വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തത്വജ്ഞാനം

തത്വജ്ഞാനം

നിർവ്വചനം: തത്വജ്ഞാനം (ഫിലോസഫി) എന്ന പദം “ജ്ഞാനത്തോടുളള സ്‌നേഹം” എന്നർത്ഥം വരുന്ന രണ്ട്‌ ഗ്രീക്ക്‌ മൂലപദങ്ങളിൽ നിന്ന്‌ എടുത്തിട്ടുളളതാണ്‌. ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്നതനുസരിച്ച്‌ തത്വജ്ഞാനം ദൈവവിശ്വാസത്തിന്റെ അംഗീകാരത്തിൻമേൽ പടുത്തുയർത്തപ്പെട്ടതല്ല, മറിച്ച്‌ അത്‌ ആളുകൾക്ക്‌ പ്രപഞ്ചത്തെപ്പററി ഏകീകൃതമായ ഒരു വീക്ഷണം നൽകുന്നതിനും അവരെ വിമർശനബുദ്ധിയുളള ചിന്തകരാക്കുന്നതിനും ശ്രമിക്കുന്നു. സത്യത്തിനുവേണ്ടിയുളള അന്വേഷണത്തിൽ അത്‌ നിരീക്ഷണത്തേക്കാളധികം പ്രമുഖമായി അഭ്യൂഹത്തെ ഒരു മാർഗ്ഗമായി ഉപയോഗിക്കുന്നു.

നമ്മിലാർക്കെങ്കിലും യഥാർത്ഥ അറിവും ജ്ഞാനവും നേടാൻ കഴിയുന്നതെങ്ങനെയാണ്‌?

സദൃ. 1:7; സങ്കീ. 111:10: “യഹോവയോടുളള ഭയമാണ്‌ അറിവിന്റെയും . . . ജ്ഞാനത്തിന്റെയും ആരംഭം.” (പ്രപഞ്ചം ബുദ്ധിശക്തിയുളള ഒരു സ്രഷ്ടാവിന്റെ ഉൽപ്പന്നം ആയിരിക്കാതെ അന്ധവും ബുദ്ധിശക്തിയില്ലാത്തതുമായ ഒരു ശക്തിയുടെ ഉൽപ്പന്നം മാത്രമായിരുന്നെങ്കിൽ പ്രപഞ്ചത്തെ സംബന്ധിച്ച്‌ ഏകീകൃത വീക്ഷണം സാധിക്കുമായിരുന്നില്ല, ഉവ്വോ? അതിൽതന്നെ ന്യായയുക്തമല്ലാത്ത എന്തിന്റെയെങ്കിലും പഠനത്തിന്റെ ഫലമായി ജ്ഞാനമെന്ന്‌ വിളിക്കപ്പെടാൻ യോഗ്യമായ ഒന്നും ലഭിക്കുകയില്ല, ലഭിക്കുമോ? ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കണക്കിലെടുക്കാതെ വിടാൻ ശ്രമിച്ചുകൊണ്ട്‌ പ്രപഞ്ചത്തെയോ ജീവനെത്തന്നെയോ മനസ്സിലാക്കാൻ ശ്രമിക്കുന്നവർ എപ്പോഴും നിരാശരായിത്തീരുന്നു. അവർ തങ്ങൾ പഠിക്കുന്നത്‌ തെററായി വ്യാഖ്യാനിക്കുകയും അവർ മനസ്സിലാക്കുന്ന വസ്‌തുതകൾ തെററായി ഉപയോഗിക്കുകയും ചെയ്യുന്നു. ദൈവത്തിലുളള വിശ്വാസത്തിന്റെ ഉപേക്ഷണം സൂക്ഷ്‌മമായ അറിവിന്റെ താക്കോൽ തന്നെ നശിപ്പിക്കുകയും യഥാർത്ഥത്തിൽ പൊരുത്തമുളള ചിന്തയുടെ എന്തെങ്കിലും ചട്ടക്കൂട്‌ ഉണ്ടായിരിക്കുന്നത്‌ അസാദ്ധ്യമാക്കിത്തീർക്കുകയും ചെയ്യുന്നു.)

സദൃ. 2:4-7: “അതിനെ വെളളിയെപ്പോലെ അന്വേഷിക്കുകയും മറഞ്ഞിരിക്കുന്ന നിക്ഷേപങ്ങളെപ്പോലെ തേടുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾ യഹോവാഭയം മനസ്സിലാക്കുകയും ദൈവിക പരിജ്ഞാനം തന്നെ കണ്ടെത്തുകയും ചെയ്യും. എന്തുകൊണ്ടെന്നാൽ യഹോവ തന്നെ ജ്ഞാനം നൽകുന്നു; അവന്റെ വായിൽ നിന്ന്‌ പരിജ്ഞാനവും വിവേകവും വരുന്നു. നീതിമാൻമാർക്കായി അവൻ പ്രായോഗിക ജ്ഞാനം കരുതി വെക്കും.” (തന്റെ എഴുതപ്പെട്ട വചനത്തിലൂടെയും ദൃശ്യസ്ഥാപനത്തിലൂടെയും യഹോവ ആവശ്യമായ സഹായം നൽകുന്നു. ഒരുവന്റെ ചിന്താപ്രാപ്‌തി നിർമ്മാണാത്മകമായി ഉപയോഗിക്കുന്നതുൾപ്പെടെ ആത്മാർത്ഥമായ ആഗ്രഹവും വ്യക്തിപരമായ ശ്രമവും കൂടെ ആവശ്യമാണ്‌.)

ഈ ഉറവിൽ നിന്ന്‌ പൂർണ്ണമായ സത്യം കണ്ടെത്താൻ പ്രതീക്ഷിക്കുന്നത്‌ ന്യായയുക്തമായിരിക്കുമോ?

2 തിമൊ. 3:16; യോഹ. 17:17: “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തമാണ്‌.” “[യേശു തന്റെ സ്വർഗ്ഗീയ പിതാവിനോട്‌ പറഞ്ഞു:] നിന്റെ വചനം സത്യമാകുന്നു.” (പ്രപഞ്ചത്തിന്റെ സ്രഷ്ടാവിന്‌ അതിനെ സംബന്ധിച്ച്‌ പൂർണ്ണമായ ഗ്രാഹ്യമുണ്ടായിരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നത്‌ ന്യായയുക്തമല്ലേ? ബൈബിളിൽ അവൻ പ്രപഞ്ചത്തെ സംബന്ധിച്ച്‌ എല്ലാ കാര്യവും നമ്മോട്‌ പറഞ്ഞിട്ടില്ല, എന്നാൽ അതിൽ അവൻ രേഖപ്പെടുത്തിയിരിക്കുന്നത്‌ വെറും ഊഹമല്ല; അത്‌ സത്യമാണ്‌. ഭൂമിയെയും മനുഷ്യവർഗ്ഗത്തെയും സംബന്ധിച്ചുളള തന്റെ ഉദ്ദേശ്യമെന്താണെന്നും അത്‌ എങ്ങനെ നിവർത്തിക്കുമെന്നും കൂടെ അവൻ ബൈബിളിൽ പ്രസ്‌താവിച്ചിട്ടുണ്ട്‌. അവന്റെ സർവ്വശക്തിയും അതിശ്രേഷ്‌ഠമായ ജ്ഞാനവും അന്യൂനമായ നീതിയും വലിയ സ്‌നേഹവും അവന്റെ ഉദ്ദേശ്യങ്ങൾ പൂർണ്ണമായി നിവർത്തിക്കപ്പെടുമെന്നും അത്‌ ഏററം മെച്ചപ്പെട്ട രീതിയിലായിരിക്കുമെന്നും ഉറപ്പ്‌ നൽകുന്നു. അപ്രകാരം അവന്റെ ഉദ്ദേശ്യപ്രഖ്യാപനം പൂർണ്ണമായും ആശ്രയയോഗ്യമാണെന്നും അത്‌ സത്യമാണെന്നും അവന്റെ ഗുണങ്ങൾ നമുക്ക്‌ ഉറപ്പു തരുന്നു.)

മാനുഷ തത്വശാസ്‌ത്രത്തിന്റെ ഉത്ഭവം എവിടെനിന്നാണ്‌?

അവ പരിമിതികളുളള മനുഷ്യരിൽ നിന്ന്‌ വരുന്നു: ബൈബിൾ നമ്മോടിപ്രകാരം പറയുന്നു: “തന്റെ കാലടികളെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുളളതല്ല.” (യിരെ. 10:23) ആ പരിമിതികൾ അവഗണിക്കാൻ ശ്രമിക്കുന്നത്‌ നല്ല ഫലങ്ങൾ കൈവരുത്തിയിട്ടില്ല എന്ന്‌ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഒരവസരത്തിൽ, “യഹോവ ചുഴലിക്കാററിൽനിന്ന്‌ ഇയ്യോബിനോട്‌ ഉത്തരം പറഞ്ഞുകൊണ്ട്‌ ഇപ്രകാരം ചോദിച്ചു: ‘അറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കുന്നോരിവൻ ആർ? ദയവായി കായബലമുളള ഒരു പുരുഷനെപ്പോലെ നീ അരമുറുക്കിക്കൊൾക, ഞാൻ നിന്നോട്‌ ചോദിക്കാം, നീ എന്നെ അറിയിക്കുക. ഞാൻ ഭൂമിയെ സ്ഥാപിച്ചപ്പോൾ നീ എവിടെയായിരുന്നു? നിനക്ക്‌ വിവേകമുണ്ടെങ്കിൽ എന്നോട്‌ പറയുക.’” (ഇയ്യോ. 38:1-4) (പ്രകൃത്യാ തന്നെ മനുഷ്യർക്ക്‌ പരിമിതികളുണ്ട്‌. കൂടാതെ അവരുടെ ജീവിതാനുഭവം താരതമ്യേന ഹ്രസ്വവും സാധാരണയായി ഒരു സംസ്‌ക്കാരത്തിൽ അല്ലെങ്കിൽ ചുററുപാടിൽ ഒതുങ്ങി നിൽക്കുന്നതുമാണ്‌. അവർക്കുളള അറിവും അങ്ങനെ പരിമിതമാണ്‌. എല്ലാ കാര്യങ്ങളും അന്യോന്യം ബന്ധപ്പെട്ടുകിടക്കുന്നതിനാൽ അവർ കൂടെക്കൂടെ മുമ്പേ വേണ്ടത്ര പരിഗണിച്ചിട്ടില്ലാത്ത വശങ്ങൾ കണ്ടെത്തുന്നു. അവർ തുടക്കമിടുന്ന ഏതു തത്വജ്ഞാനത്തിലും ഈ പരിമിതികൾ പ്രതിഫലിക്കും.)

അവ അപൂർണ്ണ മനുഷ്യരാൽ വികസിപ്പിക്കപ്പെടുന്നവയാണ്‌: “എല്ലാവരും പാപംചെയ്‌ത്‌ ദൈവതേജസ്സിൽ കുറവുളളവരായിത്തീർന്നിരിക്കുന്നു.” (റോമ. 3:23) “മനുഷ്യന്റെ മുമ്പിൽ ശരിയായ ഒരു വഴിയുണ്ട്‌, എന്നാൽ അതിന്റെ പിന്നീടുളള അവസാനമോ മരണവഴികൾ അത്രേ.” (സദൃ. 14:12) (അത്തരം അപൂർണ്ണത നിമിത്തം മാനുഷ തത്വജ്ഞാനം ഒരുപക്ഷേ നൈമിഷികമായ ഉല്ലാസങ്ങളിലേക്കും എന്നാൽ നൈരാശ്യത്തിലേക്കും വളരെയധികം അസന്തുഷ്ടിയിലേക്കും നയിക്കുന്ന അടിസ്ഥാനപരമായ ഒരു സ്വാർത്ഥതയെ പ്രതിഫലിപ്പിക്കുന്നു.)

അവ ഭൂതാത്മാക്കളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നു: “മുഴുലോകവും ദുഷ്ടന്റെ അധികാരത്തിൽ കിടക്കുന്നു.” (1 യോഹ. 5:19) “പിശാച്‌ എന്നും സാത്താൻ എന്നും വിളിക്കപ്പെടുന്നവൻ . . . മുഴു നിവസിതഭൂമിയെയും വഴിതെററിക്കുകയാകുന്നു.” (വെളി. 12:9) “നിങ്ങൾ ഒരു കാലത്ത്‌ ഈ ലോകവ്യവസ്ഥിതിക്കനുസരണമായി, അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ആത്മാവായ വായുവിന്റെ അധികാരത്തിന്റെ ഭരണാധിപന്‌ അനുസരണമായി നടന്നു.” (എഫേ. 2:2) (ആരോഗ്യാവഹവും നീതിനിഷ്‌ഠവുമായ ദൈവത്തിന്റെ നിബന്ധനകൾ അനുസരിക്കാതിരിക്കാൻ പ്രോൽസാഹിപ്പിക്കുന്ന തത്വശാസ്‌ത്രങ്ങൾ അത്തരം സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നു. ചരിത്രം സാക്ഷ്യം വഹിക്കുന്നപ്രകാരം, മാനുഷ തത്വജ്ഞാനങ്ങളും പദ്ധതികളും മിക്കപ്പോഴും മനുഷ്യവർഗ്ഗത്തിലെ വലിയ വിഭാഗം ആളുകൾക്ക്‌ ദുരിതം കൈവരുത്തിയിരിക്കുന്നതിൽ അതിശയമില്ല.)

മാനുഷ തത്വജ്ഞാനത്തിന്‌ പകരം യേശുക്രിസ്‌തുവിന്റെ പ്രബോധനങ്ങൾ പഠിക്കുന്നത്‌ വ്യക്തമായ ചിന്തയുടെ തെളിവായിരിക്കുന്നതെന്തുകൊണ്ട്‌?

കൊലൊ. 1:15-17: “അവൻ [യേശുക്രിസ്‌തു] അദൃശ്യനായ ദൈവത്തിന്റെ പ്രതിച്ഛായയും സകല സൃഷ്ടിക്കും ആദ്യജാതനുമാകുന്നു; എന്തുകൊണ്ടെന്നാൽ അവൻ മുഖാന്തരം സ്വർഗ്ഗങ്ങളിലും ഭൂമിയിലുമുളള മററ്‌ സകലതും സൃഷ്ടിക്കപ്പെട്ടു . . . മറെറല്ലാം അവൻ മുഖാന്തരവും അവനുവേണ്ടിയും സൃഷ്ടിക്കപ്പെട്ടു. കൂടാതെ അവൻ എല്ലാററിനും മുമ്പേയാണ്‌, അവൻ മുഖാന്തരം മറെറല്ലാം ആസ്‌തിക്യത്തിലേക്ക്‌ വരുത്തപ്പെട്ടു.” (ദൈവവുമായുളള അവന്റെ അടുത്തബന്ധം ദൈവത്തെ സംബന്ധിച്ചുളള സത്യം പഠിക്കാൻ നമ്മെ സഹായിക്കുന്നതിന്‌ അവനെ പ്രാപ്‌തനാക്കുന്നു. കൂടാതെ, അവൻ മുഖാന്തരം മററു സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ സൃഷ്ടിക്കപ്പെട്ട മുഴുപ്രപഞ്ചത്തെയും സംബന്ധിച്ച്‌ യേശുവിന്‌ പൂർണ്ണമായ അറിവുണ്ട്‌. യാതൊരു മാനുഷതത്വജ്ഞാനിക്കും ഇവയൊന്നും വച്ചു നീട്ടാനില്ല.)

കൊലൊ. 1:19, 20: “അവനിൽ [യേശുക്രിസ്‌തു] സർവ്വസമ്പൂർണ്ണതയും വസിക്കാനും അവൻ ദണ്ഡനസ്‌തംഭത്തിൽ ചൊരിഞ്ഞ രക്തത്തിലൂടെ സമാധാനം സ്ഥാപിച്ച്‌ മററ്‌ സകലതും തന്നോട്‌ വീണ്ടും നിരപ്പിക്കാനും ദൈവത്തിന്‌ പ്രസാദം തോന്നി.” (അപ്രകാരം ആരിലൂടെ സകല സൃഷ്ടിയെയും തിരികെ തന്നോട്‌ നിരപ്പിൽ കൊണ്ടുവരാൻ ദൈവം ഉദ്ദേശിച്ചിരിക്കുന്നുവോ ആ ഒരുവൻ യേശുക്രിസ്‌തുവാണ്‌. ദാനിയേൽ 7:13, 14-ൽ പ്രകടമാക്കപ്പെട്ടിരിക്കുന്നതുപോലെ ദൈവം മുഴുഭൂമിയുടെമേലുമുളള ഭരണാധിപത്യവും യേശുവിനെ ഭരമേൽപ്പിച്ചിരിക്കുന്നു. അതുകൊണ്ട്‌ നമ്മുടെ ഭാവി ജീവിതപ്രത്യാശ അവനെ അറിയുന്നതിനെയും അവന്റെ പ്രബോധനങ്ങളോട്‌ അനുകൂലമായി പ്രതികരിക്കുന്നതിനെയും ആശ്രയിച്ചിരിക്കുന്നു.)

കൊലൊ. 2:8: “മനുഷ്യരുടെ സമ്പ്രദായമനുസരിച്ചുളള തത്വജ്ഞാനത്താലും വെറും വഞ്ചനയാലും നിങ്ങളെ ഇരയായി പിടിച്ചുകൊണ്ട്‌ പോകുന്ന ആരെങ്കിലും ഉണ്ടായേക്കാം എന്നതിനാൽ സൂക്ഷിക്കുക, അവ ലോകത്തിന്റെ ആദ്യ പാഠങ്ങൾക്കൊത്തവണ്ണമല്ലാതെ ക്രിസ്‌തുവിന്‌ ഒത്തവണ്ണമല്ല.” (പ്രപഞ്ചത്തിൽ ദൈവം കഴിഞ്ഞാൽ പിന്നെ ഏററം വലിയവനായ യേശുക്രിസ്‌തുവിന്റെ ഒരു ശിഷ്യനായിരുന്നുകൊണ്ട്‌ യഥാർത്ഥജ്ഞാനം സമ്പാദിക്കുന്നതിനേക്കാൾ ഉപരിയായി അത്തരം വഞ്ചനാത്മകമായ തത്വജ്ഞാനം തെരഞ്ഞെടുക്കുന്നത്‌ എത്രയോ സങ്കടകരമായ ഒരു പിശകായിരിക്കും!)

മാനുഷ തത്വശാസ്‌ത്രം വച്ചുനീട്ടുന്ന “ജ്ഞാനത്തെ” ദൈവം എങ്ങനെ വീക്ഷിക്കുന്നു?

1 കൊരി. 1:19-25: “‘ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കുകയും ബുദ്ധിമാൻമാരുടെ ബുദ്ധി ഞാൻ തളളിക്കളയുകയും ചെയ്യും’ എന്ന്‌ എഴുതിയിരിക്കുന്നുവല്ലോ. ജ്ഞാനി എവിടെ? ശാസ്‌ത്രി എവിടെ? ഈ വ്യവസ്ഥിതിയിലെ താർക്കികൻ എവിടെ? ദൈവം ലോകത്തിന്റെ ജ്ഞാനം ഭോഷത്വമാക്കിയില്ലയോ? ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം അതിന്റെ ജ്ഞാനത്താൽ ദൈവത്തെ അറിയായ്‌കകൊണ്ട്‌ പ്രസംഗിക്കപ്പെടുന്നതിന്റെ ഭോഷത്വത്താൽ [ലോകത്തിന്റെ വീക്ഷണത്തിൽ] വിശ്വസിക്കുന്നവരെ രക്ഷിക്കാൻ ദൈവത്തിന്‌ പ്രസാദം തോന്നി. . . . എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ ഭോഷത്വം [ലോകത്തിന്റെ വീക്ഷണത്തിൽ] മനുഷ്യരെക്കാൾ ജ്ഞാനമുളളതും ദൈവത്തിന്റെ ബലഹീനത [ലോകത്തിന്റെ വീക്ഷണത്തിൽ] മനുഷ്യരെക്കാൾ ശക്തവുമാകുന്നു.” (ദൈവത്തിന്റെ ഭാഗത്തെ അത്തരം വീക്ഷണം തീർച്ചയായും ഏകപക്ഷീയമോ ന്യായരഹിതമോ അല്ല. ലോകത്തിലേക്കും ഏററം പ്രചാരമുളള പുസ്‌തകമായ ബൈബിളിൽ അവൻ തന്റെ ഉദ്ദേശ്യം വ്യക്തമായി പ്രസ്‌താവിച്ചിട്ടുണ്ട്‌. ശ്രദ്ധിക്കുന്ന സകലരുമായും അത്‌ ചർച്ചചെയ്യാൻ അവൻ തന്റെ സാക്ഷികളെ അയച്ചിട്ടുണ്ട്‌. ദൈവത്തെക്കാൾ കൂടുതൽ ജ്ഞാനം തനിക്കുണ്ടെന്ന്‌ ഏതെങ്കിലും സൃഷ്ടി വിചാരിക്കുന്നുവെങ്കിൽ അത്‌ എത്ര മൗഢ്യമായിരിക്കും!)