സമൂഹത്തിലെ വേർതിരിവുകൾ
ഒരാളുടെ പണമോ വംശമോ പാരമ്പര്യമോ ദൈവത്തിന്റെ മുന്നിൽ അയാളെ ഉയർന്നവനാക്കുന്നുണ്ടോ?
പ്രവൃ 17:26, 27; റോമ 3:23-27; ഗല 2:6; 3:28
-
ബൈബിൾ വിവരണങ്ങൾ:
-
യോഹ 8:31-40—യേശുവിന്റെ കാലത്തെ ചില ജൂതന്മാർ തങ്ങൾ അബ്രാഹാമിന്റെ പാരമ്പര്യത്തിൽ ഉള്ളവരാണ് എന്നതിൽ അഹങ്കരിച്ചു. പക്ഷേ യേശു അവരെ തിരുത്തി; കാരണം അവർ അബ്രാഹാമിനെപ്പോലെ പ്രവർത്തിച്ചില്ല
-
മറ്റൊരു രാജ്യത്തിലോ വംശത്തിലോ ഉള്ളവരെ നമ്മളെക്കാൾ താഴ്ന്നവരായി കാണുന്നതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ?
-
ബൈബിൾ വിവരണങ്ങൾ:
-
യോന 4:1-11—നിനെവെയിലെ ആളുകൾ മറ്റൊരു ദേശക്കാർ ആയിരുന്നെങ്കിലും അവരോടു ദയ കാണിക്കാൻ യഹോവ ക്ഷമയോടെ യോന പ്രവാചകനെ പഠിപ്പിച്ചു
-
പ്രവൃ 10:1-8, 24-29, 34, 35—അപ്പോസ്തലനായ പത്രോസ് ജൂതന്മാരല്ലാത്തവരെ ശുദ്ധിയുള്ളവരായി കാണാൻ പഠിച്ചു. അതുകൊണ്ട് അദ്ദേഹത്തിനു കൊർന്നേല്യൊസിനെയും കുടുംബാംഗങ്ങളെയും ജനതകളിൽനിന്നുള്ള പരിച്ഛേദനയേൽക്കാത്ത ആദ്യത്തെ ക്രിസ്ത്യാനികളായിത്തീരാൻ സഹായിക്കാനായി
-
പണക്കാരായ ക്രിസ്ത്യാനികൾ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണെന്നു ചിന്തിക്കുന്നതോ പ്രത്യേകപരിഗണന വേണമെന്നു പ്രതീക്ഷിക്കുന്നതോ ശരിയാണോ?
ആവ 8:12-14; യിര 9:23, 24 കൂടെ കാണുക
പദവിയോ സ്ഥാനമോ ഒരാളെ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠനാക്കുന്നുണ്ടോ, അതു മറ്റുള്ളവരോട് അധികാരഭാവത്തോടെ ഇടപെടാനുള്ള അനുവാദം കൊടുക്കുന്നുണ്ടോ?
-
ബൈബിൾ വിവരണങ്ങൾ:
-
ആവ 17:18-20—ഇസ്രായേൽരാജാക്കന്മാർ ആരും ജനത്തെക്കാൾ ഉയർന്നവരാണു തങ്ങളെന്ന് വിചാരിക്കരുത് എന്ന് യഹോവ ആവശ്യപ്പെട്ടിരുന്നു; പകരം അവർ എല്ലാവരെയും സഹോദരന്മാരായി കാണണമായിരുന്നു
-
മർ 10:35-45—അധികാരസ്ഥാനത്തോടുള്ള അപ്പോസ്തലന്മാരുടെ അമിതമായ ആഗ്രഹത്തെ യേശു തിരുത്തി (“അവരുടെ മേൽ ആധിപത്യം നടത്തുന്നെന്ന്” എന്ന മർ 10:42-ന്റെ പഠനക്കുറിപ്പ് കാണുക)
-
എങ്ങനെയുള്ള വ്യക്തിക്കാണു ദൈവത്തിന്റെ അംഗീകാരം ലഭിക്കുന്നത്?
സാമൂഹികപരിഷ്കരണ മുന്നേറ്റങ്ങളിൽ ക്രിസ്ത്യാനികൾ ഉൾപ്പെടണോ?
-
ബൈബിൾ വിവരണങ്ങൾ:
-
യോഹ 6:14, 15—സാമൂഹികമുന്നേറ്റങ്ങളിൽ യേശു ഒരു നല്ല പങ്കു വഹിക്കുമെന്ന് അന്നുള്ളവർ പ്രതീക്ഷിച്ചിരിക്കാം; രാജാവാകാനുള്ള അവരുടെ ക്ഷണം ഏതായാലും യേശു നിരസിച്ചു
-