വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവചനം മുറുകെ പിടിക്കുക

ദൈവവചനം മുറുകെ പിടിക്കുക

അധ്യായം മൂന്ന്‌

ദൈവവചനം മുറുകെ പിടിക്കുക

1. (എ) പുരാതന ഇസ്രായേല്യർ ദൈവവചനത്തിന്റെ സത്യത അനുഭവിച്ചറിഞ്ഞത്‌ എങ്ങനെ? (ബി) അതു നമുക്കു താത്‌പര്യമുള്ളതായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

 ‘നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ച്‌ അരുളിച്ചെയ്‌തിട്ടുള്ള സകല നന്മകളിലുംവെച്ച്‌ ഒന്നിന്നും വീഴ്‌ചവന്നിട്ടില്ലെന്നു നിങ്ങൾക്കു പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധ്യമായിരിക്കുന്നു; സകലവും നിങ്ങൾക്കു സംഭവിച്ചു ഒന്നിന്നും വീഴ്‌ചവന്നിട്ടില്ല.’ (യോശുവ 23:14-16) ഇസ്രായേൽ ജനത വാഗ്‌ദത്ത ദേശത്തു പാർപ്പുറപ്പിച്ചശേഷം യോശുവ അവരുടെ മൂപ്പന്മാരോടു പറഞ്ഞ വാക്കുകളാണ്‌ അവ. യഹോവയുടെ വാഗ്‌ദാനങ്ങൾ തീർച്ചയായും ആശ്രയയോഗ്യമെന്നു തെളിഞ്ഞു. ആ വിവരണവും ബൈബിളിന്റെ ശേഷിച്ച ഭാഗങ്ങളും “നമുക്കു പ്രത്യാശ ഉണ്ടാകേണ്ടതിന്നു” നമുക്കായി പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.—റോമർ 15:4.

2. (എ) ഏത്‌ അർഥത്തിലാണ്‌ ബൈബിൾ ‘ദൈവനിശ്വസ്‌തം’ ആയിരിക്കുന്നത്‌? (ബി) ബൈബിൾ ദിവ്യനിശ്വസ്‌തമാണെന്ന്‌ അറിവുള്ളതിനാൽ നമുക്ക്‌ എന്ത്‌ ഉത്തരവാദിത്വമുണ്ട്‌?

2 ഏതാണ്ടു 40 മാനുഷ എഴുത്തുകാർ ബൈബിൾ എഴുതാൻ ഉപയോഗിക്കപ്പെട്ടെങ്കിലും യഹോവതന്നെയാണ്‌ അതിന്റെ ഗ്രന്ഥകർത്താവ്‌. ബൈബിളിന്റെ മുഴു രചനയെയും അവൻ സജീവമായി നിയന്ത്രിച്ചു എന്നാണോ അതിനർഥം? അതേ. തന്റെ ശക്തിയേറിയ പരിശുദ്ധാത്മാവ്‌—പ്രവർത്തനനിരതമായ ശക്തി—മുഖാന്തരമാണ്‌ അവൻ അതു ചെയ്‌തത്‌. അപ്പൊസ്‌തലനായ പൗലൊസിന്റെ ഈ വാക്കുകൾ വളരെ സത്യമാണ്‌: “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ [“ദൈവനിശ്വസ്‌തം ആകയാൽ,” NW] ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു . . . പ്രയോജനമുള്ളതു ആകുന്നു.” ബൈബിൾ ദൈവനിശ്വസ്‌തമാണെന്നു ബോധ്യപ്പെട്ടിരിക്കുന്ന, എല്ലായിടത്തുമുള്ള ആളുകൾ ബൈബിളിനു ശ്രദ്ധകൊടുക്കുകയും അതിന്റെ ഉപദേശങ്ങൾക്ക്‌ അനുസൃതമായി ജീവിക്കുകയും ചെയ്യുന്നു.—2 തിമൊഥെയൊസ്‌ 3:16, 17; 1 തെസ്സലൊനീക്യർ 2:13.

ബൈബിളിനെ വിലമതിക്കാൻ മറ്റുള്ളവരെ സഹായിക്കുക

3. ബൈബിൾ ദൈവവചനമാണെന്ന ബോധ്യം ഇല്ലാത്തവരെ സഹായിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ത്‌?

3 നാം കണ്ടുമുട്ടുന്നവരിൽ പലരും, നമുക്ക്‌ ഉള്ളതുപോലെ ബൈബിൾ ദൈവവചനമാണെന്ന ബോധ്യം ഉള്ളവരല്ല. നമുക്ക്‌ അവരെ എങ്ങനെ സഹായിക്കാനാകും? മിക്കപ്പോഴും ഏറ്റവും നല്ല മാർഗം ബൈബിൾ തുറന്ന്‌ അതിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങൾ അവർക്കു കാണിച്ചുകൊടുക്കുന്നതാണ്‌. “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്‌ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും . . . ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” (എബ്രായർ 4:12) “ദൈവത്തിന്റെ വചനം” മൃതമായ ചരിത്രമല്ല; അതു ജീവനുള്ളതാണ്‌! അതിലെ വാഗ്‌ദാനങ്ങൾ ആർക്കും തടയാനാവാത്തവിധം നിവൃത്തിയിലേക്കു മുന്നേറുകയാണ്‌. നാം വ്യക്തിപരമായി പറഞ്ഞേക്കാവുന്ന എന്തിനെക്കാളും ശക്തമായി ഒരു വ്യക്തിയുടെ ഹൃദയത്തെ സ്വാധീനിക്കാൻ ബൈബിൾ സന്ദേശത്തിനു കഴിയും.

4. ബൈബിൾ സത്യങ്ങൾ സംബന്ധിച്ച ഏതു വിശദീകരണങ്ങൾ ബൈബിളിനോടുള്ള ചിലരുടെ മനോഭാവത്തിനു മാറ്റം വരുത്തിയിരിക്കുന്നു, എന്തുകൊണ്ട്‌?

4 ബൈബിളിൽ ദൈവനാമം കണ്ടത്‌ ദൈവവചനം കൂടുതൽ സൂക്ഷ്‌മമായി പരിശോധിക്കാൻ അനേകരെ പ്രേരിപ്പിച്ചിരിക്കുന്നു. മറ്റു ചിലരാകട്ടെ, ജീവിതത്തിന്റെ ഉദ്ദേശ്യം, ദൈവം ദുഷ്ടത അനുവദിക്കുന്നതിന്റെ കാരണം, ആനുകാലിക സംഭവങ്ങളുടെ അർഥം, ഒരു പറുദീസാഭൂമിയിലെ നിത്യജീവന്റെ പ്രത്യാശ എന്നീ കാര്യങ്ങൾ ബൈബിളിൽനിന്നു കാണിച്ചുകൊടുത്തപ്പോഴാണ്‌ അതു പഠിക്കാൻ തീരുമാനിച്ചത്‌. മതാചാരങ്ങൾ നിമിത്തം ആളുകൾ ദുഷ്ടാത്മാക്കളുടെ ഉപദ്രവത്തിനു വിധേയരായിട്ടുള്ള ദേശങ്ങളിൽ, അതിന്റെ കാരണവും പ്രതിവിധിയും സംബന്ധിച്ച ബൈബിൾ വിശദീകരണം താത്‌പര്യം ഉണർത്തിയിട്ടുണ്ട്‌. ഈ ആശയങ്ങൾ ആത്മാർഥഹൃദയരിൽ മതിപ്പുളവാക്കുന്നത്‌ എന്തുകൊണ്ടാണ്‌? എന്തുകൊണ്ടെന്നാൽ അത്തരം മർമപ്രധാനമായ കാര്യങ്ങൾ സംബന്ധിച്ച വിശ്വസനീയമായ വിവരങ്ങളുടെ ഏക ഉറവു ബൈബിളാണ്‌.—സങ്കീർത്തനം 119:130.

5. (എ) ബൈബിളിൽ വിശ്വസിക്കുന്നില്ലെന്ന്‌ ആളുകൾ പറയുമ്പോൾ അതിന്റെ കാരണം എന്തായിരിക്കാം? (ബി) അങ്ങനെയുള്ളവരെ നമുക്ക്‌ എങ്ങനെ സഹായിക്കാം?

5 എന്നിരുന്നാലും, തങ്ങൾ ബൈബിളിൽ വിശ്വസിക്കുന്നില്ലെന്ന്‌ ആളുകൾ പറയുന്നെങ്കിലോ? സംഭാഷണം അതോടെ അവസാനിപ്പിക്കണമോ? ന്യായവാദം ചെയ്യാൻ അവർ സന്നദ്ധരാണെങ്കിൽ അവസാനിപ്പിക്കരുത്‌. ഒരുപക്ഷേ അവർ ബൈബിളിനെ ക്രൈസ്‌തവലോകത്തിന്റെ പുസ്‌തകമായിട്ടായിരിക്കാം വീക്ഷിക്കുന്നത്‌. ക്രൈസ്‌തവലോകത്തിന്റെ കപടഭക്തിയുടെയും രാഷ്‌ട്രീയ കൂട്ടുകെട്ടിന്റെയും ചരിത്രവും പണത്തിനായുള്ള നിരന്തര അഭ്യർഥനകളുമായിരിക്കാം ബൈബിളിനോടുള്ള അവരുടെ വിരോധത്തിനു കാരണം. അത്‌ അങ്ങനെയാണോ എന്ന്‌ അവരോടു ചോദിക്കുന്നത്‌ നന്നായിരിക്കും. ക്രൈസ്‌തവലോകത്തിന്റെ ലൗകിക രീതികളെ ബൈബിൾ കുറ്റം വിധിക്കുന്നത്‌ എങ്ങനെയെന്നും ഒപ്പം ക്രൈസ്‌തവലോകവും സത്യക്രിസ്‌ത്യാനിത്വവും തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നത്‌ എങ്ങനെയെന്നും കാണിച്ചുകൊടുക്കുന്നത്‌ അവരുടെ താത്‌പര്യത്തെ ഉണർത്തിയേക്കാം.—മീഖാ 3:11, 12; മത്തായി 15:7-9; യാക്കോബ്‌ 4:4.

6. (എ) ബൈബിൾ ദൈവവചനമാണെന്ന്‌ നിങ്ങളെ വ്യക്തിപരമായി ബോധ്യപ്പെടുത്തുന്നത്‌ എന്ത്‌? (ബി) ബൈബിൾ യഥാർഥത്തിൽ ദൈവത്തിൽനിന്നുള്ളതാണെന്നു വിലമതിക്കാൻ ആളുകളെ സഹായിക്കുന്നതിന്‌ വേറെ ഏതു വാദഗതികൾ ഉപയോഗിക്കാൻ കഴിയും?

6 മറ്റു ചിലരുടെ കാര്യത്തിൽ, ബൈബിൾ ദൈവനിശ്വസ്‌തമാണെന്നതിനുള്ള തെളിവുകളുടെ വളച്ചുകെട്ടില്ലാത്ത ഒരു ചർച്ച സഹായകമായിരുന്നേക്കാം. ബൈബിൾ യഹോവയാം ദൈവത്തിൽനിന്നുള്ളതാണെന്നു നിങ്ങൾക്കു വ്യക്തമായി തെളിയിച്ചുതരുന്നത്‌ എന്താണ്‌? അതു ബൈബിൾതന്നെ അതിന്റെ ഉത്ഭവം സംബന്ധിച്ചു പറയുന്ന കാര്യങ്ങളാണോ? അതോ, ഭാവിയെ സംബന്ധിച്ച വിശദവിവരങ്ങൾ നൽകുന്നതും ഒരു മനുഷ്യാതീത ഉറവിൽനിന്നു മാത്രം വന്നിട്ടുള്ളതുമായ നിരവധി പ്രവചനങ്ങൾ ബൈബിളിൽ ഉണ്ട്‌ എന്ന വസ്‌തുതയാണോ? (2 പത്രൊസ്‌ 1:20, 21) ഒരുപക്ഷേ, ഏതാണ്ട്‌ 1,600 വർഷത്തെ ഒരു കാലഘട്ടംകൊണ്ട്‌ 40 ആളുകൾ എഴുതിയതാണെങ്കിലും ബൈബിളിന്‌ അത്ഭുതകരമായ ആന്തരികയോജിപ്പുണ്ട്‌ എന്നുള്ളതാണോ? അതുമല്ലെങ്കിൽ ആ കാലങ്ങളിലെ മറ്റു ലിഖിതങ്ങളിൽനിന്നു വ്യത്യസ്‌തമായി ബൈബിളിനുള്ള ശാസ്‌ത്രീയ കൃത്യതയാണോ? അതിന്റെ എഴുത്തുകാരുടെ സത്യസന്ധതയാണോ? അതിനെ നശിപ്പിക്കാനുള്ള ഹീനമായ ശ്രമങ്ങൾ ഉണ്ടായിട്ടും അത്‌ പരിരക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന വസ്‌തുതയാണോ? വ്യക്തിപരമായി നിങ്ങളിൽ മതിപ്പുളവാക്കിയ ഏത്‌ ആശയവും മറ്റുള്ളവരെ സഹായിക്കാനും ഉപയോഗിക്കാവുന്നതാണ്‌. a

നമ്മുടെ ബൈബിൾ വായന

7, 8. (എ) ബൈബിൾ വിശ്വസിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിനു പുറമേ, നാംതന്നെ എന്തു ചെയ്യേണ്ടതാണ്‌? (ബി) വ്യക്തിപരമായ ബൈബിൾ വായനയ്‌ക്കു പുറമേ നമുക്ക്‌ എന്തു കൂടെ ആവശ്യമാണ്‌? (സി) നിങ്ങൾ വ്യക്തിപരമായി യഹോവയുടെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ച ഗ്രാഹ്യം നേടിയിരിക്കുന്നത്‌ എങ്ങനെ?

7 ബൈബിൾ വിശ്വസിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിനു പുറമേ, നാംതന്നെ അതു ക്രമമായി വായിക്കാൻ സമയം എടുക്കേണ്ടതുണ്ട്‌. നിങ്ങൾ അതു ചെയ്യുന്നുണ്ടോ? ഉത്‌പാദിപ്പിക്കപ്പെട്ടിട്ടുള്ള പുസ്‌തകങ്ങളിൽവെച്ച്‌ ഏറ്റവും പ്രധാനപ്പെട്ടതു ബൈബിളാണ്‌. എന്നാൽ വ്യക്തിപരമായ ബൈബിൾ വായനകൊണ്ടു മാത്രം നാം തൃപ്‌തിപ്പെടാൻ പാടില്ല. നാം നമ്മെത്തന്നെ ഒറ്റപ്പെടുത്തുന്നതിനെതിരെ തിരുവെഴുത്തുകൾ മുന്നറിയിപ്പു നൽകുന്നു. സ്വന്തമായ ഗവേഷണത്തിലൂടെ എല്ലാത്തിനുമുള്ള ഉത്തരം കണ്ടെത്താൻ കഴിയുമെന്നു നാം ചിന്തിക്കരുത്‌. സമനിലയുള്ള ക്രിസ്‌ത്യാനികളായിരിക്കാൻ നാം വ്യക്തിപരമായ പഠനം നടത്തുന്നതോടൊപ്പം ദൈവജനത്തിന്റെ യോഗങ്ങളിൽ ക്രമമായി സംബന്ധിക്കുകയും ചെയ്യേണ്ടതുണ്ട്‌.—സദൃശവാക്യങ്ങൾ 18:1; എബ്രായർ 10:24, 25.

8 യെശയ്യാ പ്രവചനം വായിച്ചുകൊണ്ടിരുന്ന ഒരു എത്യോപ്യൻ ഉദ്യോഗസ്ഥനെ കുറിച്ചു ബൈബിൾ പറയുന്നു. ഒരു ദൈവദൂതന്റെ നിർദേശപ്രകാരം ക്രിസ്‌തീയ സുവിശേഷകനായ ഫിലിപ്പൊസ്‌ ആ മനുഷ്യനെ സമീപിച്ചു. “നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ?” എന്നു ഫിലിപ്പൊസ്‌ അദ്ദേഹത്തോടു ചോദിച്ചു. “ഒരുത്തൻ പൊരുൾ തിരിച്ചുതരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും” എന്ന്‌ എത്യോപ്യൻ താഴ്‌മയോടെ മറുപടി പറഞ്ഞു. ആ തിരുവെഴുത്തുഭാഗം വിശദീകരിച്ചുതരാൻ അദ്ദേഹം ഫിലിപ്പൊസിനോട്‌ ആവശ്യപ്പെട്ടു. ബൈബിൾ സ്വന്തമായി വായിച്ചു തിരുവെഴുത്തുകൾ സ്വന്ത ഇഷ്ടപ്രകാരം വ്യാഖ്യാനിച്ചിരുന്ന ഒരു വ്യക്തി ആയിരുന്നില്ല ഫിലിപ്പൊസ്‌. അവൻ ദൈവത്തിന്റെ ദൃശ്യസംഘടനയുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നു. അതുകൊണ്ട്‌, യഹോവ ആ സംഘടനയിലൂടെ ലഭ്യമാക്കിക്കൊണ്ടിരുന്ന പ്രബോധനത്തിൽനിന്നു പ്രയോജനം അനുഭവിക്കാൻ അവന്‌ എത്യോപ്യനെ സഹായിക്കാൻ കഴിയുമായിരുന്നു. (പ്രവൃത്തികൾ 6:5, 6; 8:5, 26-35) സമാനമായി ഇന്ന്‌, യഹോവയുടെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ച്‌ സ്വയം ശരിയായ ഗ്രാഹ്യത്തിൽ എത്താൻ ആർക്കും കഴിയുകയില്ല. യഹോവ തന്റെ ദൃശ്യസംഘടനയിലൂടെ സ്‌നേഹപൂർവം പ്രദാനം ചെയ്യുന്ന സഹായം നമുക്കെല്ലാം ആവശ്യമാണ്‌.

9. നമുക്കെല്ലാം ഏതു ബൈബിൾ വായനാ പരിപാടിയിൽനിന്നു പ്രയോജനം നേടാനാകും?

9 ബൈബിൾ ഗ്രാഹ്യം നേടാൻ നമ്മെ സഹായിക്കുന്നതിന്‌ യഹോവയുടെ സംഘടന വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ വിശിഷ്ടമായ തിരുവെഴുത്തു വിവരങ്ങൾ പ്രദാനം ചെയ്യുന്നു. അതിനുപുറമേ, ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികളുടെ എല്ലാ സഭകളിലും ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിനോടുള്ള ബന്ധത്തിൽ ക്രമമുള്ള ഒരു ബൈബിൾ വായനാ പരിപാടി പട്ടികപ്പെടുത്തിയിരിക്കുന്നു. വ്യക്തിപരമായി വിശുദ്ധ തിരുവെഴുത്തുകൾ പരിശോധിക്കുന്നതു വളരെ പ്രയോജനകരമാണ്‌. (സങ്കീർത്തനം 1:1-3; 19:7, 8) ബൈബിൾ ക്രമമായി വായിക്കാൻ പ്രത്യേക ശ്രമം ചെയ്യുക. എല്ലാം പൂർണമായി മനസ്സിലായില്ലെങ്കിൽ പോലും തിരുവെഴുത്തുകളുടെ ഒരു ആകമാന ഗ്രാഹ്യം നേടുന്നത്‌ ഏറെ മൂല്യവത്താണ്‌. ദൃഷ്ടാന്തത്തിന്‌, നിങ്ങൾ ദിവസവും നാലോ അഞ്ചോ പേജു മാത്രം വായിച്ചാൽത്തന്നെ ഒരു വർഷംകൊണ്ടു ബൈബിൾ മുഴുവൻ വായിച്ചുതീർക്കാനാകും.

10. (എ) നിങ്ങൾ എപ്പോഴാണു ബൈബിൾ വായിക്കുന്നത്‌? (ബി) ബൈബിൾ വായിക്കുമ്പോൾ ആരെ കൂടെ ഉൾപ്പെടുത്തണം, ബൈബിൾ വായനയിൽ ക്രമമുള്ളവർ ആയിരിക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

10 നിങ്ങൾക്ക്‌ എപ്പോൾ ബൈബിൾ വായിക്കാവുന്നതാണ്‌? അതിനായി ദിവസവും 10-ഓ 15-ഓ മിനിട്ടു മാത്രം മാറ്റിവെച്ചാൽ പോലും നിങ്ങൾക്കു വലിയ പ്രയോജനം ലഭിക്കും. അല്ലെങ്കിൽ കുറഞ്ഞപക്ഷം ഓരോ വാരത്തിലും അതിന്‌ പതിവായി സമയം പട്ടികപ്പെടുത്തുക. എന്നിട്ട്‌ ആ പട്ടികയോടു പറ്റിനിൽക്കുക. നിങ്ങൾ വിവാഹിതനാണെങ്കിൽ, നിങ്ങളും ഇണയും ഒന്നിച്ചിരുന്ന്‌ ഉച്ചത്തിൽ ബൈബിൾ വായിക്കുന്നത്‌ ആസ്വദിച്ചേക്കാം. വായിക്കാൻ തക്ക പ്രായമുള്ള കുട്ടികൾ ഉണ്ടെങ്കിൽ അവർക്കു മാറിമാറി ഉച്ചത്തിൽ വായിക്കാവുന്നതാണ്‌. ബൈബിൾ വായന, ആഹാരം കഴിക്കുന്നതുപോലെ, ഒരു ആജീവനാന്ത ശീലമായിരിക്കണം. ഒരാളുടെ ആഹാരശീലങ്ങൾ മോശമാണെങ്കിൽ അയാളുടെ ആരോഗ്യം ക്ഷയിക്കുമെന്നു നിങ്ങൾക്കറിയാം. സമാനമായി, നമ്മുടെ ആത്മീയ ജീവൻ, അക്കാരണത്താൽ നമ്മുടെ നിത്യജീവൻ, “ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും” ക്രമമായി പോഷിപ്പിക്കപ്പെടുന്നതിനെ ആശ്രയിച്ചിരിക്കുന്നു.—മത്തായി 4:4.

നമ്മുടെ ലക്ഷ്യം

11. നാം ബൈബിൾ വായിക്കുന്നതിന്റെ ലക്ഷ്യം എന്തായിരിക്കണം?

11 നാം ബൈബിൾ വായിക്കുന്നതിന്റെ ലക്ഷ്യം എന്തായിരിക്കണം? അത്‌, കുറേ പേജുകൾ വായിച്ചുവിടുക എന്നത്‌ ആയിരിക്കരുത്‌. ദൈവത്തെ മെച്ചമായി അറിയുന്നതിലൂടെ അവനോടുള്ള നമ്മുടെ സ്‌നേഹം വർധിപ്പിക്കാനും അവനെ സ്വീകാര്യമായി ആരാധിക്കാനുമായിരിക്കണം നമ്മുടെ ലക്ഷ്യം. (യോഹന്നാൻ 5:39-42) “യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചുതരേണമേ” എന്നു പറഞ്ഞ ബൈബിൾ എഴുത്തുകാരന്റേതുപോലെ ആയിരിക്കണം നമ്മുടെ മനോഭാവം.—സങ്കീർത്തനം 25:4.

12. (എ) ‘സൂക്ഷ്‌മപരിജ്ഞാനം’ നേടുന്നത്‌ അനിവാര്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌, ആ പരിജ്ഞാനം ലഭിക്കാൻ ബൈബിൾ വായനാ സമയത്ത്‌ ഏതു ശ്രമം ആവശ്യമായിരിക്കാം? (ബി) ബൈബിളിൽനിന്നു വായിക്കുന്ന വിവരങ്ങൾ ഏതു നാലു വീക്ഷണതലങ്ങളിൽ നിന്നുകൊണ്ട്‌ നമുക്കു പ്രയോജനപ്രദമായി വിശകലനം ചെയ്യാൻ കഴിയും? (30-ാം പേജിലെ ചതുരം കാണുക.) (സി) ഈ ഖണ്ഡികയിൽ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം പറഞ്ഞുകൊണ്ട്‌ ഈ വീക്ഷണതലങ്ങൾ വിശദമാക്കുക. ഉദ്ധരിക്കാതെ പരാമർശിക്കുക മാത്രം ചെയ്‌തിരിക്കുന്ന തിരുവെഴുത്തുകൾ എടുത്തു നോക്കുക.

12 യഹോവയിൽനിന്ന്‌ ഉപദേശം സ്വീകരിക്കവേ, ‘സൂക്ഷ്‌മപരിജ്ഞാനം’ നേടുക എന്നതായിരിക്കണം നമ്മുടെ ആഗ്രഹം. അല്ലാത്തപക്ഷം, സ്വന്തം ജീവിതത്തിൽ ദൈവവചനം ബാധകമാക്കാനും മറ്റുള്ളവർക്ക്‌ അതു ശരിയായി വിശദീകരിച്ചുകൊടുക്കാനും നമുക്ക്‌ എങ്ങനെ കഴിയും? (കൊലൊസ്സ്യർ 3:10; 2 തിമൊഥെയൊസ്‌ 2:15) സൂക്ഷ്‌മ പരിജ്ഞാനം നേടുന്നതിനു നാം ശ്രദ്ധിച്ചു വായിക്കേണ്ടത്‌ ആവശ്യമാണ്‌. ഒരു ഭാഗം ഗഹനമാണെങ്കിൽ, അതിന്റെ അർഥം ഗ്രഹിക്കാൻ നാം അത്‌ ഒന്നിലധികം തവണ വായിക്കേണ്ടതുണ്ടായിരിക്കാം. വായിക്കുന്ന വിവരങ്ങളെ കുറിച്ചു വ്യത്യസ്‌ത വീക്ഷണതലങ്ങളിൽനിന്നു ചിന്തിച്ചുകൊണ്ട്‌ ധ്യാനിക്കാൻ സമയമെടുക്കുന്നതും നമുക്കു പ്രയോജനം ചെയ്യും. ബൈബിളിൽനിന്നു വായിക്കുന്ന വിവരങ്ങൾ വിലപ്പെട്ട നാലു വീക്ഷണതലങ്ങളിൽ നിന്നുകൊണ്ടു നമുക്കു വിശകലനം ചെയ്യാവുന്നതാണ്‌. അവ നാലും 30-ാം പേജിൽ കൊടുത്തിട്ടുണ്ട്‌. ഇവയിൽ ഒന്നോ അതിലധികമോ വീക്ഷണതലങ്ങൾ ഉപയോഗിച്ച്‌ തിരുവെഴുത്തിലെ അനേകം ഭാഗങ്ങൾ പ്രയോജനപ്രദമായി വിശകലനം ചെയ്യാനാകും. അടുത്ത പേജുകളിലെ ചോദ്യങ്ങൾക്കു നിങ്ങൾ ഉത്തരം പറയുമ്പോൾ അത്‌ എന്തുകൊണ്ടെന്നു നിങ്ങൾക്കു മനസ്സിലാകും.

(1) പലപ്പോഴും, നിങ്ങൾ വായിക്കുന്ന തിരുവെഴുത്തു ഭാഗത്തിന്‌ യഹോവ ഏതുതരം ദൈവമാണെന്നു കാണിക്കുന്ന ചില വിവരങ്ങൾ മനസ്സിലാക്കിത്തരാൻ കഴിയും. ഉദാഹരണത്തിന്‌, സങ്കീർത്തനം 139:13, 14-ൽനിന്ന്‌ ഒരു അജാത ശിശുവിലുള്ള ദൈവത്തിന്റെ വലിയ താത്‌പര്യത്തെക്കുറിച്ചു നാം മനസ്സിലാക്കുന്നു. “എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു. ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്‌തോത്രം ചെയ്യുന്നു.” യഹോവയുടെ സൃഷ്ടിക്രിയകൾ എത്ര അത്ഭുതകരമാണ്‌! മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്ന വിധം നമ്മോടുള്ള അവന്റെ വലിയ സ്‌നേഹത്തിനു സാക്ഷ്യം വഹിക്കുന്നു.

യോഹന്നാൻ 14:9, 10-ൽ പറഞ്ഞിരിക്കുന്നതിന്റെ കാഴ്‌ചപ്പാടിൽ, യേശു മറ്റുള്ളവരോട്‌ ഇടപെട്ട വിധത്തെ കുറിച്ചു വായിക്കുമ്പോൾ ആ സാഹചര്യങ്ങളിൽ യഹോവതന്നെ എങ്ങനെ പ്രവർത്തിക്കുമായിരുന്നു എന്ന്‌ നമുക്കു മനസ്സിലാക്കാനാകുന്നു. അതു മനസ്സിൽപ്പിടിച്ചുകൊണ്ട്‌ ലൂക്കൊസ്‌ 5:12, 13-ലും ലൂക്കൊസ്‌ 7:11-15-ലും രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളിൽനിന്നു നമുക്കു യഹോവയെക്കുറിച്ച്‌ എന്തു നിഗമനം ചെയ്യാനാകും?

(2) ബൈബിളിന്റെ പ്രതിപാദ്യവിഷയത്തോട്‌—വാഗ്‌ദത്ത സന്തതിയായ യേശുക്രിസ്‌തുവിന്റെ കീഴിലെ രാജ്യം മുഖാന്തരം യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യം സംസ്ഥാപിക്കുന്നതിനോടും അവന്റെ നാമം വിശുദ്ധീകരിക്കുന്നതിനോടും—ഈ വിവരണം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു പരിചിന്തിക്കുക.

യെഹെസ്‌കേലും ദാനീയേലും ബൈബിളിന്റെ പ്രതിപാദ്യവിഷയത്തിന്‌ ഊന്നൽ നൽകിക്കൊണ്ടു സംസാരിച്ചത്‌ എങ്ങനെ? (യെഹെസ്‌കേൽ 38:21-23; ദാനീയേൽ 2:44; 4:17; 7:9-14)

ബൈബിൾ യേശുവിനെ വാഗ്‌ദത്ത സന്തതിയായി വ്യക്തമായി തിരിച്ചറിയിക്കുന്നത്‌ എങ്ങനെ? (ഗലാത്യർ 3:16)

ദൈവരാജ്യം എന്ന പ്രതിപാദ്യവിഷയത്തിന്റെ മഹത്തായ പാരമ്യത്തെ വെളിപ്പാടു പുസ്‌തകം വർണിക്കുന്നത്‌ എങ്ങനെ? (വെളിപ്പാടു 11:15; 12:7-10; 17:16-18; 19:11-16; 20:1-3; 21:1-5)

(3) വായിച്ചുകൊണ്ടിരിക്കുന്ന ഭാഗം നിങ്ങൾക്കു വ്യക്തിപരമായി എങ്ങനെ ബാധകമാക്കാമെന്നു സ്വയം ചോദിക്കുക. ദൃഷ്ടാന്തത്തിന്‌, പുറപ്പാടു മുതൽ ആവർത്തനപുസ്‌തകം വരെയുള്ള ഭാഗങ്ങളിൽ ഇസ്രായേലിന്റെ അധാർമികതയെയും മത്സര മനോഭാവത്തെയും കുറിച്ചു നാം വായിക്കുന്നു. അത്തരം മനോഭാവങ്ങളും പ്രവൃത്തികളും തിക്തഫലങ്ങൾ വരുത്തിവെച്ചതായി നാം മനസ്സിലാക്കുന്നു. അതിനാൽ ഇസ്രായേല്യരുടെ മോശമായ മാതൃക അനുകരിക്കാതിരുന്നുകൊണ്ട്‌ യഹോവയെ പ്രസാദിപ്പിക്കാൻ നാം പ്രേരിതരാകണം. “ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.”—1 കൊരിന്ത്യർ 10:11.

കയീൻ ഹാബേലിനെ കൊല ചെയ്‌തതിനെ കുറിച്ചുള്ള വിവരണത്തിൽ നമുക്കുവേണ്ടി എന്തു ബുദ്ധിയുപദേശം ഉണ്ട്‌? (ഉല്‌പത്തി 4:3-12; എബ്രായർ 11:4; 1 യോഹന്നാൻ 3:10-15; 4:20, 21)

സ്വർഗീയ പ്രത്യാശയുള്ള ക്രിസ്‌ത്യാനികൾക്കായുള്ള ബൈബിൾ ബുദ്ധിയുപദേശം ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയുള്ളവർക്കും ബാധകമാണോ? (സംഖ്യാപുസ്‌തകം 15:16; യോഹന്നാൻ 10:16)

ക്രിസ്‌തീയ സഭയിൽ നമുക്കു നല്ല നില ഉണ്ടെങ്കിലും, നമുക്ക്‌ ഇപ്പോൾത്തന്നെ അറിയാവുന്ന ബൈബിൾ ബുദ്ധിയുപദേശം കൂടുതൽ തികവോടെ എങ്ങനെ ബാധകമാക്കാമെന്നു ചിന്തിക്കേണ്ടത്‌ എന്തുകൊണ്ട്‌? (2 കൊരിന്ത്യർ 13:5; 1 തെസ്സലൊനീക്യർ 4:1)

(4) നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങൾ മറ്റുള്ളവരെ സഹായിക്കാൻ എങ്ങനെ ഉപയോഗിക്കാമെന്നു ചിന്തിക്കുക. ആരോഗ്യപ്രശ്‌നങ്ങൾ ഏവരെയും ഉത്‌കണ്‌ഠാകുലരാക്കുന്നു. തന്നിമിത്തം യേശു രാജ്യാധികാരത്തിൽ ആയിരിക്കുമ്പോൾ വിപുലമായ തോതിൽ ചെയ്യാനിരിക്കുന്നതിന്റെ മുൻനിഴലെന്ന നിലയിൽ ഭൂമിയിലായിരിക്കെ അവൻ ചെയ്‌ത കാര്യങ്ങൾ അവരോടൊത്തു വായിക്കാവുന്നതാണ്‌. “വളരെ പുരുഷാരം മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു . . . അവൻ അവരെ സൌഖ്യമാക്കി.”—മത്തായി 15:30.

യായിറോസിന്റെ മകളുടെ പുനരുത്ഥാനത്തെ കുറിച്ചുള്ള വിവരണംകൊണ്ട്‌ ആരെ സഹായിക്കാം? (ലൂക്കൊസ്‌ 8:41, 42, 49-56)

13. ബൈബിൾ വായനയും യഹോവയുടെ സംഘടനയോടൊത്തുള്ള പഠനവും തുടരവേ, നമുക്ക്‌ എന്തു ഫലങ്ങൾ പ്രതീക്ഷിക്കാം?

13 മേൽപ്പറഞ്ഞ നാല്‌ ആശയങ്ങൾ പരിചിന്തിക്കുമ്പോൾ ബൈബിൾ വായന എത്ര പ്രതിഫലദായകം ആയിരിക്കാവുന്നതാണ്‌! ബൈബിൾ വായന ഒരു വെല്ലുവിളി ആണെന്നുള്ളതു ശരിതന്നെ. എന്നാൽ അതു നമുക്ക്‌ ആജീവനാന്ത പ്രയോജനം ചെയ്യും. കാരണം, തിരുവെഴുത്തുകൾ വായിക്കവേ നാം ആത്മീയമായി കൂടുതൽ ശക്തി പ്രാപിക്കും. നിരന്തര ബൈബിൾ വായന നമ്മുടെ സ്‌നേഹവാനാം പിതാവായ യഹോവയോടും ക്രിസ്‌തീയ സഹോദരങ്ങളോടും നമ്മെ കൂടുതൽ അടുപ്പിക്കും. അതു “ജീവന്റെ വചനത്തെ മുറുകെ പിടിക്കുക” എന്ന ബുദ്ധിയുപദേശം അനുസരിക്കാൻ നമ്മെ സഹായിക്കും.—ഫിലിപ്പിയർ 2:16, ഓശാന ബൈ.

[അടിക്കുറിപ്പുകൾ]

a ബൈബിൾ നമ്മുടെ പരിചിന്തനം അർഹിക്കുന്നതിന്റെ കാരണം സംബന്ധിച്ച ഒരു ചർച്ചയ്‌ക്ക്‌, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രിക കാണുക.

പുനരവലോകന ചർച്ച

• ബൈബിൾ എഴുതപ്പെട്ടതും നമ്മുടെ നാൾവരെ പരിരക്ഷിക്കപ്പെട്ടതും എന്തുകൊണ്ട്‌?

• ബൈബിളിനെ വിലമതിക്കാൻ നമുക്കു മറ്റുള്ളവരെ എങ്ങനെ സഹായിക്കാനാകും?

• വ്യക്തിപരമായ നിരന്തര ബൈബിൾ വായന പ്രയോജനകരമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? ഏതു നാലു വീക്ഷണതലങ്ങൾ ഉപയോഗിച്ചുകൊണ്ട്‌ നമുക്കു വായിക്കുന്ന കാര്യങ്ങളെ പ്രയോജനകരമായി വിശകലനം ചെയ്യാവുന്നതാണ്‌?

[അധ്യയന ചോദ്യങ്ങൾ]

[30-ാം പേജിലെ ചതുരം/ചിത്രം]

നിങ്ങൾ ബൈബിളിന്റെ ഒരു ഭാഗം വായിക്കുമ്പോൾ ഇവ പരിചിന്തിക്കുക:

ഒരു വ്യക്തിയെന്ന നിലയിൽ യഹോവയെ കുറിച്ച്‌ അത്‌ എന്തു പറയുന്നു

ബൈബിളിന്റെ ആകമാന പ്രതിപാദ്യവിഷയത്തോട്‌ അത്‌ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു

അതു നിങ്ങളുടെതന്നെ ജീവിതത്തെ എങ്ങനെ ബാധിക്കണം

മറ്റുള്ളവരെ സഹായിക്കാൻ നിങ്ങൾക്ക്‌ അത്‌ എങ്ങനെ ഉപയോഗിക്കാം