ഇപ്പോൾ ജീവിച്ചിരിക്കുന്നവരുംദൈവരാജ്യത്തിന്റെ ഭൗമമണ്ഡലത്തെ അവകാശമാക്കാനുളളവരുമായവരെ സംബന്ധിച്ചുളള പ്രാവചനിക മാതൃകകളും വിവരണങ്ങളും
ഇപ്പോൾ ജീവിച്ചിരിക്കുന്നവരുംദൈവരാജ്യത്തിന്റെ ഭൗമമണ്ഡലത്തെ അവകാശമാക്കാനുളളവരുമായവരെ സംബന്ധിച്ചുളള പ്രാവചനിക മാതൃകകളും വിവരണങ്ങളും
താഴെപ്പറയുന്ന വ്യക്തികളാലോ ജനക്കൂട്ടങ്ങളാലോ മുൻനിഴലാക്കപ്പെട്ടു:
(1) നോഹയുടെ പുത്രൻമാരും അവരുടെ ഭാര്യമാരും (ഉല്പത്തി 6-9).
(2) ലോത്തും അവന്റെ പുത്രിമാരും (ഉല്പത്തി 19).
(3) യോസേഫിന്റെ അനുതാപമുണ്ടായിരുന്ന പത്ത് അർദ്ധ സഹോദരൻമാർ (ഉല്പത്തി 37, 42-45).
(4) തങ്ങളെത്തന്നെ യോസേഫിന് വിററ ക്ഷാമ ബാധിതരായ ഈജിപ്ററുകാർ
(5) യിസ്രായേലിനോടൊപ്പം ഈജിപ്ററ് വിട്ടുപോന്ന സമ്മിശ്ര പുരുഷാരം (പുറപ്പാട് 12:38).
(6) പാപപരിഹാര ദിവസത്തിലെ 12 ലേവ്യേതര ഗോത്രങ്ങൾ (ലേവ്യപുസ്തകം 16; മത്തായി 19:28).
(7) യിസ്രായേലിൽ വസിച്ചിരുന്ന അന്യജാതിക്കാർ (ലേവ്യപുസ്തകം 19:34).
(8) മോശയുടെ അളിയനായ ഹോബാബ് (സംഖ്യാപുസ്തകം 10:29-32).
(9) യെരീഹോയിലെ രാഹാബ് (യോശുവ 2, 6).
(10) യിസ്രായേലിനോട് സമാധാന സന്ധി ചെയ്ത ഗിബെയോന്യർ (യോശുവ 9, 10).
(11) കേന്യനായ ഹേബെരിന്റെ ഭാര്യ യായേൽ (ന്യായാധിപൻമാർ 4, 5).
(12) ശൗൽ രാജാവിന്റെ മകൻ യോനാഥാൻ (1 ശമൂവേൽ 18; 23:16, 17).
(13) ദാവീദിനോടൊപ്പം യുദ്ധം ചെയ്ത അന്യജാതിക്കാർ (2 ശമൂവേൽ 15:18-22).
(14) ശെബാരാജ്ഞി (1 രാജാക്കൻമാർ 10).
(15) കുഷ്ഠം സൗഖ്യമാക്കിക്കിട്ടിയ നയമാൻ (2 രാജാക്കൻമാർ 5).
(16) രേഖാബിന്റെ മകനായ യോനാദാബ് (2 രാജാക്കൻമാർ 10:15-28).
(17) യഹോവയുടെ ആലയത്തിലേക്ക് നോക്കി പ്രാർത്ഥിച്ച അന്യജാതിക്കാർ (2 ദിനവൃത്താന്തം 6:32, 33).
(18) നെഥിനിമുകളും ശലോമോന്റെ യിസ്രായേല്യരല്ലാത്ത ദാസൻമാരുടെ മക്കളും (എസ്രാ 2, 8).
(19) രേഖാബ്യർ (യിരെമ്യാവ് 35).
(20) എത്യോപ്യനായ ഏബെദ്- മേലെക് (യിരെമ്യാവ് 38; 39:16-18).
(21) അനുതാപമുണ്ടായിരുന്ന നിനവേക്കാർ (യോനാ 3).
കൂടാതെ താഴെക്കാണുംപ്രകാരം പ്രാവചനികമായി വർണ്ണിക്കപ്പെട്ടിരിക്കുന്നു:
(1) അബ്രഹാം മുഖാന്തരം അവന്റെ സന്തതിയിലൂടെ തങ്ങളെത്തന്നെ അനുഗ്രഹിക്കുന്ന ഭൂമിയിലെ സകല കുടുംബങ്ങളും (ഉല്പത്തി 12:3; 22:18).
(2) യഹോവയുടെ ജനത്തോടൊപ്പം സന്തോഷിക്കുന്ന ജനങ്ങൾ (ആവർത്തനം 32:43).
(3) യഹോവയിൽ പ്രത്യാശ വയ്ക്കുന്ന നീതിമാൻമാർ (സങ്കീർത്തനം 37:9, 29).
(4) മണവാട്ടിയുടെ കന്യകമാരായ തോഴിമാർ (സങ്കീർത്തനം 45:14).
(5) നീതിമാൻമാരും നിഷ്ക്കളങ്കരുമായവർ (സദൃശവാക്യങ്ങൾ 2:21).
(6) യഹോവയുടെ ആലയത്തിൽ പഠിപ്പിക്കപ്പെടുകയും അവന്റെ പാതകളിൽ നടക്കുകയും ചെയ്യുന്ന ജനതകൾ (യെശയ്യാവ് 2:2-4).
(7) അടയാളമായിരിക്കുന്നവനിലേക്ക് അന്വേഷണബുദ്ധിയോടെ തിരിയുന്ന ജനതകൾ (യെശയ്യാവ് 11:10).
(8) അന്ധകാരത്തിൽനിന്ന് പുറത്തുവരുന്ന ജനതകൾ (യെശയ്യാവ് 49:6, 9, 10).
(9) നേരത്തെ അറിയപ്പെടാത്ത ജനത (യെശയ്യാവ് 55:5).
(10) യഹോവയെ ശുശ്രൂഷിക്കുകയും അവന്റെ നാമത്തെ സ്നേഹിക്കുകയും ചെയ്യുന്ന അന്യദേശക്കാർ (യെശയ്യാവ് 56:6).
(11) “സമുദ്രത്തിലെ ധനവും” “ജനതകളുടെ സമ്പത്തും”, ‘മേഘം പോലെ പറന്നുവരുന്ന പ്രാക്കൂട്ടങ്ങൾ’ (യെശയ്യാവ് 60:5, 6, 8).
(12) യിസ്രായേലിലെ ആട്ടിൻകൂട്ടങ്ങളെ മേയിക്കുന്ന അപരിചിതരും അവിടെ കൃഷിക്കാരും മുന്തിരിത്തോട്ടക്കാരുമായിരിക്കുന്ന വിദേശികളും (യെശയ്യാവ് 61:5).
(13) സെക്രട്ടറിയുടെ മഷിക്കുപ്പിയുമായി നിൽക്കുന്ന മനുഷ്യനാൽ നെററിയിൽ അടയാളമിടപ്പെട്ടവർ (യെഹെസ്ക്കേൽ 9).
(14) യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുകയും അവന്റെ ഭയജനകമായ ദിവസത്തിൽ സുരക്ഷിതത്വം കണ്ടെത്തുകയും ചെയ്യുന്നവർ (യോവേൽ 2:32).
(15) സകല ജനതകളിലെയും അഭികാമ്യർ (ഹഗ്ഗായി 2:7).
(16) “യഹോവയോട് ചേരുന്ന ജനതകൾ” (സെഖര്യാവ് 2:11).
(17) ‘ഒരു യഹൂദന്റെ വസ്ത്രാഗ്രം പിടിക്കുന്ന പത്തു പുരുഷൻമാർ’ (സെഖര്യവ് 8:23).
(18) രാജാവ് സമാധാനം കൽപ്പിക്കുന്ന ജനതകൾ (സെഖര്യാവ് 9:10).
(19) രാജാവിന്റെ സഹോദരൻമാർക്ക് നൻമ ചെയ്യുന്ന “ചെമ്മരിയാടുകൾ” (മത്തായി 25:31-46).
(20) അനുതപിച്ച ധൂർത്തപുത്രൻ (ലൂക്കോസ് 15:11-32).
(21) നല്ല ഇടയന്റെ ശബ്ദം ശ്രദ്ധിക്കുന്ന “വേറെ ആടുകൾ” (യോഹന്നാൻ 10:16).
(22) ക്രിസ്തുവിൽ വിശ്വാസം അർപ്പിക്കുകയും “ഒരിക്കലും മരിക്കാതിരിക്കുകയും ചെയ്യുന്നവർ” (യോഹന്നാൻ 11:26).
(23) ദ്രവത്വത്തിന്റെ അടിമത്തത്തിൽനിന്ന് സ്വതന്ത്രരാക്കപ്പെടുകയും ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം ആസ്വദിക്കുകയും ചെയ്യുന്ന സൃഷ്ടി (റോമർ 8:20, 21).
(24) ദൈവപുത്രനിൽ വിശ്വാസം അർപ്പിക്കുക വഴി നിത്യജീവൻ സമ്പാദിക്കുന്നവരായ ലോകക്കാർ (1 യോഹന്നാൻ 2:2; യോഹന്നാൻ 3:16, 36).
(25) യഹോവയുടെ ആലയത്തിൽ രാപകൽ സേവിക്കുന്ന “മഹാപുരുഷാരം” (വെളിപ്പാട് 7:9-17).
(26) ജീവജലം കുടിക്കുകയും മററുളളവരോട് “വരിക!” എന്നു പറയുകയും ചെയ്യുന്ന ഏതൊരാളും (വെളിപ്പാട് 22:17).
മുകളിൽ കൊടുത്തിരിക്കുന്നത് ഈ പുസ്തകത്തിൽ ചർച്ച ചെയ്തിരിക്കുന്നതൊ പരാമർശിച്ചിരിക്കുന്നതൊ ആയവർ മാത്രമാണ്.