വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 42

നിങ്ങൾ ‘അനുസരിക്കാൻ ഒരുക്കമുള്ളവരാണോ?’

നിങ്ങൾ ‘അനുസരിക്കാൻ ഒരുക്കമുള്ളവരാണോ?’

‘ഉയരത്തിൽനിന്നുള്ള ജ്ഞാനം അനുസരിക്കാൻ ഒരുക്കമുള്ളതാണ്‌.’—യാക്കോ. 3:17.

ഗീതം 101 ഐക്യത്തിൽ പ്രവർത്തിക്കാം

ചുരുക്കം a

1. അനുസരിക്കുന്നതു ബുദ്ധിമുട്ടായിരുന്നേക്കാവുന്നത്‌ എന്തുകൊണ്ടാണ്‌?

 അനുസരിക്കുന്നതു ബുദ്ധിമുട്ടാണെന്നു നിങ്ങൾക്ക്‌ ഇടയ്‌ക്കൊക്കെ തോന്നാറുണ്ടോ? ദാവീദ്‌ രാജാവിന്‌ അങ്ങനെ തോന്നി. അതുകൊണ്ട്‌ അദ്ദേഹം ഇങ്ങനെ പ്രാർഥിച്ചു: “അങ്ങയെ അനുസരിക്കാനുള്ള മനസ്സൊരുക്കം എന്നിൽ ഉണർത്തേണമേ.” (സങ്കീ. 51:12) ദാവീദിന്‌ യഹോവയെ വലിയ ഇഷ്ടമായിരുന്നു. എന്നിട്ടും അനുസരണമുള്ളവനായിരിക്കാൻ ദാവീദിനു ചിലപ്പോഴൊക്കെ ബുദ്ധിമുട്ടു തോന്നി. നമുക്കും അങ്ങനെ തോന്നാറുണ്ട്‌. എന്തുകൊണ്ട്‌? ഒന്നാമത്‌, അനുസരണക്കേടു കാണിക്കാനുള്ള ഒരു സ്വാഭാവികമായ ചായ്‌വ്‌ നമുക്കെല്ലാമുണ്ട്‌. രണ്ടാമത്‌, സാത്താൻ ആഗ്രഹിക്കുന്നത്‌ അവനെപ്പോലെ നമ്മളും യഹോവയെ ധിക്കരിച്ച്‌ കാണാനാണ്‌. നമ്മളെക്കൊണ്ട്‌ അങ്ങനെ ചെയ്യിക്കാൻ അവൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. (2 കൊരി. 11:3) മൂന്നാമത്‌, നമുക്കു ചുറ്റുമുള്ള ലോകത്തിൽ നിറഞ്ഞുനിൽക്കുന്നത്‌ ‘അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ആത്മാവ്‌’ അഥവാ ധിക്കാരമനോഭാവം ആണ്‌. (എഫെ. 2:2) അതുകൊണ്ട്‌ യഹോവയെയും യഹോവ അധികാരത്തിലാക്കിയിരിക്കുന്നവരെയും അനുസരിക്കാൻ കഴിയണമെങ്കിൽ നമ്മുടെ അപൂർണതയ്‌ക്കും പിശാചിനും ഈ ലോകത്തിനും എതിരെ നമ്മൾ ശക്തമായി പോരാടേണ്ടതുണ്ട്‌.

2. ‘അനുസരിക്കാൻ ഒരുക്കമുള്ളവരായിരിക്കുക’ എന്നു പറയുന്നതിന്റെ അർഥം എന്താണ്‌? (യാക്കോബ്‌ 3:17)

2 യാക്കോബ്‌ 3:17 വായിക്കുക. ജ്ഞാനികളായവർ ‘അനുസരിക്കാൻ ഒരുക്കമുള്ളവരായിരിക്കും’ എന്നു ദൈവപ്രചോദിതനായി യാക്കോബ്‌ എഴുതി. അതിന്റെ അർഥം എന്താണ്‌? യഹോവ അധികാരപ്പെടുത്തിയിരിക്കുന്നവരെ അനുസരിക്കാനുള്ള ശക്തമായ ആഗ്രഹവും മനസ്സൊരുക്കവും നമുക്കുണ്ടായിരിക്കണം എന്നാണ്‌. എന്നാൽ താൻ പറയുന്നതിനു വിരുദ്ധമായ എന്തെങ്കിലും ആവശ്യപ്പെടുന്നവരെ നമ്മൾ അനുസരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നില്ല.—പ്രവൃ. 4:18-20.

3. നമ്മുടെ മേൽ അധികാരമുള്ളവരെ നമ്മൾ അനുസരിക്കുന്നതു വളരെ പ്രധാനപ്പെട്ടതായി യഹോവ കാണുന്നത്‌ എന്തുകൊണ്ടാണ്‌?

3 മനുഷ്യരെ അനുസരിക്കുന്നതിനെക്കാൾ യഹോവയെ അനുസരിക്കുന്നതു നമുക്കു പൊതുവേ എളുപ്പമാണ്‌. കാരണം യഹോവ നൽകുന്ന നിർദേശങ്ങൾ എല്ലായ്‌പ്പോഴും ഒരു കുറവും ഇല്ലാത്തവയാണ്‌. (സങ്കീ. 19:7) പക്ഷേ മനുഷ്യർ നൽകുന്ന നിർദേശങ്ങൾ എപ്പോഴും അങ്ങനെയല്ല. എന്നിട്ടും മാതാപിതാക്കൾക്കും ഗവൺമെന്റ്‌ ഉദ്യോഗസ്ഥർക്കും മൂപ്പന്മാർക്കും യഹോവ കുറെയൊക്കെ അധികാരം നൽകിയിട്ടുണ്ട്‌. (സുഭാ. 6:20; 1 തെസ്സ. 5:12; 1 പത്രോ. 2:13, 14) അതുകൊണ്ട്‌ നമ്മൾ അവരെ അനുസരിക്കുമ്പോൾ ശരിക്കും യഹോവയെയാണ്‌ അനുസരിക്കുന്നത്‌. ഈ ലേഖനത്തിൽ, യഹോവ അധികാരത്തിലാക്കിയിരിക്കുന്നവരെ നമുക്ക്‌ എങ്ങനെ അനുസരിക്കാമെന്നു നമ്മൾ നോക്കും, പ്രത്യേകിച്ച്‌ അവർ നൽകുന്ന നിർദേശങ്ങൾ അംഗീകരിക്കാനും അനുസരിക്കാനും ബുദ്ധിമുട്ടാണെന്നു തോന്നുമ്പോൾ.

മാതാപിതാക്കളെ അനുസരിക്കുക

4. പല കുട്ടികളും മാതാപിതാക്കളെ അനുസരിക്കാത്തത്‌ എന്തുകൊണ്ടാണ്‌?

4 ഇന്നത്തെ മിക്ക ചെറുപ്പക്കാരും ‘മാതാപിതാക്കളെ അനുസരിക്കാത്തവരാണ്‌.’ (2 തിമൊ. 3:1, 2) അവരുടെ ഇടയിലാണു നമ്മുടെ മക്കൾ വളർന്നുവരുന്നത്‌. പല കുട്ടികളും മാതാപിതാക്കളെ അനുസരിക്കാത്തത്‌ എന്തുകൊണ്ടാണ്‌? തങ്ങളോടു പറയുന്നതിനു വിരുദ്ധമായി മാതാപിതാക്കൾ പ്രവർത്തിക്കുന്നതാണ്‌ അവർ പലപ്പോഴും കാണുന്നത്‌. അതുകൊണ്ടുതന്നെ മാതാപിതാക്കളെ അനുസരിക്കേണ്ടതില്ലെന്ന്‌ അവർ ചിന്തിക്കുന്നു. ഇനി, ചിലരുടെ അഭിപ്രായത്തിൽ മാതാപിതാക്കളുടെ ഉപദേശം പഴഞ്ചനും ഒട്ടും പ്രയോജനം ഇല്ലാത്തതും സ്വാതന്ത്ര്യം തരാത്തതും ആണ്‌. നിങ്ങൾ ചെറുപ്രായത്തിലുള്ള ഒരാളാണോ? നിങ്ങൾക്ക്‌ അങ്ങനെ തോന്നിയിട്ടുണ്ടോ? എന്നാൽ യഹോവ പറയുന്നത്‌ ഇതാണ്‌: “കർത്താവ്‌ ആഗ്രഹിക്കുന്നതുപോലെ നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക. കാരണം അതു ന്യായമാണ്‌.” (എഫെ. 6:1) ഈ കല്പനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നതു ബുദ്ധിമുട്ടായി ചിലപ്പോൾ തോന്നിയേക്കാമെങ്കിലും അത്‌ അനുസരിക്കാൻ നിങ്ങളെ എന്തു സഹായിക്കും?

5. മാതാപിതാക്കളെ അനുസരിക്കുന്ന കാര്യത്തിൽ യേശു ചെറുപ്പക്കാർക്ക്‌ ഏറ്റവും നല്ല മാതൃകയായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ലൂക്കോസ്‌ 2:46-52)

5 അനുസരിക്കുന്ന കാര്യത്തിൽ ഏറ്റവും നല്ല മാതൃകയായിരുന്ന യേശുവിൽനിന്ന്‌ നിങ്ങൾക്കു പലതും പഠിക്കാനാകും. (1 പത്രോ. 2:21-24) യേശു പൂർണനായ ഒരു മനുഷ്യനായിരുന്നു. പക്ഷേ മാതാപിതാക്കൾ അപൂർണരായിരുന്നു. മാതാപിതാക്കൾ എന്തെങ്കിലും വീഴ്‌ചകൾ വരുത്തുകയോ തന്നെ തെറ്റിദ്ധരിക്കുകയോ ചെയ്‌തപ്പോൾപ്പോലും യേശു അവരെ ബഹുമാനിച്ചു. (പുറ. 20:12) യേശുവിന്‌ 12 വയസ്സുള്ള സമയത്ത്‌ അങ്ങനെ ഒരു സംഭവമുണ്ടായി. (ലൂക്കോസ്‌ 2:46-52 വായിക്കുക.) യരുശലേമിൽ വന്നിട്ടു തിരിച്ചുപോകുമ്പോൾ യേശു കൂടെയില്ലെന്ന കാര്യം മാതാപിതാക്കൾ ശ്രദ്ധിച്ചില്ല. മക്കളെല്ലാവരും ഒപ്പമുണ്ടെന്ന്‌ ഉറപ്പുവരുത്തുന്നതു യോസേഫിന്റെയും മറിയയുടെയും ഉത്തരവാദിത്വമായിരുന്നു. എന്നിട്ടും യേശുവിനെ കണ്ടെത്തിയപ്പോൾ തങ്ങളെ ബുദ്ധിമുട്ടിച്ചതിനു മറിയ യേശുവിനെയാണു കുറ്റപ്പെടുത്തിയത്‌. തന്നെ കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്നു യേശുവിനു വേണമെങ്കിൽ പറയാമായിരുന്നു. എന്നാൽ മാതാപിതാക്കളോടു യേശു ബഹുമാനത്തോടെ മറുപടി പറയുകയാണു ചെയ്‌തത്‌. പക്ഷേ, യോസേഫിനും മറിയയ്‌ക്കും “യേശു പറഞ്ഞതിന്റെ അർഥം മനസ്സിലായില്ല.” എന്നിട്ടും യേശു “പഴയപോലെ അവർക്കു കീഴ്‌പെട്ടിരുന്നു.”

6-7. ഏതൊക്കെ കാര്യങ്ങൾ മാതാപിതാക്കളെ അനുസരിക്കാൻ ചെറുപ്പക്കാരെ സഹായിക്കും?

6 ചെറുപ്പക്കാരേ, മാതാപിതാക്കൾക്കു തെറ്റുപറ്റുമ്പോഴോ അവർ നിങ്ങളെ തെറ്റിദ്ധരിക്കുമ്പോഴോ അവരെ അനുസരിക്കുന്നതു നിങ്ങൾക്കു ബുദ്ധിമുട്ടായി തോന്നാറുണ്ടോ? അങ്ങനെയുള്ളപ്പോൾ നിങ്ങൾക്ക്‌ എന്തു ചെയ്യാം? ആദ്യം, യഹോവയ്‌ക്ക്‌ അതെക്കുറിച്ച്‌ എന്തു തോന്നുന്നു എന്നു ചിന്തിക്കുക. ബൈബിൾ പറയുന്നതു നിങ്ങൾ മാതാപിതാക്കളെ അനുസരിക്കുമ്പോൾ അതു “കർത്താവിനു വലിയ ഇഷ്ടമുള്ള കാര്യമാണ്‌” എന്നാണ്‌. (കൊലോ. 3:20) മാതാപിതാക്കൾക്കു നിങ്ങളെ ചിലപ്പോഴൊക്കെ പൂർണമായി മനസ്സിലാക്കാൻ കഴിയില്ലെന്നും അവർ വെക്കുന്ന ചില നിയമങ്ങൾ അനുസരിക്കുന്നത്‌ ഒട്ടും എളുപ്പമല്ലെന്നും യഹോവയ്‌ക്ക്‌ അറിയാം. അപ്പോഴും നിങ്ങൾ അവരെ അനുസരിക്കുകയാണെങ്കിൽ യഹോവയ്‌ക്കു സന്തോഷമാകും.

7 രണ്ടാമത്‌, മാതാപിതാക്കൾക്ക്‌ അതെക്കുറിച്ച്‌ എന്തു തോന്നുന്നെന്നു ചിന്തിക്കുക. നിങ്ങൾ മാതാപിതാക്കളെ അനുസരിക്കുമ്പോൾ അവർക്കു സന്തോഷമാകും. അവർ നിങ്ങളെ കൂടുതൽ വിശ്വസിക്കും. (സുഭാ. 23:22-25) കൂടാതെ നിങ്ങൾക്ക്‌ അവരോടു കൂടുതൽ അടുപ്പം തോന്നാനും ഇടയായേക്കും. ബെൽജിയത്തിൽനിന്നുള്ള അലക്‌സാണ്ട്രേ സഹോദരൻ പറയുന്നു: “അപ്പനും അമ്മയും പറയുന്നതു ഞാൻ അനുസരിക്കാൻതുടങ്ങിയപ്പോൾ ഞങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി. ഞങ്ങളുടെ സന്തോഷം വർധിക്കുകയും ചെയ്‌തു.” b മൂന്നാമത്‌, അനുസരണമുള്ളവരായിരിക്കുന്നതു ഭാവിയിൽ നിങ്ങൾക്ക്‌ എങ്ങനെ പ്രയോജനം ചെയ്യുമെന്നു ചിന്തിക്കുക. ബ്രസീലിൽനിന്നുള്ള പൗലോ സഹോദരൻ പറയുന്നത്‌ ഇങ്ങനെയാണ്‌: “മാതാപിതാക്കളെ അനുസരിക്കാൻ പഠിച്ചത്‌ യഹോവയെയും അധികാരത്തിലുള്ള മറ്റുള്ളവരെയും അനുസരിക്കാൻ എന്നെ സഹായിച്ചു.” മാതാപിതാക്കളെ അനുസരിക്കേണ്ടതിന്റെ പ്രധാനപ്പെട്ട ഒരു കാരണത്തെക്കുറിച്ച്‌ ബൈബിൾ പറയുന്നു: “എങ്കിൽ നിനക്കു നന്മ വരുകയും നീ ഭൂമിയിൽ ദീർഘായുസ്സോടിരിക്കുകയും ചെയ്യും.”—എഫെ. 6:2, 3.

8. മാതാപിതാക്കളെ അനുസരിക്കാൻ പല ചെറുപ്പക്കാരും തീരുമാനിച്ചിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

8 മാതാപിതാക്കളെ അനുസരിക്കുന്നതുകൊണ്ട്‌ പ്രയോജനമുണ്ടെന്നു പല ചെറുപ്പക്കാരും തിരിച്ചറിഞ്ഞിരിക്കുന്നു. ബ്രസീലിൽനിന്നുതന്നെയുള്ള ലൂയിസയ്‌ക്ക്‌ അപ്പനും അമ്മയും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കാതിരുന്നപ്പോൾ ആദ്യമൊന്നും അത്‌ ഉൾക്കൊള്ളാനായില്ല. കാരണം അവളുടെ പ്രായത്തിലുള്ള മറ്റു കുട്ടികളെല്ലാം അത്‌ ഉപയോഗിക്കുന്നുണ്ടായിരുന്നു. വാസ്‌തവത്തിൽ അവർ തന്നെ സംരക്ഷിക്കുകയായിരുന്നെന്ന കാര്യം പിന്നീട്‌ അവൾക്കു മനസ്സിലായി. ലൂയിസ പറയുന്നു: “മാതാപിതാക്കൾ വെക്കുന്ന നിയമങ്ങളെ ഒരു കൈവിലങ്ങായിട്ടല്ല, എന്നെ സംരക്ഷിക്കുന്ന ഒരു സീറ്റ്‌ ബെൽറ്റ്‌ ആയിട്ടാണു ഞാൻ കാണുന്നത്‌.” ഐക്യനാടുകളിൽനിന്നുള്ള എലിസബത്ത്‌ എന്ന ചെറുപ്പക്കാരിക്ക്‌ ഇപ്പോഴും മാതാപിതാക്കളെ അനുസരിക്കുന്നത്‌ ഒരു ബുദ്ധിമുട്ടായി ചിലപ്പോഴൊക്കെ തോന്നാറുണ്ട്‌. സഹോദരി പറയുന്നു: “അപ്പനും അമ്മയും ഏതെങ്കിലും ഒരു നിയമം വെച്ചത്‌ എന്തിനാണെന്ന്‌ എനിക്കു പൂർണമായി മനസ്സിലാകാതെ വരുമ്പോൾ മുമ്പ്‌ അവർ വെച്ച നിയമങ്ങൾ എനിക്ക്‌ ഒരു സംരക്ഷണമായത്‌ എങ്ങനെയാണെന്നു ഞാൻ ചിന്തിക്കും.” ഇനി, മാതാപിതാക്കൾ പറഞ്ഞതു ധിക്കരിച്ചപ്പോഴത്തെക്കാൾ അനുസരിച്ചപ്പോൾ കാര്യങ്ങളെല്ലാം കൂടുതൽ നന്നായിവന്നെന്ന്‌ അർമീനിയയിൽനിന്നുള്ള മോനിക്ക പറയുന്നു.

‘ഉന്നതാധികാരികളെ’ അനുസരിക്കുക

9. നിയമങ്ങൾ അനുസരിക്കുന്നതിനെക്കുറിച്ച്‌ പലർക്കും എന്താണു തോന്നുന്നത്‌?

9 നമുക്കു ഗവൺമെന്റുകൾ ആവശ്യമാണെന്നും “ഉന്നതാധികാരികൾ” വെക്കുന്ന നിയമങ്ങൾ കുറെയെങ്കിലും നമ്മൾ അനുസരിക്കേണ്ടതാണെന്നും ഇന്നു പലരും സമ്മതിക്കുന്നു. (റോമ. 13:1) എന്നാൽ ഇങ്ങനെ പറയുന്നവർതന്നെ അവർക്ക്‌ ഇഷ്ടമില്ലാത്തതോ അന്യായമാണെന്നു തോന്നുന്നതോ ആയ നിയമങ്ങൾ അനുസരിക്കാതിരുന്നേക്കാം. ഉദാഹരണത്തിന്‌, നികുതി അടയ്‌ക്കുന്ന കാര്യംതന്നെയെടുക്കുക. ഒരു യൂറോപ്യൻ രാജ്യത്ത്‌ നടത്തിയ സർവേയിൽ പങ്കെടുത്ത നാലിലൊന്ന്‌ ആളുകൾ ചിന്തിച്ചത്‌, “നികുതി അന്യായമാണെന്നു തോന്നുന്നെങ്കിൽ അത്‌ അടച്ചില്ലെങ്കിലും കുഴപ്പമില്ല” എന്നാണ്‌. അതുകൊണ്ടുതന്നെ ആ രാജ്യത്തെ ആളുകൾ ഗവൺമെന്റ്‌ ആവശ്യപ്പെടുന്ന നികുതി മുഴുവനും അടയ്‌ക്കാറില്ല.

അനുസരണത്തെക്കുറിച്ച്‌ നമുക്കു യോസേഫിൽനിന്നും മറിയയിൽനിന്നും എന്തു പഠിക്കാം? (10-12 ഖണ്ഡികകൾ കാണുക) c

10. നമുക്ക്‌ ഇഷ്ടമില്ലാത്ത നിയമങ്ങൾപോലും നമ്മൾ അനുസരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

10 മനുഷ്യഗവൺമെന്റുകൾ നമ്മുടെ ജീവിതം കഷ്ടത്തിലാക്കുന്നെന്നും അതു സാത്താന്റെ നിയന്ത്രണത്തിലാണെന്നും അവ പെട്ടെന്നുതന്നെ നശിപ്പിക്കപ്പെടുമെന്നും ബൈബിൾ പറയുന്നു. (സങ്കീ. 110:5, 6; സഭാ. 8:9; ലൂക്കോ. 4:5, 6) എന്നാൽ ബൈബിൾ ഇങ്ങനെയും പറയുന്നു: “അധികാരത്തെ എതിർക്കുന്നവൻ ദൈവത്തിന്റെ ക്രമീകരണത്തെയാണ്‌ എതിർക്കുന്നത്‌.” കാരണം ഇപ്പോൾ കാര്യങ്ങൾ ഉചിതമായി നടക്കുന്നതിനുവേണ്ടി ഇവിടെ ഭരണം നടത്താൻ യഹോവ മനുഷ്യഗവൺമെന്റുകളെ അനുവദിച്ചിരിക്കുന്നു. നമ്മൾ അവരെ അനുസരിക്കാൻ യഹോവ ആഗ്രഹിക്കുന്നുമുണ്ട്‌. അതുകൊണ്ട്‌ നമ്മൾ, ‘എല്ലാവർക്കും കൊടുക്കേണ്ടതു കൊടുക്കണം.’ അതിൽ നികുതി കൊടുക്കുന്നതും അധികാരികളെ ബഹുമാനിക്കുന്നതും അനുസരിക്കുന്നതും ഉൾപ്പെടുന്നു. (റോമ. 13:1-7) ഏതെങ്കിലും ഒരു നിയമം അനുസരിക്കാൻ ബുദ്ധിമുട്ടാണെന്നോ, അത്‌ അന്യായമാണെന്നോ, അനുസരിക്കുന്നതു വലിയ ചെലവ്‌ വരുത്തുമെന്നോ നമുക്കു ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ അധികാരികളെ അനുസരിക്കാൻ യഹോവ നമ്മളോട്‌ ആവശ്യപ്പെടുന്നു. അതുകൊണ്ട്‌ അവർ പറയുന്ന കാര്യങ്ങൾ ദൈവനിയമങ്ങൾക്ക്‌ എതിരല്ലാത്തിടത്തോളം കാലം നമ്മൾ അവരെ അനുസരിക്കുന്നു.—പ്രവൃ. 5:29.

11-12. ഒരു നിയമം അനുസരിക്കാൻവേണ്ടി യോസേഫും മറിയയും എന്തു ചെയ്‌തു, എന്തായിരുന്നു അതിന്റെ ഫലം? (ലൂക്കോസ്‌ 2:1-6) (ചിത്രങ്ങളും കാണുക.)

11 ഉന്നതാധികാരികളെ അനുസരിക്കുന്ന കാര്യത്തിൽ യോസേഫും മറിയയും നമുക്കു നല്ലൊരു മാതൃകയാണ്‌. അനുസരിക്കാൻ ബുദ്ധിമുട്ടായിരുന്നിട്ടുകൂടി അവർ അങ്ങനെ ചെയ്യാൻ തയ്യാറായി. (ലൂക്കോസ്‌ 2:1-6 വായിക്കുക.) മറിയ ഒൻപതു മാസം ഗർഭിണിയായിരുന്ന സമയത്താണ്‌ ഗവൺമെന്റ്‌ അവരോടു വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെട്ടത്‌. റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായ അഗസ്റ്റസ്‌ ജനങ്ങളോടു സ്വന്തം നാട്ടിൽ ചെന്ന്‌ പേര്‌ രേഖപ്പെടുത്തണമെന്നു കല്പിച്ചു. അതിനുവേണ്ടി യോസേഫിനും മറിയയ്‌ക്കും ബേത്ത്‌ലെഹെമിൽ എത്താൻ കുന്നും മലയും കടന്ന്‌ 150-ഓളം കിലോമീറ്റർ സഞ്ചരിക്കണമായിരുന്നു. എന്തായിരുന്നാലും ആ യാത്ര മറിയയ്‌ക്ക്‌ അത്ര സുഖകരമായിരിക്കില്ലായിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയെക്കുറിച്ച്‌ അവർ ചിന്തിച്ചുകാണും. യാത്രയ്‌ക്കിടയിലാണു മറിയയ്‌ക്കു പ്രസവവേദന വരുന്നതെങ്കിൽ എന്തു ചെയ്യും? ഭാവി മിശിഹയാണല്ലോ മറിയയുടെ വയറ്റിലുള്ളത്‌. ഉന്നതാധികാരികൾ നൽകിയ നിയമം അനുസരിക്കാതിരിക്കാനുള്ള കാരണങ്ങളായി ഇതിനെയെല്ലാം അവർ കാണുമായിരുന്നോ?

12 ഗവൺമെന്റിന്റെ നിയമം അനുസരിക്കുന്നത്‌ എളുപ്പമല്ലായിരുന്നെങ്കിലും യോസേഫും മറിയയും അതിനു തയ്യാറായി. യഹോവ അവരെ അനുഗ്രഹിക്കുകയും ചെയ്‌തു. മറിയ സുരക്ഷിതമായി ബേത്ത്‌ലെഹെമിൽ എത്തി, ആരോഗ്യമുള്ള ഒരു കുഞ്ഞിനു ജന്മം നൽകി, അങ്ങനെ ബൈബിൾപ്രവചനം നിറവേറാനും ഇടയായി.—മീഖ 5:2.

13. നമ്മുടെ ഓരോരുത്തരുടെയും അനുസരണം സഹോദരങ്ങൾക്ക്‌ എങ്ങനെ പ്രയോജനം ചെയ്‌തേക്കാം?

13 നമ്മൾ ഉന്നതാധികാരികളെ അനുസരിക്കുമ്പോൾ അതു നമുക്കും മറ്റുള്ളവർക്കും പ്രയോജനം ചെയ്യും. അത്‌ എങ്ങനെയാണ്‌? ഒരു കാര്യം, നിയമം അനുസരിക്കാത്തതുകൊണ്ടുള്ള ശിക്ഷ നമുക്ക്‌ ഒഴിവാക്കാനാകും. (റോമ. 13:4) ഇനി, നമ്മൾ ഓരോരുത്തരും നിയമം അനുസരിക്കുമ്പോൾ യഹോവയുടെ സാക്ഷികൾ അനുസരണമുള്ളവരാണെന്ന്‌ അധികാരികൾ തിരിച്ചറിയും. ഉദാഹരണത്തിന്‌, വർഷങ്ങൾക്കു മുമ്പ്‌ നൈജീരിയയിൽ നടന്ന ഒരു സംഭവം നോക്കുക. ഒരു ദിവസം മീറ്റിങ്ങ്‌ നടക്കുമ്പോൾ നികുതി കൊടുക്കുന്നതിന്‌ എതിരെ പ്രക്ഷോഭം നടത്തുന്നവരെ തേടി പട്ടാളക്കാർ രാജ്യഹാളിൽ എത്തി. എന്നാൽ അവരുടെ മേധാവി പട്ടാളക്കാരോട്‌ അവിടെനിന്ന്‌ പോകാൻ ആവശ്യപ്പെട്ടു. എന്നിട്ട്‌ അദ്ദേഹം ഇങ്ങനെയും പറഞ്ഞു: “യഹോവയുടെ സാക്ഷികൾ എപ്പോഴും നികുതി അടയ്‌ക്കുന്നവരാണ്‌.” ഓരോ തവണ നമ്മൾ നിയമം അനുസരിക്കുമ്പോഴും യഹോവയുടെ ജനത്തിനുള്ള നല്ല പേര്‌ നിലനിറുത്താൻ നമ്മൾ സഹായിക്കുകയായിരിക്കും. അങ്ങനെയുണ്ടാക്കുന്ന ആ സത്‌പേര്‌ ചില സാഹചര്യങ്ങളിൽ നമ്മുടെ സഹോദരങ്ങൾക്ക്‌ ഒരു സംരക്ഷണവുമായേക്കാം.—മത്താ. 5:16.

14. ഉന്നതാധികാരികളെ ‘അനുസരിക്കുന്നതിന്‌ ഒരുക്കമുള്ളവളായിരിക്കാൻ’ ഒരു സഹോദരിയെ സഹായിച്ചത്‌ എന്താണ്‌?

14 ഇങ്ങനെയൊക്കെയാണെങ്കിലും ഉന്നതാധികാരികളെ അനുസരിക്കാൻ ചിലപ്പോൾ നമുക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. ഐക്യനാടുകളിൽനിന്നുള്ള ജോവാന സഹോദരി പറയുന്നു: “എന്റെ കുടുംബാംഗങ്ങളിൽ ചിലർക്ക്‌ അധികാരികളിൽനിന്ന്‌ അനീതി നേരിടേണ്ടി വന്നിട്ടുണ്ട്‌. അതുകൊണ്ടുതന്നെ അവരെ അനുസരിക്കുന്നത്‌ എനിക്കു വളരെ ബുദ്ധിമുട്ടായിരുന്നു.” എന്നാൽ തന്റെ ചിന്താരീതിക്കു മാറ്റം വരുത്താൻ സഹോദരി തീരുമാനിച്ചു. അതിനുവേണ്ടി സഹോദരി നല്ല ശ്രമം ചെയ്‌തു. ഒന്നാമതായി, സഹോദരി അധികാരികൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വരുന്ന വാർത്തകളും മറ്റും വായിക്കുന്നതു നിറുത്തി. (സുഭാ. 20:3) രണ്ടാമതായി, ഗവൺമെന്റുകൾക്കു മാറ്റം വരുന്നതിനെക്കുറിച്ച്‌ ചിന്തിക്കുന്നതിനു പകരം യഹോവയിൽ ആശ്രയിക്കാൻ തന്നെ സഹായിക്കണമെന്നു പ്രാർഥിച്ചു. (സങ്കീ. 9:9, 10) മൂന്നാമതായി, നിഷ്‌പക്ഷതയെക്കുറിച്ച്‌ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വന്നിരിക്കുന്ന ലേഖനങ്ങൾ വായിച്ചു. (യോഹ. 17:16) അധികാരികളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നതുകൊണ്ട്‌ തനിക്ക്‌ ഇപ്പോൾ “പറഞ്ഞറിയിക്കാൻ പറ്റാത്ത സമാധാനവും സംതൃപതിയും ഉണ്ട്‌” എന്നു ജോവാന സഹോദരി പറയുന്നു.

യഹോവയുടെ സംഘടനയിൽനിന്നുള്ള നിർദേശങ്ങൾ അനുസരിക്കുക

15. യഹോവയുടെ സംഘടനയിൽനിന്ന്‌ കിട്ടുന്ന നിർദേശങ്ങൾ അനുസരിക്കാൻ നമുക്കു ചിലപ്പോൾ ബുദ്ധിമുട്ടു തോന്നിയേക്കാവുന്നത്‌ എന്തുകൊണ്ട്‌?

15 സഭയിൽ ‘നേതൃത്വം എടുക്കുന്നവരെ അനുസരിക്കാൻ’ യഹോവ നമ്മളോട്‌ ആവശ്യപ്പെടുന്നു. (എബ്രാ. 13:17) നമ്മുടെ നേതാവായ യേശു പൂർണനാണെങ്കിലും ഭൂമിയിൽ നേതൃത്വമെടുക്കാൻ യേശു ഉപയോഗിക്കുന്നവരാരും പൂർണരല്ല. അതുകൊണ്ടുതന്നെ അവരെ അനുസരിക്കാൻ നമുക്കു ബുദ്ധിമുട്ടു തോന്നാം, പ്രത്യേകിച്ച്‌ നമുക്ക്‌ ഇഷ്ടമില്ലാത്ത എന്തെങ്കിലും ചെയ്യാൻ അവർ ആവശ്യപ്പെടുമ്പോൾ. അപ്പോസ്‌തലനായ പത്രോസിന്റെ കാര്യത്തിൽ ഒരിക്കൽ അങ്ങനെ സംഭവിച്ചു. മോശയുടെ നിയമമനുസരിച്ച്‌ അശുദ്ധമെന്നു കണക്കാക്കിയിരുന്ന ചില ജീവികളെ കഴിക്കാൻ ഒരു ദൈവദൂതൻ ആവശ്യപ്പെട്ടപ്പോൾ പത്രോസ്‌ അതു നിരസിച്ചു. അതും ഒന്നല്ല, മൂന്നു തവണ. (പ്രവൃ. 10:9-16) ആ പുതിയ നിർദേശം പത്രോസിന്‌ ഒട്ടും ഉൾക്കൊള്ളാനായില്ല. കാരണം അതുവരെ അദ്ദേഹം ചെയ്‌തുപോന്നതിൽനിന്ന്‌ വളരെ വ്യത്യസ്‌തമായിരുന്നു ആ നിർദേശം. പൂർണനായ ഒരു ദൈവദൂതൻ നൽകിയ ഒരു നിർദേശം അനുസരിക്കാൻ പത്രോസിനു ബുദ്ധിമുട്ടു തോന്നിയെങ്കിൽ അപൂർണമനുഷ്യർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാൻ നമുക്കു ബുദ്ധിമുട്ടു തോന്നുന്നതിൽ അതിശയിക്കാനുണ്ടോ?

16. ഒട്ടും ന്യായമല്ലെന്നു തോന്നാവുന്ന ഒരു നിർദേശം കിട്ടിയപ്പോൾപ്പോലും പൗലോസ്‌ എന്താണു ചെയ്‌തത്‌? (പ്രവൃത്തികൾ 21:23, 24, 26)

16 ഒട്ടും ന്യായമല്ലെന്നു തോന്നാവുന്ന ഒരു നിർദേശം കിട്ടിയപ്പോൾപ്പോലും അപ്പോസ്‌തലനായ പൗലോസ്‌ അത്‌ ‘അനുസരിക്കാൻ ഒരുക്കമുള്ളവനായിരുന്നു.’ “മോശയുടെ നിയമം ഉപേക്ഷിക്കാൻ” അഥവാ വിശ്വാസത്യാഗം കാണിക്കാൻ പഠിപ്പിച്ചുകൊണ്ട്‌ പൗലോസ്‌ ആ നിയമത്തോട്‌ അനാദരവ്‌ കാണിക്കുന്നു എന്നൊരു വ്യാജവാർത്ത ജൂതക്രിസ്‌ത്യാനികൾ കേൾക്കാൻ ഇടയായി. (പ്രവൃ. 21:21) യരുശലേമിലെ മൂപ്പന്മാർ പൗലോസിനോട്‌ അവിടെയുള്ള നാലു പുരുഷന്മാരെ കൂട്ടിക്കൊണ്ട്‌ ആലയത്തിൽ ചെന്ന്‌ ആചാരപ്രകാരം സ്വയം ശുദ്ധീകരിക്കാനും അങ്ങനെ താൻ നിയമം അനുസരിക്കുന്നുണ്ട്‌ എന്നതിനു തെളിവ്‌ നൽകാനും ആവശ്യപ്പെട്ടു. എന്നാൽ ക്രിസ്‌ത്യാനികൾ ആ നിയമത്തിൻകീഴിൽ അല്ലെന്നു പൗലോസിന്‌ അറിയാമായിരുന്നു. മാത്രമല്ല, അദ്ദേഹം ഇക്കാര്യത്തിൽ തെറ്റൊന്നും ചെയ്‌തിട്ടുമില്ലായിരുന്നു. എന്നിട്ടും ഒരു മടിയും കൂടാതെ അവർ പറഞ്ഞത്‌ അനുസരിക്കാൻ പൗലോസ്‌ തയ്യാറായി. “പിറ്റേന്ന്‌ പൗലോസ്‌ ആ പുരുഷന്മാരെ കൂട്ടിക്കൊണ്ടുപോയി അവരോടൊപ്പം ആചാരപ്രകാരം സ്വയം ശുദ്ധീകരിച്ചു.” (പ്രവൃത്തികൾ 21:23, 24, 26 വായിക്കുക.) കിട്ടിയ നിർദേശം പൗലോസ്‌ അനുസരിച്ചതുകൊണ്ട്‌ സഹോദരങ്ങൾക്കിടയിൽ ഐക്യം നിലനിറുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു.—റോമ. 14:19, 21.

17. സ്റ്റെഫാനിയുടെ അനുഭവത്തിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌?

17 തന്റെ രാജ്യത്തെ ബ്രാഞ്ചുകമ്മിറ്റി എടുത്ത ഒരു തീരുമാനം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടു തോന്നിയ ഒരു സഹോദരിയാണു സ്റ്റെഫാനി. സഹോദരിയും ഭർത്താവും ഒരു അന്യഭാഷാക്കൂട്ടത്തോടൊപ്പം സന്തോഷത്തോടെ പ്രവർത്തിക്കുകയായിരുന്നു. എന്നാൽ ബ്രാഞ്ചോഫീസ്‌ ആ ഭാഷാക്കൂട്ടത്തെ പിരിച്ചുവിടുകയും സ്റ്റെഫാനി സഹോദരിയെയും ഭർത്താവിനെയും അവരുടെ മാതൃഭാഷാസഭയിലേക്കു വീണ്ടും നിയമിക്കുകയും ചെയ്‌തു. സഹോദരി പറയുന്നു: “എനിക്കു വല്ലാത്ത വിഷമമായി. ഞങ്ങളുടെ മാതൃഭാഷയിൽ അത്രയ്‌ക്ക്‌ ആവശ്യമുണ്ടെന്ന്‌ എനിക്കു തോന്നിയില്ല.” എന്നിട്ടും ആ പുതിയ നിർദേശമനുസരിച്ച്‌ പ്രവർത്തിക്കാൻ സഹോദരി തീരുമാനിച്ചു. സഹോദരി പറയുന്നു: “സഹോദരങ്ങളുടെ ആ തീരുമാനം ശരിയാണെന്ന്‌ എനിക്കു പിന്നീടാണു ബോധ്യമായത്‌. ഞങ്ങളുടെ സഭയിൽ ഒറ്റയ്‌ക്കു വിശ്വാസത്തിലുള്ള പലർക്കും ഒരു ആത്മീയ അപ്പനോ അമ്മയോ ആയിരിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. കുറെക്കാലം നിഷ്‌ക്രിയയായിരുന്ന ഒരു സഹോദരിക്കു ഞാൻ ഇപ്പോൾ ബൈബിൾപഠനം നടത്തുന്നു. വ്യക്തിപരമായി പഠിക്കുന്നതിനും എനിക്ക്‌ ഇപ്പോൾ ഒരുപാടു സമയം കിട്ടുന്നുണ്ട്‌. നിർദേശങ്ങൾ അനുസരിക്കാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചതുകൊണ്ട്‌ ഇന്ന്‌ എനിക്കു നല്ലൊരു മനസ്സാക്ഷിയുണ്ട്‌.”

18. അനുസരണമുള്ളവരായിരിക്കുന്നതു നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്യും?

18 നമുക്ക്‌ അനുസരണം പഠിച്ചെടുക്കാനാകും. യേശു ‘താൻ അനുഭവിച്ച കഷ്ടതകളിലൂടെ അനുസരണം പഠിച്ചു’ എന്നു ബൈബിൾ പറയുന്നു. (എബ്രാ. 5:8) നമ്മളും അതുപോലെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ മിക്കപ്പോഴും അനുസരണം പഠിക്കും. ഉദാഹരണത്തിന്‌, കോവിഡ്‌-19 മഹാമാരി പടർന്നുപിടിക്കാൻ തുടങ്ങിയ സമയത്ത്‌ രാജ്യഹാളിൽ കൂടിവന്നുള്ള മീറ്റിങ്ങും വീടുതോറുമുള്ള ശുശ്രൂഷയും നിറുത്താൻ ആവശ്യപ്പെട്ടപ്പോൾ അത്‌ അനുസരിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നിയോ? എങ്കിലും നിങ്ങൾ അനുസരിച്ചതുകൊണ്ട്‌ നിങ്ങൾക്കുതന്നെ അത്‌ ഒരു സംരക്ഷണമായി. സഭയുടെ ഐക്യം കാത്തുസൂക്ഷിക്കാനും യഹോവയെ സന്തോഷിപ്പിക്കാനും നിങ്ങൾക്കു കഴിഞ്ഞു. മഹാകഷ്ടതയുടെ സമയത്ത്‌ കിട്ടുന്ന നിർദേശങ്ങൾ അനുസരിക്കാൻ നമ്മൾ ഇപ്പോൾ നന്നായി ഒരുങ്ങിയിരിക്കുന്നു എന്നു പറയാം. നമ്മുടെ രക്ഷ ആ നിർദേശങ്ങൾ അനുസരിക്കുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്‌.—ഇയ്യോ. 36:11.

19. നിങ്ങൾ അനുസരണമുള്ളവരായിരിക്കാൻ ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

19 അനുസരിക്കുന്നതുകൊണ്ട്‌ ഒരുപാട്‌ അനുഗ്രഹങ്ങൾ ലഭിക്കുമെന്നു നമ്മൾ പഠിച്ചു. എന്നാൽ നമ്മൾ യഹോവയെ അനുസരിക്കുന്നതു പ്രധാനമായും യഹോവയെ സ്‌നേഹിക്കുന്നതുകൊണ്ടും ദൈവത്തെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടും ആണ്‌. (1 യോഹ. 5:3) യഹോവ നമുക്കു ചെയ്‌തുതന്നിരിക്കുന്ന എല്ലാ കാര്യങ്ങൾക്കും പകരം കൊടുക്കാൻ ഒരിക്കലും നമുക്കു കഴിയില്ല. (സങ്കീ. 116:12) എന്നാൽ യഹോവയെയും നമ്മുടെ മേൽ അധികാരമുള്ള മറ്റുള്ളവരെയും അനുസരിക്കാൻ നമുക്കു കഴിയും. അങ്ങനെ ചെയ്യുന്നെങ്കിൽ നമ്മൾ ജ്ഞാനികളാണെന്നു തെളിയിക്കുകയാണ്‌. നമ്മൾ ജ്ഞാനികളാകുമ്പോൾ അത്‌ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കും.—സുഭാ. 27:11.

ഗീതം 89 ശ്രദ്ധിക്കാം, അനുസരിക്കാം, അനുഗ്രഹം നേടാം

a നമ്മൾ അപൂർണരായതുകൊണ്ട്‌ ചിലപ്പോഴൊക്കെ അനുസരിക്കുന്നതു ബുദ്ധിമുട്ടായി തോന്നിയേക്കാം. അധികാരമുള്ള ഒരാളാണു നമ്മളോട്‌ ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെടുന്നതെങ്കിൽപ്പോലും നമുക്ക്‌ അങ്ങനെ തോന്നാം. ഈ ലേഖനത്തിൽ മാതാപിതാക്കളെയും ‘ഉന്നതാധികാരികളെയും’ ക്രിസ്‌തീയസഭയിൽ നേതൃത്വം എടുക്കുന്ന സഹോദരന്മാരെയും അനുസരിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണെന്നു ചർച്ച ചെയ്യും.

b മാതാപിതാക്കൾ വെക്കുന്ന നിയമങ്ങൾ അനുസരിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ അതെക്കുറിച്ച്‌ അവരോട്‌ എങ്ങനെ സംസാരിക്കാം എന്ന്‌ അറിയുന്നതിനുവേണ്ടി jw.org-ലെ “മാതാപിതാക്കൾ വെച്ചിരിക്കുന്ന നിയമങ്ങളെക്കുറിച്ച്‌ എനിക്ക്‌ അവരോട്‌ എങ്ങനെ സംസാരിക്കാം?” എന്ന ലേഖനം വായിക്കുക.

c ചിത്രത്തിന്റെ വിവരണം: ബേത്ത്‌ലെഹെമിൽ പോയി പേര്‌ രേഖപ്പെടുത്താനുള്ള സീസറിന്റെ കല്പന യോസേഫും മറിയയും അനുസരിച്ചു. ഇന്നു ക്രിസ്‌ത്യാനികൾ ഗതാഗതനിയമങ്ങളും നികുതിയോടു ബന്ധപ്പെട്ട നിയമങ്ങളും ആരോഗ്യകാര്യങ്ങളിൽ “ഉന്നതാധികാരികൾ” നൽകുന്ന മുന്നറിയിപ്പുകളും അനുസരിക്കുന്നു.