വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമൂഹത്തിലെ വേർതിരിവുകൾ

സമൂഹത്തിലെ വേർതിരിവുകൾ

ഒരാളുടെ പണമോ വംശമോ പാരമ്പര്യമോ ദൈവത്തിന്റെ മുന്നിൽ അയാളെ ഉയർന്നവനാക്കുന്നുണ്ടോ?

പ്രവൃ 17:26, 27; റോമ 3:23-27; ഗല 2:6; 3:28

  • ബൈബിൾ വിവരണങ്ങൾ:

    • യോഹ 8:31-40—യേശുവിന്റെ കാലത്തെ ചില ജൂതന്മാർ തങ്ങൾ അബ്രാഹാമിന്റെ പാരമ്പര്യത്തിൽ ഉള്ളവരാണ്‌ എന്നതിൽ അഹങ്കരിച്ചു. പക്ഷേ യേശു അവരെ തിരുത്തി; കാരണം അവർ അബ്രാഹാമിനെപ്പോലെ പ്രവർത്തിച്ചില്ല

മറ്റൊരു രാജ്യത്തിലോ വംശത്തിലോ ഉള്ളവരെ നമ്മളെക്കാൾ താഴ്‌ന്നവരായി കാണുന്നതിന്‌ എന്തെങ്കിലും അടിസ്ഥാനമുണ്ടോ?

യോഹ 3:16; റോമ 2:11

  • ബൈബിൾ വിവരണങ്ങൾ:

    • യോന 4:1-11—നിനെവെയിലെ ആളുകൾ മറ്റൊരു ദേശക്കാർ ആയിരുന്നെങ്കിലും അവരോടു ദയ കാണിക്കാൻ യഹോവ ക്ഷമയോടെ യോന പ്രവാചകനെ പഠിപ്പിച്ചു

    • പ്രവൃ 10:1-8, 24-29, 34, 35—അപ്പോസ്‌തലനായ പത്രോസ്‌ ജൂതന്മാരല്ലാത്തവരെ ശുദ്ധിയുള്ളവരായി കാണാൻ പഠിച്ചു. അതുകൊണ്ട്‌ അദ്ദേഹത്തിനു കൊർന്നേല്യൊസിനെയും കുടുംബാംഗങ്ങളെയും ജനതകളിൽനിന്നുള്ള പരിച്ഛേദനയേൽക്കാത്ത ആദ്യത്തെ ക്രിസ്‌ത്യാനികളായിത്തീരാൻ സഹായിക്കാനായി

പണക്കാരായ ക്രിസ്‌ത്യാനികൾ മറ്റുള്ളവരെക്കാൾ ശ്രേഷ്‌ഠരാണെന്നു ചിന്തിക്കുന്നതോ പ്രത്യേകപരിഗണന വേണമെന്നു പ്രതീക്ഷിക്കുന്നതോ ശരിയാണോ?

പദവിയോ സ്ഥാനമോ ഒരാളെ മറ്റുള്ളവരെക്കാൾ ശ്രേഷ്‌ഠനാക്കുന്നുണ്ടോ, അതു മറ്റുള്ളവരോട്‌ അധികാരഭാവത്തോടെ ഇടപെടാനുള്ള അനുവാദം കൊടുക്കുന്നുണ്ടോ?

2കൊ 1:24; 1പത്ര 5:2, 3

  • ബൈബിൾ വിവരണങ്ങൾ:

    • ആവ 17:18-20—ഇസ്രായേൽരാജാക്കന്മാർ ആരും ജനത്തെക്കാൾ ഉയർന്നവരാണു തങ്ങളെന്ന്‌ വിചാരിക്കരുത്‌ എന്ന്‌ യഹോവ ആവശ്യപ്പെട്ടിരുന്നു; പകരം അവർ എല്ലാവരെയും സഹോദരന്മാരായി കാണണമായിരുന്നു

    • മർ 10:35-45—അധികാരസ്ഥാനത്തോടുള്ള അപ്പോസ്‌തലന്മാരുടെ അമിതമായ ആഗ്രഹത്തെ യേശു തിരുത്തി (“അവരുടെ മേൽ ആധിപത്യം നടത്തുന്നെന്ന്‌” എന്ന മർ 10:42-ന്റെ പഠനക്കുറിപ്പ്‌ കാണുക)

എങ്ങനെയുള്ള വ്യക്തിക്കാണു ദൈവത്തിന്റെ അംഗീകാരം ലഭിക്കുന്നത്‌?

സാമൂഹികപരിഷ്‌കരണ മുന്നേറ്റങ്ങളിൽ ക്രിസ്‌ത്യാനികൾ ഉൾപ്പെടണോ?

എഫ 6:5-9; 1തിമ 6:1, 2

  • ബൈബിൾ വിവരണങ്ങൾ:

    • യോഹ 6:14, 15—സാമൂഹികമുന്നേറ്റങ്ങളിൽ യേശു ഒരു നല്ല പങ്കു വഹിക്കുമെന്ന്‌ അന്നുള്ളവർ പ്രതീക്ഷിച്ചിരിക്കാം; രാജാവാകാനുള്ള അവരുടെ ക്ഷണം ഏതായാലും യേശു നിരസിച്ചു