വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

Manuel Reino Berengui/DeFodi Images via Getty Images

ഉണർന്നിരിക്കുക!

ലോകകപ്പ്‌ ലോകത്തെ ഒന്നിപ്പിക്കുമോ?—ബൈബിളിനു പറയാനുള്ളത്‌

ലോകകപ്പ്‌ ലോകത്തെ ഒന്നിപ്പിക്കുമോ?—ബൈബിളിനു പറയാനുള്ളത്‌

 2022 നവംബർ 20 മുതൽ ഡിസംബർ 18 വരെ നീളുന്ന ഫിഫ ലോകകപ്പ്‌, 500 കോടിയോളം ആളുകൾ കാണുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇത്തരം കായികപരിപാടികൾക്ക്‌ കാണികൾ എന്ന നിലയിൽ ആളുകളെ ഒന്നിപ്പിക്കാൻ മാത്രമല്ല, അതിലും കൂടുതൽ കാര്യങ്ങൾ കൈവരിക്കാനാകുമെന്ന്‌ അനേകരും ചിന്തിക്കുന്നു.

  •   “കായികരംഗത്തിന്‌ ഈ ലോകത്തെതന്നെ മാറ്റിമറിക്കാനുള്ള കെൽപ്പുണ്ട്‌. അതിന്‌ നമ്മളെ പ്രചോദിപ്പിക്കാനാകും. മറ്റെന്തിനെക്കാളും ആളുകളെ ഒന്നിപ്പിക്കാൻ അതിനു ശക്തിയുണ്ട്‌.”—നെൽസൺ മണ്ടേല, സൗത്ത്‌ ആഫ്രിക്കയുടെ മുൻ പ്രസിഡന്റ്‌.

  •   “ഫുട്‌ബോൾ . . . ആളുകളിൽ പ്രതീക്ഷയും സന്തോഷവും ആവേശവും സ്‌നേഹവും നിറയ്‌ക്കുന്നു. വ്യത്യാസങ്ങൾക്കിടയിലും അത്‌ ആളുകളെ ഒരുമിപ്പിക്കുന്നു.”—ജിയാനി ഇൻഫാന്റിനോ, ഫിഫയുടെ a പ്രസിഡന്റ്‌.

 ലോകകപ്പിനോ മറ്റ്‌ കായികപരിപാടികൾക്കോ ഇത്തരം മഹത്തായ ലക്ഷ്യങ്ങൾ കൈവരിക്കാനാകുമോ? സമാധാനത്തിനും ഐക്യത്തിനും അത്‌ വഴിതുറക്കുമോ?

ഇത്‌ ഐക്യത്തിലേക്കോ?

 ഈ വർഷത്തെ ലോകകപ്പ്‌ ലോകത്തിനു മുന്നിൽ വെറുമൊരു കാൽപ്പന്തുകളി മാത്രമല്ല. അതു ചൂടുപിടിച്ച പല ചർച്ചകൾക്കും തിരികൊളുത്തിയിരിക്കുന്നു. മനുഷ്യാവകാശങ്ങൾ, വംശീയത, സാമ്പത്തിക അസമത്വം എന്നിങ്ങനെയുള്ള സാമൂഹികവും രാഷ്ട്രീയവും ആയ പല വിഷയങ്ങളിലേക്കും അത്‌ ആളുകളുടെ ശ്രദ്ധ ക്ഷണിച്ചു.

 എങ്കിലും പലർക്കും ലോകകപ്പുപോലുള്ള അന്താരാഷ്ട്ര കായികപരിപാടികൾ വളരെ ഇഷ്ടമാണ്‌. പക്ഷേ ആളുകൾ എത്രയൊക്കെ ആഗ്രഹിച്ചാലും ഇത്തരം പരിപാടികൾക്കു നിലനിൽക്കുന്ന ഐക്യം കൊണ്ടുവരാൻ കഴിയില്ല. പലപ്പോഴും ഇത്തരം മത്സരങ്ങളിലൂടെ ഉണ്ടാകുന്നത്‌, ആളുകളെ തമ്മിൽ ഭിന്നിപ്പിക്കുന്ന മനോഭാവവും പ്രവൃത്തികളുമാണ്‌. അത്‌ ‘അവസാനകാലത്തിന്റെ’ അടയാളമാണെന്നു ബൈബിൾ പറയുന്നു.—2 തിമൊഥെയൊസ്‌ 3:1-5.

ലോകത്തെ ഒന്നിപ്പിക്കാൻപോകുന്നത്‌!

 ലോകം മുഴുവൻ ഒരൊറ്റ കുടക്കീഴിലാകുമെന്ന പ്രത്യാശ ബൈബിൾ തരുന്നു. ഭൂമിയിലുള്ള എല്ലാ മനുഷ്യരും ‘ദൈവരാജ്യമെന്ന’ സ്വർഗീയ ഗവൺമെന്റിനുകീഴിൽ ഒരൊറ്റ ജനതയായി, ഐക്യത്തോടെ ഭാവിയിൽ ജീവിക്കുമെന്നു ബൈബിൾ ഉറപ്പുതരുന്നു.—ലൂക്കോസ്‌ 4:43; മത്തായി 6:10.

 ആ രാജ്യത്തിന്റെ രാജാവായ യേശുക്രിസ്‌തു ഭൂമിയിലെങ്ങും സമാധാനമുണ്ടെന്ന്‌ ഉറപ്പുവരുത്തും. ബൈബിൾ പറയുന്നു:

  •   “നീതിമാന്മാർ തഴച്ചുവളരും; . . . സമാധാനസമൃദ്ധിയുണ്ടാകും.”—സങ്കീർത്തനം 72:7.

  •   “സഹായത്തിനായി കേഴുന്ന ദരിദ്രനെ അവൻ രക്ഷിക്കും; . . . അടിച്ചമർത്തലിനും അക്രമത്തിനും ഇരയാകുന്നവരെ അവൻ മോചിപ്പിക്കും.”—സങ്കീർത്തനം 72:12, 14.

 ഇന്നുപോലും യേശുവിന്റെ പഠിപ്പിക്കലുകൾ 239 ദേശങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിന്‌ ആളുകളെ ഐക്യത്തിൽ കഴിയാൻ സഹായിച്ചിട്ടുണ്ട്‌. മറ്റുള്ളവരെ വെറുക്കുന്നത്‌ ഒഴിവാക്കാൻ അവർ പഠിച്ചിരിക്കുന്നു. കൂടുതൽ അറിയാൻ, “വെറുപ്പിന്റെ ചങ്ങല പൊട്ടിച്ചെറിയാം” എന്ന തലക്കെട്ടിനു കീഴിലുള്ള ലേഖനങ്ങൾ വായിക്കുക.

a ഫിഫ (Fédération Internationale de Football Association) എന്നത്‌ ഫുട്‌ബോളിന്റെ രാജ്യാന്തര ഭരണസമിതിയാണ്‌.