വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു അതുല്യ ഗ്രഹത്തിൽനിന്നുള്ള തെളിവ്‌

ഒരു അതുല്യ ഗ്രഹത്തിൽനിന്നുള്ള തെളിവ്‌

അധ്യായം 10

ഒരു അതുല്യ ഗ്രഹത്തിൽനിന്നുള്ള തെളിവ്‌

1, 2. നമ്മുടെ ഭൂഗ്രഹത്തെക്കുറിച്ച്‌ നിരീക്ഷകർ എന്താണു പറയുന്നത്‌?

 നമ്മുടെ ഭൂഗ്രഹം വാസ്‌തവത്തിൽ ഒരു അത്ഭുതമാണ്‌—ശൂന്യാകാശത്തിലെ ഒരു അപൂർവ, സുന്ദര രത്‌നമാണ്‌. ബഹിരാകാശത്തുനിന്നു നോക്കിയപ്പോൾ നീലാകാശങ്ങളാലും വെൺമേഘങ്ങളാലും ആവരണം ചെയ്യപ്പെട്ട ഭൂമി “തങ്ങൾ കണ്ടിട്ടുള്ളതിൽ വെച്ച്‌ ഏറ്റവും ആകർഷണീയമായ വസ്‌തുവായിരുന്നു” എന്ന്‌ ബഹിരാകാശ സഞ്ചാരികൾ റിപ്പോർട്ടു ചെയ്‌തിരിക്കുന്നു.1

2 എന്നാൽ, ഭൂമിയുടെ സവിശേഷതകൾ വെറും സൗന്ദര്യത്തിൽ ഒതുങ്ങി നിൽക്കുന്നില്ല. “മനസ്സിലാക്കാനുള്ള നമ്മുടെ സകല ശ്രമങ്ങളെയും മറികടക്കുന്ന പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശാസ്‌ത്രപ്രഹേളികയാണു ഭൂമി” എന്ന്‌ ലൂയിസ്‌ തോമസ്‌ ഡിസ്‌കവറിൽ എഴുതി. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ആവശ്യമായ ഓക്‌സിജൻ സ്വയം നിർമിച്ചു ശ്വസിക്കുന്ന, വായുവിലുള്ള സ്വന്തം നൈട്രജനെ സ്വന്തം മണ്ണിൽ നിക്ഷേപിക്കുന്ന, സ്വന്തം കാലാവസ്ഥ സൃഷ്ടിക്കുന്ന, സ്വന്തം അന്തരീക്ഷമാകുന്ന നീലക്കുമിളയാൽ കവചിതമായി സൂര്യനു ചുറ്റും ഒഴുകിനീങ്ങുന്ന അതിമനോഹരമായ ഈ വസ്‌തു എത്ര വിചിത്രവും പകിട്ടേറിയതും അത്ഭുതസ്‌തബ്ധമാക്കുന്നതും ആണെന്ന്‌ നാമിപ്പോൾ മനസ്സിലാക്കിത്തുടങ്ങുന്നതേയുള്ളൂ.”2

3. ഭൂമി എന്ന പുസ്‌തകം നമ്മുടെ ഗ്രഹത്തെക്കുറിച്ച്‌ എന്തു പറയുന്നു, എന്തുകൊണ്ട്‌?

3 പിൻവരുന്ന വസ്‌തുതയും രസാവഹമാണ്‌: നമ്മുടെ സൗരയൂഥത്തിലെ സകല ഗ്രഹങ്ങളിലുംവെച്ച്‌ ഭൂമിയിൽ മാത്രമേ ശാസ്‌ത്രജ്ഞന്മാർ ജീവൻ കണ്ടെത്തിയിട്ടുള്ളൂ. എത്ര അത്ഭുതകരവും സമൃദ്ധവുമായ ജീവ വൈവിധ്യങ്ങളാണ്‌ ഇവിടെയുള്ളത്‌—അതിസൂക്ഷ്‌മജീവികൾ, ഷഡ്‌പദങ്ങൾ, സസ്യങ്ങൾ, മത്സ്യങ്ങൾ, പക്ഷികൾ, ജന്തുക്കൾ, മനുഷ്യർ. കൂടാതെ, ആ ജീവജാലങ്ങളെ മുഴുവൻ നിലനിർത്തുന്നതിന്‌ ആവശ്യമായ സകലതും ഉൾക്കൊള്ളുന്ന സമ്പത്തിന്റെ ഒരു വൻ കലവറയാണു ഭൂമി. സത്യത്തിൽ, ഭൂമി (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പ്രസ്‌താവിച്ചതുപോലെ “ഭൂമി പ്രപഞ്ചത്തിലെ അത്ഭുതമാണ്‌, അതുല്യമായ ഒരു ഗോളമാണ്‌.”3

4. ഭൂമി എത്ര അതുല്യമാണെന്നു കാണിക്കുന്നതിന്‌ ഏതു ദൃഷ്ടാന്തം ഉപയോഗിക്കാൻ കഴിയും, നാം എന്തു നിഗമനത്തിൽ എത്തിച്ചേരണം?

4 ഭൂമി എത്ര അതുല്യമാണെന്നു ദൃഷ്ടാന്തീകരിക്കുന്നതിന്‌, നിങ്ങൾ ജീവന്റെ യാതൊരു കണികയുമില്ലാത്ത തരിശായ ഒരു മരുഭൂമിയിൽ ആണെന്നു സങ്കൽപ്പിക്കുക. പെട്ടെന്ന്‌ നിങ്ങൾ മനോഹരമായ ഒരു വീട്ടിൽ എത്തിച്ചേരുന്നു. ആ വീടിന്‌ എയർകണ്ടീഷനിങ്ങും ചൂടാക്കുന്നതിനുള്ള സംവിധാനവും പൈപ്പ്‌ സൗകര്യവും വൈദ്യുതിയും ഉണ്ട്‌. അതിന്റെ ഫ്രിഡ്‌ജിലും അലമാരകളിലും നിറയെ ആഹാരമുണ്ട്‌. നിലവറയിൽ ഇന്ധനവും മറ്റു സാമഗ്രികളുമുണ്ട്‌. ഇപ്പോൾ, ഇത്തരമൊരു തരിശായ മരുഭൂമിയിൽ ഇതെല്ലാം എവിടെനിന്നു വന്നു എന്ന്‌ നിങ്ങൾ ആരോടെങ്കിലും ചോദിച്ചുവെന്നു കരുതുക. “അത്‌ കേവലം യാദൃച്ഛികമായി അവിടെ പ്രത്യക്ഷപ്പെട്ടു” എന്ന്‌ ആ വ്യക്തി ഉത്തരം പറഞ്ഞാൽ നിങ്ങൾ എന്തു വിചാരിക്കും? നിങ്ങൾ അതു വിശ്വസിക്കുമോ? അതോ അതിന്‌ ഒരു രൂപസംവിധായകനും നിർമാതാവും ഉണ്ടായിരുന്നുവെന്നു നിങ്ങൾ യാതൊരു സംശയവും കൂടാതെ നിഗമനം ചെയ്യുമോ?

5. ഏതു ബൈബിൾ ദൃഷ്ടാന്തം നമ്മുടെ ഭൂഗ്രഹത്തെ സംബന്ധിച്ചിടത്തോളം ഉചിതമാണ്‌?

5 ശാസ്‌ത്രജ്ഞന്മാർ സൂക്ഷ്‌മപരിശോധന നടത്തിയിട്ടുള്ള മറ്റു ഗ്രഹങ്ങളിലൊന്നും ജീവനില്ല. എന്നാൽ വെളിച്ചം, വായു, ചൂട്‌, വെള്ളം, ഭക്ഷണം ഇവയെല്ലാം തികച്ചും സന്തുലിതമായ അളവിൽ പ്രദാനംചെയ്യുന്ന വളരെ സങ്കീർണമായ സംവിധാനങ്ങളാൽ നിലനിർത്തപ്പെടുന്ന ഭൂമിയിൽ ജീവൻ സമൃദ്ധമായുണ്ട്‌. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ മനോഹരമായ ഒരു വീടുപോലെ, നമ്മുടെ ഭൂമി ജീവികളെ സുഖപ്രദമായി പാർപ്പിക്കുന്നതിനുവേണ്ടി പ്രത്യേകാൽ നിർമിക്കപ്പെട്ടതാണെന്ന്‌ അതിലെ സകല തെളിവുകളും സൂചിപ്പിക്കുന്നു. യുക്തിസഹമായി, ഒരു ബൈബിൾ എഴുത്തുകാരൻ ഇങ്ങനെ വാദിക്കുന്നു: “ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമെച്ചവൻ ദൈവം തന്നേ.” അതെ, അതിബൃഹത്തും ഏറെ വിസ്‌മയാവഹവുമായ “ഭവന”ത്തിന്‌—നമ്മുടെ ഭൂഗ്രഹത്തിന്‌—അസാധാരണ ബുദ്ധിശക്തിയുള്ള ഒരു രൂപസംവിധായകനും നിർമാതാവും ആവശ്യമാണ്‌, ആ നിർമാതാവാണ്‌ ദൈവം.—എബ്രായർ 3:4.

6. ഭൂഗ്രഹം ബുദ്ധിശക്തിയോടുകൂടിയ രൂപസംവിധാനത്തിന്റെ തെളിവു നൽകുന്നുവെന്നു ചിലർ സമ്മതിച്ചു പറഞ്ഞിരിക്കുന്നത്‌ എങ്ങനെ?

6 ശാസ്‌ത്രജ്ഞന്മാർ ഭൂഗ്രഹത്തെയും അതിലെ ജീവനെയും എത്രയധികം പരിശോധിക്കുന്നുവോ അത്രയധികം അത്‌ അതിഗംഭീരമായി രൂപസംവിധാനം ചെയ്യപ്പെട്ട ഒന്നാണെന്ന്‌ അവർ മനസ്സിലാക്കുന്നു. സയന്റിഫിക്ക്‌ അമേരിക്കൻ അത്ഭുതത്തോടെ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “പ്രപഞ്ചത്തിലേക്കു കണ്ണോടിക്കുമ്പോൾ ഭൗതികശാസ്‌ത്രത്തിലെയും ജ്യോതിശ്ശാസ്‌ത്രത്തിലെയും അനേകം യാദൃച്ഛിക സംഭവങ്ങൾ നമ്മുടെ പ്രയോജനത്തിനായി ഒന്നിച്ചു പ്രവർത്തിച്ചിരിക്കുന്നതായി നാം തിരിച്ചറിയുന്നു. ഇതു കാണുമ്പോൾ നമ്മുടെ വരവ്‌ പ്രപഞ്ചം പ്രതീക്ഷിച്ചിരുന്നില്ലേ എന്നു ചിന്തിക്കാൻ നാം പ്രേരിതരായേക്കാം.”4സയൻസ്‌ ന്യൂസ്‌ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “അത്തരം പ്രത്യേകമായ, കൃത്യതയുള്ള അവസ്ഥകൾ യാദൃച്ഛികമായി ഉളവാകാനുള്ള സാധ്യത ഇല്ലാത്തതു പോലെ തോന്നുന്നു.”5

സൂര്യനിൽനിന്നു കൃത്യമായ അകലം

7. ഭൂമിക്ക്‌ സൂര്യനിൽനിന്നു വെളിച്ചത്തിന്റെയും ചൂടിന്റെയും രൂപത്തിൽ കൃത്യമായ അളവിൽ ഊർജം ലഭിക്കുന്നത്‌ എങ്ങനെ?

7 ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിന്‌ അനിവാര്യമായ കൃത്യതയുള്ള അനേകം ഘടകങ്ങളിൽ ഒന്നാണ്‌ സൂര്യനിൽനിന്നു ലഭിക്കുന്ന വെളിച്ചത്തിന്റെയും ചൂടിന്റെയും അളവ്‌. ഭൂമിക്കു സൗരോർജത്തിന്റെ ചെറിയൊരു അംശം മാത്രമേ ലഭിക്കുന്നുള്ളൂ. എന്നിരുന്നാലും, അത്‌ ജീവൻ നിലനിർത്തുന്നതിന്‌ ആവശ്യമായ കൃത്യമായ അളവാണ്‌. ഭൂമി സൂര്യനിൽനിന്നു കൃത്യമായ അകലത്തിൽ ആയിരിക്കുന്നതാണ്‌ ഇതിനു കാരണം—ശരാശരി 15 കോടി കിലോമീറ്റർ. ഭൂമി സൂര്യനോടു വളരെ അടുത്തോ അതിൽനിന്നു കൂടുതൽ അകലെയോ ആയിരുന്നെങ്കിൽ ജീവന്റെ നിലനിൽപ്പ്‌ അസാധ്യമാകത്തക്കവിധം താപനില വളരെ ചൂടുള്ളതോ വളരെ തണുത്തതോ ആയിരിക്കുമായിരുന്നു.

8. സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണവേഗം വളരെ മർമപ്രധാനം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

8 ഭൂമി സൂര്യനെ വർഷത്തിൽ ഒരു പ്രാവശ്യം ചുറ്റുമ്പോൾ മണിക്കൂറിൽ ഏകദേശം 1,07,200 കിലോമീറ്റർ വേഗത്തിലാണ്‌ സഞ്ചരിക്കുന്നത്‌. അത്‌ സൂര്യന്റെ ഗുരുത്വാകർഷണ വലിവിനെ ചെറുത്തുനിൽക്കാനും ഭൂമിയെ ശരിയായ അകലത്തിൽ നിറുത്താനും ആവശ്യമായിരിക്കുന്ന കൃത്യമായ വേഗമാണ്‌. ആ വേഗം കുറവായിരുന്നെങ്കിൽ ഭൂമി സൂര്യനിലേക്കു വലിച്ചടുപ്പിക്കപ്പെടുമായിരുന്നു. ക്രമേണ, ഭൂമി, സൂര്യനോട്‌ ഏറ്റവും അടുത്തുള്ള ഗ്രഹമായ ബുധനെപ്പോലെ ചുട്ടുപൊള്ളുന്ന ഒരു പാഴ്‌നിലമായിത്തീർന്നേനെ. ബുധന്റെ പകൽ താപനില 315 ഡിഗ്രി സെൽഷ്യസിലും അധികമാണ്‌. എന്നാൽ, ഭൂമിയുടെ ഭ്രമണവേഗം കൂടുതലായിരുന്നെങ്കിൽ അത്‌ സൂര്യനിൽനിന്നു കൂടുതൽ അകന്നു പോകുകയും പ്ലൂട്ടോയെപ്പോലെ—ഭ്രമണപഥം സൂര്യനിൽനിന്ന്‌ ഏറ്റവും അകലെ ആയിരിക്കുന്ന ഗ്രഹം—മഞ്ഞുമൂടിയ ഒരു പാഴ്‌നിലം ആയിത്തീരുകയും ചെയ്യുമായിരുന്നു. പ്ലൂട്ടോയുടെ താപനില പൂജ്യം സെൽഷ്യസിൽനിന്ന്‌ ഏതാണ്ട്‌ 184 ഡിഗ്രി താഴെയാണ്‌.

9. ഭൂമി അതിന്റെ അക്ഷത്തിൽ ഒരു നിശ്ചിത ആവൃത്തിയിൽ ഭ്രമണംചെയ്യുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

9 കൂടാതെ, ഓരോ 24 മണിക്കൂറിലും ഭൂമി അതിന്റെ അക്ഷത്തിൽ ഒരു ഭ്രമണം പൂർത്തിയാക്കുന്നു. ഇത്‌ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ക്രമമായ ഘട്ടങ്ങൾ പ്രദാനംചെയ്യുന്നു. എന്നാൽ ഭൂമി അതിന്റെ അക്ഷത്തിൽ വർഷത്തിൽ ഒരു പ്രാവശ്യം മാത്രമേ ഭ്രമണം ചെയ്‌തിരുന്നുള്ളൂ എങ്കിലോ? വർഷം മുഴുവനും ഭൂമിയുടെ ഒരു വശം തന്നെ സൂര്യന്‌ അഭിമുഖമായി വരുമായിരുന്നു. അങ്ങനെ, സാധ്യതയനുസരിച്ച്‌ ആ വശം തീച്ചൂളപോലെ ചുട്ടുപഴുത്ത ഒരു മണലാരണ്യം ആയിത്തീർന്നേനെ. അതേസമയം സൂര്യനിൽനിന്നു മറഞ്ഞിരിക്കുന്ന വശം സാധ്യതയനുസരിച്ചു പൂജ്യത്തിലും കുറഞ്ഞ താപനിലയുള്ള ഒരു പാഴ്‌നിലം ആയിത്തീരുകയും ചെയ്യുമായിരുന്നു. അങ്ങേയറ്റം പ്രതികൂലമായ ഇത്തരം സാഹചര്യങ്ങളിൽ ജീവിക്കാൻ കഴിയുന്ന ജീവികൾ ഉണ്ടെങ്കിൽത്തന്നെ അവയുടെ എണ്ണം നന്നേ കുറവായിരിക്കും.

10. ഭൂമിയുടെ ചെരിവ്‌ കാലാവസ്ഥയെയും വിളകളെയും ബാധിക്കുന്നത്‌ എങ്ങനെ?

10 ഭൂമി അതിന്റെ അക്ഷത്തിൽ ചുറ്റുമ്പോൾ അത്‌ സൂര്യനോടുള്ള ബന്ധത്തിൽ 23.5 ഡിഗ്രി ചെരിഞ്ഞിരിക്കുന്നു. ഭൂമിക്കു ചെരിവ്‌ ഇല്ലായിരുന്നെങ്കിൽ ഋതുഭേദം ഉണ്ടായിരിക്കുമായിരുന്നില്ല. കാലാവസ്ഥ എല്ലായ്‌പോഴും ഒന്നുതന്നെ ആയിരുന്നേനെ. ഈ അവസ്ഥയിൽ ജീവിക്കുക സാധ്യമാണെങ്കിലും, ജീവിതത്തിന്‌ ഇപ്പോഴുള്ളത്ര ആസ്വാദ്യത ഉണ്ടായിരിക്കുകയില്ല. മാത്രമല്ല പല സ്ഥലങ്ങളിലും ഇപ്പോഴുള്ള വിള പരിവൃത്തികൾക്കു പാടേ മാറ്റം സംഭവിക്കുകയും ചെയ്യും. ഭൂമി വളരെയധികം ചെരിഞ്ഞത്‌ ആയിരുന്നെങ്കിൽ അത്യുഷ്‌ണമുള്ള വേനൽക്കാലങ്ങളും അതിശൈത്യമുള്ള ശീതകാലങ്ങളും ഉണ്ടായിരിക്കുമായിരുന്നു. എന്നാൽ 23.5 ഡിഗ്രി ചെരിവ്‌ രസകരമായ വൈവിധ്യത്തോടുകൂടിയ കൗതുകകരമായ ഋതുഭേദം സാധ്യമാക്കുന്നു. ചെടികളും വൃക്ഷങ്ങളും ഉണരുകയും മനോഹര കുസുമങ്ങൾ ഇതൾവിരിയുകയും ചെയ്യുന്ന നവോന്മേഷപ്രദമായ വസന്തകാലങ്ങളും പുറത്തെ പണികൾക്ക്‌ ഏറ്റവും അനുയോജ്യമായ ഊഷ്‌മള വേനൽക്കാലങ്ങളും നിറംമാറുന്ന ഇലകളുടെ പകിട്ടേറിയ പ്രദർശനം കാഴ്‌ചവെക്കുന്ന പ്രസന്നമായ ശരത്‌കാലവും മഞ്ഞിൻപുതപ്പണിഞ്ഞുനിൽക്കുന്ന പർവതങ്ങളുടെയും കാനനങ്ങളുടെയും വയലേലകളുടെയും സുന്ദരദൃശ്യങ്ങളോടുകൂടിയ ഹേമന്തങ്ങളും ഭൂമിയിൽ പല ഭാഗങ്ങളിലുമുണ്ട്‌.

നമ്മുടെ വിസ്‌മയാവഹമായ അന്തരീക്ഷം

11. ഭൗമാന്തരീക്ഷത്തെ അതുല്യമാക്കുന്നത്‌ എന്ത്‌?

11 നമ്മുടെ ഭൂമിക്കു ചുറ്റുമുള്ള അന്തരീക്ഷവും അതുല്യമാണ്‌—അത്‌ വാസ്‌തവത്തിൽ വിസ്‌മയാവഹമാണ്‌. നമ്മുടെ സൗരയൂഥത്തിലെ മറ്റൊരു ഗ്രഹത്തിനും അതില്ല. ചന്ദ്രനും അതില്ല. അതുകൊണ്ടാണ്‌ അവിടേക്കു പോകുമ്പോൾ ബഹിരാകാശസഞ്ചാരികൾക്കു ബഹിരാകാശക്കുപ്പായങ്ങൾ ധരിക്കേണ്ടിവരുന്നത്‌. എന്നാൽ ഭൂമിയിൽ അത്തരം കുപ്പായങ്ങളുടെയൊന്നും ആവശ്യമില്ല, കാരണം നമ്മുടെ അന്തരീക്ഷം ജീവന്‌ തികച്ചും അനിവാര്യമായ വാതകങ്ങളുടെ കൃത്യമായ അനുപാതം ഉൾക്കൊള്ളുന്നു. ഈ വാതകങ്ങളിൽ ചിലത്‌ അവയിൽത്തന്നെ മാരകമാണ്‌. എന്നാൽ ഈ വാതകങ്ങൾ വായുവിൽ സുരക്ഷിത അനുപാതത്തിൽ കാണപ്പെടുന്നതുകൊണ്ട്‌ അവ ശ്വസിക്കുന്നത്‌ നമുക്ക്‌ ഒരുപ്രകാരത്തിലും ദോഷം ചെയ്യുന്നില്ല.

12. (എ) നമ്മുടെ അന്തരീക്ഷത്തിൽ ഓക്‌സിജൻ കൃത്യമായ അളവിലാണ്‌ ഉള്ളതെന്ന്‌ എന്തു പ്രകടമാക്കുന്നു? (ബി) നൈട്രജന്‌ എന്ത്‌ ജീവത്‌പ്രധാനമായ ധർമമാണുള്ളത്‌?

12 ഈ വാതകങ്ങളിൽ ഒന്നാണ്‌ ഓക്‌സിജൻ, അത്‌ നാം ശ്വസിക്കുന്ന വായുവിന്റെ 21 ശതമാനം വരും. അതില്ലെങ്കിൽ മനുഷ്യരും ജന്തുക്കളും മിനിട്ടുകൾക്കുള്ളിൽ ചത്തൊടുങ്ങും. എന്നാൽ ഓക്‌സിജൻ വളരെ അധികമായാൽ അത്‌ നമ്മുടെ നിലനിൽപ്പിനെ അപകടപ്പെടുത്തും. എന്തുകൊണ്ട്‌? ശുദ്ധ ഓക്‌സിജൻ ഏറെനേരം ശ്വസിക്കുന്നത്‌ വിഷകരമാണ്‌. കൂടാതെ, ഓക്‌സിജന്റെ അളവ്‌ എത്ര കൂടുതലാണോ അത്ര എളുപ്പത്തിൽ സാധനങ്ങൾ കത്തുന്നു. അന്തരീക്ഷത്തിൽ വളരെയധികം ഓക്‌സിജൻ ഉണ്ടെങ്കിൽ തീപിടിക്കുന്ന പദാർഥങ്ങൾ കൂടുതൽ ജ്വലനശേഷി ഉള്ളവ ആയിത്തീരും. തീ വേഗം ആളിക്കത്തുകയും അണയ്‌ക്കാൻ ബുദ്ധിമുട്ടായി തീരുകയും ചെയ്യും. ഇതൊന്നും സംഭവിക്കാൻ ഇടയാകാത്ത വിധം, ഓക്‌സിജൻ മറ്റു വാതകങ്ങളാൽ, പ്രത്യേകിച്ച്‌ നൈട്രജനാൽ, നേർപ്പിക്കപ്പെട്ടിരിക്കുന്നു. നൈട്രജൻ അന്തരീക്ഷത്തിന്റെ 78 ശതമാനം വരും. എന്നാൽ നൈട്രജൻ നേർപ്പിക്കുന്ന ഒരു വാതകം മാത്രമല്ല. ഇടിമിന്നലുകളുടെ സമയത്ത്‌ ഭൂവ്യാപകമായി ഓരോ ദിവസവും ദശലക്ഷക്കണക്കിനു മിന്നൽപ്പിണരുകൾ ഉണ്ടാകുന്നു. ഈ മിന്നലുകൾ നൈട്രജനിൽ കുറെ ഓക്‌സിജനുമായി സംയോജിക്കുന്നതിന്‌ ഇടയാക്കുന്നു. ഇങ്ങനെ ഉത്‌പാദിപ്പിക്കപ്പെടുന്ന സംയുക്തങ്ങൾ മഴയിലൂടെ ഭൂമിയിൽ എത്തിച്ചേരുകയും സസ്യങ്ങൾ അവയെ വളമായി ഉപയോഗിക്കുകയും ചെയ്യുന്നു.

13. കാർബൺ ഡൈ ഓക്‌സൈഡിന്റെ കൃത്യമായ അളവ്‌ ജീവ പരിവൃത്തിയിൽ എന്തു പങ്കു വഹിക്കുന്നു?

13 അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്‌സൈഡ്‌ ഒരു ശതമാനത്തിൽ താഴയേ ഉള്ളൂ. അത്രയും കുറഞ്ഞ അളവിലുള്ള ആ വാതകത്തിന്‌ എന്തെങ്കിലും ധർമം നിർവഹിക്കാനുണ്ടോ? അതില്ലെങ്കിൽ സസ്യജീവൻ നശിക്കും. കാർബൺ ഡൈ ഓക്‌സൈഡ്‌ സ്വീകരിച്ചാൽ മാത്രമേ സസ്യങ്ങൾക്ക്‌ ഓക്‌സിജൻ പകരം നൽകാനാവൂ. മനുഷ്യരും ജന്തുക്കളും ഓക്‌സിജൻ ശ്വസിക്കുകയും കാർബൺ ഡൈ ഓക്‌സൈഡ്‌ നിശ്വസിക്കുകയും ചെയ്യുന്നു. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവു വർധിച്ചാൽ അതു മനുഷ്യർക്കും ജന്തുക്കൾക്കും ഹാനികരമായേക്കാം. കുറഞ്ഞാലോ, അതിനു സസ്യജീവനെ നിലനിർത്താനും കഴിയില്ല. സസ്യ-ജന്തു ജാലങ്ങൾക്കും മനുഷ്യർക്കും വേണ്ടി ക്രമീകരിക്കപ്പെട്ടിരിക്കുന്ന, സ്വയം നിലനിർത്തപ്പെടുന്ന ഈ പരിവൃത്തി എത്ര അത്ഭുതകരവും കൃത്യതയുള്ളതും ആണ്‌!

14, 15. അന്തരീക്ഷം ഒരു സംരക്ഷക കവചമായി പ്രവർത്തിക്കുന്നത്‌ എങ്ങനെ?

14 അന്തരീക്ഷം ജീവൻ നിലനിർത്തുന്നതിലുമധികം ചെയ്യുന്നു. അത്‌ ഒരു സംരക്ഷക കവചമായും വർത്തിക്കുന്നു. നിലത്തുനിന്ന്‌ ഏതാണ്ട്‌ 24 കിലോമീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഓസോൺ വാതകത്തിന്റെ ഒരു നേർത്ത പാളി സൂര്യനിൽനിന്നുള്ള ഹാനികരമായ വികിരണത്തെ അരിച്ചുമാറ്റുന്നു. ഈ ഓസോൺ പാളി ഇല്ലെങ്കിൽ അത്തരം വികിരണത്തിനു ഭൂമിയിലെ ജീവനെ നശിപ്പിക്കാൻ കഴിയും. കൂടാതെ, അന്തരീക്ഷം ഉൽക്കകളിൽനിന്നു ഭൂമിയെ സംരക്ഷിക്കുന്നു. മിക്ക ഉൽക്കകളും ഒരിക്കലും ഭൂമിയിൽ എത്തിച്ചേരുന്നില്ല, പകരം കൊള്ളിമീനുകളായി നമുക്കു ദൃശ്യമാകുക മാത്രം ചെയ്യുന്നു. അന്തരീക്ഷത്തിലൂടെ നിപതിക്കവെ ഉൽക്കകൾ കത്തിപ്പോകുന്നതാണ്‌ ഇതിനു കാരണം. അല്ലാത്തപക്ഷം, ദശലക്ഷക്കണക്കിന്‌ ഉൽക്കകൾ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും വന്നു പതിക്കുകയും ജീവനും വസ്‌തുവിനും വ്യാപകമായ നാശം വരുത്തിവെക്കുകയും ചെയ്യും.

15 ഒരു സംരക്ഷക കവചമായി വർത്തിക്കുന്നതിനു പുറമേ, അന്തരീക്ഷം, ഭൂമിയുടെ ചൂട്‌ ബഹിരാകാശത്തിന്റെ തണുപ്പു മൂലം നഷ്ടപ്പെട്ടുപോകാതെ സൂക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ, അന്തരീക്ഷംതന്നെ ബഹിരാകാശത്തിലേക്കു വലിച്ചെടുക്കപ്പെടാതവണ്ണം ഭൂമിയുടെ ഗുരുത്വാകർഷണ വലിവ്‌ അതിനെ സംരക്ഷിക്കുന്നു. ഈ ഗുരുത്വാകർഷണം ഇതിനു മതിയായ വിധം ശക്തമാണ്‌. എന്നാൽ, നമ്മുടെ ചലനസ്വാതന്ത്ര്യം നഷ്ടപ്പെടത്തക്കവിധം ശക്തമല്ലതാനും.

16. ആകാശത്തിന്റെ അഴകിനെക്കുറിച്ച്‌ എന്തു പറയാൻ കഴിയും?

16 അന്തരീക്ഷം ജീവജാലങ്ങളുടെ നിലനിൽപ്പിന്‌ മർമപ്രധാനമാണെന്നു മാത്രമല്ല, അത്‌ ആകാശത്തിലെ മനോഹരമായ വർണഭേദങ്ങൾക്കും ഇടയാക്കുന്നു. നിറംമാറുന്ന ആകാശത്തിന്റെ വ്യാപ്‌തിയും ഗാംഭീര്യവും ഭാവനാതീതമാണ്‌. അതിന്റെ അനന്ത പ്രൗഢവും വർണക്കൊഴുപ്പാർന്നതുമായ വിശാലദൃശ്യങ്ങളാൽ ഭൂമി ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. കിഴക്ക്‌ ഒരു സുവർണ ദീപ്‌തി അരുണോദയത്തെ വിളിച്ചറിയിക്കുമ്പോൾ പാടലവർണം, പിംഗലവർണം, ചെമപ്പ്‌, നീലാരുണവർണം എന്നിവ ഉജ്ജ്വലമായി പ്രദർശിപ്പിച്ചുകൊണ്ടു പടിഞ്ഞാറൻ ചക്രവാളം പകലിനോടു വിടപറയുന്നു. പഞ്ഞിക്കെട്ടുപോലുള്ള വെൺമേഘങ്ങൾ ഒരു സുന്ദര വസന്തത്തെയോ വേനൽനാളിനെയോ വിളിച്ചറിയിക്കുമ്പോൾ ആട്ടിൻരോമംപോലുള്ള മേഘങ്ങളുടെ ഒരു ശരത്‌കാല മേൽപ്പുടവ ശൈത്യകാലം സമീപിക്കുകയാണെന്നു പറയുന്നു. നിശാനഭസ്സ്‌ അതിന്റെ താരകപ്രൗഢിയിൽ അതിശോഭനമാണ്‌, നിലാവുള്ള ഒരു രാത്രിക്ക്‌ തനതായ സൗന്ദര്യമുണ്ട്‌.

17. ഒരു ലേഖകൻ ആകാശത്തെക്കുറിച്ച്‌ എന്ത്‌ അഭിപ്രായപ്പെട്ടു, ബഹുമതി ആർക്കുള്ളതാണ്‌?

17 എല്ലാ വിധങ്ങളിലും നമ്മുടെ ഭൗമാന്തരീക്ഷം എത്ര വിസ്‌മയാവഹമായ ഒരു കരുതലാണ്‌! ദ ന്യൂ ഇംഗ്ലണ്ട്‌ ജേർണൽ ഓഫ്‌ മെഡിസിനിലെ ഒരു ലേഖകൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “മൊത്തത്തിൽ പറഞ്ഞാൽ ആകാശം അത്ഭുതകരമായ ഒരു സൃഷ്ടിയാണ്‌. പ്രകൃതിയിലെ മറ്റെന്തിനെയും പോലെതന്നെ ആകാശവും അതിന്റെ രൂപകൽപ്പനയ്‌ക്കു പിന്നിലെ ഉദ്ദേശ്യം യാതൊരു പിഴവും കൂടാതെ നിറവേറ്റുന്നു. ഒരു സ്ഥലത്തുള്ള മേഘത്തെ മറ്റൊരിടത്തേക്ക്‌ വല്ലപ്പോഴുമൊന്നു മാറ്റിയാൽ കൊള്ളാമെന്നു ചിന്തിക്കുന്നതിൽ അധികമായി ആകാശത്തെ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗത്തെക്കുറിച്ചും നമുക്കാർക്കും വിഭാവന ചെയ്യാൻ കഴിയുമെന്ന്‌ എനിക്കു തോന്നുന്നില്ല.”6 അദ്ദേഹത്തിന്റെ ഈ പ്രസ്‌താവന, അത്തരം അത്ഭുതകരമായ കാര്യങ്ങളെ കുറിച്ച്‌ ഒരു മനുഷ്യൻ സഹസ്രാബ്ദങ്ങൾക്കുമുമ്പ്‌ പറഞ്ഞ വാക്കുകൾ നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു—അവ “ജ്ഞാനസമ്പൂർണ്ണനായവന്റെ അത്ഭുതങ്ങ”ളാണ്‌. തീർച്ചയായും “ആകാശങ്ങളുടെ സ്രഷ്ടാവും അവയെ വിരിക്കുന്ന മഹിമാധനനും” ആയവനെ കുറിച്ച്‌ അവൻ പരാമർശിക്കുകയായിരുന്നു.—ഇയ്യോബ്‌ 37:16; യെശയ്യാവു 42:5, NW.

ജലം—അത്ഭുതകരമായ ഒരു പദാർഥം

18. ജലത്തെ അസാധാരണമാക്കുന്ന അതിന്റെ ചില ഗുണങ്ങളേവ?

18 ജീവന്‌ അനിവാര്യമായിരിക്കുന്ന ഗുണധർമങ്ങളോടുകൂടിയ ജലത്തിന്റെ ഒരു വൻശേഖരം തന്നെ ഭൂമിയിലുണ്ട്‌. അത്‌ മറ്റേതു പദാർഥത്തെക്കാളും സമൃദ്ധമാണ്‌. അത്‌ വാതകമായും (നീരാവി) ദ്രാവകമായും (ജലം) ഖരമായും (ഐസ്‌) സ്ഥിതിചെയ്യുന്നു എന്നുള്ളത്‌ അതിന്റെ പ്രയോജനകരമായ അനേകം സവിശേഷതകളിൽ ഒന്നാണ്‌—ഇതെല്ലാം ഭൂമിയുടെ ഊഷ്‌മപരിധിക്കുള്ളിൽ സംഭവിക്കുന്നു. കൂടാതെ, മനുഷ്യർക്കും ജന്തുക്കൾക്കും സസ്യങ്ങൾക്കും ആവശ്യമായ ആയിരക്കണക്കിന്‌ അസംസ്‌കൃത പദാർഥങ്ങൾ രക്തമോ കറയോ പോലെയുള്ള ഒരു ദ്രാവകത്തിലൂടെ വഹിക്കപ്പെടേണ്ടിയിരിക്കുന്നു. ജലം ഇതിന്‌ ഏറ്റവും പറ്റിയതാണ്‌, കാരണം അത്‌ മറ്റേതു ദ്രാവകം ലയിപ്പിക്കുന്നതിലുമധികം പദാർഥങ്ങളെ ലയിപ്പിക്കുന്നു. വെള്ളം കൂടാതെ ജീവികളിൽ പോഷണ പ്രക്രിയ നടക്കുകയില്ല. കാരണം ജീവികൾ അവ കഴിക്കുന്ന പദാർഥങ്ങൾ ലയിപ്പിക്കുന്നതിനു ജലത്തെ ആശ്രയിക്കുന്നു.

19. തണുത്തുറയുന്ന ജലത്തിന്‌ അസാധാരണമായ എന്തു ഗുണമുണ്ട്‌, അതു വളരെ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

19 ജലം തണുത്തുറയുന്ന വിധവും അത്ഭുതകരമാണ്‌. തടാകങ്ങളിലെയും കടലുകളിലെയും ജലം തണുക്കുമ്പോൾ അതിന്റെ ഭാരം വർധിക്കുകയും അതു താഴുകയും ചെയ്യുന്നു. ഇത്‌ ഭാരംകുറഞ്ഞ, ചൂടുകൂടിയ ജലത്തെ മുകളിലേക്ക്‌ ഉയർത്തുന്നു. എന്നാൽ ജലം ഹിമാങ്കത്തെ സമീപിക്കുമ്പോൾ ഇതിനു നേർ വിപരീതമായ ഒരു പ്രക്രിയ നടക്കുന്നു! തണുപ്പുകൂടിയ ജലം ഇപ്പോൾ ഭാരം കുറഞ്ഞത്‌ ആയിത്തീരുകയും ഉയരുകയും ചെയ്യുന്നു. അത്‌ ഐസായി തണുത്തുറയുമ്പോൾ പൊങ്ങിക്കിടക്കുന്നു. ഈ ഐസ്‌ ഒരു രോധകമായി പ്രവർത്തിച്ചുകൊണ്ട്‌ അടിയിലെ കൂടുതൽ ആഴത്തിലുള്ള ജലത്തെ തണുത്തുറയാതെ സൂക്ഷിക്കുകയും അങ്ങനെ സമുദ്രജീവനെ സംരക്ഷിക്കുകയും ചെയ്യുന്നു. ഈ അതുല്യ സവിശേഷത ഇല്ലെങ്കിൽ ഓരോ ശൈത്യത്തിലും കൂടുതൽ കൂടുതൽ ഐസ്‌ അടിയിലേക്കു താഴുകയും തുടർന്നുവരുന്ന വേനൽക്കാലത്ത്‌ സൂര്യരശ്‌മികൾക്ക്‌ അവയെ ഉരുക്കാൻ കഴിയാതെ വരുകയും ചെയ്യും. അങ്ങനെ, നദികളിലെയും തടാകങ്ങളിലെയും സമുദ്രങ്ങളിലെപ്പോലും ജലത്തിലധികവും താമസിയാതെ ഐസുകട്ട ആയിത്തീരും. ഭൂമി ജീവയോഗ്യമല്ലാത്ത ഒരു ഹിമാവൃത ഗ്രഹമായി മാറുകയും ചെയ്യും.

20. മഴയുണ്ടാകുന്നത്‌ എങ്ങനെ, മഴത്തുള്ളികളുടെ വലുപ്പം ചിന്താപൂർവകമായ രൂപസംവിധാനത്തിന്റെ തെളിവായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

20 നദികളോ തടാകങ്ങളോ സമുദ്രങ്ങളോ അടുത്തില്ലാത്ത പ്രദേശങ്ങളിൽ, ജീവന്റെ നിലനിൽപ്പിന്‌ അനിവാര്യമായ ജലം ലഭിക്കുന്ന വിധവും അത്ഭുതകരമാണ്‌. ഓരോ സെക്കന്റിലും സൂര്യതാപം സഹസ്രകോടിക്കണക്കിനു ലിറ്റർ ജലം ബാഷ്‌പീകരിക്കുന്നു. വായുവിനെക്കാൾ ഭാരംകുറഞ്ഞ ഈ ബാഷ്‌പം മുകളിലേക്ക്‌ ഉയരുകയും ആകാശത്തിൽ മേഘങ്ങളായി രൂപംകൊള്ളുകയും ചെയ്യുന്നു. കാറ്റിന്റെയും വായുവിന്റെയും പ്രവാഹത്തിൽപ്പെട്ടു നീങ്ങുന്ന ഈ മേഘങ്ങളിലെ ഈർപ്പം ശരിയായ അവസ്ഥകളിൽ മഴയായി പെയ്യുന്നു. മഴത്തുള്ളികൾക്ക്‌ ഒരു നിശ്ചിത വലുപ്പമേ ഉള്ളൂ. അവ ഒരുപാട്‌ വലുപ്പമുള്ളവ ആയിരുന്നെങ്കിലോ? അത്‌ വിനാശകം ആയിരിക്കുമായിരുന്നു! എന്നാൽ മഴ സാധാരണമായി ഒരു പുൽത്തുരുമ്പിനെയോ അതിലോലമായ പുഷ്‌പത്തെയോപോലും നോവിക്കുന്നില്ല. ഇതു സാധ്യമായിത്തീരുന്നത്‌ മഴത്തുള്ളികൾ ശരിയായ വലുപ്പത്തിലുള്ളവ ആയതുകൊണ്ടാണ്‌. എത്ര വിദഗ്‌ധവും പരിഗണനയോടു കൂടിയതുമായ രൂപസംവിധാനമാണു ജലത്തിൽ ദൃശ്യമായിരിക്കുന്നത്‌!—സങ്കീർത്തനം 104:1, 10-15; സഭാപ്രസംഗി 1:7.

“ഫലഭൂയിഷ്‌ഠമായ ഭൂമി”

21, 22. “ഫലഭൂയിഷ്‌ഠമായ ഭൂമി”യുടെ ഘടനയിൽ എന്തു ജ്ഞാനം പ്രകടമാണ്‌?

21 ബൈബിൾ എഴുത്തുകാരിൽ ഒരാൾ ദൈവത്തെ “ഫലഭൂയിഷ്‌ഠമായ ഭൂമിയെ തന്റെ ജ്ഞാനത്താൽ ഉറപ്പായി സ്ഥാപിക്കുന്നവൻ” എന്നു വർണിക്കുന്നു. (യിരെമ്യാവു 10:12, NW) ഈ “ഫലഭൂയിഷ്‌ഠമായ ഭൂമി”—ഭൂഗ്രഹത്തിലെ മണ്ണ്‌—നമ്മിൽ മതിപ്പുണർത്തുന്നതാണ്‌. അതിന്റെ ഘടനയിൽ ജ്ഞാനം പ്രകടമാണ്‌. സസ്യവളർച്ചയ്‌ക്ക്‌ അനിവാര്യമായ ഗുണങ്ങൾ മണ്ണിനുണ്ട്‌. പ്രകാശത്തിന്റെ സാന്നിധ്യത്തിൽ സസ്യങ്ങൾ മണ്ണിലെ പോഷകങ്ങളെയും ജലത്തെയും വായുവിൽനിന്നുള്ള കാർബൺ ഡൈ ഓക്‌സൈഡുമായി കൂട്ടിച്ചേർത്ത്‌ ഭക്ഷണം ഉത്‌പാദിപ്പിക്കുന്നു.—യെഹെസ്‌കേൽ 34:26, 27 താരതമ്യം ചെയ്യുക.

22 മനുഷ്യർക്കും ജന്തുക്കൾക്കും ജീവൻ നിലനിർത്താൻ ആവശ്യമായ രാസമൂലകങ്ങൾ മണ്ണിലുണ്ട്‌. എന്നാൽ ആദ്യം സസ്യങ്ങൾ ഈ മൂലകങ്ങളെ ശരീരത്തിനു ദഹിപ്പിക്കാൻ കഴിയുന്ന രൂപങ്ങളിലാക്കേണ്ടതുണ്ട്‌. വളരെ ചെറിയ ജീവികൾ ഇതിൽ അവയെ സഹായിക്കുന്നു. വെറും ഒരു സ്‌പൂൺ മണ്ണിൽ ഇത്തരം ദശലക്ഷക്കണക്കിന്‌ ജീവികളെ കാണാൻ കഴിയും! അവ എണ്ണമറ്റ വ്യത്യസ്‌ത രൂപമാതൃകകളിലുണ്ട്‌. അവ ഓരോന്നും കരിയിലകൾ, പുല്ല്‌, മറ്റു പാഴ്‌വസ്‌തുക്കൾ എന്നിവയെ ഉപയോഗയോഗ്യമായ രൂപത്തിലേക്കു തിരികെകൊണ്ടുവരുകയോ വായുവും വെള്ളവും കടക്കത്തക്കവിധം മണ്ണ്‌ ഇളക്കി കൊടുക്കുകയോ ചെയ്യുന്നു. ചില ബാക്ടീരിയകൾ നൈട്രജനെ സസ്യവളർച്ചയ്‌ക്ക്‌ ആവശ്യമായ സംയുക്തങ്ങളാക്കി മാറ്റുന്നു. മണ്ണിൽ പൊത്തുണ്ടാക്കി ജീവിക്കുന്ന പുഴുക്കളും ഷഡ്‌പദങ്ങളും അടിമണ്ണിന്റെ തരികൾ ഉപരിതലത്തിലേക്കു തുടർച്ചയായി കൊണ്ടുവന്നുകൊണ്ടിരിക്കുന്നതിന്റെ ഫലമായി മേൽമണ്ണിന്റെ ഗുണം മെച്ചപ്പെടുന്നു.

23. മണ്ണിനു പൂർവസ്ഥിതി പ്രാപിക്കുന്നതിനുള്ള എന്തു പ്രാപ്‌തിയാണുള്ളത്‌?

23 മനുഷ്യന്റെ ദുരുപയോഗത്താലും മറ്റും പലപ്പോഴും മണ്ണിന്റെ ഗുണമേന്മ നഷ്ടപ്പെടുന്നു എന്നുള്ളതു സത്യമാണ്‌. എന്നാൽ ഈ അവസ്ഥ എല്ലായ്‌പോഴും അങ്ങനെതന്നെ തുടരുന്നില്ല. ഭൂമിക്കു പൂർവസ്ഥിതി പ്രാപിക്കുന്നതിനുള്ള വിസ്‌മയാവഹമായ നൈസർഗിക പ്രാപ്‌തിയുണ്ട്‌. തീപിടിത്തമോ അഗ്നിപർവത സ്‌ഫോടനങ്ങളോ വിനാശം വിതച്ചിട്ടുള്ള സ്ഥലങ്ങളിൽ ഇതു കാണാൻ കഴിയും. ക്രമേണ, ഈ പ്രദേശങ്ങളിൽ വീണ്ടും സസ്യങ്ങൾ തഴച്ചുവളരുന്നു. അതുപോലെതന്നെ, മലിനീകരണം നിയന്ത്രിക്കപ്പെടുമ്പോൾ തരിശായ പാഴ്‌നിലമായി മാറിയിരുന്ന ഒരു പ്രദേശം പോലും പൂർവസ്ഥിതി പ്രാപിക്കുന്നു. എല്ലാറ്റിലും ഉപരിയായി, ഭൂമിയുടെ സ്രഷ്ടാവ്‌ മണ്ണിന്റെ ദുരുപയോഗത്തിനു പിന്നിലെ അടിസ്ഥാന പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനുവേണ്ടി “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാ”നും മനുഷ്യവർഗത്തിനുവേണ്ടി താൻ ആരംഭത്തിൽ തയ്യാറാക്കിയ നിത്യഭവനമായി അതിനെ നിലനിർത്താനും ഉദ്ദേശിച്ചിരിക്കുന്നു.—വെളിപ്പാടു 11:18; യെശയ്യാവു 45:18.

വെറും യാദൃച്ഛിക സംഭവമല്ല

24. മാർഗനിർദേശം കൂടാതെയുള്ള യാദൃച്ഛിക സംഭവത്തെക്കുറിച്ചു നമുക്ക്‌ എന്തു ചോദ്യങ്ങൾ ചോദിക്കാൻ കഴിയും?

24 മേൽവിവരിച്ച കാര്യങ്ങളുടെ വെളിച്ചത്തിൽ പരിചിന്തിക്കാനുള്ള ചില സംഗതികളിതാ: പ്രകാശത്തിന്റെയും ചൂടിന്റെയും രൂപത്തിലുള്ള ഊർജത്തിന്റെ ഉറവിടമായ സൂര്യനിൽനിന്നു ഭൂമിയെ കൃത്യമായ അകലത്തിൽ നിറുത്തിയതു മാർഗനിർദേശം കൂടാതെയുള്ള യാദൃച്ഛിക സംഭവമായിരുന്നോ? സൂര്യനുചുറ്റും ഭൂമി കൃത്യമായ വേഗത്തിൽ നീങ്ങാനും ഓരോ 24 മണിക്കൂറിലും അതിന്റെ അക്ഷത്തിൽ ഭ്രമണംചെയ്യാനും ശരിയായ ചെരിവു കോൺ ഉണ്ടായിരിക്കാനും ഇടയാക്കിയതു വെറും യാദൃച്ഛിക സംഭവമായിരുന്നോ? വാതകങ്ങളുടെ ശരിയായ മിശ്രിതമുള്ള, സംരക്ഷണാത്മകവും ജീവൻ നിലനിർത്തുന്നതുമായ ഒരു അന്തരീക്ഷം ഭൂമിക്കു പ്രദാനംചെയ്‌തതു യാദൃച്ഛിക സംഭവമായിരുന്നോ? ഭക്ഷണം ഉത്‌പാദിപ്പിക്കുന്നതിന്‌ ആവശ്യമായ ജലവും മണ്ണും ഭൂമിക്കു നൽകിയതു യാദൃച്ഛിക സംഭവമായിരുന്നോ? സ്വാദിഷ്‌ഠവും നിറക്കൊഴുപ്പാർന്നതുമായ വിവിധയിനം പഴങ്ങളും പച്ചക്കറികളും മറ്റ്‌ ആഹാരസാധനങ്ങളും പ്രദാനംചെയ്‌തതു യാദൃച്ഛിക സംഭവമായിരുന്നോ? ആകാശം, പർവതങ്ങൾ, അരുവികൾ, തടാകങ്ങൾ, പുഷ്‌പങ്ങൾ, ചെടികൾ, വൃക്ഷങ്ങൾ എന്നിവയിലും കൗതുകകരമായ മറ്റനേകം ജീവികളിലും ഇത്രയധികം മനോഹാരിത കുടികൊള്ളാൻ ഇടയാക്കിയതു യാദൃച്ഛിക സംഭവമായിരുന്നോ?

25. പല ആളുകളും നമ്മുടെ അതുല്യമായ ഗ്രഹത്തെക്കുറിച്ച്‌ എന്തു നിഗമനം ചെയ്‌തിരിക്കുന്നു?

25 ഇതെല്ലാം മാർഗനിർദേശം കൂടാതെയുള്ള യാദൃച്ഛിക സംഭവത്താൽ ഉളവാകുകയില്ലെന്ന്‌ പലരും നിഗമനം ചെയ്‌തിരിക്കുന്നു. പകരം, കരുതലും ബുദ്ധിശക്തിയും ഉൾപ്പെട്ട ഉദ്ദേശ്യപൂർവകമായ രൂപസംവിധാനത്തിന്റെ സുവ്യക്ത മുദ്ര അവർ എല്ലായിടത്തും കാണുന്നു. അതു തിരിച്ചറിഞ്ഞുകൊണ്ട്‌, ഗുണഭോക്താക്കൾ “ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടു”ക്കുന്നത്‌ ഉചിതം മാത്രമാണെന്ന്‌ അവർക്കു തോന്നുന്നു. എന്തുകൊണ്ടെന്നാൽ അവൻ “ആകാശവും ഭൂമിയും സമുദ്രവും നീരുറവുകളും ഉണ്ടാക്കിയവ”നാണ്‌.—വെളിപ്പാടു 14:7.

[അധ്യയന ചോദ്യങ്ങൾ]

[129-ാം പേജിലെ ആകർഷകവാക്യം]

“ഭൂമി പ്രപഞ്ചത്തിലെ അത്ഭുതമാണ്‌, അതുല്യമായ ഒരു ഗോളമാണ്‌”

[135-ാം പേജിലെ ആകർഷകവാക്യം]

ഓക്‌സിജൻ ഇല്ലെങ്കിൽ മനുഷ്യരും ജന്തുക്കളും മിനിട്ടുകൾക്കുള്ളിൽ ചത്തൊടുങ്ങും

[137-ാം പേജിലെ ആകർഷകവാക്യം]

“ആകാശം അത്ഭുതകരമായ ഒരു സൃഷ്ടിയാണ്‌”

[137-ാം പേജിലെ ആകർഷകവാക്യം]

വെള്ളമില്ലെങ്കിൽ ജന്തുക്കൾക്കും സസ്യങ്ങൾക്കും ആവശ്യമുള്ള പോഷകങ്ങൾ ലഭിക്കുകയില്ല

[141-ാം പേജിലെ ആകർഷകവാക്യം]

ഭൂമി ഉദ്ദേശ്യപൂർവകമായ രൂപസംവിധാനത്തിന്റെ സുവ്യക്ത മുദ്ര വഹിക്കുന്നു

[128-ാം പേജ്‌ നിറയെയുള്ള ചിത്രം]

[131-ാം പേജിലെ ചിത്രം]

ഭൂമിയുടെ ഭ്രമണവേഗം അതിനെ സൂര്യനിൽനിന്ന്‌ കൃത്യമായ അകലത്തിൽ നിറുത്തുന്നു

[136-ാം പേജിലെ ചിത്രം]

ഒരു നിശാനഭസ്സിന്‌ തനതായ സൗന്ദര്യം ഉണ്ട്‌

[138-ാം പേജിലെ ചിത്രം]

ജലം തണുക്കുമ്പോൾ താഴുന്നു, എന്നാൽ തണുത്തുറയുന്നതിനു തൊട്ടുമുമ്പ്‌ ഉയരുന്നു. ഇത്‌ ഭൂമി ഒരു തണുത്തുറഞ്ഞ ഗ്രഹമായിത്തീരുന്നതു തടയുന്നു

[139-ാം പേജിലെ ചിത്രം]

സൂര്യനിൽനിന്നുള്ള പ്രകാശവും വായുവിൽനിന്നുള്ള കാർബൺ ഡൈ ഓക്‌സൈഡും മണ്ണിൽനിന്നുള്ള ജലവും രാസവസ്‌തുക്കളും അത്ഭുതകരമായി കൂടിച്ചേർന്നു ഭക്ഷണം ഉത്‌പാദിപ്പിക്കുന്നു

[140-ാം പേജിലെ ചിത്രങ്ങൾ]

ഭൂമിക്കു പൂർവസ്ഥിതി പ്രാപിക്കുന്നതിനുള്ള വിസ്‌മയാവഹമായ പ്രാപ്‌തിയുണ്ട്‌. കുറച്ചു സമയത്തിനുള്ളിൽ പുതുജീവൻ നാമ്പെടുക്കുന്നു

[141-ാം പേജിലെ ചിത്രം]

ആസ്വാദ്യമായ ഇത്രയധികം കാര്യങ്ങൾ നമുക്കു പ്രദാനം ചെയ്‌തത്‌ മാർഗനിർദേശം കൂടാതെയുള്ള യാദൃച്ഛിക സംഭവമായിരുന്നോ?

[130-ാം പേജിലെ രേഖാചിത്രം/ചിത്രം]

ഓരോ ഭവനത്തിനും ഒരു രൂപസംവിധായകനും നിർമാതാവും ഉണ്ടായിരിക്കണമെന്നിരിക്കെ അതിനെക്കാൾ വളരെയേറെ സങ്കീർണവും മെച്ചമായി സജ്ജവുമായ നമ്മുടെ ഭൂമിക്കും ഒരു രൂപസംവിധായകൻ ഉണ്ടായിരിക്കേണ്ടതല്ലേ?

[രേഖാചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)

ഇഷ്ടിക

പ്രകാശകവാടം

മേച്ചിൽ പലകകൾ

പാത്തി

താഴേക്കുള്ള കുഴൽ

പുറത്തെ തേപ്പ്‌

ചട്ടം

പലക ഭിത്തി

എ, എ-10

13, 1

12, 12

ഇ, ഇ, ഇ, ഇ

[132, 133 പേജുകളിലെ രേഖാചിത്രം/ചിത്രങ്ങൾ]

ഭൂമിയുടെ ചെരിവ്‌ കൗതുകകരമായ ഋതുഭേദം സാധ്യമാക്കുന്നു

ഗ്രീഷ്‌മം

ശരത്‌

ഹേമന്തം

വസന്തം

[രേഖാചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)

23.5° ചെരിവ്‌

[134-ാം പേജിലെ രേഖാചിത്രം/ചിത്രം]

ചില വാതകങ്ങൾ അവയിൽത്തന്നെ മാരകമായിരിക്കും, എന്നാൽ അന്തരീക്ഷത്തിൽ മറ്റു വാതകങ്ങളുമായി കൂടിക്കലരുമ്പോൾ അവ ജീവൻ നിലനിർത്തുന്നു

ഭൗമാന്തരീക്ഷത്തിലെ ഘടകങ്ങൾ

78% നൈട്രജൻ

21% ഓക്‌സിജൻ

1% മറ്റെല്ലാ വാതകങ്ങളും

[രേഖാചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)

അന്തരീക്ഷം ഭൂമിയെ ഹാനികരമായ വികിരണത്തിൽനിന്നും ഉൽക്കകളിൽനിന്നും സംരക്ഷിക്കുന്നു