വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൗണ്ട്‌ഡൗൺ അവസാനിക്കാറായിരിക്കുന്നു!

കൗണ്ട്‌ഡൗൺ അവസാനിക്കാറായിരിക്കുന്നു!

അധ്യായം 24

കൗണ്ട്‌ഡൗൺ അവസാനിക്കാറായിരിക്കുന്നു!

1. പ്രമുഖ ശാസ്‌ത്രജ്ഞൻമാരുടെ അഭിപ്രായമനുസരിച്ച്‌ “സർവനാശ ദിനം” എത്ര അടുത്തിരിക്കുന്നു?

 മുൻപ്‌ 1947-ൽ ശാസ്‌ത്രജ്ഞൻമാർ ഒരു “സർവനാശദിന ഘടികാരം” നിർമ്മിച്ചു. അത്‌ ദി ബുളളററിൻ ഓഫ്‌ ദി അറേറാമിക്‌ സയൻറിസ്‌ററ്‌ എന്ന പ്രസിദ്ധീകരണത്തിന്റെ കവർ പേജിൽ കാണപ്പെടുന്നു. ലോകം ഒരു ന്യൂക്ലിയർ സർവനാശത്തോട്‌ എത്ര അപായകരമാം വിധം അടുത്തിരിക്കുന്നു എന്നുളള അവരുടെ കണക്കാക്കൽ നാടകീയമായി ചിത്രീകരിക്കാനാണ്‌ അത്‌ ഉപയോഗിക്കുന്നത്‌. അന്താരാഷ്‌ട്ര സാഹചര്യം എത്ര കണ്ട്‌ അപകടകരമായി കാണപ്പെട്ടു എന്നതിനെ ആശ്രയിച്ച്‌ അതിന്റെ സൂചികൾ ചിലപ്പോൾ മുൻപോട്ടും ചിലപ്പോൾ പിൻപോട്ടും മാററിവയ്‌ക്കപ്പെട്ടിട്ടുണ്ട്‌. 1984-ന്റെ പ്രാരംഭത്തിൽ അതിന്റെ സൂചികൾ പാതിരാത്രിക്ക്‌ മൂന്ന്‌ മിനിററ്‌ മുൻപിലായി വയ്‌ക്കപ്പെട്ടു. പാതിരാത്രിയായാൽ സകലരും ഭയപ്പെടുന്ന ന്യൂക്ലിയർ യുദ്ധം തുടങ്ങിയിരിക്കുന്നു എന്ന്‌ അത്‌ അർത്ഥമാക്കും.

2. യഹോവ കൗണ്ട്‌ഡൗൺ തുടങ്ങിയതെപ്പോഴാണ്‌, അതിന്റെ പൂജ്യം മണിക്കൂർ എന്തർത്ഥമാക്കും?

2 എന്നാൽ ഏതാണ്ട്‌ 6,000 വർഷങ്ങൾക്കുമുൻപായിരുന്നു യഹോവയാം ദൈവം ഒരിക്കലും പിന്നോക്കം നീങ്ങാതെ മുന്നോട്ടുതന്നെ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു കൗണ്ട്‌ഡൗൺ ആരംഭിച്ചത്‌. അത്‌ പൂജ്യം മണിക്കൂറിൽ വന്നെത്തുമ്പോൾ മുഴു അഖിലാണ്ഡത്തിന്റെയും സമാധാനവും ക്ഷേമവും എന്തിനെ ആശ്രയിച്ചിരിക്കുന്നുവോ ആ പരമാധികാരം സംസ്ഥാപിക്കാൻ ദൈവം നിശ്ചയിച്ചിരിക്കുന്ന സമയം വന്നെത്തിയിരിക്കും. അവൻ തന്റെ ഉദ്ദേശ്യം തുറന്ന്‌ പ്രഖ്യാപിക്കുകയും അതിന്റെ ക്രമമായ പുരോഗതി തിരിച്ചറിയാൻ നമ്മെ പ്രാപ്‌തരാക്കുന്ന അടയാളങ്ങൾ നൽകുകയും ചെയ്‌തിട്ടുണ്ട്‌. ഏദനിലെ മത്സരത്തിന്റെ തൊട്ടുപിന്നാലെ വിശ്വസ്‌ത ആത്‌മവ്യക്തികളടങ്ങുന്ന തന്റെ സ്ഥാപനമാകുന്ന “സ്‌ത്രീ”യിൽനിന്ന്‌, “ആദ്യ പാമ്പായ” സാത്താന്റെ തല ചതയ്‌ക്കുകയും അന്തിമമായി അവനെ തകർത്ത്‌ ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു “സന്തതി”യെ ഉല്‌പാദിപ്പിക്കുമെന്ന്‌ യഹോവ വാഗ്‌ദാനം ചെയ്‌തു. (ഉൽപ്പത്തി 3:15; വെളിപ്പാട്‌ 12:9; റോമർ 16:20) നീതി സ്‌നേഹികളായ ആളുകൾ ആ സമയത്തിനുവേണ്ടി എത്രയധികം വാഞ്‌ഛിക്കുന്നു!

3. (എ) മശിഹായുടെ വരവിന്‌ ശ്രദ്ധാപൂർവം സമയം കുറിച്ചിരുന്നുവെന്ന്‌ എന്ത്‌ തെളിയിക്കുന്നു? (ബി) അപ്പോൾ എന്തിനാണ്‌ അടിസ്ഥാനമിടപ്പെട്ടത്‌?

3 വളരെ നേരത്തെ മുൻകൂട്ടിപ്പറയപ്പെട്ടിരുന്ന ദൈവത്തിന്റെ നിശ്ചിത സമയത്ത്‌ വാഗ്‌ദത്ത “സന്തതി”, മശിഹാ, ദൈവത്തിന്റെ സ്വന്തം പുത്രൻ, ഭൂമിയിൽ പ്രത്യക്ഷപ്പെട്ടു. സാത്താന്റെ ധിക്കാരപൂർവകമായ വെല്ലുവിളിക്കുളള മാറെറാലിക്കൊളളുന്ന ഒരു മറുപടി എന്ന നിലയിൽ യേശു തന്റെ ദൈവികഭക്തി മരണം വരെ പൂർണ്ണമായി നിലനിർത്തി. പാപമില്ലാത്ത മനുഷ്യനായുളള അവന്റെ മരണത്താൽ അവൻ ആദാമിന്റെ സന്തതികളെ പാപത്തിൽനിന്നും മരണത്തിൽനിന്നും വീണ്ടെടുക്കാനുളള ഉപാധി പ്രദാനം ചെയ്‌തു. അങ്ങനെ അവസാനം ‘പിശാചിന്റെ പ്രവൃത്തികളെ തകർക്കാനുളള’ അടിസ്ഥാനം ഇടപ്പെട്ടു.—1 യോഹന്നാൻ 3:8; ദാനിയേൽ 9:25; ഗലാത്യർ 4:4, 5.

4. (എ) ഭൂമിയിലായിരുന്നപ്പോൾ ഏതു കൂട്ടത്തെയാണ്‌ യേശു ശേഖരിക്കാൻ തുടങ്ങിയത്‌? (ബി) ദിവ്യ സമയപ്പട്ടികയോടുളള യോജിപ്പിൽ, ക്രിസ്‌തു എപ്പോഴാണ്‌ രാജാവായി ഭരിക്കാൻ തുടങ്ങിയത്‌? (സി) അവൻ സ്വീകരിച്ച ആദ്യ നടപടികളിലൊന്ന്‌ എന്തായിരുന്നു?

4 യേശു ഭൂമിയിലായിരുന്നപ്പോൾതന്നെ തന്നോടൊപ്പം സ്വർഗ്ഗീയ രാജ്യത്തിൽ കൂട്ടവകാശികളായിരിക്കാനുളള പുരുഷൻമാരെയും സ്‌ത്രീകളെയും കൂട്ടിച്ചേർക്കാൻ തുടങ്ങി. അവരിൽ തെരഞ്ഞെടുക്കപ്പെട്ട, പരിശോധിക്കപ്പെട്ട, 1,44,000 വിശ്വസ്‌തർ മാത്രമാണ്‌ ഉണ്ടായിരിക്കുക. ഈ സംഘത്തിലെ അവസാന അംഗങ്ങളെ കൂട്ടിച്ചേർക്കേണ്ട സമയം വന്നപ്പോൾ സ്വർഗ്ഗത്തിൽ യേശുവിനുതന്നെ “ആധിപത്യവും മഹത്വവും രാജ്യവും” നൽകപ്പെട്ടു. (ദാനിയേൽ 7:13, 14) കൃത്യ സമയത്തുതന്നെ, 1914-ൽ ഭരണംനടത്തുന്ന രാജാവെന്ന നിലയിൽ അവൻ നടപടിയാരംഭിച്ചു. പെട്ടെന്നു തന്നെ സാത്താനും അവന്റെ ഭൂതങ്ങളും സ്വർഗ്ഗത്തിൽനിന്ന്‌ പുറന്തളളപ്പെട്ടു. ആ പ്രവൃത്തി ഭരണത്തിന്റെ ആസ്ഥാനത്തെ ശുദ്ധീകരിച്ചു. (വെളിപ്പാട്‌ 12:7-12) അതോടെ ഇന്നത്തെ ലോക വ്യവസ്ഥിതി അതിന്റെ അന്ത്യനാളുകളിൽ പ്രവേശിച്ചു.

5. യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനത്തിന്‌ സാക്ഷ്യം വഹിക്കാൻ ആർ ജീവനോടെ ഉണ്ടായിരിക്കും?

5 കഴിഞ്ഞ ആറായിരത്തോളം വർഷങ്ങളായി തുടർന്നുപോന്ന ‘കൗണ്ട്‌ഡൗൺ’ ഇപ്പോൾ പൂജ്യം മണിക്കൂറിനെ സമീപിക്കുകയാണ്‌. അത്‌ വളരെ ആസന്നമായിരിക്കുന്നതിനാൽ യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനത്തെ അടയാളപ്പെടുത്തുന്ന പുളകപ്രദമായ സംഭവങ്ങൾ നടക്കുന്നതിനു മുൻപ്‌ 1914-ൽ ജീവിച്ചിരുന്നവരും ഇപ്പോൾ വാർദ്ധക്യത്തിലെത്തിയിരിക്കുന്നവരുമായ എല്ലാവരും ലോക രംഗത്തുനിന്ന്‌ നീങ്ങിപ്പോവുകയില്ല.—മർക്കോസ്‌ 13:30.

6, 7. (എ) “മഹാപുരുഷാരത്തെ” സംബന്ധിക്കുന്ന ഏതു വസ്‌തുതകൾ മഹോപദ്രവം വളരെ അടുത്തിരിക്കുന്നുവെന്ന്‌ സൂചിപ്പിക്കുന്നു? (ബി) അവർ ഭാവിയിലേക്ക്‌ വളരെ താൽപ്പര്യപൂർവം നോക്കുന്നതെന്തുകൊണ്ട്‌?

6 ആ മഹാദിവസത്തിലെ സംഭവങ്ങൾക്ക്‌ സാക്ഷ്യം വഹിക്കാൻ ദൈവത്തിന്റെ മററു വിശ്വസ്‌ത ദാസൻമാരും രംഗത്തുണ്ടായിരിക്കും. “മഹാപുരുഷാരം” ആരാണെന്ന്‌ വ്യക്തമായി തിരിച്ചറിയിക്കപ്പെട്ട 1935-മുതൽ വിശേഷിച്ച്‌ അവരിൽപ്പെട്ട വളരെയധികം ആളുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ആദ്യമൊക്കെ നൂറുകളും ആയിരങ്ങളും, പിന്നീട്‌ ലക്ഷങ്ങൾ, ഇപ്പോഴാകട്ടെ അവരിൽപ്പെട്ട ദശലക്ഷങ്ങൾ ഗോളത്തിനു ചുററുമായിട്ടുണ്ട്‌. ദൈവത്തിന്റെ തെററു പററാത്ത വചനം ഈ കൂട്ടത്തെ ‘മഹോപദ്രവത്തിൽനിന്ന്‌ വരുന്നവരായി’ അതിൽനിന്നുളള അതിജീവകരായിരിക്കയാൽ ഒരിക്കലും മരിക്കേണ്ടതില്ലാതെ ദൈവത്തിന്റെ നൂതനക്രമത്തിൽ കടന്ന്‌ അവിടെ തുടർന്ന്‌ ജീവിക്കുന്നവരായി ചിത്രീകരിച്ചിരിക്കുന്നു. (വെളിപ്പാട്‌ 7:9, 10, 14; യോഹന്നാൻ 11:26) ഈ കൂട്ടത്തിലെ ആദ്യ അംഗങ്ങൾ അവരുടെ 60-കളിലോ 70-കളിലോ ഉളളവരോ അല്ലെങ്കിൽ അതിലും പ്രായമുളളവരോ ആണ്‌. ഈ സംഘത്തിന്റെ കൂട്ടിച്ചേർപ്പ്‌ വളരെ നേരത്തെ തുടങ്ങാൻ യഹോവ അനുവദിച്ചില്ല. “മഹാപുരുഷാരം” അതിന്റെ ഏററം ആദ്യത്തെ അംഗങ്ങളിൽ അനേകർ സഹിതം “പുതിയ ഭൂമി”യിലേക്ക്‌ അതിജീവിക്കും.

7 മുഴു മനുഷ്യവർഗ്ഗത്തെയും നശിപ്പിക്കുന്ന ഏതെങ്കിലും ന്യൂക്ലിയർ സർവനാശത്താൽ “മഹാപുരുഷാര”ത്തിന്റെ പ്രതീക്ഷ വിഫലമാക്കപ്പെടുകയില്ല. നല്ല കാരണത്തോടെ അവർ ശുഭാപ്‌തിവിശ്വാസവും ധൈര്യവുമുളളവരാണ്‌. “അന്ത്യ നാളുകളിലെ” സംഭവങ്ങൾ ചുരുൾനിവർന്നപ്പോൾ “നിങ്ങളുടെ വിടുതൽ അടുത്തിരിക്കുന്നതിനാൽ നിവർന്ന്‌ തല ഉയർത്തുവിൻ” എന്നുളള യേശുവിന്റെ വാക്കുകൾ തങ്ങൾക്കു തന്നെ ബാധകമാക്കിക്കൊണ്ട്‌ അവർ ഉൽക്കടമായ പ്രതീക്ഷയോടെ കാത്തിരുന്നിട്ടുണ്ട്‌. (ലൂക്കോസ്‌ 21:28) എന്നാൽ വിടുതലിനു മുൻപ്‌ ശേഷിച്ചിരിക്കുന്ന സമയത്ത്‌ ലോകത്തെ ഇളക്കിമറിക്കാൻ തക്ക പ്രാധാന്യമുളള കാര്യങ്ങൾ സംഭവിക്കാനിരിക്കുന്നു.

മുന്നിലുളള സംഭവങ്ങൾ

8. (എ) 1 തെസ്സലോനിക്യർ 5:3-ൽ മുൻകൂട്ടി പറഞ്ഞിരിക്കുന്ന സുപ്രധാനമായ ഏതു സംഭവം നിവൃത്തിയേറാനിരിക്കുന്നു? (ബി) അനേക വർഷങ്ങൾക്കുമുൻപ്‌ അതിനുവേണ്ടി വേദി ഒരുക്കപ്പെട്ടതെങ്ങനെ? (സി) സമീപ വർഷങ്ങളിൽ ലോക സമാധാനം ഉറപ്പുവരുത്തുന്നതിനുവേണ്ടി എന്തു വലിയ സമ്മർദ്ദം ചെലുത്തപ്പെട്ടിട്ടുണ്ട്‌?

8 ഇവയിലൊന്നിലേക്ക്‌ വിരൽ ചൂണ്ടിക്കൊണ്ട്‌ അപ്പോസ്‌തലനായ പൗലോസ്‌ എഴുതി: “‘സമാധാനവും സുരക്ഷിതത്വവും!’ എന്ന്‌ അവർ പറയുന്നതെപ്പോഴൊ അപ്പോൾ ഗർഭിണിക്ക്‌ പ്രസവ വേദന വരുന്നതുപോലെ പെട്ടെന്നുളള നാശം അവരുടെമേൽ ക്ഷണത്തിൽ വരേണ്ടതാണ്‌; അവർ ഒരു പ്രകാരത്തിലും രക്ഷപെടുകയുമില്ല.” (1 തെസ്സലോനിക്യർ 5:3) ആ പ്രഖ്യാപനം ഏതു രൂപത്തിലായിരിക്കുമെന്ന്‌ കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. എന്നാൽ ലോകം “അന്ത്യനാളുകളിൽ” പ്രവേശിച്ച ഉടനെതന്നെ അതിനുളള വേദി ഒരുക്കപ്പെട്ടു എന്നത്‌ ശ്രദ്ധേയമാണ്‌. “സമാധാനവും സുരക്ഷിതത്വവും” നേടുകയെന്നതാണ്‌ സർവരാജ്യ സഖ്യത്തിന്റെ ഉദ്ദേശ്യമെന്ന്‌ 1919-ൽ പ്രഖ്യാപിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഐക്യരാഷ്‌ട്രങ്ങളുടെ ചാർട്ടർ “സമാധാനവും സുരക്ഷിതത്വവും” വീണ്ടും ആ അന്താരാഷ്‌ട്ര സംഘടനയുടെ മുഖ്യ ലക്ഷ്യമാക്കിവച്ചു. അത്‌ ആ ലക്ഷ്യം നേടിയിട്ടില്ല. എന്നിരുന്നാലും ഈ സമീപ വർഷങ്ങളിൽ ന്യൂക്ലിയർ ആയുധങ്ങളുടെ നിർമ്മാണവും പരീക്ഷണവും വിന്യാസവും അവസാനിപ്പിക്കാൻ ലോക നേതാക്കൻമാരെ പ്രേരിപ്പിക്കുന്നതിന്‌ എല്ലാ ജീവിത തുറയിൽനിന്നുമുളള ആളുകൾ പല രാജ്യങ്ങളിലും പടുകൂററൻ പൊതുപ്രകടനങ്ങൾ നടത്തിയിട്ടുണ്ട്‌. ലോക സമാധാനം സംബന്ധിച്ച്‌ ഉറപ്പു ലഭിക്കാൻ അവർ ആഗ്രഹിക്കുന്നു; അല്ലാഞ്ഞാൽ സംഭവിക്കാവുന്നതിനെ അവർ ഭയപ്പെടുകയും ചെയ്യുന്നു.

9. മുൻകൂട്ടിപ്പറയപ്പെട്ട “സമാധാനവും സുരക്ഷിതത്വവും” എന്ന പ്രഖ്യാപനത്തെ അംഗീകരിക്കുന്നവരുടെമേൽ പെട്ടെന്നുളള നാശം വരുന്നതെന്തുകൊണ്ട്‌?

9 ഇതിന്റെ ഫലമായിട്ടോ മറെറന്തെങ്കിലും പ്രേരണയാലോ മാനുഷ നേതാക്കൻമാർ പെട്ടെന്നുതന്നെ വളരെ ശ്രദ്ധേയമായ ഒരു വിധത്തിൽ “സമാധാനവും സുരക്ഷിതത്വവും!” എന്ന പ്രഖ്യാപനം നടത്തും. എന്നാൽ അതൊരു പുറംപൂച്ച്‌ മാത്രമായിരിക്കും. എന്നാൽ അതിനെ അംഗീകരിക്കുന്നവർ ദൈവരാജ്യത്തിന്റെ സഹായം കൂടാതെ തങ്ങളുടെ സ്വന്തം പ്രാപ്‌തിയാൽ അവരുടെ ലക്ഷ്യം നേടി എന്ന്‌ പ്രഖ്യാപിക്കുന്നതായിരിക്കും. യഹോവയുടെ പരമാധികാരത്തിന്റെ ഈ നിരാകരണത്തിങ്കൽ “പെട്ടെന്നുളള നാശം ക്ഷണത്തിൽ അവരുടെമേൽ വരും.”

10. മഹാബാബിലോന്റെ നാശത്തിനുളള സാഹചര്യം ഇപ്പോൾതന്നെ രൂപംപ്രാപിച്ചുവരുന്നതെങ്ങനെ?

10 തുടർന്ന്‌ കാര്യങ്ങൾ സത്വരം നീങ്ങും. വ്യാജമത ലോക സാമ്രാജ്യമായ മഹാബാബിലോൻ അവളുടെ മുൻ രാഷ്‌ട്രീയ കാമുകൻമാരാൽ ശൂന്യയാക്കപ്പെടും. മതം ആഗോളമായി വൈരാഗ്യത്തിനും രക്തച്ചൊരിച്ചിലിനും യുദ്ധത്തിനും ഇടയാക്കിയിട്ടുളള ഒരു പ്രക്ഷോഭശക്തിയാണെന്ന്‌ ഭരണകർത്താക്കൾ ഇപ്പോൾതന്നെ നന്നായി തിരിച്ചറിഞ്ഞിട്ടുണ്ട്‌. വൈദികർ പ്രയോഗിക്കുന്ന സമ്മർദ്ദം രാഷ്‌ട്രീയ പ്രവർത്തകരെ മടുപ്പിച്ചുതുടങ്ങിയിരിക്കുന്നു. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ആരാധനാലയങ്ങളിലെ ഹാജർ വളരെ കുറഞ്ഞിരിക്കുന്നു. തുറന്നടിച്ചുളളതോ മൂടുപടമണിഞ്ഞതോ ആയ ഒരു നിരീശ്വരവാദപരമായ വീക്ഷണം പൊതുജനാഭിപ്രായത്തെ നിയന്ത്രിക്കുന്നു. കൂടാതെ ഐക്യരാഷ്‌ട്രങ്ങളിലെ അനേകം അംഗരാജ്യങ്ങൾക്ക്‌ ശക്തമായ മതവിരുദ്ധ നയങ്ങളാണുളളത്‌. ന്യായവിധിനിർവഹണത്തിനുളള യഹോവയുടെ സ്വന്തം നിയമിത സമയം വരുമ്പോൾ രാഷ്‌ട്രീയ ഭരണാധികാരികൾ ഒരു വ്യാപകമായ അന്താരാഷ്‌ട്രനീക്കത്തിൽ മഹാബാബിലോനെതിരെ തിരിയുന്നതിനും അവളെ പൂർണ്ണമായി നശിപ്പിക്കുന്നതിനും അവൻ അനുവദിക്കും.—വെളിപ്പാട്‌ 17:15, 16; 19:1, 2.

11. (എ) ആർക്കെതിരായിട്ടായിരിക്കും രാഷ്‌ട്രങ്ങൾ അടുത്തതായി തിരിയുന്നത്‌? (ബി) അത്‌ എന്തു ഭാവി സംഭവങ്ങളിലേക്ക്‌ നയിക്കും?

11 വിജയലഹരിപൂണ്ടും അവരുടെ അദൃശ്യ ഭരണാധിപനായ പിശാചായ സാത്താനാൽ മുമ്പോട്ട്‌ നയിക്കപ്പെട്ടും രാഷ്‌ട്രങ്ങൾ അപ്പോൾ ഭൂമിയിലെ യഹോവയുടെ സ്വന്തം വിശ്വസ്‌ത സാക്ഷികളെ ആക്രമിക്കും. (യെഹെസ്‌ക്കേൽ 38:14-16) ഇവർ സമാധാനകാംക്ഷികളും നിയമമനുസരിക്കുന്നവരും രാഷ്‌ട്രീയ കാര്യങ്ങളിൽ ഉൾപ്പെടാത്തവരും യുദ്ധത്തിന്‌ ഉത്തരവാദികളല്ലാത്തവരുമാണെന്ന വസ്‌തുതക്ക്‌ യാതൊരു പരിഗണനയും നൽകപ്പെടുകയില്ല. രാഷ്‌ട്രങ്ങൾ സമ്പൂർണ്ണ പിന്തുണ, രാഷ്‌ട്രീയ വ്യവസ്ഥിതിയുടെ ആരാധന, ആവശ്യപ്പെടും. എന്നാൽ അവ യഹോവയുടെ ദൃശ്യസ്ഥാപനത്തെ തകർക്കാൻ നീങ്ങുമ്പോൾ തന്റെ വിശ്വസ്‌തദാസൻമാരെ സംരക്ഷിച്ചുകൊണ്ട്‌ ദൈവം അവരുടെ പക്ഷത്ത്‌ നിർണ്ണായകമായി പ്രവർത്തിക്കും. സ്വർഗ്ഗീയ സൈന്യങ്ങൾ സാത്താന്റെ ദൃശ്യസ്ഥാപനത്തോട്‌ പററിനിൽക്കുന്ന എല്ലാവരെയും നശിപ്പിച്ചുകൊണ്ട്‌ അതിന്റെ എല്ലാ അവശിഷ്ടങ്ങളും പൂർണ്ണമായും തുടച്ചുനീക്കും. പിന്നീട്‌ മഹാശത്രുവായ പിശാചായ സാത്താൻതന്നെയും പിടിക്കപ്പെടുകയും ഒരു ആയിരം വർഷത്തേക്ക്‌ പൂർണ്ണമായും നിഷ്‌ക്രിയാവസ്ഥയിലാക്കപ്പെടുകയും ചെയ്യും. ആ കാലയളവിൽ അവന്റെ ദുഷ്ട സ്വാധീനത്തിന്റെ എല്ലാ ഫലങ്ങളും പൂർണ്ണമായും നീക്കപ്പെടുകയും ഭൂമി ഒരു പറുദീസയായി രൂപാന്തരപ്പെടുത്തപ്പെടുകയും ചെയ്യും. അതിനുശേഷം പുനഃസ്ഥിതീകരിക്കപ്പെട്ട മനുഷ്യവർഗ്ഗത്തെ പരിശോധിക്കുന്നതിന്‌ സാത്താൻ അൽപകാലത്തേക്ക്‌ അഴിച്ചുവിടപ്പെടും. അവനെ അനുഗമിക്കാൻ തീരുമാനിക്കുന്ന എല്ലാവരും സാത്താനോടും അവന്റെ ഭൂതങ്ങളോടുംകൂടെ നശിപ്പിക്കപ്പെടും.—വെളിപ്പാട്‌ 19:19-21; 20:1-3, 7-10.

അതിമഹത്തായ “പുതിയ ഭൂമി”യിലേക്ക്‌ ആനയിക്കപ്പെടുന്നു

12. (എ) തങ്ങളുടെ വിടുതലിനുളള ബഹുമതി “മഹാപുരുഷാരം” ആർക്ക്‌ നൽകുന്നു? (ബി) ദൈവത്തെ സ്‌തുതിക്കുന്നതിൽ ആർ അവരോട്‌ ചേരും?

12 ഈ വ്യവസ്ഥിതിയുടെ അന്ത്യത്തിലെ ഭയജനകമായ സംഭവങ്ങൾ പിന്നിലും ക്രിസ്‌തുവിന്റെ ആയിരവർഷ വാഴ്‌ച മുന്നിലുമായി ഭൂമിയിലുളള അനുഗൃഹീതരായ അതിജീവകർ കൃതജ്ഞതാനിർഭരമായ ഹൃദയത്തോടെ ദൈവത്തിന്‌ നന്ദി കരേററുന്നതിന്‌ അവരുടെ സ്വരം ഉയർത്തും. ഹൃദയംഗമവും ആഴമേറിയതുമായ വികാരത്തോടെ “മഹാപുരുഷാരം” ഉയർന്ന സ്വരത്തിൽ ഇപ്രകാരം ഘോഷിക്കും: “രക്ഷക്ക്‌ ഞങ്ങൾ സിംഹാസനത്തിലിരിക്കുന്നവനായ ഞങ്ങളുടെ ദൈവത്തോടും [യഹോവ] കുഞ്ഞാടിനോടും [യേശുക്രിസ്‌തു] കടപ്പെട്ടിരിക്കുന്നു.” ദൈവത്തിന്റെ വിശ്വസ്‌ത സ്വർഗ്ഗീയ സ്ഥാപനത്തിലെ എല്ലാവരും ഈ സംഭവങ്ങളുടെ മഹത്തായ അർത്ഥം വിലമതിച്ചുകൊണ്ട്‌ “ആമേൻ! എന്ന്‌ പറഞ്ഞ്‌ ആരാധനയിൽ അവരോട്‌ ചേരും. സ്‌തുതിയും മഹത്വവും ജ്ഞാനവും നന്ദിനൽകലും ബഹുമാനവും ശക്തിയും ബലവും എന്നുമെന്നേക്കും നമ്മുടെ ദൈവത്തിന്‌ ആയിരിക്കട്ടെ. ആമേൻ.”—വെളിപ്പാട്‌ 7:10-12.

13. മനുഷ്യവർഗ്ഗത്തിന്‌ ജീവൻ നിലനിർത്തുന്നതിനും അവരെ സൗഖ്യമാക്കുന്നതിനുമുളള കരുതലിനെ ബൈബിൾ എങ്ങനെയാണ്‌ വർണ്ണിക്കുന്നത്‌?

13 അവസാനം മനുഷ്യവർഗ്ഗം മുഴുവൻ സത്യദൈവത്തെ ബഹുമാനിക്കുന്ന ഒരു ഏകീകൃത മനുഷ്യസമുദായമായിത്തീരും, യഹോവയുടെ സ്‌നേഹപൂർവകമായ പരമാധികാരത്തെ പ്രകടമാക്കുന്ന “ഒരു പുതിയ ആകാശത്തിൻ”കീഴിലെ “പുതിയ ഭൂമി.” ആകർഷകങ്ങളായ പ്രതീകങ്ങളുപയോഗിച്ചുകൊണ്ട്‌ ബൈബിളിന്റെ അവസാനത്തെ പുസ്‌തകം അന്ന്‌ മനുഷ്യവർഗ്ഗത്തിന്‌ ലഭ്യമാകുന്ന അത്ഭുതകരമായ പ്രയോജനങ്ങളെ “ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്ന്‌” പുതിയ സ്വർഗ്ഗീയ യെരൂശലേമിന്റെ പ്രധാന വീഥിയുടെ നടുവിലൂടെ “ഒഴുകിവരുന്ന പളുങ്കുപോലെ നിർമ്മലമായ ജീവജലനദിയായി” ചിത്രീകരിച്ചിരിക്കുന്നു. ഈ നദിയുടെ ഇരു കരകളിലും “ജീവവൃക്ഷങ്ങളുണ്ട്‌.” അവയുടെ ഫലം അതു ഭക്ഷിക്കുന്നവരുടെ ജീവൻ നിലനിർത്തുന്നു. അവയുടെ ഇലകൾ ജനതകളുടെ രോഗശാന്തിക്ക്‌ ഉതകുന്നു. വിശ്വസിക്കുന്നവരായ അനുസരണമുളള മനുഷ്യവർഗ്ഗത്തെ സൗഖ്യമാക്കുന്നതിനും അവരുടെ ജീവൻ തുടർന്ന്‌ നിലനിർത്തുന്നതിനും യേശുക്രിസ്‌തു മുഖാന്തരം അവർ നിത്യജീവൻ ആസ്വദിക്കുന്നത്‌ സാദ്ധ്യമാക്കിത്തീർക്കുന്നതിനും ദൈവം ചെയ്‌തിരിക്കുന്ന മുഴുവൻ കരുതലുകളെയുമാണ്‌ ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്‌—വെളിപ്പാട്‌ 21:1, 2; 22:1, 2.

14. “പുതിയ ഭൂമി”യിലെ അവസ്ഥകൾ ഇന്നത്തെ ലോകത്തിലേതിൽനിന്ന്‌ വ്യത്യസ്‌തമായിരിക്കുന്നത്‌ ഏതെല്ലാം വിധങ്ങളിലാണ്‌?

14 അന്ന്‌ ഭൂമിയിൽ പ്രബലപ്പെട്ടിരിക്കുന്ന അവസ്ഥകൾ പഴയ ലോകം നടപ്പാക്കിയിട്ടുളള എന്തിൽനിന്നും നവോൻമേഷദായകമാംവണ്ണം വ്യത്യസ്‌തമായിരിക്കും. യേശുക്രിസ്‌തുവിന്റെ ബലിയുടെ പ്രയോജനങ്ങൾ പ്രയോഗിക്കുന്നതിനാലും ദൈവേഷ്ടം സംബന്ധിച്ച്‌ പ്രബോധനം ലഭിക്കുന്നതിനാലും മരണത്തിൽനിന്ന്‌ പുനരുത്ഥാനത്തിൽ കൊണ്ടുവരപ്പെട്ടവർ ഉൾപ്പെടെ അനുസരണമുളളവർ പാപത്തിൽനിന്ന്‌ പൂർണ്ണമായും സ്വതന്ത്രരാക്കപ്പെടുകയും പൂർണ്ണതയിലെത്തുവോളം ശാരീരികമായും മാനസികമായും വൈകാരികമായും ആത്മീയമായും പുരോഗമിക്കാൻ സഹായിക്കപ്പെടുകയും ചെയ്യും. ഭിന്നതക്ക്‌ ഇടയാക്കുന്ന “ജഡത്തിന്റെ പ്രവൃത്തികൾ” ചെയ്യുന്നതിനു പകരം സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നൻമ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം എന്നിങ്ങനെയുളള ദൈവികഗുണങ്ങൾ സമൃദ്ധമായി ഉല്‌പാദിപ്പിക്കാൻ എല്ലാവരും പഠിക്കും. (ഗലാത്യർ 5:19-23) അത്തരം ഒരാത്‌മാവ്‌ പ്രബലപ്പെട്ടിരിക്കെ ഭൂമിയിലെ ഉല്‌പന്നങ്ങൾ മനുഷ്യവർഗ്ഗത്തിൽ എല്ലാവരുടെയും ആവശ്യങ്ങൾ നിറവേററുന്നതിനുവേണ്ടി ഉദാരമായി ഉപയോഗിക്കപ്പെടും. ഈ ഭൂമിയെയും അതിലെ നിവാസികളെയും കുറിച്ചുളള അതിന്റെ സ്രഷ്ടാവിന്റെ ആദിമോദ്ദേശ്യം നിറവേററാൻവേണ്ടി മനുഷ്യവർഗ്ഗം ഒന്നിച്ചു പ്രവർത്തിക്കുമ്പോൾ മുമ്പെന്നത്തേക്കാളേറെ ജീവിതം അർത്ഥവത്തും ധന്യവുമായിത്തീരും.

15. (എ) മനുഷ്യവർഗ്ഗത്തിന്‌ ഇപ്പോൾതന്നെ ഏത്‌ ആകർഷകമായ ക്ഷണമാണ്‌ നീട്ടിക്കൊടുക്കപ്പെട്ടുകൊണ്ടിരിക്കുന്നത്‌? (ബി) അതുകൊണ്ട്‌ നാം വ്യക്തിപരമായി എന്തു ചെയ്‌തുകൊണ്ടിരിക്കേണ്ടതുണ്ട്‌?

15 ഇതിന്റെയെല്ലാം സന്തോഷകരമായ പ്രതീക്ഷയിൽ ദൈവത്തിന്റെ ആത്മാവും ക്രിസ്‌തുവിന്റെ മണവാട്ടിയും എല്ലായിടത്തുമുളള ആളുകൾക്ക്‌ ഈ ഉത്സാഹപൂർവകമായ ക്ഷണം നീട്ടിക്കൊടുക്കുന്നു: “‘വരിക!’ കേൾക്കുന്ന ഏവനും ‘വരിക!’ എന്നു പറയട്ടെ. ദാഹിക്കുന്ന ഏവനും വരട്ടെ; ആഗ്രഹിക്കുന്ന ഏവനും വന്ന്‌ ജീവജലം സൗജന്യമായി കുടിക്കട്ടെ.” (വെളിപ്പാട്‌ 22:17) അതുകൊണ്ട്‌ ഇപ്പോൾ യഹോവയുടെ മഹാദിവസത്തിനു മുമ്പുളള സമയം മഹോപദ്രവത്തിങ്കൽ തീരുന്നതുവരെ വെറുതെ കാത്തിരിക്കാനുളള സമയമല്ല. “ജീവജലം സൗജന്യമായി വാങ്ങാനുളള” കരുണാപൂർവകമായ ക്ഷണം സ്വീകരിച്ചിരിക്കെ ആ ക്ഷണം മററുളളവർക്ക്‌ നീട്ടിക്കൊടുക്കാനുളള പദവി നിങ്ങൾക്കുണ്ട്‌. ദൈവത്തിന്റെ അതിമഹത്തായ “പുതിയ ഭൂമി”യിലേക്ക്‌ അതിജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരുടെയും ഭാഗത്ത്‌ ഉത്സാഹപൂർവകമായ പ്രവർത്തനത്തിനുളള സമയമാണ്‌ ഇത്‌.

[അധ്യയന ചോദ്യങ്ങൾ]