വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 3—കാലത്തിന്റെ നീരൊഴുക്കിൽ സംഭവങ്ങൾ അളക്കൽ

പാഠം 3—കാലത്തിന്റെ നീരൊഴുക്കിൽ സംഭവങ്ങൾ അളക്കൽ

നിശ്വസ്‌ത തിരുവെഴുത്തുകളും അതിന്റെ പശ്ചാത്തലവും സംബന്ധിച്ച പാഠങ്ങൾ

പാഠം 3—കാലത്തിന്റെ നീരൊഴുക്കിൽ സംഭവങ്ങൾ അളക്കൽ

ബൈബിൾനാളുകളിലെ സമയത്തിന്റെ കണക്കാക്കലും എബ്രായ തിരുവെഴുത്തുകളിലെയും ഗ്രീക്ക്‌ തിരുവെഴുത്തുകളിലെയും പ്രമുഖ സംഭവങ്ങളുടെ കാലഗണനയെക്കുറിച്ചുളള ഒരു ചർച്ചയും.

1. (എ) യഹോവ കൃത്യതയുളള ഒരു സമയപാലകനാണെന്നു സൂചിപ്പിക്കുന്നതെന്ത്‌? (ബി) ബൈബിൾ കാലഗണന മനസ്സിലാക്കുന്നതിൽ എന്തു പുരോഗതി നേടിയിട്ടുണ്ട്‌?

 ദാനീയേലിന്‌ “വടക്കേ രാജാവി”നെയും “തെക്കേ രാജാവി”നെയും കുറിച്ചുളള ദർശനം കൊടുത്തപ്പോൾ യഹോവയുടെ ദൂതൻ ‘നിയമിക്കപ്പെട്ട കാലം’ എന്ന പദപ്രയോഗം പല പ്രാവശ്യം ഉപയോഗിച്ചു. (ദാനീ. 11:6, 27, 29, 35, NW) യഹോവ കൃത്യസമയത്തു തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്ന കൃത്യതയുളള ഒരു സമയപാലകനാണെന്നു സൂചിപ്പിക്കുന്ന മറ്റനേകം തിരുവെഴുത്തുകളുമുണ്ട്‌. (ലൂക്കൊ. 21:24; 1 തെസ്സ. 5:1, 2) അവൻ തന്റെ വചനമായ ബൈബിളിൽ കാലത്തിന്റെ നീരൊഴുക്കിൽ പ്രധാനപ്പെട്ട സംഭവങ്ങളുടെ സ്ഥാനം നിർണയിക്കുന്നതിനു പല “മാർഗദർശക” സഹായങ്ങൾ പ്രദാനംചെയ്‌തിട്ടുണ്ട്‌. ബൈബിൾകാലഗണനയുടെ ഗ്രാഹ്യത്തിൽ വളരെ പുരോഗതി നേടിയിട്ടുണ്ട്‌. പുരാവസ്‌തുശാസ്‌ത്രജ്ഞൻമാരും മറ്റുളളവരും നടത്തുന്ന ഗവേഷണം ബൈബിൾരേഖയിലെ മുഖ്യ സംഭവങ്ങളുടെ സമയനിർണയം നടത്തുന്നതിനു നമ്മെ പ്രാപ്‌തരാക്കുമാറു വിവിധ പ്രശ്‌നങ്ങളുടെമേൽ വെളിച്ചംവീശുന്നതിൽ തുടരുന്നു.—സദൃ. 4:18.

2. ക്രമസൂചക സംഖ്യകൾ കൊണ്ടു കണക്കാക്കുന്നതിന്റെ ഒരു ദൃഷ്ടാന്തം നൽകുക.

2 ക്രമസൂചക സംഖ്യകളും ഗണിത സംഖ്യകളും. മുൻ പാഠത്തിൽ (24-ഉം 25-ഉം ഖണ്ഡികകൾ) ക്രമസൂചക സംഖ്യകളും ഗണിത സംഖ്യകളും തമ്മിൽ ഒരു വ്യത്യാസമുണ്ടെന്നു നാം മനസ്സിലാക്കിക്കഴിഞ്ഞു. ആധുനിക തീയതിനിർണയ രീതികൾക്കു ചേർച്ചയിൽ ബൈബിൾകാലഘട്ടങ്ങളെ അളക്കുമ്പോൾ ഇതു മനസ്സിൽ പിടിച്ചുകൊളളണം. ദൃഷ്ടാന്തത്തിന്‌, “യെഹൂദാരാജാവായ യെഹോയാക്കീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാമാണ്ടി”നെക്കുറിച്ചുളള പരാമർശത്തിൽ ‘മുപ്പത്തേഴാം’ എന്നത്‌ ഒരു ക്രമസൂചക സംഖ്യയാണ്‌. അത്‌ 36 പൂർണ വർഷങ്ങളെയും ഏതാനും ദിവസങ്ങളെയും അല്ലെങ്കിൽ ആഴ്‌ചകളെയും അല്ലെങ്കിൽ മാസങ്ങളെയും (36-ാം വർഷത്തിന്റെ അവസാനം മുതൽ കടന്നുപോയ ഏതു സമയത്തെയും) കുറിക്കുന്നു.—യിരെ. 52:31.

3. (എ) ബൈബിൾതീയതികൾ നിർണയിക്കുന്നതിൽ ഏതു സംസ്ഥാനരേഖകൾ സഹായിക്കുന്നു? (ബി) ഒരു വാഴ്‌ചാവർഷം എന്തായിരുന്നു, ഒരു സിംഹാസനാരോഹണവർഷം എന്തായിരുന്നു?

3 വാഴ്‌ചയുടെ ആണ്ടുകളും സ്ഥാനാരോഹണത്തിന്റെ ആണ്ടുകളും. യഹൂദയുടെയും ഇസ്രായേലിന്റെയും ഗവൺമെൻറുകളുടെ സംസ്ഥാനരേഖകളെയും ബാബിലോന്റെയും പേർഷ്യയുടെയും സംസ്ഥാനകാര്യങ്ങളെയും ബൈബിൾ പരാമർശിക്കുന്നുണ്ട്‌. ഈ നാലു രാജ്യങ്ങളിലും രാജാക്കൻമാരുടെ ഭരണാധിപത്യങ്ങളനുസരിച്ചു കൃത്യമായി സംസ്ഥാന കാലഗണന നടത്തിയിരുന്നു. ഗണനയുടെ അതേ വ്യവസ്ഥ ബൈബിളിലും അനുവർത്തിച്ചിരിക്കുന്നു. ഒട്ടുമിക്കപ്പോഴും ബൈബിൾ ഉദ്ധരിക്കുന്ന പ്രമാണത്തിന്റെ പേർ നൽകുന്നു. ദൃഷ്ടാന്തമായി “ശലോമോന്റെ വൃത്താന്തപുസ്‌തകം.” (1 രാജാ. 11:41) ഒരു രാജാവിന്റെ വാഴ്‌ചക്കാലത്തിൽ ഒരു സിംഹാസനാരോഹണവർഷത്തിന്റെ ഭാഗം ഉൾപ്പെടുമായിരുന്നു, വാഴ്‌ചയുടെ പൂർണവർഷങ്ങളുടെ സംഖ്യ അതേ തുടർന്നു വരും. വാഴ്‌ചയുടെ വർഷങ്ങൾ രാജത്വത്തിന്റെ ഔദ്യോഗിക വർഷങ്ങളായിരുന്നു, അവ സാധാരണമായി നീസാൻമുതൽ നീസാൻവരെ അല്ലെങ്കിൽ വസന്തംമുതൽ വസന്തംവരെ കണക്കാക്കിയിരുന്നു. ഒരു രാജാവ്‌ സിംഹാസനത്തിൽ പിൻഗാമിയായി ഭരണം തുടങ്ങിയപ്പോൾ അടുത്ത വസന്ത നീസാൻമാസംവരെ ഇടയ്‌ക്കുളള മാസങ്ങൾ അവന്റെ സിംഹാസനാരോഹണ വർഷമായി പരാമർശിക്കപ്പെട്ടു. ആ കാലത്ത്‌ അവൻ തന്റെ മുൻഗാമിയുടെ വാഴ്‌ചയുടെ കാലഘട്ടത്തെ പൂർത്തീകരിച്ചിരുന്നു. എന്നിരുന്നാലും അവന്റെ സ്വന്തം വാഴ്‌ചയുടെ കാലഘട്ടം അടുത്ത നീസാൻ 1-നു തുടങ്ങുന്നതായി കണക്കാക്കപ്പെട്ടു.

4. ബൈബിൾകാലഗണന വാഴ്‌ചയുടെ വർഷങ്ങളനുസരിച്ചു കണക്കുകൂട്ടാവുന്നതെങ്ങനെയെന്നു പ്രകടമാക്കുക.

4 ഒരു ഉദാഹരണമായി, ശലോമോൻ പൊ.യു.മു. 1037 നീസാനു മുമ്പ്‌ ഒരു സമയത്തു വാഴ്‌ച തുടങ്ങിയതായി കാണപ്പെടുന്നു, ദാവീദ്‌ അപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു. താമസിയാതെ ദാവീദു മരിച്ചു. (1 രാജാ. 1:39, 40; 2:10) ഏതായാലും, ദാവീദിന്റെ വാഴ്‌ചയുടെ അവസാനവർഷം പൊ.യു.മു. 1037-ലെ വസന്തംവരെ തുടർന്നു, അതും അവന്റെ 40-വർഷഭരണത്തിന്റെ ഭാഗമായി എണ്ണപ്പെട്ടു. ശലോമോന്റെ വാഴ്‌ചയുടെ തുടക്കംമുതുൽ പൊ.യു.മു. 1037 വസന്തംവരെയുളള ഭാഗികമായ വർഷം ശലോമോന്റെ സിംഹാസനാരോഹണവർഷമായി പരാമർശിക്കപ്പെടുന്നു, അവൻ അപ്പോഴും തന്റെ പിതാവിന്റെ ഭരണകാലത്തെ പൂരിപ്പിക്കുകയായിരുന്നതുകൊണ്ട്‌ അത്‌ അവന്റെ വാഴ്‌ചയുടെ ഒരു വർഷമായി കൂട്ടാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട്‌, ശലോമോന്റെ വാഴ്‌ചയുടെ ഒന്നാമത്തെ പൂർണവർഷം പൊ.യു.മു. 1037 നീസാൻവരെ തുടങ്ങിയില്ല. (1 രാജാ. 2:12) ഒടുവിൽ, വാഴ്‌ചയുടെ 40 പൂർണ വർഷങ്ങൾ രാജാവായുളള ശലോമോന്റെ ഭരണത്തിന്റേതായി പറയപ്പെട്ടു. (1 രാജാ. 11:42) ഈ വിധത്തിൽ വാഴ്‌ചയുടെ വർഷങ്ങളെ സിംഹാസനാരോഹണവർഷത്തിൽനിന്നു വേർതിരിച്ചു നിർത്തുന്നതിനാൽ ബൈബിൾ കാലഗണന കൃത്യമായി കണക്കാക്കുക സാധ്യമാണ്‌. a

ആദാമിന്റെ സൃഷ്ടിവരെ പിമ്പോട്ടു കണക്കുകൂട്ടൽ

5. യെരുശലേമിലെ യഹോവയുടെ ആരാധനയുടെ പുനഃസ്ഥാപനത്തിന്റെ തീയതി എങ്ങനെ തീരുമാനിക്കപ്പെടുന്നു?

5 ആധാരത്തീയതിയിൽ തുടങ്ങുന്നു. ആദാമിന്റെ സൃഷ്ടിവരെ പിമ്പോട്ട്‌ എണ്ണുന്നതിനുളള ആധാരത്തീയതി ബാബിലോന്യരാജവംശത്തെ കോരേശ്‌ മറിച്ചിട്ട തീയതിയായ പൊ.യു.മു. 539 ആണ്‌. b കോരേശ്‌ പൊ.യു.മു. 537-ലെ വസന്തത്തിനു മുമ്പത്തെ തന്റെ ആദ്യവർഷത്തിൽ യഹൂദൻമാരുടെ വിമോചനത്തിന്റെ വിളംബരം പുറപ്പെടുവിച്ചു. സെപ്‌റ്റംബറിന്റെയും ഒക്‌ടോബറിന്റെയും ഭാഗങ്ങളോട്‌ ഒത്തുവരുന്ന ഏഴാം മാസമായ തിസ്രിയിൽ ഇസ്രായേൽപുത്രൻമാർ യെരുശലേമിൽ തിരിച്ചെത്തിയിരുന്നുവെന്ന്‌ എസ്രാ 3:1 വിവരിക്കുന്നു. അതുകൊണ്ട്‌, പൊ.യു.മു. 537-ലെ ശരത്‌കാലം യഹോവയുടെ ആരാധന യെരുശലേമിൽ പുനഃസ്ഥാപിച്ചതിന്റെ തീയതിയെന്ന നിലയിൽ കണക്കാക്കപ്പെടുന്നു.

6. (എ) മുൻകൂട്ടിപ്പറയപ്പെട്ട ഏതു കാലഘട്ടം പൊ.യു.മു. 537-ലെ ശരത്‌കാലത്ത്‌ അവസാനിച്ചു? (ബി) ആ കാലഘട്ടം എപ്പോൾ തുടങ്ങിയിരിക്കണം, വസ്‌തുതകൾ അതിനെ എങ്ങനെ പിന്താങ്ങുന്നു?

6 പൊ.യു.മു. 537-ലെ ശരത്‌കാലത്തെ യഹോവയുടെ ആരാധനയുടെ ഈ പുനഃസ്ഥാപനം ഒരു പ്രാവചനിക കാലഘട്ടത്തിന്റെ അവസാനത്തെ കുറിച്ചു. ഏതു കാലഘട്ടത്തിന്റെ? അതു വാഗ്‌ദത്തദേശം ‘ശൂന്യമായിക്കിടക്കേണ്ടിയിരുന്ന’ “എഴുപതു സംവത്സരം” ആയിരുന്നു, “ബാബേലിലെ എഴുപതു സംവത്സരം കഴിഞ്ഞശേഷമേ ഞാൻ നിങ്ങളെ സന്ദർശിച്ചു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നിങ്ങളോടുളള എന്റെ വചനം ഞാൻ നിവർത്തിക്കയുളളു” എന്നും യഹോവ അതിനെക്കുറിച്ചു പറഞ്ഞിരുന്നു. (യിരെ. 25:11, 12; 29:10) ഈ പ്രവചനം സുപരിചിതമായിരുന്ന ദാനീയേൽ “എഴുപതു സംവത്സരം” അവസാനിക്കാറായപ്പോൾ അതിനനുസൃതമായി പ്രവർത്തിച്ചു. (ദാനീ. 9:1-3) അപ്പോൾ പൊ.യു.മു. 537-ാം വർഷത്തിലെ ശരത്‌കാലത്ത്‌ അവസാനിച്ച “എഴുപതു സംവത്സരം” പൊ.യു.മു. 607-ലെ ശരത്‌കാലത്തു തുടങ്ങിയിരിക്കണം. വസ്‌തുതകൾ ഇതിനെ പിന്താങ്ങുന്നു. യിരെമ്യാവു 52-ാം അധ്യായം യെരുശലേമിന്റെ ഉപരോധം, ബാബിലോന്യമുന്നേറ്റം, പൊ.യു.മു. 607-ലെ സിദെക്കിയാരാജാവിന്റെ പിടിച്ചടക്കൽ എന്നീ സുപ്രധാന സംഭവങ്ങൾ വർണിക്കുന്നു. അനന്തരം, 12-ാം വാക്യം പ്രസ്‌താവിക്കുന്നതുപോലെ, “അഞ്ചാം മാസം പത്താം തിയ്യതി” അതായത്‌, ആബിന്റെ പത്താം ദിവസം (ജൂലൈയുടെയും ആഗസ്‌റ്റിന്റെയും ഭാഗങ്ങളോട്‌ ഒത്തുവരുന്നത്‌) ബാബിലോന്യർ ആലയത്തെയും നഗരത്തെയും ചുട്ടുകരിച്ചു. എന്നിരുന്നാലും ഇത്‌ അപ്പോഴും “എഴുപതു സംവത്സര”ത്തിന്റെ തുടക്കമായിരുന്നില്ല. യഹൂദ്യപരമാധികാരത്തിന്റെ കുറെ ശേഷിപ്പുകൾ ഗദല്യാവ്‌ എന്ന വ്യക്തിയിൽ തങ്ങിനിന്നിരുന്നു, അവനെ ശേഷിച്ച യഹൂദ്യ അധിവാസകേന്ദ്രങ്ങളുടെ നാടുവാഴിയായി ബാബിലോൻ രാജാവു നിയമിച്ചിരുന്നു. “ഏഴാം മാസത്തിൽ,” ഗദല്യാവും മറ്റു ചിലരും കൊല്ലപ്പെട്ടു, തന്നിമിത്തം ശേഷിച്ച യഹൂദൻമാർ ഭയന്ന്‌ ഈജിപ്‌തിലേക്ക്‌ ഓടിപ്പോയി. അപ്പോൾ മാത്രമേ, പൊ.യു.മു. 607 ഏതാണ്ട്‌ ഒക്‌ടോബർ 1 മുതൽ, ദേശം പൂർണമായ അർഥത്തിൽ ‘എഴുപതു സംവത്സരം തികയുവോളം ശൂന്യമായി കിടന്നുളളു.’—2 രാജാ. 25:22-26; 2 ദിന. 36:20, 21.

7. (എ) ശലോമോന്റെ മരണശേഷമുളള രാജ്യത്തിന്റെ വിഭജനംവരെയുളള വർഷങ്ങൾ പിമ്പോട്ട്‌ എങ്ങനെ കണക്കുകൂട്ടാം? (ബി) യെഹെസ്‌കേലിന്റെ പ്രവചനം ഏതു തെളിവു നൽകുന്നു?

7 പൊ.യു.മു. 607 മുതൽ പൊ.യു.മു. 997 വരെ. യെരുശലേമിന്റെ പതനംമുതൽ ശലോമോന്റെ മരണത്തിനുശേഷമുളള രാജ്യത്തിന്റെ വിഭജനംവരെയുളള ഈ കാലഘട്ടം പിമ്പോട്ടു കണക്കുകൂട്ടുന്നതിനു പല പ്രയാസങ്ങളുണ്ട്‌. എന്നിരുന്നാലും, ഒന്നും രണ്ടും രാജാക്കൻമാരിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇസ്രായേലിലെയും യഹൂദയിലെയും രാജാക്കൻമാരുടെ വാഴ്‌ചകളുടെ ഒരു താരതമ്യപഠനം ഈ കാലഘട്ടം 390 വർഷത്തെ ഉൾക്കൊളളിക്കുന്നതായി സൂചിപ്പിക്കുന്നു. ശരിയായ സംഖ്യ ഇതാണെന്നുളളതിനു ശക്തമായ തെളിവാണ്‌ യെഹെസ്‌കേൽ 4:1-13-ലെ പ്രവചനം. ഈ പ്രവചനം യെരുശലേം ഉപരോധിക്കപ്പെടുകയും അതിലെ നിവാസികൾ ജനതകളാൽ അടിമകളായി പിടിക്കപ്പെടുകയും ചെയ്യുന്ന കാലത്തിലേക്കു വിരൽചൂണ്ടുന്നതായി അതു പ്രകടമാക്കുന്നു, അതു സംഭവിച്ചത്‌ പൊ.യു.മു. 607-ൽ ആണ്‌. അതുകൊണ്ട്‌ യഹൂദയുടെ കാര്യത്തിൽ പറയപ്പെട്ട 40 വർഷം യെരുശലേമിന്റെ ശൂന്യമാക്കലോടെ അവസാനിച്ചു. ഇസ്രായേലിന്റെ കാര്യത്തിൽ പറയപ്പെട്ട 390 വർഷം ശമര്യ നശിപ്പിക്കപ്പെട്ടപ്പോൾ അവസാനിച്ചില്ല, കാരണം അത്‌ യെഹെസ്‌കേൽ പ്രവചിച്ചതിനു ദീർഘനാൾ മുമ്പായിരുന്നു. പ്രവചനം യെരുശലേമിന്റെ ഉപരോധത്തിലേക്കും നാശത്തിലേക്കും വിരൽ ചൂണ്ടുന്നതായി വ്യക്തമായി പറയുകയും ചെയ്യുന്നു. അങ്ങനെ, “യിസ്രായേൽ ഗൃഹത്തിന്റെ അകൃത്യ”വും പൊ.യു.മു. 607-ൽ അവസാനിച്ചു. ഈ തീയതിമുതൽ പിമ്പോട്ട്‌ എണ്ണുമ്പോൾ 390 വർഷത്തെ കാലഘട്ടം പൊ.യു.മു. 997-ൽ തുടങ്ങിയെന്നു നാം കാണുന്നു. ശലോമോന്റെ മരണശേഷം ആ വർഷത്തിൽ യെരോബയാം ദാവീദ്‌ഗൃഹത്തിൽനിന്നു പിരിഞ്ഞുപോയി “യിസ്രായേലിനെ യഹോവയെ വിട്ടുമാറുമാറാക്കി അവരെക്കൊണ്ടു വലിയോരു പാപം ചെയ്യിച്ചു.”—2 രാജാ. 17:21.

8. (എ) പുറപ്പാടുവരെ പിമ്പോട്ടു വർഷങ്ങൾ കണക്കാക്കുന്നത്‌ എങ്ങനെ? (ബി) ഈ സമയത്തോടടുത്തു ബൈബിൾ കാലഗണനയെ ഏതു മാറ്റം ബാധിക്കുന്നു?

8 പൊ.യു.മു. 997 മുതൽ പൊ.യു.മു. 1513 വരെ. ശലോമോന്റെ 40 പൂർണ വാഴ്‌ചാവർഷങ്ങളിൽ അവസാനത്തേതു പൊ.യു.മു. 997-ലെ വസന്തത്തിൽ അവസാനിച്ചതുകൊണ്ട്‌ അവന്റെ വാഴ്‌ചയുടെ ഒന്നാമത്തെ വർഷം പൊ.യു.മു. 1037-ന്റെ വസന്തത്തിൽ തുടങ്ങിയിരിക്കണമെന്നു സിദ്ധിക്കുന്നു. (1 രാജാ. 11:42) 1 രാജാക്കൻമാർ 6:1-ലെ ബൈബിൾരേഖ ശലോമോൻ തന്റെ വാഴ്‌ചയുടെ നാലാം വർഷം രണ്ടാം മാസത്തിൽ യെരുശലേമിൽ യഹോവയുടെ ആലയം പണിയാൻ തുടങ്ങിയെന്നു പറയുന്നു. അതിന്റെ അർഥം അവന്റെ വാഴ്‌ചയുടെ മൂന്നു പൂർണവർഷവും ഒരു മുഴുമാസവും കടന്നുപോയിരുന്നുവെന്നാണ്‌, ആലയനിർമാണത്തിന്റെ തുടക്കത്തിനു നമ്മെ പൊ.യു.മു. 1034-ന്റെ ഏപ്രിൽ-മേയിൽ എത്തിച്ചുകൊണ്ടുതന്നെ. എന്നിരുന്നാലും, ഇതു “യിസ്രായേൽമക്കൾ മിസ്രയീം ദേശത്തുനിന്നു പുറപ്പെട്ടതിന്റെ നാനൂറ്റെൺപതാം സംവത്സര”വുമായിരുന്നുവെന്ന്‌ ഇതേ തിരുവെഴുത്തു പ്രസ്‌താവിക്കുന്നു. വീണ്ടും 480-ാം എന്നത്‌ 479 പൂർണസംവത്സരങ്ങളെ സൂചിപ്പിക്കുന്ന ഒരു ക്രമസൂചക സംഖ്യയാണ്‌. അതുകൊണ്ട്‌ 1034-നോടു 479 കൂട്ടുമ്പോൾ ഇസ്രായേൽ ഈജിപ്‌തിൽനിന്നു പുറത്തുകടന്ന വർഷമെന്ന നിലയിൽ പൊ.യു.മു. 1513 എന്ന തീയതി കിട്ടുന്നു. പാഠം 2-ന്റെ 19-ാം ഖണ്ഡിക പൊ.യു.മു. 1513 എന്ന വർഷംമുതൽ ആബീബ്‌ (നീസാൻ) ഇസ്രായേലിന്‌ “ആണ്ടിൽ ഒന്നാം മാസം” (പുറ. 12:2) ആയി കണക്കാക്കണമായിരുന്നു എന്നും നേരത്തെ ശരത്‌കാലത്തു തിസ്രിമാസത്തോടെ ആരംഭിക്കുന്ന വർഷമായിരുന്നു പിന്തുടർന്നിരുന്നത്‌ എന്നും വിശദീകരിക്കുന്നു. ദ ന്യൂ ഷാഫ്‌-ഹെർസോഗ്‌ എൻസൈക്ലോപീഡിയ ഓഫ്‌ റിലിജിയസ്‌ നോളജ്‌ 1957, വാല്യം 12, പേജ്‌ 474 ഇങ്ങനെ അഭിപ്രായപ്പെടുന്നു: “രാജാക്കൻമാരുടെ വാഴ്‌ചയുടെ വർഷങ്ങളുടെ കണക്കാക്കൽ വസന്തത്തിൽ ആരംഭിച്ച വർഷത്തിൽ അധിഷ്‌ഠിതമാണ്‌, ഇതു പ്രാബല്യത്തിലിരുന്ന ബാബിലോന്യരീതിക്കു സമാന്തരവുമാണ്‌.” സംവത്സരത്തിന്റെ ശരത്‌കാലത്തെ തുടക്കം വസന്തത്തിലെ തുടക്കത്തിലേക്കു മാറുന്ന രീതി ബൈബിളിലെ കാലഘട്ടങ്ങൾക്കു ബാധകമാക്കാൻ തുടങ്ങിയത്‌ എപ്പോഴായാലും സമയകണക്കാക്കലിൽ എവിടെയോ ആറുമാസത്തിന്റെ നേട്ടമോ നഷ്ടമോ ഇതിൽ ഉൾപ്പെട്ടിരിക്കുമായിരുന്നു.

9. (എ) അബ്രഹാമ്യ ഉടമ്പടി പ്രാബല്യത്തിലായതുവരെ രേഖയുടെ തീയതി പിമ്പോട്ടു നിർണയിക്കുന്നത്‌ എങ്ങനെ? (ബി) ഈ കാലഘട്ടത്തിലെ ആദ്യത്തെ 215 വർഷങ്ങൾ കണക്കുകൂട്ടുന്നത്‌ എങ്ങനെ? (സി) അബ്രഹാം കനാനിലേക്കു പോകുന്ന വഴി യൂഫ്രട്ടീസ്‌ കടന്നപ്പോൾ എത്ര വയസ്സായിരുന്നു?

9 പൊ.യു.മു. 1513 മുതൽ പൊ.യു.മു. 1943 വരെ.” “ഈജിപ്‌തിൽ വസിച്ചിരുന്ന ഇസ്രായേൽപുത്രൻമാരുടെ വാസം നാനൂറ്റി മുപ്പതു സംവത്സരമായിരുന്നു” എന്നു പുറപ്പാടു 12:40, 41-ൽ [NW] മോശ രേഖപ്പെടുത്തുന്നു. മേൽപ്പറഞ്ഞ വാചകരീതിയിൽനിന്ന്‌ ഈ “വാസ”മെല്ലാം ഈജിപ്‌തിലായിരുന്നില്ലെന്നു പ്രകടമാണ്‌. ഈ കാലഘട്ടം തുടങ്ങുന്നത്‌ അബ്രഹാം കനാനിലേക്കു പോകുന്ന വഴി യൂഫ്രട്ടീസ്‌ കടക്കുമ്പോഴാണ്‌, ആ സമയത്താണ്‌ അബ്രഹാമുമായുളള യഹോവയുടെ ഉടമ്പടി പ്രാബല്യത്തിൽ വന്നത്‌. ഈ “വാസ”ത്തിന്റെ ആദ്യത്തെ 215 വർഷം കനാനിലായിരുന്നു, അപ്പോൾ പൊ.യു.മു. 1513-ൽ ഇസ്രായേൽ സകല ഈജിപ്‌ഷ്യൻ നിയന്ത്രണത്തിൽനിന്നും ആശ്രയത്തിൽനിന്നും പൂർണമായി സ്വതന്ത്രമാകുന്നതുവരെ ഒരു തുല്യകാലഘട്ടം ഈജിപ്‌തിൽ ചെലവഴിക്കപ്പെട്ടു. c പുറപ്പാടു 12:40-നെ സംബന്ധിച്ച പുതിയ ലോകഭാഷാന്തരം അടിക്കുറിപ്പ്‌, മാസറ്റെറിക്കിനെക്കാൾ പഴക്കമുളള എബ്രായ പാഠത്തെ അടിസ്ഥാനപ്പെടുത്തിയുളള ഗ്രീക്ക്‌ സെപ്‌ററുവജിൻറ്‌ “ഈജിപ്‌ത്‌” എന്ന പദത്തിനു പിന്നാലെ “കനാൻദേശത്തും” എന്ന വാക്കുകൾ കൂട്ടിച്ചേർക്കുന്നതായി കാണിക്കുന്നു. ശമര്യൻ പഞ്ചഗ്രന്ഥങ്ങൾ അതുതന്നെ ചെയ്യുന്നു. ഈ 430 വർഷത്തെക്കുറിച്ചു പറയുന്ന ഗലാത്യർ 3:17-ഉം ഈ കാലഘട്ടം കനാനിലേക്കു പോകുന്ന വഴി അബ്രഹാം യൂഫ്രട്ടീസ്‌ കടന്ന സമയത്ത്‌ അബ്രഹാമിക ഉടമ്പടി പ്രാബല്യത്തിലായതോടെ തുടങ്ങിയെന്നു സ്ഥിരീകരിക്കുന്നു. അതുകൊണ്ട്‌ ഇതു പൊ.യു.മു. 1943-ൽ ആയിരുന്നു, അന്ന്‌ അബ്രഹാമിന്‌ 75 വയസ്സായിരുന്നു.—ഉല്‌പ. 12:4.

10. തെളിവിന്റെ വേറെ ഏതു ധാര അബ്രഹാമിന്റെ കാലത്തെ കാലഗണനയെ പിന്താങ്ങുന്നു?

10 തെളിവിന്റെ മറ്റൊരു ധാര മേൽപ്പറഞ്ഞ കണക്കുകൂട്ടലിനെ പിന്താങ്ങുന്നു: അബ്രഹാമിന്റെ സന്തതി 400 സംവത്സരം പീഡിപ്പിക്കപ്പെടുന്നതായി പ്രവൃത്തികൾ 7:6-ൽ പറയുന്നു. ഈജിപ്‌തിനാലുളള പീഡനം പൊ.യു.മു 1513-ൽ യഹോവ നീക്കംചെയ്‌തതുകൊണ്ടു പീഡനത്തിന്റെ തുടക്കം പൊ.യു.മു. 1913-ൽ ആയിരിക്കണം. ഇത്‌ ഇസ്‌ഹാക്കിന്റെ ജനനശേഷം അഞ്ചു വർഷം കഴിഞ്ഞായിരുന്നു, ഇസ്‌ഹാക്കിന്റെ മുലകുടിമാറലിന്റെ സമയത്തെ യിശ്‌മായേലിന്റെ ‘പരിഹസിക്കലിനോട്‌’ ഒത്തുവരുകയും ചെയ്യുന്നു.—ഉല്‌പ. 15:13; 21:8, 9.

11. ബൈബിൾ സമയപ്പട്ടിക നമ്മെ പ്രളയത്തിന്റെ തീയതിയിലേക്കു പിമ്പോട്ടു കൊണ്ടുപോകുന്നത്‌ എങ്ങനെ?

11 പൊ.യു.മു. 1943 മുതൽ പൊ.യു.മു. 2370 വരെ. അബ്രഹാം പൊ.യു.മു. 1943-ൽ കനാനിൽ പ്രവേശിച്ചപ്പോൾ അവനു 75 വയസ്സു പ്രായമായിരുന്നുവെന്നു നാം കണ്ടുകഴിഞ്ഞു. ഇപ്പോൾ കാലത്തിന്റെ നീരൊഴുക്ക്‌ കുറേക്കൂടെ പിമ്പോട്ടു നോഹയുടെ നാളുകൾവരെ നിർണയിക്കുക സാധ്യമാണ്‌. ഇതു ചെയ്യുന്നത്‌ നമുക്കുവേണ്ടി ഉല്‌പത്തി 11:10 മുതൽ 12:4 വരെ പ്രദാനംചെയ്‌തിരിക്കുന്ന കാലഘട്ടങ്ങൾ ഉപയോഗിച്ചുകൊണ്ടാണ്‌. മൊത്തം 427 വർഷം നൽകുന്ന ഈ കണക്കുകൂട്ടൽ പിൻവരുന്നപ്രകാരം നടത്തപ്പെടുന്നു:

പ്രളയംമുതൽ അർപ്പക്ഷാദിന്റെ ജനനംവരെ 2 വർഷം

അനന്തരം ശേലഹിന്റെ ജനനംവരെ 35 ”

ഏബെറിന്റെ ജനനംവരെ 30 ”

പേലഗിന്റെ ജനനംവരെ 34 ”

രെയൂവിന്റെ ജനനംവരെ 30 ”

സെരൂഗിന്റെ ജനനംവരെ 32 ”

നാഹോരിന്റെ ജനനംവരെ 30 ”

തേരഹിന്റെ ജനനംവരെ 29 ”

അബ്രഹാമിനു 75 വയസ്സുണ്ടായിരുന്നപ്പോൾ തേരഹിന്റെ മരണംവരെ 205 ”

മൊത്തം 427 വർഷം

പൊ.യു.മു. 1943-നോടു 427 വർഷം കൂട്ടുമ്പോൾ നാം പൊ.യു.മു. 2370-ൽ എത്തുന്നു. അങ്ങനെ ബൈബിളിലെ സമയപ്പട്ടിക നോഹയുടെ നാളിലെ പ്രളയം പൊ.യു.മു. 2370-ൽ തുടങ്ങിയെന്നു പ്രകടമാക്കുന്നു.

12. ആദാമിന്റെ സൃഷ്ടിവരെ പിന്നോട്ടുളള സമയ കണക്ക്‌ എന്താണ്‌?

12 പൊ.യു.മു. 2370 മുതൽ പൊ.യു.മു. 4026 വരെ. കാലത്തിന്റെ നീരൊഴുക്കിൽ കുറേക്കൂടെ പിമ്പോട്ടുപോകുമ്പോൾ പ്രളയംമുതൽ ആദാമിന്റെ സൃഷ്ടിവരെയുളള കാലഘട്ടമത്രയും ബൈബിൾ കാലനിർണയംചെയ്യുന്നതായി നാം കണ്ടെത്തുന്നു. ഇതു നിർണയിക്കുന്നത്‌ ഉല്‌പത്തി 5:3-29-ഉം 7:6, 11-ഉം ഉപയോഗിച്ചാണ്‌. കാലഗണന താഴെ സംഗ്രഹിച്ചിരിക്കുന്നു:

ആദാമിന്റെ സൃഷ്ടിമുതൽ ശേത്തിന്റെ ജനനംവരെ 130 വർഷം

അനന്തരം ഏനോശിന്റെ ജനനംവരെ 105 ”

കേനാന്റെ ജനനംവരെ 90 ”

മഹലലേലിന്റെ ജനനംവരെ 70 ”

യാരെദിന്റെ ജനനംവരെ 65 ”

ഹാനോക്കിന്റെ ജനനംവരെ 162 ”

മെഥൂശലേഹിന്റെ ജനനംവരെ 65 ”

ലാമെക്കിന്റെ ജനനംവരെ 187 ”

നോഹയുടെ ജനനംവരെ 182 ”

പ്രളയംവരെ 600 ”

മൊത്തം 1,656 വർഷം

പൊ.യു.മു. 2370 എന്ന മുൻതീയതിയോടു 1,656 വർഷം കൂട്ടുമ്പോൾ ആദാമിന്റെ സൃഷ്ടിക്ക്‌ നാം പൊ.യു.മു. 4026-ൽ വന്നെത്തുന്നു; ഒരുപക്ഷേ ശരത്‌കാലത്ത്‌, കാരണം ഏറ്റവും പുരാതനമായ കലണ്ടറുകളിൽ വർഷം തുടങ്ങിയതു ശരത്‌കാലത്താണ്‌.

13. (എ) അപ്പോൾ ഈ ഭൂമിയിലെ മനുഷ്യവർഗത്തിന്റെ ചരിത്രം എത്ര ദീർഘമാണ്‌? (ബി) ഇതു യഹോവയുടെ വിശ്രമദിവസത്തിന്റെ ദൈർഘ്യത്തോട്‌ ഒത്തുവരാത്തത്‌ എന്തുകൊണ്ട്‌?

13 ഇതിന്‌ ഇന്ന്‌ എന്തു പ്രാധാന്യമാണുളളത്‌? 1963-ൽ പ്രസിദ്ധപ്പെടുത്തിയ ഈ പുസ്‌തകത്തിന്റെ ഒന്നാമത്തെ പതിപ്പ്‌ ഇങ്ങനെ പ്രസ്‌താവിച്ചു: “അപ്പോൾ 1963 ആയപ്പോഴേക്ക്‌ ‘യഹോവ തന്റെ സകല പ്രവൃത്തിയിൽനിന്നും വിശ്രമിച്ചിരിക്കുന്ന’ ‘ദിവസ’ത്തിലേക്ക്‌ 5,988 വർഷം കടന്നുവന്നിരിക്കുന്നുവെന്ന്‌ അതിനർഥമുണ്ടോ?’? (ഉല്‌പ. 2:3) ഇല്ല, കാരണം ആദാമിന്റെ സൃഷ്ടി യഹോവയുടെ വിശ്രമദിവസത്തിന്റെ തുടക്കത്തോട്‌ ഒത്തുവരുന്നില്ല. ആദാമിന്റെ സൃഷ്ടിയെ തുടർന്ന്‌ ആറാം സൃഷ്ടിദിവസത്തിൽത്തന്നെ മൃഗ, പക്ഷി ജാതികളെ യഹോവ കൂടുതലായി നിർമിച്ചുകൊണ്ടിരുന്നതായി കാണുന്നു. കൂടാതെ, അവൻ ആദാമിനെക്കൊണ്ട്‌ മൃഗങ്ങൾക്കു പേരിടുവിച്ചു. അതിനു കുറെ സമയമെടുക്കും, അവൻ ഹവ്വായെ സൃഷ്ടിക്കാനും നടപടിയെടുത്തു. (ഉല്‌പ. 2:18-22; NW, 1953-ലെ പതിപ്പ്‌, 19-ാം വാക്യത്തിന്റെ അടിക്കുറിപ്പുകൂടെ കാണുക.) ‘ഏഴാം ദിവസ’ത്തിന്റെ തുടക്കംമുതൽ [1963] വരെയുളള യഥാർഥ സമയദൈർഘ്യം കിട്ടുന്നതിന്‌ ആദാമിന്റെ സൃഷ്ടിക്കും ആറാം ദിവസത്തിന്റെ അവസാനത്തിനും ഇടയ്‌ക്കു കടന്നുപോയ സമയം 5,988 വർഷങ്ങളിൽനിന്നു കുറയ്‌ക്കണം. കാലത്തിന്റെ നീരൊഴുക്കിൽ ഇപ്പോഴും ഭാവിയിലായിരിക്കുന്ന തീയതികൾസംബന്ധിച്ച്‌ അഭ്യൂഹംനടത്തുന്നതിനു ബൈബിൾകാലഗണന ഉപയോഗിക്കുന്നതുകൊണ്ടു പ്രയോജനമില്ല.—മത്താ. 24:36.” d

14. മനുഷ്യവർഗത്തിന്റെ ഉത്ഭവത്തെസംബന്ധിച്ച ബൈബിൾവിവരണത്തെ മനുഷ്യരുടെ പരികൽപ്പനകൾക്കും സിദ്ധാന്തങ്ങൾക്കും ഉപരിയായി സ്വീകരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

14 മനുഷ്യൻ ശതസഹസ്രക്കണക്കിനോ ദശലക്ഷക്കണക്കിനുപോലുമോ വർഷങ്ങളായി ഈ ഭൂമിയിൽ ഉണ്ടെന്നുളള ശാസ്‌ത്രീയ വാദങ്ങൾ സംബന്ധിച്ചെന്ത്‌? ബൈബിൾസംഭവങ്ങൾ തെളിയിക്കാൻ കഴിയുന്നതുപോലെ, അവയിലൊന്നും ആ ആദിമകാലങ്ങൾമുതലുളള എഴുതപ്പെട്ട രേഖകളാൽ തെളിയിക്കാവതല്ല. “ചരിത്രാതീത മനുഷ്യ”നു കൊടുക്കുന്ന വിചിത്ര തീയതികൾ തെളിയിക്കാൻ കഴിയാത്ത ഊഹാപോഹങ്ങളിൽ അധിഷ്‌ഠിതമാണ്‌. യഥാർഥത്തിൽ, വിശ്വസനീയമായ ലൗകിക ചരിത്രം അതിന്റെ കാലഗണന സഹിതം ഏതാനും ആയിരംവർഷങ്ങൾ മാത്രമേ പിമ്പോട്ടുപോകുന്നുളളു. ഭൂമി നോഹയുടെ നാളിലെ ജലപ്രളയം പോലെ, അനേകം മാറ്റങ്ങൾക്കും തകിടംമറിച്ചിലുകൾക്കും വിധേയമായിട്ടുണ്ട്‌, അവ പാറമടക്കുകളെയും ഫോസിൽനിക്ഷേപങ്ങളെയും അതിയായി മാറ്റിമറിച്ചിട്ടുണ്ട്‌, പ്രളയത്തിനുമുമ്പത്തെ തീയതികൾസംബന്ധിച്ച ശാസ്‌ത്രപ്രസ്‌താവനകൾ അത്യന്തം അഭ്യൂഹപരമാക്കിക്കൊണ്ടുതന്നെ. e പരസ്‌പരവിരുദ്ധങ്ങളായ മമനുഷ്യന്റെ എല്ലാ പരികൽപ്പനകൾക്കും സിദ്ധാന്തങ്ങൾക്കും വിരുദ്ധമായി മനുഷ്യവർഗത്തിന്റെ ഉത്ഭവം സംബന്ധിച്ച വ്യക്തവും യോജിപ്പുളളതുമായ വിവരണവും, യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ശ്രദ്ധാപൂർവം രേഖപ്പെടുത്തിയിട്ടുളള ചരിത്രവും മുഖാന്തരം ബൈബിൾ യുക്തിക്കു നിരക്കുന്നതായിരിക്കുന്നു.

15. ബൈബിൾപഠനം നമ്മെ എങ്ങനെ ബാധിക്കണം?

15 ബൈബിളിന്റെ പഠനവും വലിയ സമയപാലകനായ യഹോവയാം ദൈവത്തിന്റെ പ്രവൃത്തികളെക്കുറിച്ചുളള ധ്യാനവും നമ്മെ വളരെ വിനീതരാക്കേണ്ടതാണ്‌. അസംഖ്യം സഹസ്രാബ്ദങ്ങൾക്കുമുമ്പ്‌ നിർവഹിക്കപ്പെട്ടതായി “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” എന്നു തിരുവെഴുത്തുകളിൽ വളരെ ലളിതമായി പ്രസ്‌താവിച്ചിരിക്കുന്നത്‌ ആരുടെ ബൃഹത്തായ സൃഷ്ടിക്രിയകളെക്കുറിച്ചാണോ ആ സർവശക്തനായ ദൈവത്തോടുളള താരതമ്യത്തിൽ മർത്ത്യനായ മനുഷ്യൻ തീർച്ചയായും ചെറുതാണ്‌.—ഉല്‌പ. 1:1.

യേശുവിന്റെ ഭൗമിക വാസം

16. (എ) ഏതു ക്രമത്തിലാണു നാലു സുവിശേഷങ്ങൾ എഴുതപ്പെട്ടത്‌? (ബി) നമുക്കു യേശുവിന്റെ ശുശ്രൂഷയുടെ തുടക്കത്തീയതി നിർണയിക്കാവുന്നത്‌ എങ്ങനെ? (സി) വ്യത്യസ്‌ത സുവിശേഷങ്ങളിൽ സംഭവങ്ങൾ ഏതു ക്രമമനുസരിച്ചാണ്‌, യോഹന്നാന്റെ വിവരണം സംബന്ധിച്ച്‌ കുറിക്കൊളേളണ്ടത്‌ എന്താണ്‌?

16 യേശുവിന്റെ ഭൗമികജീവിതത്തിന്റെ നാലു നിശ്വസ്‌തവിവരണങ്ങൾ ഈ ക്രമത്തിൽ എഴുതപ്പെട്ടതായി കാണുന്നു: മത്തായി (പൊ.യു. ഏകദേശം 41), ലൂക്കൊസ്‌ (പൊ.യു. ഏകദേശം 56-58), മർക്കൊസ്‌ (പൊ.യു. ഏകദേശം 60-65), യോഹന്നാൻ (പൊ.യു. ഏകദേശം 98). മുൻ അധ്യായത്തിൽ വിശദീകരിച്ചിരിക്കുന്നതുപോലെ, തിബെര്യോസ്‌ കൈസറുടെ വാഴ്‌ചയുടെ തുടക്കമായ പൊ.യു. 14 എന്ന തീയതിയോടൊപ്പം ലൂക്കൊസ്‌ 3:1-3-ലെ വിവരങ്ങൾ ഉപയോഗിക്കുമ്പോൾ യേശുവിന്റെ ഭൂമിയിലെ ശ്രദ്ധേയമായ ശുശ്രൂഷയുടെ തുടക്കസ്ഥാനമെന്ന നിലയിൽ നാം പൊ.യു. 29-ൽ എത്തുന്നു. മത്തായിയിലെ സംഭവങ്ങൾ എല്ലായ്‌പോഴും കാലാനുക്രമത്തിൽ പിന്തുടരുന്നില്ലെങ്കിലും മിക്ക സന്ദർഭങ്ങളിലും മറ്റു മൂന്നു സുവിശേഷങ്ങൾ നടന്ന സുപ്രധാന സംഭവങ്ങളുടെ യഥാർഥ ക്രമം അവതരിപ്പിക്കുന്നതായി കാണുന്നു. ഇവ ഇതോടൊപ്പമുളള ചാർട്ടിൽ സംക്ഷേപിച്ചുപറഞ്ഞിരിക്കുന്നു. മറ്റു മൂന്നെണ്ണത്തിൽ അവസാനത്തേതിനുശേഷം 30-ൽപ്പരം വർഷംകഴിഞ്ഞ്‌ എഴുതപ്പെട്ട യോഹന്നാന്റെ വിവരണം മറ്റുളളവർ ഉൾപ്പെടുത്താത്ത ചരിത്രത്തിലെ അത്യന്താപേക്ഷിത വിടവുകൾ നികത്തുന്നതായി കുറിക്കൊളളും. യേശുവിന്റെ ഭൗമിക ശുശ്രൂഷയിലെ നാലു പെസഹാകളെക്കുറിച്ചുളള യോഹന്നാന്റെ സ്‌പഷ്ടമായ പരാമർശം വിശേഷാൽ ശ്രദ്ധാർഹമാണ്‌, അതു പൊ.യു. 33-ൽ അവസാനിക്കുന്ന മൂന്നരവർഷത്തെ ഒരു ശുശ്രൂഷയെ സ്ഥിരീകരിക്കുന്നു. fയോഹ. 2:13; 5:1; 6:4; 12:1; കൂടാതെ 13:1.

17. യേശുവിന്റെ മരണത്തീയതിയെ വേറെ ഏതു തെളിവു പിന്താങ്ങുന്നു?

17 പൊ.യു. 33-ലെ യേശുവിന്റെ മരണം മറ്റു തെളിവുകളാലും സ്ഥിരീകരിക്കപ്പെടുന്നു. മോശയുടെ ന്യായപ്രമാണപ്രകാരം, നീസാൻ 15 ഏതു ദിവസം വന്നാലും എല്ലായ്‌പോഴും ഒരു പ്രത്യേക ശബത്തായിരുന്നു. അത്‌ ഒരു സാധാരണശബത്തിനോട്‌ ഒത്തുവന്നാൽ അപ്പോൾ ആ ദിവസം ഒരു “മഹാ”ശബത്ത്‌ എന്നറിയപ്പെട്ടു. യേശുവിന്റെ മരണത്തിന്റെ പിറ്റേ ദിവസം അത്തരമൊരു ശബത്തായിരുന്നുവെന്നു യോഹന്നാൻ 19:31 [NW] പ്രകടമാക്കുന്നു, അതുകൊണ്ടു യേശുവിന്റെ മരണദിവസം ഒരു വെളളിയാഴ്‌ചയായിരുന്നു. പൊ.യു. 31-ലോ 32-ലോ അല്ല, പിന്നെയോ 33-ൽ മാത്രമാണു നീസാൻ 14 ഒരു വെളളിയാഴ്‌ച ആയിരുന്നത്‌. അതുകൊണ്ട്‌, യേശു മരിച്ചതു പൊ.യു. 33 നീസാൻ 14-ന്‌ ആയിരിക്കണം. g

18. (എ) 69 “ആഴ്‌ച” സംബന്ധിച്ച്‌ ദാനീയേൽ എന്തു പ്രവചിച്ചു? (ബി) നെഹെമ്യാവ്‌ പറയുന്നതനുസരിച്ച്‌ ഈ കാലഘട്ടം എപ്പോൾ തുടങ്ങി? (സി) നാം അർഥഹ്‌ശഷ്ടാവിന്റെ വാഴ്‌ചയുടെ തുടക്കത്തിന്റെ തീയതിയിലെത്തുന്നത്‌ എങ്ങനെ?

18 70-ാം “ആഴ്‌ച,” പൊ.യു. 29-36. യേശുവിന്റെ ശുശ്രൂഷയുടെ സമയസംബന്ധമായ സവിശേഷതകളും ദാനീയേൽ 9:24-27 [NW] വിവരിക്കുന്നു. അത്‌ “യെരുശലേമിനെ യഥാസ്ഥാനപ്പെടുത്തി പുതുക്കിപ്പണിയാൻ കൽപ്പന പുറപ്പെടുന്നതുമുതൽ മിശിഹായാം പ്രഭുവരെ” വർഷങ്ങളുടെ 69 ആഴ്‌ചകൾ (483 വർഷം) കടന്നുപോകുന്നതിനെക്കുറിച്ചു മുൻകൂട്ടിപ്പറയുന്നു. നെഹെമ്യാവു 2:1-8 അനുസരിച്ച്‌, ഈ കൽപ്പന പുറപ്പെട്ടതു പേർഷ്യയിലെ “അർത്ഥഹ്‌ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടിൽ” ആയിരുന്നു. അർഥഹ്‌ശഷ്ടാവു തന്റെ വാഴ്‌ച തുടങ്ങിയത്‌ എപ്പോഴായിരുന്നു? അവന്റെ പിതാവും മുൻഗാമിയുമായ സേർക്‌സെസ്‌ പൊ.യു.മു. 475-ന്റെ അവസാനഭാഗത്ത്‌ മരിച്ചു. അങ്ങനെ അർഥഹ്‌ശഷ്ടാവിന്റെ സിംഹാസനാരോഹണ വർഷം പൊ.യു.മു. 475-ൽ തുടങ്ങി, ഇത്‌ ഗ്രീക്ക്‌, പേർഷ്യൻ, ബാബിലോന്യൻ ആധാരഗ്രന്ഥങ്ങളിൽനിന്നുളള ശക്തമായ തെളിവുകളാൽ പിന്താങ്ങപ്പെടുന്നു. ദൃഷ്ടാന്തത്തിന്‌, (കൃത്യതസംബന്ധിച്ചു പ്രശസ്‌തനായ) ഗ്രീക്ക്‌ ചരിത്രകാരനായ തൂസിഡൈഡ്‌സ്‌ അർഥഹ്‌ശഷ്ടാവ്‌ “അടുത്ത കാലത്തു സിംഹാസനാരൂഢനായ”പ്പോൾ ഗ്രീക്ക്‌ ഭരണതന്ത്രജ്ഞനായ തെമിസ്‌റ്റോക്ലിസ്‌ പേർഷ്യയിലേക്കു നടത്തിയ പലായനത്തെക്കുറിച്ച്‌ എഴുതുന്നു. പൊ.യു.മു ഒന്നാം നൂറ്റാണ്ടിലെ മറ്റൊരു ഗ്രീക്ക്‌ ചരിത്രകാരനായ ഡിയോഡറസ്‌ സിക്കുലസ്‌ തെമിസ്‌റ്റോക്ലിസിന്റെ മരണത്തീയതി പൊ.യു.മു. 471⁄470 എന്നു സ്ഥിരീകരിക്കാൻ നമ്മെ പ്രാപ്‌തരാക്കുന്നു. തെമിസ്‌റ്റോക്ലിസ്‌ അർഥഹ്‌ശഷ്ടാവിന്റെ മുമ്പാകെ ഹാജരാകുന്നതിന്‌ ഒരു വർഷം മുമ്പ്‌ പേർഷ്യൻഭാഷ പഠിക്കാൻ അവന്റെ അനുവാദം ചോദിച്ചിരുന്നു, അതു നിറവേറ്റപ്പെട്ടു. അതുകൊണ്ട്‌, പേർഷ്യയിലെ തെമിസ്‌റ്റോക്ലിസിന്റെ പാർപ്പ്‌ പൊ.യു.മു. 472-നുശേഷം ആയിരിക്കയില്ല. അവന്റെ ആഗമനത്തിന്റെ തീയതി ന്യായമായി പൊ.യു.മു. 473 എന്നു നിർണയിക്കാവുന്നതുമാണ്‌. ആ സമയത്ത്‌ അർഥഹ്‌ശഷ്ടാവ്‌ “അടുത്ത കാലത്തു സിംഹാസനാരൂഢനായിരുന്നു.” h

19. (എ) ‘അർഥഹ്‌ശഷ്ടാവിന്റെ ഇരുപതാം ആണ്ടു’ മുതൽ എണ്ണിക്കൊണ്ടു നാം മിശിഹായുടെ പ്രത്യക്ഷതയുടെ തീയതി നിർണയിക്കുന്നത്‌ എങ്ങനെ? (ബി) 70 ‘ആഴ്‌ചവട്ടത്തിന്റെ’ പ്രവചനം ഈ തീയതിമുതൽ നിവർത്തിച്ചതെങ്ങനെ?

19 അങ്ങനെ, ‘അർത്ഥഹ്‌ശഷ്ടാവിന്റെ ഇരുപതാമാണ്ട്‌’ പൊ.യു.മു. 455 ആയിരിക്കും. പൊതുയുഗത്തിലേക്കു കടന്നപ്പോൾ പൂജ്യം വർഷം ഇല്ലായിരുന്നുവെന്ന്‌ ഓർത്തുകൊണ്ട്‌ ഈ ഘട്ടംമുതൽ 483 വർഷം (69 “ആഴ്‌ച”) എണ്ണുമ്പോൾ “നേതാവായ മിശിഹാ”യുടെ പ്രത്യക്ഷതക്കു നാം പൊ.യു. 29-ൽ വന്നെത്തുന്നു. ആ വർഷത്തിലെ ശരത്‌കാലത്തു സ്‌നാപനമേൽക്കുകയും പരിശുദ്ധാത്മാവിനാൽ അഭിഷേകംചെയ്യപ്പെടുകയും ചെയ്‌തപ്പോൾ യേശു മിശിഹാ ആയിത്തീർന്നു. “[എഴുപതാം] ആഴ്‌ചവട്ടത്തിന്റെ മദ്ധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിക്കളയും” എന്നും പ്രവചനം സൂചിപ്പിക്കുന്നു. യേശു തന്നേത്തന്നെ യാഗംചെയ്‌തതുകൊണ്ടു മാതൃകയിലെ യഹൂദയാഗങ്ങൾക്ക്‌ അവയുടെ സാധുത നഷ്ടപ്പെട്ടപ്പോൾ ഇതു സംഭവിച്ചു. വർഷങ്ങളുടെ ഈ “ആഴ്‌ച”യുടെ ‘മദ്ധ്യം’ നമ്മെ മൂന്നര വർഷം കഴിഞ്ഞു പൊ.യു. 33-ന്റെ വസന്തംവരെ കൊണ്ടുപോകുന്നു, അന്നായിരുന്നു യേശു വധിക്കപ്പെട്ടത്‌. എന്നിരുന്നാലും, അവൻ 70-ാമത്തെ ആഴ്‌ചമുഴുവൻ “അനേകർക്കുവേണ്ടി ഉടമ്പടി പ്രാബല്യത്തിൽ നിർത്തേണ്ടതാണ്‌.” അത്‌ പൊ.യു. 29 മുതൽ പൊ.യു. 36 വരെയുളള ഏഴുവർഷക്കാലത്തു യഹൂദൻമാരോടുളള യഹോവയുടെ പ്രത്യേക പ്രീതി തുടരുന്നതായി പ്രകടമാക്കുന്നു. അതിനുശേഷം മാത്രമേ പൊ.യു. 36-ലെ കൊർന്നേല്യോസിന്റെ പരിവർത്തനത്താൽ സൂചിപ്പിക്കപ്പെടുന്ന പ്രകാരം പരിച്‌ഛേദനയേൽക്കാത്ത വിജാതീയർക്ക്‌ ആത്മീയ ഇസ്രായേല്യരായിത്തീരാനുളള വഴി തുറന്നുകിട്ടിയുളളു. iപ്രവൃ. 10:30-33, 44-48; 11:1.

അപ്പോസ്‌തലികകാലങ്ങളിലെ വർഷങ്ങൾ കണക്കാക്കൽ

20. ഹെരോദാവിന്റെ മരണത്തെയും അതിനുമുമ്പുളള സംഭവങ്ങളെയും സമയനിർണയംചെയ്യുന്നതിൽ മതേതര ചരിത്രം ബൈബിൾരേഖയോടു യോജിക്കുന്നത്‌ എങ്ങനെ?

20 പൊ.യു. 33-നും 49-നുമിടക്ക്‌. പൊ.യു. 44 എന്ന വർഷം ഈ കാലഘട്ടത്തിലേക്കു പ്രയോജനപ്രദമായ ഒരു തീയതിയായി സ്വീകരിക്കാവുന്നതാണ്‌. ജോസീഫസ്‌ പറയുന്നതനുസരിച്ച്‌, (യഹൂദ പുരാതനത്വങ്ങൾ (ഇംഗ്ലീഷ്‌), XIX, 351 [viii, 2]) ഹെരോദ്‌ അഗ്രിപ്പാ I-ാമൻ റോമിലെ ക്ലൗദ്യോസ്‌ ചക്രവർത്തിയുടെ (പൊ.യു. 41-ലെ) സിംഹാസനാരോഹണത്തിനുശേഷം മൂന്നു വർഷം ഭരിച്ചു. ഈ ഹെരോദാവ്‌ പൊ.യു. 44-ൽ മരിച്ചുവെന്നു ചരിത്രത്തെളിവു സൂചിപ്പിക്കുന്നു. j ഇപ്പോൾ ബൈബിൾരേഖയിലേക്കു നോക്കുമ്പോൾ ഹെരോദാവിന്റെ മരണത്തിനു തൊട്ടുമുമ്പാണു വരാനിരുന്ന ഒരു വലിയ ക്ഷാമത്തെക്കുറിച്ച്‌ അഗബൊസ്‌ “ആത്മാവിനാൽ” പ്രവചിച്ചതും അപ്പോസ്‌തലനായ യാക്കോബ്‌ വാളിനിരയാക്കപ്പെട്ടതും പത്രൊസ്‌ (പെസഹാകാലത്ത്‌) ജയിലിലടയ്‌ക്കപ്പെട്ടതും അത്ഭുതകരമായി വിമോചിതനായതും. ഈ സംഭവങ്ങളെല്ലാം പൊ.യു. 44-ൽ നടന്നതായി തീയതി നിർണയിക്കാവുന്നതാണ്‌.—പ്രവൃ. 11:27, 28; 12:1-11, 20-23.

21. ഏതടിസ്ഥാനത്തിൽ നമുക്കു പൗലൊസിന്റെ ഒന്നാമത്തെ മിഷനറിപര്യടനത്തിന്റെ ഏകദേശ സമയനിർണയം നടത്താൻ കഴിയും?

21 മുൻകൂട്ടിപ്പറയപ്പെട്ട ക്ഷാമം പൊ.യു. ഏതാണ്ട്‌ 46-ൽ ഉണ്ടായി. അപ്പോൾ പൗലൊസും ബർന്നബാസും ‘യെരൂശലേമിൽ ദുരിതാശ്വാസ ശുശ്രൂഷ നിവർത്തിച്ചത്‌’ ഏതാണ്ട്‌ ഈ സമയത്ത്‌ ആയിരിക്കണം. (പ്രവൃ. 12:25, NW) സിറിയയിലെ അന്ത്യോക്യയിലേക്കു മടങ്ങിപ്പോയശേഷം ഒന്നാമത്തെ മിഷനറി പര്യടനം നടത്താൻ അവർ പരിശുദ്ധാത്മാവിനാൽ വേർതിരിക്കപ്പെട്ടു. അതിൽ സൈപ്രസും ഏഷ്യാമൈനറിലെ അനേകം നഗരങ്ങളും ഡിസ്‌ട്രിക്‌റ്റുകളും ഉൾപ്പെടുത്തി. k ഇതു പൊ.യു. 47-ലെ വസന്തംമുതൽ പൊ.യു. 48-ലെ ശരത്‌കാലംവരെ നീണ്ടിരിക്കാനിടയുണ്ട്‌, ഒരു ശീതകാലം ഏഷ്യാമൈനറിൽ ചെലവഴിക്കപ്പെട്ടു. പൗലൊസ്‌ അടുത്ത ശീതകാലം തിരികെവന്ന്‌ സിറിയയിലെ അന്ത്യോക്യയിൽ ചെലവഴിച്ചതായി കാണപ്പെടുന്നു. ഇതു നമ്മെ പൊ.യു. 49-ലെ വസന്തത്തിൽ എത്തിക്കുന്നു.—പ്രവൃ. 13:1–14:28.

22. ഗലാത്യർ 1-ഉം 2-ഉം അധ്യായങ്ങളിൽ പറഞ്ഞിരിക്കുന്ന യെരുശലേമിലേക്കുളള പൗലൊസിന്റെ രണ്ടു സന്ദർശനങ്ങളുടെ തീയതി എങ്ങനെ നിർണയിക്കാം?

22 ഗലാത്യർ 1-ഉം 2-ഉം അധ്യായങ്ങളിലെ രേഖ ഈ കാലഗണനയോടു യോജിക്കുന്നതായി കാണുന്നു. ഇവിടെ തന്റെ പരിവർത്തനശേഷം പൗലൊസ്‌ യെരുശലേമിലേക്കു വേറെ രണ്ടു പ്രത്യേക സന്ദർശനങ്ങൾ നടത്തുന്നതായി പറയുന്നു, ഒന്നു “മൂവാണ്ടു കഴിഞ്ഞി”ട്ടും മറ്റേത്‌ “പതിന്നാലു ആണ്ടു കഴിഞ്ഞി”ട്ടും. (ഗലാ. 1:17, 18; 2:1) ഈ രണ്ടു കാലഘട്ടങ്ങൾ അന്നത്തെ പതിവനുസരിച്ചു ക്രമസൂചകമാണെന്നു കരുതുകയും പൗലൊസിന്റെ പരിവർത്തനം രേഖ സൂചിപ്പിക്കുന്നതായി തോന്നുന്നതുപോലെ, അപ്പോസ്‌തലൻമാരുടെ കാലത്തിന്റെ പ്രാരംഭത്തിലായിരിക്കുകയും ചെയ്‌താൽ, അപ്പോൾ നമുക്ക്‌ 3 വർഷവും 14 വർഷവും പൊ.യു. 34-36 എന്നും പൊ.യു. 36-49 എന്നും തുടർച്ചയായി കണക്കുകൂട്ടാവുന്നതാണ്‌.

23. ഗലാത്യർ 2-ാം അധ്യായവും പ്രവൃത്തികൾ 15-ാം അധ്യായവും പൗലൊസ്‌ പൊ.യു. 49-ൽ നടത്തിയ യെരുശലേമിലേക്കുളള സന്ദർശനത്തെ പരാമർശിക്കുന്നുവെന്ന്‌ ഏതു തെളിവു സൂചിപ്പിക്കുന്നു?

23 പൗലൊസിന്റെ കൂടെപോയ തീത്തൊസിനോടുപോലും പരിച്‌ഛേദനയേൽക്കാൻ ആവശ്യപ്പെട്ടില്ല എന്നു പറഞ്ഞിരിക്കുന്നതുകൊണ്ടു ഗലാത്യരിൽ പറഞ്ഞിരിക്കുന്ന പൗലൊസിന്റെ രണ്ടാമത്തെ യെരുശലേം സന്ദർശനം പരിച്‌ഛേദനയുടെ പ്രശ്‌നത്തോടു ബന്ധപ്പെട്ടതാണെന്നു തോന്നുന്നു. ഇതു പ്രവൃത്തികൾ 15:1-35-ൽ വർണിച്ചിരിക്കുന്ന പരിച്‌ഛേദനസംബന്ധിച്ച തീർപ്പു ലഭിക്കുന്നതിനു നടത്തിയ സന്ദർശനമാണെങ്കിൽ, അപ്പോൾ പൊ.യു. 49 പൗലൊസിന്റെ ഒന്നും രണ്ടും മിഷനറിപര്യടനത്തിനിടക്കായിരിക്കുന്നതു സമുചിതമാണ്‌. തന്നെയുമല്ല, ഗലാത്യർ 2:1-10 അനുസരിച്ച്‌ ‘താൻ ഓടുന്നതു വെറുതേ എന്നു വരാതിരിപ്പാൻ’ താൻ പ്രസംഗിച്ചുകൊണ്ടിരുന്ന സുവാർത്ത യെരുശലേം സഭയിലെ “പ്രമാണിക”ളുടെ മുമ്പാകെ വെക്കുന്നതിനു പൗലൊസ്‌ ഈ അവസരം ഉപയോഗിച്ചു. ഇത്‌ അവൻ തന്റെ ആദ്യ മിഷനറിപര്യടനത്തിനുശേഷംതന്നെ അവരെ വിവരമറിയിക്കുമ്പോൾ ചെയ്യുന്നതു യുക്തിപൂർവകമായിരിക്കും. പൗലൊസ്‌ ഒരു “വെളിപ്പാടു അനുസരിച്ചത്രേ” യെരുശലേമിലേക്കുളള ഈ സന്ദർശനം നടത്തിയത്‌.

24. ഏതു വർഷങ്ങളിൽ പൗലൊസ്‌ തന്റെ രണ്ടാം മിഷനറിയാത്ര നടത്തി, നിസ്സംശയമായി പൊ.യു. 50-ന്റെ ഒടുവിൽവരെ അവൻ കൊരിന്തിൽ എത്താഞ്ഞത്‌ എന്തുകൊണ്ട്‌?

24 പൗലൊസിന്റെ രണ്ടാമത്തെ മിഷനറിയാത്ര, പൊ.യു. ഏകദേശം 49-52. യെരുശലേമിൽനിന്നുളള അവന്റെ തിരിച്ചുവരവിനുശേഷം, പൗലൊസ്‌ സിറിയയിലെ അന്ത്യോക്യയിൽ സമയം ചെലവഴിച്ചു; അതുകൊണ്ട്‌ അവൻ രണ്ടാമത്തെ പര്യടനസമയത്ത്‌ അവിടം വിട്ടുപോയത്‌ പൊ.യു. 49-ലെ വേനൽ ഏറെ കഴിഞ്ഞിട്ടായിരിക്കണം. (പ്രവൃ. 15:35, 36) ഇത്‌ ഒന്നാമത്തേതിനെക്കാൾ വളരെയേറെ വിപുലമായിരുന്നു, അത്‌ അവൻ ഏഷ്യാമൈനറിൽ ശീതകാലം കഴിച്ചുകൂട്ടേണ്ടത്‌ ആവശ്യമാക്കിത്തീർക്കുമായിരുന്നു. മിക്കവാറും പൊ.യു. 50-ലെ വസന്തത്തിലായിരിക്കണം അവൻ മക്കദോന്യക്കാരന്റെ വിളിക്ക്‌ ഉത്തരംകൊടുത്തുകൊണ്ട്‌ യൂറോപ്പിലേക്കു കടന്നുചെന്നത്‌. അനന്തരം അവൻ ഫിലിപ്പി, തെസ്സലൊനീക്യ, ബെരോവ, ഏതെൻസ്‌ എന്നിവിടങ്ങളിൽ പ്രസംഗിക്കുകയും പുതിയ സഭകൾ സംഘടിപ്പിക്കുകയും ചെയ്‌തു. ഇത്‌ ഏറെയും കാൽനടയായി 2,090 കിലോമീറ്റർ വരുന്ന ഒരു യാത്ര നടത്തിയശേഷം അവനെ പൊ.യു. 50-ലെ ശരത്‌കാലത്ത്‌ അഖായ പ്രവിശ്യയിലുളള കൊരിന്തിൽ എത്താൻ ഇടയാക്കും. (പ്രവൃ. 16:9, 11, 12; 17:1, 2, 10, 11, 15, 16; 18:1) പ്രവൃത്തികൾ 18:11 അനുസരിച്ച്‌, നമ്മെ പൊ.യു. 52-ന്റെ ആദ്യഘട്ടത്തിൽ എത്തിച്ചുകൊണ്ടു പൗലൊസ്‌ അവിടെ 18 മാസം താമസിച്ചു. ശീതകാലം അവസാനിച്ചപ്പോൾ, പൗലൊസിന്‌ എഫേസൂസ്‌ വഴി കൈസര്യായിലേക്കു കപ്പൽയാത്ര നടത്താൻ കഴിയുമായിരുന്നു. പ്രത്യക്ഷത്തിൽ യെരുശലേമിലുളള സഭയെ അഭിവാദനംചെയ്യുന്നതിനു പോയശേഷം അവൻ തന്റെ സ്വന്ത താവളമായ സിറിയയിലെ അന്ത്യോക്യയിൽ തിരിച്ചെത്തി, ഒരുപക്ഷേ പൊ.യു. 52-ലെ വേനൽക്കാലത്ത്‌. lപ്രവൃ. 18:12-22.

25. (എ) കൊരിന്തിലേക്കുളള പൗലൊസിന്റെ ആദ്യസന്ദർശനത്തീയതിയായി പൊ.യു. 50-52-നെ പുരാവസ്‌തുശാസ്‌ത്രം പിന്താങ്ങുന്നത്‌ എങ്ങനെ? (ബി) അക്വിലായും പ്രിസ്‌കില്ലയും ‘ഇത്തല്യയിൽനിന്നു ആ ഇടെക്കു വന്നു’വെന്ന വസ്‌തുത ഇതിനെ സ്ഥിരീകരിക്കുന്നത്‌ എങ്ങനെ?

25 കൊരിന്തിലെ പൗലൊസിന്റെ ഒന്നാമത്തെ സന്ദർശനത്തീയതികളെന്ന നിലയിൽ പൊ.യു.മു. 50-52-നെ പുരാവസ്‌തുശാസ്‌ത്രസംബന്ധമായ ഒരു കണ്ടുപിടിത്തം പിന്താങ്ങുന്നു. ഇത്‌ ഗ്രീസിലെ ഡൽഫിക്കാർക്ക്‌ ക്ലൗദ്യോസ്‌ കൈസർ ചക്രവർത്തിയിൽനിന്നുളള ഒരു മറുപടിയായ ആലേഖനത്തിന്റെ ഒരു ശകലമാണ്‌. അതിൽ “[ലൂഷ്യസ്‌ ജൂ]നിയസ്‌, ഗാലിയോ, . . . പ്രോകോൺസൽ” എന്ന വാക്കുകൾ അടങ്ങിയിരിക്കുന്നു. പാഠത്തിലും കാണപ്പെടുന്ന 26 എന്ന സംഖ്യ ക്ലൗദ്യോസ്‌ 26-ാം പ്രാവശ്യം ചക്രവർത്തിയായി ഘോഷിക്കപ്പെടുന്നതിനെ പരാമർശിക്കുന്നുവെന്നതിനോടു ചരിത്രകാരൻമാർ പൊതുവേ യോജിക്കുന്നു. പൊ.യു. 52 ആഗസ്‌റ്റിനുമുമ്പ്‌ ക്ലൗദ്യോസ്‌ 27-ാം പ്രാവശ്യം ചക്രവർത്തിയായതായി കൊട്ടിഘോഷിക്കപ്പെട്ടുവെന്നു മറ്റു ലിഖിതങ്ങൾ പ്രകടമാക്കുന്നു. പ്രോകോൺസലിന്റെ കാലാവധി വേനലിന്റെ ആരംഭംമുതൽ ഒരു വർഷം നീളുന്നതായിരുന്നു. അങ്ങനെ, അഖായയിലെ പ്രോകോൺസലെന്ന നിലയിൽ ഗാലിയോയുടെ വർഷം പൊ.യു. 51-ലെ വേനൽമുതൽ പൊ.യു. 52-ലെ വേനൽവരെയായിരുന്നതായി കാണപ്പെടുന്നു. ഇപ്പോൾ “ഗല്ലിയോൻ അഖായയിൽ ദേശാധിപതിയായി വാഴുമ്പോൾ യെഹൂദൻമാർ പൌലൊസിന്റെ നേരെ ഒരുമനപ്പെട്ടു എഴുന്നേറ്റു അവനെ ന്യായാസനത്തിന്റെ മുമ്പാകെ കൊണ്ടുചെന്നു.” ഗല്ലിയോൻ പൗലൊസിനെ വെറുതെ വിട്ടശേഷം അപ്പോസ്‌തലൻ “പിന്നെയും കുറെനാൾ”കൂടെ അവിടെ താമസിക്കുകയും പിന്നീടു സിറിയയിലേക്കു കപ്പൽയാത്ര നടത്തുകയും ചെയ്‌തു. (പ്രവൃ. 18:11, 12, 17, 18) ഇതെല്ലാം കൊരിന്തിലെ പൗലൊസിന്റെ 18-മാസ വാസത്തിന്റെ സമാപ്‌തിയെന്ന നിലയിൽ പൊ.യു. 52-ന്റെ വസന്തത്തെ സ്ഥിരീകരിക്കുന്നു. കൊരിന്തിൽ വന്നയുടനെ പൗലൊസ്‌ “യെഹൂദൻമാർ എല്ലാവരും റോമാനഗരം വിട്ടുപോകേണം എന്നു ക്ലൗദ്യോസ്‌ കല്‌പിച്ചതുകൊണ്ടു ഇത്തല്യയിൽ നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്‌കാരൻ അക്വിലാസ്‌ എന്നു പേരുളേളാരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്‌കില്ലയെയും കണ്ടു” എന്ന പ്രസ്‌താവനയിൽ മറ്റൊരു കാല സൂചകം കാണുന്നു. (പ്രവൃ. 18:2) അഞ്ചാം നൂറ്റാണ്ടിന്റെ പ്രാരംഭകാലത്തെ ചരിത്രകാരനായ പൗലസ്‌ ഒറോസിയസ്‌ പറയുന്നതനുസരിച്ച്‌ ഈ ബഷിഷ്‌കരണാജ്ഞ ക്ലൗദ്യോസിന്റെ ഒൻപതാം വർഷം, അതായത്‌, പൊ.യു. 49-ലോ 50-ന്റെ പ്രാരംഭത്തിലോ പുറപ്പെടുവിച്ചു. അങ്ങനെ, അക്വിലായ്‌ക്കും പ്രിസ്‌കില്ലയ്‌ക്കും ആ വർഷത്തിന്റെ ശരത്‌കാലത്തിനു മുമ്പ്‌ ഒരു സമയത്ത്‌ കൊരിന്തിൽ എത്താൻ കഴിയുമായിരുന്നു, പൗലൊസിന്റെ അവിടത്തെ താമസം പൊ.യു. 50-ന്റെ ശരത്‌കാലംമുതൽ പൊ.യു. 52-ലെ വസന്തം വരെയായിരിക്കാൻ ഇടയാക്കിക്കൊണ്ടുതന്നെ. a

26. പൗലൊസിന്റെ മൂന്നാമത്തെ മിഷനറിയാത്രയുടെ തുടർച്ചയായ ഘട്ടങ്ങളെ കുറിക്കുന്ന തീയതികളേവ?

26 പൗലൊസിന്റെ മൂന്നാമത്തെ മിഷനറി യാത്ര. പൊ.യു. ഏകദേശം 52-56. സിറിയയിലെ അന്ത്യോക്യയിൽ “കുറെകാലം” താമസിച്ചശേഷം പൗലൊസ്‌ വീണ്ടും ഏഷ്യാമൈനറിലേക്കു പോയി. അവൻ പൊ.യു. 52-53-ലെ ശീതകാലത്ത്‌ എഫേസൂസിൽ എത്തിയിരിക്കാനിടയുണ്ട്‌. (പ്രവൃ. 18:23; 19:1) പൗലൊസ്‌ “മൂന്നു മാസവും” പിന്നീടു “രണ്ടു സംവത്സരത്തോള”വും എഫേസൂസിൽ പഠിപ്പിച്ചുകൊണ്ടു ചെലവഴിച്ചു. അതിനുശേഷം അവൻ മക്കദോന്യയിലേക്കു പുറപ്പെട്ടു. (പ്രവൃ. 19:8-10) പിന്നീട്‌, അവൻ അവരുടെ ഇടയിൽ “മൂന്നു വർഷം” സേവിച്ചിരുന്നതായി എഫേസൂസിൽനിന്നുളള മേൽവിചാരകൻമാരെ അനുസ്‌മരിപ്പിച്ചു, എന്നാൽ ഇത്‌ ഒരു പൂർണസംഖ്യ ആക്കിയതായിരിക്കാം. (പ്രവൃ. 20:31) പൗലൊസ്‌ പൊ.യു. 56-ന്റെ ആദ്യഘട്ടത്തിൽ “പെന്തെക്കോസ്‌തുപെരുന്നാൾ” കഴിഞ്ഞ്‌ എഫേസൂസ്‌ വിട്ടുപോയതായും ഗ്രീസിലെ കൊരിന്തിൽ തക്കസമയത്തു മൂന്നു ശീതകാല മാസങ്ങൾ ചെലവഴിക്കുന്നതിനു കൊരിന്തുവരെയുളള മുഴുദൂരവും സഞ്ചരിച്ചതായും കാണുന്നു. പിന്നീട്‌ അവൻ പൊ.യു. 56-ലെ പെസഹാകാലത്തു ഫിലിപ്പിവരെ വടക്കോട്ടു മടങ്ങിപ്പോയി. അവിടെനിന്ന്‌ അവൻ ത്രോവാസും മിലേത്തോസും വഴി കൈസര്യായിക്കു കപ്പൽയാത്ര നടത്തുകയും പൊ.യു. 56-ലെ പെന്തക്കോസ്‌തോടെ യെരുശലേമിൽ എത്തുകയും ചെയ്‌തു. b1 കൊരി. 16:5-8; പ്രവൃ. 20:1-3, 6, 15, 16; 21:8, 15-17.

27. പൗലൊസിന്റെ റോമിലെ ഒന്നാമത്തെ ബന്ധനത്തിന്റെ അവസാനത്തോളമുളള സംഭവങ്ങളുടെ സമയനിർണയം എങ്ങനെയാണ്‌?

27 അവസാനവർഷങ്ങൾ, പൊ.യു. 56-100. യെരുശലേമിൽ വന്നശേഷം അധികം താമസിയാതെയാണു പൗലൊസ്‌ അറസ്‌റ്റുചെയ്യപ്പെട്ടത്‌. അവനെ കൈസര്യായിലേക്കു കൊണ്ടുപോകുകയും ഫേലിക്‌സിനു പകരം ഫെസ്‌തോസ്‌ ഗവർണറായിത്തീരുന്നതുവരെ അവിടെ രണ്ടുവർഷം ബന്തവസ്സിലായിരിക്കുകയും ചെയ്‌തു. (പ്രവൃ. 21:33; 23:23-35; 24:27) ഫെസ്‌തോസിന്റെ വരവിന്റെയും തുടർന്നു റോമിലേക്കുളള പൗലൊസിന്റെ പോക്കിന്റെയും തീയതി പൊ.യു. 58 ആണെന്നു പ്രത്യക്ഷമാകുന്നു. c പൗലൊസിന്റെ കപ്പൽച്ചേതത്തിനും മാൾട്ടായിൽ ശീതകാലം കഴിച്ചുകൂട്ടിയതിനും ശേഷം പൊ.യു. 59-ൽ യാത്ര പൂർത്തിയാക്കപ്പെട്ടു. അവൻ രണ്ടുവർഷക്കാലം അല്ലെങ്കിൽ പൊ.യു. ഏകദേശം 61 വരെ പ്രസംഗിച്ചും പഠിപ്പിച്ചുംകൊണ്ടു റോമിൽ ബന്ദിയായി കഴിഞ്ഞുവെന്നു രേഖ സൂചിപ്പിക്കുന്നു.—പ്രവൃ. 27:1; 28:1, 11, 16, 30, 31.

28. പൗലൊസിന്റെ ജീവിതത്തിലെ അവസാനസംഭവങ്ങൾക്കു ന്യായയുക്തമായി ഏതു തീയതികൾ കൊടുക്കാവുന്നതാണ്‌?

28 പ്രവൃത്തികളിലെ ചരിത്രപരമായ രേഖ നമ്മെ ഇതിലുമപ്പുറം കൊണ്ടുപോകുന്നില്ലെന്നിരിക്കെ, പൗലൊസ്‌ വിമോചിതനായെന്നും തന്റെ മിഷനറിപ്രവർത്തനം തുടർന്നുവെന്നും ക്രേത്ത, ഗ്രീസ്‌, മക്കദോന്യ എന്നിവിടങ്ങളിലേക്കു സഞ്ചരിച്ചുവെന്നുമാണു സൂചനകൾ. അവൻ സ്‌പെയ്‌ൻവരെ എത്തിയോ എന്നത്‌ അജ്ഞാതമാണ്‌. പൊ.യു. 65-നോടടുത്ത്‌ അന്തിമമായി റോമിൽ തടവിലാക്കപ്പെട്ട ശേഷം താമസിയാതെ പൗലൊസ്‌ നീറോയുടെ കയ്യാൽ രക്തസാക്ഷിമരണം വരിച്ചിരിക്കാനിടയുണ്ട്‌. ലൗകിക ചരിത്രം റോമിലെ വലിയ അഗ്നിബാധയുടെ തീയതിയായി നൽകുന്നത്‌ പൊ.യു. 64 ജൂലൈ ആണ്‌, അതേ തുടർന്നു ക്രിസ്‌ത്യാനികളുടെമേൽ നീറോയുടെ പീഡനം പൊട്ടിപ്പുറപ്പെട്ടു. പൗലൊസിന്റെ “ചങ്ങല ധരിച്ചു”ളള തടവും തുടർന്നുളള വധവും ഈ കാലഘട്ടത്തിന്‌ സമുചിതമായി ചേരുന്നു.—2 തിമൊ. 1:16; 4:6, 7.

29. അപ്പോസ്‌തലികയുഗം എപ്പോൾ അവസാനിച്ചു, ഏതു ബൈബിൾപുസ്‌തകങ്ങളുടെ എഴുത്തോടെ?

29 അപ്പോസ്‌തലനായ യോഹന്നാന്റെ അഞ്ചു പുസ്‌തകങ്ങൾ ഡൊമീഷ്യൻ ചക്രവർത്തി വരുത്തിക്കൂട്ടിയ പീഡനകാലത്തിന്റെ അവസാനത്തിലാണ്‌ എഴുതപ്പെട്ടത്‌. പൊ.യു. 81-96 വരെയുളള അവന്റെ വാഴ്‌ചയുടെ അവസാനത്തെ മൂന്നു വർഷക്കാലത്ത്‌ ഒരു ഭ്രാന്തനെപ്പോലെ പെരുമാറിയെന്നു പറയപ്പെടുന്നു. പത്‌മോസ്‌ദ്വീപിൽ പ്രവാസത്തിലായിരുന്നപ്പോഴാണ്‌ യോഹന്നാൻ പൊ.യു. 96-ൽ വെളിപ്പാട്‌ എഴുതിയത്‌. d അവന്റെ സുവിശേഷവും മൂന്നു ലേഖനങ്ങളും അവന്റെ വിമോചനത്തിനുശേഷം എഫേസൂസിൽനിന്നോ പരിസരത്തുനിന്നോ തുടർന്ന്‌ എഴുതപ്പെട്ടു. ഈ അവസാനത്തെ അപ്പോസ്‌തലൻ പൊ.യു. ഏതാണ്ട്‌ 100-ൽ മരിച്ചു.

30. ബൈബിൾ കാലഗണനയുടെ ഈ പഠനത്തിന്റെ പ്രയോജനമെന്ത്‌?

30 ഇപ്രകാരം മതേതരചരിത്രത്തിലെ സംഭവങ്ങളെ ബൈബിളിലെ ആന്തരിക കാലഗണനയോടും പ്രവചനത്തോടും താരതമ്യപ്പെടുത്തുന്നതിനാൽ കാലത്തിന്റെ നീരൊഴുക്കിൽ ബൈബിൾസംഭവങ്ങളെ കൂടുതൽ വ്യക്തമായി സ്ഥാപിക്കാൻ നാം സഹായിക്കപ്പെടുന്നതായി കാണുന്നു. ബൈബിൾകാലഗണനയുടെ യോജിപ്പു ദൈവവചനമെന്ന നിലയിൽ വിശുദ്ധ തിരുവെഴുത്തുകളിലുളള നമ്മുടെ ദൃഢവിശ്വാസം വർധിപ്പിക്കുന്നു.

[അടിക്കുറിപ്പുകൾ]

a ഈ അധ്യായം പഠിക്കുമ്പോൾ തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജുകൾ 458-67 പരിശോധിക്കുന്നതു സഹായകമായിരിക്കാം.

b പാഠം 2, ഖണ്ഡികകൾ 28, 29.

c അബ്രഹാം യൂഫ്രട്ടീസ്‌ കടന്നതുമുതൽ ഇസ്‌ഹാക്കിന്റെ ജനനംവരെ 25 വർഷമാണ്‌; പിന്നെ യാക്കോബിന്റെ ജനനംവരെ 60 വർഷം; ഈജിപ്‌തിലേക്കു പോയപ്പോൾ യാക്കോബിനു 130 വയസ്സായിരുന്നു.—ഉല്‌പ. 12:4; 21:5; 25:26; 47:9.

d 1990-ൽ ഈ കടന്നുപോയ സമയം 6015 വർഷങ്ങളിൽനിന്നു കുറയ്‌ക്കേണ്ടതാണ്‌.

e ഉണരുക! (ഇംഗ്ലീഷ്‌) 1986 സെപ്‌റ്റംബർ 22, പേജുകൾ 17-27; 1972 ഏപ്രിൽ 8, പേജുകൾ 5-20.

f തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജുകൾ 57-8.

g വീക്ഷാഗോപുരം (ഇംഗ്ലീഷ്‌), 1976, പേജ്‌ 247; 1959, പേജുകൾ 489-92.

h തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജുകൾ 614-16.

i തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജുകൾ 899-904.

j ദി ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക, 1987, വാല്യം 5, പേജ്‌ 880.

k തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജ്‌ 747.

l തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജ്‌ 747.

a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജുകൾ 476, 886.

b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2, പേജ്‌ 747.

c യംഗിന്റെ അനലററിക്കൽ കൊൺകോഡൻസ്‌ ററു ദ ബൈബിൾ, പേജ്‌ 342, “ഫെസ്‌തോസ്‌” എന്നതിൻ കീഴിൽ.

d ആൽബർട്ട്‌ ബാൺസ്‌ 1852-ൽ എഴുതിയ വെളിപ്പാടുപുസ്‌തകത്തെക്കുറിച്ചുളള കുറിപ്പുകൾ (ഇംഗ്ലീഷ്‌), പേജുകൾ xxix, xxx.

[അധ്യയന ചോദ്യങ്ങൾ]

[287-ാം പേജിലെ ചാർട്ട്‌]

യേശുവിന്റെ ഭൗമികജീവിതത്തിലെ പ്രധാന സംഭവങ്ങൾ—നാലു സുവിശേഷങ്ങൾ കാലാനുക്രമത്തിൽ ക്രമീകരിച്ചത്‌

ചിഹ്നങ്ങൾ: ശേ. “ശേഷം” എന്നതിന്‌; ഏ. “ഏകദേശം” എന്നതിന്‌

സമയം സ്ഥലം സംഭവം

യേശുവിന്റെ ശുശ്രൂഷവരെ

പൊ.യു.മു. 3 യെരുശലേം, യോഹന്നാൻ സ്‌നാപകന്റെ ജനനം മുൻകൂട്ടിപ്പറയുന്നു

ദേവാലയം സെഖര്യാവിനോടു

ലൂക്കോ. 1:5-25

ഏ. പൊ.യു.മു.2 നസറെത്ത്‌; യേശുവിന്റെ ജനനം മറിയയോടു

യഹൂദ്യ മുൻകൂട്ടിപ്പറയുന്നു, അവൾ

എലിശബേത്തിനെ സന്ദർശിക്കുന്നു ലൂക്കോ. 1:26-56

പൊ.യു.മു. 2 യഹൂദ്യ യോഹന്നാൻ സ്‌നാപകന്റെ ജനനം; മലമ്പ്രദേശം പിന്നീട്‌ അവന്റെ മരുഭൂമിജീവിതം ലൂക്കോ. 1:57-80

പൊ.യു.മു.2, ബേത്‌ലഹേം അബ്രഹാമിന്റെയും ദാവീദിന്റെയും സന്തതിയായുളള യേശുവിന്റെ

(മറ്റെല്ലാം അസ്‌തിത്വത്തിലേക്കു വന്നത്‌ ആർമുഖാന്തരമോ ആ ഏ. ഒക്‌ടോ. 1 വചനം) ജനനം

ലൂക്കോ. 1:1-25 2:1-7 യോഹ. 1:1-5, 9-14

ബേത്‌ലഹേമിനു ദൂതൻ സുവാർത്ത പ്രഖ്യാപിക്കുന്നു; സമീപം ഇടയൻമാർ ശിശുവിനെ സന്ദർശിക്കുന്നു ലൂക്കോ. 2:8-20

ബേത്‌ലഹേം; യേശുവിനെ പരിച്‌ഛേദന

കഴിപ്പിക്കുന്നു (8-ാം ദിവസം),

യെരുശലേം ആലയത്തിൽ സമർപ്പിക്കപ്പെടുന്നു (40-ാം ദിവസം)

ലൂക്കോ. 2:21-38

പൊ.യു.മു. 1 യെരുശലേം; ജോത്സ്യൻമാർ; ഈജിപ്‌തിലേക്കു ളള ഓടിപ്പോക്ക്‌;

അല്ലെങ്കിൽ പൊ.യു. 1 ബേത്‌ലഹേം; ശിശുക്കൾ കൊല്ലപ്പെടുന്നു;

നസറെത്ത്‌ യേശുവിന്റെ മടങ്ങിവരവ്‌

ലൂക്കോ. 2:1-23 2:39, 40

പൊ.യു. 12 യെരുശലേം പന്ത്രണ്ടുവയസ്സുളള യേശു

പെസഹാവേളയിൽ;

വീട്ടിലേക്കു പോകുന്നു

ലൂക്കോ. 2:41-52

29, വസന്തം മരുഭൂമി, യോഹന്നാൻ സ്‌നാപകന്റെ

യോർദാൻ ശുശ്രൂഷ

മത്താ. 3:1-12 മർക്കോ. 1:1-8 ലൂക്കോ. 3:1-18 യോഹ. 1:6-8, 15-28

യേശുവിന്റെ ശുശ്രൂഷയുടെ ആരംഭം

29, ശരത്‌കാലം യോർദാൻനദി യേശുവിന്റെ സ്‌നാപനവും

അഭിഷേകവും ദാവീദിന്റെ വംശത്തിൽ

ഒരു മനുഷ്യനായി ജനിച്ചിട്ടു ദൈവപുത്രനെന്നു

പ്രഖ്യാപിക്കപ്പെട്ടു

മത്താ. 3:13-17 മർക്കോ. 1:9-11 ലൂക്കോ. 3:21-38 1:32-34

യഹൂദ്യ യേശുവിന്റെ ഉപവാസവും പരീക്ഷയും

മരുഭൂമി മത്താ. 4:1-11 മർക്കോ. 1:12, 13 ലൂക്കോ. 4:1-13

യോർദാനക്കരെയുളള യേശുവിനെ സംബന്ധിച്ച

ബെഥനി യോഹന്നാൻ സ്‌നാപകന്റെ സാക്ഷ്യം

യോഹ. 1:15, 29-34

അപ്പർ യോർദാൻ യേശുവിന്റെ ആദ്യശിഷ്യൻമാർ

താഴ്‌വര യോഹ. 1:35-51

ഗലീലയിലെ കാനാ; യേശുവിന്റെ ആദ്യ അത്ഭുതം;

കപ്പർന്നഹൂം അവൻ കപ്പർന്നഹൂം സന്ദർശിക്കുന്നു യോഹ. 2:1-12

30, പെസഹാ യെരുശലേം പെസഹാ ആഘോഷം; കച്ചവടക്കാരെ

ആലയത്തിൽനിന്ന്‌ ആട്ടിപ്പായിക്കുന്നു

യോഹ. 2:13-25

യെരുശലേം നിക്കൊദേമോസുമായുളള യേശുവിന്റെ ചർച്ച

യോഹ. 3:1-21

യഹൂദ്യ; ഐനോൻ യേശുവിന്റെ ശിഷ്യൻമാർ സ്‌നാപനം

ചെയ്യുന്നു; യോഹന്നാൻ കുറയണം

യോഹ. 3:22-36

തിബെര്യോസ്‌ യോഹന്നാൻ തടവിലാക്കപ്പെടുന്നു;

യേശു ഗലീലക്കു പുറപ്പെടുന്നു

മത്താ. 4:12; 14:3-5

മർക്കോ. 1:14; 6:17-20 ലൂക്കോ. 3:19, 20; 4:14 യോഹ. 4:1-3

ശമര്യയിലെ സുഖാർ ഗലീലക്കു പോകുമ്പോൾ യേശു

ശമര്യരെ പഠിപ്പിക്കുന്നു

യോഹ. 4:4-43

ഗലീലയിലെ യേശുവിന്റെ വിപുലമായ ശുശ്രൂഷ

ഗലീല “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു”

എന്ന്‌ ആദ്യമായി പ്രഖ്യാപിക്കുന്നു

മത്താ. 4:17 മർക്കോ. 1:14, 15

ലൂക്കോ. 4:14, 15 യോഹ. 4:44, 45

നസറെത്ത്‌; ബാലനെ സൗഖ്യമാക്കുന്നു;

കാനാ; നിയോഗം വായിക്കുന്നു;

കപ്പർന്നഹൂം ത്യജിക്കപ്പെടുന്നു;

കപ്പർന്നഹൂമിലേക്കു നീങ്ങുന്നു

മത്താ. 4:13-16 ലൂക്കോ. 4:16-31

യോഹ. 4:46-54

ഗലീലക്കടൽ, ശിമോന്റെയും അന്ത്രയോസിന്റെയും,

കപ്പർന്നഹൂമിനു സമീപം യാക്കോബിന്റെയും

യോഹന്നാന്റെയും വിളി

മത്താ. 4:18-22 മത്താ. 1:16-20

ലൂക്കോ. 5:1-11

കപ്പർന്നഹൂം ഭൂതബാധിതനെയും പത്രോസിന്റെ

അമ്മായിയമ്മയെയും മറ്റനേകരെയും

സൗഖ്യമാക്കുന്നു

മത്താ. 8:14-17 മർക്കോ. 1:21-34

ലൂക്കോ. 4:31-41

ഗലീല ഇപ്പോൾ വിളിക്കപ്പെട്ടിരിക്കുന്ന നാലു

പേരുമായി ആദ്യത്തെ ഗലീലാസന്ദർശനം

മത്താ. 4:23-25 1മർക്കോ. 1:35-39

ലൂക്കോ. 4:42, 43

ഗലീല കുഷ്‌ഠരോഗിയെ സൗഖ്യമാക്കുന്നു;

പുരുഷാരങ്ങൾ യേശുവിന്റെ അടുക്കൽ തടിച്ചുകൂടുന്നു

മത്താ. 8:1-4 മർക്കോ. 1:40-45 ലൂക്കോ. 5:12-16

കപ്പർന്നഹൂം തളർവാതക്കാരനെ സൗഖ്യമാക്കുന്നു

മത്താ. 9:1-8 മർക്കോ. 2:1-12

ലൂക്കോ. 5:17-26

കപ്പർന്നഹൂം മത്തായിയെ വിളിക്കുന്നു;

നികുതിപിരിവുകാരുമായി വിരുന്ന്‌

മത്താ. 9:9-17 മർക്കോ. 2:13-22

ലൂക്കോ. 5:27-39

യഹൂദ്യ യഹൂദ്യസിന്നഗോഗുകളിൽ പ്രസംഗിക്കുന്നു

മത്താ. 4:44

31, പെസഹാ യെരുശലേം വിരുന്നിൽ സംബന്ധിക്കുന്നു; ഒരു മനുഷ്യനെ

സൗഖ്യമാക്കുന്നു; പരീശൻമാരെ ശാസിക്കുന്നു

യോഹ. 5:1-47

യെരുശലേമിൽനിന്നു ശിഷ്യൻമാർ ശബത്തിൽ കതിരുകൾ പറിക്കുന്നു

മടങ്ങിവരുന്നു (?) മത്താ. 12:1-8 മർക്കോ. 2:23-28

ലൂക്കോ. 6:1-5

ഗലീല; ശബത്തിൽ കൈ സൗഖ്യമാക്കുന്നു;

ഗലീലക്കടൽ കടൽത്തീരത്തേക്കു പിൻവാങ്ങുന്നു;

സൗഖ്യംവരുത്തുന്നു

മത്താ. 12:9-21 മർക്കോ. 3:1-12

ലൂക്കോ. 6:6-11

കപ്പർന്നഹൂമിനടുത്തുളള അപ്പോസ്‌തലൻമാരായി പന്ത്രണ്ടുപേർ

പർവതം തിരഞ്ഞെടുക്കപ്പെടുന്നു

മർക്കോ. 3:13-19 ലൂക്കോ. 6:12-16

കപ്പർന്നഹൂമിനു സമീപം ഗിരിപ്രഭാഷണം

മത്താ. 5:1–7:29 ലൂക്കോ. 6:17-49

കപ്പർന്നഹൂം സൈന്യാധിപന്റെ ദാസനെ സൗഖ്യമാക്കുന്നു മത്താ. 8:5-13 ലൂക്കോ. 7:1-10

നയീൻ വിധവയുടെ പുത്രനെ ഉയിർപ്പിക്കുന്നു ലൂക്കോ. 7:11-17

ഗലീല തടവിൽ കിടക്കുന്ന യോഹന്നാൻ ശിഷ്യൻമാരെ

യേശുവിന്റെ അടുക്കലേക്ക്‌ അയയ്‌ക്കുന്നു

മത്താ. 11:2-19 ലൂക്കോ. 7:18-35

ഗലീല നഗരങ്ങൾ ശകാരിക്കപ്പെടുന്ന:

ശിശുക്കൾക്കു വെളിപ്പെടുത്തൽ; നുകം സൗമ്യം മത്താ. 11:20-30

ഗലീല പാപിയായ സ്‌ത്രീ പാദങ്ങളെ

അഭിഷേകംചെയ്യുന്നു; കടക്കാരുടെദൃഷ്ടാന്തം

ലൂക്കോ. 7:36-50

ഗലീല ഗലീലയിലെ രണ്ടാം പ്രസംഗപര്യടനം,

12 പേരോടുകൂടെ 8:1-3

ഗലീല ഭൂതബാധിതനെ സൗഖ്യമാക്കുന്നു;

ബേൽസെബൂബുമായുളള സഖ്യം

ആരോപിക്കപ്പെടുന്നു

മത്താ. 12:22-37 മർക്കോ. 3:19-30

ഗലീല ശാസ്‌ത്രിമാരും പരീശൻമാരും

ഒരു അടയാളം തേടുന്നു

മത്താ. 12:38-45

ഗലീല ക്രിസ്‌തുവിന്റെ ശിഷ്യൻമാർ

അവന്റെ അടുത്ത ബന്ധുക്കൾ

മത്താ. 12:46-50 മർക്കോ. 3:31-35 ലൂക്കോ. 8:19-21

ഗലീലക്കടൽ ദൃഷ്ടാന്തങ്ങൾ: വിതക്കാരൻ, കളകൾ, മറ്റുളളവ; വിശദീകരണങ്ങൾ

മത്താ. 13:1-53 മർക്കോ. 4:1-34 ലൂക്കോ. 8:4-18

ഗലീലക്കടൽ തടാകം കുറുകെ കടക്കുമ്പോൾ

കൊടുങ്കാറ്റു ശമിപ്പിക്കുന്നു

മത്താ. 8:18, 23-27 മർക്കോ. 4:35-41 ലൂക്കോ. 8:22-25

ഗദര, രണ്ടു ഭൂതബാധിതരെ സൗഖ്യമാക്കുന്നു;

ഗലീലക്കടലിനു തെക്കുകിഴക്ക്‌ ഭൂതങ്ങൾ പന്നികളെ ബാധിക്കുന്നു

മത്താ. 8:28-34 മർക്കോ. 5:1-20

ലൂക്കോ. 8:26-39

സാധ്യതയനുസരിച്ചു കപ്പർന്നഹൂം യായിറോസിന്റെ മകൾ

ഉയിർപ്പിക്കപ്പെടുന്നു;

സ്‌ത്രീയെ സൗഖ്യമാക്കുന്നു

മത്താ. 9:18-26 മർക്കോ. 5:21-43 ലൂക്കോ. 8:40-56

കപ്പർന്നഹൂം (?) രണ്ട്‌ അന്ധൻമാരെയും ഒരു

ഊമ ഭൂതബാധിതനെയും സൗഖ്യമാക്കുന്നു

മത്താ. 9:27-34

നസറെത്ത്‌ വളർന്ന നഗരത്തിൽ വീണ്ടും സന്ദർശിക്കുന്നു,

വീണ്ടും ത്യജിക്കപ്പെടുന്നു

മത്താ. 13:54-58 മർക്കോ. 6:1-6

ഗലീല ഗലീലയിലെ മൂന്നാം പര്യടനം,

അപ്പോസ്‌തലൻമാരെ അയയ്‌ക്കുമ്പോൾ

വികസിതമാകുന്നു

മത്താ. 9:35–11:1 മർക്കോ. 6:6-13

ലൂക്കോ. 9:1-6

തിബെര്യോസ്‌ യോഹന്നാൻസ്‌നാപകൻ

ശിരഃച്‌ഛേദംചെയ്യപ്പെടുന്നു;

ഹെരോദാവിന്റെ കുറ്റഭയം

മത്താ. 14:1-12 മർക്കോ. 6:14-29

ലൂക്കോ. 9:7-9

32, പെസഹായോട്‌

അടുത്ത്‌ (യോഹന്നാൻ 6:4) കപ്പർന്നഹൂം (?); പ്രസംഗപര്യടനംകഴിഞ്ഞ്‌

ഗലീലക്കടലിന്റെ

വടക്കുകിഴക്കുവശം അപ്പോസ്‌തലൻമാർ മടങ്ങിവരുന്നു;

5,000പേർ പോഷിപ്പിക്കപ്പെടുന്നു

മത്താ. 4:13-21 മർക്കോ. 6:30-44

ലൂക്കോ. 9:10-17 യോഹ. 6:1-13

ഗലീലക്കടലിന്റെ

വടക്കുകിഴക്കുവശം; യേശുവിനെ രാജാവാക്കാനുളള

ശ്രമം; അവൻ കടലിൻമീതെ

ഗന്നസരെത്ത്‌ നടക്കുന്നു;

സൗഖ്യംവരുത്തുന്നു

മത്താ. 14:22-36 മർക്കോ. 6:45-56 യോഹ. :14-21

കപ്പർന്നഹൂം “ജീവന്റെ അപ്പ”ത്തെ തിരിച്ചറിയിക്കുന്നു;

അനേകം ശിഷ്യൻമാർ വീണുപോകുന്നു യോഹ. 6:22-71

32, പെസഹായ്‌ക്കു സാധ്യതയനുസരിച്ചു ദൈവവചനത്തെ ശേഷം പാരമ്പര്യങ്ങൾ നിഷ്‌ഫലമാക്കുന്നു

കപ്പർന്നഹൂം മത്താ. 15:1-20 മർക്കോ. 7:1-23

യോഹ. 7:1

ഫൊയ്‌നീക്യ; സോരിനു സമീപം, സീദോൻ; പിന്നീടു

ദെക്കപ്പൊലി ദെക്കപ്പൊലിയിലേക്ക്‌; 4,000പേർ

പോഷിപ്പിക്കപ്പെടുന്നു

മത്താ. 15:21-38 മർക്കോ. 7:24–8:9

മഗദാ സദൂക്യരും പരീശൻമാരും വീണ്ടും

ഒരു അടയാളം തേടുന്നു

മത്താ. 15:39–16:4 മർക്കോ. 8:10-12

ഗലീലക്കടലിന്റെ

വടക്കുകിഴക്കുവശം; പരീശൻമാരുടെ പുളിമാവിനെതിരെ

ബേത്സയിദ മുന്നറിയിപ്പുകൊടുക്കുന്നു;

അന്ധനെ സൗഖ്യമാക്കുന്നു

മത്താ. 16:5-12 മർക്കോ. 8:13–26

കൈസര്യ യേശു മിശിഹ; മരണം മുൻകൂട്ടിപ്പറയുന്നു,

പുനരുത്ഥാനവും

ഫിലിപ്പി മത്താ. 16:13-28 മർക്കോ. 8:27–9:1

ലൂക്കോ. 9:18-27

സാധ്യതയനുസരിച്ചു പത്രൊസ്‌, യാക്കോബ്‌,

ഹെർമോൻ പർവതം യോഹന്നാൻ എന്നിവരുടെ മുമ്പാകെ

മറുരൂപപ്പെടൽ

മത്താ. 17:1-13 മർക്കോ. 9:2-13

ലൂക്കോ. 9:28-36

കൈസര്യ ശിഷ്യൻമാർക്കു സൗഖ്യമാക്കാൻ

ഫിലിപ്പി കഴിയാഞ്ഞ ഭൂതബാധിതനെ

സൗഖ്യമാക്കുന്നു

മത്താ. 17:14-20 മർക്കോ. 9:14-29 ലൂക്കോ. 9:37-43

ഗലീല വീണ്ടും തന്റെ മരണവും

പുനരുത്ഥാനവും മുൻകൂട്ടിപ്പറയുന്നു

മത്താ. 17:22, 23 മർക്കോ. 9:30-32

ലൂക്കോ. 9:43-45

കപ്പർന്നഹൂം നികുതിപ്പണം അത്ഭുതകരമായി പ്രദാനംചെയ്യുന്നു മത്താ. 17:24-27

കപ്പർന്നഹൂം രാജ്യത്തിൽ ഏറ്റവും വലിയവൻ;

തെറ്റുകൾക്കു തീരുമാനമുണ്ടാക്കൽ; കരുണ

മത്താ. 18:1-35 മർക്കോ. 9:33-50 ലൂക്കോ. 9:46-50

ഗലീല; കൂടാരപ്പെരുന്നാളിനായി ഗലീല വിട്ടുപോകുന്നു; ശമര്യ ശുശ്രൂഷാസേവനത്തിനായി

സകലവും വിട്ടുകളയുന്നു

മത്താ. 8:19-22 ലൂക്കോ. 9:51-62

യോഹ. 7:2-10

യഹൂദ്യയിലെ യേശുവിന്റെ പിൽക്കാല ശുശ്രൂഷ

32, കൂടാരപ്പെരുനാൾ യെരുശലേം യേശുവിന്റെ പരസ്യപഠിപ്പിക്കൽ കൂടാരപ്പെരുന്നാളിൽ

7:11-52

യെരുശലേം ഉത്സവത്തിനുശേഷം പഠിപ്പിക്കൽ; അന്ധരെ സൗഖ്യമാക്കുന്നു 8:12–9:41

സാധ്യതയനുസരിച്ചു 70 പേർ പ്രസംഗിക്കാൻ അയയ്‌ക്കപ്പെടുന്നു; യഹൂദ്യ അവരുടെ മടങ്ങിവരവ്‌, റിപ്പോർട്ട്‌

10:1-24

യഹൂദ്യ; ബെഥനി അയൽസ്‌നേഹിയായ ശമര്യക്കാരനെക്കുറിച്ചു പറയുന്നു; മാർത്ത, മറിയ

എന്നിവരുടെ വീട്ടിൽ 10:25-42

സാധ്യതയനുസരിച്ചു വീണ്ടും മാതൃകാപ്രാർഥന പഠിപ്പിക്കുന്നു;

യഹൂദ്യ ചോദിക്കുന്നതിൽ സ്ഥിരനിഷ്‌ഠ

11:1-13

സാധ്യതയനുസരിച്ചു വ്യാജ കുറ്റാരോപണം ഖണ്ഡിക്കുന്നു;

യഹൂദ്യ തലമുറ അപലപനീയമെന്നുപ്രകടമാക്കുന്നു

11:14-36

സാധ്യതയനുസരിച്ചു പരീശന്റെ തീൻമേശക്കൽ, യഹൂദ്യ യേശു കപടഭക്തരെ അപലപിക്കുന്നു

11:37-54

സാധ്യതയനുസരിച്ചു ദൈവത്തിന്റെ പരിപാലനത്തെക്കുറിച്ചു

യഹൂദ്യ പ്രഭാഷണം; വിശ്വസ്‌ത ഗൃഹവിചാരകൻ 12:1-59

സാധ്യതയനുസരിച്ചു ശബത്തിൽ വികലസ്‌ത്രീയെ

യഹൂദ്യ സൗഖ്യമാക്കുന്നു; മൂന്നു ദൃഷ്ടാന്തങ്ങൾ

13:1-21

32, സമർപ്പണ യെരുശലേം യേശു സമർപ്പണോത്സവത്തിങ്കൽ;

നല്ല ഇടയൻ 10:1-39

ഉത്സവം

യോർദാന്റെ കിഴക്കുഭാഗത്തെ യേശുവിന്റെ പിൽക്കാല ശുശ്രൂഷ

യോർദാനക്കരെ അനേകർ യേശുവിൽ വിശ്വസിക്കുന്നു

10:40-42

പെരിയാ യെരുശലേമിനു നേരെ നീങ്ങിക്കൊണ്ട്‌ (യോർദാനക്കരെ) നഗരങ്ങളിലും ഗ്രാമങ്ങളിലും

പഠിപ്പിക്കുന്നു 13:22

പെരിയ രാജ്യപ്രവേശനം; ഹെരോദാവിന്റെ

ഭീഷണി; ഭവനം ശൂന്യമാകും

13:23-35

സാധ്യതയനുസരിച്ചു താഴ്‌മ; വലിയ അത്താഴത്തിന്റെ

പെരിയ ദൃഷ്ടാന്തം 14:1-24

സാധ്യതയനുസരിച്ചു ശിഷ്യത്വത്തിന്റെ ചെലവു കണക്കുകൂട്ടൽ

പെരിയ 14:25-35

സാധ്യതയനുസരിച്ചു ദൃഷ്ടാന്തങ്ങൾ: കാണാതെപോയ ആട്‌, പെരിയ കാണാതെപോയ നാണയം, മുടിയനായ പുത്രൻ

15:1-32

സാധ്യതയനുസരിച്ചു ദൃഷ്ടാന്തങ്ങൾ: നീതികെട്ട ഗൃഹവിചാരകൻ,

പെരിയ ധനവാനും ലാസറും 16:1-31

സാധ്യതയനുസരിച്ചു ക്ഷമിക്കലും വിശ്വാസവും;

പെരിയ ഒന്നിനുംകൊളളാത്ത അടിമകൾ

17:1-10

ബെഥനി ലാസറിനെ യേശു മരിച്ചവരിൽനിന്ന്‌ ഉയിർപ്പിക്കുന്നു

11:1-46

യെരുശലേം; യേശുവിനെതിരെ കയ്യഫാസിന്റെ എഫ്രയീം ബുദ്ധ്യുപദേശം; യേശു പിൻവാങ്ങുന്നു

11:47-54

ശമര്യ; ശമര്യയിലും ഗലീലയിലുംകൂടി പോകുന്ന വഴി

ഗലീല പഠിപ്പിക്കുകയും സൗഖ്യമാക്കുകയും ചെയ്യുന്നു

17:11-37

ശമര്യ അല്ലെങ്കിൽ ദൃഷ്ടാന്തങ്ങൾ: കെഞ്ചുന്ന

ഗലീല വിധവ, പരീശനും ചുങ്കക്കാരനും

18:1-14

പെരിയ പെരിയയിലൂടെ താഴോട്ടുനീങ്ങുന്നു;

വിവാഹമോചനത്തെക്കുറിച്ചു പഠിപ്പിക്കുന്നു

19:1-12 10:1-12

പെരിയ കുട്ടികളെ സ്വീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു 19:13-15 10:13-16 18:15-17

പെരിയ ധനികനായ യുവാവ്‌;

മുന്തിരിത്തോട്ടത്തിലെ

വേലക്കാരുടെ ദൃഷ്ടാന്തം

19:16–20:16 10:17-31 18:18-30

സാധ്യതയനുസരിച്ചു മൂന്നാം പ്രാവശ്യം യേശു തന്റെ

മരണവും പുനരുത്ഥാനവും

പെരിയ മുൻകൂട്ടിപ്പറയുന്നു

20:17-19 10:32-34 18:31-34

സാധ്യതയനുസരിച്ചു രാജ്യത്തിലെ യാക്കോബിന്റെയും യോഹന്നാന്റെയും പെരിയ ഇരുപ്പിടംസംബന്ധിച്ച അപേക്ഷ

20:20-28 10:35-45

യരീഹോ യരീഹോയിലുടെ കടന്നുപോകുന്നു,

അവൻ രണ്ട അന്ധരെ സൗഖ്യമാക്കുന്നു;

സഖായിയെ സന്ദർശിക്കുന്നു;

പത്തു മീനാകളുടെ ദൃഷ്ടാന്തം

20:29-34 10:46-52 18:35–19:28

യേശുവിന്റെ യെരുശലേമിലെ അന്തിമ ശുശ്രൂഷ

നീസാൻ 8, 33 ബെഥനി പെസഹായ്‌ക്ക്‌ ആറുദിവസം മുമ്പ്‌ ബെഥനിയിൽ എത്തുന്നു 11:55–12:1

നീസാൻ 9, ബെഥനി കുഷ്‌ഠരോഗിയായ ശിമോന്റെ വീട്ടിലെ വിരുന്ന്‌; മറിയ യേശുവിനെ അഭിഷേകംചെയ്യുന്നു;

യേശുവിനെയും ലാസറിനെയും

കാണുന്നതിന്‌ യഹൂദൻമാർ വരുന്നു

26:6-13 14:3-9 12:2-11

ബെഥനി- യെരുശലേമിലേക്കുളള ക്രിസ്‌തുവിന്റെ

യെരുശലേം ജയോത്സവ പ്രവേശനം

21:1-11, 14-17 11:1-11

19:29-44 12:12-19

നീസാൻ 10 ബെഥനി- ഫലശൂന്യമായ അത്തിവൃക്ഷം ശപിക്കപ്പെടുന്നു;

യെരുശലേം രണ്ടാമത്തെ ആലയ ശുദ്ധീകരണം

21:18, 19, 12, 13

11:12-17 19:45, 46

യെരുശലേം യേശുവിനെ നശിപ്പിക്കാൻ മുഖ്യപുരോഹിതൻമാരും

ശാസ്‌ത്രിമാരും ഗൂഢാലോചന നടത്തുന്നു

11:18, 19 19:47, 48

യെരുശലേം ഗ്രീക്കുകാരുമായുളള ചർച്ച; യഹൂദൻമാരുടെ അവിശ്വാസം

12:20-50

നീസാൻ 11 ബെഥനി- ഫലശൂന്യമായ അത്തിവൃക്ഷം യെരുശലേം ഉണങ്ങിപ്പോയതായി കാണപ്പെടുന്നു

21:19-22 11:20-25

യെരുശലേം, ക്രിസ്‌തുവിന്റെ അധികാരത്തെ

ദേവാലയം ചോദ്യംചെയ്യുന്നു;

രണ്ടു പുത്രൻമാരുടെ ദൃഷ്ടാന്തം

21:23-32 11:27-33 20:1-8

യെരുശലേം, ദുഷ്ടകൃഷിക്കാരുടെയും

ദേവാലയം വിവാഹവിരുന്നിന്റെയും ദൃഷ്ടാന്തങ്ങൾ

21:33–22:14 12:1-12 20:9-19

യെരുശലേം, നികുതി, പുനുരുത്ഥാനം, കൽപ്പന

ദേവാലയം എന്നിവസംബന്ധിച്ച കുടുക്കുചോദ്യങ്ങൾ

22:15-40 12:13-34 20:20-40

യെരുശലേം, മിശിഹായുടെ വംശോത്‌പത്തിസംബന്ധിച്ച ദേവാലയം ചോദ്യത്തെ യേശു നിശബ്ദമാക്കുന്നു

22:41-46 12:35-37 20:41-44

യെരുശലേം, പരീശൻമാരെയും ശാസ്‌ത്രിമാരെയും

ദേവാലയം ഉഗ്രമായി അപലപിക്കുന്നു

23:1-39 12:38-40 20:45-47

യെരുശലേം, വിധവയുടെ അൽപ്പം

ദേവാലയം 12:41-44 21:1-4

ഒലിവുമല യെരുശലേമിന്റെ പതനം,

യേശുവിന്റെ സാന്നിധ്യം, വ്യവസ്ഥിതിയുടെ അന്ത്യം എന്നിവയെക്കുറിച്ചുളള പ്രവചനം

24:1-51 13:1-37 21:5-38

ഒലിവുമല ദൃഷ്ടാന്തങ്ങൾ: പത്തു കന്യകമാർ, താലന്തുകൾ, ചെമ്മരിയാടുകളും കോലാടുകളും

25:1-46

നീസാൻ 12 യെരുശലേം മതനേതാക്കൻമാർ യേശുവിന്റെ

മരണത്തിനു ഗൂഢാലോചന നടത്തുന്നു

26:1-5 14:1, 2 22:1, 2

യെരുശലേം യേശുവിനെ ഒറ്റിക്കൊടുക്കാൻ

യൂദാ പുരോഹിതൻമാരുമായി വിലപേശുന്നു

26:14-16 14:10, 11 22:3-6

നീസാൻ 13 യെരുശലേമിലും പെസഹായ്‌ക്കുളള

(വ്യാഴം സമീപത്തും ക്രമീകരണങ്ങൾ

ഉച്ചതിരിഞ്ഞ്‌) 26:17-19 14:12-16 22:7-13

നീസാൻ 14 യെരുശലേം 12 പേരോടൊത്ത്‌ പെസഹാഭോജനം

ഭക്ഷിക്കുന്നു

26:20, 21 14:17, 18 22:14-18

യെരുശലേം യേശു തന്റെ അപ്പോസ്‌തലൻമാരുടെ

പാദങ്ങൾ കഴുകുന്നു 13:1-20

യെരുശലേം യൂദായെ ഒറ്റുകാരനായി

തിരിച്ചറിയിക്കുകയും

ഇറക്കിവിടുകയുംചെയ്യുന്നു

26:21-25 14:18-21 22:21-23 13:21-30

യെരുശലേം 11 പേരുമായി സ്‌മാരക

അത്താഴം ഏർപ്പെടുത്തുന്നു

26:26-29 14:22-25

22:19, 20, 24-30 [1 കൊരി.11:23-25]

യെരുശലേം പത്രൊസിന്റെ തളളിപ്പറയലും

അപ്പോസ്‌തലൻമാരുടെ

ചിതറിപ്പോക്കും മുൻകൂട്ടിപ്പറയുന്നു

26:31-35 14:27-31 22:31-38 13:31-38

യെരുശലേം സഹായി; പരസ്‌പരസ്‌നേഹം;

ഉപദ്രവം; യേശുവിന്റെ പ്രാർഥന

14:1–17:26

ഗത്സമേന തോട്ടത്തിലെ കഠിനയാതന;

യേശുവിന്റെ

ഒറ്റിക്കൊടുക്കലും അറസ്‌റ്റും

26:30, 36-56 14:26, 32-52 22:39-53 18:1-12

യെരുശലേം അന്നാസ്‌ ചോദ്യംചെയ്യുന്നു;

കയ്യാഫാവിനാലും സൻഹെദ്രീമിനാലുമുളള

വിചാരണ; പത്രൊസ്‌ തളളിപ്പറയുന്നു

26:57–27:1 14:53–15:1 22:54-71 18:13-27

യെരുശലേം ഒറ്റുകാരനായ യൂദാ തൂങ്ങിച്ചാകുന്നു

27:3-10 [പ്രവൃ.1:18,19]

യെരുശലേം പീലാത്തോസിന്റെയും

പിന്നെ ഹെരോദാവിന്റെയും മുമ്പാകെ, പിന്നീടു തിരികെ പീലാത്തോസിന്റെ അടുക്കലേക്ക്‌

27:2, 11-14 15:1-5 23:1-12 18:28-38

യെരുശലേം പീലാത്തോസ്‌ വിട്ടയയ്‌ക്കാൻ

ശ്രമിച്ചശേഷം അവനെ

മരണത്തിന്‌ ഏൽപ്പിക്കുന്നു

27:15-30 15:6-19 23:13-25 18:39–19:16

(ഏ. 3:00 p.m., ഗോൽഗോഥാ, ഒരു ദണ്ഡനസ്‌തംഭത്തിലെ

വെളളി) യെരുശലേം യേശുവിന്റെ മരണവും

അതോടൊപ്പമുളള സംഭവങ്ങളും

27:31-56 15:20-41 23:26-49 19:16-30

യെരുശലേം യേശുവിന്റെ ശരീരം

ദണ്ഡനസ്‌തംഭത്തിൽനിന്നു നീക്കംചെയ്‌ത്‌ അടക്കുന്നു

27:57-61 15:42-47 23:50-56 19:31-42

നീസാൻ 15 യെരുശലേം പുരോഹിതൻമാരും പരീശൻമാരും കല്ലറയ്‌ക്കു കാവൽനിർത്തുന്നു

27:62-66

നീസാൻ 16 യെരുശലേമും യേശുവിന്റെ പുനരുത്ഥാനവും

പരിസരവും അന്നത്തെ സംഭവങ്ങളും

28:1-15 16:1-8

24:1-49 20:1-25

നീസാൻ യെരുശലേം; യേശുക്രിസ്‌തുവിന്റെ

16ന്‌ ശേ. ഗലീല തുടർന്നുളള

28:16-20 പ്രത്യക്ഷതകൾ

[1 കൊരി. 15:5-7] [പ്രവൃ. 1:3-8]

20:26–21:25

ഇയ്യാർ 25 ഒലിവുമല, പുനരുത്ഥാനശേഷമുളള 40-ാം ദിവസം

ബെഥനിക്കു സമീപം യേശുവിന്റെ സ്വർഗാരോഹണം

[പ്രവൃ.1:9-12] 24:50-53

[287-ാം പേജിലെ ചാർട്ടിന്റെ ചോദ്യങ്ങൾ] “യേശുവിന്റെ ഭൗമികജീവിതത്തിലെ പ്രധാനസംഭവങ്ങൾ” ഉൾപ്പെടുത്തിയിരിക്കുന്ന ചാർട്ടിന്റെ ചോദ്യങ്ങൾ:

(എ) സ്‌നാപകയോഹന്നാന്റെ തടവിന്റെ കാലംവരെയുളള യേശുവിന്റെ ശുശ്രൂഷയിലെ പ്രമുഖസംഭവങ്ങളിൽ ചിലതു പറയുക.

(ബി) പിൻവരുന്ന സംഭവങ്ങളുടെ സ്ഥലവും ആണ്ടും പറയുക: (1) ശിമോന്റെയും അന്ത്രയോസിന്റെയും, യാക്കോബിന്റെയും യോഹന്നാന്റെയും വിളി. (2) 12 അപ്പോസ്‌തലൻമാരുടെ തിരഞ്ഞെടുപ്പ്‌. (3) മലമ്പ്രസംഗം (4) മറുരൂപം (5) മരണത്തിൽനിന്നുളള ലാസറിന്റെ ഉയിർപ്പിക്കൽ. (6) സഖായിയുടെ ഭവനത്തിലേക്കുള്ള യേശുവിന്റെ സന്ദർശനം.

(സി) യേശുവിന്റെ പ്രമുഖ അത്ഭുതങ്ങളിൽ ചിലതു പറയുക; അവ എപ്പോൾ, എവിടെ സംഭവിച്ചുവെന്നു പറയുക.

(ഡി) പൊ.യു. 33 നീസാൻ 8 മുതൽ നീസാൻ 16 വരെ സംഭവിച്ച യേശുവിനെ സംബന്ധിക്കുന്ന ചില മുഖ്യ സംഭവങ്ങളേവ?

(ഇ) യേശു തന്റെ ഭൗമികശുശ്രൂഷക്കാലത്തു പറഞ്ഞ പ്രമുഖ ദൃഷ്ടാന്തങ്ങളിൽ ചിലതേവയായിരുന്നു?

[294-297 പേജുകളിലെ ചാർട്ട്‌]

പ്രമുഖ ചരിത്രത്തീയതികളുടെ ചാർട്ട്‌

സംജ്ഞകൾ: ശേ. “ശേഷം” എന്നതിന്‌; മു. “മുമ്പ്‌” എന്നതിന്‌; ഏ. “ഏകദേശം” എന്നതിന്‌

തീയതി സംഭവം പരാമർശം

പൊ.യു.മു. 4026 ആദാമിന്റെ സൃഷ്ടി ഉല്‌പ. 2:7

പൊ.യു.മു. 4026-നു ശേ. ഏദെനികവാഗ്‌ദത്തം നൽകുന്നു, ഉല്‌പ. 3:15

ആദ്യപ്രവചനം

പൊ.യു.മു. 3896-നു മു. കയീൻ ഹാബേലിനെ കൊല്ലുന്നു ഉല്‌പ. 4:8

പൊ.യു.മു. 3896 ശേത്തിന്റെ ജനനം ഉല്‌പ. 5:3

പൊ.യു.മു. 3404 നീതിമാനായ ഹാനോക്കിന്റെ ജനനം ഉല്‌പ. 5:18

പൊ.യു.മു. 3339 മെഥൂശലേഹിന്റെ ജനനം ഉല്‌പ. 5:21

പൊ.യു.മു. 3152 ലാമെക്കിന്റെ ജനനം ഉല്‌പ. 5:25

പൊ.യു.മു. 3096 ആദാമിന്റെ മരണം ഉല്‌പ. 5:5

പൊ.യു.മു. 3039 ഹാനോക്കിന്റെ മാറ്റം; അവന്റെ പ്രവചിക്കൽ കാലഘട്ടം ഉല്‌പ.5:23, 24;

അവസാനിപ്പിക്കുന്നു യൂദാ 14

പൊ.യു.മു. 2970 നോഹയുടെ ജനനം ഉല്‌പ. 5:28, 29

പൊ.യു.മു. 2490 മനുഷ്യവർഗത്തെസംബന്ധിച്ച ഉല്‌പ. 6:3

ദൈവത്തിന്റെ പ്രഖ്യാപനം

പൊ.യു.മു. 2470 യാഫേത്തിന്റെ ജനനം ഉല്‌പ. 5:32; 9:24; 10:21

പൊ.യു.മു. 2468 ശേമിന്റെ ജനനം ഉല്‌പ. 7:11; 11:10

പൊ.യു.മു. 2370 മെഥൂശലേഹിന്റെ മരണം ഉല്‌പ. 5:27

പ്രജയജലം പതിക്കുന്നു (ശരത്‌കാലത്ത്‌) ഉല്‌പ. 7:6, 11

പൊ.യു.മു. 2369 പ്രളയത്തിനുശേഷം ഉടമ്പടി ഉല്‌പ.8:13; 9:16

സ്ഥാപിക്കൽ

പൊ.യു.മു. 2368 അർപ്പക്ഷാദിന്റെ ജനനം ഉല്‌പ. 11:10

പൊ.യു.മു. 2269-നു ശേ. ബാബേൽഗോപുരനിർമാണം ഉല്‌പ. 11:4

പൊ.യു.മു. 2020 നോഹയുടെ മരണം ഉല്‌പ. 9:28, 29

പൊ.യു.മു. 2018 അബ്രഹാമിന്റെ ജനനം ഉല്‌പ. 11:26, 32; 12:4

പൊ.യു.മു. 1943 കനാനിലേക്കുളള മാർഗമധ്യേ പുറ. 12:40;

അബ്രഹാം യൂഫ്രട്ടീസ്‌ കടക്കുന്നു; ഉല്‌പ. 12:4, 7;

അബ്രഹാമിക ഉടമ്പടി ഗലാ. 3:17

പ്രാബല്യത്തിൽ വരുന്നു; ന്യായപ്രമാണ ഉടമ്പടിവരെയുളള

430-വർഷകാലഘട്ടത്തിന്റെ തുടക്കം

പൊ.യു.മു. 1933-നു മു. ലോത്ത്‌ വിടുവിക്കപ്പെടുന്നു;

അബ്രഹാം മൽക്കിസെദക്കിനെ

ഉല്‌പ. 14:16, 18; 16:3

സന്ദർശിക്കുന്നു

പൊ.യു.മു. 1932 യിശ്‌മായേൽ ജനിക്കുന്നു ഉല്‌പ. 16:15, 16

പൊ.യു.മു. 1919 പരിച്‌ഛേദനയുടെ ഉടമ്പടി

ഏർപ്പെടുത്തുന്നു ഉല്‌പ. 17:1, 10, 24

സോദോമിന്റെയും

ഗൊമോറയുടെയും

ഉല്‌പ. 19:24

ന്യായവിധി

പൊ.യു.മു. 1918 യഥാർഥ അവകാശിയായ

ഇസ്‌ഹാക്കിന്റെ ജനനം; ഉല്‌പ. 21:2, 5;

‘ഏകദേശം 450 വർഷത്തിന്റെ’ പ്രവൃ. 13:17-20

തുടക്കം

പൊ.യു.മു. 1913 ഇസ്‌ഹാക്കിന്റെ ഉല്‌പ. 21:8; 15:13;

മുലകുടിമാറ്റൽ; യിശ്‌മായേൽ പ്രവൃ. 7:6

പറഞ്ഞയയ്‌ക്കപ്പെടുന്നു; 400-വർഷ

പീഡനകാലഘട്ടത്തിന്റെ തുടക്കം

പൊ.യു.മു. 1881 സാറായുടെ മരണം ഉല്‌പ. 17:17; 23:1

പൊ.യു.മു. 1878 ഇസ്‌ഹാക്കിന്റെയും

റിബേക്കയുടെയും വിവാഹം ഉല്‌പ. 25:20

പൊ.യു.മു. 1868 ശേമിന്റെ മരണം ഉല്‌പ. 11:11

പൊ.യു.മു. 1858 ഏശാവിന്റെയും യാക്കോബിന്റെയും ജനനം ഉല്‌പ. 25:26

പൊ.യു.മു. 1843 അബ്രഹാമിന്റെ മരണം ഉല്‌പ. 25:7

പൊ.യു.മു. 1818 ഏശാവ്‌ ആദ്യത്തെ രണ്ടു ഭാര്യമാരെ വിവാഹം കഴിക്കുന്നു ഉല്‌പ. 26:34

പൊ.യു.മു. 1795 യിശ്‌മായേലിന്റെ മരണം ഉല്‌പ. 25:17

പൊ.യു.മു. 1781 യാക്കോബ്‌ ഹാരാനിലേക്ക്‌ ഓടിപ്പോകുന്നു; ബെഥേലിലെ യാക്കോബിന്റെ ഉല്‌പ. 28:2, 13, 19 ദർശനം

പൊ.യു.മു. 1774 യാക്കോബ്‌ ലേയയെയും റാഹേലിനെയും വിവാഹം കഴിക്കുന്നു ഉല്‌പ. 29:23-30

പൊ.യു.മു. 1767 യോസേഫിന്റെ ജനനം ഉല്‌പ. 30:23, 24

പൊ.യു.മു. 1761 യാക്കോബ്‌ ഹാരാനിൽനിന്നു ഉല്‌പ. 31:18, 41 കനാനിലേക്കു മടങ്ങിവരുന്നു

പൊ.യു.മു. ഏ. 1761 യാക്കോബ്‌ ദൂതനുമായി ഉല്‌പ. 32:24-28 മൽപ്പിടുത്തം നടത്തുന്നു; ഇസ്രായേൽ എന്നു പേരിടുന്നു

പൊ.യു.മു. 1750 യോസേഫിന്റെ ഉല്‌പ. 37:2, 28 സഹോദരൻമാർ അവനെ ഒരു അടിമയായി വിൽക്കുന്നു

പൊ.യു.മു. 1738 ഇസ്‌ഹാക്കിന്റെ മരണം ഉല്‌പ. 35:28, 29

പൊ.യു.മു. 1737 യോസേഫ്‌ ഈജിപ്‌തിലെ ഉല്‌പ. 41:40, 46 പ്രധാനമന്ത്രിയാക്കപ്പെടുന്നു

പൊ.യു.മു. 1728 യാക്കോബ്‌ ഉല്‌പ. 45:6; 46:26; മുഴുകുടുംബത്തോടുംകൂടെ ഈജിപ്‌തിൽ 47:9 പ്രവേശിക്കുന്നു

പൊ.യു.മു. 1711 യാക്കോബിന്റെ മരണം ഉല്‌പ. 47:28

പൊ.യു.മു. 1657 യോസേഫിന്റെ മരണം ഉല്‌പ. 50:26

പൊ.യു.മു. 1613-നു മു. ഇയ്യോബിന്റെ പീഡാനുഭവം ഇയ്യോ. 1:8; 42:16

പൊ.യു.മു. 1600-നു ശേ. ഒന്നാം ലോകശക്തിയെന്ന പുറ. 1:8 നിലയിൽ ഈജിപ്‌ത്‌ പ്രാമുഖ്യത നേടുന്നു

പൊ.യു.മു. 1593 മോശയുടെ ജനനം പുറ. 2:2, 10

പൊ.യു.മു. 1553 മോശ ഒരു വിമോചകൻ പുറ. 2:11, 14, 15; എന്ന നിലയിൽ സ്വയം പ്രവൃ. 7:23 ഉഴിഞ്ഞുവെക്കുന്നു; മിദ്യാനിലേക്ക്‌ ഓടിപ്പോകുന്നു

പൊ.യു.മു. ഏ. 1514 മോശ കത്തുന്ന പുറ. 3:2 മുൾപ്പടർപ്പിങ്കൽ

പൊ.യു.മു. 1513 പെസഹാ; ഇസ്രായേല്യർ പുറ. 12:12; ഈജിപ്‌തു വിട്ടുപോകുന്നു; 14:27, 29, 30; ചെങ്കടൽ വിടുതൽ; ഉല്‌പ. 15:13, 14 ഈജിപ്‌തിന്റെ ശക്തിക്ക്‌ പുറ. 24:6-8 ഉലച്ചൽ തട്ടുന്നു; 400 വർഷ ഗലാ. 3:17; പീഡനകാലഘട്ടത്തിന്റെ പുറ. 12:40 അവസാനം സീനായി മലയിങ്കൽ (ഹോറേബ്‌) ന്യായപ്രമാണ ഉടമ്പടി ചെയ്യുന്നു അബ്രഹാമ്യഉടമ്പടി പ്രാബല്യത്തിലാക്കിയതിനുശേഷമുളള 430 വർഷ കാലഘട്ടത്തിന്റെ അവസാനം

മോശ മരുഭൂമിയിൽ യോഹ. 5:46 ഉല്‌പത്തി സമാഹരിക്കുന്നു; ബൈബിളെഴുത്തു തുടങ്ങുന്നു

പൊ.യു.മു. 1512 സമാഗമനകൂടാരനിർമാണം പുറ. 40:17 പൂർത്തിയാവുന്നു

അഹരോന്യപൗരോഹിത്യത്തിന്റെ ലേവ്യ. 8:34-36 പ്രതിഷ്‌ഠിക്കൽ

മോശ പുറപ്പാടും ലേവ്യപുസ്‌തകവും ലേവ്യ. 27:34; എഴുതിത്തീർക്കുന്നു സംഖ്യ. 1:1

പൊ.യു.മു.  ഏ. 1473 മോശ ഇയ്യോബിന്റെ ഇയ്യോ. 42:16, 17 പുസ്‌തകം എഴുതിത്തീർക്കുന്നു

പൊ.യു.മു. 1473 മോശ മോവാബ്‌സമഭൂമിയിൽ സംഖ്യ. 35:1; 36:13 സംഖ്യാപുസ്‌തകം എഴുതിത്തീർക്കുന്നു

മോവാബിൽ ഇസ്രായേലുമായി ഉടമ്പടി ആവ. 29:1

മോശ ആവർത്തനപുസ്‌തകം എഴുതുന്നു ആവ. 1:1, 3

മോവാബിലെ നെബോ ആവ. 34:1, 5, 7 പർവതത്തിൽവച്ചു മോശ മരിക്കുന്നു

യോശുവയുടെ കീഴിൽ യോശു. 4:19 ഇസ്രായേൽ കനാനിൽ

പൊ.യു.മു. 1467 ദേശത്തിന്റെ മുഖ്യ യോശു. 11:23; 14:7, പ്രവേശിക്കുന്നു 10-15 കീഴടക്കൽ പൂർത്തിയാവുന്നു; പ്രവൃത്തികൾ 13:17-20-ലെ ‘ഏകദേശം 450 വർഷ’ത്തിന്റെ അവസാനം

പൊ.യു.മു.  ഏ. 1450 യോശുവയുടെ പുസ്‌തകം യോശു. 1:1; 24:26 എഴുതിത്തീർക്കുന്നു യോശുവയുടെ മരണം യോശു. 24:29

പൊ.യു.മു. 1117 ശമൂവേൽ ശൗലിനെ 1 ശമൂ. 10:24; ഇസ്രായേൽരാജാവായി അഭിഷേകം ചെയ്യുന്നു പ്രവൃ. 13:21

പൊ.യു.മു. 1107 ബേത്‌ലഹേമിൽ ദാവീദിന്റെ ജനനം 1 ശമൂ. 16:1

പൊ.യു.മു.  ഏ. 1100 ശമൂവേൽ ന്യായാധിപൻമാരുടെ ന്യായ. 21:25 പുസ്‌തകം എഴുതിത്തീർക്കുന്നു

പൊ.യു.മു. ഏ. 1090 ശമൂവേൽ രൂത്തിന്റെ രൂത്ത്‌ 4:18-22 പുസ്‌തകം എഴുതിത്തീർക്കുന്നു

പൊ.യു.മു.  ഏ. 1078 1 ശമൂവേൽ പൂർത്തിയാക്കപ്പെടുന്നു 1 ശമൂ. 31:6

പൊ.യു.മു. 1077 ദാവീദ്‌ ഹെബ്രോനിൽ യഹൂദയിലെ 2 ശമൂ. 2:4 രാജാവായിത്തീരുന്നു

പൊ.യു.മു. 1070 ദാവീദ്‌ സകല ഇസ്രായേലിൻമേലും 2 ശമൂ. 5:3-7 രാജാവായിത്തീരുന്നു; യെരുശലേമിനെ അവന്റെ തലസ്ഥാനമാക്കുന്നു

പൊ.യു.മു. 1070-നു ശേ. പെട്ടകം യെരുശലമിലേക്കു 2 ശമൂ. 6:15; 7:12-16 കൊണ്ടുവരുന്നു; ദാവീദുമായി രാജ്യത്തിനുവേണ്ടി ഒരു ഉടമ്പടിചെയ്യുന്നു

പൊ.യു.മു.  ഏ. 1040 ഗാദും നാഥാനും 2 ശമൂവേൽ 2 ശമൂ. 24:18 എഴുതിത്തീർക്കുന്നു

പൊ.യു.മു. 1037 ശലോമോൻ ദാവീദിന്റെ 1 രാജാ. 1:39; 2:12 പിൻഗാമിയായി ഇസ്രായേലിൽ രാജാവാകുന്നു

പൊ.യു.മു. 1034 ശലോമോന്റെ ആലയനിർമാണം 1 രാജാ. 6:1 തുടങ്ങുന്നു

പൊ.യു.മു. 1027 യെരുശലേമിലെ ആലയം 1 രാജാ. 6:38

പൂർത്തിയാവുന്നു പൊ.യു.മു.  ഏ. 1020 ശലോമോൻ ഉത്തമഗീതം ഉത്തമ. 1:1 എഴുതിത്തീർക്കുന്നു

പൊ.യു.മു. 1000-നു മു. ശലോമോൻ സഭാപ്രസംഗി സഭാ. 1:1 എഴുതിത്തീർക്കുന്നു

പൊ.യു.മു. 997 രെഹബെയാം ശലോമോന്റെ 1 രാജാ. 11:43; പിൻഗാമിയായിത്തീരുന്നു; 12:19, 20 രാജ്യം പിളരുന്നു; യെരോബയാം ഇസ്രായേലിലെ രാജാവെന്ന നിലയിൽ വാഴ്‌ച തുടങ്ങുന്നു

പൊ.യു.മു. 993 ശീശക്ക്‌ യഹൂദയെ ആക്രമിക്കുകയും ആലയത്തിൽനിന്ന്‌ നിക്ഷേപങ്ങൾ 1 രാജാ. 14:25, 26

എടുത്തുകൊണ്ടുപോകുകയുംചെയ്യുന്നു പൊ.യു.മു. 980 അബീയാം (അബീയാ) യഹൂദാരാജാവെന്ന 1 രാജാ. 15:1, 2 നിലയിൽ രെഹബെയാമിന്റെ പിൻഗാമിയായിത്തീരുന്നു

പൊ.യു.മു. 977 ആസാ യഹൂദാരാജാവെന്ന 1 രാജാ. 15:9, 10 നിലയിൽ അബീയാമിന്റെ പിൻഗാമി

പൊ.യു.മു.  ഏ. 976 നാദാബ്‌ ഇസ്രായേൽരാജാവെന്ന 1 രാജാ. 14:20 നിലയിൽ യെരോബയാമിന്റെ പിൻഗാമിയായിത്തീരുന്നു

പൊ.യു.മു.  ഏ. 975 ബയെശാ ഇസ്രായേൽരാജാവെന്ന 1 രാജാ. 15:33 നിലയിൽ നാദാബിന്റെ പിൻഗാമിയായിത്തീരുന്നു

പൊ.യു.മു.  ഏ. 952 ഏലാ ഇസ്രായേലിലെ 1 രാജാ. 16:8 രാജാവെന്ന നിലയിൽ ബയെശായുടെ പിൻഗാമിയായിത്തീരുന്നു

പൊ.യു.മു.  ഏ.  951 സിമ്രി ഇസ്രായേൽരാജാവെന്ന 1 രാജാ. 16:15 നിലയിൽ ഏലായുടെ പിൻഗാമിയായിത്തീരുന്നു

ഒമ്രിയും തിബ്‌നിയും 1 രാജാ. 16:21 ഇസ്രായേൽരാജാക്കൻമാരെന്ന നിലയിൽ സിമ്രിയുടെ പിൻഗാമികളായിത്തീരുന്നു

പൊ.യു.മു.  ഏ. 947 ഒമ്രി ഇസ്രായേൽരാജാവെന്ന 1 രാജാ. 16:22, 23 നിലയിൽ ഒറ്റക്കു ഭരിക്കുന്നു

പൊ.യു.മു.  ഏ. 940 ആഹാബ്‌ ഇസ്രായേൽരാജാവെന്ന 1 രാജാ. 16:29 നിലയിൽ ഒമ്രിയുടെ പിൻഗാമിയായിത്തീരുന്നു

പൊ.യു.മു. 936 യെഹോശാഫാത്ത്‌ 1 രാജാ. 22:41, 42 യഹൂദാരാജാവെന്ന നിലയിൽ ആസായുടെ പിൻഗാമിയായിത്തീരുന്നു

പൊ.യു.മു.  ഏ. 919 ഇസ്രായേലിലെ ഏകരാജാവായി 1 രാജാ. 22:51, 52 അഹസ്യാവ്‌ ആഹാബിന്റെ പിൻഗാമിയായിത്തീരുന്നു

പൊ.യു.മു.  ഏ. 917 ഇസ്രായേലിലെ യെഹോരാം 2 രാജാ. 3:1 ഏകരാജാവെന്ന നിലയിൽ അഹസ്യാവിന്റെ പിൻഗാമിയായിത്തീരുന്നു

പൊ.യു.മു. 913 യഹൂദയിലെ യെഹോരാം 2 രാജാ. 8:16, 17 യെഹോശാഫാത്തിനോടൊപ്പം ‘രാജാവായിത്തീരുന്നു’

പൊ.യു.മു. ഏ. 906 അഹസ്യാവ്‌ യഹൂദാരാജാവെന്ന 2 രാജാ. 8:25, 26 നിലയിൽ യെഹോരാമിന്റെ പിൻഗാമിയായിത്തീരുന്നു

പൊ.യു.മു. ഏ. 905 അഥല്യാരാജ്ഞി യഹൂദാസിംഹാസനം 2 രാജാ. 11:1-3 അപഹരിക്കുന്നു

യേഹൂ ഇസ്രായേൽരാജാവെന്ന നിലയിൽ യെഹോരാമിന്റെ 2 രാജാ. 9:24, 27; പിൻഗാമിയായിത്തീരുന്നു 10:36

പൊ.യു.മു. 898 യെഹോവാശ്‌ യഹൂദാരാജാവെന്ന 2 രാജാ. 12:1 നിലയിൽ അഹസ്യാവിന്റെ പിൻഗാമിയായിത്തീരുന്നു

പൊ.യു.മു. 876 യെഹോവാഹാസ്‌ 2 രാജാ. 13:1 ഇസ്രായേൽരാജാവെന്നനിലയിൽ യേഹൂവിന്റെ പിൻഗാമിയായിത്തീരുന്നു

പൊ.യു.മു.  ഏ. 859 ഇസ്രായേലിലെ ഏകരാജാവായി 2 രാജാ. 13:10 യോവാശ്‌ യെഹോവാഹാസിന്റെ പിൻഗാമിയായിത്തീരുന്നു

പൊ.യു.മു. 858 യഹൂദയിലെ രാജാവെന്ന നിലയിൽ 2 രാജാ. 14:1, 2 അമസ്യാവ്‌ യോവാശിന്റെ പിൻഗാമിയായിത്തീരുന്നു

പൊ.യു.മു.  ഏ. 844 യെഹോരാം II 2 രാജാ.14:23 ഇസ്രായേൽരാജാവെന്ന നിലയിൽ യെഹോവാശിന്റെ പിൻഗാമിയായിത്തീരുന്നു

യോനാ യോനായുടെ പുസ്‌തകം യോനാ 1:1, 2 എഴുതിത്തീർക്കുന്നു

പൊ.യു.മു. 829 ഉസ്സീയാവ്‌ (അസര്യാവ്‌) 2 രാജാ. 15:1, 2 യഹൂദാരാജാവെന്നനിലയിൽ അമസ്യാവിന്റെ പിൻഗാമിയായിത്തീരുന്നു

പൊ.യു.മു. ഏ. 820 ഒരുപക്ഷേ യോവേലിന്റെ യോവേ. 1:1

പുസ്‌തകം എഴുതപ്പെട്ടു പൊ.യു.മു. ഏ. 804 ആമോസ്‌ ആമോസിന്റെ ആമോ. 1:1 പുസ്‌തക എഴുതിത്തീർക്കുന്നു

പൊ.യു.മു. ഏ. 792 സെഖ്യരാവ്‌ ഇസ്രായേൽരാജാവെന്ന 2 രാജാ. 15:8 നിലയിൽ ഭരിക്കുന്നു (6 മാസം)

പൊ.യു.മു. ഏ. 791 ശല്ലൂം ഇസ്രായേൽരാജാവെന്ന 2 രാജാ. 15:13, 17 നിലയിൽ സെഖര്യാവിന്റെ പിൻഗാമിയായിത്തീരുന്നു

മെനാഹെം ഇസ്രായേൽരാജാവെന്ന നിലയിൽ ശല്ലൂമിന്റെ പിൻഗാമിയായിത്തീരുന്നു

പൊ.യു.മു.  ഏ. 780 പെക്കഹ്യാവ്‌ ഇസ്രായേൽരാജാവെന്ന 2 രാജാ. 15:23 നിലയിൽ മെനാഹെമിന്റെ പിൻഗാമിയായിത്തീരുന്നു

പൊ.യു.മു.  ഏ. 778 പേക്കഹ്‌ ഇസ്രായേൽരാജാവെന്ന 2 രാജാ. 15:27 നിലയിൽ പെക്കഹ്യാവിന്റെ പിൻഗാമിയായിത്തീരുന്നു

പൊ.യു.മു. ഏ. 778 യെശയ്യാവു പ്രവചിക്കാൻ തുടങ്ങുന്നു യെശ. 1:1; 6:1

പൊ.യു.മു. 777 യോഥാം യഹൂദാരാജാവെന്ന 2 രാജാ. 15:32, 33 നിലയിൽ ഉസ്സീയാവിന്റെ (അസര്യാവ്‌) പിൻഗാമിയായിത്തീരുന്നു

പൊ.യു.മു. ഏ. 761 ആഹാസ്‌ യഹൂദാരാജാവെന്ന 2 രാജാ. 16:1, 2 നിലയിൽ യോഥാമിന്റെ പിൻഗാമിയായിത്തീരുന്നു

പൊ.യു.മു.  ഏ. 758 ഹോശേയ ഇസ്രായേൽരാജാവെന്ന 2 രാജാ. 15:30 നിലയിൽ വാണുതുടങ്ങുന്നു

പൊ.യു.മു. 745 ഹിസ്‌കിയാവ്‌ യഹൂദാരാജാവെന്ന 2 രാജാ.18:1, 2 നിലയിൽ ആഹാസിന്റെ പിൻഗാമിയായിത്തീരുന്നു

പൊ.യു.മു.  ഏ. 745 ഹോശേയ ഹോശേയയുടെ ഹോശേ. 1:1 പുസ്‌തകം പൂർത്തീകരിക്കുന്നു

പൊ.യു.മു.  740 അശ്ശൂർ ഇസ്രായേലിനെ 2 രാജാ. 17:6, 13, 18 കീഴടക്കുന്നു, ശമര്യ പിടിച്ചടക്കുന്നു

പൊ.യു.മു. 732 സെൻഹെരീബ്‌ യഹൂദയെ ആക്രമിക്കുന്നു 2 രാജാ. 18:13

പൊ.യു.മു. ഏ. 732 യെശയ്യാവ്‌ യെശയ്യാവിന്റെ യെശ. 1:1 പുസ്‌തകം എഴുതിത്തീർക്കുന്നു

പൊ.യു.മു. 717-നു മു. മീഖാ മീഖായുടെ പുസ്‌തകം മീഖാ 1:1 എഴുതിത്തീർക്കുന്നു

പൊ.യു.മു. ഏ. 717 സദൃശവാക്യങ്ങളുടെ സമാഹരണം സദൃ. 25:1 പൂർത്തിയാവുന്നു

പൊ.യു.മു. 716 യഹൂദാരാജാവെന്ന നിലയിൽ 2 രാജാ. 21:1 മനശ്ശെ ഹിസ്‌കിയാവിന്റെ പിൻഗാമിയായിത്തീരുന്നു

പൊ.യു.മു. 661 ആമോൻ യഹൂദാരാജാവെന്ന 2 രാജാ. 21:19 നിലയിൽ മനശ്ശെയുടെ പിൻഗാമിയായിത്തീരുന്നു

പൊ.യു.മു. 659 യോശീയാവ്‌ യഹൂദാരാജാവെന്ന 2 രാജാ 22:1 നിലയിൽ മനശ്ശെയുടെ പിൻഗാമിയായിത്തീരുന്നു

പൊ.യു.മു.  648-നു മു. സെഫന്യാവു സെഫന്യാവിന്റെ സെഫ. 1:1 പുസ്‌തകം പൂർത്തിയാക്കുന്നു

പൊ.യു.മു. 647 യിരെമ്യാവ്‌ പ്രവാചകനെന്ന യിരെ. 1:1, 2, 9, 10 നിലയിൽ നിയോഗിക്കപ്പെടുന്നു

പൊ.യു.മു. 632-നു മു. നഹൂം നഹൂമിന്റെ പുസ്‌തകം നഹൂം 1:1 എഴുതിത്തീർക്കുന്നു

പൊ.യു.മു. 632 നീനെവേ കൽദയർക്കും മേദ്യർക്കും നഹൂം 3:7 കീഴടങ്ങുന്നു

ബാബിലോൻ ഇപ്പോൾ മൂന്നാം ലോകശക്തിയായിത്തീരാൻ പ്രാപ്‌തം

പൊ.യു.മു. 628 യോശീയാവിന്റെ പിൻഗാമിയായ 2 രാജാ. 23:31 യെഹോവാഹാസ്‌ യഹൂദയിൽ രാജാവായി ഭരിക്കുന്നു

യെഹോയാക്കീം യഹൂദാരാജാവായി 2 രാജാ. 23:36 യെഹോവാഹാസിന്റെ പിൻഗാമിയായിത്തീരുന്നു

പൊ.യു.മു. ഏ. 628 ഹബക്കൂക്ക്‌ ഹബക്കൂക്കിന്റെ ഹബ. 1:1 പുസ്‌തകം എഴുതിത്തീർക്കുന്നു

പൊ.യു.മു. 625 നെബൂഖദ്‌നേസ്സർ (II) യിരെ. 25:1 ബാബിലോൻരാജാവായിത്തീരുന്നു; വാഴ്‌ചയുടെ ഒന്നാം വർഷം പൊ.യു. 624

പൊ.യു.മു. 620 നെബൂഖദ്‌നേസ്സർ യെഹോയാക്കീമിനെ 2 രാജാ. 24:1 സാമന്തരാജാവാക്കുന്നു

പൊ.യു.മു. 618 യെഹോയാക്കീമിനുശേഷം 2 രാജാ. 24:6, 8 യെഹോയാക്കീൻ യഹൂദയിൽ രാജാവായിത്തീരുന്നു

പൊ.യു.മു. 617 നെബൂഖദ്‌നേസ്സർ ദാനീ. 1:1-4 ആദ്യയഹൂദ്യബന്ദികളെ ബാബിലോനിലേക്കു കൊണ്ടുപോകുന്നു

സിദെക്കീയാവു യഹൂദയിലെ 2 രാജാ. 24:12-18 രാജാവാക്കപ്പെടുന്നു പൊ.യു.മു. 613 യെഹെസ്‌കേൽ പ്രവചിക്കൽ തുടങ്ങുന്നു യെഹെ. 1:1-3

പൊ.യുമു. 609 നെബൂഖദ്‌നേസ്സർ മൂന്നാം 2 രാജാ. 25:1, 2 പ്രാവശ്യം യഹൂദക്കെതിരെ വരുന്നു; ഉപരോധം തുടങ്ങുന്നു

പൊ.യു.മു. 607 അഞ്ചാം മാസം (ആബ്‌) 2 രാജാ. 25:8-10; ആലയം നിലംപരിചാക്കപ്പെടുകയും യിരെ. 52:12-14

യെരുശലേം നശിപ്പിക്കപ്പെടുകയും ചെയ്യുന്നു

ഏഴാം മാസം, യഹൂദൻമാർ യഹൂദയെ 2 രാജാ. 25:25, 26; ഉപേക്ഷിക്കുന്നു; “ജനതകളുടെ ലൂക്കൊ. 21:24 നിയമിത കാലങ്ങൾ” എണ്ണിത്തുടങ്ങുന്നു

യിരെമ്യാവ്‌ വിലാപങ്ങൾ വിലാ. ആമുഖം, എഴുതുന്നു LXX

പൊ.യു.മു. ഏ. 607 ഓബദ്യാവ്‌ ഓബദ്യാവിന്റെ ഓബ. 1 പുസ്‌തകം എഴുതുന്നു

പൊ.യു.മു.  ഏ. 591 യെഹെസ്‌കേൽ യെഹെ. 40:1; 29:17 യെഹെസ്‌കേലിന്റെ പുസ്‌തകം എഴുതിത്തീർക്കുന്നു

പൊ.യു.മു. 580 1-ഉം 2-ഉം രാജാക്കൻമാരുടെയും യിരെ. 52:31; യിരെമ്യാവിന്റെയും പുസ്‌തകം 2 രാജാ. 25:27

പൂർത്തിയാക്കപ്പെടുന്നു പൊ.യു.മു. 539 ബാബിലോൻ മേദ്യർക്കും ദാനീ. 5:30, 31 പാർസികൾക്കും കീഴടങ്ങുന്നു; മേദോ-പേർഷ്യ നാലാം ലോകശക്തിയായിത്തീരുന്നു

പൊ.യു.മു. 537 യെരുശലേമിലേക്കു മടങ്ങിപ്പോകാൻ 2 ദിന. 36:22, 23; യഹൂദൻമാരെ യിരെ. 25:12; 29:10 അനുവദിച്ചുകൊണ്ടുളള പാർസ്യനായ കോരേശിന്റെ കൽപ്പന പ്രാബല്യത്തിലാകുന്നു; യെരുശലേമിന്റെ 70 വർഷ ശൂന്യകാലം അവസാനിക്കുന്നു

പൊ.യു.മു. ഏ. 536 ദാനീയേൽ ദാനീ. 10:1 ദാനീയേലിന്റെ പുസ്‌തകം പൂർത്തിയാക്കുന്നു

പൊ.യു.മു. 536 സെരൂബ്ബാബേൽ എസ്രാ 3:8-10 ആലയത്തിന്റെ അടിസ്ഥാനം ഇടുന്നു

പൊ.യു.മു. 522 ആലയനിർമാണത്തിനു എസ്രാ 4:23, 24 നിരോധനം ഏർപ്പെടുത്തുന്നു

പൊ.യു.മു. 520 ഹഗ്ഗായി ഹഗ്ഗായിയുടെ ഹഗ്ഗാ. 1:1 പുസ്‌തകം പൂർത്തിയാക്കുന്നു

പൊ.യു.മു. 518 സെഖര്യാവു സെഖര്യാവിന്റെ സെഖ. 1:1 പുസ്‌തകം പൂർത്തിയാക്കുന്നു

പൊ.യു.മു. 515 സെരൂബ്ബാബേൽ രണ്ടാമത്തെ എസ്രാ 6:14, 15 ആലയം പൂർത്തിയാക്കുന്നു

പൊ.യു.മു.  ഏ. 475 മോർദേഖായ്‌ എസ്ഥേറിന്റെ എസ്ഥേ. 3:7; 9:32 പുസ്‌തകം എഴുതിത്തീർക്കുന്നു

പൊ.യു.മു. 468 എസ്രായും പുരോഹിതൻമാരും എസ്രാ 7:7 യെരുശലേമിലേക്കു മടങ്ങിപ്പോകുന്നു

പൊ.യു.മു. ഏ. 460 എസ്രാ 1-ഉം 2-ഉം ദിനവൃത്താന്തങ്ങളുടെയും എസ്രാ 1:1; എസ്രായുടെയും പുസ്‌തകങ്ങൾ 2 ദിന. 36:22 എഴുതിത്തീർക്കുന്നു; സങ്കീർത്തനങ്ങളുടെ അന്തിമസമാഹരണം

പൊ.യു.മു. 455 നെഹെമ്യാവ്‌ യെരുശലേമിന്റെ നെഹെ. 1:1; 2:1, 11; മതിലുകൾ പുനർനിർമിക്കുന്നു; 6:15; 70 ആഴ്‌ചകളുടെ പ്രവചനം നിവർത്തിച്ചുതുടങ്ങുന്നു ദാനീ. 9:24

പൊ.യു.മു. 443-നു ശേ. നെഹെമ്യാവ്‌ നെഹെമ്യാവിന്റെ നെഹെ. 5:14 പുസ്‌തകം എഴുതിത്തീർക്കുന്നു

മലാഖി മലാഖിയുടെ പുസ്‌തകം മലാ.1:1 എഴുതിത്തീർക്കുന്നു

പൊ.യു.മു. 406 തെളിവനുസരിച്ച്‌ യെരുശലേമിന്റെ ദാനീ. 9:25 പുനർനിർമാണം പൂർത്തിയാവുന്നു

പൊ.യു.മു. 332 അഞ്ചാം ലോകശക്തിയായ ഗ്രീസ്‌, ദാനീ. 8:21 യഹൂദ്യയെ ഭരിക്കുന്നു

പൊ.യു.മു. ഏ. 280 ഗ്രീക്ക്‌ സെപ്‌ററുവജിൻറ്‌ തുടങ്ങുന്നു

പൊ.യു.മു. 165 ഗ്രീക്ക്‌ വിഗ്രഹാരാധനയാലുളള യോഹ. 10:22 അശുദ്ധപ്പെടുത്തലിനുശേഷം ആലയത്തിന്റെ പുനഃസമർപ്പണം; പ്രതിഷ്‌ഠോത്സവം

പൊ.യു.മു. 63 ആറാം ലോകശക്തിയായ റോം യോഹ. 19:15; യെരുശലേമിനെ ഭരിക്കുന്നു വെളി. 17:10

പൊ.യു.മു. ഏ. 37 ഹെരോദാവ്‌ (റോമിനാൽ നിയമിതനായ രാജാവ്‌) യെരുശലേമിനെ ആക്രമിച്ചു കീഴടക്കുന്നു

പൊ.യു.മു. 2 യോഹന്നാൻ സ്‌നാപകന്റെയും ലൂക്കൊ. 1:60; 2:7 യേശുവിന്റെയും ജനനം

പൊ.യു. 29 യോഹന്നാനും യേശുവും തങ്ങളുടെ ലൂക്കൊ. 3:1, 2, 23 ശുശ്രൂഷ തുടങ്ങുന്നു

പൊ.യു. 33 നീസാൻ 14: പുതിയ ഉടമ്പടിക്ക്‌ അടിസ്ഥാനം നൽകിക്കൊണ്ട്‌ യേശു യാഗമായിത്തീരുന്നു; ലൂക്കൊ. 22:20; 23:33 സ്‌തംഭത്തിലേറ്റപ്പെടുന്നു

നീസാൻ 16: യേശുവിന്റെ മത്താ. 28:1-10 പുനരുത്ഥാനം

സിവാൻ 6, പെന്തെക്കോസ്‌ത്‌: പ്രവൃ. 2:1-17, 38 പരിശുദ്ധാത്മാവിന്റെ പകരൽ; പത്രൊസ്‌ യഹൂദൻമാർക്ക്‌ ക്രിസ്‌തീയസഭയിലേക്കുളള

വഴി തുറന്നുകൊടുക്കുന്നു പൊ.യു. 36 വർഷങ്ങളുടെ 70 ആഴ്‌ചകളുടെ ദാനീ. 9:24-27; അവസാനം; ക്രിസ്‌തീയസഭയിലേക്കു പ്രവൃ. 10:1, 45 പ്രവേശിച്ച, പരിച്‌ഛേദനയേൽക്കാത്ത ജനതകളിൽനിന്നുളള ആദ്യത്തെ വ്യക്തിയായ കൊർന്നേല്യോസിനെ പത്രൊസ്‌ സന്ദർശിക്കുന്നു

പൊ.യു. ഏ. 41 “മത്തായി” എന്നു പേരുളള സുവിശേഷം മത്തായി എഴുതുന്നു

പൊ.യു. ഏ. 47-48 പൗലൊസ്‌ ഒന്നാമത്തെ പ്രവൃ. 13:1–14:28 മിഷനറിപര്യടനം തുടങ്ങുന്നു

പൊ.യു. ഏ. 49 ഭരണസംഘം ജനതകളിൽനിന്നുളള പ്രവൃ. 15:28, 29 വിശ്വാസികളോടു പരിച്‌ഛേദന ആവശ്യപ്പെടുന്നതിനെതിരെ ചട്ടംവെക്കുന്നു

പൊ.യു. ഏ. 49-52 പൗലൊസിന്റെ പ്രവൃ.15:36–18:22

രണ്ടാമത്തെ മിഷനറിപര്യടനം പൊ.യു. ഏ. 50 പൗലൊസ്‌ കൊരിന്തിൽനിന്ന്‌ 1 തെസ്സ. 1:1 1 തെസ്സലൊനീക്യർ എഴുതുന്നു

പൊ.യു. ഏ. 51 പൗലൊസ്‌ കൊരിന്തിൽനിന്ന്‌ 2 തെസ്സ. 1:1 2 തെസ്സലൊനീക്യർ എഴുതുന്നു

പൊ.യു. ഏ. 50-52 പൗലൊസ്‌ കൊരിന്തിൽനിന്നോ ഗലാ.1:1 സിറിയയിലെ അന്ത്യോക്യയിൽനിന്നോ

പൊ.യു. ഏ. 52-56 പൗലൊസിന്റെ മൂന്നാമത്തെ പ്രവൃ. 18:23–21:19

മിഷനറിപര്യടനം പൊ.യു. ഏ. 55 പൗലൊസ്‌ എഫേസോസിൽനിന്ന്‌ 1കൊരി. 15:32; 1 കൊരിന്ത്യരും 2 കൊരി. 2:12, 13 മക്കദോന്യയിൽനിന്നു 2 കൊരിന്ത്യരും എഴുതുന്നു

പൊ.യു. ഏ. 56 പൗലൊസ്‌ കൊരിന്തിൽനിന്നു റോമ. 16:1 റോമർക്കുളള ലേഖനം എഴുതുന്നു

പൊ.യു.  ഏ. 56-58 “ലൂക്കൊസ്‌” എന്ന ലൂക്കൊ. 1:1, 2 ശീർഷകത്തിലുളള സുവിശേഷം ലൂക്കൊസ്‌ എഴുതുന്നു

പൊ.യു. ഏ. 60-61 പൗലൊസ്‌ റോമിൽനിന്ന്‌ ഈ ലേഖനങ്ങൾ എഴുതുന്നു: എഫെസ്യർ എഫെ. 3:1

ഫിലിപ്പിയർ ഫിലി. 4:22

കൊലൊസ്സ്യർ കൊലൊ. 4:18

ഫിലേമോൻ ഫിലേ. 1

പൊ.യു. ഏ. 61 പൗലൊസ്‌ റോമിൽനിന്ന്‌ എബ്രാ. 13:24; 10:34 എബ്രായർക്കുളള ലേഖനം എഴുതുന്നു

ലൂക്കൊസ്‌ റോമിൽ പ്രവൃത്തികളുടെ പുസ്‌തകം എഴുതിത്തീർക്കുന്നു

പൊ.യു. 62-നു മു. യേശുവിന്റെ സഹോദരനായ യാക്കോ. 1:1 യാക്കോബ്‌ യെരുശലേമിൽനിന്നു “യാക്കോബ്‌” എന്ന ശീർഷകത്തിലുളള ലേഖനം എഴുതുന്നു

പൊ.യു. ഏ. 60-65 മർക്കൊസ്‌ “മർക്കൊസ്‌” എന്ന ശീർഷകത്തിലുളള സുവിശേഷം എഴുതുന്നു

പൊ.യു. ഏ. 61-64 പൗലൊസ്‌ മക്കദോന്യയിൽനിന്നു 1 തിമൊ. 1:3 1 തിമൊഥെയൊസ്‌ എഴുതുന്നു

പൗലൊസ്‌ മക്കദോന്യയിൽനിന്നു(?) തീത്തൊ. 1:5 തീത്തൊസ്‌ എഴുതുന്നു

പൊ.യു. ഏ. 62-64 പത്രൊസ്‌ ബാബിലോനിൽനിന്ന്‌ 1 പത്രൊ. 1:1; 5:13 1 പത്രൊസ്‌ എഴുതുന്നു

പൊ.യു. ഏ. 64 പത്രൊസ്‌ ബാബിലോനിൽനിന്ന്‌ 2 പത്രൊ. 1:1 (?) 2 പത്രൊസ്‌ എഴുതുന്നു

പൊ.യു. ഏ. 65 പൗലൊസ്‌ റോമിൽനിന്നു 2 തിമൊ. 4:16-18 2 തിമൊഥെയൊസ്‌ എഴുതുന്നു

യേശുവിന്റെ സഹോദരനായ യൂദാ 1, 17, 18 യൂദാ “യൂദാ” എഴുതുന്നു

പൊ.യു. 70 റോമാക്കാർ യെരുശലേമിനെയും ദാനീ. 9:27; അതിലെ ആലയത്തെയും മത്താ. 23:37, 38; നശിപ്പിക്കുന്നു ലൂക്കൊ. 19:42-44

പൊ.യു. ഏ. 96 പത്‌മോസിൽവെച്ചു യോഹന്നാൻ വെളി. 1:9 വെളിപ്പാടു എഴുതുന്നു

പൊ.യു. ഏ. 98 യോഹന്നാൻ “യോഹന്നാൻ” യോഹ. 21:22, 23 എന്ന പേരിലുളള സുവിശേഷം എഴുതുകയും തന്റെ 1, 2, 3 എന്നീ ലേഖനങ്ങൾ പൂർത്തിയാക്കുകയും ചെയ്യുന്നു; ബൈബിളെഴുത്തു പൂർത്തീകരിക്കപ്പെടുന്നു

പൊ.യു. ഏ. 100 അവസാനത്തെ 2 തെസ്സ. 2:7 അപ്പോസ്‌തലനായ യോഹന്നാൻ മരിക്കുന്നു

കുറിപ്പ്‌: ഈ തീയതികളിലനേകവും ഉറപ്പായി സ്ഥാപിക്കപ്പെട്ടിരിക്കുന്നുവെങ്കിലും, ചിലതിന്റെ കാര്യത്തിൽ ലഭ്യമായ തെളിവിന്റെ അടിസ്ഥാനത്തിൽ ഏകദേശ തീയതികളാണു നൽകിയിരിക്കുന്നത്‌ എന്ന്‌ ഓർത്തിരിക്കണം. ചാർട്ടിന്റെ ഉദ്ദേശ്യം ഓരോ സംഭവത്തിനും മാറ്റംവരുത്താൻ പാടില്ലാത്ത തീയതികൾ കൊടുക്കുകയെന്നതല്ല, പിന്നെയോ കാലത്തിന്റെ നീരൊഴുക്കിൽ സംഭവങ്ങൾക്കു സ്ഥാനനിർണയംചെയ്യുന്നതിനും അന്യോന്യമുളള അവയുടെ ബന്ധം കാണുന്നതിനും ബൈബിൾവിദ്യാർഥികളെ സഹായിക്കുകയെന്നതാണ്‌.

[297-ാം പേജിലെ ചാർട്ട്‌] “പ്രമുഖ ചരിത്രത്തീയതികളുടെ ചാർട്ടി”ന്റെയും “ബൈബിൾ പുസ്‌തകങ്ങളുടെ പട്ടിക”യുടെയും ചോദ്യങ്ങൾ:

(എ) രണ്ടു ചാർട്ടുകളും താരതമ്യപ്പെടുത്തിക്കൊണ്ട്‌ (1) പൊ.യു.മു. 1117-ൽ ഇസ്രായേൽരാജ്യം സ്ഥാപിക്കുന്നതിനുമുമ്പ്‌ (2) ഇസ്രായേൽ, യഹൂദാ എന്നീ രാജ്യങ്ങളുടെ കാലത്ത്‌ (3) ബാബിലോനിലെ പ്രവാസത്തിന്റെ തുടക്കംമുതൽ എബ്രായ തിരുവെഴുത്തുകാനോന്റെ പൂർത്തീകരണംവരെ ജീവിച്ച ചില പ്രവാചകൻമാരുടെയും എഴുത്തുകാരുടെയും പേരുകൾ പറയുക.

(ബി) പൗലൊസിന്റെ മിഷനറി പര്യടനങ്ങളോടുള്ള ബന്ധത്തിൽ അവന്റെ ലേഖനങ്ങളുടെ എഴുത്തിന്റെ കാലം നിർണയിക്കുക.

(സി) ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളിലെ മറ്റു പുസ്‌തകങ്ങളുടെ എഴുത്തിന്റെ സമയംസംബന്ധിച്ചു രസകരമായ മറ്റ്‌ ഏതു പോയിൻറുകൾ നിങ്ങൾ കുറിക്കൊളളുന്നു?

(ഡി) താഴെ പേർപറയുന്നവരെ ബൈബിൾ ചരിത്രത്തോടു ബന്ധപ്പെടുത്തി അവർ ആ സംഭവത്തിനു മുമ്പോ പിമ്പോ ജീവിച്ചതെന്നു പ്രസ്‌താവിക്കുക അല്ലെങ്കിൽ അതേ കാലത്തുതന്നെ ജീവിച്ച മറ്റാളുകളോട്‌ അവരെ ബന്ധപ്പെടുത്തുക: ശേം, ശമുവേൽ, മെഥൂശലേഹ്‌, ലോത്ത്‌, ശൗൽരാജാവ്‌, ദാവീദ്‌, ഇയ്യോബ്‌, ഇസ്രായേലിലെ ഹോശേയാരാജാവ്‌, ശലോമോൻ, അഹരോൻ, യഹൂദയിലെ സിദെക്കിയാരാജാവ്‌.

(എ) (1) നോഹ (2) അബ്രഹാം (3) മോശ എന്നിവരുടെ ആയുഷ്‌കാലത്ത്‌ ഏതു മുന്തിയ സംഭവങ്ങൾ നടന്നു?

(എഫ്‌) പിൻവരുന്ന തീയതികളെ (പൊ.യു.മു.) ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്ന മുന്തിയ സംഭവങ്ങളോടു ബന്ധിപ്പിക്കുക: 4026, 2370, 1943, 1513, 1473, 1117, 997, 740, 607, 539, 537, 455.

ആദാമിന്റെ സൃഷ്ടി

സീനായിയിങ്കൽ ചെയ്‌ത ന്യായപ്രമാണ ഉടമ്പടി

യെരുശലേം നശിപ്പിക്കപ്പെടുന്നു

കോരേശിന്റെ വിളംബരത്തിനുശേഷം യഹൂദൻമാർ യെരുശലേമിലേക്കു മടങ്ങിപ്പോകുന്നു

നിശ്വസ്‌ത ബൈബിളെഴുത്തു തുടങ്ങുന്നു

ജലപ്രളയം തുടങ്ങുന്നു

ബാബിലോൻ മേദ്യർക്കും പാർസ്യർക്കും അധീനപ്പെടുന്നു

ഇസ്രായേലിലെ ഒന്നാമത്തെ രാജാവ്‌ അഭിഷേകം ചെയ്യപ്പെടുന്നു

അബ്രഹാം യൂഫ്രട്ടീസ്‌ കടക്കുന്നു; അബ്രഹാമ്യ ഉടമ്പടി പ്രാബല്യത്തിലാ ക്കപ്പെടുന്നു

ഇസ്രായേൽരാജ്യവും യഹൂദാരാജ്യവും വേർപിരിയുന്നു

വടക്കൻരാജ്യം അസീറിയായാൽ കീഴടക്കപ്പെടുന്നു

യെരുശലേമിന്റെ മതിലുകൾ നെഹെമ്യാവിനാൽ പുനഃനിർമിക്കപ്പെടുന്നു

ഇസ്രായേല്യർ ഈജിപ്‌തിൽനിന്നു വിടുവിക്കപ്പെടുന്നു

യോശുവാ ഇസ്രായേലിനെ കനാനിലേക്കു നയിക്കുന്നു

യെരുശലേമിന്റെ 70-വർഷ ശൂന്യത അവസാനിക്കുന്നു

[298-ാം പേജിലെ ചാർട്ട്‌]

ബൈബിൾപുസ്‌തകങ്ങളുടെ പട്ടിക

(ചില തീയതികളും [എഴുതിയ സ്ഥലങ്ങളും] അനിശ്ചിതമാണ്‌. ശേ. എന്ന സംജ്ഞ “ശേഷം” എന്നും മു. എന്നത്‌ “മുമ്പ്‌” എന്നും ഏ. എന്നത്‌ “ഏകദേശം” എന്നും അർഥമാക്കുന്നു.)

പൊതുയുഗത്തിനു മുമ്പത്തെ (പൊ.യു.മു.) എബ്രായ തിരുവെഴുത്തുകളിലെ പുസ്‌തകങ്ങൾ

പുസ്‌തകത്തിന്റെ എഴുത്തുകാരൻ എഴുതിയ എഴുത്തു ഉൾപ്പെടുത്തിയ

പേര്‌ സ്ഥലം പൂർത്തിയായത്‌ കാലം

ഉല്‌പത്തി മോശ മരുഭൂമി 1513 “ആദിയിൽ” മുതൽ 1657വരെ

പുറപ്പാട്‌ മോശ മരുഭൂമി 1512 1657-1512

ലേവ്യപുസ്‌തകം മോശ മരുഭൂമി 1512 1 മാസം (1512) സംഖ്യാപുസ്‌തകം മോശ മരുഭൂമി⁄

മോവാബ്‌

സമഭൂമി 1473 1512-1473

ആവർത്തനപുസ്‌തകം മോശ മോവാബ്‌

സമഭൂമി 1473 2 മാസം (1473)

യോശുവ യോശുവ കനാൻ ഏ.1450 1473-ഏ.1450

ന്യായാധിപൻമാർ ശമൂവേൽ ഇസ്രായേൽ ഏ.1100 ഏ.1450-ഏ.1120

രൂത്ത്‌ ശമൂവേൽ ഇസ്രായേൽ ഏ.1090 ന്യായാധിപൻമാരുടെ 11 വർഷത്തെ ഭരണം

1 ശമൂവേൽ ശമൂവേൽ;

ഗാദ്‌;

നാഥാൻ ഇസ്രായേൽ ഏ.1078 ഏ. 1180-1078

2 ശമൂവേൽ ഗാദ്‌;

നാഥാൻ ഇസ്രായേൽ ഏ.1040 1077-ഏ. 1040

1-ഉം 2-ഉം

രാജാക്കൻമാർ യിരെമ്യാവ്‌ യഹൂദാ⁄ഈജിപ്‌ത്‌ 580 ഏ. 1040-580

1-ഉം 2-ഉം

ദിനവൃത്താന്തങ്ങൾ എസ്രാ യെരുശലേം (?) ഏ.460 1 ദിന. 9:44-നു

ശേഷം, 1077-537

എസ്രാ എസ്രാ യെരുശലേം ഏ.460 537-ഏ. 467

നെഹെമ്യാവ്‌ നെഹെമ്യാവ്‌ യെരുശലേം 443-നുശേ. 456-443-നു ശേ.

എസ്ഥേർ മോർദേഖായ്‌ ശൂശൻ,

ഏലാം ഏ.475 493-ഏ. 475

ഇയ്യോബ്‌ മോശ മരുഭൂമി ഏ.1473 1657-നും

1473-നും ഇടക്കുളള

140-ൽപ്പരം വർഷങ്ങൾ

സങ്കീർത്തനങ്ങൾ ദാവീദും ഏ.460

മറ്റു ചിലരും

സദൃശവാക്യങ്ങൾ ശലോമോൻ;

ആഗൂർ;

ലെമൂവേൽ യെരുശേലം ഏ.717

സഭാപ്രസംഗി ശലോമോൻ യെരുശലേം 1000-നു മു.

ഉത്തമഗീതം ശലോമോൻ യെരുശലേം ഏ. 1020

യെശയ്യാവു യെശയ്യാവ്‌ യെരുശലേം 732-നു ശേ. ഏ. 778-732-നു ശേ.

യിരെമ്യാവു യിരെമ്യാവ്‌ യഹൂദാ⁄ഈജിപ്‌ത്‌ 580 647-580

വിലാപങ്ങൾ യിരെമ്യാവ്‌ യെരുശലേമിനു

സമീപം 607

യെഹെസ്‌കേൽ യെഹെസ്‌കേൽ ബാബിലോൻ ഏ. 591 613-ഏ. 591

ദാനീയേൽ ദാനീയേൽ ബാബിലോൻ ഏ. 536 618-ഏ. 536

ഹോശേയ ഹോശേയ (ജില്ല) ശമര്യാ 745-നു ശേ. 804-നു മു.- 745-നു ശേ.

യോവേൽ യോവേൽ യഹൂദാ ഏ. 820 (?)

ആമോസ്‌ ആമോസ്‌ യഹൂദാ ഏ. 804

ഓബദ്യാവു ഓബദ്യാവ്‌ ഏ. 607

യോനാ യോനാ ഏ. 844

മീഖാ മീഖാ യഹൂദാ 717-നു മു. ഏ. 777-717

നഹൂം നഹൂം യഹൂദാ 632-നു മു.

ഹബക്കൂക്ക്‌ ഹബക്കൂക്ക്‌ യഹൂദാ ഏ. 628 (?)

സെഫന്യാവു സെഫന്യാവ്‌ യഹൂദാ 648-നു മു.

ഹഗ്ഗായി ഹഗ്ഗായി യെരുശലേം 520 112 ദിവസം (520)

സെഖര്യാവു സെഖര്യാവ്‌ യെരുശലേം 518 520-518

മലാഖി മലാഖി യെരുശലേം 443-നു ശേ.

പൊതുയുഗത്തിൽ (പൊ.യു.) എഴുതപ്പെട്ട ഗ്രീക്ക്‌ തിരുവെഴുത്തുകളിലെ പുസ്‌തകങ്ങൾ

പുസ്‌തകത്തിന്റെ പേര്‌ എഴുത്തുകാരൻ എഴുതിയ സ്ഥലം എഴുത്തു പൂർത്തിയായത്‌ ഉൾപ്പെടുത്തിയകാലം

മത്തായി മത്തായി പാലസ്‌തീൻ ഏ.41 പൊ.യു.മു. 2-പൊ.യു. 33

മർക്കൊസ്‌ മർക്കൊസ്‌ റോം ഏ.60-65 പൊ.യു. 29-33

ലൂക്കൊസ്‌ ലൂക്കൊസ്‌ കൈസരിയാ ഏ. 56-58 പൊ.യു.മു. 3-പൊ.യു. 33

യോഹന്നാൻ യോഹന്നാൻ എഫേസൂസ്‌ ഏ. 98 ആമുഖത്തിനുശേഷം, അല്ലെങ്കിൽ സമീപം പൊ.യു. 29-33

പ്രവൃത്തികൾ ലൂക്കൊസ്‌ റോം ഏ. 61 പൊ.യു. 33-ഏ. 61

റോമർ പൗലൊസ്‌ കൊരിന്ത്‌ ഏ. 56

1 കൊരിന്ത്യർ പൗലൊസ്‌ എഫേസൂസ്‌ ഏ. 55

2 കൊരിന്ത്യർ പൗലൊസ്‌ മാസിഡോണിയ ഏ. 55

ഗലാത്യർ പൗലൊസ്‌ കൊരിന്ത്‌ ഏ. 50-52 അല്ലെങ്കിൽ സിറിയയിലെ അന്ത്യോക്യ

എഫെസ്യർ പൗലൊസ്‌ റോം ഏ. 60-61

ഫിലിപ്പിയർ പൗലൊസ്‌ റോം ഏ. 60-61

കൊലൊസ്സ്യർ പൗലൊസ്‌ റോം ഏ. 60-61

1 തെസ്സലൊനീക്യർ പൗലൊസ്‌ കൊരിന്ത്‌ ഏ. 50

2 തെസ്സലൊനീക്യർ പൗലൊസ്‌ കൊരിന്ത്‌ ഏ. 51

1 തിമൊഥെയൊസ്‌ പൗലൊസ്‌ മാസിഡോണിയ ഏ. 61-64

2 തിമൊഥെയൊസ്‌ പൗലൊസ്‌ റോം ഏ. 65

തീത്തൊസ്‌ പൗലൊസ്‌ മാഡിഡോണിയ ഏ. 61-64 (?)

ഫിലേമോൻ പൗലൊസ്‌ റോം ഏ. 60-61

എബ്രായർ പൗലൊസ്‌ റോം ഏ. 61

യാക്കോബ്‌ യാക്കോബ്‌ യെരുശലേം 64-നു മു. (യേശുവിന്റെ സഹോദരൻ)

1 പത്രൊസ്‌ പത്രൊസ്‌ ബാബിലോൻ ഏ. 62-64

2 പത്രൊസ്‌ പത്രൊസ്‌ ബാബിലോൻ (?) ഏ. 64

1 യോഹന്നാൻ അപ്പോസ്‌തലനായ എഫേസൂസ്‌ ഏ. 98 യോഹന്നാൻ അല്ലെങ്കിൽ സമീപം

2 യോഹന്നാൻ അപ്പോസ്‌തലനായ എഫേസൂസ്‌ ഏ. 98 യോഹന്നാൻ അല്ലെങ്കിൽ സമീപം

3 യോഹന്നാൻ അപ്പോസ്‌തലനായ എഫേസൂസ്‌ ഏ. 98 യോഹന്നാൻ അല്ലെങ്കിൽ സമീപം

യൂദാ യൂദാ പാലസ്‌തീൻ(?) ഏ. 65 (യേശുവിന്റെ സഹോദരൻ)

വെളിപ്പാടു അപ്പോസ്‌തലനായ പത്‌മോസ്‌ ഏ. 96 യോഹന്നാൻ