ബുദ്ധിയുപദേശം ശ്രദ്ധിക്കുക, ശിക്ഷണം സ്വീകരിക്കുക
അധ്യായം 16
ബുദ്ധിയുപദേശം ശ്രദ്ധിക്കുക, ശിക്ഷണം സ്വീകരിക്കുക
1. (എ) നമ്മിൽ ആരെങ്കിലും ബുദ്ധിയുപദേശവും ശിക്ഷണവും ആവശ്യമില്ലാത്തവരായി ഉണ്ടോ? (ബി) എന്നാൽ നാം ഏതു ചോദ്യങ്ങൾ പരിചിന്തിക്കുന്നതു നല്ലതാണ്?
1 “നമ്മളെല്ലാം അനേകം പ്രാവശ്യം അബദ്ധത്തിൽ ചാടുന്നു” എന്നു പറയുന്ന തിരുവെഴുത്തിനോട് നമ്മിൽ മിക്കവരും അനായാസം യോജിക്കും. (യാക്കോ. 3:2) ദൈവവചനം പ്രോത്സാഹിപ്പിക്കുന്നതുപോലെയും നാം ആഗ്രഹിക്കുന്നതുപോലെയുമുളള ആളായിരിക്കുന്നതിൽ നമുക്കു പിഴവു പററിയ സന്ദർഭങ്ങളെക്കുറിച്ച് ചിന്തിക്കുക പ്രയാസമല്ല. തന്നിമിത്തം “നിന്റെ ഭാവിയിൽ നീ ജ്ഞാനിയായിത്തീരേണ്ടതിന് ബുദ്ധിയുപദേശം ശ്രദ്ധിക്കുകയും ശിക്ഷണം സ്വീകരിക്കുകയും ചെയ്യുക” എന്നു ബൈബിൾ നമ്മോടു പറയുമ്പോൾ അതു ശരിയാണെന്നു നാം സമ്മതിക്കുന്നു. (സദൃശ. 19:20) അങ്ങനെയുളള സഹായം നമുക്കാവശ്യമാണെന്ന് നമുക്കറിയാം. നാം ബൈബിളിൽ നിന്ന് പഠിച്ചതിനോടു നമ്മുടെ ജീവിതത്തെ ചേർച്ചയിൽ വരുത്തുന്നതിന് നാം ജീവിതത്തിൽ ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ടെന്നുളളതിനു സംശയമില്ല. എന്നാൽ നാം ബുദ്ധിശൂന്യമായി പ്രവർത്തിച്ച ഒരു പ്രത്യേക സംഗതി സംബന്ധിച്ച് ഒരു സഹക്രിസ്ത്യാനി നമ്മെ വ്യക്തിപരമായി ബുദ്ധിയുപദേശിക്കുന്നുവെങ്കിൽ നാം എങ്ങനെ പ്രതികരിക്കുന്നു? അല്ലെങ്കിൽ ഏതെങ്കിലും പ്രവർത്തനത്തിൽ നമുക്ക് എങ്ങനെ മെച്ചപ്പെടാമെന്ന് അയാൾ കേവലം ഒരു നിർദ്ദേശം വെക്കുന്നുവെങ്കിലോ?
2. (എ) നാം വ്യക്തിപരമായ ബുദ്ധിയുപദേശത്തോട് വിലമതിപ്പു പ്രകടമാക്കേണ്ടതെന്തുകൊണ്ട്? (ബി) നാം എങ്ങനെ പ്രതികരിക്കരുത്?
2 അപൂർണ്ണ മാനുഷപ്രകൃതി നിമിത്തമുളള നമ്മുടെ സത്വര ആന്തരിക പ്രതികരണങ്ങൾ ഗണ്യമാക്കാതെ നാം ബുദ്ധിയുപദേശത്തോട് ആത്മാർത്ഥമായി വിലമതിപ്പു പ്രകടമാക്കുകയും അതു ബാധകമാക്കാൻ ശ്രമിക്കുകയും വേണം. നാം അങ്ങനെ ചെയ്യുമ്പോൾ പ്രയോജനകരമായ ഫലം ഉണ്ടായിരിക്കാൻ കഴിയും. (എബ്രാ. 12:11) എന്നിരുന്നാലും, ബുദ്ധിയുപദേശിക്കപ്പെട്ടപ്പോൾ, ഒരുപക്ഷേ നാം നമ്മേത്തന്നെ നീതീകരിക്കാനോ സാഹചര്യത്തിന്റെ ഗൗരവത്തെ കുറയ്ക്കാനോ മററാരുടെയെങ്കിലും മേൽ പഴിചാരാനോ ശ്രമിച്ചിരിക്കാം. നിങ്ങൾ അങ്ങനെ എന്നെങ്കിലും പ്രതികരിച്ചിട്ടുണ്ടോ? ആ സന്ദർഭത്തെക്കുറിച്ചു നാം പിന്തിരിഞ്ഞു ചിന്തിക്കുമ്പോൾ, ബുദ്ധിയുപദേശം നൽകിയ ആളിനോട് നമുക്കു നീരസം തോന്നുന്നുണ്ടോ? നമ്മെ ബുദ്ധിയുപദേശിച്ചയാളുടെ ദൗർബ്ബല്യങ്ങളേയോ അയാൾ ബുദ്ധിയുപദേശിച്ച രീതിയേയോ വിമർശിക്കാൻ നാം ചായ്വുളളവരാണോ, അത് എങ്ങനെയെങ്കിലും നമ്മുടെ സ്വന്തം ദൗർബ്ബല്യങ്ങൾക്ക് ഒഴികഴിവാകുമെന്നുളളതുപോലെ? അങ്ങനെയുളള പ്രവണതകളെ തരണം ചെയ്യുന്നതിന് ബൈബിളിന് ഒരു വ്യക്തിയെ സഹായിക്കാൻ കഴിയുമോ?
നമ്മുടെ മുന്നറിയിപ്പിനായി രേഖപ്പെടുത്തപ്പെട്ട ദൃഷ്ടാന്തങ്ങൾ
3. (എ) ബുദ്ധിയുപദേശത്തോടും ശിക്ഷണത്തോടും ശരിയായ വീക്ഷണം വളർത്തിയെടുക്കുന്നതിന് നമ്മെ സഹായിക്കാൻ കഴിയുന്ന എന്ത് ബൈബിളിലടങ്ങിയിരിക്കുന്നു? (ബി) ബുദ്ധിയുപദേശത്തോടുളള ശൗലിന്റെയും ഉസ്സിയാവിന്റെയും പ്രതികരണങ്ങൾ വിശകലനം ചെയ്യുന്നതിന് മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിക്കുക.
3 ഈ വിഷയം സംബന്ധിച്ച് നേരിട്ടുളള ധാരാളം മുന്നറിയിപ്പുകൾ നൽകുന്നതിനു പുറമേ, ദൈവവചനത്തിൽ ബുദ്ധിയുപദേശിക്കപ്പെട്ട വ്യക്തികളെ സംബന്ധിച്ച യഥാർത്ഥ ജീവിതാനുഭവങ്ങളും അടങ്ങിയിരിക്കുന്നു. ബുദ്ധിയുപദേശം സ്വീകരിക്കുന്നയാൾ തന്റെ മനോഭാവത്തിനോ നടത്തക്കോ മാററം വരുത്തേണ്ടിയിരുന്നതുകൊണ്ട് മിക്കപ്പോഴും അതു ശിക്ഷണവും കൂടെയായിരുന്നു. ഈ ദൃഷ്ടാന്തങ്ങളിൽ ചിലതു പരിശോധിക്കാൻ നിങ്ങൾ ചുവടെ ചേർത്തിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിക്കുമ്പോൾ നമുക്കെല്ലാം പ്രയോജനം നേടാൻ കഴിയുന്ന വളരെയധികം കാര്യങ്ങളുണ്ടെന്ന് നിങ്ങൾ കണ്ടെത്തും:
ശൗൽ, കീശിന്റെ മകൻ: അമാലേക്കിനെതിരായി യുദ്ധം ചെയ്തപ്പോൾ അവൻ രാജാവിനെയും അവരുടെ ഏററം നല്ല മൃഗങ്ങളെയും നശിപ്പിക്കാതിരുന്നതിനാൽ അവൻ യഹോവയെ പൂർണ്ണമായി അനുസരിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. (1 ശമു. 15:1-11)
ശമുവേൽ കൊടുത്ത ശാസനാപരമായ ബുദ്ധിയുപദേശത്തോടുളള ശൗലിന്റെ പ്രതികരണത്തിൽ അവൻ തെററിന്റെ ഗൗരവം കുറയ്ക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് എന്തു പ്രകടമാക്കുന്നു? (വാക്യം 20) അവൻ ആരുടെമേൽ പഴിചാരാൻ ശ്രമിച്ചു? (വാക്യം 21) അവൻ ഒടുവിൽ തെററു സമ്മതിച്ചപ്പോൾ അവൻ എന്ത് ഒഴികഴിവു പറഞ്ഞു? (വാക്യം 24) ഈ ഘട്ടത്തിൽപോലും അവൻ ഏററവും തൽപ്പരനായിരുന്നത് എന്തിൽ ആയിരുന്നതായി തോന്നി? (വാക്യങ്ങൾ 25, 30)
ഉസ്സിയാവ്: ധൂപം കത്തിക്കാൻ പുരോഹിതൻമാർക്കു മാത്രമേ അധികാരമുണ്ടായിരുന്നുളളുവെങ്കിലും അവൻ അതു ചെയ്യാൻ യഹോവയുടെ ആലയത്തിലേക്കു പോയി. (2 ദിനവൃ. 26:16-20)
മഹാപുരോഹിതൻ ഉസ്സിയാരാജാവിനെ തടയാൻ ശ്രമിച്ചപ്പോൾ
രാജാവു കോപത്തോടെ പ്രതികരിച്ചതെന്തുകൊണ്ട്? (16-ാം വാക്യം താരതമ്യപ്പെടുത്തുക.) പരിണതഫലം എന്തായിരുന്നു? (വാക്യങ്ങൾ 19-21)4. (എ) ശൗലും ഉസ്സിയാവും ബുദ്ധിയുപദേശം സ്വീകരിക്കുക പ്രയാസമാണെന്നു കണ്ടെത്തിയതെന്തുകൊണ്ട്? (ബി) അത് ഇന്നും ഗൗരവമുളള ഒരു പ്രശ്നമായിരിക്കുന്നതെന്തുകൊണ്ട്?
4 ഈ ഓരോ സന്ദർഭങ്ങളിലും ബുദ്ധിയുപദേശത്തിനുളള തന്റെ ആവശ്യത്തെ അഭിമുഖീകരിക്കുന്നതു വളരെ പ്രയാസമാണെന്ന് വ്യക്തി കണ്ടെത്തിയതെന്തുകൊണ്ട്? അടിസ്ഥാനപ്രശ്നം അഹങ്കാരമായിരുന്നു, സ്വയം വലിപ്പം ഭാവിക്കലായിരുന്നു, ഈ സ്വഭാവം നിമിത്തം ഇക്കാലത്ത് അനേകർ തങ്ങളുടെമേൽത്തന്നെ വളരെയധികം ദുഃഖം വരുത്തിക്കൂട്ടുന്നു. പ്രായം നിമിത്തമായാലും സ്ഥാനം നിമിത്തമായാലും തങ്ങൾ പരിഗണിക്കുന്ന പ്രകാരം കുറെ അന്തസ്സ് നേടിക്കഴിയുമ്പോൾ അവർ വ്യക്തിപരമായ ബുദ്ധിയുപദേശം ചെവിക്കൊളളാൻ മനസ്സുളളവരല്ല. അത് തങ്ങളിലെ എന്തോ കുറവിനെ സൂചിപ്പിക്കുന്നതായോ തങ്ങളുടെ കീർത്തിയെ കളങ്കപ്പെടുത്തുന്നതായോ അവർ വിചാരിക്കുന്നതായി തോന്നുന്നു. എന്നാൽ യഥാർത്ഥത്തിൽ അഹങ്കാരമാണ് ദൗർബ്ബല്യത്തെ സൂചിപ്പിക്കുന്നത്. ഈ തെററ് കേവലം സാധാരണമായതുകൊണ്ട് അത് സ്വയം ക്ഷമിക്കാനുളള ഒന്നായിരിക്കുന്നില്ല. അത് യഹോവ തന്റെ വചനത്താലും ദൃശ്യസ്ഥാപനത്താലും നൽകുന്ന സ്നേഹപുരസ്സരമായ സഹായത്തോട് ഒരു വ്യക്തി എതിർക്കത്തക്കവണ്ണം അയാളുടെ ചിന്തയെ ഇരുട്ടിലാഴ്ത്തുന്നതിന് സാത്താൻ ഉപയോഗിക്കുന്ന ഒരു കെണിയാണ്. “ഒരു വീഴ്ചക്കുമുമ്പ് അഹങ്കാരവും തട്ടിവീഴുന്നതിനു മുമ്പ് ഒരു ധിക്കാര മനോഭാവവുമാണ്” എന്ന് യഹോവ മുന്നറിയിപ്പു നൽകുന്നു.—സദൃശ. 16:18; റോമർ 12:3; സദൃശവാക്യങ്ങൾ 16:5 കൂടെ കാണുക.
5. മോശെയേയും ദാവീദിനെയും കുറിച്ചുളള വിവരണങ്ങളിൽനിന്ന് എന്തു പാഠങ്ങൾ പഠിക്കാൻ കഴിയുമെന്നു തിട്ടപ്പെടുത്താൻ ഈ ഖണ്ഡികയുടെ ഭാഗമായിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിക്കുക.
5 മറിച്ച്, ബുദ്ധിയുപദേശം സ്വീകരിച്ചവരുടെ നല്ല ദൃഷ്ടാന്തങ്ങളും തിരുവെഴുത്തുകളിലടങ്ങിയിട്ടുണ്ട്. ഇവയിൽ നിന്നും വിലപ്പെട്ട പാഠങ്ങൾ പഠിക്കാൻ കഴിയും. പരിചിന്തിക്കുക:
മോശെ: അവന്റെ ആരോഗ്യത്തെ തകരാറിലാക്കാതെ അവന്റെ ഭാരിച്ചവേല എങ്ങനെ കൈകാര്യം ചെയ്യാമെന്നുളളത് സംബന്ധിച്ച് അവന്റെ അമ്മായിയപ്പൻ അവനു കുറെ പ്രായോഗിക ബുദ്ധിയുപദേശം കൊടുത്തു. മോശെ ശ്രദ്ധിക്കുകയും സത്വരം അതു ബാധകമാക്കുകയും ചെയ്തു. (പുറ. 18:13-24)
മോശെക്കു വലിയ അധികാരം ഉണ്ടായിരുന്നിട്ടും, നല്ല ബുദ്ധിയുപദേശം അവനു വളരെ സ്വീകാര്യമായിരുന്നതെന്തുകൊണ്ട്? (സംഖ്യാപുസ്തകം 12:3 താരതമ്യപ്പെടുത്തുക.) നമുക്ക് ആ ഗുണം എത്ര പ്രധാനമാണ്? (സെഫ. 2:3)
ദാവീദ്: വ്യഭിചാരം ചെയ്തതിലും അനന്തരം സ്ത്രീയെ വിവാഹം ചെയ്യാനും അങ്ങനെ വ്യഭിചാരത്തെ മൂടിവെക്കാനും കഴിയത്തക്കവണ്ണം അവളുടെ ഭർത്താവിനെ കൊല്ലിക്കാൻ ഗൂഢാലോചന നടത്തിയതിലും ദാവീദു കുററക്കാരനായിരുന്നു. ദാവീദിനെ ശാസിക്കുന്നതിന് യഹോവ നാഥാനെ അയയ്ക്കുന്നതിനു മുമ്പ് മാസങ്ങൾ കടന്നുപോയി. (ദാവീദ് ശാസനയിൽ കുപിതനാകുകയോ തെററിനെ ലഘുവാക്കിക്കാണിക്കുകയോ മററുളളവരിൽ പഴിചാരാൻ ശ്രമിക്കുകയോ ചെയ്തോ? (2 ശമു. 12:13; സങ്കീ. 51: മേലെഴുത്തും 1-3 വരെ വാക്യങ്ങളും.) ദാവീദിന്റെ അനുതാപത്തെ ദൈവം സ്വീകരിച്ചുവെന്ന വസ്തുതക്ക് അവന്റെ ദുർന്നടത്തയുടെ ദുഷ്ഫലങ്ങളിൽനിന്ന് അവനും കുടുംബവും വിമുക്തരാക്കപ്പെട്ടുവെന്ന് അർത്ഥമുണ്ടോ? (2 ശമു. 12:10, 11, 14; പുറ. 34:6, 7)
6. (എ) തനിക്ക് നല്ല ബുദ്ധിയുപദേശം നൽകിയവരെ സംബന്ധിച്ച് ദാവീദ് എങ്ങനെ വിചാരിച്ചു? (ബി) നാം മനസ്സോടെ അങ്ങനെയുളള ബുദ്ധിയുപദേശം സ്വീകരിക്കുന്നുവെങ്കിൽ നമുക്ക് എങ്ങനെ പ്രയോജനം ലഭിക്കാൻ കഴിയും? (സി) നമുക്ക് കഠിനശിക്ഷണം നൽകുകയാണെങ്കിൽ നാം എന്തു മറക്കരുത്?
6 നല്ല ബുദ്ധിയുപദേശത്തിനു ചെവികൊടുക്കുന്നതിന്റെ പ്രയോജനം ദാവീദു രാജാവിന് നന്നായി അറിയാമായിരുന്നു, ഒരു സന്ദർഭത്തിൽ അത് ആരിലൂടെ വന്നോ ആ ആളിനുവേണ്ടി അവൻ ദൈവത്തിനു നന്ദി കൊടുത്തു. (1 ശമു. 25:32-35; സദൃശവാക്യങ്ങൾ 9:8 കൂടെ കാണുക.) നമ്മൾ അതുപോലെയാണോ? ആണെങ്കിൽ, ഖേദിപ്പിക്കാൻ കഴിയുന്ന അനേകം കാര്യങ്ങൾ പറയുന്നതിൽനിന്നും ചെയ്യുന്നതിൽനിന്നും അതു നമ്മെ കാത്തുസൂക്ഷിക്കും. ബേത്ത്ശേബയുമായുളള തന്റെ പാപത്തോടുളള ബന്ധത്തിൽ ദാവീദ് കഠിനമായി ശാസിക്കപ്പെട്ടതുപോലെ, നമ്മളും കഠിനശിക്ഷണത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങളിൽ വന്നെത്തുന്നുവെങ്കിൽ ശിക്ഷണം നമ്മുടെ നിത്യക്ഷേമത്തിന്റെ വീക്ഷണത്തിലുളള യഹോവയുടെ സ്നേഹത്തിന്റെ ഒരു തെളിവാണെന്നുളള വസ്തുതയുടെ കാഴ്ചപ്പാട് നമുക്കു നഷ്ടപ്പെടരുത്.—സദൃശ. 3:11, 12; 4:13.
നട്ടുവളർത്തേണ്ട വിലതീരാത്ത ഗുണങ്ങൾ
7. രാജ്യത്തിൽ കടക്കാൻ ആളുകൾക്ക് എന്തു ഗുണം ഉണ്ടായിരിക്കണമെന്ന് യേശു പ്രകടമാക്കി?
7 യഹോവയോടും നമ്മുടെ ക്രിസ്തീയ സഹോദരൻമാരോടും ഒരു നല്ല ബന്ധം ഉണ്ടായിരിക്കുന്നതിന് നാം ചില വ്യക്തിപരമായ ഗുണങ്ങൾ വളർത്തിയെടുക്കേണ്ടയാവശ്യമുണ്ട്. യേശു തന്റെ ശിഷ്യൻമാരുടെ മദ്ധ്യേ ഒരു കൊച്ചുകുട്ടിയെ നിർത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞപ്പോൾ അവയിലൊന്നു പ്രദീപ്തമാക്കുകയുണ്ടായി: “നിങ്ങൾ തിരിഞ്ഞുവന്ന് കൊച്ചുകുട്ടികളെപ്പോലെ ആയിത്തീരാത്തപക്ഷം നിങ്ങൾ യാതൊരു പ്രകാരത്തിലും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. ആകയാൽ, ആർ തന്നേത്തന്നെ ഈ കൊച്ചുകുട്ടിയെപ്പോലെ താഴ്ത്തുന്നുവോ അവനാണ് സ്വർഗ്ഗരാജ്യത്തിൽ ഏററവും വലിയവനായിരിക്കുന്നത്.” (മത്താ. 18:3, 4) ആ ശിഷ്യൻമാർ മാററങ്ങൾ വരുത്തേണ്ടയാവശ്യമുണ്ടായിരുന്നു. അവർ തങ്ങളുടെ അഹങ്കാരം നീക്കി താഴ്മ നട്ടുവളർത്തേണ്ടിയിരുന്നു.
8. (എ) നാം ആരുടെ മുമ്പാകെ താഴ്മയുളളവരായിരിക്കേണ്ടതുണ്ട്, എന്തുകൊണ്ട്? (ബി) നാം അങ്ങനെയാണെങ്കിൽ നാം എങ്ങനെ ബുദ്ധിയുപദേശത്തിന് ചെവികൊടുക്കും?
8 അപ്പോസ്തലനായ പത്രോസ് പിന്നീട് സഹക്രിസ്ത്യാനികൾക്ക് എഴുതി: “നിങ്ങളെല്ലാം പരസ്പരം മനസ്സിന്റെ എളിമ ധരിച്ചുകൊൾക, എന്തുകൊണ്ടെന്നാൽ ദൈവം ഗർവ്വികളെ എതിർക്കുന്നു, എന്നാൽ താഴ്മയുളളവർക്ക് അവൻ അനർഹദയ നൽകുന്നു.” (1 പത്രോ. 5:5) ദൈവമുമ്പാകെ നാം താഴ്മയുളളവരായിരിക്കേണ്ടതുണ്ടെന്ന് നമുക്കറിയാം, എന്നാൽ സഹവിശ്വാസികളോടുളള നമ്മുടെ ബന്ധങ്ങളിലും നാം താഴ്മയുളളവരോ മനസ്സിന്റെ എളിമ ഉളളവരോ ആയിരിക്കേണ്ടതുണ്ടെന്ന് ഈ തിരുവെഴുത്തു പറയുന്നു. നാം അങ്ങനെയാണെങ്കിൽ, അവർ നമുക്കു നൽകിയേക്കാവുന്ന നിർദ്ദേശങ്ങളോട് നാം മൂഢമായി നീരസപ്പെടുകയില്ല. നാം മററുളളവരിൽ നിന്ന് പഠിക്കാൻ മനസ്സുളളവരായിരിക്കും. (സദൃശ. 12:15) നമ്മുടെ സഹോദരൻമാർ നമുക്ക് തിരുത്തൽ ബുദ്ധിയുപദേശം നൽകേണ്ടതാവശ്യമാണെന്നു കണ്ടെത്തുന്നുവെങ്കിൽ, അപ്പോൾ, നമ്മെ കരുപ്പിടിപ്പിക്കുന്നതിന് യഹോവ ഈ മുഖാന്തരത്തെ സ്നേഹപൂർവ്വം ഉപയോഗിക്കുകയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് നാം അതു നിരസിക്കുകയില്ല.—സങ്കീ. 141:5.
9. (എ) ഏതു പ്രധാനഗുണം താഴ്മയോടു അടുത്തു ബന്ധപ്പെട്ടിരിക്കുന്നു? (ബി) നമ്മുടെ നടത്തക്ക് മററുളളവരുടെമേലുളള ഫലത്തിൽ നാം തൽപ്പരരായിരിക്കേണ്ടതെന്തുകൊണ്ട്?
9 താഴ്മയോട് അടുത്തു ബന്ധപ്പെട്ട മറെറാരു ഗുണം മററുളളവരുടെ ക്ഷേമത്തിലുളള യഥാർത്ഥ താൽപ്പര്യമാണ്. നാം ചെയ്യുന്നത് മററുളളവരെ ബാധിക്കുന്നുവെന്ന വസ്തുതയിൽനിന്ന് നമുക്ക് ഒഴിഞ്ഞു മാറാൻ കഴികയില്ല. അപ്പോസ്തലനായ പൗലോസ് മററുളളവരുടെ മനഃസാക്ഷിയോടു പരിഗണന കാണിക്കാൻ കൊരിന്തിലും റോമിലുമുണ്ടായിരുന്ന ആദിമക്രിസ്ത്യാനികളെ ബുദ്ധിയുപദേശിച്ചു. വ്യക്തിപരമായ സകല ഇഷ്ടങ്ങളെയും അവർ മാററിവെക്കേണ്ടതാണെന്ന് അവൻ അവരോടു പറയുകയായിരുന്നില്ല, എന്നാൽ തെററാണെന്ന് മറെറാരാളുടെ മനഃസാക്ഷി അയാളോടു പറയുന്ന കാര്യങ്ങൾ ചെയ്യാൻ അയാളെ ധൈര്യപ്പെടുത്തിയേക്കാവുന്നതും അങ്ങനെ അയാളുടെ ആത്മീയ നാശത്തിലേക്കു നയിക്കുന്നതുമായ യാതൊന്നും ചെയ്യാതിരിക്കാൻ അവൻ അവരെ പ്രോത്സാഹിപ്പിച്ചു. ആകമാനമായ തത്വം വ്യക്തമായി പ്രസ്താവിച്ചുകൊണ്ട് പൗലോസ് എഴുതി: “ഓരോരുത്തനും സ്വന്തഗുണമല്ല, പിന്നെയോ മറേറയാളുടെ ഗുണം അന്വേഷിച്ചുകൊണ്ടിരിക്കട്ടെ . . . ആകയാൽ, നിങ്ങൾ തിന്നാലും കുടിച്ചാലും മററ് എന്തു ചെയ്താലും സകലവും ദൈവമഹത്വത്തിനായി ചെയ്യുക. യഹൂദൻമാർക്കും അതുപോലെതന്നെ യവനർക്കും ദൈവസഭയ്ക്കും ഇടർച്ചക്കു കാരണങ്ങളായിത്തീരുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കുക.”—1 കൊരി. 10:24-33; 8:4-13; റോമ. 14:13-23.
10. നാം ആ തിരുവെഴുത്തു ബുദ്ധിയുപദേശം ബാധകമാക്കുന്നത് ഒരു ശീലമാക്കുന്നുണ്ടോയെന്ന് എന്തു സൂചിപ്പിച്ചേക്കാം?
10 നിങ്ങൾ വ്യക്തിപരമായ ഇഷ്ടത്തിനുപരിയായി മററുളളവരുടെ ക്ഷേമത്തെ കരുതുന്നത് ഒരു ശീലമാക്കുന്ന ഒരാളാണോ? ഇതു ചെയ്യാൻ കഴിയുന്ന അനേകം മാർഗ്ഗങ്ങളുണ്ട്, എന്നാൽ ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക: പൊതുവേ പറഞ്ഞാൽ, വസ്ത്രധാരണവും ചമയവും, നാം വിനീതരും വൃത്തിയും ശുദ്ധിയുമുളളവരുമായിരിക്കുന്നടത്തോളം കാലം കേവലം വ്യക്തിപരമായ അഭിരുചിക്കനുസരിച്ചു ചെയ്യാവുന്ന കാര്യങ്ങളാണ്. എന്നാൽ നിങ്ങളുടെ ജനസമുദായത്തിലെ ആളുകളുടെ പശ്ചാത്തലം നിമിത്തം നിങ്ങളുടെ വസ്ത്രധാരണത്തിന്റെയോ ചമയത്തിന്റെയോ രീതി രാജ്യസന്ദേശം ശ്രദ്ധിക്കുന്നതിൽ നിന്ന് മററുളളവരെ തടയുന്നതായി നിങ്ങൾ മനസ്സിലാക്കുന്നുവെങ്കിൽ നിങ്ങൾ മാററങ്ങൾ വരുത്തുമോ? മറെറാരാളുടെ ജീവൻ നിങ്ങളെത്തന്നെ പ്രസാദിപ്പിക്കുന്നതിനെക്കാൾ നിങ്ങൾക്കു പ്രധാനമാണോ?
11. ക്രിസ്ത്യാനികളായിരിക്കാൻ നാം യഥാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ നാം ഈ ഗുണങ്ങൾ നട്ടുവളർത്തുന്നതു പ്രധാനമാണെന്ന് പ്രകടമാക്കുന്നതെന്ത്?
11 മുകളിൽ പരിചിന്തിച്ച ഗുണങ്ങൾ നമ്മുടെ ഭാഗമായിത്തീരുമ്പോൾ, നമുക്കു ക്രിസ്തുവിന്റെ മനസ്സുണ്ടാകാൻ തുടങ്ങുകയാണെന്നുളളതിന് അതു തെളിവു നൽകുകയാണ്. വിനീതരായിരിക്കുന്നതിൽ യേശു പൂർണ്ണതയുളള ദൃഷ്ടാന്തം വെച്ചു. (യോഹ. 13:12-15; ഫിലി. 2:5-8) കേവലം സ്വയം പ്രസാദിപ്പിക്കുന്നതിനു പകരം, മററുളളവരോടു താത്പര്യം പ്രകടമാക്കുന്നതിൽ, അവൻ നമുക്കനുസരിക്കാനുളള മാതൃക വെച്ചു.—റോമ. 15:2, 3.
യഹോവയുടെ ശിക്ഷണത്തെ തളളിക്കളയരുത്
12. (എ) ദൈവത്തിനു പ്രസാദകരമായിരിക്കുന്ന ഒരു വ്യക്തിത്വം ഉണ്ടായിരിക്കാൻ നമ്മളെല്ലാം എന്തു മാററങ്ങൾ വരുത്തേണ്ടയാവശ്യമുണ്ട്? (ബി) നമ്മെ എന്തു സഹായിക്കും?
12 നമ്മളെല്ലാം പാപികളായിരിക്കുന്നതുകൊണ്ട്, നമ്മുടെ ദൈവത്തിന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതിന് നമ്മുടെ മനോഭാവത്തിലും സംസാരത്തിലും നടത്തയിലും മാററങ്ങൾ വരുത്തേണ്ടതാവശ്യമാണ്. നാം “പുതിയ വ്യക്തിത്വം” ധരിക്കേണ്ടതുണ്ട്. (കൊലോ. 3:5-14; തീത്തോ. 2:11-14) പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ട മണ്ഡലങ്ങൾ തിരിച്ചറിയുന്നതിനും അനന്തരം അവ എങ്ങനെ വരുത്താമെന്നു മനസ്സിലാക്കുന്നതിനും ബുദ്ധിയുപദേശവും ശിക്ഷണവും നമ്മെ സഹായിക്കുന്നു.
13. (എ) യഹോവ ഏതു മുഖാന്തരങ്ങളാൽ നമുക്കെല്ലാം ബുദ്ധിയുപദേശവും ശിക്ഷണവും നൽകിയിരിക്കുന്നു? (ബി) നാം അത് എന്തു ചെയ്യണം?
13 ആ പ്രബോധനത്തിന്റെ അടിസ്ഥാന ഉറവ് ബൈബിൾതന്നെയാണ്. (2 തിമൊ. 3:16, 17) പിന്നെ അത് എങ്ങനെ ബാധകമാക്കാമെന്നു കാണാൻ യഹോവയുടെ ദൃശ്യസ്ഥാപനം കരുതുന്ന ബൈബിൾ സാഹിത്യത്താലും യോഗങ്ങളാലും അവൻ നമ്മെ സഹായിക്കുന്നു. നാം വിനീതമായി അതിനായുളള നമ്മുടെ വ്യക്തിപരമായ ആവശ്യത്തെ തിരിച്ചറിയുകയും മെച്ചപ്പെടാൻ നിരന്തരം ശ്രമിക്കുകയും ചെയ്യുമോ—നാം അതു നേരത്തെ കേട്ടിട്ടുളളതാണെങ്കിലും?
14. വ്യക്തികളെന്നനിലയിൽ നമുക്ക് യഹോവ കൂടുതലായി എന്തു സഹായം നൽകുന്നു?
14 നമുക്ക് ഒരു പ്രത്യേകപ്രശ്നമായിരിക്കാവുന്ന കാര്യങ്ങളുമായി ഒററയ്ക്കു പോരാട്ടം നടത്താൻ യഹോവ നമ്മെ വിടുന്നില്ല. സ്നേഹപുരസ്സരമായ താൽപ്പര്യത്തോടെ അവൻ വ്യക്തിപരമായ സഹായത്തിനുവേണ്ടി കരുതൽ ചെയ്യുന്നു. ദശലക്ഷക്കണക്കിനാളുകൾ ഭവന ബൈബിളദ്ധ്യയനങ്ങൾ മുഖേനയുളള അത്തരം സഹായത്തിൽനിന്ന് പ്രയോജനമനുഭവിച്ചിട്ടുണ്ട്. പിൽക്കാലജീവിതത്തിൽ വളരെയധികം ഹൃദയവേദന വരുത്തിക്കൂട്ടാൻ കഴിയുന്ന നടത്തയിൽനിന്ന് കുട്ടികളെ കാത്തുരക്ഷിക്കാൻ അവർക്കു ശിക്ഷണം കൊടുക്കുന്നതിനുളള പ്രത്യേക ഉത്തരവാദിത്തം മാതാപിതാക്കൾക്കുണ്ട്. (സദൃശ. 6:20-35; 15:5) സഭയ്ക്കുളളിലും ആത്മീയ യോഗ്യതയുളളവർ ഒരു ആവശ്യം തിരിച്ചറിയുമ്പോൾ മററുളളവരെ യഥാസ്ഥാനപ്പെടുത്തുന്നതിന് തിരുവെഴുത്തുകളുപയോഗിക്കാൻ ഉത്തരവാദിത്തമുളളവരാണ്, എന്നാൽ സൗമ്യതയുടെ ആത്മാവിൽ വേണം അങ്ങനെ ചെയ്യാൻ. (ഗലാ. 6:1, 2) നാം ഒരു ഏകീകൃതജനമായി യഹോവയെ ആരാധിക്കേണ്ടതിന് അവൻ ഈ വിധങ്ങളിൽ നമുക്കു ബുദ്ധിയുപദേശവും ശിക്ഷണവും നൽകുന്നു.
പുനരവലോകന ചർച്ച
● നാം വ്യക്തിപരമായി എവിടെ ക്രമീകരണങ്ങൾ വരുത്തേണ്ടതുണ്ടെന്ന് കാണാൻ യഹോവ സ്നേഹപൂർവ്വം നമ്മെ സഹായിക്കുന്നതെങ്ങനെ?
● ശിക്ഷണം സ്വീകരിക്കുന്നതിന് അനേകർക്കു പ്രയാസമുളളതെന്തുകൊണ്ട്? ഇത് എത്ര ഗൗരവമുളളതാണ്?
● ബുദ്ധിയുപദേശം സ്വീകരിക്കുന്നവരായിരിക്കാൻ ഏതു വിലതീരാത്ത ഗുണങ്ങൾ നമ്മെ സഹായിക്കും? ഇവയിൽ യേശു ദൃഷ്ടാന്തം വെച്ചതെങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]