ഭൂഗ്രഹത്തിന് എന്തു സംഭവിക്കും?
അധ്യായം 1
ഭൂഗ്രഹത്തിന് എന്തു സംഭവിക്കും?
1. നിങ്ങൾ ഏതു തരം ഭാവി പ്രതീക്ഷിക്കുന്നു, എന്തുകൊണ്ട്?
ഇപ്പോൾ ഭൂഗ്രഹത്തിൽ ജീവിക്കുന്ന കോടിക്കണക്കിനാളുകളിൽ ഒരാൾ എന്ന നിലയിൽ നിങ്ങൾക്ക് എന്തു ഭാവിയാണുളളത്? അത് യഥാർത്ഥത്തിൽ അന്യോന്യം സ്നേഹിക്കുന്ന ആളുകൾക്കിടയിലെ സമാധാനത്തിന്റേതും സുരക്ഷിതത്വത്തിന്റേതുമായ ഒരു ജീവിതമായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അതും അതിലധികവും നിങ്ങളുടേതായിരിക്കാൻ കഴിയും. എന്നാൽ ഭൂരിപക്ഷം ആളുകളും പ്രതീക്ഷിക്കുന്ന ഭാവി അതല്ല. എന്തുകൊണ്ടല്ല?
2, 3. ന്യൂക്ലിയർ യുദ്ധത്തിന്റെ ഭീഷണി അനേകമാളുകളും ഭാവിയെ വീക്ഷിക്കുന്ന വിധത്തെ ബാധിക്കുന്നതെങ്ങനെ?
2 ന്യൂക്ലിയർ യുദ്ധഭീഷണി മാനവവംശത്തിന്റെ വലിയ വിഭാഗങ്ങൾക്ക് എന്തെങ്കിലും ഭാവി ഉണ്ടായിരിക്കുമോ എന്നതു സംബന്ധിച്ച് ഗൗരവമായ സംശയങ്ങൾ ഉയർത്തിയിരിക്കുന്നു. ആദ്യമായി 1945-ൽ യുദ്ധത്തിന് ഒരു അണുബോംബ് ഉപയോഗിക്കപ്പെട്ടപ്പോൾ ഒററ നിമിഷംകൊണ്ട് 70,000 പുരുഷൻമാരും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു. തുടർന്നുവന്ന ദിവസങ്ങളിലും വർഷങ്ങളിലുമായി അനേകായിരങ്ങൾകൂടി കഠോരമായ രീതിയിൽ മരണമടഞ്ഞു. എന്നാൽ ഇന്നത്തെ ഒരു സാധാരണ ബോംബിന് രണ്ടാം ലോകമഹായുദ്ധത്തിൽ വർഷിക്കപ്പെട്ട എല്ലാ ബോംബുകളുംകൂടെ കൂടിയാൽ ഉളള അത്രയും സ്ഫോടകശക്തിയുണ്ട്. ഉടനടി പ്രയോഗിക്കത്തക്കവണ്ണം സജ്ജമാക്കിയിരിക്കുന്ന പതിനായിരക്കണക്കിന് ന്യൂക്ലിയർ ആയുധങ്ങൾ ഇപ്പോഴുണ്ട്. എന്നിട്ടും അനേകരെ ഭയചകിതരാക്കിക്കൊണ്ട് ലോകം ഓരോ ദിവസവും ഏതാണ്ട് 30,00,00,00,000 രൂപ ആയുധ നിർമ്മാണത്തിന് ചെലവിടുന്നു.
3 എന്നാൽ ഒരു “പരിമിതമായ ന്യൂക്ലിയർ യുദ്ധ”മേയുളളുവെങ്കിലെന്ത്? അപ്പോഴും ഫലം ഭയാനകമായിരിക്കും. പ്രശസ്ത ശാസ്ത്രജ്ഞനായ കാൾ സേഗന്റെ അഭിപ്രായപ്രകാരം രാഷ്ട്രങ്ങൾ അവരുടെ കൈവശമുളള ന്യൂക്ലിയർ ആയുധങ്ങളുടെ ചെറിയ ഒരംശം മാത്രം ഉപയോഗിച്ചാലും “നമ്മുടെ ആഗോള നാഗരികത നശിപ്പിക്കപ്പെടും എന്നതിന് യാതൊരു സംശയവുമില്ല . . . മനുഷ്യരുടെ വംശവിച്ഛേദം സംഭവിക്കാനുളള സാദ്ധ്യത ഉളളതായും തോന്നുന്നു.” അനേകർ അത്തരം ഒരു ഭാവി സാദ്ധ്യതയെ മനസ്സിൽ നിന്നും അകററിക്കളയാൻ ശ്രമിക്കുന്നു. എന്നാൽ അത് ആ അപകടം ഇല്ലാതാക്കുന്നില്ല. അതിവേഗം സംഖ്യയിൽ പെരുകിവരുന്ന മറെറാരു കൂട്ടർ അതിജീവക സൊസൈററികൾ സ്ഥാപിച്ചിരിക്കുന്നു. ചിലരെങ്കിലും അതിജീവിക്കുമെന്ന പ്രത്യാശയിൽ അവർ ഒററപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളിൽ രക്ഷാസങ്കേതങ്ങൾ സ്ഥാപിക്കുകയും അവിടങ്ങളിൽ ഭക്ഷണവും മരുന്നുകളും അനാവശ്യമായി അതിക്രമിച്ചു കടന്നേക്കാവുന്നവരെ ഓടിക്കുന്നതിന് തോക്കുകളും സംഭരിക്കുകയും ചെയ്തിരിക്കുന്നു.
4. പരിസ്ഥിതി മലിനീകരണം ഗൗരവതരമായ ഒരു ഭീഷണിയായി വീക്ഷിക്കപ്പെടുന്നതെന്തുകൊണ്ട്?
4 ന്യൂക്ലിയർ യുദ്ധം കൂടാതെ നാം നമ്മുടെ ചുററുപാടുകളെ ദുരുപയോഗം ചെയ്യുന്നതിൽനിന്ന് ആഗോള നാശം സാദ്ധ്യമാണ് എന്ന് ശാസ്ത്രജ്ഞൻമാർ മുന്നറിയിപ്പു നൽകുന്നു. നാം ശ്വസിക്കുന്ന വായുവിന്റെ മലിനീകരണം ഗൗരവമായി വീക്ഷിക്കപ്പെടേണ്ട ഒരു സംഗതിയാണ്. വനപ്രദേശങ്ങൾ ഭീതിജനകമാംവണ്ണം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഇവ ഭൂമിയുടെ ഓക്സിജൻ പരിവൃത്തിക്കും ജലപരിവൃത്തിക്കും മണ്ണൊലിപ്പ് തടയുന്നതിനും പ്രധാനമാണ്. അജ്ഞതയുടെയും അത്യാഗ്രഹത്തിന്റെയും ഫലമായി ജീവൽപ്രധാനമായ കൃഷിസ്ഥലങ്ങൾ നശിപ്പിക്കപ്പെടുന്നു. മിക്കപ്പോഴും മാരകമായ രാസപദാർത്ഥങ്ങളാൽ ശുദ്ധജലത്തിന്റെ ഉറവുകൾ മലിനീകരിക്കപ്പെടുന്നു. എന്നാൽ ഈ വിഭവങ്ങൾ മനുഷ്യജീവൻ നിലനിർത്തുന്നതിന് അത്യാവശ്യമാണ്.
5, 6. ജീവിതം സുരക്ഷിതവും സന്തുഷ്ടവും ആയിരിക്കാൻ പ്രതീക്ഷിക്കുന്നതിൽനിന്ന് മറെറന്തു സാഹചര്യങ്ങൾ ആളുകളെ തടയുന്നു?
5 ഭീകരമായ കുററകൃത്യങ്ങൾ ആളുകളെ തങ്ങളുടെതന്നെ ഭവനങ്ങളിൽ തടവുകാരാക്കുന്നു എന്ന വസ്തുത ഇതിനേക്കാളെല്ലാം അടിയന്തിര ശ്രദ്ധ അർഹിക്കുന്നു എന്ന് നിങ്ങൾ വിചാരിച്ചേക്കാം. രാഷ്ട്രീയവും സാമൂഹികവുമായ പ്രക്ഷുബ്ധത ജീവിതത്തെ അപകടകരമാക്കുന്നു. വ്യാപകമായ തൊഴിലില്ലായ്മയും കുതിച്ചുയരുന്ന നാണ്യപ്പെരുപ്പവും ഇല്ലായ്മക്കും വല്ലായ്മക്കും ഇടയാക്കിയിരിക്കുന്നു. അനേകരുടെയും ഭവനങ്ങളിലെ ജീവിതം ഒട്ടുംതന്നെ സംതൃപ്തികരമല്ല. കുടുംബത്തെ ഒന്നിപ്പിച്ചുനിർത്തേണ്ട സ്നേഹബന്ധങ്ങൾ മിക്കയിടങ്ങളിലും ഇല്ല. എല്ലായിടങ്ങളിലും ആളുകളുടെ മനോഭാവം “ഞാൻ മുമ്പേ!” എന്നതാണ്.
6 അപ്പോൾ പിന്നെ ആർക്കെങ്കിലും സുരക്ഷിതമായ ഒരു ജീവിതം ആസ്വദിക്കാൻ പ്രതീക്ഷിക്കുന്നതിന് ഒരു ഉറച്ച അടിസ്ഥാനം കണ്ടെത്താൻ കഴിയുന്നതെവിടെയാണ്? ഈ ഭൂമിയിലെ നിവാസികൾ എന്ന നിലയിൽ നമ്മുടെ ഭാവി ഈ പ്രശ്നങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന ആളുകൾക്കും രാഷ്ട്രങ്ങൾക്കും ചെയ്യാൻ മനസ്സുളളതിനെയും കഴിയുന്നതിനെയും മാത്രം ആശ്രയിച്ചാണിരിക്കുന്നതെങ്കിൽ ആ ഭാവി പ്രതീക്ഷ തികച്ചും ഇരുളടഞ്ഞതായിരിക്കും. എന്നാൽ വാസ്തവം അതാണോ?
അവഗണിക്കപ്പെടരുതാത്ത വസ്തുതകൾ
7. (എ) ബൈബിൾ ദൈവത്തിന്റെ വചനമാണ് എന്നതിന് എന്തു തെളിവുണ്ട്? (ബി) ബൈബിൾ എന്തു പറയുന്നു എന്ന് ആളുകൾ അറിയുന്നത് മർമ്മപ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
7 മനുഷ്യർ അവരുടെ കണക്കുകൂട്ടലുകളിൽ മിക്കപ്പോഴുംതന്നെ ഭൂമിയുടെയും മനുഷ്യവർഗ്ഗത്തിന്റെയും സ്രഷ്ടാവിനെ കണക്കിലെടുക്കുന്നില്ല. എന്നാൽ അവന്റെ ഉദ്ദേശ്യമെന്താണെന്ന് നമുക്കെങ്ങനെ അറിയാം? ബൈബിൾ നമ്മോട് പറയുന്നു. അതിൽ അടങ്ങിയിരിക്കുന്നത് ദിവ്യ ഉൽഭവമുളളതാണെന്ന്, ദൈവനിശ്വസ്തമാണെന്ന്, ആ പുസ്തകം ആവർത്തിച്ചു പ്രസ്താവിക്കുന്നു. ഈ അവകാശവാദം സത്യമാണോ? ആണെങ്കിൽ നിങ്ങളുടെ ജീവൻ അതിനോടുളള ചേർച്ചയിൽ പ്രവർത്തിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഈ വസ്തുതയുടെ പ്രാധാന്യം നിമിത്തം വ്യക്തിപരമായി ബൈബിൾ പരിശോധിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോൽസാഹിപ്പിക്കുന്നു. ഭാവിയെ സംബന്ധിച്ച് വിശദമായ അറിവ് പ്രതിഫലിപ്പിക്കുന്ന അതിന്റെ പ്രവചനങ്ങൾ ശ്രദ്ധേയമാണെന്ന് നിങ്ങൾ കണ്ടെത്തും. നിങ്ങളുടെ നിലനിൽക്കുന്ന സന്തുഷ്ടിക്ക് സുപ്രധാനമായ കാര്യങ്ങൾ അതു ചർച്ച ചെയ്യുമ്പോൾ അതിന്റെ ജ്ഞാനം അതുല്യമാണ്. നിങ്ങൾ തുറന്ന മനസ്സോടെ തെളിവുകൾ പരിശോധിക്കുകയാണെങ്കിൽ ബൈബിൾ ഒരു പ്രകൃത്യാതീത ഉറവിൽനിന്ന്, മനുഷ്യവർഗ്ഗത്തെ യഥാർത്ഥത്തിൽ സ്നേഹിക്കുന്ന ഒരു ദൈവത്തിൽ നിന്ന്, വന്നതായിരിക്കാനേ സാദ്ധ്യതയുളളു എന്ന് നിങ്ങൾ തിരിച്ചറിയുമെന്ന് ഞങ്ങൾക്ക് ബോദ്ധ്യമുണ്ട്. a മാനവചരിത്രത്തിലെ നിർണ്ണായകമായ ഈ കാലഘട്ടത്തിൽ നമ്മുടെ അതിജീവനത്തിന് ജീവൽപ്രധാനമായ വിവരങ്ങൾ ബൈബിളിലുണ്ട്. ഉചിതമായും ഭൂമിയിൽ ഇന്ന് ഏററവും പ്രചാരമുളള പുസ്തകം ഇതാണ്.—2 പത്രോസ് 1:20, 21; 3:11-14; 2 തിമൊഥെയോസ് 3:1-5; 14-17 കാണുക.
8. ഭൂഗ്രഹത്തിന്റെ സ്രഷ്ടാവിനെ ഏതു പേരിനാലാണ് ബൈബിൾ തിരിച്ചറിയിക്കുന്നത്?
8 ഒരു അടിസ്ഥാന സത്യമെന്ന നിലയിൽ ബൈബിളിന്റെ പ്രാരംഭ വാക്യം പറയുന്നു: “ദൈവം ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചു.” (ഉൽപ്പത്തി 1:1) b ദൈവത്തെ പേരില്ലാത്തവനായി വിട്ടേക്കാൻ ചിലർ ഇഷ്ടപ്പെടുന്നുവെങ്കിലും ബൈബിൾ അങ്ങനെ ചെയ്യുന്നില്ല. സ്രഷ്ടാവിനെ പേരിനാൽ തിരിച്ചറിയിച്ചുകൊണ്ട് “യഹോവയായ ദൈവം ഭൂമിയും ആകാശവും ഉണ്ടാക്കി” എന്ന് ഉൽപ്പത്തി 2:4 നമ്മോട് പറയുന്നു. (ഉൽപ്പത്തി 14:22; പുറപ്പാട് 6:3; 20:11 എന്നിവകൂടി കാണുക.) ബൈബിളിന്റെ അധിക ഭാഗവും ആദ്യം എബ്രായ ഭാഷയിൽ എഴുതപ്പെട്ടു. എബ്രായ ബൈബിളിൽ ദൈവത്തിന്റെ വ്യക്തിപരമായ നാമം പവിത്ര ചതുരക്ഷരങ്ങളായി (יהדה) ഏതാണ്ട് 7,000 പ്രാവശ്യം കാണപ്പെടുകയും ചെയ്യുന്നു. ചില ഭാഷാന്തരക്കാർ അതു യാഹ്വേ എന്നു തർജ്ജമ ചെയ്യുന്നു. എന്നാൽ ആ പേര് ഏററം അധികമായി ഉപയോഗിക്കപ്പെടുന്നത് യഹോവ എന്ന രൂപത്തിലാണ്.
9. (എ) ദൈവത്തിന്റെ ആ പേര് ആരിൽ നിന്ന് വന്നു? (ബി) ദൈവത്തിന്റെ പേര് നമുക്കെത്ര പ്രധാനമാണ്? (യോവേൽ 2:32; മീഖാ 4:5)
9 ഈ നാമം ഭക്തരായ മനുഷ്യർ നിരൂപിച്ചെടുത്തതല്ല. അതു സ്രഷ്ടാവു തന്നെ തെരഞ്ഞെടുത്തതാണ്. (പുറപ്പാട് 3:13-15; യെശയ്യാവ് 42:8) അതു ബുദ്ധൻ, ബ്രഹ്മാവ്, അളളാ അല്ലെങ്കിൽ യേശു എന്നതിനു പകരമായി ഉപയോഗിക്കാവുന്ന ഒരു പേരല്ല. ഉചിതമായി പ്രവാചകനായ മോശ പുരാതന യിസ്രായേൽ ജനത്തെ ഇപ്രകാരം അനുസ്മരിപ്പിച്ചു: “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ [എബ്രായ: יהדה] തന്നെ സത്യദൈവം. മറെറാരുത്തനുമില്ല എന്ന് നീ അറിഞ്ഞ് നിന്റെ ഹൃദയത്തിൽ ഓർത്തുകൊൾക.” (ആവർത്തനം 4:39) യേശുക്രിസ്തു പ്രാർത്ഥിച്ചത് ഈ ദൈവത്തോടാണ്, ഈ ദൈവത്തെയാണ് “ഏക സത്യദൈവം” എന്നു വിളിച്ചത്. ഇന്ന് ഭൂമിയിലെ എല്ലാ ജനതകളിൽനിന്നുമുളള കാര്യജ്ഞാനമുളള ആളുകളാൽ അവൻ ആരാധിക്കപ്പെടുന്നു.—യോഹന്നാൻ 17:3; മത്തായി 4:8-10; 26:39; റോമർ 3:29.
10. ന്യൂക്ലിയർ യുദ്ധഭീഷണിയും മലിനീകരണത്താലുളള നാശവും ഭൂമിയെ സംബന്ധിച്ചുളള ദൈവോദ്ദേശ്യത്തെ പരാജയപ്പെടുത്തുകയില്ലാത്തതെന്തുകൊണ്ട്?
10 യഹോവ ഭൂമിയുടെ സ്രഷ്ടാവായതിനാൽ ഈ ഗ്രഹം മുഴുവൻ അവന്റേതാണ്, അതിന്റെ ഭാവി അവന്റെ കൈകളിലിരിക്കുന്നു. (ആവർത്തനം 10:14; സങ്കീർത്തനം 89:11) മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങൾ ദൈവത്തിന് കൈകാര്യം ചെയ്യാൻ കഴിയുന്നതിലപ്പുറമല്ല. ന്യൂക്ലിയർ യുദ്ധത്തെ സംബന്ധിച്ചുളള ചിന്ത മനുഷ്യരെ ഭയപ്പെടുത്തുന്നു. എന്നാൽ അസംഖ്യ കോടി നക്ഷത്രങ്ങളിൽ അതിഭയാനകമായ അളവിൽ നടക്കുന്ന അണുക പ്രതികർമ്മത്തെ നിയന്ത്രിക്കുന്നത് ആരുടെ നിയമങ്ങളാണ്? ഭൂഗ്രഹത്തിൽ ജീവൻ കാത്തുസൂക്ഷിക്കുന്നതിന് ആവശ്യമായ അറിവും ശക്തിയും ദൈവത്തിനില്ലേ? അതുപോലെ മനുഷ്യർ അജ്ഞതയാലും സ്വാർത്ഥപരമായും തങ്ങളുടെ ചുററുപാടുകളെ മലിനീകരിച്ചിരിക്കുന്നതിനാൽ വികാസം പ്രാപിച്ചിരിക്കുന്ന പ്രശ്നങ്ങളും സർവ്വശക്തനായ ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെ തടസപ്പെടുത്തുകയില്ല. ഭൂമിയെയും അതിലുളള ആകർഷകമായ ജീവരൂപങ്ങളെയും സൃഷ്ടിക്കുന്നതിനാവശ്യമായ ജ്ഞാനവും ശക്തിയും ഉണ്ടായിരുന്നവന്, അവൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവക്ക് ശുദ്ധീകരിക്കപ്പെട്ട ഒരു പുതിയ തുടക്കം ഇടാൻ കഴിയും. (യെശയ്യാവ് 40:26; സങ്കീർത്തനം 104:24) എങ്കിൽ പിന്നെ നമ്മുടെ ഭൗമഗൃഹത്തോടുളള ബന്ധത്തിൽ യഹോവയുടെ ഉദ്ദേശ്യമെന്താണ്?
ഭൂമി എത്ര കാലം നിലനിൽക്കും?
11. (എ) കാലക്രമത്തിൽ ഭൂമിക്കെന്തു സംഭവിക്കുമെന്നാണ് ചില ശാസ്ത്രജ്ഞൻമാർ വിശ്വസിക്കുന്നത്? (ബി) ഈ കാര്യങ്ങൾ സംബന്ധിച്ച് അവരേക്കാൾ കൂടുതൽ അറിയാവുന്നത് ആർക്കാണ്, എന്തുകൊണ്ട്?
11 ഭൂമിയെയും അതിലെ എല്ലാ ജീവജാലങ്ങളെയും നശിപ്പിക്കുക എന്നത് ദൈവത്തിന്റെ ഉദ്ദേശ്യമാണോ? നമ്മുടെ സൂര്യന് കാലക്രമത്തിൽ സ്ഫോടനാത്മകമായ ഒരു വളർച്ചയുണ്ടാകുമെന്നും അതു ഭൂമിയെയും കൂടി അതിൽ ആഴ്ത്തിക്കളയുമെന്നും ഉളള ഒരു സിദ്ധാന്തം ചില ജ്യോതിശാസ്ത്രജ്ഞൻമാർ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഭൗതിക പ്രപഞ്ചത്തിന്റെ പ്രകൃതത്താൽ തന്നെ സൂര്യൻ മേലാൽ പ്രകാശം നല്കാതെയും ഭൂമി ജീവൻ നിലനിർത്താതെയുമിരിക്കുന്ന ഒരു കാലം വരും എന്ന് ന്യായവാദംചെയ്യുന്നവരുമുണ്ട്. എന്നാൽ അവർ പറയുന്നത് ശരിയാണോ? ഊർജ്ജത്തെയും ദ്രവ്യത്തെയും ആസ്തിക്യത്തിലേക്ക് കൊണ്ടുവന്നവൻ, നമ്മുടെ ആസ്തിക്യം എന്തിൽ ആശ്രയിച്ചിരിക്കുന്നുവോ ആ നിയമങ്ങളെ ഉളവാക്കിയവൻ—സ്രഷ്ടാവ്—എന്തു പറയുന്നു?—ഇയ്യോബ് 38:1-6, 21; സങ്കീർത്തനം 146:3-6.
12. സഭാപ്രസംഗി 1:4-ലെ വാക്കുകൾ സത്യമെന്ന് തെളിഞ്ഞിരിക്കുന്നതെങ്ങനെ?
12 ഭൂമിയുടെ നിലനിൽപ്പിനോടുളള താരതമ്യത്തിൽ മമനുഷ്യന്റെ ആയുർദൈർഘ്യത്തെപ്പററി എഴുതുവാൻ ജ്ഞാനിയായ ശലോമോൻ രാജാവിനെ യഹോവ നിശ്വസ്തനാക്കി. സഭാപ്രസംഗി 1:4-ൽ ശലോമോൻ ഈ വാക്കുകൾ എഴുതി: “ഒരു തലമുറ പോകുന്നു, ഒരു തലമുറ വരുന്നു; എന്നാൽ ഭൂമിയോ അനിശ്ചിത കാലത്തോളം നിലനിൽക്കുന്നു.” ഇതിന്റെ സത്യതക്ക് മാനവചരിത്രം സാക്ഷ്യം വഹിക്കുന്നു. ഒരു തലമുറയുടെ സ്ഥാനത്ത് മറെറാരു തലമുറ വരുന്നുണ്ടെങ്കിലും ഭൂമി, നാം അധിവസിക്കുന്ന ഈ ഗോളം, നിലനിൽക്കുന്നു. എന്നാൽ എത്ര കാലത്തേക്ക്? വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരത്തിലെ കൃത്യമായ തർജ്ജമയനുസരിച്ച് അത് “അനിശ്ചിതകാലത്തോള”മാണ്. അതിന്റെ അർത്ഥമെന്താണ്?
13. (എ) “അനിശ്ചിതകാലം” എന്നതിന്റെ അർത്ഥമെന്താണ്? (ബി) അപ്പോൾ ഭൂമി എന്നേക്കും നിലനിൽക്കും എന്ന് നമുക്കെങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?
13 “അനിശ്ചിതകാലം” എന്ന് ഇവിടെ തർജ്ജമ ചെയ്തിരിക്കുന്ന ‘ഓലം’ എന്ന എബ്രായ പദത്തിന്റെ അടിസ്ഥാനപരമായ അർത്ഥം ഇപ്പോഴത്തെ വീക്ഷണത്തിൽ അന്ത്യം കാണാത്ത അല്ലെങ്കിൽ കാഴ്ചയിൽ നിന്ന് മറഞ്ഞിരിക്കുന്ന എന്നാൽ ദീർഘകാലത്തേക്കുളള എന്നാണ്. അതിന് എന്നേക്കും എന്ന് അർത്ഥമുണ്ടായിരിക്കാൻ കഴിയും. ഇവിടെ അതാണോ അർത്ഥം? അതോ ഭാവിയിൽ എന്നെങ്കിലും നമ്മിൽനിന്ന് മറയ്ക്കപ്പെട്ടിരിക്കുന്ന ഒരു സമയത്ത് ഭൂമി അതിന്റെ അന്ത്യത്തിലേക്കു വരുമെന്നാണോ ഈ പദപ്രയോഗം സൂചിപ്പിക്കുന്നത്? അനിശ്ചിത കാലത്തേക്ക് തുടരുമെന്ന് ബൈബിൾ പറഞ്ഞിരുന്ന ചില കാര്യങ്ങൾ പിൽക്കാലത്ത് അവസാനിച്ചു. (സംഖ്യാപുസ്തകം 25:13; എബ്രായർ 7:12 എന്നിവ താരതമ്യം ചെയ്യുക.) എന്നാൽ തിരുവെഴുത്തുകൾ ‘ഓലം’ എന്ന പദം എന്നേക്കും നിലനിൽക്കുന്നതിനോട് ബന്ധപ്പെടുത്തുന്നു—ഉദാഹരണത്തിന് സ്രഷ്ടാവ് തന്നെ. (സങ്കീർത്തനം 90:2-ഉം 1 തിമൊഥെയോസ് 1:17-ഉം താരതമ്യം ചെയ്യുക.) ഭൂമിയോടുളള ബന്ധത്തിൽ ഈ പദപ്രയോഗത്തിന്റെ അർത്ഥം എന്താണ് എന്നതു സംബന്ധിച്ച് നാം സംശയത്തിൽ വിടപ്പെട്ടിരിക്കുകയല്ല. സങ്കീർത്തനം 104:5-ൽ നമ്മോട് ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു: “അവൻ ഭൂമിയെ അതിന്റെ സ്ഥാപിത സ്ഥാനങ്ങളിൽ ഉറപ്പിച്ചിരിക്കുന്നു; അത് അനിശ്ചിത കാലത്തോളം അല്ലെങ്കിൽ ഒരു നാളും തന്നെ ഇളകിപ്പോകയില്ല.” c—സങ്കീർത്തനം 119:90 കൂടെ കാണുക.
14. ഈ ഭൂഗോളം ഒരു കാലത്ത് ഒരു ഊഷര പ്രദേശമായി മാറുകയില്ലെന്ന് നമുക്കെങ്ങനെയറിയാം?
14 എന്നേക്കും നിലനിൽക്കുന്നത് ശൂന്യവും ഊഷരവുമായ ഒരു ഗോളം മാത്രമായിരിക്കുകയില്ല. യിരെമ്യാവ് 10:10-12 വരെ നമ്മോട് ഇങ്ങനെ പറയപ്പെട്ടിരിക്കുന്നു: “യഹോവ സത്യമായും ദൈവമാകുന്നു. . . . അവൻ തന്റെ ശക്തിയാൽ ഭൂമിയെ നിർമ്മിച്ചവനാണ്, തന്റെ ജ്ഞാനത്താൽ ഫലഭൂയിഷ്ഠമായ പ്രദേശത്തെ ഉറപ്പായി സ്ഥാപിക്കുകയും തന്റെ വിവേകത്താൽ ആകാശത്തെ വിരിക്കുകയും ചെയ്തവൻ തന്നെ.” അവൻ “ഭൂമിയെ” നിർമ്മിക്കുക മാത്രമല്ല “ഫലഭൂയിഷ്ഠമായ പ്രദേശത്തെ” ഉറപ്പായി സ്ഥാപിക്കുക കൂടി ചെയ്തു എന്നു കുറിക്കൊളളുക. ഈ പദപ്രയോഗത്തിന് പകരം പല തർജ്ജമക്കാരും വെറുതെ “ലോകം” എന്നർത്ഥം വരുന്ന റെറവൽ എന്ന എബ്രായ പദം ഉപയോഗിച്ചിരിക്കുന്നു. എന്നിരുന്നാലും വില്ല്യം വിൽസനാലുളള പഴയ നിയമ പദ പഠനങ്ങൾ എന്ന പുസ്തകം പറയുന്നതനുസരിച്ച് റെറവൽ എന്നതിന്റെ അർത്ഥം “ഫലഭൂയിഷ്ഠവും നിവാസികളുളളതുമായ ഭൂമി, വാസയോഗ്യമായ ഗോളം, ലോകം” എന്നാണ്. ഫലഭൂയിഷ്ഠവും നിവാസികളുളളതുമായ ഭൂമിയെ സംബന്ധിച്ച് സങ്കീർത്തനം 96:10-ൽ ഇപ്രകാരം ഉറപ്പു നൽകപ്പെട്ടിരിക്കുന്നു: “യഹോവ തന്നെ രാജാവായിരിക്കുന്നു. ഇളകിപ്പോകാതവണ്ണം ഫലഭൂയിഷ്ഠമായ പ്രദേശവും ഉറപ്പായി സ്ഥാപിതമാകുന്നു.”—യെശയ്യാവ് 45:18 കൂടി കാണുക.
15. ഈ വസ്തുതകൾ യേശു തന്റെ അനുയായികളെ പഠിപ്പിച്ച പ്രാർത്ഥനയുമായി എങ്ങനെയാണ് യോജിപ്പിലായിരിക്കുന്നത്?
15 അങ്ങനെ നാം അധിവസിക്കുന്ന ഭൂഗ്രഹത്തെ സംബന്ധിച്ചാണ് തന്റെ അനുയായികൾ ദൈവത്തോട് ഇങ്ങനെ പ്രാർത്ഥിക്കാൻ യേശു പഠിപ്പിച്ചത്: “നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലേപ്പോലെ ഭൂമിയിലു ചെയ്യപ്പെടേണമേ.”—മത്തായി 6:9, 10.
16. (എ) അപ്പോൾ ഭൂമിയിൽ ഏതു തരം ആളുകളായിരിക്കും ജീവിക്കുക? (ബി) ബൈബിൾ പറയുന്ന “പുതിയ ഭൂമി” എന്താണ്?
16 ഭൂമിയുടെ ഉടമയോട് ആദരവോ പരസ്പരം ഒട്ടും തന്നെ സ്നേഹമോ ഇല്ലാത്തവരാൽ അത് അധിവസിക്കപ്പെടണം എന്നതല്ല അതിനെ സംബന്ധിച്ച യഹോവയുടെ ഇഷ്ടം. ദീർഘനാൾമുമ്പേ അവൻ ഇങ്ങനെ വാഗ്ദാനം ചെയ്തു: “ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും, യഹോവയെ പ്രത്യാശിക്കുന്നവരായിരിക്കും ഭൂമിയെ കൈവശമാക്കുന്നത്. നീതിമാൻമാർ തന്നെ ഭൂമിയെ കൈവശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:9, 29) ബൈബിളിൽ പറഞ്ഞിരിക്കുന്ന “വരാനിരിക്കുന്ന നിവസിതഭൂമിയിൽ” ദൈവത്തെ ഭയപ്പെടുകയും തങ്ങളുടെ സഹമനുഷ്യരെ ആത്മാർത്ഥമായി സ്നേഹിക്കുകയും ചെയ്യുന്ന ആളുകൾ വസിക്കും. (എബ്രായർ 2:5; ലൂക്കോസ് 10:25-28 താരതമ്യം ചെയ്യുക.) ദൈവത്തിന്റെ സ്വർഗ്ഗീയ രാജ്യത്തിൻകീഴിൽ വരുന്ന മാററങ്ങൾ അത്ര വലുതായിരിക്കുന്നതിനാൽ ബൈബിൾ ഒരു “പുതിയ ഭൂമി”യെപ്പററി സംസാരിക്കുന്നു—അതു മറെറാരു ഭൂഗോളമല്ല, മറിച്ച് മനുഷ്യവർഗ്ഗത്തിന്റെ സ്രഷ്ടാവ് തന്റെ ഭൗമിക സൃഷ്ടി ആരംഭിച്ചപ്പോൾ മുതൽ ഉദ്ദേശിച്ചിരുന്ന പറുദീസാ അവസ്ഥകളിൽ ജീവിക്കുന്ന ഒരു പുതിയ മനുഷ്യ സമുദായമായിരിക്കും.—വെളിപ്പാട് 21:1-5; ഉൽപ്പത്തി 2:7-9, 15.
17. ഇപ്പോൾ അതിജീവനത്തിന് ദൈവത്തിന്റെ നിബന്ധനകൾ പഠിക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
17 ആ “പുതിയ ഭൂമി”യുടെ സ്ഥാപനത്തിനു മുമ്പായി മനുഷ്യവർഗ്ഗം ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത തരം നാശം ഉണ്ടാകും. ഭൂമിയുടെ തന്നെ നൻമയ്ക്കുവേണ്ടിയും അതിന്റെ സ്രഷ്ടാവിനോട് യഥാർത്ഥത്തിൽ നന്ദിയുളളവർക്കുവേണ്ടിയും അവൻ “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കും.” (വെളിപ്പാട് 11:17, 18) ഇതു ചെയ്യുന്നതിനുളള ദൈവത്തിന്റെ സമയം ആസന്നമായിരിക്കുകയാണ്! അതു പൂർത്തിയാകുമ്പോൾ നിങ്ങൾ അതിജീവകരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കുമോ?—1 യോഹന്നാൻ 2:17; സദൃശവാക്യങ്ങൾ 2:21, 22.
[അടിക്കുറിപ്പുകൾ]
a വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച ബൈബിൾ യഥാർത്ഥത്തിൽ ദൈവവചനമേ? എന്ന പുസ്തകം കാണുക.
b മററു പ്രകാരത്തിൽ സൂചിപ്പിക്കപ്പെടുന്നില്ലെങ്കിൽ ഈ പുസ്തകത്തിലെ ബൈബിളുദ്ധരണികൾ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം 1981-ലെ പതിപ്പിൽ നിന്നാണ്.
c സഭാപ്രസംഗി 1:4-ൽ ഉപയോഗിച്ചിരിക്കുന്ന ‘ഓലം’ “എന്നേക്കും” എന്നർത്ഥമാക്കുന്നതായി ചില നിഘണ്ടു എഴുത്തുകാർ മനസ്സിലാക്കുന്നു. ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ, റിവൈസ്ഡ് സ്ററാൻററാർഡ് വേർഷൻ, ദി യെരൂശലേം ബൈബിൾ, ദി ബൈബിൾ ഇൻ ലിവിംഗ് ഇംഗ്ലീഷ്, കിംഗ് ജെയിംസ് വേർഷൻ എന്നിവയും മററു ചില ഭാഷാന്തരങ്ങളും ആ വിധത്തിൽ തർജ്ജമ ചെയ്തിരിക്കുന്നു.
[അധ്യയന ചോദ്യങ്ങൾ]
[5-ാം പേജ് നിറയെയുള്ള ചിത്രം]