കഷ്ടത
നിർവ്വചനം: വേദനയോ ദുരിതമോ സഹിക്കുമ്പോൾ ഒരു വ്യക്തിക്കുണ്ടാകുന്ന അനുഭവം. കഷ്ടത ശാരീരികമോ മാനസികമോ വൈകാരികമോ ആയിരുന്നേക്കാം. അനേകകാര്യങ്ങൾ കഷ്ടത കൈവരുത്തിയേക്കാം; ഉദാഹരണത്തിന്, യുദ്ധത്തിന്റെയും വ്യാപാരലോകത്തിലെ അത്യാഗ്രഹത്തിന്റെയും ഫലമായുളള നാശനഷ്ടം, ദോഷകരമായ പാരമ്പര്യ ഘടകങ്ങൾ, രോഗം, അപകടങ്ങൾ, “പ്രകൃതി വിപത്തുകൾ,” മററുളളവർ പറയുന്നതോ ചെയ്യുന്നതോ ആയ ദയയില്ലാത്ത കാര്യങ്ങൾ, ഭൂതസമ്മർദ്ദങ്ങൾ, വരാനിരിക്കുന്ന അനർത്ഥത്തെ സംബന്ധിച്ചോ ഒരുവന്റെ സ്വന്തം ബുദ്ധിമോശത്തെ സംബന്ധിച്ചോ ഉളള തിരിച്ചറിവ്. ഈ വിവിധ കാരണങ്ങളാലുണ്ടാകുന്ന കഷ്ടതകൾ ഇവിടെ പരിഗണിക്കപ്പെടും. എന്നാൽ മററു മനുഷ്യരുടെ അവസ്ഥയോടുളള വേദകത്വം നിമിത്തവും ഭക്തികെട്ട പെരുമാററം നിരീക്ഷിക്കുന്നതിലുളള സങ്കടത്താലും കഷ്ടത അനുഭവവേദ്യമായേക്കാം.
ദൈവം കഷ്ടത അനുവദിക്കുന്നത് എന്തുകൊണ്ടാണ്?
അതിന് വാസ്തവത്തിൽ ആരാണ് ഉത്തരവാദി?
കഷ്ടപ്പാടിൽ അധികത്തിനും മനുഷ്യർതന്നെയാണ് ഉത്തരവാദികൾ. അവർ ഗലാ. 6:7; സദൃശ. 1:30-33) മനുഷ്യർതന്നെ ചെയ്യുന്ന ഈ കാര്യങ്ങൾക്ക് ദൈവത്തെ കുററപ്പെടുത്തുന്നത് ന്യായയുക്തമായിരിക്കുമോ?
യുദ്ധങ്ങളിൽ എർപ്പെടുന്നു, കുററകൃത്യങ്ങൾ ചെയ്യുന്നു, ചുററുപാടുകൾ മലിനമാക്കുന്നു, മിക്കപ്പോഴും സഹമനുഷ്യരോടുളള പരിഗണനയെക്കാൾ ഉപരി അത്യാഗ്രഹത്താൽ പ്രേരിതരായിട്ട് വ്യാപാരങ്ങൾ ചെയ്യുന്നു, ചിലപ്പോൾ തങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാവുന്ന ചില ശീലങ്ങൾ വച്ചുപുലർത്തുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ അവർ മററുളളവരെയും തങ്ങളെത്തന്നെയും ദ്രോഹിക്കുന്നു. അവർ ചെയ്യുന്ന കാര്യങ്ങളുടെ അനന്തരഫലങ്ങളിൽനിന്ന് മനുഷ്യർ വിമുക്തരായിരിക്കുമെന്ന് പ്രതീക്ഷിക്കണമോ? (സാത്താനും അവന്റെ ഭൂതങ്ങൾക്കും ഉത്തരവാദിത്വത്തിൽ പങ്കുണ്ട്. ദുഷ്ടാത്മാക്കളുടെ സ്വാധീനം നിമിത്തം വളരെയധികം കഷ്ടതയുണ്ടാകുന്നുണ്ട് എന്ന് ബൈബിൾ വെളിപ്പെടുത്തുന്നു. ഏത് കഷ്ടതകൾ സംബന്ധിച്ച് വളരെയധികം ആളുകൾ ദൈവത്തെ കുററപ്പെടുത്തുന്നുവോ അവയൊന്നും ദൈവത്തിൽനിന്ന് വരുന്നവയല്ല.—വെളി. 12:12; പ്രവൃ. 10:38; “പിശാചായ സാത്താൻ” എന്ന ശീർഷകത്തിൻ കീഴിൽ 363, 364 പേജുകൾ കൂടെ കാണുക.
കഷ്ടതക്ക് തുടക്കമിട്ടത് എങ്ങനെയാണ്? കാരണങ്ങളെ സംബന്ധിച്ചുളള അന്വേഷണം നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമിലും ഹവ്വായിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യഹോവയാം ദൈവം അവരെ പൂർണ്ണതയുളളവരായി സൃഷ്ടിക്കുകയും പറുദീസാ ചുററുപാടുകളിൽ ആക്കിവയ്ക്കുകയും ചെയ്തു. അവർ ദൈവത്തെ അനുസരിച്ചിരുന്നെങ്കിൽ അവർക്ക് ഒരിക്കലും രോഗം ബാധിക്കുകയോ അവർ മരിക്കുകയോ ചെയ്യുകയില്ലായിരുന്നു. അവർക്ക് എന്നേക്കും പൂർണ്ണതയുളള മാനുഷ ജീവിതം ആസ്വദിക്കാമായിരുന്നു. കഷ്ടത മനുഷ്യവർഗ്ഗത്തിനുവേണ്ടിയുളള യഹോവയുടെ ഉദ്ദേശ്യത്തിന്റെ ഭാഗമായിരുന്നില്ല. എന്നാൽ യഹോവ അവർക്ക് നൽകിയതിന്റെ തുടർന്നുളള ആസ്വാദനം അനുസരണത്തെ ആശ്രയിച്ചിരിക്കുമെന്ന് ആദാമിനോട് അവൻ വ്യക്തമായി പറഞ്ഞു. ജീവനിൽ തുടരുന്നതിന് അവർ ശ്വസിക്കുകയും ഭക്ഷണപാനീയങ്ങൾ കഴിക്കുകയും ഉറങ്ങുകയും ചെയ്യേണ്ടതുണ്ടായിരുന്നുവെന്ന് സ്പഷ്ടമാണ്. ജീവിതം പൂർണ്ണമായി ആസ്വദിക്കുന്നതിനും അത്തരം ജീവിതത്താൽ നിത്യകാലത്തേക്ക് അനുഗ്രഹിക്കപ്പെടുന്നതിനും അവർ ദൈവത്തിന്റെ ധാർമ്മിക പ്രമാണങ്ങളും അനുസരിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ സ്വന്തം വഴിയെ പോകുന്നതിനെയും ശരിയും തെററും സംബന്ധിച്ച് സ്വന്തം നിലവാരങ്ങൾ സ്ഥാപിക്കുന്നതിനെയും അവർ തെരഞ്ഞെടുക്കുകയും അതുവഴി അവർ ജീവദാതാവായ ദൈവത്തിൽനിന്ന് അകന്നുമാറുകയും ചെയ്തു. (ഉൽപ. 2:16, 17; 3:1-6) പാപം മരണത്തിലേക്ക് നയിച്ചു. പാപികളെന്ന നിലയിലാണ് ആദാമും ഹവ്വായും മക്കളെ ഉൽപ്പാദിപ്പിച്ചത്, തങ്ങൾക്ക് മേലാൽ ഇല്ലാതിരുന്നത് മക്കൾക്ക് കൈമാറികൊടുക്കാൻ അവർക്ക് കഴിയുമായിരുന്നില്ല. തെററുചെയ്യാനുളള ചായ്വോടെ, രോഗത്തിലേക്ക് നയിക്കാവുന്ന ബലഹീനതകളോടെ, കാലക്രമത്തിൽ മരണത്തിനിടയാക്കുന്ന പാപകരമായ ഒരു അവകാശം സഹിതം പാപത്തിൽ എല്ലാവരും ജനിച്ചു. ഇന്ന് ഭൂമിയിലുളള എല്ലാവരും പാപത്തിൽ ജനിച്ചവരാകയാൽ നാമെല്ലാവരും വിവിധ വിധത്തിലുളള കഷ്ടത അനുഭവിക്കുന്നു.—ഉൽപ. 8:21; റോമ. 5:12.
“കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത കാര്യങ്ങളും” നമുക്ക് സംഭവിക്കുന്ന കാര്യങ്ങളെ സ്വാധീനിക്കുന്നു എന്ന് സഭാപ്രസംഗി 9:11 പറയുന്നു. പിശാച് നേരിട്ടോ അല്ലെങ്കിൽ മററ് മനുഷ്യരോ ഒന്നും ചെയ്യാതെതന്നെ, യാദൃച്ഛികമായി നാം ഒരു തെററായ സമയത്ത് ഒരു പ്രത്യേക സ്ഥലത്തായിരിക്കുന്നതിനാൽ ചിലപ്പോൾ നമുക്ക് പരുക്ക് ഏറേറക്കാം.
മനുഷ്യവർഗ്ഗത്തിന് ആശ്വാസം കൈവരുത്താൻ ദൈവം ഒന്നും ചെയ്യാത്തത് എന്തുകൊണ്ടാണ്? ആദാം ചെയ്ത ഒരു സംഗതിക്ക് നാമെല്ലാവരും കഷ്ടത അനുഭവിക്കേണ്ടത് എന്തുകൊണ്ടാണ്?
വളരെയധികം കഷ്ടപ്പാടുകൾ നമുക്ക് എങ്ങനെ ഒഴിവാക്കാം എന്ന് ബൈബിളിലൂടെ ദൈവം നമ്മോട് പറയുന്നു. ജീവിതം സംബന്ധിച്ച് ഏററം നല്ല ബുദ്ധിയുപദേശം അവൻ നമുക്ക് നൽകിയിട്ടുണ്ട്. അത് ബാധകമാക്കപ്പെടുമ്പോൾ നമ്മുടെ ജീവിതം അർത്ഥവത്താകുന്നു, സന്തുഷ്ട കുടുംബജീവിതത്തിന് ഇടയാക്കുന്നു, യഥാർത്ഥത്തിൽ അന്യോന്യം സ്നേഹിക്കുന്ന ആളുകളുമായി അത് നമ്മെ അടുത്ത സഹവാസത്തിൽ കൊണ്ടുവരുന്നു, അനാവശ്യമായ വളരെയധികം ശാരീരിക കഷ്ടതക്കിടയാക്കാവുന്ന നടപടികളിൽനിന്ന് നമ്മെ സംരക്ഷിക്കുന്നു. നാം ആ സഹായം അവഗണിച്ചു കളയുന്നുവെങ്കിൽ നാം നമ്മുടെമേൽത്തന്നെയും മററുളളവരുടെമേലും വരുത്തിവയ്ക്കുന്ന പ്രയാസങ്ങൾക്ക് ദൈവത്തെ കുററപ്പെടുത്തുന്നത് ന്യായമാണോ?—2 തിമൊ. 3:16, 17; സങ്കീ. 119:97-105.
എല്ലാ കഷ്ടതക്കും അവസാനം വരുത്താൻ യഹോവ കരുതൽ ചെയ്തിരിക്കുന്നു. അവൻ ആദ്യ മാനുഷ ജോടിയെ പൂർണ്ണതയുളളവരായി സൃഷ്ടിക്കുകയും അവർക്ക് ജീവിതം സന്തോഷകരമായിരിക്കുന്നതിന് വേണ്ട എല്ലാ കരുതലും സ്നേഹപൂർവ്വം ഏർപ്പെടുത്തുകയും ചെയ്തു. അവർ മന:പൂർവ്വം ദൈവത്തിനു നേരെ പുറംതിരിച്ചപ്പോൾ മാതാപിതാക്കൾ ചെയ്ത കാര്യങ്ങളിൽനിന്ന് അവരുടെ മക്കളെ സംരക്ഷിക്കാൻ വേണ്ടി അവരുടെ കാര്യത്തിൽ ഇടപെടാൻ ദൈവത്തിന് കടപ്പാടുണ്ടായിരുന്നോ? (ആവ. 32:4, 5; ഇയ്യോ. 14:4) നമുക്ക് നന്നായി അറിയാവുന്നതുപോലെ, വിവാഹിത ദമ്പതികൾക്ക് കുട്ടികളെ ജനിപ്പിക്കുന്നതിലടങ്ങിയിരിക്കുന്ന സന്തോഷം ആസ്വദിക്കാൻ കഴിയും, എന്നാൽ അവർക്ക് ഉത്തരവാദിത്വങ്ങളുമുണ്ട്. മാതാപിതാക്കളുടെ മനോഭാവങ്ങളും പ്രവർത്തനങ്ങളും അവരുടെ മക്കളെ ബാധിക്കുന്നു. എന്നിരുന്നാലും അത്ഭുതകരമായ അനർഹദയയുടെ ഒരു പ്രകടനമെന്നനിലയിൽ, ഒരു മറുവിലയായി തന്റെ ജീവനെ വച്ചുകൊടുക്കുന്നതിനും വിലമതിപ്പോടെ ആ കരുതലിൽ വിശ്വാസം പ്രകടമാക്കുന്ന, ആദാമിന്റെ സന്തതിയിൽപെട്ടവർക്ക് ആശ്വാസം പ്രദാനം ചെയ്യുന്നതിനുമായി യഹോവ തന്റെ സ്വന്തം പ്രിയപുത്രനെ ഭൂമിയിലേക്ക് അയച്ചു. (യോഹ. 3:16) തൽഫലമായി ഇന്ന് ജീവിച്ചിരിക്കുന്ന ആളുകൾക്ക് ആദാം നഷ്ടപ്പെടുത്തിയത് തിരികെ കിട്ടുന്നതിനുളള അവസരം തുറന്നുകിട്ടിയിരിക്കുന്നു—കഷ്ടതയിൽനിന്ന് സ്വതന്ത്രമായ, പറുദീസാഭൂമിയിലെ പൂർണ്ണതയുളള മാനുഷജീവൻ. അത് എത്രയോ ഔദാര്യപൂർവ്വകമായ ഒരു കരുതലാണ്!
“മറുവില” എന്നതിൻ കീഴിൽ 306-308 പേജുകൾ കൂടെ കാണുക.
എന്നാൽ സ്നേഹവാനായ ഒരു ദൈവം കഷ്ടത ഇത്രയും കാലം തുടരാൻ അനുവദിച്ചതെന്തുകൊണ്ടാണ്?
അവൻ ഇന്നോളം അത് അനുവദിച്ചതിനാൽ നാം പ്രയോജനം അനുഭവിച്ചിട്ടുണ്ടോ? “ചിലർ താമസം എന്ന് വിചാരിക്കുന്നതുപോലെ യഹോവ 2 പത്രോ. 3:9) ആദാമും ഹവ്വായും പാപം ചെയ്തയുടനെ ദൈവം അവരെ കൊന്നുകളഞ്ഞിരുന്നുവെങ്കിൽ നമ്മിലാരും ഇന്ന് ജീവിച്ചിരിക്കുകയില്ലായിരുന്നു. തീർച്ചയായും അതല്ല നമ്മൾ ആഗ്രഹിക്കുന്നത്. കൂടാതെ, പിൽക്കാലത്ത് എന്നെങ്കിലും പാപികളായിരുന്ന എല്ലാവരെയും നശിപ്പിച്ചിരുന്നെങ്കിലും നാം ജനിക്കുകയില്ലായിരുന്നു. ഈ പാപപൂർണ്ണമായ ലോകം ഇന്നോളം തുടരാൻ ദൈവം അനുവദിച്ചിരിക്കുന്നു എന്ന വസ്തുത ജീവനോടിരിക്കുന്നതിനും അവന്റെ വഴികൾ പഠിക്കുന്നതിനും നിത്യജീവനുവേണ്ടിയുളള അവന്റെ സ്നേഹപൂർവ്വകമായ കരുതലിൽനിന്ന് പ്രയോജനം അനുഭവിപ്പാൻ തക്കവണ്ണം നമ്മുടെ ജീവിതത്തിൽ ആവശ്യമായ മാററംവരുത്തുന്നതിനും നമുക്ക് അവസരം പ്രദാനം ചെയ്തിരിക്കുന്നു. യഹോവ നമുക്ക് ഈ അവസരം നൽകിയിരിക്കുന്നു എന്നതുതന്നെ അവന്റെ ഭാഗത്തെ വലിയ സ്നേഹത്തിന്റെ തെളിവാണ്. ഈ ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിക്കാൻ ദൈവത്തിന് ഒരു നിശ്ചിതസമയമുണ്ടെന്നും പെട്ടെന്നുതന്നെ അങ്ങനെ ചെയ്യുമെന്നും ബൈബിൾ കാണിച്ചു തരുന്നു.—ഹബ. 2:3; സെഫ. 1:14.
തന്റെ വാഗ്ദത്തങ്ങൾ സംബന്ധിച്ച് താമസമുളളവനല്ല, മറിച്ച് ആരും നശിപ്പിക്കപ്പെടാതെ അനുതാപത്തിലേക്ക് വരണമെന്ന് അവൻ ആഗ്രഹിക്കുന്നതുകൊണ്ട് അവൻ നിങ്ങളോട് ദീർഘക്ഷമ കാണിക്കുന്നതേയുളളു.” (ഈ വ്യവസ്ഥിതിയിൽ തന്റെ ദാസൻമാരുടെമേൽ വന്നേക്കാവുന്ന ഏതു ഉപദ്രവവും നീക്കം ചെയ്യുന്നതിന് ദൈവത്തിന് കഴിയും, അവൻ അപ്രകാരം ചെയ്യുന്നതുമാണ്. ഈ കഷ്ടതക്ക് ഇടയാക്കുന്നത് ദൈവമല്ല. എന്നാൽ യേശുക്രിസ്തു മുഖാന്തരം ദൈവം മരിച്ചവരെ ഉയർപ്പിക്കുകയും അനുസരണമുളളവരെ അവരുടെ രോഗങ്ങളിൽനിന്ന് സൗഖ്യമാക്കുകയും പാപത്തിന്റെ സകല കണികകളെയും വേരോടെ പിഴുതുമാററുകയും മുമ്പത്തെ ദുഃഖങ്ങൾ നമ്മുടെ മനസ്സിൽനിന്ന് മാഞ്ഞുപോകാൻ ഇടയാക്കുകയുംപോലും ചെയ്യും.—യോഹ. 5:28, 29; വെളി. 21:4; യെശ. 65:17.
ഏദനിൽ ഉന്നയിക്കപ്പെട്ട വിവാദങ്ങൾക്ക് തീർപ്പു കൽപിക്കുന്നതിന് ഈ കാലമത്രയും ആവശ്യമായിരുന്നു. വിശദാംശങ്ങൾക്ക് 363, 364, കൂടാതെ 428-430 പേജുകൾ കാണുക.
ആശ്വാസം ലഭിക്കാൻ നമുക്ക് വ്യക്തിപരമായി തിടുക്കം അനുഭവപ്പെടുന്നു. എന്നാൽ ദൈവം നടപടിയെടുക്കുമ്പോൾ അത് ഏതാനും പേർക്കുവേണ്ടി മാത്രമായിരിക്കാതെ ശരിയായതിനെ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടിയായിരിക്കേണ്ടതുണ്ട്. ദൈവത്തിന് മുഖപക്ഷമില്ല.—പ്രവൃ. 10:34.
ദൃഷ്ടാന്തങ്ങൾ: ഒരു വേദനാജനകമായ ശസ്ത്രക്രിയയിൽനിന്ന് പ്രയോജനകരമായ ഫലം ഉണ്ടാകാം എന്നുളളതുകൊണ്ട് സ്നേഹനിധിയായ ഒരു പിതാവോ മാതാവോ തന്റെ കുട്ടിയെ അതിന് വിധേയമാക്കും എന്നത് ഒരു വസ്തുതയല്ലേ? കൂടാതെ, വേദനാകരമായ രോഗങ്ങൾക്ക് “പെട്ടെന്നുളള പരിഹാരങ്ങൾ” മിക്കപ്പോഴും ഉപരിപ്ലവമാണെന്നുളളത് സത്യമല്ലേ? കാരണം നീക്കം ചെയ്യുന്നതിന് കൂടുതൽ സമയം പലപ്പോഴും ആവശ്യമാണ്.
ദൈവം ആദാമിനോട് ക്ഷമിക്കുകയും അങ്ങനെ മനുഷ്യവർഗ്ഗം അനുഭവിച്ച ഭയങ്കരമായ കഷ്ടത തടയുകയും ചെയ്യാഞ്ഞത് എന്തുകൊണ്ടാണ്?
അത് വാസ്തവത്തിൽ കഷ്ടത തടയുമായിരുന്നോ, അതോ അത് ദൈവത്തെ
ആ കഷ്ടതക്ക് ഉത്തരവാദിയാക്കുമായിരുന്നോ? ഒരു പിതാവ് ഉചിതമായ ശിക്ഷണ നടപടികൾ സ്വീകരിക്കാതെ തന്റെ മക്കളുടെ ഭാഗത്തെ മന:പൂർവ്വമായ തെററ് വെറുതെ അവഗണിക്കുമ്പോൾ എന്തു സംഭവിക്കുന്നു? മക്കൾ മിക്കപ്പോഴും ആദ്യം ഒരുതരം തെററിലും പിന്നീട് മററുളളവയിലും ഉൾപ്പെടുന്നു, അതിന്റെ ഉത്തരവാദിത്വത്തിലധികവും പിതാവിന്റെ ഭാഗത്താണ്.അതുപോലെ, ആദാമിന്റെ ഭാഗത്തെ മന:പൂർവ്വപാപം യഹോവ ക്ഷമിച്ചുകളഞ്ഞിരുന്നെങ്കിൽ അത് വാസ്തവത്തിൽ ദൈവത്തെ ആ തെററിൽ ഓഹരിക്കാരാനാക്കുമായിരുന്നു. അത് ലോകത്തിലെ അവസ്ഥകൾ ഒരുതരത്തിലും മെച്ചപ്പെടുത്തുമായിരുന്നില്ല. (സഭാപ്രസംഗി 8:11 താരതമ്യം ചെയ്യുക.) കൂടാതെ, അത് ദൈവത്തിന്റെ ദൂതപുത്രൻമാർക്കിടയിൽ അവനോടുളള അനാദരവിന് ഇടയാക്കിയേനെ, മാത്രവുമല്ല അതിലും മെച്ചമായ എന്തിനെങ്കിലുമുളള പ്രത്യാശക്ക് യാതൊരു യഥാർത്ഥ അടിസ്ഥാനവുമില്ല എന്നും അത് അർത്ഥമാക്കിയേനെ. എന്നാൽ അത്തരമൊരു സാഹചര്യം ഒരിക്കലും ഉണ്ടാകാമായിരുന്നില്ല. എന്തുകൊണ്ടെന്നാൽ നീതി എന്നത് യഹോവയുടെ ഭരണാധിപത്യത്തിന്റെ മാററമില്ലാത്ത ഒരു അടിസ്ഥാനമാണ്.—സങ്കീ. 89:14.
ശാരീരികവും മാനസികവുമായി ഗുരുതരമായ വൈകല്യങ്ങളോടെ കുട്ടികൾ ജനിക്കാൻ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ടാണ്?
ദൈവം അത്തരം വൈകല്യങ്ങൾക്ക് ഇടയാക്കുന്നില്ല. തങ്ങളുടെ സ്വന്തം സാദൃശ്യത്തിൽ പൂർണ്ണതയുളള മക്കളെ ജനിപ്പിക്കാനുളള പ്രാപ്തിയോടെയാണ് അവൻ ആദ്യമാനുഷ ജോടിയെ പൂർണ്ണരായി സൃഷ്ടിച്ചത്.—ഉൽപ. 1:27, 28.
നാം ആദാമിൽ നിന്ന് പാപം അവകാശപ്പെടുത്തിയിരിക്കുന്നു. ആ അവകാശം അതോടൊപ്പം ശാരീരികവും മാനസികവുമായ വൈകല്യത്തിനുളള സാദ്ധ്യതയും സംവഹിക്കുന്നു. (റോമ. 5:12; കൂടുതൽ വിശദാംശങ്ങൾക്ക് പേജ് 394 കാണുക.) പാപത്തിന്റെ ഈ അവകാശം ഗർഭപാത്രത്തിൽ നാം ഉളവാകുന്ന ആ നിമിഷം മുതൽ നമ്മോടൊപ്പമുണ്ട്. അക്കാരണത്താലാണ് “പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു” എന്ന് ദാവീദ് രാജാവ് എഴുതിയത്. (സങ്കീ. 51:5) ആദാം പാപം ചെയ്തില്ലായിരുന്നെങ്കിൽ അഭികാമ്യമായ ഗുണങ്ങളേ കൈമാറിക്കൊടുക്കാൻ ഉണ്ടായിരിക്കുമായിരുന്നുളളു. (യോഹന്നാൻ 9:1, 2 വാക്യങ്ങളെക്കുറിച്ചുളള അഭിപ്രായങ്ങൾക്ക് പേജ് 319 കാണുക.)
തങ്ങളുടെ അജാത ശിശുക്കൾക്ക് ഉപദ്രവം ചെയ്യാൻ മാതാപിതാക്കൾക്ക് കഴിയും—ഉദാഹരണമായി, ഗർഭം ധരിച്ചിരിക്കുമ്പോൾ മയക്കുമരുന്ന് ദുരുപയോഗിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നതിനാൽ. തങ്ങളുടെ കുഞ്ഞുങ്ങളുടെ ജൻമ വൈകല്യങ്ങൾക്കോ മോശമായ ആരോഗ്യത്തിനോ എല്ലായ്പ്പോഴും മാതാപിതാക്കളാണ് ഉത്തരവാദികളായിരിക്കുന്നത് എന്നത് തീർച്ചയായും ശരിയായിരിക്കുകയില്ല.
ക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ യഹോവ സ്നേഹപൂർവ്വം കുട്ടികൾക്ക് നീട്ടിക്കൊടുക്കുന്നു. ദൈവത്തെ വിശ്വസ്തതയോടെ സേവിക്കുന്ന മാതാപിതാക്കളോടുളള പരിഗണന നിമിത്തം അവൻ അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടികളെ വിശുദ്ധരായി വീക്ഷിക്കുന്നു. (1 കൊരി. 7:14) ഇത് തങ്ങളുടെ കുഞ്ഞുങ്ങളോടുളള സ്നേഹപൂർവ്വകമായ താൽപര്യം നിമിത്തം ദൈവമുമ്പാകെയുളള തങ്ങളുടെ സ്വന്തം നിലസംബന്ധിച്ച് ശ്രദ്ധാലുക്കളായിരിക്കാൻ ദൈവഭയമുളള മാതാപിതാക്കളെ പ്രേരിപ്പിക്കുന്നു. വിശ്വാസം പ്രകടമാക്കാനും ദൈവത്തിന്റെ കൽപനകളോടുളള അനുസരണം തെളിയിക്കാനും തക്ക പ്രായമായ കുട്ടികൾക്ക് തന്റെ ദാസൻമാരെന്നനിലയിൽ ഒരു അംഗീകൃത നിലയുണ്ടായിരിക്കാനുളള പദവി യഹോവ വച്ചുനീട്ടുന്നു. (സങ്കീ. 119:9; 148:12, 13; പ്രവൃ. 16:1-3) തന്റെ പിതാവിന്റെ ഒരു പൂർണ്ണ പ്രതിബിംബമായിരുന്ന യേശു ഒരു കുട്ടിയെ മരിച്ചവരുടെയിടയിൽ നിന്ന് ഉയർപ്പിച്ചുകൊണ്ടുപോലും കുട്ടികളുടെ ക്ഷേമത്തിലുളള തന്റെ പ്രത്യേക താൽപര്യം പ്രകടമാക്കി എന്നത് ശ്രദ്ധാർഹമാണ്. തീർച്ചയായും മശിഹൈകരാജാവെന്നനിലയിൽ അവൻ അങ്ങനെ ചെയ്യുന്നതിൽ തുടരും.—മത്താ. 19:13-15; ലൂക്കോ. 8:41, 42, 49-56.
സ്വത്തിനും ജീവനും വ്യാപകമായ നാശത്തിനിടയാക്കുന്ന “പ്രകൃതി വിപത്തുകൾ” ദൈവം എന്തുകൊണ്ടാണ് അനുവദിക്കുന്നത്?
ഇന്നത്തെ വാർത്തകളിൽ നാം കൂടെക്കൂടെ കേൾക്കുന്ന ഭൂകമ്പങ്ങളും ചുഴലിക്കൊടുങ്കാററുകളും വെളളപ്പൊക്കങ്ങളും വരൾച്ചകളും അഗ്നിപർവ്വത സ്ഫോടനങ്ങളും ഒന്നും ദൈവം വരുത്തുന്നതല്ല. ചില ജനങ്ങളെ ശിക്ഷിക്കാൻ വേണ്ടി അവൻ ഇവയെ ഉപയോഗിക്കുന്നതല്ല. ഇവ, വലിയ ഒരളവുവരെ, ഭൂമിയുടെ സൃഷ്ടിമുതൽ പ്രവർത്തനത്തിലുണ്ടായിരുന്നിട്ടുളള പ്രകൃതിശക്തികൾ മൂലം ഉണ്ടാകുന്നതാണ്. ബൈബിൾ നമ്മുടെ നാളിലേക്ക് വലിയ ഭൂകമ്പങ്ങളും ഭക്ഷ്യക്ഷാമങ്ങളും മുൻകൂട്ടിപ്പറഞ്ഞു, എന്നാൽ ദൈവമോ യേശുക്രിസ്തുവോ അവക്ക് ഉത്തരവാദികളാണെന്ന് അത് അർത്ഥമാക്കുന്നില്ല, താൻ മുൻകൂട്ടിപ്പറയുന്ന കാലാവസ്ഥക്ക് ഒരു കാലാവസ്ഥാ നിരീക്ഷകൻ ഉത്തരവാദിയായിരിക്കാത്തതുപോലെതന്നെ. ഈ വ്യവസ്ഥിതിയുടെ സമാപനത്തിന്റെ സംയുക്ത അടയാളത്തിൽ മുൻകൂട്ടിപ്പറയപ്പെട്ട മറെറല്ലാ കാര്യങ്ങളോടുമൊപ്പം ഇവ സംഭവിക്കുന്നതിനാൽ അവ ദൈവരാജ്യത്തിന്റെ അനുഗ്രഹങ്ങൾ ആസന്നമാണ് എന്നതിനുളള തെളിവിന്റെ ഭാഗമാണ്.—ലൂക്കോ. 21:11, 31.
ചെയ്യപ്പെടുന്ന ദ്രോഹത്തിനുളള വലിയ ഉത്തരവാദിത്വം മിക്കപ്പോഴും മനുഷ്യർ വഹിക്കുന്നു. ഏതുവിധത്തിൽ? വേണ്ടത്ര മുന്നറിയിപ്പ് നൽകപ്പെടുമ്പോഴും അപകടമേഖലയിൽനിന്ന് പുറത്തുകടക്കാൻ അനേകർ വിസമ്മതിക്കുന്നു, അല്ലെങ്കിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിൽ പരാജയപ്പെടുന്നു.—സദൃ. 22:3; മത്തായി 24:37-39 താരതമ്യം ചെയ്യുക.
ദൈവത്തിന് അത്തരം പ്രകൃതി ശക്തികളെ നിയന്ത്രിക്കാൻ കഴിയും. മശിഹൈകരാജ്യത്തിൻ കീഴിൽ താൻ മനുഷ്യവർഗ്ഗത്തിനുവേണ്ടി എന്തുചെയ്യും എന്നതിന് ഉദാഹരണമായി ഗലീലാ കടലിലെ ഒരു കൊടുങ്കാററ് ശമിപ്പിക്കാൻ അവൻ യേശുവിനെ അധികാരപ്പെടുത്തി. (മർക്കോ. 4:37-41) ദൈവത്തിന് നേരെ പുറംതിരിക്കുക വഴി തനിക്കും തന്റെ സന്തതികൾക്കും വേണ്ടിയുളള അത്തരം ദിവ്യ ഇടപെടലുകളെ ആദാം നിരാകരിച്ചു. ക്രിസ്തുവിന്റെ മശിഹൈക ഭരണത്തിൻ കീഴിൽ ജീവിക്കാനുളള വരം ലഭിക്കുന്നവർ അത്തരം സ്നേഹപൂർവ്വകമായ കരുതൽ, ദൈവത്താൽ അധികാരപ്പെടുത്തപ്പെട്ട ഒരു ഗവൺമെൻറിനുമാത്രം നൽകാൻ കഴിയുന്ന കരുതൽ, അനുഭവിക്കും.—യെശ. 11:9.
ദുരിതം അനുഭവിക്കുന്ന ആളുകൾ അവരുടെ ദുഷ്ടത നിമിത്തം ദൈവത്താൽ ശിക്ഷിക്കപ്പെടുന്നതാണോ?
ജീവിതം സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങൾ ലംഘിക്കുന്നവർ അതിന്റെ ചീത്തഫലങ്ങൾ അനുഭവിക്കുന്നു. (ഗലാ. 6:7) ചിലപ്പോൾ അവർ അതിന്റെ കൈപ്പേറിയ വിളവ് പെട്ടെന്നുതന്നെ കൊയ്യുന്നു. മററുസന്ദർഭങ്ങളിൽ അവർ ദീർഘകാലം അഭിവൃദ്ധിപ്പെടുന്നതായി തോന്നിയേക്കാം. അതിൽനിന്ന് വിപരീതമായി യാതൊരു തെററും ചെയ്യാഞ്ഞ യേശുക്രിസ്തു കഠിനമായി ദ്രോഹിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. അതുകൊണ്ട് ഈ വ്യവസ്ഥിതിയിൽ ഐശ്വര്യം ദൈവാനുഗ്രഹത്തിന്റെ തെളിവായിട്ടോ വിപത്ത് അവന്റെ അംഗീകാരമില്ലായ്മയുടെ തെളിവായിട്ടോ വീക്ഷിക്കപ്പെടരുത്.
ഇയ്യോബിന് തന്റെ വസ്തുവകകൾ നഷ്ടമാവുകയും ഒരു അറക്കത്തക്ക രോഗം ബാധിക്കുകയും ചെയ്തപ്പോൾ അത് ദൈവത്തിന്റെ അംഗീകാരമില്ലായ്മ നിമിത്തമായിരുന്നില്ല. സാത്താനായിരുന്നു അതിന് ഉത്തരവാദി എന്ന് ബൈബിൾ വ്യക്തമായി പറയുന്നു. (ഇയ്യോ. 2:3, 7, 8) എന്നാൽ ഇയ്യോബിന്റെ അവസ്ഥ അവൻ എന്തൊ ദുഷ്ടത പ്രവർത്തിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണ് എന്ന് അവനെ സന്ദർശിക്കാൻ വന്ന അവന്റെ സുഹൃത്തുക്കൾ വാദിച്ചു. (ഇയ്യോ. 4:7-9; 15:6, 20-24) എന്നാൽ ഇപ്രകാരം പറഞ്ഞുകൊണ്ട് യഹോവ അവരെ ശാസിച്ചു: “എന്റെ കോപം നിങ്ങളുടെ നേരെ ജ്വലിച്ചിരിക്കുന്നു . . . എന്തുകൊണ്ടെന്നാൽ എന്റെ ദാസനായ ഇയ്യോബ് ചെയ്തതുപോലെ നിങ്ങൾ എന്നെ സംബന്ധിച്ച് സത്യം സംസാരിച്ചിട്ടില്ല.”—ഇയ്യോ. 42:7.
വാസ്തവത്തിൽ ദുഷ്ടൻമാർക്ക് ഒരു കാലഘട്ടത്തേക്ക് ഐശ്വര്യമായിരുന്നേക്കാം. ആസാഫ് ഇപ്രകാരം എഴുതി: “ദുഷ്ടൻമാരുടെ സമാധാനം കണ്ടപ്പോൾ എനിക്ക് അഹങ്കാരികളോട് അസൂയ തോന്നി. അവർക്ക് മർത്ത്യരായ മനുഷ്യർക്കുളള കുഴപ്പങ്ങൾ ഇല്ലല്ലോ, മററു മനുഷ്യരെപ്പോലെ അവർ ബാധിക്കപ്പെടുന്നില്ല. അവർ പരിഹസിക്കുകയും ചീത്തക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു; വഞ്ചനയെപ്പററി അവർ അഹങ്കാരപൂർവ്വം സംസാരിക്കുന്നു. നോക്കൂ! അനിശ്ചിതകാലത്തോളം സ്വസ്ഥത അനുഭവിക്കുന്ന ഇവരാണ് ദുഷ്ടൻമാർ. അവർ തങ്ങളുടെ സമ്പത്ത് വർദ്ധിപ്പിച്ചിരിക്കുന്നു.”—സങ്കീ. 73:3, 5, 8,12.
ദൈവത്തോട് കണക്കുബോധിപ്പിക്കാനുളള ദിവസം വരും. അപ്പോൾ ദുഷ്ടൻമാരെ എന്നേക്കുമായി നശിപ്പിച്ചുകൊണ്ട് അവൻ അവരെ ശിക്ഷിക്കും. സദൃശവാക്യങ്ങൾ 2:21, 22 ഇപ്രകാരം പറയുന്നു: “നീതിമാൻമാരായിരിക്കും ഭൂമിയിൽ വസിക്കുന്നത്, നിഷ്ക്കളങ്കൻമാരായിരിക്കും അതിൽ ശേഷിച്ചിരിക്കുന്നത്. എന്നാൽ ദുഷ്ടൻമാരെ സംബന്ധിച്ചാണെങ്കിൽ, അവർ ഭൂമിയിൽനിന്നുതന്നെ ഛേദിക്കപ്പെടും, വഞ്ചകൻമാരെ സംബന്ധിച്ചാണെങ്കിൽ അവർ അതിൽനിന്ന് പറിച്ചു നീക്കപ്പെടും.” അപ്പോൾ നീതിമാൻമാർ—അവരിൽ അനേകർ വിപത്തുകൾ അനുഭവിച്ചിട്ടുണ്ടായിരിക്കാം—പൂർണ്ണമായ ആരോഗ്യവും ഭൂമിയിലെ സമൃദ്ധമായ ഉൽപ്പന്നങ്ങളുടെ ഉദാരമായ ഒരു ഓഹരിയും ആസ്വദിക്കും.
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—
‘ദൈവം എന്തുകൊണ്ടാണ് ഇത്രയധികം കഷ്ടത അനുവദിക്കുന്നത്?’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘ഇത് നമ്മെയെല്ലാം ആഴമായി ഉൽക്കണ്ഠപ്പെടുത്തുന്ന ഒരു സംഗതിയാണ്. ഇങ്ങനെയൊരു ചോദ്യം ചോദിക്കാൻ നിങ്ങളെ ഇന്ന് പ്രേരിപ്പിച്ച സംഗതി എന്താണെന്ന് ഞാനൊന്നു ചോദിച്ചോട്ടെ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘( 393-396 പേജുകളിലെ വിവരങ്ങൾ ഉപയോഗിക്കുക.)’ (2) ‘(അയാൾക്ക് വ്യക്തിപരമായി കഷ്ടത വരുത്തിയിട്ടുളള പ്രത്യേക സാഹചര്യത്തിൽ നിന്നുളള ആശ്വാസം വച്ചുനീട്ടുന്ന മററു തിരുവെഴുത്തുകൾ അവതരിപ്പിക്കുക.)’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും (ലോകത്തിലെ അനീതി നിമിത്തമാണ് അവർ ഉൽക്കണ്ഠപ്പെടുന്നതെങ്കിൽ): ‘ഈ അവസ്ഥകൾ ഇന്നു നിലവിലുളളതെന്തുകൊണ്ടാണെന്ന് ബൈബിൾ കാണിച്ചു തരുന്നു. (സഭാ. 4:1; 8:9) നമുക്ക് ആശ്വാസം കൈവരുത്തുന്നതിന് ദൈവം എന്താണ് ചെയ്യാൻ പോകുന്നത് എന്നും അത് കാണിച്ചു തരുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കിയിരുന്നോ? (സങ്കീ. 72:12, 14; ദാനി. 2:44)’
മറെറാരു സാദ്ധ്യത: ‘പ്രത്യക്ഷത്തിൽ, നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്ന ഒരാളാണ്. ദൈവം സ്നേഹമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ? . . . അവൻ ജ്ഞാനമുളളവനും സർവ്വശക്തനുമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ? . . . അപ്പോൾ കഷ്ടത അനുവദിച്ചിരിക്കുന്നതിന് അവന് നല്ല കാരണം ഉണ്ടായിരിക്കണം. ആ കാരണങ്ങൾ എന്തൊക്കെയാണെന്ന് ബൈബിൾ കാണിച്ചു തരുന്നു. ( 393-396 പേജുകൾ കാണുക.)’