വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ സ്‌നാപനത്തിന്റെ അർഥം

നിങ്ങളുടെ സ്‌നാപനത്തിന്റെ അർഥം

അധ്യായം പന്ത്രണ്ട്‌

നിങ്ങളുടെ സ്‌നാപനത്തിന്റെ അർഥം

1. ജലസ്‌നാപനത്തിൽ നമുക്ക്‌ ഓരോരുത്തർക്കും വ്യക്തിപരമായ താത്‌പര്യം ഉണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

 പൊ.യു. 29 എന്ന വർഷത്തിൽ യോർദാൻ നദിയിൽ നിമജ്ജനം ചെയ്‌തുകൊണ്ട്‌ യേശു സ്‌നാപനമേറ്റു, യോഹന്നാൻ സ്‌നാപകനായിരുന്നു അവനെ സ്‌നാപനപ്പെടുത്തിയത്‌. യഹോവ ഈ രംഗം നിരീക്ഷിച്ചുകൊണ്ടിരുന്നു, അവൻ തന്റെ അംഗീകാരം പ്രകടമാക്കുകയും ചെയ്‌തു. (മത്തായി 3:16, 17) അങ്ങനെ യേശു തന്റെ സകല ശിഷ്യന്മാരും അനുകരിക്കേണ്ട ഒരു മാതൃക വെച്ചു. മൂന്നര വർഷം കഴിഞ്ഞ്‌, യേശു തന്റെ ശിഷ്യന്മാർക്ക്‌ ഈ നിർദേശങ്ങൾ കൊടുത്തു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്‌കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനം [“സ്‌നാപനം,” NW] കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:18, 20) യേശു അവിടെ നിർദേശിച്ചതിനു ചേർച്ചയിൽ നിങ്ങൾ സ്‌നാപനമേറ്റിട്ടുണ്ടോ? ഇല്ലെങ്കിൽ, നിങ്ങൾ അതിന്‌ ഒരുങ്ങുന്നുണ്ടോ?

2. സ്‌നാപനത്തോടുള്ള ബന്ധത്തിൽ ഏതു ചോദ്യങ്ങൾക്ക്‌ ഉത്തരം ലഭിക്കേണ്ടതുണ്ട്‌?

2 എങ്ങനെയായാലും, യഹോവയെ സേവിക്കാനും അവന്റെ നീതിയുള്ള പുതിയ ലോകത്തിൽ ജീവിക്കാനും ആഗ്രഹിക്കുന്ന ഏവർക്കും സ്‌നാപനത്തെ കുറിച്ചുള്ള വ്യക്തമായ ഗ്രാഹ്യം ഉണ്ടായിരിക്കുന്നതു പ്രധാനമാണ്‌. ഉത്തരം കിട്ടേണ്ട ചോദ്യങ്ങളിൽ ഇവ ഉൾപ്പെടുന്നു: ഇന്നത്തെ ക്രിസ്‌തീയ സ്‌നാപനത്തിന്‌ യേശുവിന്റെ സ്‌നാപനത്തിന്റെ അതേ അർഥം ഉണ്ടോ? “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” സ്‌നാപനമേൽക്കുക എന്നതിന്റെ അർഥമെന്ത്‌? ക്രിസ്‌തീയ ജലസ്‌നാപനത്തിന്റെ അർഥത്തിന്‌ അനുസൃതമായി ജീവിക്കുന്നതിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

യോഹന്നാൻ നടത്തിയ സ്‌നാപനങ്ങൾ

3. യോഹന്നാന്റെ സ്‌നാപനം ആർക്കു വേണ്ടി മാത്രമുള്ളതായിരുന്നു?

3 യേശു സ്‌നാപനം ഏറ്റതിന്‌ ഏതാണ്ട്‌ ആറു മാസംമുമ്പ്‌ “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” എന്നു പറഞ്ഞുകൊണ്ട്‌ യോഹന്നാൻ സ്‌നാപകൻ യഹൂദ്യമരുഭൂമിയിൽ പ്രസംഗിക്കുകയുണ്ടായി. (മത്തായി 3:1, 2) യോഹന്നാൻ പറഞ്ഞത്‌ ആളുകൾ കേട്ടനുസരിച്ചു. അവർ പരസ്യമായി പാപങ്ങൾ ഏറ്റുപറഞ്ഞ്‌ അനുതപിച്ചു, അനന്തരം യോർദാൻ നദിയിൽ യോഹന്നാനാൽ സ്‌നാപനമേൽക്കേണ്ടതിന്‌ അവന്റെ അടുക്കൽ ചെന്നു. ആ സ്‌നാപനം യഹൂദന്മാർക്കു വേണ്ടി മാത്രമുള്ളതായിരുന്നു.—ലൂക്കൊസ്‌ 1:13-16; പ്രവൃത്തികൾ 13:23, 24.

4. ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാർ അടിയന്തിരമായി അനുതപിക്കേണ്ടിയിരുന്നത്‌ എന്തുകൊണ്ട്‌?

4 ആ യഹൂദന്മാർ അടിയന്തിരമായി അനുതപിക്കേണ്ടത്‌ ആവശ്യമായിരുന്നു. പൊ.യു.മു. 1513-ൽ അവരുടെ പൂർവപിതാക്കന്മാർ സീനായി പർവതത്തിൽവെച്ച്‌ യഹോവയാം ദൈവവുമായി ഒരു ദേശീയ ഉടമ്പടിയിൽ—പാവനമായ ഒരു ഔപചാരിക കരാറിൽ—ഏർപ്പെട്ടിരുന്നു. എന്നാൽ അവരുടെ കടുത്ത പാപങ്ങൾ നിമിത്തം, അവർ ആ ഉടമ്പടിപ്രകാരമുള്ള ഉത്തരവാദിത്വങ്ങൾക്ക്‌ അനുസൃതമായി ജീവിച്ചില്ല. അതിനാൽ അവർ കുറ്റം വിധിക്കപ്പെട്ടു. യേശുവിന്റെ നാൾ ആയപ്പോഴേക്കും അവർ നിർണായകമായ ഒരു സാഹചര്യത്തിൽ ആയിരുന്നു. മലാഖി മുൻകൂട്ടി പറഞ്ഞ “യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ” സമീപിച്ചിരുന്നു. പൊ.യു. 70-ൽ റോമൻ സൈന്യങ്ങൾ യെരൂശലേമിനെയും അതിലെ ആലയത്തെയും പത്തുലക്ഷത്തിലേറെ യഹൂദന്മാരെയും നശിപ്പിച്ചപ്പോൾ ആ “നാൾ” വന്നു. ആ നാശത്തിനു മുമ്പേ, സത്യാരാധനയ്‌ക്കുവേണ്ടിയുള്ള തീക്ഷ്‌ണതയോടെ യോഹന്നാൻ സ്‌നാപകൻ “ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ” അയയ്‌ക്കപ്പെട്ടു. അവർ മോശൈക ന്യായപ്രമാണ ഉടമ്പടിക്കെതിരായ തങ്ങളുടെ പാപങ്ങൾ സംബന്ധിച്ച്‌ അനുതപിക്കുകയും യഹോവ തങ്ങളുടെ അടുക്കലേക്ക്‌ അയയ്‌ക്കുന്ന ദൈവപുത്രനായ യേശുവിനെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു.—മലാഖി 4:4-6; ലൂക്കൊസ്‌ 1:17; പ്രവൃത്തികൾ 19:4.

5. (എ) യേശു സ്‌നാപനം ഏൽക്കാൻ ചെന്നപ്പോൾ യോഹന്നാൻ അതിനെ ചോദ്യം ചെയ്‌തത്‌ എന്തുകൊണ്ട്‌? (ബി) യേശുവിന്റെ സ്‌നാപനം എന്തിനെ പ്രതീകപ്പെടുത്തി?

5 സ്‌നാപനമേൽക്കാൻ യോഹന്നാന്റെ അടുക്കൽ വന്നവരുടെ കൂട്ടത്തിൽ യേശുവും ഉണ്ടായിരുന്നു. എന്നാൽ എന്തുകൊണ്ട്‌? യേശുവിന്‌ ഏറ്റുപറയാൻ പാപങ്ങൾ ഇല്ലെന്ന്‌ അറിഞ്ഞുകൊണ്ട്‌ യോഹന്നാൻ പറഞ്ഞു: “നിന്നാൽ സ്‌നാനം ഏല്‌ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ”? എന്നാൽ യേശുവിന്റെ സ്‌നാപനം വ്യത്യസ്‌തമായ ഒന്നിനെ പ്രതീകപ്പെടുത്തുമായിരുന്നു. അതിനാൽ, “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം” എന്നു യേശു മറുപടി പറഞ്ഞു. (മത്തായി 3:13-15) യേശുവിനു പാപം ഇല്ലാഞ്ഞതിനാൽ അവന്റെ സ്‌നാപനം പാപം സംബന്ധിച്ച അനുതാപത്തിന്റെ പ്രതീകമല്ലായിരുന്നു; അവൻ ദൈവത്തിനു തന്നെത്തന്നെ സമർപ്പിക്കേണ്ട ആവശ്യവുമില്ലായിരുന്നു. കാരണം, അവൻ അപ്പോൾത്തന്നെ യഹോവയ്‌ക്കു സമർപ്പിതമായിരുന്ന ഒരു ജനതയിലെ അംഗമായിരുന്നു. പകരം, 30-ാം വയസ്സിലെ അവന്റെ സ്‌നാപനം സവിശേഷമായ ഒന്നായിരുന്നു. അത്‌ അവന്റെ സ്വർഗീയ പിതാവിന്റെ കൂടുതലായ ഇഷ്ടം ചെയ്യാൻ തന്നെത്തന്നെ അവനു വിട്ടുകൊടുക്കുന്നതിനെ പ്രതീകപ്പെടുത്തി.

6. തന്നെ സംബന്ധിച്ച ദൈവേഷ്ടം ചെയ്യുന്നതിനെ യേശു എത്ര ഗൗരവത്തോടെയാണു വീക്ഷിച്ചത്‌?

6 ക്രിസ്‌തുയേശുവിനെ സംബന്ധിച്ച ദൈവഹിതത്തിൽ രാജ്യത്തോടു ബന്ധപ്പെട്ട പ്രവർത്തനം ഉൾപ്പെട്ടിരുന്നു. (ലൂക്കൊസ്‌ 8:1) അവന്റെ പൂർണതയുള്ള മനുഷ്യജീവനെ ഒരു മറുവിലയായും ഒരു പുതിയ ഉടമ്പടിയുടെ അടിസ്ഥാനമായും അർപ്പിക്കുന്നതും അതിൽ ഉൾപ്പെട്ടിരുന്നു. (മത്തായി 20:28; 26:26-28; എബ്രായർ 10:5-10) തന്റെ സ്‌നാപനം എന്തിനെ പ്രതീകപ്പെടുത്തിയോ അതിനെ വളരെ ഗൗരവമായി യേശു വീക്ഷിച്ചു. അവന്റെ ശ്രദ്ധ മറ്റു കാര്യങ്ങളിലേക്കു തിരിഞ്ഞുപോകാൻ അവൻ അനുവദിച്ചില്ല. തന്റെ ഭൗമിക ജീവിതത്തിന്റെ അവസാനംവരെ അവൻ ദൈവേഷ്ടം ചെയ്യുന്നതിൽ തുടർന്നു, ദൈവരാജ്യപ്രസംഗത്തെ അവൻ തന്റെ മുഖ്യ വേലയാക്കി.—യോഹന്നാൻ 4:34.

ക്രിസ്‌തീയ ശിഷ്യന്മാരുടെ ജലസ്‌നാപനം

7. പൊ.യു. 33-ലെ പെന്തെക്കൊസ്‌തു മുതൽ, സ്‌നാപനത്തോടുള്ള ബന്ധത്തിൽ എന്തു ചെയ്യാൻ ക്രിസ്‌ത്യാനികളോടു പറയപ്പെട്ടു?

7 യേശുവിന്റെ ആദ്യ ശിഷ്യന്മാർ യോഹന്നാനാൽ സ്‌നാപനമേറ്റു. തുടർന്ന്‌ അവർ സ്വർഗരാജ്യത്തിന്റെ ഭാവി അംഗങ്ങളെന്ന നിലയിൽ യേശുവിങ്കലേക്കു നയിക്കപ്പെട്ടു. (യോഹന്നാൻ 3:25-30) യേശുവിന്റെ നിർദേശപ്രകാരം ഈ ശിഷ്യന്മാരും കുറച്ചു പേരെ സ്‌നാപനപ്പെടുത്തി, അതിന്‌ യോഹന്നാന്റെ സ്‌നാപനത്തിന്റെ അതേ അർഥമാണുണ്ടായിരുന്നത്‌. (യോഹന്നാൻ 4:1, 2) എന്നിരുന്നാലും, പൊ.യു. 33-ലെ പെന്തെക്കൊസ്‌തു മുതൽ അവർ ആളുകളെ “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” സ്‌നാപനപ്പെടുത്താനുള്ള ദൗത്യം നിറവേറ്റിത്തുടങ്ങി. (മത്തായി 28:19, 20) അതിന്റെ അർഥം പുനരവലോകനം ചെയ്യുന്നതു വളരെ പ്രയോജനകരമാണെന്നു നിങ്ങൾ കണ്ടെത്തും.

8. ‘പിതാവിന്റെ നാമത്തിൽ’ സ്‌നാപനമേൽക്കുക എന്നതിന്റെ അർഥമെന്ത്‌?

8 ‘പിതാവിന്റെ നാമത്തിൽ’ സ്‌നാപനമേൽക്കുക എന്നാൽ എന്താണർഥം? അതിന്റെ അർഥം അവന്റെ നാമത്തെയും സ്ഥാനത്തെയും അധികാരത്തെയും ഉദ്ദേശ്യത്തെയും നിയമങ്ങളെയും അംഗീകരിക്കുക എന്നാണ്‌. അതിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നുവെന്നു പരിചിന്തിക്കുക. (1) അവന്റെ നാമത്തെ സംബന്ധിച്ച്‌ സങ്കീർത്തനം 83:18 പറയുന്നു: “യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ.” (2) അവന്റെ സ്ഥാനത്തെക്കുറിച്ചു യിരെമ്യാവു 10:10 പ്രസ്‌താവിക്കുന്നു: “യഹോവയോ സത്യദൈവം.” (3) അവന്റെ അധികാരത്തെക്കുറിച്ചു വെളിപ്പാടു 4:11 (NW) പറയുന്നു: “ഞങ്ങളുടെ ദൈവമായ യഹോവേ, നീ മഹത്ത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാൻ യോഗ്യനാണ്‌. എന്തെന്നാൽ നീ സർവവും സൃഷ്ടിച്ചു. നിന്റെ ഹിതമനുസരിച്ച്‌ അവയ്‌ക്ക്‌ അസ്‌തിത്വം ലഭിക്കുകയും അവ സൃഷ്ടിക്കപ്പെടുകയും ചെയ്‌തു.” (4) നമ്മെ പാപത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കാൻ ഉദ്ദേശിക്കുന്ന ജീവദാതാവാണു യഹോവയെന്നും നാം അംഗീകരിക്കണം: “രക്ഷ യഹോവെക്കുള്ളതാകുന്നു.” (സങ്കീർത്തനം 3:8; 36:9) (5) യഹോവ പരമോന്നത നിയമദാതാവാണെന്നു നാം അംഗീകരിക്കേണ്ടതുണ്ട്‌: “യഹോവ നമ്മുടെ ന്യായാധിപൻ; യഹോവ നമ്മുടെ ന്യായദാതാവു; യഹോവ നമ്മുടെ രാജാവു.” (യെശയ്യാവു 33:22) അവൻ ഈ സ്ഥാനങ്ങളെല്ലാം വഹിക്കുന്നതിനാൽ, നമ്മെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചിരിക്കുന്നു: “നിന്റെ ദൈവമായ കർത്താവിനെ [“യഹോവയെ,” NW] നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കേണം.”—മത്തായി 22:37.

9. ‘പുത്രന്റെ നാമത്തിൽ’ സ്‌നാപനമേൽക്കുക എന്നതിന്റെ അർഥമെന്ത്‌?

9 ‘പുത്രന്റെ നാമ’ത്തിലുള്ള സ്‌നാപനം എന്തർഥമാക്കുന്നു? അത്‌ യേശുക്രിസ്‌തുവിന്റെ നാമത്തെയും സ്ഥാനത്തെയും അധികാരത്തെയും അംഗീകരിക്കുന്നതിനെ അർഥമാക്കുന്നു. യേശു എന്ന അവന്റെ നാമത്തിന്റെ അർഥം “യഹോവ രക്ഷ ആകുന്നു” എന്നാണ്‌. അവൻ ദൈവത്തിന്റെ സൃഷ്ടികളിൽ ആദ്യത്തവൻ, ദൈവത്തിന്റെ ഏകജാതനായ പുത്രൻ ആയിരിക്കുന്നതിനാലാണ്‌ അവന്‌ ആ സ്ഥാനം ലഭിച്ചിരിക്കുന്നത്‌. (മത്തായി 16:16; കൊലൊസ്സ്യർ 1:15, 16) ഈ പുത്രനെ കുറിച്ച്‌ യോഹന്നാൻ 3:16 നമ്മോട്‌ ഇങ്ങനെ പറയുന്നു: ‘തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‌കുവാൻ തക്കവണ്ണം ലോകത്തെ [വീണ്ടെടുക്കപ്പെടാവുന്ന മനുഷ്യവർഗത്തെ] സ്‌നേഹിച്ചു.’ യേശു വിശ്വസ്‌തനായി മരിച്ചതുകൊണ്ട്‌, ദൈവം അവനെ മരിച്ചവരിൽനിന്ന്‌ ഉയിർപ്പിക്കുകയും കൂടുതലായ അധികാരം കൊടുക്കുകയും ചെയ്‌തു. യഹോവ, അഖിലാണ്ഡത്തിൽ താൻ കഴിഞ്ഞുള്ള തൊട്ടടുത്ത ‘ഒരു ശ്രേഷ്‌ഠസ്ഥാനത്തേക്ക്‌ [യേശുവിനെ] ഉയർത്തി’ എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പറയുന്നു. ‘യേശുവിന്റെ നാമത്തിങ്കൽ മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്‌തു കർത്താവു” എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏററുപറകയും ചെയ്യേണ്ടത്‌’ അതുകൊണ്ടാണ്‌. (ഫിലിപ്പിയർ 2:9-11) അതിന്റെ അർഥം യേശുവിന്റെ കൽപ്പനകൾ അനുസരിക്കണമെന്നാണ്‌. വാസ്‌തവത്തിൽ ആ കൽപ്പനകൾ പുറപ്പെടുന്നത്‌ യഹോവയിൽനിന്നു തന്നെയാണ്‌.—യോഹന്നാൻ 15:10.

10. ‘പരിശുദ്ധാത്മാവിന്റെ നാമത്തിൽ’ സ്‌നാപനമേൽക്കുക എന്നതിന്റെ അർഥമെന്ത്‌?

10 ‘പരിശുദ്ധാത്മാവിന്റെ നാമത്തിൽ’ സ്‌നാപനമേൽക്കുന്നതിന്റെ അർഥമെന്താണ്‌? അതിന്റെ അർഥം പരിശുദ്ധാത്മാവിന്റെ പങ്കിനെയും പ്രവർത്തനത്തെയും അംഗീകരിക്കുക എന്നാണ്‌. പരിശുദ്ധാത്മാവ്‌ എന്താണ്‌? അത്‌ യഹോവയുടെ പ്രവർത്തനനിരതമായ ശക്തിയാണ്‌, അതുപയോഗിച്ചാണ്‌ അവൻ തന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നത്‌. “ഞാൻ പിതാവിനോടു ചോദിക്കും, അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും” എന്നു യേശു തന്റെ അനുഗാമികളോടു പറഞ്ഞു. (യോഹന്നാൻ 14:16, 17) ഇത്‌ എന്തു ചെയ്യാൻ അവരെ പ്രാപ്‌തരാക്കും? യേശു കൂടുതലായി അവരോട്‌ ഇങ്ങനെ പറഞ്ഞു: “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അററത്തോളവും എന്റെ സാക്ഷികൾ ആകും.” (പ്രവൃത്തികൾ 1:8) പരിശുദ്ധാത്മാവു മുഖാന്തരമാണ്‌ യഹോവ ബൈബിളിന്റെ എഴുത്തിനെ നിശ്വസ്‌തമാക്കിയതും: “പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്‌പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.” (2 പത്രൊസ്‌ 1:21) അതുകൊണ്ട്‌ നാം ബൈബിൾ പഠിക്കുമ്പോൾ നാം പരിശുദ്ധാത്മാവിന്റെ പങ്കിനെ അംഗീകരിക്കുന്നു. നാം പരിശുദ്ധാത്മാവിനെ അംഗീകരിക്കുന്ന മറ്റൊരു വിധം ‘ആത്മാവിന്റെ ഫലം’—“സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്‌തത, സൌമ്യത, ഇന്ദ്രിയജയം” എന്നിവ—ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനു യഹോവയോടു പ്രാർഥിക്കുന്നതാണ്‌.—ഗലാത്യർ 5:22, 23.

11. (എ) നമ്മുടെ നാളിൽ സ്‌നാപനത്തിന്റെ യഥാർഥ അർഥം എന്ത്‌? (ബി) സ്‌നാപനം, മരിക്കുന്നതും ഉയിർപ്പിക്കപ്പെടുന്നതും പോലെ ആയിരിക്കുന്നത്‌ എങ്ങനെ?

11 പൊ.യു. 33-ൽ തുടങ്ങി, യേശുവിന്റെ നിർദേശങ്ങൾക്കു ചേർച്ചയിൽ ആദ്യം സ്‌നാപനമേറ്റത്‌ യഹൂദന്മാരും യഹൂദ മതപരിവർത്തിതരും ആയിരുന്നു. അധികം താമസിയാതെ, ക്രിസ്‌തീയ ശിഷ്യത്വത്തിന്റെ പദവി ശമര്യർക്കു നൽകപ്പെട്ടു. പിന്നീട്‌, പൊ.യു. 36-ൽ പരിച്ഛേദനയേൽക്കാത്ത വിജാതീയരിലേക്കു വിളി വ്യാപിപ്പിക്കപ്പെട്ടു. സ്‌നാപനമേൽക്കുന്നതിനു മുമ്പ്‌ ശമര്യരും വിജാതീയരും യഹോവയെ അവന്റെ പുത്രന്റെ ശിഷ്യരെന്ന നിലയിൽ സേവിക്കുന്നതിന്‌ അവനു വ്യക്തിപരമായി സമർപ്പണം നടത്തണമായിരുന്നു. ഇന്നോളം ക്രിസ്‌തീയ ജലസ്‌നാപനത്തിന്റെ അർഥം ഇതായി തുടരുന്നു. വെള്ളത്തിലെ പൂർണ നിമജ്ജനം ഈ വ്യക്തിപരമായ സമർപ്പണത്തിന്റെ സമുചിതമായ പ്രതീകമാണ്‌. കാരണം സ്‌നാപനം പ്രതീകാത്മകമായ ഒരു കുഴിച്ചിടപ്പെടലാണ്‌. നിങ്ങൾ സ്‌നാപന ജലത്തിനടിയിലേക്കു പോകുന്നത്‌ നിങ്ങളുടെ മുൻ ജീവിതഗതി സംബന്ധിച്ചു നിങ്ങൾ മരിക്കുന്നതിനെ പ്രതിനിധാനം ചെയ്യുന്നു. വെള്ളത്തിൽനിന്ന്‌ ഉയർത്തപ്പെടുന്നത്‌ നിങ്ങൾ ദൈവേഷ്ടം ചെയ്യാൻ ജീവിപ്പിക്കപ്പെടുന്നതിനെ പ്രതീകപ്പെടുത്തുന്നു. ഈ ‘ഒരു സ്‌നാപനം’ സത്യക്രിസ്‌ത്യാനികളായിത്തീരുന്ന എല്ലാവർക്കും ബാധകമാകുന്നു. സ്‌നാപന വേളയിൽ അവർ യഹോവയുടെ ക്രിസ്‌തീയ സാക്ഷികൾ, ദൈവത്തിന്റെ നിയമിത ശുശ്രൂഷകർ, ആയിത്തീരുന്നു.—എഫെസ്യർ 4:5, NW; 2 കൊരിന്ത്യർ 6:3, 4.

12. ക്രിസ്‌തീയ ജലസ്‌നാപനം എന്തിനോട്‌ ഒക്കുന്നു, എങ്ങനെ?

12 അത്തരം സ്‌നാപനത്തിനു ദൈവദൃഷ്ടിയിൽ രക്ഷാകരമായ വലിയ മൂല്യമുണ്ട്‌. ഉദാഹരണത്തിന്‌, പ്രളയത്തിന്റെ സമയത്ത്‌ നോഹയുടെയും കുടുംബത്തിന്റെയും രക്ഷയ്‌ക്ക്‌ ഉതകിയ പെട്ടകത്തിന്റെ നിർമാണത്തെ കുറിച്ചു പറഞ്ഞശേഷം അപ്പൊസ്‌തലനായ പത്രൊസ്‌ ഇങ്ങനെ എഴുതി: “അതു സ്‌നാനത്തിന്നു [“സ്‌നാപനത്തിന്‌,” NW] ഒരു മുൻകുറി. സ്‌നാനമോ [“സ്‌നാപനമോ,” NW] ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്‌തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (1 പത്രൊസ്‌ 3:21) ദൈവം നിയോഗിച്ച വേല നോഹ വിശ്വസ്‌തമായി ചെയ്‌തു എന്നതിന്റെ സുവ്യക്തമായ തെളിവായിരുന്നു പെട്ടകം. പെട്ടകത്തിന്റെ പണി പൂർത്തിയായതിനെ തുടർന്ന്‌ “അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങിനശിച്ചു.” (2 പത്രൊസ്‌ 3:6) എന്നാൽ നോഹയും അവന്റെ കുടുംബവും, “എന്നുവെച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു.”—1 പത്രൊസ്‌ 3:20.

13. സ്‌നാപനത്തിലൂടെ ഒരു ക്രിസ്‌ത്യാനി എന്തിൽനിന്നു രക്ഷിക്കപ്പെടുന്നു?

13 ഇന്ന്‌, പുനരുത്ഥാനം പ്രാപിച്ച ക്രിസ്‌തുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ യഹോവയ്‌ക്കു തങ്ങളെത്തന്നെ സമർപ്പിക്കുന്നവർ ആ സമർപ്പണത്തിന്റെ പ്രതീകമായി സ്‌നാപനമേൽക്കുന്നു. അവർ നമ്മുടെ നാളിലേക്കുള്ള ദൈവേഷ്ടം ചെയ്‌തു തുടങ്ങുകയും ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു രക്ഷിക്കപ്പെടുകയും ചെയ്യുന്നു. (ഗലാത്യർ 1:3, 4) അവർ മേലാൽ ഇപ്പോഴത്തെ ദുഷ്ടലോകത്തോടൊപ്പം നാശത്തിലേക്കു നീങ്ങുന്നില്ല. അവർ അതിൽനിന്നു രക്ഷിക്കപ്പെട്ടിരിക്കുന്നു, ദൈവത്താൽ ഒരു നല്ല മനഃസാക്ഷി അവർക്കു ലഭിച്ചിരിക്കുന്നു. അപ്പൊസ്‌തലനായ യോഹന്നാൻ ദൈവദാസന്മാർക്ക്‌ ഈ ഉറപ്പുനൽകുന്നു: “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”—1 യോഹന്നാൻ 2:17.

നമ്മുടെ ഉത്തരവാദിത്വങ്ങൾക്ക്‌ അനുസൃതമായി ജീവിക്കൽ

14. സ്‌നാപനം അതിൽത്തന്നെ രക്ഷയുടെ ഒരു ഉറപ്പ്‌ അല്ലാത്തത്‌ എന്തുകൊണ്ട്‌?

14 സ്‌നാപനം അതിൽത്തന്നെ രക്ഷയുടെ ഒരു ഉറപ്പാണെന്നു നിഗമനം ചെയ്യുന്നതു തെറ്റായിരിക്കും. ഒരു വ്യക്തി യേശുക്രിസ്‌തു മുഖാന്തരം ദൈവത്തിനു തന്നെത്തന്നെ വാസ്‌തവമായി സമർപ്പിക്കുകയും അതിനുശേഷം ദൈവേഷ്ടം നിറവേറ്റുകയും അവസാനത്തോളം വിശ്വസ്‌തനായിരിക്കുകയും ചെയ്യുന്നെങ്കിൽ മാത്രമേ അതിനു മൂല്യമുള്ളൂ. “അവസാനത്തോളം സഹിച്ചുനില്‌ക്കുന്നവൻ രക്ഷിക്കപ്പെടും.”—മത്തായി 24:13.

15. (എ) ഇന്ന്‌, സ്‌നാപനമേറ്റ ക്രിസ്‌ത്യാനികളെ സംബന്ധിച്ച ദൈവഹിതം എന്ത്‌? (ബി) നമ്മുടെ ജീവിതത്തിൽ ക്രിസ്‌തീയ ശിഷ്യത്വം എത്ര പ്രധാനമായിരിക്കണം?

15 യേശുവിനെ സംബന്ധിച്ച ദൈവേഷ്ടത്തിൽ ഒരു മനുഷ്യൻ എന്ന നിലയിൽ അവൻ തന്റെ ജീവൻ എങ്ങനെ ഉപയോഗിക്കുന്നു എന്നത്‌ ഉൾപ്പെട്ടിരുന്നു. അതു മരണത്തിൽ ഒരു ബലിയായി അർപ്പിക്കണമായിരുന്നു. നമ്മുടെ കാര്യത്തിൽ, നമ്മുടെ ശരീരങ്ങൾ ദൈവത്തിനു കാഴ്‌ചവെക്കേണ്ടതാണ്‌, നാം ദൈവേഷ്ടം ചെയ്‌തുകൊണ്ട്‌ ആത്മത്യാഗപരമായ ഒരു ജീവിതം നയിക്കേണ്ടതാണ്‌. (റോമർ 12:1, 2) വല്ലപ്പോഴുമാണെങ്കിൽ പോലും നാം മനഃപൂർവം ചുറ്റുമുള്ള ലോകത്തെപ്പോലെ നടക്കുകയോ ദൈവത്തിനു നാമമാത്ര സേവനം അർപ്പിച്ചുകൊണ്ട്‌ സ്വാർഥ താത്‌പര്യങ്ങൾക്ക്‌ അനുസൃതമായ ഒരു ജീവിതം നയിക്കുകയോ ചെയ്യുന്നെങ്കിൽ നാം ദൈവേഷ്ടം ചെയ്യുകയാണെന്ന്‌ ഒരിക്കലും പറയാൻ കഴിയില്ല. (1 പത്രൊസ്‌ 4:1-3; 1 യോഹന്നാൻ 2:15, 16) നിത്യജീവൻ ലഭിക്കാൻ എന്തു ചെയ്യണമെന്ന്‌ ഒരു യഹൂദൻ ചോദിച്ചപ്പോൾ ശുദ്ധമായ ഒരു ധാർമികജീവിതം നയിക്കേണ്ടതിന്റെ പ്രാധാന്യം യേശു വ്യക്തമാക്കി. അനന്തരം അവൻ അതിലും പ്രധാനമായ ഒന്ന്‌—ഒരു ക്രിസ്‌തീയ ശിഷ്യൻ, യേശുവിന്റെ അനുഗാമി, ആയിരിക്കേണ്ടതിന്റെ ആവശ്യകത—ചൂണ്ടിക്കാട്ടി. അതായിരിക്കണം ജീവിതത്തിലെ പ്രധാന സംഗതി. അതിനു ഭൗതിക അനുധാവനങ്ങളുടെ അടുത്ത സ്ഥാനം കൊടുത്താൽ പോരാ.—മത്തായി 19:16-21.

16. (എ) രാജ്യത്തോടുള്ള ബന്ധത്തിൽ ക്രിസ്‌ത്യാനികൾക്കെല്ലാം എന്ത്‌ ഉത്തരവാദിത്വമുണ്ട്‌? (ബി) 116, 117 പേജുകളിൽ ചിത്രീകരിച്ചിരിക്കുന്നതുപോലെ രാജ്യവേല ചെയ്യാനുള്ള ചില ഫലപ്രദമായ മാർഗങ്ങൾ ഏവ? (സി) സാക്ഷീകരണവേലയിലെ മുഴുഹൃദയത്തോടു കൂടിയ നമ്മുടെ പങ്കുപറ്റൽ എന്തിനു തെളിവു നൽകുന്നു?

16 യേശുവിനെ സംബന്ധിച്ച ദൈവഹിതത്തിൽ ദൈവരാജ്യത്തോടു ബന്ധപ്പെട്ട മർമപ്രധാനമായ പ്രവർത്തനം ഉൾപ്പെട്ടിരുന്നുവെന്നതു വീണ്ടും ഊന്നിപ്പറയേണ്ടിയിരിക്കുന്നു. രാജാവായിരിക്കാൻ യേശു അഭിഷേകം ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഭൂമിയിലായിരുന്നപ്പോൾ, അവൻ രാജ്യത്തെക്കുറിച്ചു തീക്ഷ്‌ണമായ സാക്ഷ്യം നൽകുകയും ചെയ്‌തു. സമാനമായ ഒരു സാക്ഷീകരണവേല നമുക്കും ചെയ്യാനുണ്ട്‌, അതിൽ മുഴുഹൃദയത്തോടെ ഏർപ്പെടാൻ നമുക്കു സകല കാരണവുമുണ്ട്‌. അങ്ങനെ ചെയ്യുന്നതിനാൽ, നാം യഹോവയുടെ പരമാധികാരത്തോടുള്ള നമ്മുടെ വിലമതിപ്പും സഹമനുഷ്യരോടുള്ള നമ്മുടെ സ്‌നേഹവും പ്രകടമാക്കുന്നു. (മത്തായി 22:36-40) ലോകമെമ്പാടുമുള്ള, രാജ്യഘോഷകരായ സഹാരാധകരുമായി നാം ഏകീകൃതരാണെന്നും നാം തെളിയിക്കുന്നു. ആഗോള ഐക്യത്തിൽ, ആ രാജ്യത്തിന്റെ ഭൗമിക മണ്ഡലത്തിലെ നിത്യജീവനെ ലക്ഷ്യമാക്കിക്കൊണ്ട്‌ നാം ഒത്തൊരുമിച്ചു മുന്നേറുകയാണ്‌.

പുനരവലോകന ചർച്ച

• യേശുവിന്റെ സ്‌നാപനവും ഇന്നത്തെ ജലസ്‌നാപനവും തമ്മിൽ എന്തെല്ലാം സാമ്യങ്ങളും വ്യത്യാസങ്ങളുമുണ്ട്‌?

• “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” സ്‌നാപനമേൽക്കുക എന്നതിന്റെ അർഥമെന്ത്‌?

• ക്രിസ്‌തീയ ജലസ്‌നാപനത്തിന്റെ ഉത്തരവാദിത്വങ്ങൾക്ക്‌ അനുസൃതമായി ജീവിക്കുന്നതിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[116, 117 പേജുകളിലെ ചിത്രങ്ങൾ]

രാജ്യസുവാർത്ത ഘോഷിക്കാനുള്ള ചില മാർഗങ്ങൾ

വീടുതോറും

ബന്ധുക്കളോട്‌

സഹജോലിക്കാരോട്‌

സഹപാഠികളോട്‌

തെരുവുകളിൽ

താത്‌പര്യക്കാരെ സന്ദർശിക്കാൻ മടങ്ങിച്ചെല്ലുന്നതിനാൽ

ഭവന ബൈബിളധ്യയനങ്ങളിൽ