊരി. 3:6, 7) ഇനി, അവർ സത്യത്തിൽനിന്ന്‌ അകന്നുപോകുന്നതുപോലെ തോന്നിയാലും യഹോവ അവരെ ഉപേക്ഷിച്ചുകളയാതെ സ്‌നേഹത്തോടെ നോക്കിക്കൊണ്ടിരിക്കും. (സങ്കീ. 11:4) ‘നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവം’ അൽപ്പമെങ്കിലും അവർക്കുണ്ടെന്നു കണ്ടാൽ തന്റെ സ്‌നേഹിതരായിത്തീരാൻ അവരെ സഹായിക്കുന്നതിന്‌ യഹോവയുണ്ടാകും. (പ്രവൃ. 13:48; 2 ദിന. 16:9) മക്കളോടു ശരിയായ സമയത്ത്‌ ശരിയായ കാര്യങ്ങൾ പറയാൻ യഹോവ ചിലപ്പോൾ നിങ്ങളെ സഹായിച്ചേക്കാം. (സുഭാ. 15:23) അതല്ലെങ്കിൽ അവരുടെ കാര്യത്തിൽ പ്രത്യേകതാത്‌പര്യമെടുക്കാൻ സഭയിലെ ഒരു സഹോദരനെയോ സഹോദരിയെയോ യഹോവ പ്രേരിപ്പിച്ചേക്കാം. കുട്ടികൾ വലുതായശേഷംപോലും അവർ മുമ്പ്‌ പഠിച്ച ഏതെങ്കിലുമൊരു കാര്യം അവരുടെ ഓർമയിലേക്കു കൊണ്ടുവരാൻ യഹോവയ്‌ക്കാകും. (യോഹ. 14:26) വാക്കാലും പ്രവൃത്തിയാലും നിങ്ങളുടെ മക്കളെ പരിശീലിപ്പിക്കാൻ നിങ്ങൾ തുടർന്നും ശ്രമിക്കുമ്പോൾ നിങ്ങളെ അനുഗ്രഹിക്കാൻ നിങ്ങൾ യഹോവയ്‌ക്ക്‌ ഒരു വഴി തുറന്നുകൊടുക്കുകയാണ്‌.

19. അമ്മമാരേ, നിങ്ങൾക്ക്‌ യഹോവയുടെ അനുഗ്രഹം ലഭിക്കുമെന്ന്‌ ഉറപ്പുണ്ടായിരിക്കാവുന്നത്‌ എന്തുകൊണ്ട്‌?

19 നിങ്ങളുടെ മക്കൾ എടുക്കുന്ന തീരുമാനങ്ങൾ എന്തായിരുന്നാലും യഹോവയ്‌ക്കു നിങ്ങളോടുള്ള സ്‌നേഹത്തിന്‌ ഒരു മാറ്റവും വരില്ല. യഹോവ നിങ്ങളെ സ്‌നേഹിക്കുന്നത്‌, നിങ്ങൾ യഹോവയെ സ്‌നേഹിക്കുന്നതുകൊണ്ടാണ്‌. നിങ്ങൾ ഒറ്റയ്‌ക്കുള്ള ഒരു അമ്മയാണെങ്കിൽ യഹോവ നിങ്ങളുടെ മക്കൾക്ക്‌ ഒരു പിതാവും നിങ്ങൾക്ക്‌ ഒരു സംരക്ഷകനും ആയിരിക്കുമെന്നു വാക്കു തന്നിട്ടുണ്ട്‌. (സങ്കീ. 68:5) നിങ്ങളുടെ മക്കൾ യഹോവയെ സേവിക്കാൻ തയ്യാറാകുമോ ഇല്ലയോ എന്നതു നിങ്ങളുടെ നിയന്ത്രണത്തിലല്ല. എന്നാൽ നിങ്ങൾ തുടർന്നും യഹോവയിൽ ആശ്രയിക്കുകയും മക്കളെ സഹായിക്കാൻ കഴിവിന്റെ പരമാവധി പ്രവർത്തിക്കുകയും ആണെങ്കിൽ നിങ്ങൾക്ക്‌ യഹോവയുടെ അംഗീകാരമുണ്ടായിരിക്കും.

ഗീതം 134 മക്കൾ—ദൈവം വിശ്വസിച്ചേൽപ്പിച്ചിരിക്കുന്ന നിക്ഷേപം

a തിമൊഥെയൊസിന്റെ അമ്മയായ യൂനീക്കയുടെ മാതൃകയിൽനിന്ന്‌ ഇന്നത്തെ ക്രിസ്‌തീയ അമ്മമാർക്ക്‌ എന്തു പഠിക്കാമെന്ന്‌ ഈ ലേഖനം ചർച്ച ചെയ്യും. കൂടാതെ, അവർക്ക്‌ എങ്ങനെ യഹോവയെ അറിയാനും സ്‌നേഹിക്കാനും തങ്ങളുടെ മക്കളെ സഹായിക്കാനാകുമെന്നും കാണും.

b ചില പേരുകൾക്കു മാറ്റമുണ്ട്‌.

c ഉദാഹരണത്തിന്‌, ജീവിതം ആസ്വദിക്കാം പുസ്‌തകത്തിന്റെ 50-ാം പാഠവും 2011 ആഗസ്റ്റ്‌ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 6-7 പേജുകളിലെ “കുടുംബാരാധനയ്‌ക്കും വ്യക്തിപരമായ പഠനത്തിനും ചില നുറുങ്ങുകൾ” എന്ന ലേഖനവും കാണുക.