വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിടുതലിലേക്കുളള വഴിയെ ആർ നയിക്കുന്നു?

വിടുതലിലേക്കുളള വഴിയെ ആർ നയിക്കുന്നു?

അധ്യായം 9

വിടുതലിലേക്കുളള വഴിയെ ആർ നയിക്കുന്നു?

1. (എ) “മഹോപദ്രവ”ത്തിലൂടെ സുരക്ഷിതരായി സംരക്ഷിക്കപ്പെടുന്നതിന്‌ നാം എന്തിന്‌ നമ്മെത്തന്നെ കീഴ്‌പ്പെടുത്തണം? (ബി) ദൈവം മോശയെ ഉപയോഗിച്ച വിധത്താൽ ഇതെങ്ങനെ ചിത്രീകരിക്കപ്പെട്ടു?

 നാം യേശുക്രിസ്‌തുവിന്റെ നേതൃത്വം സ്വീകരിക്കുകയും അവനെ ശ്രദ്ധിക്കുന്നുവെന്ന്‌ ബോദ്ധ്യം വരുത്തുന്ന തെളിവ്‌ നൽകുകയും അവന്റെ കാലടികളെ പിന്തുടരുകയും ചെയ്‌താൽ മാത്രമേ നമുക്ക്‌ ഈ ദുഷ്ടലോകത്തുനിന്ന്‌ രക്ഷപെടുന്നതിനും വരാൻ പോകുന്ന “മഹോപദ്രവത്തിൽ” ജീവനോടെ സംരക്ഷിക്കപ്പെടുന്നതിനും കഴിയുകയുളളു. (പ്രവൃത്തികൾ 4:12) സ്വാഭാവിക യിസ്രായേൽ പൊ. യു. മു. 1513-ൽ ഈജിപ്‌ററിൽ നിന്ന്‌ വിടുവിക്കപ്പെട്ടതിനെ ചുററിപ്പററിയുളള സംഭവങ്ങൾ ഇതു നന്നായി ചിത്രീകരിക്കുന്നു. അത്ഭുതകരമായി യഹോവ യിസ്രായേല്യരെ സുരക്ഷിതരായി ചെങ്കടലിലൂടെ കടത്തിക്കൊണ്ടുപോകയും അവരെ പിന്തുടർന്നുചെന്ന ഈജിപ്‌ററിന്റെ സൈന്യത്തെ നശിപ്പിക്കുകയും ചെയ്‌തു. ഇതിലെല്ലാം തന്റെ ജനത്തെ നയിക്കാൻ ദൈവം മോശയെ ഉപയോഗിച്ചു.—യോശുവ 24:5-7; പുറപ്പാട്‌ 3:10.

2. (എ) യിസ്രായേല്യരോടൊപ്പം ഈജിപ്‌ററ്‌ വിട്ട ആ “വലിയ സമ്മിശ്ര പുരുഷാരം” ആരായിരുന്നു? (ബി) നിസംശയമായും അവരിൽ അനേകരെയും ആകർഷിച്ചതെന്തായിരുന്നു? (സി) ഏതു സംഗതി സംബന്ധിച്ചാണ്‌ അവർ പെട്ടെന്നു തന്നെ പരീക്ഷിക്കപ്പെട്ടത്‌?

2 വാഗ്‌ദത്ത നാട്ടിൽ പ്രവേശിക്കാമെന്ന പ്രതീക്ഷയോടെ യിസ്രായേല്യർ ഈജിപ്‌ററിൽനിന്ന്‌ പുറപ്പെട്ടപ്പോൾ മററുളളവർ അവരുടെ അണികളിൽ ചേർന്നു. മോശ പിന്നീട്‌ രേഖപ്പെടുത്തിയപ്രകാരം: “ഒരു വലിയ സമ്മിശ്ര പുരുഷാരവും അവരോടുകൂടെ പോന്നു.” (പുറപ്പാട്‌ 12:38) ഇവർ ആരായിരുന്നു? അവർ യിസ്രായേല്യരോടൊപ്പം അവരുടെ ഭാഗധേയം പങ്കുവയ്‌ക്കാൻ തയ്യാറായ ഈജിപ്‌ററുകാരും മററു വിദേശികളുമായിരുന്നു. സത്യേകദൈവം താനാണെന്നും ഈജിപ്‌ററുകാരുടെ ദൈവങ്ങൾ വ്യാജമാണെന്നും തങ്ങളുടെ ആരാധകരെ വിടുവിക്കാൻ അവർ അപ്രാപ്‌തരാണെന്നും പ്രകടമാക്കാൻ യഹോവ അവരുടെമേൽ വരുത്തിയ ഭീതിജനകമായ ബാധകൾ അവർ കണ്ടിരുന്നു. “പാലും തേനും ഒഴുകുന്ന” ഒരു ദേശത്തു ജിവിക്കുന്നതിനുളള പ്രതീക്ഷയെപ്പററി അവർ യിസ്രായേല്യരിൽനിന്ന്‌ കേട്ട കാര്യങ്ങൾ അവർക്ക്‌ ആകർഷകമായി തോന്നി എന്നതിനും സംശയമില്ല. (പുറപ്പാട്‌ 3:7, 8; 12:12) എന്നാൽ തന്റെ ജനത്തെ വിടുവിക്കുന്നതിനും ഭരിക്കുന്നതിനുമായി ദൈവത്താൽ ഉയിർത്തപ്പെട്ടവനാണ്‌ മോശയെന്ന്‌ അവർ പൂർണ്ണമായി അംഗീകരിച്ചോ? പെട്ടെന്നു തന്നെ അവർ പരിശോധിക്കപ്പെട്ടു.—പ്രവൃത്തികൾ 7:34, 35.

3. (എ) മോശയുടെ മാർഗ്ഗനിർദ്ദേശം അനുസരിക്കുന്നത്‌ ജീവൽപ്രധാനമായിരുന്നതെന്തുകൊണ്ട്‌? (ബി) ‘മോശയിലേക്കുളള സ്‌നാപന’ത്തിന്റെ അർത്ഥമെന്തായിരുന്നു? (സി) അത്‌ ആത്മീയ യിസ്രായേല്യർക്ക്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

3 ആ “വലിയ സമ്മിശ്ര പുരുഷാര”ത്തോടൊപ്പം യിസ്രായേൽ ചെങ്കടലിന്റെ തീരത്തെ സമീപിച്ചപ്പോൾ അവരെ തിരികെ അടിമത്വത്തിലേക്കു പിടിച്ചുകൊണ്ടുപോകാൻ ഈജിപ്‌ററിലെ രാജാവും അവന്റെ സൈന്യവും അവരുടെ പിന്നാലെ പാഞ്ഞുചെന്നു. വിടുവിക്കപ്പെടുന്നതിന്‌ അവർ ഒരുമിച്ച്‌ നിൽക്കുകയും മോശയുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യണമായിരുന്നു, കാരണം അവരെ നയിക്കുന്നതിന്‌ യഹോവ മോശയെ ഉപയോഗിക്കുകയായിരുന്നു. ഒരു പ്രകൃത്യാതീത മേഘത്തെ ഉപയോഗിച്ചുകൊണ്ട്‌ യഹോവ ശത്രുവിനെ തടഞ്ഞു നിർത്തി. അതേ സമയം സമുദ്രത്തിലെ ജലം വിഭാഗിക്കുകയും കടലിന്റെ അടിത്തട്ട്‌ ഉണക്കുകയും ചെയ്‌തു. പിന്നീട്‌ ഈജിപ്‌ററുകാർക്ക്‌ സംഭവിച്ചതിൽനിന്നും തികച്ചും വ്യത്യസ്‌തമായി എല്ലാ യിസ്രായേലും “വലിയ സമ്മിശ്ര പുരുഷാരവും” മോശയോടുകൂടെ ഉണങ്ങിയ കടൽത്തട്ടിനു കുറുകെ കടന്നു രക്ഷപെട്ടു. (പുറപ്പാട്‌ 14:9; 19-31) അവരുടെ ഇടത്തും വലത്തും വെളളം മതിലുപോലെ ഉയർന്നു നിൽക്കുകയും അവരുടെ തലയ്‌ക്കുമീതെ ദൈവസാന്നിദ്ധ്യത്തിന്റെ മേഘം നിൽക്കുകയും ചെയ്‌തപ്പോൾ അർത്ഥവത്തായ ഒരു കാര്യം സംഭവിച്ചു. ബൈബിൾ അതേപ്പററി ഒരു സ്‌നാപനം എന്നപോലെ സംസാരിക്കുന്നു—ജലത്തിലുളള ഒരു അക്ഷരീയ സ്‌നാപനമല്ല മറിച്ച്‌ അവരുടെ രക്ഷകനായിരിക്കാൻ ദൈവത്താൽ അയക്കപ്പെട്ട യഹോവയുടെ പ്രവാചകനെന്ന നിലയിൽ മോശയിലേക്കുളള ഒരു പ്രതീകാത്മക സ്‌നാപനം. (1 കൊരിന്ത്യർ 10:1, 2) അതുപോലെ ഈ ദുഷ്ട ലോകത്തിന്റെ നാശത്തെ അതിജീവിക്കുന്ന എല്ലാ ആത്മീയ യിസ്രായേല്യരും അവരുടെ രക്ഷകനെന്ന നിലയിൽ ക്രിസ്‌തുവിലേക്ക്‌ ഒരു സമാനമായ സ്‌നാപനം ഏൽക്കുകയും അവർ അവന്റെ നേതൃത്വത്തോട്‌ പററിനിൽക്കുന്നു എന്നതിന്‌ ബോദ്ധ്യം വരുത്തുന്ന തെളിവ്‌ നൽകുകയും വേണം. ആധുനിക നാളിലെ “സമ്മിശ്ര പുരുഷാരം” അവരോടൊത്തു പോകണം.

4. യഹോവ ക്രിസ്‌തുവിന്‌ നൽകിയിരിക്കുന്ന അധികാരം എത്ര വലുതാണ്‌?

4 യഹോവ തന്റെ പുത്രനായ യേശുക്രിസ്‌തുവിന്‌ വലിയ അധികാരം നൽകിയിരിക്കുന്നു. ‘ഇന്നത്തെ ദുഷിച്ച വ്യവസ്ഥിതിയുടെ’ ഇരുളടഞ്ഞ ഭാവിയിൽ നാം പങ്കുചേരാൻ ആവശ്യമില്ലാത്തവണ്ണം അതിൽനിന്ന്‌ നമ്മെ ‘വിടുവിക്കാൻ’ അവൻ മുഖാന്തരം ദൈവം ഏർപ്പാടു ചെയ്‌തിരിക്കുന്നു. (ഗലാത്യർ 1:3-5; 1 തെസ്സലോനിക്യർ 1:9, 10) മോശ മുഖാന്തരം യഹോവ ആളുകളുടെ അനുദിന പ്രതീക്ഷകളെ ബാധിച്ച നിയമങ്ങൾ യിസ്രായേല്യർക്കു നൽകി. അവർ ആ നിയമങ്ങൾ അനുസരിച്ചപ്പോൾ അതു അവർക്ക്‌ വലിയ പ്രയോജനങ്ങൾ കൈവരുത്തി. എന്നാൽ ചില നിയമങ്ങൾ അനുസരിക്കാതിരിക്കുന്നതിനുളള ശിക്ഷ മരണമായിരുന്നു. പിൽക്കാലത്ത്‌ യേശു മോശയേക്കാൾ വലിയ ഒരു പ്രവാചകനായിത്തീർന്നു. അവൻ പഠിപ്പിച്ചത്‌ “ജീവന്റെ വചനങ്ങളാ”യിരുന്നു, അവ അനുസരിക്കുന്നതിലുളള മനഃപൂർവ്വമായ പരാജയം വിടുതൽ ഇല്ലാത്ത തരം മരണത്തിലേക്കു നയിക്കുമായിരുന്നു. അതുകൊണ്ട്‌ അവൻ പറയുന്നത്‌ ഗൗരവമായി കണക്കിലെടുക്കുന്നത്‌ എത്ര പ്രധാനമാണ്‌!—യോഹന്നാൻ 6:66-69; 3:36; പ്രവൃത്തികൾ 3:19-23.

5. യേശുക്രിസ്‌തുവിനോടുളള കീഴ്‌പ്പെടൽ അത്യന്തം ആകർഷകമാക്കുന്നതെന്താണ്‌?

5 ചിലരെ സംബന്ധിച്ചിടത്തോളം ഒരു നേതാവിന്‌ കീഴ്‌പ്പെടുന്നത്‌ അഭികാമ്യമായി തോന്നുന്നില്ല. അധികാരത്തിന്റെ ദുർവിനിയോഗം വളരെയേറെ അവർ കണ്ടിട്ടുണ്ട്‌. എന്നാൽ യേശുവിന്റെ സ്വന്തം വാക്കുകൾ നമ്മുടെ ആശങ്കകൾ അകററുന്ന ഒരു മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുളേളാരെ എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങൾക്ക്‌ നവോൻമേഷം പ്രദാനം ചെയ്യും. എന്റെ നുകം ഏററുകൊണ്ട്‌ എന്നിൽനിന്ന്‌ പഠിക്കുവിൻ; ഞാൻ സൗമ്യനും ഹൃദയത്തിൽ താഴ്‌മയുളളവനുമായതിനാൽ നിങ്ങൾ നിങ്ങളുടെ ദേഹികൾക്ക്‌ നവോൻമേഷം കണ്ടെത്തും. എന്തുകൊണ്ടെന്നാൽ എന്റെ നുകം മൃദുവും എന്റെ ഭാരം ലഘുവുമാകുന്നു” എന്നു പറഞ്ഞുകൊണ്ട്‌ അവൻ ഊഷ്‌മളമായി നമ്മെ ക്ഷണിക്കുന്നു. (മത്തായി 11:28-30) എത്ര ആകർഷകമായ ഒരു പ്രതീക്ഷ! അവനിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചുകൊണ്ട്‌ ആ ഊഷ്‌മളമായ ക്ഷണത്തിന്‌ ചെവി കൊടുക്കുന്നവർ ഒരിക്കലും നിരാശരാവുകയില്ല. (റോമർ 10:11) സ്‌നേഹമുളള ഒരു ഇടയന്റെ ആട്ടിൻകൂട്ടത്തിലെ ഒരാടിനെപ്പോലെ അവർ സുരക്ഷിതത്വം അനുഭവിക്കും.

യഥാർത്ഥ നല്ല ഇടയൻ

6. (എ) യിസ്രായേൽ ജനത ഒരു തൊഴുത്തിലെ ആടുകളെപ്പോലെയായിരുന്നത്‌ എങ്ങനെയാണ്‌? (ബി) ഈ “ആടുകൾ”ക്കുളള ഒരു ഇടയനെക്കുറിച്ച്‌ യഹോവ എന്തു വാഗ്‌ദത്തം നൽകി, അതെങ്ങനെയാണ്‌ നിവൃത്തിയായത്‌?

6 യിസ്രായേൽ ജനത യഹോവയുടെ ഉടമസ്ഥതയിലുളള ഒരു ആട്ടിൻ പററം പോലെയായിരുന്നു. അവൻ അവർക്ക്‌ ന്യായപ്രമാണം നൽകി, അത്‌ പുറജാതി ജനതകളുടെ ഭക്തിവിരുദ്ധമായ ജീവിതഗതിയിൽനിന്ന്‌ അവരെ വേർതിരിച്ച്‌ അവർക്ക്‌ സംരക്ഷണം നൽകാനുതകിയ ഒരു തൊഴുത്തിന്റെ ഭിത്തികൾ പോലെയായിരുന്നു. അതിനോട്‌ ഉത്തരവാദിത്വബോധത്തോടെ പ്രതികരിച്ചവരെ അതു മശിഹായിലേക്ക്‌ വഴിനടത്തുകയും ചെയ്‌തു. (എഫേസ്യർ 2:14-16; ഗലാത്യർ 3:24) ആ മശിഹൈക ഇടയരാജാവിനെക്കുറിച്ച്‌ യഹോവ ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു: “[എന്റെ ആടുകളെ] മേയിക്കേണ്ടതിന്‌ ഞാൻ അവയ്‌ക്കായി ഒരേ ഇടയനെ എഴുന്നേൽപ്പിക്കും, എന്റെ ദാസനായ ദാവീദിനെ തന്നെ.” (യെഹെസ്‌ക്കേൽ 34:23, 31) അപ്പോൾ മരിച്ചവനായിരുന്ന ദാവീദ്‌ വീണ്ടും വ്യക്തിപരമായി ദൈവജനത്തിൻമേൽ രാജാവായി ഭരിക്കുമെന്ന്‌ ഇത്‌ അർത്ഥമാക്കിയില്ല, മറിച്ച്‌ ദാവീദിന്റെ രാജകീയ വംശത്തിൽനിന്ന്‌ യഹോവ ഒരു ഇടയ രാജാവിനെ എഴുന്നേൽപ്പിക്കുകയും അവനിലൂടെ സുരക്ഷിതത്വം പ്രദാനം ചെയ്യുകയും ചെയ്യുമായിരുന്നു. (യിരെമ്യാവ്‌ 23:5, 6) വിവിധ കാലഘട്ടങ്ങളിൽ തങ്ങൾ മശിഹൈക വിമോചകരാണെന്ന്‌ പലരും വ്യാജമായി അവകാശപ്പെട്ടു. എന്നാൽ പൊ. യു. 29-ൽ യഥാർത്ഥ സാക്ഷ്യമുളള മശിഹായെ, സത്യമായും ദൈവത്താൽ അയയ്‌ക്കപ്പെട്ടവനെന്ന നിലയിൽ യേശുക്രിസ്‌തുവിനെ യിസ്രായേലിലെ “ആടുകൾക്ക്‌” പരിചയപ്പെടുത്തിക്കൊടുക്കാൻ യഹോവ സ്‌നാപകയോഹന്നാനെ ഉപയോഗിച്ചു. യേശു ദൈവത്തിന്റെ സ്വർഗ്ഗീയ പുത്രനായിരുന്നു. അവൻ ദാവീദിന്റെ രാജകീയ വംശത്തിൽ പിറക്കാൻവേണ്ടി അവന്റെ ജീവൻ ഒരു യഹൂദ കന്യകയുടെ ഉദരത്തിലേക്കു മാററപ്പെട്ടു. ദാവീദ്‌ എന്ന പേരിന്റെ അർത്ഥം “പ്രിയപ്പെട്ടവൻ” എന്നാണ്‌. അതുകൊണ്ട്‌ ഉചിതമായി യേശു വെളളത്തിൽ സ്‌നാപനമേററു കഴിഞ്ഞപ്പോൾ സ്വർഗ്ഗത്തിൽ നിന്ന്‌ യഹോവ വ്യക്തമായി ഇപ്രകാരം പ്രഖ്യാപിച്ചു: “നീ എന്റെ പ്രിയ പുത്രനാകുന്നു; നിന്നെ ഞാൻ അംഗീകരിച്ചിരിക്കുന്നു.”—മർക്കോസ്‌ 1:11.

7. (എ) “നല്ല ഇടയൻ” എന്ന നിലയിൽ “ആടുകളോട്‌” ഉളള തന്റെ സ്‌നേഹപൂർവ്വകമായ പരിഗണനയുടെ ആഴം യേശു എങ്ങനെയാണ്‌ പ്രകടമാക്കിയത്‌? (ബി) അത്‌ നേരത്തെയുണ്ടായിരുന്ന വ്യാജ മശിഹാമാരുടെ പെരുമാററത്തിൽനിന്ന്‌ വ്യത്യസ്‌തമായിരുന്നതെങ്ങനെ?

7 തന്റെ മരണത്തിനു മുൻപ്‌, നാലുമാസത്തിൽ കുറഞ്ഞ ഒരു സമയത്തിനുളളിൽ, യേശു പറഞ്ഞു: “നല്ല ഇടയൻ ഞാനാകുന്നു; നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ദേഹിയെ വച്ചുകൊടുക്കുന്നു.” (യോഹന്നാൻ 10:11) അവൻ ഇപ്രകാരം പറഞ്ഞുകൊണ്ട്‌ തന്റെ സ്ഥാനത്തെ തനിക്കു മുമ്പേ വന്ന വ്യാജ മശിഹാകളുടേതിനോട്‌ വിപരീത താരതമ്യം ചെയ്‌തു. “ആട്ടിൻ തൊഴുത്തിലേക്ക്‌ വാതിലിലൂടെ കടക്കാതെ വേറെ വഴിയായി കയറുന്നവൻ കളളനും കവർച്ചക്കാരനും ആകുന്നു. വാതിലിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു. അവന്‌ കാവൽക്കാരൻ വാതിൽ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർ ചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു. തനിക്കുളളവയെ ഒക്കെയും പുറത്തുകൊണ്ടുവന്നശേഷം അവൻ അവക്ക്‌ മുമ്പായി പോകുന്നു, ആടുകൾ അവന്റെ ശബ്ദം അറിയുന്നതുകൊണ്ട്‌ അവന്റെ പിന്നാലെ പോകുന്നു. അപരിചിതരുടെ ശബ്ദം അറിയായ്‌കകൊണ്ട്‌ അവ അപരിചിതനെ അനുഗമിക്കാതെ അവനെ വിട്ട്‌ ഓടിപ്പോകുന്നു.”—യോഹന്നാൻ 10:1-5, 8.

8. (എ) തന്നെ അനുഗമിച്ച യഹൂദൻമാരെ ഏതു പുതിയ “തൊഴുത്തി”ലേക്കാണ്‌ യേശു നയിച്ചത്‌? (ബി) ഈ തൊഴുത്തിലേക്ക്‌ അവൻ എത്ര പേരെ കൊണ്ടുവന്നിരിക്കുന്നു?

8 ന്യായപ്രമാണത്തിന്റെ മാർഗ്ഗനിർദ്ദേശം സ്വീകരിച്ചവരായി യഹൂദ്യ ആട്ടിൻതൊഴുത്തിലുണ്ടായിരുന്നവർ “വാതിൽ കാവൽക്കാരനായ” സ്‌നാപകയോഹന്നാൻ യേശുവിനെ പരിചയപ്പെടുത്തിക്കൊടുത്തപ്പോൾ അവനെ മശിഹായായി സ്വീകരിച്ചു. അവർ യേശുവിന്റെ “സ്വന്തം ആടുകളാ”ണെന്ന്‌ തെളിഞ്ഞു. അവൻ അവരെ യഹോവയുടേതായ ഒരു പുതിയ ആലങ്കാരിക തൊഴുത്തിലേക്ക്‌ അല്ലെങ്കിൽ കൂട്ടിലേക്ക്‌ നയിക്കുകയും ചെയ്‌തു. ആത്മീയ യിസ്രായേലിനോട്‌ ചെയ്‌തതും യേശുവിന്റെ സ്വന്തം രക്തത്താൽ ഉറപ്പാക്കപ്പെട്ടതുമായ പുതിയ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ യഹോവയുടെ പ്രീതിയിലേക്ക്‌ വരുത്തപ്പെട്ടതിനെയാണ്‌ ഈ തൊഴുത്ത്‌ പ്രതിനിധാനം ചെയ്‌തത്‌. ഈ ഉടമ്പടി മുഖാന്തരം അവർക്ക്‌, ആരു മുഖാന്തരം സകല ജനതകളിലേയും ആളുകൾക്ക്‌ അനുഗ്രഹം ലഭിക്കുമോ ആ അബ്രഹാമിന്റെ “സന്തതി”യായ ക്രിസ്‌തുവിനോടുകൂടെ സ്വർഗ്ഗീയ ജീവൻ സമ്പാദിക്കുന്നത്‌ സാദ്ധ്യമാക്കിത്തീർത്തു. (എബ്രായർ 8:6; 9:24; 10:19-22; ഉൽപ്പത്തി 22:18) ദൈവം മരിച്ചവരുടെ ഇടയിൽനിന്ന്‌ ഉയിർപ്പിക്കുകയും സ്വർഗ്ഗീയ ജീവനിലേക്ക്‌ പുനഃസ്ഥിതീകരിക്കുകയും ചെയ്‌ത യേശുക്രിസ്‌തുവാണ്‌ ഈ പുതിയ ഉടമ്പടി തൊഴുത്തിന്റെ “വാതിൽ”. തന്റെ പിതാവിന്റെ ഉദ്ദേശ്യങ്ങളോടുളള യോജിപ്പിൽ ആദ്യം യഹൂദരിൽനിന്നും പിന്നീട്‌ ശമര്യക്കാരിൽനിന്നും പുറജാതികളിൽനിന്നുമായി ഒരു പരിമിതമായ സംഖ്യയെ—1,44,000 മാത്രം—ഈ തൊഴുത്തിലേക്ക്‌ കൊണ്ടുവന്നിരിക്കുന്നു. നല്ല ഇടയനെന്ന നിലയിൽ യേശുക്രിസ്‌തുവിന്‌ അവന്റെ ആടുകളിൽ ഓരോന്നിനെയും പേരിനാൽ അറിയാം, അവയ്‌ക്ക്‌ സ്‌നേഹപൂർവകവും വ്യക്തിപരവുമായ പരിചരണവും ശ്രദ്ധയും കൊടുക്കുകയും ചെയ്യുന്നു.—യോഹന്നാൻ 10:7, 9; വെളിപ്പാട്‌ 14:1-3.

9. യേശു പരാമർശിക്കുന്ന “വേറെ ആടുകൾ” ആരാണ്‌, അവർ എപ്പോഴാണ്‌ കൂട്ടിച്ചേർക്കപ്പെടുന്നത്‌?

9 എന്നിരുന്നാലും യേശു തന്റെ ഇടയവേല സ്വർഗ്ഗരാജ്യം അവകാശമാക്കുന്ന ഈ “ചെറിയ ആട്ടിൻകൂട്ടത്തിനു” മാത്രമായി പരിമിതപ്പെടുത്തുന്നില്ല. (ലൂക്കോസ്‌ 12:32) അവൻ ഇപ്രകാരം കൂടി പറഞ്ഞു: “ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കുണ്ട്‌; അവയെയും ഞാൻ കൊണ്ടുവരേണ്ടതാകുന്നു, അവ എന്റെ ശബ്ദം കേൾക്കും, അവ ഒരാട്ടിൻകൂട്ടവും ഒരിടയനും ആകും.” (യോഹന്നാൻ 10:16) ഇവർ ആരാണ്‌? ഇവർ പുതിയ ഉടമ്പടിയിൽ ഉൾപ്പെടാത്തവരാണ്‌; ഇവർ ആത്‌മീയ യിസ്രായേല്യരല്ല. എന്നാൽ ഇവർ യേശുക്രിസ്‌തു വിവരിക്കുന്ന തരത്തിലുളള മേയിക്കൽ ആവശ്യമുളളവരും ഭൂമിയിലുളള ആത്‌മീയ യിസ്രായേല്യരുമായി അടുത്ത സഹവാസത്തിൽ വരുന്നവരുമാണ്‌. ഈ “വേറെ ആടുകൾ” ഈ അന്ത്യകാലത്ത്‌ യേശുക്രിസ്‌തുവിന്റെ രക്തത്തിന്റെ യാഗപരമായ മൂല്യത്തിലുളള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഭൂമിയിലെ നിത്യജീവനുവേണ്ടിയുളള യഹോവയുടെ കരുതലിലേക്ക്‌ കൂട്ടിചേർക്കപ്പെട്ടുകൊണ്ടിരിക്കുന്ന വ്യക്തികളാണ്‌. ഇവർ വെളിപ്പാട്‌ 7:9, 10, 14-ലെ “മഹാപുരുഷാരം” തന്നെയാണ്‌, അതുകൊണ്ട്‌ ഇവർക്ക്‌ വരാനിരിക്കുന്ന മഹോപദ്രവത്തെ അതിജീവിക്കുന്നതിനുളള പ്രതീക്ഷയുണ്ട്‌.

10. “വേറെ ആടുകളിൽ” ഒരാളായിരിക്കുന്നതിന്‌ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌?

10 നല്ല ഇടയനാൽ കാത്തുസൂക്ഷിക്കപ്പെടുകയും ജീവനോടെ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന “വേറെ ആടുകളെ” സംബന്ധിച്ച ബൈബിൾ വിവരണത്തോട്‌ യോജിപ്പിലായിരിക്കുന്നതിന്‌ ഒരു വ്യക്തി അവന്റെ ശബ്ദം “കേൾക്കുകയും” സ്വർഗ്ഗരാജ്യത്തിന്റെ യഥാർത്ഥ അവകാശികൾ ഉൾപ്പെടുന്ന ആ “ഒരാട്ടിൻകൂട്ട”ത്തിന്റെ ഒരു ശരിയായ ഭാഗമാണെന്നുളളതിന്‌ തെളിവ്‌ നൽകുകയും വേണം. നിങ്ങൾ അതു ചെയ്യുന്നുണ്ടോ? എത്ര സൂക്ഷ്‌മതയോടെയാണ്‌ നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നത്‌?

11. നാം യഥാർത്ഥത്തിൽ യേശു യോഹന്നാൻ 15:12-ൽ പറഞ്ഞത്‌ “കേൾക്കുന്നു” എന്ന്‌ തെളിയിക്കുന്നത്‌ എന്താണ്‌?

11 യേശു ഇപ്രകാരം പറഞ്ഞു എന്ന്‌ തീർച്ചയായും നിങ്ങൾക്കറിയാം: “ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങൾ അന്യോന്യം സ്‌നേഹിക്കണം എന്നതാണ്‌ എന്റെ കൽപ്പന.” (യോഹന്നാൻ 15:12) ആ കൽപ്പന നിങ്ങളുടെ ജീവിതത്തെ എപ്രകാരമാണ്‌ ബാധിക്കുന്നത്‌? നിങ്ങൾ പ്രകടമാക്കുന്ന സ്‌നേഹം യേശു ദൃഷ്ടാന്തീകരിച്ചതുപോലെയുളളതാണോ? അതു യഥാർത്ഥത്തിൽ ആത്മത്യാഗപരമാണോ? നിങ്ങളുടെ പ്രവൃത്തികളും വിചാരങ്ങളും ക്രിസ്‌തീയ സഭയിലുളള എല്ലാവരോടും നിങ്ങളുടെ സ്വന്തം കുടുംബാംഗങ്ങളോടും നിങ്ങൾക്ക്‌ അത്തരം സ്‌നേഹം ഉണ്ട്‌ എന്നുളളതിന്റെ തെളിവ്‌ നൽകുന്നുണ്ടോ?

12. (എ) നാം യഥാർത്ഥത്തിൽ ‘യേശുവിനാൽ പഠിപ്പിക്കപ്പെടുന്നുവെങ്കിൽ’ അതു നമ്മിൽ എത്രത്തോളം മാററങ്ങൾ വരുത്തും? (ബി) അതിനാൽ നാം ബൈബിളിൽ നിന്ന്‌ പഠിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച്‌ നാം എന്തു ചെയ്യേണ്ടതുണ്ട്‌?

12 നാം യഥാർത്ഥത്തിൽ യേശുവിനെ ‘കേൾക്കുകയും’ “അവനാൽ പഠിപ്പിക്കപ്പെടുകയും” ആണെങ്കിൽ നമ്മുടെ മുഴു വ്യക്തിത്വത്തിനും മാററം വരുമെന്ന്‌ അപ്പോസ്‌തലനായ പൗലോസ്‌ പ്രസ്‌താവിക്കുന്നു. നമ്മുടെ മുൻ ജീവിതഗതിയോട്‌ ചേർച്ചയിലുളള വ്യക്തിത്വം നാം ഉപേക്ഷിക്കുകയും യഹോവയുടെ നല്ല ഗുണങ്ങൾ പ്രതിഫലിപ്പിക്കുന്ന “പുതിയ വ്യക്തിത്വം” നാം അണിയുകയും ചെയ്യും. (എഫേസ്യർ 4:17-24; കൊലോസ്യർ 3:8-14) നിങ്ങൾ ബൈബിൾ പഠിക്കുമ്പോൾ ദൈവത്തെ പ്രസാദിപ്പിക്കാൻ വേണ്ടി വ്യക്തിപരമായി ക്രമീകരണങ്ങൾ വരുത്തേണ്ട മണ്ഡലങ്ങളെപ്പററി ഗൗരവമായി ചിന്തിക്കാറുണ്ടോ? നിങ്ങൾ മനസ്സാക്ഷിപൂർവം അത്തരം മാററങ്ങൾ വരുത്തുന്നുണ്ടോ? നമ്മുടെ നാളിലേക്ക്‌ യേശു കൽപ്പിച്ച ആ ജീവൽപ്രധാനമായ വേല—സ്ഥാപിതമായിരിക്കുന്ന ദൈവരാജ്യത്തിന്റെ സുവാർത്ത ഘോഷിക്കൽ—നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ? അതിൽ ഒരു പങ്കുണ്ടായിരിക്കാനുളള വഴി നിങ്ങൾ തേടുന്നുണ്ടോ? നിങ്ങളോട്‌ ദൈവം കാണിച്ച അനർഹ ദയയോടുളള വിലമതിപ്പ്‌ അങ്ങനെ ചെയ്യാനുളള ഒരു ആഗ്രഹം നിങ്ങളുടെ ഹൃദയത്തിൽ ഉണർത്തുന്നുണ്ടോ?—മത്തായി 24:14.

13. (എ) നാം ശ്രദ്ധാലുക്കളല്ലെങ്കിൽ നമ്മുടെ ഹൃദയങ്ങൾ എങ്ങനെയാണ്‌ നമ്മെ വഴിതെററിച്ചേക്കാവുന്നത്‌? (ബി) അതുകൊണ്ട്‌ ഏതളവുവരെ നാം യേശുക്രിസ്‌തുവിന്റെ കാലടികളെ പിന്തുടരണം?

13 നമ്മുടെ ഹൃദയം നമ്മെ വഴിതെററിക്കാതിരിക്കാൻ നാം ശ്രദ്ധാലുക്കളായിരിക്കേണ്ടതുണ്ട്‌. ദശലക്ഷക്കണക്കിനാളുകൾ യേശുക്രിസ്‌തുവിൽ വിശ്വസിക്കുന്നതായി അവകാശപ്പെടുന്നു, ഒരുപക്ഷേ അവൻ പഠിപ്പിച്ച ചില കാര്യങ്ങൾ ഉദ്ധരിക്കാനും അവർക്ക്‌ കഴിഞ്ഞേക്കും. എന്നാൽ അവർക്ക്‌ സൗകര്യപ്രദമെന്ന്‌ തോന്നുന്നത്‌ മാത്രമേ അവർ ബാധകമാക്കുന്നുളളു. വളരെ തെറെറന്ന്‌ അവർ വിചാരിക്കുന്ന പെരുമാററത്തിൽ ഏർപ്പെടുന്നതിനെ അവർ ഒഴിവാക്കിയേക്കാം. ദൈവരാജ്യത്തിൻ കീഴിൽ പറുദീസാഭൂമിയിലെ ജീവന്റെ പ്രതീക്ഷ അവർക്ക്‌ ആകർഷകമായി തോന്നുകയും തങ്ങളുടെ ജീവിതത്തിൽ ക്രിസ്‌തീയ തത്വങ്ങൾ ബാധകമാക്കാൻ ആത്‌മാർത്ഥമായി ശ്രമിക്കുന്ന ആളുകളുമായി സഹവസിക്കുന്നത്‌ അവർ ആസ്വദിക്കുകയും ചെയ്‌തേക്കാം. എന്നാൽ “പുതിയ ഭൂമി”യിലേക്ക്‌ അതിജീവിക്കുന്നവരുടെ കൂട്ടത്തിലായിരിക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ യേശു പറയുന്ന എല്ലാററിനും നാം അവധാനപൂർവ്വം ശ്രദ്ധ കൊടുക്കണം. നമുക്ക്‌ നമ്മുടെ തന്നെ കാലടികൾ നയിക്കാൻ കഴിയുകയില്ല എന്ന്‌ നാം മനസ്സിലാക്കുന്നത്‌ ജീവൽപ്രധാനമാണ്‌. തന്റെ ജനത്തിന്റെ ഉദ്ധാരകനായി യഹോവ നിയോഗിച്ചിരിക്കുന്ന ആ ഒരുവനെ, ദൈവപുത്രനെ നാം ശ്രദ്ധിക്കുകയും അവന്റെ കാലടികളെ ശ്രദ്ധാപൂർവം പിൻപററുകയും വേണം.—യിരെമ്യാവ്‌ 10:23; മത്തായി 7:21-27; 1 പത്രോസ്‌ 2:21.

[അധ്യയന ചോദ്യങ്ങൾ]