വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇപ്പോൾ ജീവിച്ചിരിക്കുന്നവരുംദൈവരാജ്യത്തിന്റെ ഭൗമമണ്ഡലത്തെ അവകാശമാക്കാനുളളവരുമായവരെ സംബന്ധിച്ചുളള പ്രാവചനിക മാതൃകകളും വിവരണങ്ങളും

ഇപ്പോൾ ജീവിച്ചിരിക്കുന്നവരുംദൈവരാജ്യത്തിന്റെ ഭൗമമണ്ഡലത്തെ അവകാശമാക്കാനുളളവരുമായവരെ സംബന്ധിച്ചുളള പ്രാവചനിക മാതൃകകളും വിവരണങ്ങളും

ഇപ്പോൾ ജീവിച്ചിരിക്കുന്നവരുംദൈവരാജ്യത്തിന്റെ ഭൗമമണ്ഡലത്തെ അവകാശമാക്കാനുളളവരുമായവരെ സംബന്ധിച്ചുളള പ്രാവചനിക മാതൃകകളും വിവരണങ്ങളും

താഴെപ്പറയുന്ന വ്യക്തികളാലോ ജനക്കൂട്ടങ്ങളാലോ മുൻനിഴലാക്കപ്പെട്ടു:

(1) നോഹയുടെ പുത്രൻമാരും അവരുടെ ഭാര്യമാരും (ഉല്‌പത്തി 6-9).

(2) ലോത്തും അവന്റെ പുത്രിമാരും (ഉല്‌പത്തി 19).

(3) യോസേഫിന്റെ അനുതാപമുണ്ടായിരുന്ന പത്ത്‌ അർദ്ധ സഹോദരൻമാർ (ഉല്‌പത്തി 37, 42-45).

(4) തങ്ങളെത്തന്നെ യോസേഫിന്‌ വിററ ക്ഷാമ ബാധിതരായ ഈജിപ്‌ററുകാർ

(ഉൽപ്പത്തി 41, 47:13-26).

(5) യിസ്രായേലിനോടൊപ്പം ഈജിപ്‌ററ്‌ വിട്ടുപോന്ന സമ്മിശ്ര പുരുഷാരം (പുറപ്പാട്‌ 12:38).

(6) പാപപരിഹാര ദിവസത്തിലെ 12 ലേവ്യേതര ഗോത്രങ്ങൾ (ലേവ്യപുസ്‌തകം 16; മത്തായി 19:28).

(7) യിസ്രായേലിൽ വസിച്ചിരുന്ന അന്യജാതിക്കാർ (ലേവ്യപുസ്‌തകം 19:34).

(8) മോശയുടെ അളിയനായ ഹോബാബ്‌ (സംഖ്യാപുസ്‌തകം 10:29-32).

(9) യെരീഹോയിലെ രാഹാബ്‌ (യോശുവ 2, 6).

(10) യിസ്രായേലിനോട്‌ സമാധാന സന്ധി ചെയ്‌ത ഗിബെയോന്യർ (യോശുവ 9, 10).

(11) കേന്യനായ ഹേബെരിന്റെ ഭാര്യ യായേൽ (ന്യായാധിപൻമാർ 4, 5).

(12) ശൗൽ രാജാവിന്റെ മകൻ യോനാഥാൻ (1 ശമൂവേൽ 18; 23:16, 17).

(13) ദാവീദിനോടൊപ്പം യുദ്ധം ചെയ്‌ത അന്യജാതിക്കാർ (2 ശമൂവേൽ 15:18-22).

 (14) ശെബാരാജ്ഞി (1 രാജാക്കൻമാർ 10).

 (15) കുഷ്‌ഠം സൗഖ്യമാക്കിക്കിട്ടിയ നയമാൻ (2 രാജാക്കൻമാർ 5).

 (16) രേഖാബിന്റെ മകനായ യോനാദാബ്‌ (2 രാജാക്കൻമാർ 10:15-28).

 (17) യഹോവയുടെ ആലയത്തിലേക്ക്‌ നോക്കി പ്രാർത്ഥിച്ച അന്യജാതിക്കാർ (2 ദിനവൃത്താന്തം 6:32, 33).

 (18) നെഥിനിമുകളും ശലോമോന്റെ യിസ്രായേല്യരല്ലാത്ത ദാസൻമാരുടെ മക്കളും (എസ്രാ 2, 8).

 (19) രേഖാബ്യർ (യിരെമ്യാവ്‌ 35).

 (20) എത്യോപ്യനായ ഏബെദ്‌- മേലെക്‌ (യിരെമ്യാവ്‌ 38; 39:16-18).

 (21) അനുതാപമുണ്ടായിരുന്ന നിനവേക്കാർ (യോനാ 3).

കൂടാതെ താഴെക്കാണുംപ്രകാരം പ്രാവചനികമായി വർണ്ണിക്കപ്പെട്ടിരിക്കുന്നു:

(1) അബ്രഹാം മുഖാന്തരം അവന്റെ സന്തതിയിലൂടെ തങ്ങളെത്തന്നെ അനുഗ്രഹിക്കുന്ന ഭൂമിയിലെ സകല കുടുംബങ്ങളും (ഉല്‌പത്തി 12:3; 22:18).

(2) യഹോവയുടെ ജനത്തോടൊപ്പം സന്തോഷിക്കുന്ന ജനങ്ങൾ (ആവർത്തനം 32:43).

(3) യഹോവയിൽ പ്രത്യാശ വയ്‌ക്കുന്ന നീതിമാൻമാർ (സങ്കീർത്തനം 37:9, 29).

(4) മണവാട്ടിയുടെ കന്യകമാരായ തോഴിമാർ (സങ്കീർത്തനം 45:14).

(5) നീതിമാൻമാരും നിഷ്‌ക്കളങ്കരുമായവർ (സദൃശവാക്യങ്ങൾ 2:21).

(6) യഹോവയുടെ ആലയത്തിൽ പഠിപ്പിക്കപ്പെടുകയും അവന്റെ പാതകളിൽ നടക്കുകയും ചെയ്യുന്ന ജനതകൾ (യെശയ്യാവ്‌ 2:2-4).

(7) അടയാളമായിരിക്കുന്നവനിലേക്ക്‌ അന്വേഷണബുദ്ധിയോടെ തിരിയുന്ന ജനതകൾ (യെശയ്യാവ്‌ 11:10).

(8) അന്ധകാരത്തിൽനിന്ന്‌ പുറത്തുവരുന്ന ജനതകൾ (യെശയ്യാവ്‌ 49:6, 9, 10).

(9) നേരത്തെ അറിയപ്പെടാത്ത ജനത (യെശയ്യാവ്‌ 55:5).

(10) യഹോവയെ ശുശ്രൂഷിക്കുകയും അവന്റെ നാമത്തെ സ്‌നേഹിക്കുകയും ചെയ്യുന്ന അന്യദേശക്കാർ (യെശയ്യാവ്‌ 56:6).

(11) “സമുദ്രത്തിലെ ധനവും” “ജനതകളുടെ സമ്പത്തും”, ‘മേഘം പോലെ പറന്നുവരുന്ന പ്രാക്കൂട്ടങ്ങൾ’ (യെശയ്യാവ്‌ 60:5, 6, 8).

(12) യിസ്രായേലിലെ ആട്ടിൻകൂട്ടങ്ങളെ മേയിക്കുന്ന അപരിചിതരും അവിടെ കൃഷിക്കാരും മുന്തിരിത്തോട്ടക്കാരുമായിരിക്കുന്ന വിദേശികളും (യെശയ്യാവ്‌ 61:5).

(13) സെക്രട്ടറിയുടെ മഷിക്കുപ്പിയുമായി നിൽക്കുന്ന മനുഷ്യനാൽ നെററിയിൽ അടയാളമിടപ്പെട്ടവർ (യെഹെസ്‌ക്കേൽ 9).

(14) യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുകയും അവന്റെ ഭയജനകമായ ദിവസത്തിൽ സുരക്ഷിതത്വം കണ്ടെത്തുകയും ചെയ്യുന്നവർ (യോവേൽ 2:32).

(15) സകല ജനതകളിലെയും അഭികാമ്യർ (ഹഗ്ഗായി 2:7).

(16) “യഹോവയോട്‌ ചേരുന്ന ജനതകൾ” (സെഖര്യാവ്‌ 2:11).

(17) ‘ഒരു യഹൂദന്റെ വസ്‌ത്രാഗ്രം പിടിക്കുന്ന പത്തു പുരുഷൻമാർ’ (സെഖര്യവ്‌ 8:23).

(18) രാജാവ്‌ സമാധാനം കൽപ്പിക്കുന്ന ജനതകൾ (സെഖര്യാവ്‌ 9:10).

(19) രാജാവിന്റെ സഹോദരൻമാർക്ക്‌ നൻമ ചെയ്യുന്ന “ചെമ്മരിയാടുകൾ” (മത്തായി 25:31-46).

(20) അനുതപിച്ച ധൂർത്തപുത്രൻ (ലൂക്കോസ്‌ 15:11-32).

(21) നല്ല ഇടയന്റെ ശബ്‌ദം ശ്രദ്ധിക്കുന്ന “വേറെ ആടുകൾ” (യോഹന്നാൻ 10:16).

(22) ക്രിസ്‌തുവിൽ വിശ്വാസം അർപ്പിക്കുകയും “ഒരിക്കലും മരിക്കാതിരിക്കുകയും ചെയ്യുന്നവർ” (യോഹന്നാൻ 11:26).

(23) ദ്രവത്വത്തിന്റെ അടിമത്തത്തിൽനിന്ന്‌ സ്വതന്ത്രരാക്കപ്പെടുകയും ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം ആസ്വദിക്കുകയും ചെയ്യുന്ന സൃഷ്‌ടി (റോമർ 8:20, 21).

(24) ദൈവപുത്രനിൽ വിശ്വാസം അർപ്പിക്കുക വഴി നിത്യജീവൻ സമ്പാദിക്കുന്നവരായ ലോകക്കാർ (1 യോഹന്നാൻ 2:2; യോഹന്നാൻ 3:16, 36).

(25) യഹോവയുടെ ആലയത്തിൽ രാപകൽ സേവിക്കുന്ന “മഹാപുരുഷാരം” (വെളിപ്പാട്‌ 7:9-17).

(26) ജീവജലം കുടിക്കുകയും മററുളളവരോട്‌ “വരിക!” എന്നു പറയുകയും ചെയ്യുന്ന ഏതൊരാളും (വെളിപ്പാട്‌ 22:17).

മുകളിൽ കൊടുത്തിരിക്കുന്നത്‌ ഈ പുസ്‌തകത്തിൽ ചർച്ച ചെയ്‌തിരിക്കുന്നതൊ പരാമർശിച്ചിരിക്കുന്നതൊ ആയവർ മാത്രമാണ്‌.