വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?

വിശ്വാസം ബലപ്പെടുത്തുന്ന സത്യസന്ധമായ വാർത്തകൾ

വിശ്വാസം ബലപ്പെടുത്തുന്ന സത്യസന്ധമായ വാർത്തകൾ

2021 ഡിസംബർ 1

 യഹോവയുടെ സാക്ഷികൾ അവരുടെ സഹോദരങ്ങളെക്കുറിച്ച്‌ വളരെ ചിന്തയുള്ളവരാണ്‌. (1 പത്രോസ്‌ 2:17) കെനിയയിലുള്ള ടാനിസ്‌ സഹോദരിയെപ്പോലെയാണു നമ്മളിൽ പലർക്കും തോന്നുന്നത്‌. സഹോദരി പറയുന്നു: “ലോകമെങ്ങുമുള്ള എന്റെ പ്രിയപ്പെട്ട സഹോദരങ്ങളുടെ വിശേഷങ്ങൾ അറിയാൻ എനിക്ക്‌ എന്ത്‌ ഇഷ്ടമാണെന്നോ.” ടാനിസ്‌ സഹോദരിക്കും ലക്ഷക്കണക്കിനുവരുന്ന മറ്റു സാക്ഷികൾക്കും ഈ വിവരങ്ങളൊക്കെ എങ്ങനെയാണ്‌ അറിയാൻ കഴിയുന്നത്‌? 2013 മുതൽ jw.org വെബ്‌സൈറ്റിലെ വാർത്താജാലകത്തിലൂടെയാണ്‌ ആ വിവരങ്ങൾ അറിയാനാകുന്നത്‌.

 യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള സത്യസന്ധമായ ധാരാളം റിപ്പോർട്ടുകൾ വാർത്താജാലകത്തിൽ വരാറുണ്ട്‌. പല ഭാഷകളിൽ ബൈബിൾ പുറത്തിറങ്ങുന്നതിനെക്കുറിച്ചും ദുരിതാശ്വാസപ്രവർത്തനങ്ങളെക്കുറിച്ചും നിർമാണപദ്ധതികളെക്കുറിച്ചും പ്രധാനപ്പെട്ട മറ്റു പല സംഭവങ്ങളെക്കുറിച്ചും അതിലൂടെ അറിയാം. ഇനി, വിശ്വാസത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട നമ്മുടെ സഹോദരീസഹോദരന്മാരെക്കുറിച്ചുള്ള വിവരങ്ങളും അതിലുണ്ട്‌. പ്രചാരണപരിപാടികളെയും സ്‌മാരകാചരണത്തെയും കുറിച്ചുള്ള പ്രോത്സാഹനം പകരുന്ന അനുഭവങ്ങളും നമുക്ക്‌ അതിലൂടെ ലഭിക്കുന്നു. ഈ വാർത്തകൾക്കുവേണ്ട വിവരങ്ങൾ ആരാണ്‌ ശേഖരിക്കുന്നത്‌? ഇതൊക്കെ എങ്ങനെയാണ്‌ തയ്യാറാക്കുന്നത്‌?

വാർത്തകൾ വാർത്താജാലകത്തിലേക്ക്‌

 ലോകാസ്ഥാനത്തുള്ള പൊതുവിവര കാര്യാലയം (ഒപിഐ) ആണ്‌ വാർത്താജാലകത്തിന്റെ പ്രവർത്തനങ്ങൾ നോക്കിനടത്തുന്നത്‌. ഭരണസംഘത്തിന്റെ കോ-ഓർഡിനേറ്റേഴ്‌സ്‌ കമ്മിറ്റിയുടെ കീഴിലാണ്‌ ഇതു പ്രവർത്തിക്കുന്നത്‌. വിദൂര ബഥേൽസേവകർ ഉൾപ്പെടെ 100-ലധികം സഹോദരങ്ങൾ ഈ ഡിപ്പാർട്ടുമെന്റിലുണ്ട്‌. അവരിൽതന്നെ ലേഖനം എഴുതുന്നവരും വിവരങ്ങൾ ശേഖരിക്കുന്നവരും വീഡിയോകളും ചിത്രങ്ങളുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരും പരിഭാഷകരും ഒക്കെയുണ്ട്‌. ഇനി മറ്റു ചിലരുടെ ജോലി, ഗവൺമെന്റ്‌ അധികാരികളെയോ വിദ്യാഭ്യാസമേഖലയിൽ ഉള്ളവരെയോ മാധ്യമപ്രവർത്തകരെയോ ഒക്കെ ബന്ധപ്പെടുന്നതാണ്‌. ഈ പൊതുവിവര കാര്യാലയത്തെ സഹായിക്കാനായി ലോകമെങ്ങുമുള്ള ബ്രാഞ്ചുകളിൽ 80-ലധികം പബ്ലിക്‌ ഇൻഫോർമേഷൻ ഡെസ്‌കുകൾ (പിഐഡി) ഉണ്ട്‌.

 ഒരു വാർത്ത തയ്യാറാക്കുന്നതിന്‌ ഒപിഐ, പിഐഡിയുമായി ചേർന്ന്‌ പ്രവർത്തിക്കുന്നു. പ്രസിദ്ധീകരിക്കാവുന്ന ഒരു വാർത്തയുണ്ടെന്നു കണ്ടാൽ നമ്മുടെ സഹോദരങ്ങൾ അതെക്കുറിച്ച്‌ നന്നായി അന്വേഷിച്ച്‌ സത്യസന്ധമായ വിവരങ്ങൾ ശേഖരിക്കുന്നു. അതിനായി അവർ പലരെയും അഭിമുഖം ചെയ്യും, വിദഗ്‌ധരുമായി സംസാരിക്കും. ഇങ്ങനെ വിവരങ്ങൾ ശേഖരിച്ചശേഷം അവർ ആ വാർത്താലേഖനം എഴുതും, എഡിറ്റ്‌ ചെയ്യും, തെറ്റുകൾ എന്തെങ്കിലും ഉണ്ടോ എന്ന്‌ വായിച്ചുനോക്കും, അതോടൊപ്പം ഫോട്ടോകൾ ചേർക്കും, അനുമതിക്കായി കോ-ഓർഡിനേറ്റേഴ്‌സ്‌ കമ്മിറ്റിക്ക്‌ അയച്ചുകൊടുക്കും.

നന്ദി നിറഞ്ഞ വാക്കുകൾ

 വാർത്താജാലകത്തെക്കുറിച്ച്‌ നമ്മുടെ സഹോദരങ്ങൾക്ക്‌ എന്താണ്‌ തോന്നുന്നത്‌? ഫിലിപ്പീൻസിലുള്ള ചെറിൽ എന്ന ഒരു സഹോദരി പറയുന്നു: “ഞാൻ എന്റെ ഒരു ദിവസം തുടങ്ങുന്നതുതന്നെ യഹോവയുടെ സംഘടനയെക്കുറിച്ചും സഹോദരങ്ങളെക്കുറിച്ചും ഒക്കെയുള്ള വാർത്തകൾ വായിച്ചുകൊണ്ടാണ്‌. അത്‌ എനിക്ക്‌ ഒരുപാട്‌ ഇഷ്ടമാണ്‌.”

 jw.org-ൽ വരുന്ന വാർത്തകളും മറ്റു മാധ്യമങ്ങളിൽ വരുന്ന വാർത്തകളും തമ്മിലുള്ള വ്യത്യാസമാണ്‌ പല വായനക്കാരും പറയാറുള്ളത്‌. കസാഖ്‌സ്ഥാനിലുള്ള റ്റാറ്റിയാന പറയുന്നു: “jw.org-ൽ വരുന്ന വാർത്തകൾ ശരിയാണോ എന്ന്‌ സംശയിക്കേണ്ട ആവശ്യമേയില്ല. അത്‌ വിശ്വസിക്കാവുന്ന സത്യസന്ധമായ വാർത്തകളാണ്‌.” മെക്‌സിക്കോയിലെ അൽമാ സഹോദരിയുടെ വാക്കുകൾ ഇങ്ങനെയാണ്‌: “പൊതുവേ മാധ്യമങ്ങളിലെ വാർത്തകൾ കണ്ടാൽ നമ്മുടെ ടെൻഷൻ കൂടും. പക്ഷേ വാർത്താജാലകത്തിലെ ലേഖനങ്ങൾ നമുക്കു പ്രോത്സാഹനം തരുന്നതാണ്‌.”

 വാർത്താജാലകത്തിലെ വിവരങ്ങൾ വിശ്വസിക്കാമെന്നു മാത്രമല്ല, അതു നമ്മുടെ വിശ്വാസം ബലപ്പെടുത്തുന്നതുമാണ്‌. കെനിയയിലുള്ള ബെർണാഡ്‌ പറയുന്നു: “ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുള്ള സഹോദരങ്ങൾ ആണെങ്കിലും അവരെല്ലാം എന്റെ കുടുംബത്തിന്റെ ഭാഗമാണെന്ന്‌ ചിന്തിക്കാൻ ഈ വാർത്തകൾ എന്നെ സഹായിക്കുന്നുണ്ട്‌. അതുകൊണ്ട്‌ അവരുടെ പേരുകളും സാഹചര്യങ്ങളും എടുത്തുപറഞ്ഞ്‌ പ്രാർഥിക്കാൻ എനിക്കു പറ്റുന്നുണ്ട്‌.” കെനിയയിൽതന്നെയുള്ള ബിബ്രോൺ സഹോദരിയുടെ വാക്കുകൾ ഇങ്ങനെയാണ്‌: “പുതിയപുതിയ ഭാഷകളിൽ ബൈബിൾ പുറത്തിറങ്ങുന്നതിനെക്കുറിച്ച്‌ വായിക്കുമ്പോൾ എനിക്ക്‌ ആവേശം തോന്നാറുണ്ട്‌. യഹോവ പക്ഷപാതമുള്ള ഒരു ദൈവമല്ലെന്ന്‌ ഇത്‌ എന്നെ ഓർമിപ്പിക്കുന്നു.”

ലോകമെങ്ങുമുള്ള സഹോദരങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ എടുത്തുപറഞ്ഞ്‌ പ്രാർഥിക്കാൻ വാർത്താജാലകം നമ്മളെ സഹായിക്കുന്നു

 ഉപദ്രവങ്ങൾ നേരിടുന്ന സഹോദരങ്ങളെക്കുറിച്ചുള്ള വാർത്തകൾപോലും നമുക്കു പ്രോത്സാഹനം തരും. “അവരുടെ ധൈര്യത്തെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ എന്റെ വിശ്വാസം ശക്തമാക്കുന്നു” എന്ന്‌ കെനിയയിലെ ജാക്ലിൻ പറയുന്നു. സഹോദരി തുടർന്ന്‌ പറയുന്നു: “അവർ എങ്ങനെയാണ്‌ ഇതുപോലെ സഹിച്ചുനിൽക്കുന്നതെന്ന്‌ ഞാൻ ചിന്തിക്കാറുണ്ട്‌. നമുക്കു ചെറുതെന്നു തോന്നിയേക്കാവുന്ന ചില കാര്യങ്ങളുണ്ടല്ലോ, പ്രാർഥനയും ബൈബിൾവായനയും പാട്ടുപാടുന്നതും ഒക്കെ. അതാണ്‌ അവരെ പിടിച്ചുനിൽക്കാൻ സഹായിക്കുന്നതെന്ന്‌ എനിക്കു മനസ്സിലായി.”

 പ്രകൃതിദുരന്തത്തെക്കുറിച്ചുള്ള വാർത്തകൾ അറിയാൻ കഴിയുന്നതും സഹോദരങ്ങൾ വിലമതിക്കുന്നുണ്ട്‌. കോസ്റ്ററീക്കയിലുള്ള ബിയാട്രീസ്‌ സഹോദരിയുടെ ഈ വാക്കുകളിൽ ആ നന്ദി കാണാം: “ഒരു ദുരന്തം ഉണ്ടാകുമ്പോൾ സഹോദരങ്ങൾക്ക്‌ ആവശ്യമായതൊക്കെ സ്‌നേഹത്തോടെ എത്ര പെട്ടെന്നാണ്‌ സംഘടന എത്തിച്ച്‌ കൊടുക്കുന്നതെന്ന്‌ ഈ വാർത്തകൾ വായിക്കുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട്‌. ഇതു ശരിക്കും യഹോവയുടെ സംഘടനതന്നെയാണെന്ന്‌ എനിക്കു കൂടുതൽ ഉറപ്പാകുന്നു.”

 ലോകമെങ്ങുമുള്ള നമ്മുടെ സഹോദരങ്ങളെക്കുറിച്ചുള്ള പുതിയപുതിയ വാർത്തകൾ അറിയാനാകുന്നതിൽ നമ്മളെല്ലാം നന്ദിയുള്ളവരാണ്‌. ഇതെല്ലാം നടക്കുന്നതു ലോകവ്യാപകവേലയ്‌ക്കുവേണ്ടി നിങ്ങൾ സംഭാവന നൽകുന്നതുകൊണ്ടാണ്‌. പലരും donate.pr418.com വഴിയാണ്‌ ഇത്തരം സംഭാവനകൾ നൽകാറുള്ളത്‌. നിങ്ങളുടെ ഉദാരമായ സംഭാവനകൾക്ക്‌ ഒരുപാടു നന്ദി.