വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എതിർക്രിസ്‌തു

എതിർക്രിസ്‌തു

നിർവ്വചനം: എതിർക്രിസ്‌തു എന്നു വച്ചാൽ ക്രിസ്‌തുവിന്‌ എതിരായ അല്ലെങ്കിൽ പകരമുളള എന്നാണ്‌ അർത്ഥം. യേശുവിനെപ്പററി ബൈബിൾ പറയുന്ന കാര്യങ്ങൾ നിഷേധിക്കുന്ന എല്ലാവർക്കും, അവന്റെ രാജ്യത്തെ എതിർക്കുന്ന എല്ലാവർക്കും അവന്റെ അനുഗാമികളെ ഉപദ്രവിക്കുന്ന എല്ലാവർക്കും, ആ പദം ബാധകമാകുന്നു. ക്രിസ്‌തുവിനെ പ്രതിനിധാനം ചെയ്യുന്നതായി അവകാശപ്പെടുന്ന, അല്ലെങ്കിൽ അനുചിതമായി ക്രിസ്‌തുവിന്റെ സ്ഥാനം തങ്ങൾക്കായി ഏറെറടുക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും രാഷ്‌ട്രങ്ങളും അതിൽ ഉൾപ്പെടും.

ഒററ എതിർക്രിസ്‌തുവിനെ മാത്രമേ ബൈബിൾ പരാമർശിക്കുന്നുളേളാ?

1 യോഹ. 2:18: “കുഞ്ഞുങ്ങളെ, ഇത്‌ അന്ത്യനാഴിക ആകുന്നു, എതിർക്രിസ്‌തു വരുന്നു എന്ന്‌ നിങ്ങൾ കേട്ടിട്ടുണ്ടല്ലോ, ഇപ്പോൾ തന്നെ അനേകം എതിർക്രിസ്‌തുക്കൾ ഉണ്ടായിരിക്കുന്നു എന്ന വസ്‌തുതയാൽ ഇത്‌ അന്ത്യനാഴികയാകുന്നു എന്ന്‌ നമുക്ക്‌ അറിയാം.”

2 യോഹ. 7: “യേശുക്രിസ്‌തുവിനെ ജഡത്തിൽ വന്നവൻ എന്ന്‌ ഏററുപറയാത്ത വഞ്ചകൻമാർ പലരും ലോകത്തിലേക്ക്‌ പുറപ്പെട്ടിരിക്കുന്നു. ഇങ്ങനെയുളളവൻ ആകുന്നു വഞ്ചകനും എതിർക്രിസ്‌തുവും.” (1 യോഹന്നാൻ 2:18-ലെ “അനേകം എതിർക്രിസ്‌തുക്കളെ” ഇവിടെ “എതിർക്രിസ്‌തു” എന്ന്‌ സംയുക്തമായി പരാമർശിച്ചിരിക്കുന്നുവെന്നു കാണുക.)

എതിർക്രിസ്‌തുവിന്റെ വരവ്‌ ഏതെങ്കിലും ഭാവികാലത്തേക്ക്‌ കരുതി വച്ചിരിക്കുന്നതാണോ?

1 യോഹ. 4:3: “യേശുവിനെ ഏററു പറയാത്ത യാതൊരു നിശ്വസ്‌ത മൊഴിയും ദൈവത്തിൽനിന്ന്‌ ഉത്ഭവിക്കുന്നില്ല. മാത്രവുമല്ല വരാനിരിക്കുന്നു എന്ന്‌ നിങ്ങൾ കേട്ടിട്ടുളള എതിർക്രിസ്‌തുവിന്റെ നിശ്വസ്‌തമൊഴി ഇതു തന്നെ, അത്‌ ഇപ്പോൾതന്നെ ലോകത്തിലുണ്ട്‌.” (അത്‌ പൊ. യു. ഒന്നാം നൂററാണ്ടിന്റെ അവസാനത്തോടടുത്ത്‌ എഴുതപ്പെട്ടതാണ്‌.)

1 യോഹ. 2:18: “ഇപ്പോൾ തന്നെ അനേകം എതിർക്രിസ്‌തുക്കൾ ഉണ്ടായിരിക്കുന്നു എന്ന വസ്‌തുതയാൽ ഇത്‌ അന്ത്യനാഴികയാണെന്ന്‌ നമുക്കറിയാം.” (“അന്ത്യനാഴിക” എന്നതിനാൽ പ്രത്യക്ഷത്തിൽ അപ്പോസ്‌തലിക കാലത്തിന്റെ അന്ത്യത്തെയാണ്‌ യോഹന്നാൻ അർത്ഥമാക്കിയത്‌. മററ്‌ അപ്പോസ്‌തലൻമാർ മരിച്ചിരുന്നു, യോഹന്നാൻ തന്നെയും വളരെ പ്രായാധിക്യമുളളവനായിരുന്നു.)

എതിർക്രിസ്‌തുവായി തിരിച്ചറിയപ്പെടുന്ന ചിലർ—

യേശുവാണ്‌ യഥാർത്ഥ മശിഹാ എന്നത്‌ നിഷേധിക്കുന്നവർ

1 യോഹ. 2:22: “യേശു, ക്രിസ്‌തു [അല്ലെങ്കിൽ മശിഹ, അഭിഷിക്തൻ] ആണ്‌ എന്നതിനെ നിഷേധിക്കുന്നവൻ അല്ലാതെ ആരാകുന്നു നുണയൻ? അവൻ ആകുന്നു എതിർക്രിസ്‌തു.”

യേശു ദൈവത്തിന്റെ അതുല്യനായ പുത്രനാണെന്നത്‌ നിഷേധിക്കുന്ന എല്ലാവരും

1 യോഹ. 2:22: “ഇവനാണ്‌ എതിർക്രിസ്‌തു, പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നെ.”

യോഹന്നാൻ 10:36; ലൂക്കോസ്‌ 9:35 ഇവ താരതമ്യം ചെയ്യുക.

വിശ്വാസത്യാഗികൾ

1 യോഹ. 2:18, 19: “അനേകം എതിർക്രിസ്‌തുക്കൾ ഉണ്ടായിരിക്കുന്നു . . . അവർ നമ്മുടെ ഇടയിൽ നിന്ന്‌ പുറപ്പെട്ടുവെങ്കിലും നമ്മുടെ തരക്കാരായിരുന്നില്ല.”

ക്രിസ്‌തുവിന്റെ യഥാർത്ഥ അനുയായികളെ എതിർക്കുന്നവർ

യോഹ. 15:20, 21: “അവർ എന്നെ പീഡിപ്പിച്ചുവെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും . . . എന്നാൽ എന്റെ നാമം നിമിത്തം അവർ ഇതെല്ലാം നിങ്ങളോട്‌ ചെയ്യും.”

രാജാവെന്ന നിലയിൽ ക്രിസ്‌തുവിനെ എതിർക്കുന്നവരോ അല്ലെങ്കിൽ മശിഹായുടെ സ്ഥാനം തങ്ങൾക്കുവേണ്ടിതന്നെ വ്യാജമായി അവകാശപ്പെടുന്നവരോ ആയ വ്യക്തികളും രാഷ്‌ട്രങ്ങളും

സങ്കീ. 2:2: “യഹോവക്കും അവന്റെ അഭിഷിക്തനും [ക്രിസ്‌തു അല്ലെങ്കിൽ മശിഹാ] വിരോധമായി ഭൂമിയിലെ രാജാക്കൻമാർ നിലപാട്‌ സ്വീകരിക്കുകയും ഉന്നത ഉദ്യോഗസ്ഥൻമാർ കൂട്ടം ചേരുകയും ചെയ്‌തിരിക്കുന്നു.”

വെളിപ്പാട്‌ 17:3, 12-14; 19:11-21 കൂടെ കാണുക.

മത്താ. 24:24: “സാദ്ധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെപോലും വഴിതെററിക്കാൻ തക്കവണ്ണം കളളക്രിസ്‌തുക്കളും കളളപ്രവാചകൻമാരും എഴുന്നേററ്‌ വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.”