വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ദുഷ്ടാത്മ സേനകൾക്കെതിരെ പോരാടുക’

‘ദുഷ്ടാത്മ സേനകൾക്കെതിരെ പോരാടുക’

അധ്യായം 8

‘ദുഷ്ടാത്മ സേനകൾക്കെതിരെ പോരാടുക’

1. ദുഷ്ടാത്മാക്കളുടെ പ്രവർത്തനം നമുക്ക്‌ പ്രത്യേകാൽ താൽപ്പര്യമുളളതായിരിക്കുന്നതെന്തുകൊണ്ട്‌?

1 ഭൗതികത്വ മനഃസ്ഥിതിക്കാരായ ആളുകൾ ദുഷ്ടാത്മാക്കളെ സംബന്ധിച്ച ആശയത്തെ പരിഹസിച്ചേക്കാം. എന്നാൽ അത്‌ നിസ്സാരകാര്യമല്ല. അവർ വിശ്വസിച്ചാലും ഇല്ലെങ്കിലും, ഭൂതപ്രവർത്തനം സകലരുടെയുംമേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്‌. യഹോവയുടെ ആരാധകർ ഒഴിവുളളവരല്ല. യഥാർത്ഥത്തിൽ, അവർ മുഖ്യലക്ഷ്യമാണ്‌. അപ്പോസ്‌തലനായ പൗലോസ്‌ ഈ പോരാട്ടം സംബന്ധിച്ച്‌ നമ്മെ ജാഗരൂകരാക്കിക്കൊണ്ട്‌ പറയുന്നു: “നമുക്ക്‌ ഒരു പോരാട്ടമുളളത്‌ ജഡരക്തങ്ങൾക്കെതിരായിട്ടല്ല, പിന്നെയോ [ജഡരക്തമണ്ഡലത്തിലല്ലാത്ത] ഭരണകൂടങ്ങൾക്കെതിരായിട്ട്‌, അധികാരങ്ങൾക്കെതിരായിട്ട്‌, ഈ അന്ധകാരത്തിന്റെ ലോകഭരണാധിപൻമാർക്കെതിരായിട്ട്‌, സ്വർഗ്ഗീയ സ്ഥലങ്ങളിലെ ദുഷ്ടാത്മസേനകൾക്കെതിരായിട്ട്‌, ആകുന്നു.” (എഫേ. 6:12) നമ്മുടെ നാളിൽ സമ്മർദ്ദം ഒരു സർവ്വകാല ഉച്ചാവസ്ഥയിലെത്തിയിരിക്കുകയാണ്‌, എന്തുകൊണ്ടെന്നാൽ സാത്താൻ സ്വർഗ്ഗത്തിൽനിന്ന്‌ ബഹിഷ്‌ക്കരിക്കപ്പെട്ടിരിക്കുകയാണ്‌, അവന്റെ കാലം ഹ്രസ്വമാണെന്നറിയുന്നതിനാൽ കുപിതനുമാണ്‌.—വെളി. 12:12.

2. നമുക്ക്‌ മനുഷ്യാതീത ആത്മാക്കൾക്കെതിരെ വിജയപ്രദമായി പോരാടുക സാദ്ധ്യമായിരിക്കുന്നതെങ്ങനെ?

2 നമ്മിലാർക്കെങ്കിലും മനുഷ്യാതീത ആത്മസേനകൾക്കെതിരായുളള ഒരു പോരാട്ടത്തിൽ എങ്ങനെ വിജയിക്കാൻ കഴിയും? യഹോവയിലുളള പൂർണ്ണമായ ആശ്രയത്താൽ മാത്രം. നാം അവനെ ശ്രദ്ധിക്കുകയും അവന്റെ വാക്കനുസരിക്കുകയും വേണം. അങ്ങനെ ചെയ്യുന്നതിനാൽ, സാത്താന്യനിയന്ത്രണത്തിൻ കീഴിലുളളവർക്ക്‌ അനുഭവപ്പെടുന്ന ശാരീരികവും ധാർമ്മികവും വൈകാരികവും മാനസികവുമായ തകരാറിൽനിന്ന്‌ നമുക്ക്‌ ഒഴിവാക്കപ്പെടാൻ കഴിയും.—എഫേ. 6:11; യാക്കോ: 4:7.

സ്വർഗ്ഗീയ സ്ഥലങ്ങളിലെ ലോക ഭരണാധിപൻമാർ

3. സാത്താൻ എന്തിനോടും, ആരോടും, ദുഷ്ടമായി എതിർക്കുന്നു?

3 യഹോവ സ്വർഗ്ഗങ്ങളിലെ തന്റെ അനുകൂലസ്ഥാനത്തുനിന്ന്‌ ദർശിക്കുന്ന പ്രകാരം അവൻ ലോകാവസ്ഥയെ നമുക്കുവേണ്ടി ഭംഗ്യന്തരേണ വർണ്ണിക്കുന്നു. അവൻ അപ്പോസ്‌തലനായ യോഹന്നാന്‌ ഒരു ദർശനം കാണിച്ചുകൊടുത്തു, അതിൽ പൊ. യു. 1914-ൽ സ്വർഗ്ഗത്തിൽ ജനിപ്പിക്കപ്പെടുന്നയുടനെ ദൈവത്തിന്റെ മശിഹൈക രാജ്യത്തെ സാദ്ധ്യമെങ്കിൽ വിഴുങ്ങാൻ നിലയുറപ്പിച്ചിരിക്കുന്ന “തീനിറമുളള ഒരു മഹാസർപ്പ”മായി സാത്താൻ ചിത്രീകരിക്കപ്പെട്ടു. അതിൽ പരാജയപ്പെട്ടപ്പോൾ സാത്താൻ ദൈവത്തിന്റെ സ്‌ത്രീയുടെ ഉപഭാഗമായ, ആ രാജ്യത്തിന്റെ ദൃശ്യ പ്രതിനിധികൾക്കെതിരെ ദുഷ്ടപീഡനത്തിന്റെ ഒരു പ്രളയം ഇളക്കിവിട്ടു.—വെളി. 12:3, 4, 13, 17.

4. (എ) മാനുഷ ഗവൺമെൻറുകളുടെ അധികാരത്തിന്റെ ഉറവു സംബന്ധിച്ച ഏതു വസ്‌തുത സംബന്ധിച്ച്‌ ബൈബിൾ നമ്മെ ജാഗരൂകരാക്കുന്നു? (ബി) സകല രാഷ്‌ട്രീയ ഭരണാധികാരികളും ഇപ്പോൾ എന്തിലേക്ക്‌ കൂട്ടിച്ചേർക്കപ്പെടുന്നു, ആരാൽ?

4 യോഹന്നാനുണ്ടായ ആ വെളിപ്പാടിൽ മനുഷ്യഭരണകൂടങ്ങളുടെ ശക്തിയുടെയും അധികാരത്തിന്റെയും ഉറവും തുറന്നുകാണിച്ചിരിക്കുന്നു. 7 തലയും 10 കൊമ്പുമുളള ഒരു സംയുക്ത കാട്ടുമൃഗത്തെ അവനു കാണിച്ചുകൊടുത്തു, അത്‌ “സകല ഗോത്രത്തിൻമേലും ജനത്തിൻമേലും ഭാഷമേലും ജനതയുടെ മേലും” അധികാരമുളള ഒരു മൃഗമായിരുന്നു. ഇത്‌ ഒരൊററ ഭരണകൂടത്തെയല്ല, പിന്നെയോ ആഗോള രാഷ്‌ട്രീയ വ്യവസ്ഥിതിയെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. “മഹാസർപ്പം [പിശാചായ സാത്താൻ] മൃഗത്തിന്‌ അതിന്റെ ശക്തിയും അതിന്റെ സിംഹാസനവും വലിയ അധികാരവും കൊടുത്തു”വെന്ന്‌ യോഹന്നാനോട്‌ അറിയിക്കപ്പെട്ടു. (വെളിപ്പാട്‌ 13:1, 2, 7; ലൂക്കോസ്‌ 4:5, 6 താരതമ്യപ്പെടുത്തുക.) രാഷ്‌ട്രീയഭരണാധികാരികൾക്ക്‌ ഏതെങ്കിലും മതമുണ്ടായിരുന്നാലും, “മൃഗ”ത്തിലെ അംഗരാഷ്‌ട്രങ്ങളൊന്നും യഹോവയുടെ പരമാധികാരത്തിനും അവന്റെ അഭിഷിക്ത രാജാവായ യേശുക്രിസ്‌തുവിനും കീഴ്‌പ്പെടുന്നില്ല. അവയെല്ലാം അവയുടെ സ്വന്തം പരമാധികാരത്തോടു പററിനിൽക്കാൻ പോരാടുകയാണ്‌. ഇന്ന്‌, വെളിപ്പാടു പ്രകടമാക്കുന്നതുപോലെ, “ഭൂതങ്ങളാൽ നിശ്വസ്‌തമായ മൊഴികൾ” അവയെയെല്ലാം ഹാർ-മെഗദ്ദോനിലെ “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”ത്തിലേക്ക്‌ കൂട്ടിച്ചേർത്തുകൊണ്ടിരിക്കുകയാണ്‌. (വെളി. 16:13, 14, 16) തീർച്ചയായും, അപ്പോസ്‌തലനായ പൗലോസ്‌ എഴുതിയതുപോലെ, “ലോക ഭരണാധിപൻമാർ” വെറും മനുഷ്യരല്ല, പിന്നെയോ “സ്വർഗ്ഗീയ സ്ഥലങ്ങളിലെ ദുഷ്ടാത്മസേനകളാ”ണ്‌. (എഫേ. 6:12) യഹോവയുടെ സത്യാരാധകരെന്നു തെളിയിക്കാനുളള എല്ലാവരും അതിന്റെ പൂർണ്ണ പ്രാധാന്യം ഗ്രഹിക്കേണ്ടയാവശ്യമുണ്ട്‌.

5. സാത്താന്യവ്യവസ്ഥിതിയെ പിന്താങ്ങുന്നതിലേക്ക്‌ സ്വാധീനിക്കപ്പെടുന്നതിനെ ഒഴിവാക്കാൻ ശ്രദ്ധ ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്‌?

5 മനുഷ്യ കുടുംബത്തെ ഛിന്നഭിന്നമാക്കുന്ന പോരാട്ടങ്ങൾ ദിവസവും നമ്മുടെ ജീവിതത്തെ സ്‌പർശിക്കുന്നു. ആളുകൾ തങ്ങൾ ഏതിന്റെ ഭാഗമാണോ ആ രാഷ്‌ട്രത്തിന്റെയോ ഗോത്രത്തിന്റെയോ ഭാഷാകൂട്ടത്തിന്റെയോ സാമൂഹിക വിഭാഗത്തിന്റെയോ പക്ഷത്ത്‌ വാക്കാലോ മററുവിധത്തിലോ ചേരുന്നത്‌ സാധാരണമാണ്‌. അവരുടെ പ്രത്യേക സാമുദായിക വിഭാഗം നിലവിലുളള ഏതെങ്കിലും പോരാട്ടത്തിൽ നേരിട്ട്‌ ഉൾപ്പെട്ടിരിക്കുന്നില്ലെങ്കിലും അവർ ഒരു പക്ഷത്തെ അല്ലെങ്കിൽ മറെറാന്നിനെ അനുകൂലിച്ചേക്കാം. എന്നാൽ അവശത എന്തായിരുന്നാലും അവർ അനുകൂലിക്കുന്ന വ്യക്തിയേയോ ആദർശലക്ഷ്യത്തെയോ ഗണ്യമാക്കാതെ അവർ എന്തിനെയാണ്‌ പിന്താങ്ങുന്നത്‌? “മുഴു ലോകവും ദുഷ്ടനായവന്റെ അധികാരത്തിൽ കിടക്കുകയാകുന്നു”വെന്ന്‌ ബൈബിൾ വ്യക്തമായി പ്രസ്‌താവിക്കുന്നു. (1 യോഹ. 5:19) അപ്പോൾ ഒരു വ്യക്തിക്ക്‌ മനുഷ്യവർഗ്ഗത്തിൽ ശേഷിച്ചവരോടുകൂടെ വഴിതെററിക്കപ്പെടുന്നതിനെ ഒഴിവാക്കാൻ എങ്ങനെ കഴിയും? ദൈവരാജ്യത്തിനു പൂർണ്ണപിന്തുണ കൊടുക്കുന്നതിനാലും ലോകത്തിലെ കക്ഷികൾ തമ്മിലുളള പോരാട്ടങ്ങൾ സംബന്ധിച്ച്‌ തികഞ്ഞ നിഷ്‌പക്ഷത പാലിക്കുന്നതിനാലും മാത്രം.—യോഹ. 17:15, 16.

ദുഷ്ടനായവന്റെ കപട പദ്ധതികൾ

6. ആളുകളെ സത്യാരാധനയിൽനിന്നകററാൻ സാത്താൻ ഉപയോഗിച്ചിട്ടുളള മാർഗ്ഗങ്ങളിൽ എന്ത്‌ ഉൾപ്പെടുന്നു?

6 എല്ലാ ചരിത്രകാലഘട്ടങ്ങളിലും സാത്താൻ വ്യക്തികളെ സത്യാരാധനയിൽനിന്ന്‌ അകററാൻ വാഗ്രൂപേണയും ശാരീരികവുമായ പീഡനത്തെ ഉപയോഗിച്ചിട്ടുണ്ട്‌. എന്നാൽ അവൻ കൂടുതൽ തന്ത്രപരമായ മാർഗ്ഗങ്ങളും—വഞ്ചകമായ പ്രവൃത്തികളും കപടപദ്ധതികളും—പ്രയോഗിച്ചിട്ടുണ്ട്‌.

7. വ്യാജമതത്തെ ഉപയോഗിച്ചിരിക്കുന്നതിൽ സാത്താന്റെ സാമർത്ഥ്യം പ്രകടമാക്കപ്പെട്ടിരിക്കുന്നതെങ്ങനെ?

7 അവൻ മനുഷ്യവർഗ്ഗത്തിന്റെ ഒരു വലിയ വിഭാഗത്തെ, അവർ ദൈവത്തെ സേവിക്കുന്നുവെന്ന്‌ വിശ്വസിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അങ്ങനെ ചെയ്യുന്നതിന്‌ അനുവദിച്ചുകൊണ്ട്‌ സമർത്ഥമായി വ്യാജമതം മുഖേന അന്ധകാരത്തിൽ സൂക്ഷിച്ചിരിക്കുന്നു. സത്യത്തോട്‌ യഥാർത്ഥ സ്‌നേഹമില്ലാത്തതിനാൽ അവർ നിഗൂഢവും വൈകാരികവുമായ മതശുശ്രൂഷകളാൽ ആകർഷിക്കപ്പെട്ടേക്കാം, അല്ലെങ്കിൽ വീര്യപ്രവൃത്തികളിൽ വിശ്വസിക്കാൻ പ്രേരിതരായേക്കാം. (2 തെസ്സ. 2:9, 10) എന്നാൽ സത്യാരാധനയിൽ പങ്കെടുത്തിട്ടുളളവരിൽനിന്നുപോലും “ചിലർ വഴിതെററിക്കുന്ന നിശ്വസ്‌തമൊഴികൾക്കും ഭൂതങ്ങളുടെ ഉപദേശങ്ങൾക്കും ശ്രദ്ധ കൊടുത്തുകൊണ്ട്‌ . . . വീണുപോകു”മെന്ന്‌ നമുക്കു മുന്നറിയിപ്പു നൽകുന്നു. (1 തിമൊ. 4:1) അതെങ്ങനെ സംഭവിക്കാം?

8. യഹോവയെ ആരാധിച്ചിരുന്ന ചിലരെപ്പോലും സാത്താൻ വ്യാജമതത്തിലേക്ക്‌ ആകർഷിച്ചിരിക്കുന്നതെങ്ങനെ?

8 പിശാച്‌ തന്ത്രപൂർവ്വം ഒരു വ്യക്തിയുടെ ദൗർബ്ബല്യങ്ങളെ ആകർഷിക്കുന്നു. അയാളുടെമേൽ മാനുഷ ഭയത്തിന്‌ ഇപ്പോഴും സ്വാധീനമുണ്ടോ? എങ്കിൽ അയാൾ വ്യാജമതോത്ഭവമുളള ആചാരങ്ങളിൽ പങ്കെടുക്കാൻ ബന്ധുക്കളിൽനിന്നോ അയൽക്കാരിൽനിന്നോ ഉളള സമ്മർദ്ദത്തിനു വഴങ്ങിയേക്കാം. വ്യക്തി അഹങ്കാരിയാണോ? അങ്ങനെയെങ്കിൽ, അയാളെ ബുദ്ധിയുപദേശിക്കുമ്പോഴോ അയാളുടെ ആശയങ്ങളെ മററുളളവർ സ്വീകരിക്കാത്തപ്പോഴോ അയാൾ നീരസപ്പെട്ടേക്കാം. (സദൃശ. 29:25; 15:10; 1 തിമൊ. 6:3, 4) വയൽശുശ്രൂഷയിൽ അയാളുടെ പങ്കുപററൽ സ്‌നേഹത്താൽ പ്രേരിതമാണോ? അയാളുടെ വീക്ഷണഗതിയെ ക്രിസ്‌തുവിന്റെ ദൃഷ്ടാന്തത്തോട്‌ അനുരൂപപ്പെടുന്നതിന്‌ പൊരുത്തപ്പെടുത്തുന്നതിനു പകരം, അയാൾ ബൈബിൾ വായിക്കുകയും ഒരു “നല്ലജീവിതം” നയിക്കുകയും ചെയ്‌താൽ മാത്രം മതിയെന്നു പറഞ്ഞുകൊണ്ട്‌ ‘കർണ്ണങ്ങളെ രസിപ്പിക്കുന്ന’വരിലേക്ക്‌ ചാഞ്ഞേക്കാം. (2 തിമൊ. 4:3) അയാൾ ദൈവം തന്റെ വചനത്താലും തന്റെ സ്ഥാപനത്താലും നിർദ്ദേശിക്കുന്ന വിധത്തിൽ യഹോവയെ ആരാധിക്കാത്തിടത്തോളം കാലം, അയാൾ യഥാർത്ഥത്തിൽ മറെറാരു മതവിഭാഗത്തിൽ ചേരുന്നുവോ അതോ കേവലം സ്വന്തം മതത്തോടു പററിനിൽക്കുന്നുവോയെന്നതു സാത്താനു പ്രധാനമല്ല.

9. സാത്താൻ തന്റെ ലക്ഷ്യങ്ങൾ നേടുന്നതിന്‌ ഉപായപൂർവ്വം ലൈംഗികതയെ ഉപയോഗിക്കുന്നതെങ്ങനെ?

9 സാത്താൻ സാധാരണഗതിയിലുളള ആഗ്രഹങ്ങളെ തെററായ വിധങ്ങളിൽ തൃപ്‌തിപ്പെടുത്താനും ആളുകളെ തന്ത്രപൂർവ്വം വശീകരിക്കുന്നു. ഇത്‌ ലൈംഗിക സൗഹൃദങ്ങൾക്കുളള ആഗ്രഹത്തിന്റെ കാര്യത്തിൽ അവൻ ചെയ്‌തിട്ടുണ്ട്‌. ബൈബിൾ ധാർമ്മികതയെ ത്യജിച്ചുകൊണ്ട്‌ ലോകത്തിലെ അനേകർ അവിവാഹിതർ തമ്മിലുളള ലൈംഗികവേഴ്‌ചകളെ നിയമാനുസൃത ഉല്ലാസമോ തങ്ങൾ മുതിർന്നവരാണെന്നു തെളിയിക്കുന്നതിനുളള ഒരു മാർഗ്ഗമോ ആയി വീക്ഷിക്കുന്നു. എന്നാൽ വിവാഹിതരെ സംബന്ധിച്ചെന്ത്‌? ദാമ്പത്യപ്രശ്‌നങ്ങൾ അനുഭവിക്കുന്ന ലോകജനങ്ങൾ വിവാഹമോചനം നേടുന്നതോ കേവലം വേർപിരിഞ്ഞ്‌ മറെറാരു ഇണയോടുകൂടെ വസിക്കുന്നതോ അപൂർവ്വമല്ല. ഈ ജീവിതരീതി നാം കാണുമ്പോൾ, നമുക്ക്‌ എന്തോ നഷ്ടപ്പെടുന്നുണ്ടെന്ന്‌, ക്രിസ്‌തീയ രീതി വളരെ കർശനമാണെന്ന്‌ നമുക്കു തോന്നുന്നുവോ? യഹോവ എന്തോ നൻമ പിൻവലിച്ചിരിക്കുകയാണെന്ന്‌ ഒരു വ്യക്തിയെക്കൊണ്ടു ചിന്തിപ്പിക്കുകയാണ്‌ സാത്താന്റെ തന്ത്രപരമായ സമീപനം. നമുക്ക്‌ ഇപ്പോൾ ലഭിക്കാവുന്ന ഉല്ലാസത്തെക്കുറിച്ച്‌ ചിന്തിക്കാൻ അവൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു—നമ്മുടെ മേലും മററുളളവരുടെമേലുമുളള ദീർഘകാല ഫലത്തെയും തീർച്ചയായും യഹോവയോടും അവന്റെ പുത്രനോടുമുളള നമ്മുടെ ബന്ധത്തെയും കുറിച്ച്‌ ചിന്തിക്കാനല്ല.—ഗലാ. 6:7, 8; 1 കൊരി. 6:9, 10.

10. സാത്താൻ ഏതു മാർഗ്ഗങ്ങളാൽ നമ്മുടെ മനോഭാവത്തെ അക്രമത്തിലേക്ക്‌ മറിക്കാൻ ശ്രമിക്കുന്നു?

10 മറെറാരു സ്വാഭാവിക ആഗ്രഹം വിനോദത്തോടാണ്‌. അത്‌ ഉദാത്തമായിരിക്കുമ്പോൾ, അതിന്‌ ശാരീരികമായും മാനസികമായും വൈകാരികമായും നവോൻമേഷപ്രദമായിരിക്കാൻ കഴിയും. എന്നാൽ സാത്താൻ നമ്മുടെ ചിന്തയെ ദൈവത്തിന്റേതിൽനിന്ന്‌ അന്യപ്പെടുത്താൻ വിശ്രമ വിനോദാവസരങ്ങളെ സമർത്ഥമായി ഉപയോഗിക്കുമ്പോൾ നമ്മുടെ പ്രതികരണമെന്താണ്‌? ദൃഷ്ടാന്തമായി, അക്രമത്തെ ഇഷ്ടപ്പെടുന്നവരെ യഹോവ വെറുക്കുന്നുവെന്ന്‌ നമുക്കറിയാം. (സങ്കീ. 11:5) എന്നാൽ ടെലിവിഷനിലെയോ തീയേറററിലേയോ ചലച്ചിത്രങ്ങൾ അതിനെ വിശേഷവൽക്കരിക്കുമ്പോൾ നാം നിഷ്‌ക്രിയമായി ഇരുന്ന്‌ അതെല്ലാം ഉൾക്കൊളളുന്നുവോ? എന്നാൽ കായിക വിനോദത്തിന്റെ പേരിൽ അത്‌ അവതരിപ്പിക്കപ്പെടുന്നുവെങ്കിൽ, നാം അത്‌ അംഗീകരിക്കുകയും ഒരുപക്ഷേ പങ്കാളികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ ആക്രോശിക്കുകയും ചെയ്യുന്നുവോ?—ഉല്‌പത്തി 6:13 താരതമ്യപ്പെടുത്തുക.

11. ആത്മാചാരത്തെ സംബന്ധിച്ച്‌ സത്യം അറിയാവുന്ന ആൾപോലും ജാഗ്രത പാലിക്കുന്നില്ലെങ്കിൽ ഏതു വിധങ്ങളിൽ കെണിയിൽ വീണേക്കാം?

11 ഏതെങ്കിലും രൂപത്തിലുളള ആത്മാചാരത്തിൽ—ആഭിചാരം, മന്ത്രവാദം, അല്ലെങ്കിൽ മരിച്ചവരോട്‌ ആശയവിനിയമം ചെയ്യൽ എന്നിവയിൽ—ഏർപ്പെടുന്നവരെ “യഹോവക്ക്‌ വെറുപ്പാണ്‌” എന്നും നമുക്കറിയാം. നാം ആത്മമദ്ധ്യവർത്തികളോട്‌ ആലോചന ചോദിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കുകയില്ല. തീർച്ചയായും അവരുടെ ഭൂതാവിഷ്ടകലകൾ ആചരിക്കാൻ നാം അവരെ നമ്മുടെ വീട്ടിലേക്കു സ്വാഗതം ചെയ്യുകയില്ല. എന്നാൽ അവർ നമ്മുടെ ടെലിവിഷൻ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടാൽ നാം അവരെ ശ്രദ്ധിക്കയും ഹരംപൂണ്ട്‌ വീക്ഷിക്കുകയും ചെയ്യുമോ? നാം ഒരിക്കലും ഒരു മന്ത്രവാദ വൈദ്യനിൽ നിന്ന്‌ ചികിത്സ സ്വീകരിക്കുകയില്ലെങ്കിലും നമ്മുടെ നവജാതശിശുവിനെ എങ്ങനെയോ സംരക്ഷിച്ചേക്കാമെന്നുളള ചിന്തയാൽ അതിന്റെ കൈക്കുഴയിൽ ഒരു ചരടുകെട്ടുമോ? ‘മന്ത്ര നിബദ്ധരാക്കുന്ന’തിനെ ബൈബിൾ കുററംവിധിക്കുന്നുവെന്നറിഞ്ഞുകൊണ്ട്‌ നമ്മുടെ മനസ്സിനെ താൽക്കാലികമായി പോലും നിയന്ത്രിക്കാൻ നാം ഒരു ഹിപ്‌നോട്ടിസ്‌ററിനെ അനുവദിക്കുമോ?—ആവ. 18:10-12; ഗലാ. 5:19-21.

12. (എ) തെററാണെന്നു നമുക്കറിയാവുന്ന ആശയങ്ങളെ നാം താലോലിക്കാനിടയാക്കുന്നതിന്‌ സംഗീതം എങ്ങനെ ഉപയോഗിക്കപ്പെടുന്നു? (ബി) ഒരു വ്യക്തിയുടെ വസ്‌ത്രധാരണവും കേശാലങ്കാരരീതിയും സംസാരരീതിയും യഹോവ അംഗീകരിക്കാത്ത ജീവിതരീതി ഉളളവരോടുളള ആദരവിനെ സൂചിപ്പിച്ചേക്കാവുന്നതെങ്ങനെ? (സി) നാം സാത്താന്യ കുടിലതന്ത്രങ്ങൾക്കിരയാകുന്നതിനെ ഒഴിവാക്കണമെങ്കിൽ നമ്മുടെ ഭാഗത്ത്‌ എന്താവശ്യമാണ്‌?

12 ‘ദുർവൃത്തിയും ഏതുതരം അശുദ്ധിയും അനുചിതമായ ആന്തരത്തോടെ നിങ്ങളുടെ ഇടയിൽ പറയപ്പെടുകപോലുമരുത്‌’ എന്നു നാം തിരുവെഴുത്തുകളിൽ വായിച്ചിട്ടുണ്ട്‌. (എഫേ. 5:3-5) എന്നാൽ അത്തരം വിഷയങ്ങൾ ഹൃദ്യമായ ഒരു സംഗീതത്തോടെയോ ഹരം പകരുന്ന താളത്തോടെയോ ദീർഘമായ താഡനത്തോടെയോ വിദഗ്‌ദ്ധമായി അവതരിപ്പിച്ചാലോ? നമുക്കു ദാമ്പത്യബന്ധത്തിനു പുറത്തെ ലൈംഗികതയേയും ഉല്ലാസത്തിനുവേണ്ടിയുളള മയക്കുമരുന്നിന്റെ ഉപയോഗത്തെയും മററുളളവയേയും മഹത്വീകരിക്കുന്ന ഗാനങ്ങളെ അബോധപൂർവ്വം പോലും ആവർത്തിച്ചുതുടങ്ങാമോ? അല്ലെങ്കിൽ അങ്ങനെയുളള കാര്യങ്ങളിൽ വ്യാപൃതരാകുന്ന ആളുകളുടെ ജീവിതരീതിയെ അനുകരിക്കരുതെന്ന്‌ നമുക്കറിയാമെങ്കിലും അവരുടെ വസ്‌ത്രധാരണരീതിയെയോ കേശാലങ്കാരരീതിയെയോ സംസാരരീതിയെയോ അനുകരിക്കുന്നതിനാൽ നാം അവരോടു മമതാബന്ധത്തിലാകാൻ ചായ്‌വുകാണിക്കുന്നുവോ? സാത്താൻ എത്ര തന്ത്രശാലിയാണ്‌! അവന്റെ ദുഷിച്ച സ്വന്തം മനസ്സിനോട്‌ അനുരൂപപ്പെടാൻ മനുഷ്യരെ വശീകരിക്കുന്നതിന്‌ അവൻ ഉപയോഗിക്കുന്ന രീതികൾ എത്ര വഞ്ചകമാണ്‌! (2 കൊരി. 4:3, 4) അവന്റെ തന്ത്രങ്ങൾക്ക്‌ ഇരയാകാതിരിക്കുന്നതിന്‌ നാം ലോകത്തോടൊത്ത്‌ ഒഴുകിപ്പോകുന്നതിനെ ഒഴിവാക്കേണ്ടതാണ്‌. “ഈ അന്ധകാരത്തിന്റെ ലോകഭരണാധിപൻമാർ” ആരാണെന്നു നാം ഓർത്തിരിക്കുകയും അവരുടെ സ്വാധീനത്തിനെതിരെ ആത്മാർത്ഥമായി പോരാടുകയും ചെയ്യേണ്ടതുണ്ട്‌.—എഫേ. 6:12; 1 പത്രോ. 5:8.

ജേതാക്കളായിരിക്കാൻ സജ്ജീകൃതർ

13. അപൂർണ്ണതകളോടുകൂടിയ നമ്മിലാർക്കെങ്കിലും, സാത്താൻ ഭരിക്കുന്ന ലോകത്തെ ജയിച്ചടക്കുക സാദ്ധ്യമായിരിക്കുന്നതെങ്ങനെ?

13 യേശു തന്റെ മരണത്തിനു മുൻപ്‌ തന്റെ അപ്പോസ്‌തലൻമാരോട്‌ “ധൈര്യപ്പെടുക! ഞാൻ ലോകത്തെ ജയിച്ചടക്കിയിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ, അവർക്കും ജേതാക്കളായിരിക്കാൻ കഴിയുമായിരുന്നു; 60-ൽ പരം വർഷങ്ങൾക്കുശേഷം, “യേശു ദൈവപുത്രനാണെന്നുളള വിശ്വാസമുളളവനല്ലാതെ ആരാണ്‌ ലോകത്തെ ജയിച്ചടക്കുന്നത്‌?” എന്ന്‌ അപ്പോസ്‌തലനായ യോഹന്നാൻ എഴുതി. (യോഹ. 16:33; 1 യോഹ. 5:5) യേശുവിന്റെ കല്‌പനകൾ അനുസരിക്കുന്നതിനാലും ദൈവവചനത്തിലാശ്രയിക്കുന്നതിനാലുമാണ്‌ അങ്ങനെയുളള വിശ്വാസം പ്രകടമാക്കുന്നത്‌, അവൻ ചെയ്‌തതുപോലെതന്നെ. വേറെ എന്തും കൂടെ ആവശ്യമാണ്‌? അവൻ ശിരസ്സായിരിക്കുന്ന സഭയോട്‌ പററിനിൽക്കേണ്ടതും ആവശ്യമാണ്‌. നമുക്ക്‌ പിഴവു പററുമ്പോൾ, നാം ആത്മാർത്ഥമായി അനുതപിക്കുകയും യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ ദൈവത്തിന്റെ ക്ഷമ തേടുകയും ചെയ്യേണ്ടതാണ്‌. ഈ വിധത്തിൽ, നമ്മുടെ അപൂർണ്ണതകൾ ഗണ്യമാക്കാതെ, നമുക്കും ജേതാക്കളായിരിക്കാൻ കഴിയും.

14. (എ) എഫേസ്യർ 6:13-18 വായിക്കുക. (ബി) ആത്മീയ പടച്ചട്ടയുടെ ഓരോ ഭാഗത്തിന്റെയും പ്രയോജനങ്ങൾ ചർച്ച ചെയ്യുന്നതിനുളള അടിസ്ഥാനമെന്നനിലയിൽ നൽകപ്പെട്ടിരിക്കുന്ന ചോദ്യങ്ങളും തിരുവെഴുത്തുകളും ഉപയോഗിക്കുക.

14 വിജയിക്കുന്നതിന്‌ നാം “ദൈവത്തിൽനിന്നുളള സമ്പൂർണ്ണ പടച്ചട്ട” ധരിക്കേണ്ടതുണ്ട്‌, അതിന്റെ യാതൊരു ഭാഗവും അവഗണിക്കരുത്‌. ദയവായി നിങ്ങളുടെ ബൈബിൾ എഫേസ്യർ 6:13-18-ലേക്കു മറിക്കുകയും ആ ആയുധവർഗ്ഗത്തെ സംബന്ധിച്ച അതിലെ വർണ്ണന വായിക്കുകയും ചെയ്യുക. പിന്നീട്‌, ചുവടെ ചേർക്കുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം പറഞ്ഞുകൊണ്ട്‌, ആയുധവർഗ്ഗത്തിന്റെ ഓരോ ഭാഗവും നൽകുന്ന സംരക്ഷണത്തിൽനിന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ പ്രയോജനം നേടാൻ കഴിയുമെന്ന്‌ പരിചിന്തിക്കുക.

“സത്യംകൊണ്ട്‌ അര മുറുക്കുക”

നമുക്കു സത്യം അറിയാമെങ്കിലും, നിരന്തരപഠനവും ബൈബിൾ സത്യത്തെക്കുറിച്ചുളള ധ്യാനവും യോഗഹാജരും നമ്മെ എങ്ങനെ സംരക്ഷിക്കുന്നു? (ഫിലി. 3:1; 4:8, 9; 1 കൊരി. 10:12, 13; 2 കൊരി. 13:5; 1 പത്രോ. 1:13, രാജ്യവരിമദ്ധ്യഭാഷാന്തരം)

“നീതിയെന്ന മാർച്ചട്ട”

ഇത്‌ ആരുടെ നീതി പ്രമാണമാണ്‌? (വെളി. 15:3)

യഹോവയുടെ വഴികളോടുളള സ്‌നേഹം നട്ടുവളർത്തുന്നതിലുളള പരാജയം നിമിത്തം അവന്റെ കല്‌പനകളോടു കാണിക്കുന്ന അനുസരണക്കേടിന്‌ ഒരുവനെ വലിയ ആത്മീയ ദ്രോഹത്തിന്‌ വിധേയനാക്കാൻ കഴിയുന്നതെങ്ങനെയെന്ന്‌ ചിത്രീകരിക്കുക. (1 ശമുവേൽ 15:22, 23; ആവർത്തനം 7:3, 4 കാണുക.)

“സമാധാന സുവാർത്തയുടെ സജ്ജീകരണം പാദങ്ങളിൽ അണിയുക”

സമാധാനത്തിനുവേണ്ടിയുളള ദൈവത്തിന്റെ കരുതലുകളെക്കുറിച്ച്‌ ആളുകളോടു സംസാരിക്കാൻ നമ്മെ നടത്തുന്നതിന്‌ നമ്മുടെ പാദങ്ങളെ തിരക്കിൽനിർത്തുന്നത്‌ നമുക്ക്‌ ഒരു സംരക്ഷണമായിരിക്കുന്നതെങ്ങനെ? (റോമ. 10:15; സങ്കീ. 73:2, 3; 1 തിമൊ. 5:13)

“വിശ്വാസത്തിന്റെ വലിയ പരിച”

നമുക്ക്‌ ഉറച്ച അടിസ്ഥാനമുളള വിശ്വാസമുണ്ടെങ്കിൽ, സംശയിക്കുന്നതിനോ ഭയപ്പെടുന്നതിനോ ഇടയാക്കാനുദ്ദേശിച്ചുളള ശ്രമങ്ങളുടെ മുമ്പിൽ നാം എങ്ങനെ പ്രതികരിക്കും? (2 തിമൊഥെയോസ്‌ 1:12 താരതമ്യപ്പെടുത്തുക; 2 രാജാക്കൻമാർ 6:15-17.)

“രക്ഷയെന്ന പടത്തൊപ്പി”

ഭൗതിക സ്വത്തുക്കൾ സംബന്ധിച്ച അമിതമായ ഉത്‌ക്കണ്‌ഠയാൽ കുരുക്കിലാകുന്നതൊഴിവാക്കാൻ രക്ഷയുടെ പ്രത്യാശ ഒരുവനെ സഹായിക്കുന്നതെങ്ങനെ? (1 തിമൊ. 6:7-10, 19)

“ആത്മാവിന്റെ വാൾ”

നമ്മുടെയോ മററുളളവരുടെയോ ആത്മീയതക്കെതിരായ ആക്രമണങ്ങളോട്‌ പൊരുതുമ്പോൾ നാം എല്ലായ്‌പ്പോഴും എന്തിൽ ആശ്രയിക്കണം? (സങ്കീർത്തനം 119:98; സദൃശവാക്യം 3:5, 6; മത്തായി 4:3, 4 താരതമ്യപ്പെടുത്തുക.)

അതിനു ചേർച്ചയായി, എഫേസ്യർ 6:18, 19-ൽ ആത്മീയയുദ്ധത്തിലെ വിജയത്തിന്‌ മറെറന്തുംകൂടെ മർമ്മപ്രധാനമാണെന്ന്‌ പ്രകടമാക്കപ്പെട്ടിരിക്കുന്നു? അത്‌ എപ്പോഴെല്ലാം ഉപയോഗിക്കണം? ആർക്കുവേണ്ടി?

15. (എ) നമ്മളെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത്‌ കേവലം വ്യക്തിപരമായ ഒരു ആത്മീയ യുദ്ധമാണോ? (ബി) പോരാട്ടത്തിൽ നമുക്ക്‌ എങ്ങനെ ആക്രമണം നടത്താൻ കഴിയും?

15 ക്രിസ്‌തീയ പടയാളികളെന്ന നിലയിൽ നാം ആത്മീയയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു വലിയ സൈന്യത്തിന്റെ ഭാഗമാണ്‌. നാം ജാഗ്രത പാലിക്കുകയും ദൈവത്തിൽ നിന്നുളള സമ്പൂർണ്ണ പടച്ചട്ട ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുവെങ്കിൽ നാം ഈ യുദ്ധത്തിൽ അപായപ്പെടുകയില്ല. മറിച്ച്‌, നാം ദൈവത്തിന്റെ സഹദാസൻമാർക്ക്‌ ഒരു ബലദായകസഹായമായിരിക്കും. നാം ആക്രമിക്കുന്നതിന്‌ സന്നദ്ധരും ആകാംക്ഷയുളളവരുമായിരിക്കും, സാത്താൻ വളരെ ഉഗ്രമായി എതിർക്കുന്ന ഗവൺമെൻറായ ദൈവത്തിന്റെ മശിഹൈക രാജ്യത്തിന്റെ സുവാർത്ത പ്രചരിപ്പിച്ചുകൊണ്ടുതന്നെ.

പുനരവലോകന ചർച്ച

● ലോകത്തിലെ ഘടകങ്ങൾ തമ്മിലുളള പോരാട്ടങ്ങളിൽ യഹോവയുടെ ആരാധകർ തികഞ്ഞ നിഷ്‌പക്ഷത പാലിക്കാൻ ശ്രമിക്കുന്നതെന്തുകൊണ്ട്‌?

● ക്രിസ്‌ത്യാനികളെ ആത്മീയമായി നശിപ്പിക്കാൻ സാത്താൻ ഉപയോഗിക്കുന്ന ചില കുടിലതന്ത്രങ്ങളേവ?

● ഈ ആത്മീയ യുദ്ധത്തിൽ ദൈവം പ്രദാനം ചെയ്യുന്ന പടച്ചട്ട നിർണ്ണായക വിധങ്ങളിൽ നമ്മെ കാത്തുരക്ഷിക്കുന്നതെങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]