വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏററുപറയൽ

ഏററുപറയൽ

നിർവ്വചനം: പരസ്യമായോ അല്ലെങ്കിൽ സ്വകാര്യമായോ ഉളള ഒരു പ്രഖ്യാപനം അല്ലെങ്കിൽ സമ്മതം, (1) ഒരുവൻ വിശ്വസിക്കുന്ന കാര്യങ്ങളുടെ അല്ലെങ്കിൽ (2) അവന്റെ പാപങ്ങളുടെ.

ചെവിയിലുളള പാപോച്ചാരണം (പുരോഹിതന്റെ ചെവിയിലേക്കുളള വ്യക്തിപരമായ ഏററുപറച്ചിൽ) സഹിതമുളള രഞ്‌ജിപ്പിന്റെ മതപരമായ ചടങ്ങ്‌, കത്തോലിക്കാ സഭ പഠിപ്പിക്കുന്നതുപോലെയുളളത്‌, തിരുവെഴുത്തുപരമാണോ?

പുരോഹിതനെ അഭിസംബോധന ചെയ്യുന്ന വിധം

ഇന്നും മിക്കപ്പോഴും ഉപയോഗിക്കപ്പെടുന്ന പരമ്പരാഗത സൂത്രവാക്യം ഇതാണ്‌: “പിതാവേ എന്നെ അനുഗ്രഹിക്കണമേ, എന്തുകൊണ്ടെന്നാൽ ഞാൻ പാപം ചെയ്‌തിരിക്കുന്നു. എന്റെ ഇതിനു മുമ്പത്തെ കുമ്പസാരം കഴിഞ്ഞിട്ട്‌ [സമയദൈർഘ്യം] ആയി.”—യു. എസ്‌. കാത്തലിക്‌ മാഗസിൻ, ഒക്‌ടോബർ 1982, പേ. 6.

മത്താ. 23:1, 9, JB: “യേശു പറഞ്ഞു, . . . ‘നിങ്ങൾ ഭൂമിയിൽ ആരെയും പിതാവെന്ന്‌ വിളിക്കരുത്‌, എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക്‌ ഒരു പിതാവേയുളളു, അവൻ സ്വർഗ്ഗത്തിലാണ്‌.’”

ക്ഷമിക്കപ്പെടാവുന്ന പാപങ്ങൾ

“എല്ലാ പാപവും, അത്‌ എത്രതന്നെ ഗൗരവമുളളതായിരുന്നാലും ക്ഷമിക്കപ്പെടാം എന്ന്‌ സഭ എന്നും പഠിപ്പിച്ചിട്ടുണ്ട്‌.”—ദി കാത്തലിക്‌ എൻസൈക്ലോപ്പീഡിയ (നിഹിൽ ഒബ്‌സ്‌ററാററും ഇംപ്രിമാത്തൂറും ഉളളത്‌), ആർ. സി. ബ്രോഡറിക്‌ (നാഷ്‌വിൽ, ടെന്നെസി; 1976), പേ. 554.

എബ്രാ. 10:26, JB: “സത്യത്തിന്റെ പരിജ്ഞാനത്തിലെത്തിയശേഷം നാം മന:പൂർവ്വം എന്തെങ്കിലും പാപങ്ങൾ ചെയ്‌താൽ അവക്കുവേണ്ടി യാതൊരു യാഗവും അവശേഷിച്ചിട്ടില്ല.”

മർക്കോ. 3:29, JB: “ആരെങ്കിലും പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറഞ്ഞാൽ അവന്‌ ഒരിക്കലും ക്ഷമ കിട്ടുകയില്ല: അവൻ നിത്യമായ ഒരു പാപം സംബന്ധിച്ച്‌ കുററക്കാരനാണ്‌.”

പരിഹാരം ചെയ്യേണ്ട വിധം

മിക്കപ്പോഴും കുമ്പസാരക്കാരൻ അനുതപിക്കുന്ന പാപിയോട്‌ ഒരു നിശ്ചിത സംഖ്യ “സ്വർഗ്ഗസ്ഥനായ പിതാവേ”യും “നൻമ നിറഞ്ഞ മറിയമേ” എന്ന പ്രാർത്ഥനയും ചൊല്ലാൻ നിർദ്ദേശിക്കുന്നു.

മത്താ. 6:7, JB: “നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ പുറജാതികളെപ്പോലെ ജല്‌പനം ചെയ്യരുത്‌ [അതായത്‌ അർത്ഥശൂന്യമായ രീതിയിൽ വാക്കുകൾ ആവർത്തിച്ചുകൊണ്ടിരിക്കരുത്‌] എന്തുകൊണ്ടെന്നാൽ അധികം വാക്കുകൾ ഉപയോഗിക്കുന്നതിനാൽ തങ്ങൾ ശ്രവിക്കപ്പെടുമെന്ന്‌ അവർ വിചാരിക്കുന്നു.”

മത്താ. 6:9-12, JB: “നിങ്ങൾ ഇതുപോലെ പ്രാർത്ഥിക്കണം: ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ . . . ഞങ്ങളുടെ കടങ്ങൾ ഞങ്ങളോട്‌ ക്ഷമിക്കണമേ.’” (മറിയയോടോ, മറിയയിലൂടെയോ പ്രാർത്ഥിക്കാൻ ബൈബിളിലൊരിടത്തും നമ്മോട്‌ കൽപ്പിച്ചിട്ടില്ല. ഫിലിപ്പ്യർ 4:6 കാണുക, കൂടാതെ “മറിയ” എന്ന ശീർഷകത്തിൽ 258, 259 എന്നീ പേജുകളും.)

റോമർ 12:9, JB: “നിങ്ങളുടെ സ്‌നേഹം ഒരു നാട്യമാകാതിരിക്കട്ടെ, എന്നാൽ തിൻമയേക്കാളധികമായി നൻമയെ ഇഷ്ടപ്പെടുവിൻ.”

പാപങ്ങൾ ക്ഷമിക്കാൻ യേശു തന്റെ അപ്പോസ്‌തലൻമാരെ അധികാരപ്പെടുത്തിയില്ലേ?

യോഹ. 20:21-23, JB: “‘പിതാവ്‌ എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു.’ ഇതു പറഞ്ഞിട്ട്‌ അവൻ അവരുടെമേൽ ഊതി അവരോട്‌ പറഞ്ഞു: ‘പരിശുദ്ധാത്മാവിനെ കൈക്കൊളളുവിൻ. ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നുവോ അവർക്ക്‌ അവ മോചിക്കപ്പെട്ടിരിക്കും. ആരുടെ പാപങ്ങൾ നിങ്ങൾ നിർത്തുന്നുവോ അവർക്കു അവ നിർത്തപ്പെട്ടിരിക്കും.’”

അപ്പോസ്‌തലൻമാർ എങ്ങനെയാണ്‌ ഇത്‌ മനസ്സിലാക്കുകയും പ്രായോഗികമാക്കുകയും ചെയ്‌തത്‌? ഒരു അപ്പോസ്‌തലൻ സ്വകാര്യമായ ഒരു കുമ്പസാരം കേട്ടിട്ട്‌ പാപമോചനം നൽകിയതായ ഒരു സന്ദർഭത്തിന്റെ പോലും രേഖ ബൈബിളിലില്ല. എന്നിരുന്നാലും ദൈവത്തിൽ നിന്ന്‌ ക്ഷമ ലഭിക്കുന്നതിനുളള നിബന്ധനകൾ ബൈബിളിൽ പറഞ്ഞിട്ടുണ്ട്‌. പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തികൾ അത്തരം നിബന്ധനകളിൽ എത്തിച്ചേരുന്നുണ്ടോ എന്ന്‌ അപ്പോസ്‌തലൻമാർക്ക്‌ തിരിച്ചറിയുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ ദൈവം അവരോട്‌ ക്ഷമിച്ചോ ഇല്ലയോ എന്ന്‌ പ്രസ്‌താവിക്കുന്നതിനും കഴിയുമായിരുന്നു. ഉദാഹരണങ്ങൾക്ക്‌ പ്രവൃത്തികൾ 5:1-11, 1 കൊരിന്ത്യർ 5:1-5, 2 കൊരിന്ത്യർ 2:6-8 എന്നിവ കാണുക.

കൂടാതെ “അപ്പോസ്‌തലിക പിന്തുടർച്ച” എന്ന മുഖ്യ ശീർഷകവും കാണുക.

സ്വകാര്യ കുമ്പസാരത്തിന്റെ ഉത്ഭവം സംബന്ധിച്ച്‌ പണ്ഡിതൻമാരുടെ വീക്ഷണങ്ങൾ വ്യത്യസ്‌തങ്ങളാണ്‌

ആർ. സി. ബ്രോഡറിക്കിനാലുളള ദി കാത്തലിക്‌ എൻസൈക്ലോപ്പീഡിയ പ്രസ്‌താവിക്കുന്നു: “നാലാം നൂററാണ്ടു മുതൽ സ്വകാര്യ കുമ്പസാരം സ്വീകാര്യമായ ഒരു രീതിയായിരുന്നിട്ടുണ്ട്‌.”—പേ. 58.

ദി ന്യൂ കാത്തലിക്‌ എൻസൈക്ലോപ്പീഡിയ പറയുന്നു: “കത്തോലിക്കരും പ്രോട്ടസ്‌ററൻറുകാരുമായ പല സമകാലിക ചരിത്രകാരൻമാരും സ്വകാര്യ കുമ്പസാരത്തിന്റെ തുടക്കം അയർലണ്ടിലെയും വെയിൽസിലെയും ബ്രിട്ടനിലെയും സഭകളോടുളള സാധാരണ അച്ചടക്കത്തിലാണെന്നു കണ്ടെത്തിയിരിക്കുന്നു. അവിടെ കുമ്പസാരം ഉൾപ്പെടെയുളള കൂദാശകൾ ഒരു സന്യാസാശ്രമത്തിലെ അധിപതിയും അദ്ദേഹത്തിന്റെ സന്യാസവൈദീകരുമായിരുന്നു നടത്തിയിരുന്നത്‌. സന്യാസികൾക്കിടയിലെ കുമ്പസാരവും, പരസ്യവും രഹസ്യവുമായ ആത്മീയ മാർഗ്ഗനിർദ്ദേശവും മാതൃകയാക്കിക്കൊണ്ട്‌ ആവർത്തിച്ചുളള കുമ്പസാരവും ഭക്തിയുടെ പേരിലുളള കുമ്പസാരവും അൽമായർക്കിടയിൽ ഏർപ്പെടുത്തിയതായി തോന്നുന്നു. . . . എന്നിരുന്നാലും 11-ാം നൂററാണ്ടു വരെ സ്വകാര്യ പാപങ്ങൾ കുമ്പസാര സമയത്തും അവക്കുവേണ്ടി പരിഹാരം ചെയ്യുന്നതിനു മുൻപും മോചിക്കപ്പെട്ടിരുന്നില്ല.”—(1967), വാല്യം XI, പേ. 75.

ചരിത്രകാരനായ ഏ. എച്ച്‌. സെയിസ്‌ ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “പരസ്യമായും രഹസ്യമായുമുളള കുമ്പസാരം ബാബിലോണിയയിൽ നിലവിലിരുന്നതായി മതചടങ്ങുകൾ സംബന്ധിച്ച ടെക്‌സ്‌ററ്‌ ബുക്കുകൾ കാണിക്കുന്നു. വാസ്‌തവത്തിൽ കൂടുതൽ നേരത്തെയുളളതും കൂടുതൽ സാധാരണവുമായിരുന്നത്‌ സ്വകാര്യ കുമ്പസാരമായിരുന്നതായി തോന്നുന്നു.”—ദി റിലിജിയൻസ്‌ ഓഫ്‌ എൻഷൻറ്‌ ഈജിപ്‌ററ്‌ ആൻഡ്‌ ബാബിലോണിയ (എഡിൻബർഗ്‌, 1902), പേ. 497.

കുമ്പസാരം സംബന്ധിച്ച്‌ യഹോവയുടെ സാക്ഷികളുടെ വിശ്വാസമെന്താണ്‌?

പരസ്യപ്രഖ്യാപനത്തിലൂടെ ഒരുവന്റെ വിശ്വാസം ഏററുപറയൽ

റോമ. 10:9, 10: “യേശു കർത്താവാകുന്നു എന്ന ‘നിന്റെ സ്വന്തം വായിലെ വചനം’ നീ പരസ്യമായി പ്രഖ്യാപിക്കുകയും ദൈവം അവനെ മരിച്ചവരുടെ ഇടയിൽ നിന്ന്‌ ഉയർപ്പിച്ചുവെന്ന്‌ നീ നിന്റെ ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്‌താൽ നീ രക്ഷിക്കപ്പെടും. എന്തുകൊണ്ടെന്നാൽ ഒരുവൻ നീതിക്കായി ഹൃദയംകൊണ്ട്‌ വിശ്വസിക്കുന്നു, എന്നാൽ രക്ഷക്കായി ഒരുവൻ വായികൊണ്ട്‌ പരസ്യപ്രഖ്യാപനം നടത്തുന്നു.”

മത്താ. 10:32, 33: “അപ്പോൾ മനുഷ്യരുടെ മുമ്പാകെ എന്നോടുളള [യേശുക്രിസ്‌തുവിനോട്‌] ഐക്യം ഏററുപറയുന്ന ഏവനോടുമുളള ഐക്യം ഞാൻ സ്വർഗ്ഗത്തിലുളള എന്റെ പിതാവിന്റെ മുമ്പാകെ ഏററു പറയും; എന്നാൽ മനുഷ്യരുടെ മുമ്പാകെ എന്നെ തളളിപ്പറയുന്ന ഏവനെയും സ്വർഗ്ഗത്തിലുളള എന്റെ പിതാവിന്റെ മുമ്പാകെ ഞാനും തളളിപ്പറിയും.”

ഒരു വ്യക്തി ദൈവത്തിനെതിരെ പാപം ചെയ്യുമ്പോൾ

മത്താ. 6:6-12: “നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ സ്വകാര്യ മുറിയിൽ കടന്നു നിന്റെ കതകടച്ചശേഷം രഹസ്യത്തിലുളള നിന്റെ പിതാവിനോട്‌ പ്രാർത്ഥിക്കുക . . . ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ . . . ഞങ്ങളോട്‌ കടപ്പെട്ടിരിക്കുന്നവരോട്‌ ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോട്‌ ക്ഷമിക്കണമേ.’”

സങ്കീ. 32:5: “എന്റെ പാപം ഒടുവിൽ ഞാൻ നിന്നോട്‌ [ദൈവത്തോട്‌] ഏററുപറഞ്ഞു, എന്റെ അകൃത്യം ഞാൻ മറച്ചതുമില്ല. ‘എന്റെ ലംഘനങ്ങളെ ഞാൻ യഹോവയോട്‌ ഏററു പറയും’ എന്നു ഞാൻ പറഞ്ഞു. നീ തന്നെ എന്റെ പാപങ്ങളുടെ കുററം ക്ഷമിച്ചു തരികയും ചെയ്‌തു.”

 യോഹ. 2:1: “ആരെങ്കിലും ഒരു പാപം തീർച്ചയായും ചെയ്യുന്നുവെങ്കിൽ പിതാവിന്റെ അടുക്കൽ നമുക്കൊരു സഹായിയുണ്ട്‌, നീതിമാനായ യേശുക്രിസ്‌തു.”

ഒരു വ്യക്തി തന്റെ സഹമനുഷ്യനെതിരെ തെററു ചെയ്യുമ്പോൾ അല്ലെങ്കിൽ അയാൾക്കെതിരെ തെററ്‌ ചെയ്യപ്പെടുമ്പോൾ

മത്താ. 5:23, 24: “നീ നിന്റെ വഴിപാട്‌ ബലിപീഠത്തിലേക്ക്‌ കൊണ്ടുവരുമ്പോൾ അവിടെവച്ച്‌ നിന്റെ സഹോദരന്‌ നിനക്കു വിരോധമായി എന്തെങ്കിലും ഉണ്ടെന്ന്‌ ഓർമ്മിച്ചാൽ നിന്റെ വഴിപാട്‌ ബലിപീഠത്തിന്റെ മുമ്പിൽ വച്ചിട്ട്‌ പോയി ആദ്യം നിന്റെ സഹോദരനുമായി സമാധാനത്തിലാവുക, പിന്നെ തിരിച്ചു വന്നിട്ട്‌ നിന്റെ വഴിപാട്‌ അർപ്പിക്കുക.”

മത്താ. 18:15: “നിന്റെ സഹോദരൻ ഒരു പാപം ചെയ്യുന്നുവെങ്കിൽ, പോയി നീയും അവനും മാത്രമുളളപ്പോൾ അവന്റെ കുററം വെളിപ്പെടുത്തുക.”

ലൂക്കോ. 17:3: “നിന്റെ സഹോദരൻ ഒരു പാപം ചെയ്യുന്നുവെങ്കിൽ അവനെ ശാസിക്ക; അവൻ മാനസ്സാന്തരപ്പെട്ടാൽ അവനോട്‌ ക്ഷമിക്കുക.”

എഫേ. 4:32: “തമ്മിൽ തമ്മിൽ ദയയും മനസ്സലിവുമുളളവരായി ക്രിസ്‌തു മുഖാന്തരം ദൈവം നിങ്ങളോട്‌ സൗജന്യമായി ക്ഷമിച്ചതുപോലെ സൗജന്യമായി അന്യോന്യം ക്ഷമിപ്പിൻ.”

ആരെങ്കിലും ഗൗരവതരമായ തെററിൽ അകപ്പെടുകയും ആത്മീയ സഹായം ആവശ്യമായിരിക്കുകയും ചെയ്യുമ്പോൾ

യാക്കോ. 5:14-16: “നിങ്ങളുടെയിടയിൽ ആർക്കെങ്കിലും [ആത്മീയ] ദീനം ബാധിച്ചിരിക്കുന്നുവോ? അയാൾ സഭയിലെ പ്രായമേറിയ പുരുഷൻമാരെ തന്റെ അടുക്കലേക്ക്‌ വിളിക്കട്ടെ, അവർ അയാളെ യഹോവയുടെ നാമത്തിൽ എണ്ണപൂശി അയാൾക്കുവേണ്ടി പ്രാർത്ഥിക്കട്ടെ. വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ സൗഖ്യമാക്കും, യഹോവ അയാളെ എഴുന്നേൽപ്പിക്കും. അയാൾ പാപങ്ങൾ ചെയ്‌തിട്ടുണ്ടെങ്കിൽ അത്‌ [ദൈവത്താൽ] ക്ഷമിക്കപ്പെടും. അതുകൊണ്ട്‌ നിങ്ങൾക്ക്‌ സൗഖ്യം വരേണ്ടതിന്‌ നിങ്ങൾ പാപങ്ങൾ അന്യോന്യം ഏററു പറയുകയും ഒരുവൻ മറെറാരുത്തനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുവിൻ.”

സദൃ. 28:13: “തന്റെ ലംഘനങ്ങളെ മറക്കുന്നവൻ വിജയിക്കുകയില്ല, എന്നാൽ അവയെ ഏററു പറഞ്ഞ്‌ ഉപേക്ഷിക്കുന്നവന്‌ കരുണ ലഭിക്കും.”

പാപം ചെയ്യുന്നവർ സഹായം തേടുന്നില്ലെങ്കിലെന്ത്‌?

ഗലാ. 6:1: “സഹോദരൻമാരെ, തിരിച്ചറിവില്ലാതെ ഒരു മനുഷ്യൻ തെററായ ഒരു ചുവട്‌ വയ്‌ക്കുന്നുവെങ്കിലും ആത്മീയ യോഗ്യതയുളളവരായ നിങ്ങൾ ആ മനുഷ്യനെ സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ, നിങ്ങളും പരീക്ഷിക്കപ്പെടാതിരിക്കാൻ ഓരോരുത്തരും അവനവന്റെമേൽ ദൃഷ്ടിവച്ചുകൊണ്ടുതന്നെ.”

1 തിമൊ. 5:20: “മററുളളവർക്കും ഭയം ഉണ്ടാകേണ്ടതിന്‌ പതിവായി പാപം ചെയ്യുന്നവരെ സകല കാണികളുടെയും [ആ സംഗതി സംബന്ധിച്ച്‌ വ്യക്തിപരമായി അറിവുളളവർ] മുമ്പാകെ ശാസിക്ക.”

1 കൊരി. 5:11-13: “എന്നാൽ സഹോദരൻ എന്ന്‌ വിളിക്കപ്പെടുന്ന ഒരുവൻ ഒരു ദുർവൃത്തനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ മോശമായ സംസാരമുളളവനൊ മുഴുക്കുടിയനോ പിടിച്ചുപറിക്കാരനോ ആകുന്നുവെങ്കിൽ അങ്ങനെയുളളവനോടുകൂടെ ഭക്ഷണം കഴിക്കപോലുമരുത്‌. . . . ‘ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽ നിന്ന്‌ നീക്കിക്കളയുവിൻ.’”